Blog

  • നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; കു‍ഞ്ഞിനെ കൊന്നത്; കുറ്റം സമ്മതിച്ച് പിതാവ് ഷിജിൻ

    നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; കു‍ഞ്ഞിനെ കൊന്നത്; കുറ്റം സമ്മതിച്ച് പിതാവ് ഷിജിൻ

    നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; കു‍ഞ്ഞിനെ കൊന്നത്; കുറ്റം സമ്മതിച്ച് പിതാവ് ഷിജിൻ

    തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പിതാവ് കുറ്റം സമ്മതിച്ചു. പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിൻ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം കൈമുട്ടുകൊണ്ട് അടിവയറ്റിൽ ഇടിച്ചെന്നും ശേഷം കുഞ്ഞ് കുഴഞ്ഞുവീണുവെന്നും പിതാവിന്റെ മൊഴി. ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

    ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം എന്ന് ഷിജിൻ പൊലീസിന് മൊഴി നൽകി. മൂന്നാം തവണ ചോദ്യം ചെയ്തതിനെ തുടർന്നാണ് കുറ്റം സമ്മതിച്ചത്. അടിവയറിലെ രക്തശ്രാവമാണ് മരണകാരണമെന്ന് ഫോറൻസിക് സർജൻ റിപ്പോർട്ട്‌ നൽകിയിരുന്നു. മാതാവിനും മർദ്ദനവിവര അറിയാമായിരിന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നു. മാതാവിനെയും ചോദ്യം ചെയ്ത് വരികയാണ്. മൂന്നാഴ്ച മുമ്പ് കുഞ്ഞിന്റെ കയ്യിലുണ്ടായ പൊട്ടൽ കൊലപാതക ശ്രമമായിരുന്നോ എന്നാണ് പൊലീസിന്റെ സംശയം.

    കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരൻ മരണപ്പെടുന്നത്. ബിസ്ക്കറ്റ് കഴിച്ച് അരമണിക്കൂറിന് ശേഷം കുഴഞ്ഞുവീണു എന്നായിരുന്നു മാതാവിന്റെ മൊഴി. മാതാപിതാക്കളുടെ മൊഴികളിലെ ദുരൂഹതയെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു.

  • പാലക്കാട് മങ്കട മലയിൽ വൻ തീപിടുത്തം

    പാലക്കാട് മങ്കട മലയിൽ വൻ തീപിടുത്തം

    പാലക്കാട് മങ്കട മലയിൽ വൻ തീപിടുത്തം

    പാലക്കാട് മണ്ണാർക്കാട് വൻ തീപിടുത്തം. കാഞ്ഞിരപ്പുഴ മങ്കട മലയിൽ തീപടരുന്നു.
    സൈലന്റ് വാലിയോട് ചേർന്ന മലമുകളിൽ തീ പിടിച്ചത് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ്. മലയ്ക്ക് മുകളിലേക്ക് തീ ആളിപടരുകയാണ്. തീ അണക്കാൻ ശ്രമം തുടരുകയാണ്. മലയുടെ താഴെ ഭാഗത്ത് നിന്ന് മുകളിലേക്കാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. നാട്ടുകാരാണ് ആദ്യം തീ പടർന്ന് പിടിക്കുന്നത് കാണുന്നത് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. താഴെ നിന്ന് തീ അണച്ച് വരാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. സൈലന്റ് വാലിയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയെ കൂടി തീപടർന്നുപിടിക്കുന്നത് ബാധിക്കും.

    മങ്കട മലയിൽ 20 വർഷം മുൻപാണ് സമാനമായ രീതിയിൽ കാട്ടുതീ ഉണ്ടാകുന്നത്. പിന്നീട് രണ്ടുദിവസമെടുത്താണ് ഹെലികോപ്റ്ററിൽ വെള്ളം എത്തിച്ച് തീകെടുത്താനായത്. കുത്തനെയുള്ള പ്രദേശമായതിനാൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർക്ക് എത്തിപ്പെടുക എന്നത് കൂടുതൽ ശ്രമകരമായിരിക്കും.

  • പിണക്കം തീർന്നില്ല; മോദിയുടെ അടുത്തേക്കു പോലും പോവാതെ ശ്രീലേഖ: വേദിയിൽ നിന്ന് ഇറങ്ങിപ്പോയി

    പിണക്കം തീർന്നില്ല; മോദിയുടെ അടുത്തേക്കു പോലും പോവാതെ ശ്രീലേഖ: വേദിയിൽ നിന്ന് ഇറങ്ങിപ്പോയി

    പിണക്കം തീർന്നില്ല; മോദിയുടെ അടുത്തേക്കു പോലും പോവാതെ ശ്രീലേഖ: വേദിയിൽ നിന്ന് ഇറങ്ങിപ്പോയി

    തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശന വേളയിലും പിണക്കം മാറാതെ കൗൺസിലർ ആർ. ശ്രീലേഖ. ബിജെപിയുടെ പൊതുസമ്മേളനത്തിലും മോദിക്കരികിലേക്ക് ശ്രീലേഖ എത്തിയില്ല.

    മറ്റ് നേതാക്കൾ മോദിയെ യാത്രയാക്കുമ്പോഴും ശ്രീലേഖ മാത്രം മാറിനിന്നു. പിന്നീട് ഇറങ്ങിപ്പോവുകയുമായിരുന്നു. നേതാക്കളാരും ശ്രീലേഖയെ ഇതിനായി സമീപിച്ചില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

    തിരുവനന്തപുരം മേയർ സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കിയതിലുള്ള അതൃപ്തി ശ്രീലേഖ മുൻ‌പുതന്നെ പരസ്യമാക്കിയിരുന്നു. മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി തന്നെ പറ്റിച്ചെന്നും തുറന്നടിച്ചിരുന്നു.

  • കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസ്? ഗുരുവായൂരില്‍ ടി എന്‍ പ്രതാപന്‍? കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരും മത്സരരംഗത്തിറങ്ങും; നിര്‍ണായക തീരുമാനങ്ങളുമായി കോണ്‍ഗ്രസ്

    കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസ്? ഗുരുവായൂരില്‍ ടി എന്‍ പ്രതാപന്‍? കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരും മത്സരരംഗത്തിറങ്ങും; നിര്‍ണായക തീരുമാനങ്ങളുമായി കോണ്‍ഗ്രസ്

    കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസ്? ഗുരുവായൂരില്‍ ടി എന്‍ പ്രതാപന്‍? കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരും മത്സരരംഗത്തിറങ്ങും; നിര്‍ണായക തീരുമാനങ്ങളുമായി കോണ്‍ഗ്രസ്

    നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക യോഗത്തിന്റെ വിവരങ്ങള്‍ പുറത്ത്. ഗുരുവായൂര്‍- പട്ടാമ്പി സീറ്റുകളും കളമശ്ശേരി- കൊച്ചി സീറ്റുകളും മുസ്ലീം ലീഗുമായി വച്ചുമാറാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ ടി എന്‍ പ്രതാപനും കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസും മത്സരിക്കും. കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരേയും മത്സരിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്. 

    ഇന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് നിര്‍ണായക കോണ്‍ഗ്രസ് യോഗം നടക്കുന്നത്. യോഗം ചേരുന്നതിന് മുന്നോടിയായാണ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വസതിയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ ചര്‍ച്ചകള്‍ നടന്നത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നത്. ഇത്തവണ മത്സരിക്കാനില്ലെന്ന് കെ ബാബു മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയില്‍ ഉമ തോമസ് തന്നെ മത്സരിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

    കെ ബാബു മത്സരിച്ച് വിജയിച്ച തൃപ്പൂണിത്തുറ, പാര്‍ട്ടി പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആയ പാലക്കാട് മണ്ഡലങ്ങളില്‍ ആരെ മത്സരിപ്പിക്കുമെന്ന് പാര്‍ട്ടി കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം തീരുമാനിക്കും. സിപിഐഎമ്മിനേയും ബിജെപിയേയും കേരളത്തില്‍ ഒരുപോലെ പ്രതിരോധിക്കണമെന്നാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

  • ‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം

    ‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം

    ‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം

    തിരുവനന്തപുരത്ത് വികസന പ്രഖ്യാപനങ്ങളില്ലാതെ പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല. മോദിയുടെ പ്രഖ്യാപനത്തിനായി തലസ്ഥാന ന​ഗരം കാത്തിരുന്നുവെങ്കിലും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല.

    പുത്തരിക്കണ്ടത്തെ പരിപാടിയിൽ പാർട്ടി വേദിയിൽ കൂടുതൽ സംസാരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ രാഷ്ട്രീയ വിമർശനമല്ലാതെ കേരളത്തിന് പുതുതായി ഒന്നും പ്രഖ്യാപിച്ചില്ല. യുഡിഎഫിനേയും എൽഡിഎഫിനേയും തൂത്തെറിയണമെന്നും വികസനത്തിലൂന്നിയ സർക്കാർ വരണമെങ്കിൽ ബിജെപി വിജയിക്കണമെന്നുമായിരുന്നു മോദിയുടെ പ്രസംഗത്തിൻ്റെ ചുരുക്കം.

    നേരത്തെ, അതിവേഗ റെയിൽ പാത മോദി പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ഫ്ലാ​ഗ് ഓഫ് ചെയ്ത മോദി ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റേയും ശ്രീചിത്ര റേഡിയോ ചികിത്സാ സെന്ററിൻ്റേയും തറക്കല്ലിടലും മാത്രമാണ് നിർവ്വഹിച്ചത്.

    അതേസമയം, 15 ദിവസം കൊണ്ട് നഗര വികസനത്തിന്‌ രൂപരേഖ തയ്യാറാക്കിയെന്നും പ്രധാനമന്ത്രിക്ക് നൽകിയെന്നും മേയർ വിവി രാജേഷ് പറഞ്ഞു. 2030നുള്ളിൽ തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച 3 നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്നും മേയർ പറഞ്ഞു. മോദിയെ കൊണ്ട് വരുമെന്ന വാക്ക് പാലിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

    സ്വർണ കൊള്ള നടത്തിയ ആൾ എന്തിന് സോണിയയെ കണ്ടുവെന്നും എന്തിന് സിപിഎം നേതാക്കളെ കണ്ടുവെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തിരുവനന്തപുരത്തെ ബിജെപി വേദിയിൽ അയ്യപ്പ വി​ഗ്രഹം സമ്മാനിച്ചാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. വേദിയിൽ തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ കൈ പിടിച്ചുയർത്തി പ്രധാനമന്ത്രി അഭിനന്ദിച്ചു.

  • വർഗീയത പറയാൻ പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേട്; മോദിക്കെതിരേ കെ.സി. വേണുഗോപാൽ

    വർഗീയത പറയാൻ പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേട്; മോദിക്കെതിരേ കെ.സി. വേണുഗോപാൽ

    വർഗീയത പറയാൻ പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേട്; മോദിക്കെതിരേ കെ.സി. വേണുഗോപാൽ

    ന്യൂഡൽഹി: വർഗീയത പറയാൻ മാത്രം പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ശ്രീനാരായണ ഗുരുവിന്‍റെയും അയ്യങ്കാളിയുടെയും നാടാണ് കേരളം. മോദി ആദ്യം കേരളത്തിന്‍റെ ചരിത്രം പഠിക്കണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

    ബാബ്റി മസ്ജിദ് തകർത്തപ്പോൾ അയ്യപ്പഭക്തർക്ക് സഞ്ചരിക്കാൻ വേണ്ടി വഴിയൊരുക്കിയവരാണ് മുസ്ലീംലീഗ്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിക്കൊണ്ടിരിക്കുമ്പോൾ അവിടേക്ക് പോയിട്ട് അത് കെടുത്തുന്നതിനായി വെള്ളമൊഴിച്ച പാർട്ടിയാണ് മുസ്ലീംലീഗെന്നും കെ.സി പറഞ്ഞു. ജനങ്ങളെ വിഡ്ഢിയാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങൾ നൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

  • പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

    പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

    പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

    പത്തനംതിട്ട: ജില്ലാ കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. കളക്ടറുടെ കാര്‍ മറ്റൊരു ഔദ്യോഗിക വാഹനവുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. പത്തനംതിട്ട കോന്നി മാമൂട്ടിലാണ് അപകടമുണ്ടായത്. 

    അപകടത്തിൽ കളക്ടർ പ്രേംകൃഷ്ണൻ, ഡ്രൈവർ കുഞ്ഞുമോൻ, ഗൺമാൻ മനോജ് എന്നിവർക്ക് പരിക്കേറ്റു  ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളക്ടറുടെ പരിക്ക് ഗുരുതരമല്ല. 

  • കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവർ തമ്മിൽ ജയിലിൽ വച്ച് പ്രണയം; വിവാഹത്തിനായി പരോൾ നൽകി ഹൈക്കോടതി

    കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവർ തമ്മിൽ ജയിലിൽ വച്ച് പ്രണയം; വിവാഹത്തിനായി പരോൾ നൽകി ഹൈക്കോടതി

    കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവർ തമ്മിൽ ജയിലിൽ വച്ച് പ്രണയം; വിവാഹത്തിനായി പരോൾ നൽകി ഹൈക്കോടതി

    അൽവാർ: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവർ തമ്മിൽ ജയിലിൽ വച്ച് പ്രണയത്തിലായതിനെത്തുടർന്ന് വിവാഹത്തിനായി പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ആളെ കൊലപ്പെടുത്തിയ പ്രിയ സേത്ത് (34) എന്നറിയപ്പെടുന്ന നേഹ സേത്തും കാമുകിയുടെ ഭർത്താവിനെയും മക്കളെയും ഉൾപ്പെടെ അഞ്ച് പേരെ കൊന്ന ഹനുമാൻ പ്രസാദും (29) തമ്മിലുള്ള വിവാഹത്തിനായാണ് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചിരിക്കുന്നത്. സംഗനേറിലെ തുറന്ന ജയിലിലാണ് ഇരുവരും ശിക്ഷ അനുഭവിച്ചിരുന്നത്.

    അവിടെ വച്ചുള്ള പരിചയമാണ് വിവാഹത്തിലെത്തി നിൽക്കുന്നത്. വിവാഹത്തിനു വേണ്ടി പരോൾ വേണമെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പരോൾ കമ്മിറ്റിയെയാണ് കോടതി ചുമതലപ്പെടുത്തിയിരുന്നത്. കമ്മിറ്റിയുടെ ശുപാർശ പ്രകാരം ബുധനാഴ്ച മുതൽ ഇരുവർക്കും പരോൾ അനുവദിക്കുകയായിരുന്നു.പ്രസാദിന്‍റെ നാടായ അൽവാറിലെ ബറോദാമിയോയിൽ വച്ചാണ് വിവാഹം. കൊലക്കേസിൽ ഇരുവരും ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുകയാണ്.

    വിവാഹിതയായ കാമുകിയുടെ ഭർത്താവിനെയും മക്കളെയും കൊന്നാണ് പ്രസാദ് ജയിലിലെത്തിയത്. സന്തോഷ് എന്നായിരുന്നു പ്രസാദിന്‍റെ പ്രണയിനിയുടെ പേര്. പ്രസാദിനേക്കാൾ പത്ത് വയസ് മുതിർന്ന യുവതി. 2017 ഒക്റ്റോബർ 2ന് സന്തോഷ് പ്രസാദിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി. ഭർത്താവിനെ കൊല്ലണമെന്നായിരുന്നു ആവശ്യം. ഇതു പ്രകാരം വീട്ടിലെത്തിയ പ്രസാദ് സന്തോഷിന്‍റെ ഭർത്താവ് ബൻവാരി ലാലിനെ അറുത്തു കൊന്നു. ഉറങ്ങിക്കിടന്നിരുന്ന മൂന്നു കുട്ടികളും അന്നു വീട്ടിലുണ്ടായിരുന്ന അനന്തരവനും ഉണർന്ന് ഭയന്ന് കരയാൻ തുടങ്ങിയതോടെ സന്തോഷിന്‍റെ ആവശ്യപ്രകാരം തന്നെ അവരെയും കൊന്നു.

    2018ലാണ് മോഡൽ ആയി ജോലി ചെയ്തിരുന്ന പ്രിയ ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട യുവാവിനെ കൊന്നത്. ഡേറ്റിങ് ആപ്പ് വഴി പരിചയമുണ്ടാക്കി തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രിയയുടെയും അക്കാലത്തെ കാമുകന്‍റെയും സുഹൃത്തിന്‍റെയും പ്ലാൻ. ഇതു പ്രകാരം

    ടിൻഡറിലൂടെ ദുഷ്യന്ത് സിങ്ങുമായി പരിചയപ്പെട്ടു. അയാളെ ബജാജ് നഗറിലെ ഫ്ലാറ്റിലേക്ക് വിലിച്ചു വരുത്തി തടവിലാക്കി. അയാളുടെ അച്ഛനോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പക്ഷേ അയാൾക്ക് 3 ലക്ഷം രൂപ മാത്രമേ നൽകാൻ സാധിച്ചുള്ളൂ. സിങ്ങിനെ മോചിപ്പിച്ചാൽ അയാൾ പൊലീസിനെ അറിയിച്ച് തങ്ങളെ പിടികൂടുമെന്ന് ഭയന്നാണ് പ്രിയ സുഹൃത്ത് ലക്ഷ്യ വാലിയയ്ക്കൊപ്പം സിങ്ങിനെ കൊന്നത്. അതിനു ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ആമർ മലയ്ക്കു മുകളിൽ ഉപേക്ഷിച്ചു.മുഖം തിരിച്ചറിയാതിരിക്കാൻ മുഖത്ത് അനവധി മുറിവുകൾ വരുത്തിയിരുന്നു.

    മേയ് 3ന് മൃതദേഹം കണ്ടെടുത്തതോടെയാണ് പ്രിയയും കാമുകൻ കമ്രയും സുഹൃത്ത് ലക്ഷ്യയും അറസ്റ്റിലായത്.

    ഇരുവരുടെയും പരോളിനെ എതിർത്ത് പ്രിയസേത്ത് കൊലപ്പെടുത്തിയ ദുഷ്യന്ത് സിങ്ങിന്‍റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിട്ടുണ്ട്.

  • എന്റെ സുഹൃത്തുക്കളേയെന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; വികസിത കേരളത്തിനായി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മോദി

    എന്റെ സുഹൃത്തുക്കളേയെന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; വികസിത കേരളത്തിനായി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മോദി

    എന്റെ സുഹൃത്തുക്കളേയെന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; വികസിത കേരളത്തിനായി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മോദി

    വികസിത കേരളത്തില്‍കൂടി മാത്രമേ വികസിത ഭാരതമെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി കേന്ദ്രം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പൂര്‍ണമായി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. എന്റെ സുഹൃത്തുക്കളേ എന്ന് വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വേദിയെ അഭിസംബോധന ചെയ്തത്.

    കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഇന്ന് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ റെയില്‍വേ യാത്രാ സൗകര്യം ഇന്ന് മുതല്‍ കൂടുതല്‍ ശക്തമാകുകയാണ്. രാജ്യത്തെ വലിയ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനുള്ള ആദ്യ ചുവട് വയ്ക്കുകയാണ്. രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി നടപ്പാക്കുന്ന ഒരു മഹത്തായ സംരംഭത്തിനും തിരുവനന്തപുരത്ത് ഇന്ന് തുടക്കമായിട്ടുണ്ട്. ഇന്നാണ് രാജ്യത്ത് പ്രധാനമന്ത്രി സുനിധി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിക്ക് തുടക്കമായത്. ഇത് മൂലം രാജ്യത്തെ ഉന്തുവണ്ടി കച്ചവടക്കാര്‍, തട്ടുകടക്കാര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്കാണ് ഗുണം ലഭിക്കുക. വികസനത്തിനും തൊഴില്‍ ഉദ്പാദനത്തിനും ഒക്കെ കാരണമാകുന്ന ഈ പദ്ധതികള്‍ക്ക് രാജ്യത്തെ എല്ലാവരുടെയും പേരില്‍ ഞാന്‍ ആശംസകള്‍ നേരുന്നു – അദ്ദേഹം വ്യക്തമാക്കി

    വികസിത ഭാരത നിര്‍മാണത്തിനായി രാജ്യം ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വികസിതഭാരതത്തിന്റെ നിര്‍മാണത്തില്‍ നമ്മുടെ നഗരങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. കഴിഞ്ഞ 11 വര്‍ഷമായി രാജ്യത്തെ നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ വന്‍തോതിലുള്ള നിക്ഷേപമാണ് നടത്തി വരുന്നത്. നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയും നിരവധി കാര്യങ്ങളാണ് ചെയ്യുന്നത്. പ്രധാനമന്ത്രി ആവാസ് യോജന വഴി ഇന്നുവരെ രാജ്യത്ത് നാല് കോടി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കിക്കഴിഞ്ഞു. ഈ പദ്ധതി മൂലം കേരളത്തിലെ 25 ലക്ഷം നഗരവാസികള്‍ക്കാണ് ഉറപ്പുള്ള വീടുകള്‍ കിട്ടിയത് – പ്രധാനമന്ത്രി പറഞ്ഞു.

    രാജ്യത്ത് 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ഇതിന്റെ വലിയൊരു പ്രയോജനം കേരളത്തിനും കിട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് കേരളത്തിലെ ശമ്പളക്കാരായ മധ്യവര്‍ഗക്കാരായ സാധാരണ മനുഷ്യര്‍ക്ക് ഇതിന്റെ പ്രജോയനം കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    തെരുവുകച്ചവടക്കാരായ സാധാരണക്കാരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഒരു ചുവട് കൂടി വച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവര്‍ക്ക് ഇന്ന് മുതല്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുകയാണ്. അല്‍പം മുന്‍പാണ് ഈ വേദിയില്‍ പ്രധാനമന്ത്രി സുനിതി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് കീഴില്‍ കേരളത്തിലെ പതിനായിരക്കണക്കിനും തിരുവനന്തപുരത്തെ 600ഓളവും തെരുവുകച്ചവടക്കാര്‍ അംഗങ്ങളായിട്ടുണ്ട്. നേരത്തെ നമ്മുടെ രാജ്യത്തെ പണക്കാരുടെ കൈയില്‍ മാത്രമുണ്ടായിരുന്ന ക്രെഡിറ്റ് കാര്‍ഡ് ഇപ്പോള്‍ തെരുവ് കച്ചവടക്കാരുടെ കൈയിലുമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായിട്ടുണ്ട്. കേരളത്തിലെ റെയില്‍ ഗതാഗതം ഇന്ന് മുതല്‍ കൂടുതല്‍ ദൃഢമാവുകയാണ്. അമൃത ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ കേരളത്തിലെ ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടും. ഗുരുവായൂര്‍ – തൃശൂര്‍ റൂട്ടില്‍ ഓടുന്ന പുതിയ പാസഞ്ചര്‍ ട്രെയിന്‍ തീര്‍ഥാടനം കൂടുതല്‍ സുഗമാക്കും. കേരളത്തിന്റെ വികസനത്ത് കൂടുതല്‍ വേഗം കൈവരും – അദ്ദേഹം വ്യക്തമാക്കി.

  • ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ മുരാരി ബാബുവിന് ജാമ്യം

    ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ മുരാരി ബാബുവിന് ജാമ്യം

    ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ മുരാരി ബാബുവിന് ജാമ്യം

    ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

    റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ മുരാരി ബാബു ഉടന്‍ ജയില്‍ മോചിതനാകും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ വ്യക്തിയാകും മുരാരി ബാബു.

    ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു എസ്‌ഐടി രജിസ്റ്റര്‍ ചെയ്തത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ കേസ്. ഇതില്‍ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. ഈ കേസില്‍ ഒക്ടോബര്‍ 23നായിരുന്നു മുരാരി ബാബുവിനെ എസ്‌ഐടി അറസ്റ്റ് ചെയ്യുന്നത്. പെരുന്നയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

    ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ ചെമ്പ് പാളികള്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നുവെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. മുരാരി ബാബു ഇടപെട്ടാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിന് അയച്ചതെന്നും എസ്‌ഐടി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുരാരി ബാബുവിന്റെ അറസ്റ്റ്. കട്ടിളപ്പാളി കേസിലും മുരാരി ബാബുവിന്റെ പങ്ക് വ്യക്തമായതോടെയായിരുന്നു എസ്‌ഐടി അറസ്റ്റിലേക്ക് നീങ്ങിയത്.