Blog

  • രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിക്ക് പുറത്ത്; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെസി വേണുഗോപാൽ

    രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിക്ക് പുറത്ത്; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെസി വേണുഗോപാൽ

    രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിക്ക് പുറത്ത്; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെസി വേണുഗോപാൽ

    രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞതിൽ പ്രതികരണവുമായി  എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോൺഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമപരമായി പോകാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്. രാഹുൽ ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

    രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടിയിൽ പ്രതികരണങ്ങൾ വേണ്ടെന്നാണ് കെ.പി.സി.സി തീരുമാനം. രാഹുൽ വിഷയത്തിൽ ഇനി ഇടപെടലുകൾ വേണ്ടെന്നും അറസ്റ്റ് ചെയ്താലും അറസ്റ്റ് തടഞ്ഞാലും പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും നിർദേശം നൽകി. സമൂഹമാധ്യമങ്ങളിൽ അമിതാഹ്‌ളാദം നടത്തരുതെന്ന് പ്രവർത്തകർക്ക് കെപിസിസി നിർദേശം നൽകി.

    ഈ മാസം 15വരെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 15 ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാൻ പോലീസിന് നിർദേശം നൽകി. അതേസമയം അറസ്റ്റ് തടഞ്ഞതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ ഓണായിട്ടുണ്ട്. 

  • വിജയ്‌യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ; തമിഴ്‌നാട്ടിൽ പുതിയ സഖ്യമുണ്ടാകുമോ

    വിജയ്‌യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ; തമിഴ്‌നാട്ടിൽ പുതിയ സഖ്യമുണ്ടാകുമോ

    വിജയ്‌യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ; തമിഴ്‌നാട്ടിൽ പുതിയ സഖ്യമുണ്ടാകുമോ

    തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷനുമായ പ്രവീൺ ചക്രവർത്തി. വിജയ്‌യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രവീൺ ചക്രവർത്തി വിജയ്‌യെ കണ്ടത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യ സാധ്യത തേടിയാണെന്ന റിപ്പോർട്ടുകളുണ്ട്

    അതേസമയം തിരുച്ചിറപ്പള്ളിയിൽ കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസ്വാമി വിജയ്‌യുടെ പിതാവ് എസ്എ ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ ചടങ്ങിന് ശേഷം ഒരേ കാറിൽ തിരുവാരൂരിലേക്ക് പുറപ്പെട്ട ഇരുവരും 4 മണിക്കൂറോളം ചർച്ച നടത്തിയെന്നാണ് വിവരം. 

    അതേസമയം സംഭവത്തിൽ ഡിഎംകെ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കോൺഗ്രസ് സമിതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചർച്ച നടത്തിയിരുന്നു.
     

  • ഇന്നും നാളെയും സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

    ഇന്നും നാളെയും സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

    ഇന്നും നാളെയും സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

    ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്‌പെഷ്യൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന.

    37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. വിഷയത്തിൽ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം ഉന്നമിടുന്നത് ഇൻഡിഗോ കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നൽകിയ ഉത്തരവ് നടപ്പാക്കാത്തത് ഗുരുതര വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം

    അതേസമയം എയർ ഇന്ത്യ അടക്കം മറ്റ് വിമാന കമ്പനികൾ ഡിജിസിഎ നിർദേശം പാലിച്ചിട്ടുണ്ട്. വിമാന സർവീസുകൾ നിർത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി. രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട കൊച്ചി-ബംഗളൂരു ഇൻഡിഗോ റദ്ദാക്കി. 9.30ന് പുറപ്പെടേണ്ട കൊച്ചി-ഹൈദരാബാദും കൊച്ചി-ജമ്മു ഇൻഡിഗോയും റദ്ദാക്കി.
     

  • രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    ബലാത്സംഗ കേസ് രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി റിപ്പോർട്ട് തേടി. കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശം നൽകി. ഹർജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും. അന്നേ ദിവസം വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്

    ആദ്യ കേസിലാണ് അറസ്റ്റിന് വിലക്കുള്ളത്. അതേസമയം രണ്ടാമത്തെ യുവതി നൽകിയ കേസിൽ അറസ്റ്റിന് വിലക്കില്ല. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ പ്രത്യേകമായി വാദം കേൾക്കണമെന്ന് ഇന്ന്  കോടതി തുടങ്ങിയപ്പോൾ രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു

    ഇതോടെ കോടതി ഹർജി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാതിക്കാരി ഉന്നയിച്ച പല ആരോപണങ്ങളും രാഹുൽ സമ്മതിച്ചിട്ടുണ്ടല്ലോയെന്നും ചോദിച്ചു. ആരോപണവിധേയൻ എംഎൽഎ അല്ലേ. അദ്ദേഹത്തിന്റെ ആരോപണങ്ങളും ഗൗരവതരമാണ്. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. തുടർന്നാണ് കേസ് 15ലേക്ക് മാറ്റിയതും അന്നേ ദിവസം വരെ അറസ്റ്റ് തടഞ്ഞതും.
     

  • സുപ്രീം കോടതി ഇടപെട്ടു; ഇന്ത്യൻ പൗരത്വമുണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും മകനെയും തിരികെയെത്തിച്ചു

    സുപ്രീം കോടതി ഇടപെട്ടു; ഇന്ത്യൻ പൗരത്വമുണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും മകനെയും തിരികെയെത്തിച്ചു

    സുപ്രീം കോടതി ഇടപെട്ടു; ഇന്ത്യൻ പൗരത്വമുണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും മകനെയും തിരികെയെത്തിച്ചു

    ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ട് വയസുള്ള മകനെയും തിരികെ എത്തിച്ചു. സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. ബുധനാഴ്ചയാണ് ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചത്

    മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുകയായിരുന്നു. ബംഗാളിലെ മാൾഡയിൽ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒമ്പത് മാസം ഗർഭിണിയായ സൊനാലി ഖാത്തൂനും മകനും ഇന്ത്യയിൽ തിരികെ പ്രവേശിച്ചത്. ജൂൺ 27നാണ് അനധികൃതമായി രാജ്യത്ത് കടന്ന ബംഗ്ലാദേശ് പൗരൻമാരാണെന്ന് ആരോപിച്ച് ഡൽഹി പോലീസ് സൊനാലിയെയും ഭർത്താവിനെയും മകനെയും അടക്കം ആറ് പേരെ അറസ്റ്റ് ചെയ്തത്. 

    പിന്നാലെ ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തി. എന്നാൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സൊനാലിയെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തോട് നിർദേശിക്കുകയായിരുന്നു. സൊനാലിയുടെ പിതാവ് ഭോദു ഷെയ്ക്കിന്റെ ഇന്ത്യൻ പൗരത്വം ചോദ്യം ചെയ്യപ്പെടാത്തതിനാൽ, പൗരത്വ നിയമപ്രാകരം സൊനാലിയും കുട്ടികളും ഇന്ത്യൻ പൗരൻമാരായിരിക്കുമെന്നും കോടതി പറഞ്ഞിരുന്നു.
     

  • കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഡൽഹി പോലീസിന്റെ നോട്ടീസ്

    കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഡൽഹി പോലീസിന്റെ നോട്ടീസ്

    കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഡൽഹി പോലീസിന്റെ നോട്ടീസ്

    നാഷണൽ ഹെറാൾഡ് കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഡൽഹി പോലീസിന്റെ നോട്ടീസ്. സഹോദരനും എംപിയുമായ ഡി കെ സുരേഷിനും നോട്ടീസയച്ചിട്ടുണ്ട്. ഡൽഹി പോലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നോട്ടീസ് അയച്ചത്. യങ് ഇന്ത്യയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഡിസംബർ 19ന് മുമ്പായി രേഖകൾ സമർപ്പിക്കാനാണ് നിർദേശം.

    ശിവകുമാറിന്റെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ, ഫണ്ടുകളുടെ ഉറവിടം, ആദായനികുതി രേഖകൾ എന്നിവ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹമോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ യങ് ഇന്ത്യയിലേക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഫണ്ടുകളുടെ പൂർണ്ണ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

    അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തെ വീണ്ടും കുരുക്കിലാക്കി പുതിയ എഫ്‌ഐആർ വന്നിരുന്നു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പുതിയ കേസ്. വ്യക്തിപരമായ നേട്ടങ്ങൾക്കായി പാർട്ടിയുടെ ഉന്നത നേതൃത്വം രാഷ്ട്രീയ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. 

  • താൻ കടുത്ത മാനസിക സമ്മർദത്തിൽ; ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് പുറത്ത്

    താൻ കടുത്ത മാനസിക സമ്മർദത്തിൽ; ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് പുറത്ത്

    താൻ കടുത്ത മാനസിക സമ്മർദത്തിൽ; ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് പുറത്ത്

    നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധിക്ക് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വിചാരണയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപ് മുഖ്യമന്ത്രിക്ക് മെസേജ് അയച്ചുവെന്ന വിവരമാണ് പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ് ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് മെസേജ് അയച്ചത്. തെറ്റ് ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദത്തിൽ എന്നാണ് മെസേജ്

    ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. 2017 ഫെബ്രുവരി 22ന് രാവിലെ 9.22നാണ് ദിലീപ് മെസേജ് അയച്ചത്. വീണ്ടെടുത്ത മെസേജ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി

    പൾസർ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മർദത്തിലായെന്നും ഇതോടെയാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് മെസേജ് അയച്ചതെന്നും പ്രോസിക്യൂഷൻ പറയുന്നു. കാമ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അന്നത്തെ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് നടി പറഞ്ഞതിന്റെ വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്‌
     

  • കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും

    കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും

    കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും

    കൊല്ലം കൊട്ടിയത്ത് നിർമാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജ്യണൽ ഓഫീസർ, പ്രൊജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. എൻഎച്ച്എഐ അധികൃതരിൽ നിന്നും കലക്ടർ വിശദീകരണം തേടും

    വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിട്ടുണ്ട്

    കൊട്ടിയം മൈലക്കാടാണ് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്നത്. അപകടസമയത്ത് സ്‌കൂൾ വാൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിലുണ്ടായിരുന്നു. തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്.
     

  • അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും

    അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും

    അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യഹർജിയിൽ ഇന്നും വാദം തുടരും. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിലാണ് ഇന്ന് വാദം തുടരുക. കേസിലെ എഫ്‌ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ വാദിച്ചു

    എന്നാൽ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രാഹുൽ ഈശ്വറെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

    അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. രാഹുൽ പത്താം ദിവസവും ഒളിവിൽ തുടരുകയാണ്.
     

  • രാമനാഥപുരത്ത് കാർ അപകടത്തിൽ നാല് ശബരിമല തീർഥാടകരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

    രാമനാഥപുരത്ത് കാർ അപകടത്തിൽ നാല് ശബരിമല തീർഥാടകരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

    രാമനാഥപുരത്ത് കാർ അപകടത്തിൽ നാല് ശബരിമല തീർഥാടകരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

    തമിഴ്‌നാട് രാമനാഥപുരത്തുണ്ടായ കാർ അപകടത്തിൽ നാല് ശബരിമല തീർഥാടകരടക്കം അഞ്ച് പേർ മരിച്ചു. ആന്ധ്ര സ്വദേശികളാണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അന്ത്യം. 

    കീഴക്കരയിൽ നിന്നുള്ള ഡ്രൈവർ മുഷ്താഖ് അഹമ്മദ്, ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു, അപ്പാരാവു നായിഡു, ബണ്ടാരു ചന്ദ്രറാവു, രാമർ എന്നിവരാണ് മരിച്ചത്. റോഡിന് സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവർ

    രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ആയ്യപ്പ തീർഥാടകരുടെ കാറിൽ ഇടിക്കുകയായിരുന്നു. രാമേശ്വരം ദർശനത്തിനായാണ് ഇവർ രാമനാഥപുരത്ത് എത്തിയത്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു