Blog

  • മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാനെത്തിയ മെയ്‌തെയ് യുവാവിനെ വെടിവെച്ചു കൊന്നു

    മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാനെത്തിയ മെയ്‌തെയ് യുവാവിനെ വെടിവെച്ചു കൊന്നു

    മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാനെത്തിയ മെയ്‌തെയ് യുവാവിനെ വെടിവെച്ചു കൊന്നു

    മണിപ്പൂരിൽ മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട യുവാവിനെ വെടിവെച്ചു കൊന്നു. കാക്ചിംഗ് സ്വദേശി ഋഷികാന്ത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ചുരാചന്ദ്പൂരിലാണ് സംഭവം. കുക്കി വിഭാഗത്തിലുള്ളവർ യുവാവിനെ തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. കുക്കി ഭൂരിപക്ഷ പ്രദേശത്താണ് കൊലപാതകം നടന്നത്. 

    ഋഷികാന്തിന്റെ ഭാര്യ കുക്കി വിഭാഗത്തിൽപ്പെട്ട യുവതിയാണ്. ഈ മാസം 19നാണ് ഋഷികാന്ത നേപ്പാളിൽ നിന്ന് മണിപ്പൂരിലെത്തിയത്. ഭാര്യയെ കാണാൻ സ്ഥലത്ത് എത്തിയപ്പോഴാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. കുക്കി നേതാക്കളുടെ സമ്മതം വാങ്ങിയാണ് ഋഷികാന്ത് ഭാര്യയുടെ വീട്ടിലെത്തിയതെന്ന് കുടുംബം പറയുന്നു. 

    എന്നാൽ രാത്രിയോടു കൂടി വാഹനത്തിൽ ആയുധങ്ങളുമായി എത്തിയ ഒരു സംഘം യുവാവിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി. യുവതിയെ പിന്നീട് വിട്ടയച്ചു. എന്നാൽ ഋഷികാന്തിനെ കൊലപ്പെടുത്തിയ ശേഷം ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു
     

  • കണ്ണൂർ കൂത്തുപറമ്പിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു

    കണ്ണൂർ കൂത്തുപറമ്പിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു

    കണ്ണൂർ കൂത്തുപറമ്പിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു

    കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമാണ കമ്പനിയിലാണ് അപകടം

    ജാർഖണ്ഡ് സ്വദേശി ബെനഡികിന്റെ മകൾ അസ്മിതയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

    കുട്ടി അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
     

  • സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗിൽ ചേർന്നു

    സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗിൽ ചേർന്നു

    സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗിൽ ചേർന്നു

    സിപിഎം നേതാവ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. പാണക്കാട് സാദിഖ് അലി തങ്ങൾ സുജ ചന്ദ്രബാബുവിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. 30 വർഷത്തെ സിപിഎം ബന്ധമുപേക്ഷിച്ചാണ് സുജ ലീഗിൽ ചേർന്നത്

    മൂന്ന് തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു പ്രതികരിച്ചു. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും അവർ പറഞ്ഞു

    ഐഷ പോറ്റി കോൺഗ്രസിൽ ചേർന്ന് ദിവസങ്ങൾ മാത്രം കഴിയുമ്പോഴാണ് മറ്റൊരു മുതിർന്ന നേതാവ് കൂടി സിപിഎം വിട്ടു പോകുന്നത്. സിപിഎം ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തിയാണ് പാർട്ടി വിടാൻ കാരണം

  • യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം: പോലീസിന് നേരെ കല്ലേറ്, ജലപീരങ്കി പ്രയോഗിച്ചു

    യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം: പോലീസിന് നേരെ കല്ലേറ്, ജലപീരങ്കി പ്രയോഗിച്ചു

    യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം: പോലീസിന് നേരെ കല്ലേറ്, ജലപീരങ്കി പ്രയോഗിച്ചു

    ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ മാർച്ച്. ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്. നിരവധി തവണ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

    പോലീസ് വാഹനത്തിന് നേർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞു. പ്രവർത്തകരോട് പിരിഞ്ഞു പോകാൻ നിർദേശം നൽകിയിട്ടും പിൻമാറാത്തതിനാൽ കണ്ണീർവാതകം പ്രയോഗിച്ചു. പലർക്കും ഇതോടെ ദേഹാസ്വാസ്ഥ്യമുണ്ടായി. സംഘർഷത്തിൽ പലർക്കും പരുക്കേറ്റു. 

    രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അന്തിമ സമര പോരാട്ടങ്ങളുടെ തുടക്കമാണിതെന്നും നാടിനെ വർഗീയതയലേക്ക് നയിക്കുന്ന കാലന്റെ വാക്കുകളാണ് ബാലന്റേതെന്നും ഒജെ ജനീഷ് പറഞ്ഞു
     

  • സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന മലയാളി യുവാവ് ബംഗളൂരുവിൽ പിടിയിൽ

    സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന മലയാളി യുവാവ് ബംഗളൂരുവിൽ പിടിയിൽ

    സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന മലയാളി യുവാവ് ബംഗളൂരുവിൽ പിടിയിൽ

    സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച മലയാളി യുവാവ് ബംഗളൂരുവിൽ പിടിയിൽ. ഇയാളുടെ താമസ സ്ഥലത്ത് നിന്ന് അടിവസ്ത്രങ്ങളുടെ വൻ ശേഖരം തന്നെ കണ്ടെത്തി. അമൽ എൻ അജികുമാർ(23) എന്നയാളെയാണ് ഹൊബ്ബഗൊഡി പോലീസ് അറസ്റ്റ് ചെയ്തത്

    ബംഗളൂരു വിദ്യാനഗറിലെ വീടുകളിൽ കയറി ഉണക്കാനിട്ട അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയാണ് ഇയാളുടെ രീതി. ടെറസിലും പരിസരങ്ങളിലും ഉണക്കാനിട്ട അടിവസ്ത്രങ്ങൾ മോഷ്ടിക്കപ്പെടുന്നത് വ്യാപകമായതോടെ താമസക്കാർ പരാതി നൽകുകയായിരുന്നു

    മോഷ്ടിക്കുന്ന അടിവസ്ത്രങ്ങൾ ധരിച്ച് അമൽ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമായിരുന്നു. ഇതിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും പോലീസ് കണ്ടെത്തി.
     

  • പോറ്റിയുടെ അച്ഛന് ഉപഹാരം; ചിത്രം പുറത്തുവന്നതോടെ വിശദീകരണവുമായി കടകംപള്ളി

    പോറ്റിയുടെ അച്ഛന് ഉപഹാരം; ചിത്രം പുറത്തുവന്നതോടെ വിശദീകരണവുമായി കടകംപള്ളി

    പോറ്റിയുടെ അച്ഛന് ഉപഹാരം; ചിത്രം പുറത്തുവന്നതോടെ വിശദീകരണവുമായി കടകംപള്ളി

    ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയതിൽ പുതിയ വിശദീകരണവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോറ്റിയൂടെ വീട്ടിൽ പോയത് കുട്ടിയുടെ ചടങ്ങിന് അല്ലെന്നും പിതാവിന്റെ ചടങ്ങുമായി ബന്ധപ്പെട്ടാണെന്നും കടകംപള്ളി പറഞ്ഞു. ആ ഉപഹാരം ഞാൻ കൊണ്ടുവന്നതല്ല, അവിടെ ഇരുന്നത് എടുത്ത് കൊടുത്തതാണെന്നും കടകംപള്ളി പറഞ്ഞു. കടകംപള്ളിയും രാജു എബ്രഹാമും പോറ്റിയുടെ പിതാവിന് സമ്മാനം നൽകുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം

    അതേസമയം പോറ്റിയെ കണ്ട വിഷയത്തിൽ സോണിയ ഗാന്ധിയെ പിന്തുണച്ചും കടകംപള്ളി സംസാരിച്ചു. കളങ്കിതനായ ഒരു വ്യക്തിയെ സോണിയ ഗാന്ധി വീട്ടിൽ കയറ്റുമെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. ഇതിന് പിന്നാലെ നിയമസഭയിൽ സോണിയ-പോറ്റി ബന്ധം ഉന്നയിച്ച് ഭരണപക്ഷം പ്രതിപക്ഷത്തെ കടന്നാക്രമിച്ചിരുന്നു. ഇതോടെ കടകംപള്ളി വീണ്ടും തിരുത്തി. താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചു എന്നായിരുന്നു തിരുത്തൽ

    കളങ്കിതനായ വ്യക്തിയെ സോണിയ ഗാന്ധി വീട്ടിൽ കയറ്റില്ലെന്നാണ് പറഞ്ഞത്. കൂടെ പോയ കോൺഗ്രസുകാർ എന്തൊക്കെ ചെയ്‌തെന്ന് പറഞ്ഞിട്ടില്ല. പോറ്റിയെ ഞാൻ കണ്ടതിലും അസ്വാഭാവികതയില്ല. പോറ്റിയുടെ കുടുംബാംഗങ്ങൾ മുഴുവൻ ഒപ്പമുണ്ടായിരുന്നു. പോറ്റി ക്ഷണിച്ചത് കൊണ്ടാണ് പോയതെന്നും കടകംപള്ളി പ്രതികരിച്ചു
     

  • കടകംപള്ളിക്കൊപ്പം രാജു എബ്രഹാമും പോറ്റിയുടെ വീട്ടിലെത്തി; പോറ്റിയുടെ അച്ഛന് സമ്മാനവും നൽകി

    കടകംപള്ളിക്കൊപ്പം രാജു എബ്രഹാമും പോറ്റിയുടെ വീട്ടിലെത്തി; പോറ്റിയുടെ അച്ഛന് സമ്മാനവും നൽകി

    കടകംപള്ളിക്കൊപ്പം രാജു എബ്രഹാമും പോറ്റിയുടെ വീട്ടിലെത്തി; പോറ്റിയുടെ അച്ഛന് സമ്മാനവും നൽകി

    ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ മുൻ ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രനും മുൻ എംഎൽഎയും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും സന്ദർശനം നടത്തിയ ചിത്രങ്ങൾ പുറത്ത്. ഇരുവരും ജനപ്രതിനിധികളായിരിക്കെയാണ് സന്ദർശനം നടത്തിയത്.

    പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനങ്ങൾ നൽകുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. പോറ്റിയുടെ കുടുംബത്തിനൊപ്പം നിന്ന് ഇരുവരും ഫോട്ടോയുമെടുത്തു. എന്നാൽ താൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടില്ലെന്നാണ് രാജു എബ്രഹാം പ്രതികരിക്കുന്നത്.

    കടകംപള്ളി സുരേന്ദ്രന് പുറമേ യുഡിഎഫ് കൺവീനർ അടൂർ പ്രകാശും കോൺഗ്രസ് നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണനും ഒ എസ് അംബിക എംഎൽഎയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ വന്നിരുന്നുവെന്നും പോറ്റിയുടെ ്‌യൽവാസി വിക്രമൻ നായർ പറയുന്നു.

     

  • വൻ കുതിപ്പിനൊടുവിൽ ഇന്ന് ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

    വൻ കുതിപ്പിനൊടുവിൽ ഇന്ന് ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

    വൻ കുതിപ്പിനൊടുവിൽ ഇന്ന് ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

    ദിവസങ്ങൾ നീണ്ട കുതിപ്പിനൊടുവിൽ സ്വർണവിലയിൽ നേരിയ ആശ്വാസം. പവന് ഇന്ന് 1680 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വില 1,13,160 രൂപയിലെത്തി. ബുധനാഴ്ച രണ്ട് തവണയായി പവന് 5480 രൂപ വർധിച്ചിരുന്നു

    ഇന്നലെ രാവിലെ 3680 രൂപയും ഉച്ചയ്ക്ക് ശേഷം 1800 രൂപയും പവന് വർധിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് ഇന്നലെയുണ്ടായത്. ഇന്നലെ പവന് 1,15,320 എന്ന സർവകാല റെക്കോർഡിലായിരുന്നു വില. ഇതിൽ നിന്നാണ് ഇന്ന് ഇടിവ് സംഭവിച്ചത്. 

    ഗ്രാമിന് ഇന്ന് 210 രൂപ കുറഞ്ഞ് 14,145 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,625 രൂപയും പവന് 93,000 രൂപയുമാണ് വിപണി വില. വെള്ളി വില ഗ്രാമിന് 325 രൂപയിലെത്തി.
     

  • ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

    ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

    ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

    ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി. നേരത്തെ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് എൻ വാസു സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്

    നിങ്ങൾ ദൈവത്തെ ആരാധിക്കുന്നുവെന്ന് പറയുന്നു. എന്നിട്ടാണോ ദൈവത്തിന്റെ സ്വത്തുക്കൾ അപഹരിച്ചതെന്ന് കോടതി ചോദിച്ചു. ദേവസ്വം കമ്മീഷണർ മാത്രമായിരുന്നുവെന്ന് വാസുവിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ദൈവത്തിന്റെ സ്വത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉണ്ടായിരുന്നുവെന്ന് കോടതി പറഞ്ഞു

    ഹർജിയിൽ മറ്റ് ഇടപെടലുകൾ കോടതി നടത്തിയില്ല. കേസിൽ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 72 ദിവസമായി ജയിലിൽ കഴിയുകയാണ് എൻ വാസു.
     

  • സിനിമാ താരം കൃഷ്ണപ്രസാദും സഹായിയും ചേർന്ന് മർദിച്ചതായി ഡോക്ടറുടെ പരാതി

    സിനിമാ താരം കൃഷ്ണപ്രസാദും സഹായിയും ചേർന്ന് മർദിച്ചതായി ഡോക്ടറുടെ പരാതി

    സിനിമാ താരം കൃഷ്ണപ്രസാദും സഹായിയും ചേർന്ന് മർദിച്ചതായി ഡോക്ടറുടെ പരാതി

    സിനിമാ താരം കൃഷ്ണപ്രസാദും സഹായിയും ചേർന്ന് മർദിച്ചതായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ പരാതി. ശ്രീനിലയം വീട്ടിൽ ഡോ. ബി ശ്രീകുമാറാണ് പരാതി നൽകിയത്. കൃഷ്ണപ്രസാദും സഹായി കൃഷ്ണകുമാറും ചേർന്ന് മർദിച്ചെന്നാണ് ചങ്ങനാശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്

    കോട്ടയം നഗരത്തിൽ സ്ഥിരതാമസമാക്കിയ ഡോക്ടർക്കാണ് മർദനം. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തിൽ എത്തിയപ്പോഴാണ് മർദനമുണ്ടായത്. ശ്രീകുമാർ ഇവിടെ പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിനായി കല്ല് കെട്ടിയപ്പോൾ കൃഷ്ണപ്രസാദ് എത്തി തടയുകയും ഇനി കല്ല് കെട്ടിയാൽ പൊളിച്ച് നീക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു

    ഇത് അന്വേഷിക്കാനാണ് ഡോക്ടർ സ്ഥലത്ത് എത്തിയത്. അപ്പോഴാണ് നടനും സഹായിയും ചേർന്ന് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഡോക്ടറുടെ പരാതി കളവാണെന്ന് കൃഷ്ണപ്രസാദ് പ്രതികരിച്ചു. ഓട നികത്താനുള്ള ശ്രമമാണ് തടഞ്ഞതെന്നും ഇത് തന്റെ മാത്രം ആവശ്യമല്ലെന്നും 40ഓളം കുടുംബങ്ങളുടെ പൊതു ആവശ്യമാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു