Blog

  • ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യക്ക് ജീവപര്യന്തം ശിക്ഷ

    ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യക്ക് ജീവപര്യന്തം ശിക്ഷ

    ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യക്ക് ജീവപര്യന്തം ശിക്ഷ

    കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരൻ മകനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതി അമ്മ ശരണ്യക്ക് ജീവപര്യന്തം ശിക്ഷ. ശരണ്യയെ കുറ്റക്കാരിയായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.  

    രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിധിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരുന്നു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങൾ നിധിനിൽ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നും കോടതി വിമർശിച്ചിരുന്നു. 

    2020 ഫെബ്രുവരി 17നാണ് ശരണ്യ തന്റെ മകൻ വിയാനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊന്നത്. കാമുകനൊപ്പം ജീവിക്കാനായിരുന്നു കൊടുംക്രൂരത. ശരണ്യയുടെ വീട്ടിൽ നിന്ന് 50 മീറ്റർ മാത്രം മാറിയുള്ള കടൽഭിത്തിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
     

  • ശബരിമല സ്വർണക്കൊള്ള: സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം, അവിടെ സ്വർണമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

    ശബരിമല സ്വർണക്കൊള്ള: സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം, അവിടെ സ്വർണമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

    ശബരിമല സ്വർണക്കൊള്ള: സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം, അവിടെ സ്വർണമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

    ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് മന്ത്രി വി ശിവൻകുട്ടി. സോണിയയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ശബരിമല വിഷയത്തിൽ സഭയിൽ ബഹളം വെച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം

    സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം. സോണിയയുടെ വീട്ടിൽ സ്വർണമുണ്ടെന്നും മന്ത്രി പറഞ്ഞു

    പോറ്റി സോണിയയുടെ വീട്ടിൽ രണ്ട് തവണ പോയിട്ടുണ്ട്. അവരുടെ കയ്യിൽ സ്വർണം കെട്ടി കൊടുത്തിട്ടുണ്ട്. അത് എവിടുത്തെ സ്വർണമാണെന്ന് പറയണമെന്നും ശിവൻകുട്ടി പറഞ്ഞു. എന്തിനാണ് രണ്ട് തവണ പോറ്റിയെ സോണിയയുടെ അടുത്ത് കൊണ്ടുപോയതെന്നും ശിവൻകുട്ടി ചോദിച്ചു.
     

  • നിയന്ത്രണം നഷ്ടമായ ബസ് കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചു, പിന്നാലെ തീ പടർന്നു; മൂന്ന് മരണം

    നിയന്ത്രണം നഷ്ടമായ ബസ് കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചു, പിന്നാലെ തീ പടർന്നു; മൂന്ന് മരണം

    നിയന്ത്രണം നഷ്ടമായ ബസ് കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചു, പിന്നാലെ തീ പടർന്നു; മൂന്ന് മരണം

    ആന്ധ്രപ്രദേശിൽ സ്വകാര്യ ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നന്ദ്യാൽ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് ട്രക്കിൽ ഇടിച്ചു കയറുകയായിരുന്നു. 

    അപകടത്തിന് പിന്നാലെ തീപിടിച്ച ബസ് പൂർണമായും കത്തിനശിച്ചു. 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നെല്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ചാണ് നിയന്ത്രണം നഷ്ടമായത്. 

    നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡർ മറികടന്ന ബസ് എതിർദിശയിൽ സഞ്ചരിച്ച ട്രക്കിൽ ഇടിച്ചു. ട്രക്കിലെ ഡ്രൈവറും ക്ലീനറും ബസ് ഡ്രൈവറുമാണ് മരിച്ചത്. തീപിടിച്ചതോടെ വശങ്ങളിലെ ഗ്ലാസ് പൊട്ടിച്ചാണ് യാത്രക്കാർ പുറത്തിറങ്ങിയത്. ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് ഗ്ലാസ് തകർത്ത് യാത്രക്കാരെ പുറത്തിറക്കാൻ സഹായിച്ചത്. 10 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.
     

  • കൊച്ചി സൗത്ത് റെയിൽവേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവതി മരിച്ച നിലയിൽ; ട്രെയിനുകൾ വൈകുന്നു

    കൊച്ചി സൗത്ത് റെയിൽവേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവതി മരിച്ച നിലയിൽ; ട്രെയിനുകൾ വൈകുന്നു

    കൊച്ചി സൗത്ത് റെയിൽവേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവതി മരിച്ച നിലയിൽ; ട്രെയിനുകൾ വൈകുന്നു

    തമിഴ്‌നാട് കാരയ്ക്കലിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി ഇസൈവാണി കുഞ്ഞിപ്പിള്ള എന്ന സ്ത്രീയാണ് മരിച്ചത്. ഇവർക്ക് 40 വയസ് തോന്നിക്കും. ട്രെയിൻ സൗത്തിലെത്തിയപ്പോൾ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു

    റെയിൽവേ വൈദ്യസംഘം പരിശോധിച്ച് ഇവരെ ഉടനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. രാവിലെ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ കാരയ്ക്കൽ-എറണാകുളം എക്‌സ്പ്രസിലെ എസ്-4 കോച്ചിലാണ് ഇവരെ മരിച്ച നിലയിൽ കണഅടെത്തിയത്. 

    രാവിലെ 6.45നാണ് ട്രെയിൻ സൗത്തിൽ എത്തുക. തുടർന്ന് രാവിലെ 7.45ന് എറണാകുളം-കോട്ടയം പാസഞ്ചറായും ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. കോട്ടയത്ത് പോകാനായി ട്രെയിനിൽ കയറിയവരാണ് ഇസൈവാണിയെ മരിച്ച നിലയിൽ കണ്ടത്. ഇതോടെ ട്രെയിൻ ഒരു മണിക്കൂറോളം നേരം പിടിച്ചിടേണ്ടി വന്നു. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള മറ്റ് ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു

     

  • ശബരിമല സ്വർണക്കൊള്ള: കടകംപള്ളി സുരേന്ദ്രനും ഇഡിയുടെ അന്വേഷണപരിധിയിൽ, ആരോപണങ്ങൾ പരിശോധിക്കും

    ശബരിമല സ്വർണക്കൊള്ള: കടകംപള്ളി സുരേന്ദ്രനും ഇഡിയുടെ അന്വേഷണപരിധിയിൽ, ആരോപണങ്ങൾ പരിശോധിക്കും

    ശബരിമല സ്വർണക്കൊള്ള: കടകംപള്ളി സുരേന്ദ്രനും ഇഡിയുടെ അന്വേഷണപരിധിയിൽ, ആരോപണങ്ങൾ പരിശോധിക്കും

    ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണങ്ങൾ ഇ ഡി പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുൻ മന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നാണ് പരിശോധിക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇഡി ഉടൻ ചോദ്യം ചെയ്യും

    കടകംപള്ളി സുരേന്ദ്രനും പോറ്റിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന തരത്തിലും കടകംപള്ളി പോറ്റിയുടെ വീട്ടിലടക്കം പോയിട്ടുണ്ട് എന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇവയിൽ ചില കാര്യങ്ങൾ കടകംപള്ളി സമ്മതിക്കുകയും ചെയ്തിട്ടുണ്ട് 

    ഈ ആരോപണങ്ങളിൽ ഇഡി അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. തന്നെക്കാൾ മുമ്പ് പോറ്റിയുമായി ബന്ധമുണ്ടായിരുന്നത് തന്ത്രിക്കും മുൻ മന്ത്രിക്കും എന്നതായിരുന്നു പത്മകുമാറിന്റെ മൊഴി. ഇതിന്റെ പശ്ചാത്തലവും ഇഡി പരിശോധിക്കും.
     

  • കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; റാഗിംഗ് നേരിട്ടെന്ന് പരാതി

    കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; റാഗിംഗ് നേരിട്ടെന്ന് പരാതി

    കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; റാഗിംഗ് നേരിട്ടെന്ന് പരാതി

    പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റലിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രുദ്ര രാജേഷ്(16) എന്ന കുട്ടിയാണ് മരിച്ചത്. 

    ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകളാണ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. അതേസമയം കുട്ടിയുടെ മരണത്തിൽ സ്‌കൂളിനെതിരെ ആരോപണവുമായി കുടുംബം രംഗത്തുവന്നു. മകൾ മരിച്ചത് സീനിയർ വിദ്യാർഥിനികളുടെ റാഗിംഗിനെ തുടർന്നാണെന്ന് അച്ഛൻ രാജേഷ് ആരോപിച്ചു. 

    സീനിയർ വിദ്യാർഥികൾ മകളെ മർദിച്ചു. ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും രാജേഷ് പറയുന്നു. സംഭവത്തിൽ പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്. എന്നാൽ രാജേഷിന്റെ ആരോപണം സ്‌കൂൾ അധികൃതർ നിഷേധിച്ചു.
     

  • ശബരിമല സ്വർണക്കൊള്ള: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് വെല്ലുവിളിച്ച് സർക്കാർ

    ശബരിമല സ്വർണക്കൊള്ള: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് വെല്ലുവിളിച്ച് സർക്കാർ

    ശബരിമല സ്വർണക്കൊള്ള: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് വെല്ലുവിളിച്ച് സർക്കാർ

    ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭ ആരംഭിച്ചതിന് പിന്നാലെ പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. എസ്‌ഐടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദം അവസാനിപ്പിക്കണമെന്നും സതീശൻ പറഞ്ഞു

    എന്നാൽ ശബരിമല സ്വർണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചു കൊണ്ടായിരുന്നു മന്ത്രി എം ബി രാജേഷിന്റെ മറുപടി. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് എംബി രാജേഷ് പറഞ്ഞു

    ഇത് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ബാനർ കൊണ്ട് സ്പീക്കറുടെ ഇരിപ്പടം മറച്ചു കൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
     

  • പത്തനാപുരത്ത് പോലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത സജീവൻ തമിഴ്‌നാട്ടിൽ പിടിയിൽ

    പത്തനാപുരത്ത് പോലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത സജീവൻ തമിഴ്‌നാട്ടിൽ പിടിയിൽ

    പത്തനാപുരത്ത് പോലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത സജീവൻ തമിഴ്‌നാട്ടിൽ പിടിയിൽ

    കൊല്ലം പത്തനാപുരത്ത് പോലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്ന് കളഞ്ഞ പ്രതി സജീവിനെ സാഹസികമായി പിടികൂടി. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലം പത്തനാപുരം പിടവൂരിൽ വച്ചാണ് ഇയാൾ സ്വന്തം ജീപ്പ് ഉപയോഗിച്ച് പോലീസ് വാഹനം ഇടിച്ച് തകർത്തത്. ഇതിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. 

    മുടിയും, മീശയും, താടിയും വെട്ടിയ ശേഷമാണ് സജീവ് തമിഴ് നാട്ടിലേക്ക് കടന്നത്. പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച നേരെ സജീവിനെ സാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്. പത്തനാപുരം സി ഐ ബിജു ആർ, എസ് ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ പിടികൂടിയത്. സജീവ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് പോലീസിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

    പിടവൂരിൽ ക്ഷേത്രത്തിൽ നായയുമായി എത്തിയ കേസ് അന്വേഷിക്കാൻ എത്തിയ പോലീസിന് നേരെയാണ് കഴിഞ്ഞ ദിവസം ഇയാൾ ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്കാണ് പത്തനാപുരം പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന്റെ അന്നദാന കേന്ദ്രത്തിൽ നായയുമായി എത്തി സജീവ് അതിക്രമം കാട്ടിയത്. തുടർന്ന് ക്ഷേത്ര ഉപദേശക സമിതി പത്തനാപുരം പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് സജീവിനെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു. 

    പോലീസ് മടങ്ങിപ്പോയപ്പോയതിന് പിന്നാലെ സജീവ് വണ്ടിയുമായി വീണ്ടുമെത്തി സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശിവാനന്ദന്റെ രണ്ട് വാഹനങ്ങളുടെ ചില്ല് അടിച്ചു തകർക്കുകയും പൊട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് പോലീസ് വീണ്ടുമെത്തി ഇയാളെ പറഞ്ഞ് വിടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന് നേരെ അക്രമം നടത്തിയത്.
     

  • ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

    ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

    ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

    ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യാം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവും പൂർത്തിയായതിനാൽ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്ന് ഹർജിയിൽ പറയുന്നു

    പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. അതേസമയം കേസിലെ പ്രതികളായ എ പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു

    ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സ്വർണക്കൊള്ളയിൽ ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തതെന്നാണ് പത്മകുമാറിന്റെയും മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് 1.40 കോടി രൂപ സ്‌പോൺസർ ചെയ്തയാളാണ് താനെന്നും സ്വർണം കവരേണ്ട ആവശ്യമില്ലെന്നുമാണ് ജ്വല്ലറി ഉടമയായ ഗോവർധൻ വാദിച്ചത്.
     

  • മൂന്നാം ബലാത്സംഗ കേസ്: രാഹുലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം; എസ്‌ഐടി റിപ്പോർട്ടും കോടതിയിലെത്തും

    മൂന്നാം ബലാത്സംഗ കേസ്: രാഹുലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം; എസ്‌ഐടി റിപ്പോർട്ടും കോടതിയിലെത്തും

    മൂന്നാം ബലാത്സംഗ കേസ്: രാഹുലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം; എസ്‌ഐടി റിപ്പോർട്ടും കോടതിയിലെത്തും

    മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. എസ്‌ഐടി റിപ്പോർട്ടും കോടതിയിൽ എത്തും. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും

    തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. ജാമ്യം തള്ളിയുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് രാഹുലിന് പ്രതികൂലമാകാനാണ് സാധ്യത. ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലം അടക്കം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർക്കും

    ഗുരുതര ആരോപണങ്ങളാണ് ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി നൽകിയ സത്യവാങ്മൂലത്തിലുള്ളത്. നേരിട്ടത് ക്രൂര പീഡനമാണെന്നും രാഹുൽ ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഈ ദൃശ്യങ്ങൾ രാഹുലിന്റെ ഫോണിലുണ്ട്. പ്രതിക്ക് ജാമ്യം നൽകിയാൽ നഗ്നദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും പരാതിക്കാരി പറയുന്നു.