Blog

  • ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്ന് എസ്‌ഐടി റിപ്പോർട്ട്

    ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്ന് എസ്‌ഐടി റിപ്പോർട്ട്

    ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്ന് എസ്‌ഐടി റിപ്പോർട്ട്

    ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ പാളികൾ കൊണ്ടുപോയതിലും തന്ത്രിക്ക് പങ്കുണ്ടെന്ന് എസ്‌ഐടി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് അനിവാര്യമാണെന്നും എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു

    കേസിൽ തന്ത്രിയെ ഒരു ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ മാസം 28ന് തന്ത്രിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്. ദ്വാരപാലക ശിൽപം കൊണ്ടുപോയി അതിൽ നിന്ന് സ്വർണം ഉരുക്കി കവർന്ന കേസിലും കട്ടിളപ്പാളികൾ കൊണ്ടുപോയ കേസിലുമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്

    ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി ഒത്താശ ചെയ്തുവെന്നാണ് ആദ്യ കേസിൽ എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. താന്ത്രിക വിധികൾ ലംഘിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രി ഒത്താശ ചെയ്തതെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു.
     

  • വീണ്ടും മൂവായിരത്തിലധികം രൂപയുടെ കുതിപ്പ്; സ്വർണവില സർവകാല റെക്കോർഡിൽ

    വീണ്ടും മൂവായിരത്തിലധികം രൂപയുടെ കുതിപ്പ്; സ്വർണവില സർവകാല റെക്കോർഡിൽ

    വീണ്ടും മൂവായിരത്തിലധികം രൂപയുടെ കുതിപ്പ്; സ്വർണവില സർവകാല റെക്കോർഡിൽ

    സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ ഇന്നലെ ഒരു ദിവസത്തെ ഇടിവിന് ശേഷം പവന്റെ വില റോക്കറ്റ് പോലെ ഇന്ന് കുതിച്ചുയർന്നു. ഒറ്റയടിക്ക് 3960 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,17,120 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവുമുയർന്ന നിലവാരത്തിലാണ് ഇന്ന് സ്വർണവില

    ഗ്രാമിന് 495 രൂപ ഉയർന്ന് 14,640 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 118 ഡോളർ ഉയർന്ന് 4953 ഡോളറിലേക്ക് വർധിച്ചു. ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള സംഘർഷം, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ എന്നിവയാണ് പ്രധാനമായും സ്വർണവിലയുടെ കുതിപ്പിന് വഴിവെച്ചത്

    18 കാരറ്റ് സ്വർണത്തിനും റെക്കോർഡ് കുതിപ്പാണ് ഇന്നുണ്ടായത്. ഗ്രാമിന് 410 രൂപ വർധിച്ച് 12,110 രൂപയിലെത്തി. വെള്ളി ഗ്രാമിന് 15 രൂപ ഉയർന്ന് 340 രൂപയായി
     

  • വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ മേയർ ഇല്ല; സുരക്ഷാ കാരണങ്ങളാലെന്ന് വിവി രാജേഷ്

    വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ മേയർ ഇല്ല; സുരക്ഷാ കാരണങ്ങളാലെന്ന് വിവി രാജേഷ്

    വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ മേയർ ഇല്ല; സുരക്ഷാ കാരണങ്ങളാലെന്ന് വിവി രാജേഷ്

    തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ തിരുവന്തപുരം കോർപറേഷൻ മേയർ വിവി രാജേഷ് എത്തില്ല. ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സൈനിക, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി 22 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്

    ഈ പട്ടികയിൽ ബിജെപി, എൻഡിഎ നേതാക്കളുണ്ടെങ്കിലും മേയറുടെ പേരില്ല. പ്രധാനമന്ത്രി അടക്കമുള്ള വിവിഐപികൾ എത്തുമ്പോൾ മേയർ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തുന്നത് പതിവാണ്. 

    അതേസമയം സുരക്ഷാ കാരണങ്ങളാലാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്താത്തതെന്ന് മേയർ വിവി രാജേഷ് അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളിലും വേദിയുള്ളതിനാൽ സ്വീകരണ ചടങ്ങ് ഒഴിവാക്കിയെന്നും മേയറുടെ ഓഫീസ് വ്യക്തമാക്കി
     

  • ഫേസ് ക്രീം മാറ്റിവെച്ചതിന് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു; എറണാകുളത്ത് മകൾ അറസ്റ്റിൽ

    ഫേസ് ക്രീം മാറ്റിവെച്ചതിന് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു; എറണാകുളത്ത് മകൾ അറസ്റ്റിൽ

    ഫേസ് ക്രീം മാറ്റിവെച്ചതിന് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു; എറണാകുളത്ത് മകൾ അറസ്റ്റിൽ

    എറണാകുളത്ത് അമ്മയുടെ വാരിയെല്ല് കമ്പിപ്പാര കൊണ്ട് തല്ലിയൊടിച്ച മകൾ അറസ്റ്റിൽ. ഫേസ്‌ക്രീം മാറ്റിവെച്ചതിനാണ് മകളുടെ ക്രൂര ആക്രമണം. പനങ്ങാട് സ്വദേശി നിവിയ ആണ് പിടിയിലായത്. നിവിയ മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു

    19ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. സരസു എന്ന 70കാരിയെയാണ് 30 വയസുകാരി മകൾ അതിക്രൂരമായി മർദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ച ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. 

    ഒരു കൊലപാതക കേസിൽ പ്രതിയാണ് നിവിയ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസും ലഹരിമരുന്ന് കേസും ഇവർക്കെതിരെയുണ്ട്. ഒളിവിൽ പോയ നിവിയയെ വയനാട് മാനന്തവാടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
     

  • പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളം മുതൽ പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ

    പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളം മുതൽ പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ

    പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളം മുതൽ പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ

    തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത് എത്തും. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസനരേഖയും പ്രധാനമന്ത്രി പ്രഖ്യാപിക്കും

    അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ ഇടയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിൽ ജനങ്ങളെ കയ്യിലെടുക്കാനുള്ള വമ്പൻ പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടം മൈതാനിയിലേക്കുള്ള യാത്ര വൻ റോഡ് ഷോ ആക്കി മാറ്റാനാണ് ബിജെപിയുടെ തീരുമാനം

    ഔദ്യോഗിക വേദിയിൽ വെച്ച് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും ഇന്നവേഷൻ ടെക്‌നോളജി ആൻഡ് ഓൻട്രണർഷിപ് ഹബ്ബിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പിന്നാലെ പാർട്ടി വേദിയിൽ പ്രധാനമന്ത്രി എത്തും. 25,000ലധികം പേരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിക്കുന്നത്.
     

  • അമ്മയുടെയും മകളുടെയും ആത്മഹത്യ: ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടിലെത്തിക്കും

    അമ്മയുടെയും മകളുടെയും ആത്മഹത്യ: ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടിലെത്തിക്കും

    അമ്മയുടെയും മകളുടെയും ആത്മഹത്യ: ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടിലെത്തിക്കും

    തിരുവനന്തപുരം പൂന്തുറ കമലേശ്വരത്ത് അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൾ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടിലെത്തിക്കും. തുടർ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കേസെടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈയിൽ നിന്ന് ഉണ്ണികൃഷ്ണനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

    ബന്ധുക്കൾക്ക് ആത്മഹത്യാക്കുറിപ്പ് വാട്സാപ്പിൽ അയച്ചു നൽകിയാണ് സജിത മകൾ ഗ്രീമ എന്നിവർ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യാ കുറിപ്പിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതരാരോപണങ്ങളാണ് ഉള്ളത്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന് പറഞ്ഞു അപമാനിച്ചതായി ആരോപണമുണ്ട്. 6 വർഷത്തെ ദാമ്പത്യത്തിൽ മകളെ ഭർത്താവ് ഉണ്ണികൃഷ്ണൻ മാനസികമായി ഉപദ്രവിച്ചു. മകളെ ഉപയോഗിച്ച ഉടുപ്പ് പോലെ ഉപേക്ഷിച്ചതായും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

    ആറുവർഷം മുൻപേ വിവാഹം കഴിഞ്ഞെങ്കിലും 25 ദിവസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. നിയമപരമായി ഇതുവരെ വിവാഹബന്ധം വേർപെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ബന്ധുവിന്റെ മരണ വീട്ടിൽ വച്ച് ഭർത്താവ് ഉണ്ണികൃഷ്ണൻ അപമാനിച്ചു ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
     

  • ബംഗളൂരുവിൽ വെച്ച് പോറ്റിയുമായി കൂടിക്കാഴ്ച നടത്തി അടൂർ പ്രകാശ്; കോൺഗ്രസിനെ കുരുക്കി പുതിയ ചിത്രങ്ങൾ

    ബംഗളൂരുവിൽ വെച്ച് പോറ്റിയുമായി കൂടിക്കാഴ്ച നടത്തി അടൂർ പ്രകാശ്; കോൺഗ്രസിനെ കുരുക്കി പുതിയ ചിത്രങ്ങൾ

    ബംഗളൂരുവിൽ വെച്ച് പോറ്റിയുമായി കൂടിക്കാഴ്ച നടത്തി അടൂർ പ്രകാശ്; കോൺഗ്രസിനെ കുരുക്കി പുതിയ ചിത്രങ്ങൾ

    ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിന് കുരുക്കായി പുതിയ ചിത്രങ്ങൾ. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. സമ്മാനം കൈമാറുന്നതും ചിത്രത്തിലുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള ചിത്രങ്ങളിൽ പോറ്റിയുടെ സുഹൃത്തായ രമേഷ് റാവുവും ഒപ്പമുണ്ട്.

    സ്വന്തം മണ്ഡലത്തിലെയാൾ എന്ന തരത്തിലുള്ള പരിചയം മാത്രമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ളത് എന്നായിരുന്നു അടൂർ പ്രകാശ് പറഞ്ഞിരുന്നത്. പോറ്റിയുടെ പുളിമാത്തെ തറവാട്ട് വീട്ടിൽ അടൂർ പ്രകാശ് എത്തിയിരുന്നുവെന്ന് അയൽവാസിയായ വിക്രമൻ നായർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പോറ്റിയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും അടൂർ പ്രകാശ് പങ്കെടുത്തിരുന്നു. 

    സോണിയ ഗാന്ധിയെ കാണാൻ പോറ്റി ഡൽഹിയിലെത്തിയപ്പോഴും അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഒരു തവണ അടൂർ പ്രകാശും മറ്റൊരിക്കൽ ആന്റോ ആന്റണിയുമാണ് പോറ്റിക്കൊപ്പമുണ്ടായിരുന്നത്. സാമൂഹ്യ സേവന പ്രവർത്തങ്ങളിലൂടെയാണ് പോറ്റിയെ പരിചയമെന്നും മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും യുഡിഎഫ് കൺവീനർ അവകാശപ്പെട്ടിരുന്നു.

     

  • കേരളത്തില്‍ അതിവേഗ റെയില്‍വേ പദ്ധതി; ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും

    കേരളത്തില്‍ അതിവേഗ റെയില്‍വേ പദ്ധതി; ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും

    കേരളത്തില്‍ അതിവേഗ റെയില്‍വേ പദ്ധതി; ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും

    തിരുവനന്തപുരം: കേരളത്തില് അതിവേഗ റെയില്‍വേ പദ്ധതി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്താന്‍ സാധ്യതയേറെയാണ്.

    അതിവേഗ റെയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പറേഷനെ റെയില്‍വേ മന്ത്രാലയം ചുമതലപ്പെടുത്തിരുന്നു. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഈ ശ്രീധരന്റെ നേതൃത്വത്തില്‍ ആയിരിക്കും അതിവേഗ റെയില്‍വേ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഒമ്പത് മാസത്തിനകം ഡിപിആര്‍ കൈമാറാനാണ് ഇ ശ്രീധരന്‍ ശ്രമിക്കുന്നത്.

    പൊന്നാനിയില്‍ ഡിഎംആര്‍സിയുടെ ഓഫീസ് തുറക്കും. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള 430 കിലോമീറ്റര്‍ ദൂരത്തില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗമാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായി തള്ളിയാണ് അതിവേഗ റെയിലുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്.

    സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം 2009ല്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ അതിവേഗ പാതയ്ക്കായി ഡിപിആര്‍ തയ്യാറാക്കി തുടങ്ങിയിരുന്നു. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ പദ്ധതി. നിലവില്‍ റെയില്‍വേ ലൈന്‍ ഇല്ലാത്ത മേഖലകള്‍ക്ക് മുന്‍ഗണന നല്‍കാനും ആലോചനയുണ്ട്. ആദ്യ ഡിപിആറിനെ അവഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോയത്.

  • നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയലക്ഷ്യമില്ലെന്ന പ്രോസിക്യൂഷന്റെ പരാമർശത്തിനെതിരെ ദിലീപ്

    നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയലക്ഷ്യമില്ലെന്ന പ്രോസിക്യൂഷന്റെ പരാമർശത്തിനെതിരെ ദിലീപ്

    നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയലക്ഷ്യമില്ലെന്ന പ്രോസിക്യൂഷന്റെ പരാമർശത്തിനെതിരെ ദിലീപ്

    നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയലക്ഷ്യ ഹർജിയിൽ പ്രോസിക്യൂഷനെതിരെ ദിലീപ്. കോടതിയലക്ഷ്യം ഇല്ലെന്ന പരാമർശത്തിൽ ദിലീപ് എതിർപ്പ് അറിയിച്ചു. പ്രോസിക്യൂഷന്റെ നിലപാട് എതിർകക്ഷികളെ രക്ഷിക്കാനാണെന്നാണ് ഹർജിയിൽ ദിലീപ് പറയുന്നത്. ഹർജികൾ അടുത്തമാസം 12ന് വീണ്ടും പരിഗണിക്കും.

    അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയാണ് ദിലീപിന്റെ കോടതിയലക്ഷ്യ ഹർജി. വിചാരണ നടപടികൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിർദ്ദേശം ലംഘിക്കപ്പെട്ടെന്നാണ് ദിലീപിന്റെ ആരോപണം.

    അതേസമയം ആർ.ശ്രീലഖേക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ മറുപടിക്കായി അതിജീവിത സമയം തേടി. അതിജീവിതയ്ക്കായി അഡ്വ. ടി.ബി.മിനി ഇന്ന് കോടതിയിൽ ഹാജരായി. ജനുവരി 12ന് ഹർജികൾ പരിഗണിച്ചപ്പോൾ ഹാജരാകാതിരുന്ന അഡ്വ. ടി ബി മിനിക്കെതിരെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.

  • ട്വന്റി ട്വന്റി എൻഡിഎയിൽ ചേർന്നു; വികസിത കേരളമാണ് ലക്ഷ്യമെന്ന് സാബു എം ജേക്കബ്

    ട്വന്റി ട്വന്റി എൻഡിഎയിൽ ചേർന്നു; വികസിത കേരളമാണ് ലക്ഷ്യമെന്ന് സാബു എം ജേക്കബ്

    ട്വന്റി ട്വന്റി എൻഡിഎയിൽ ചേർന്നു; വികസിത കേരളമാണ് ലക്ഷ്യമെന്ന് സാബു എം ജേക്കബ്

    കിറ്റക്‌സ് ഉടമ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി പാർട്ടി എൻഡിഎയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ചത്. സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇരുവരും മുന്നണി പ്രവേശനം സ്ഥിരീകരിച്ചത്

    ട്വന്റി ട്വന്റി ഇതാദ്യമായാണ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മാരാർജി ഭവനിലാണ് സാബുവും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ച നടത്തിയത്. നാളെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്താനിരിക്കെയാണ് നിർണായക നീക്കം

    എൻഡിഎയിൽ ചേരാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണെന്ന് സാബു എം ജേക്കബ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും ചേർന്ന് ഈ നാട് ഭരിച്ച് കട്ടുമുടിക്കുന്നത് കണ്ട് മടുത്തിട്ടാണ് ഒരു വ്യവസായിയായ താൻ രാഷ്ട്രീയത്തിലേക്ക് വരുന്നത്. വികസിത കേരളം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്നും സാബു എം ജേക്കബ് പറഞ്ഞു