Blog

  • വിവാഹം നടന്നിട്ട് രണ്ട് മാസം; ഗുജറാത്തിൽ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

    വിവാഹം നടന്നിട്ട് രണ്ട് മാസം; ഗുജറാത്തിൽ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

    വിവാഹം നടന്നിട്ട് രണ്ട് മാസം; ഗുജറാത്തിൽ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

    ഗുജറാത്തിൽ നവവധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മാരിടൈം ബോർഡ് ഉദ്യോഗസ്ഥനായ യഷ് രാജ് സിംഗ് ഗോഹിലാണ് ഭാര്യ രാജേശ്വരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ദമ്പതിമാർ താമസിക്കുന്ന അഹമ്മദാബാദിലെ അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം

    ഇരുവരും വിവാഹിതരായിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുള്ളു. വാക്കുതർക്കത്തിന് പിന്നാലെയാണ് കൊലപാതകം. ദമ്പതിമാർ തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടയിൽ യഷ് രാജ് സിംഗ് തന്റെ റിവോൾവർ ഉപയോഗിച്ച് രാജേശ്വരിക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു

    തൊട്ടുപിന്നാലെ യഷ് രാജ് 108 എമർജൻസി സർവീസിലേക്ക് വിളിച്ചു. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതിയുമായി ആംബുലൻസ് പുറപ്പെട്ടതിന് പിന്നാലെ മുറിയിൽ കയറിയ യഷ് രാജ് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു
     

  • ദീപകിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ വീഡിയോ ചിത്രീകരിച്ചു; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

    ദീപകിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ വീഡിയോ ചിത്രീകരിച്ചു; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

    ദീപകിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ വീഡിയോ ചിത്രീകരിച്ചു; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

    സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസിലെ സിസിടിവിയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്

    ഷിംജിതയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. മാനഹാനി ഉണ്ടായെന്ന് പറഞ്ഞെങ്കിലും ഷിംജിത പോലീസിൽ പരാതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതിയിലാണ് ഷിംജിത ജാമ്യാപേക്ഷ നൽകിയത്

    ഷിംജിത ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ദീപകിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ഏഴോളം വീഡിയോ ഷിംജിത ചിത്രീകരിച്ചു. അവയിൽ പലതും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പോലീസ് പറയുന്നു.
     

  • ഛത്തിസ്ഗഢിലെ ഇരുമ്പ് ഫാക്ടറിയിൽ സ്‌ഫോടനം; ആറ് തൊഴിലാളികൾ മരിച്ചു

    ഛത്തിസ്ഗഢിലെ ഇരുമ്പ് ഫാക്ടറിയിൽ സ്‌ഫോടനം; ആറ് തൊഴിലാളികൾ മരിച്ചു

    ഛത്തിസ്ഗഢിലെ ഇരുമ്പ് ഫാക്ടറിയിൽ സ്‌ഫോടനം; ആറ് തൊഴിലാളികൾ മരിച്ചു

    ഛത്തിസ്ഗഢിൽ ഇരുമ്പ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചു. ഫാക്ടറി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് അപകടത്തിൽ പരുക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. 

    മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. ഭട്ടാപര റൂറൽ മേഖലയിലെ ബകുലാഹി ഗ്രാമത്തിലുള്ള റിയൽ ഇസ്പാത് ആൻഡ് പവർ ലിമിറ്റഡിലാണ് അപകടം. യൂണിറ്റിലെ ഡസ്റ്റ് സ്റ്റെറിലിംഗ് ചേംബറിലാണ് സ്‌ഫോടനം നടന്നത്

    ആറ് തൊഴിലാളികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റ അഞ്ച് പേരെ ബിലാസ്പൂരിലെ ഛത്തിസ്ഗഢ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു
     

  • ജമ്മു കാശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർ മരിച്ചു

    ജമ്മു കാശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർ മരിച്ചു

    ജമ്മു കാശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർ മരിച്ചു

    ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർ മരിച്ചു. വാഹനം റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. ഭാദേർവ-ചമ്പ അന്തർ സംസ്ഥാന റോഡിലെ ഖന്നി ടോപ്പിലാണ് അപകടം നടന്നത്. 

    17 സൈനികരെ വഹിച്ചു കൊണ്ടുള്ള ബുള്ളറ്റ് പ്രൂഫ് ആർമി വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരുടെ നിലയും ഗുരുതരമാണെന്നാണ് വിവരം. 

    പരുക്കേറ്റവരെ ഉധംപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഉയർന്ന പ്രദേശങ്ങളിലേക്കുള്ള ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി പോകുകയായിരുന്നു സൈനികർ
     

  • ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി സാബു എം ജേക്കബ് കൂടിക്കാഴ്ച നടത്തുന്നു

    ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി സാബു എം ജേക്കബ് കൂടിക്കാഴ്ച നടത്തുന്നു

    ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി സാബു എം ജേക്കബ് കൂടിക്കാഴ്ച നടത്തുന്നു

    കിറ്റ്ക്‌സ് എംഡി സാബു എം ജേക്കബ് മേധാവിയായുള്ള ട്വന്റി ട്വന്റി എൻഡിഎയിൽ ചേരുമെന്ന് വിവരം. സാബു എം ജേക്കബ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. നാളെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്താനിരിക്കെയാണ് നിർണായക നീക്കം

    കൊച്ചിയിൽ വെച്ചാണ് രാജീവ് ചന്ദ്രശേഖറും ട്വന്റി ട്വന്റി മേധാവി സാബുവും കൂടിക്കാഴ്ച നടത്തിയത്. കിറ്റക്‌സ് പ്രവർത്തിക്കുന്ന കിഴക്കമ്പലം ആസ്ഥാനമായുള്ള പാർട്ടിയാണ് ട്വന്റി ട്വന്റി. എൻഡിഎ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്

    നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബിജെപി. ട്വന്റി ട്വന്റി മുന്നണിയിലെത്തുന്നത് എറണാകുളം ജില്ലയിൽ ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്.
     

  • കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യ: ഗ്രീമയുടെ ഭർത്താവിനെതിരെ കേസെടുക്കും, സയനൈഡ് ലഭിച്ചതിലും അന്വേഷണം

    കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യ: ഗ്രീമയുടെ ഭർത്താവിനെതിരെ കേസെടുക്കും, സയനൈഡ് ലഭിച്ചതിലും അന്വേഷണം

    കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യ: ഗ്രീമയുടെ ഭർത്താവിനെതിരെ കേസെടുക്കും, സയനൈഡ് ലഭിച്ചതിലും അന്വേഷണം

    തിരുവനന്തപുരം കമലേശ്വരത്ത് അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ മകൾ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാപ്രേരണക്കും കേസെടുക്കും. ഗ്രീമയുടെയും അമ്മയുടെയും ആത്മഹത്യാ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളുണ്ട്. 200 പവൻ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചെന്നാണ് കുറിപ്പിൽ പറയുന്നത്

    ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്. ഉണ്ണികൃഷ്ണന്റെ ബന്ധുവീട്ടിൽ വെച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്. സയനൈഡ് കഴിച്ചാണ് ഇരുവരും മരിച്ചത്

    അതേസമയം സജിതക്കും ഗ്രീമക്കും സയനൈഡ് എങ്ങനെ കിട്ടിയെന്നതിൽ ദുരൂഹത തുടരുകയാണ്. സജിതയുടെ ഭർത്താവും മുൻ കൃഷി ഓഫീസറുമായ രാജീവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ രാജീവ് സയനൈഡ് വാങ്ങി വെച്ചിരുന്നോ എന്നാണ് സംശയം.
     

  • മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാനെത്തിയ മെയ്‌തെയ് യുവാവിനെ വെടിവെച്ചു കൊന്നു

    മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാനെത്തിയ മെയ്‌തെയ് യുവാവിനെ വെടിവെച്ചു കൊന്നു

    മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാനെത്തിയ മെയ്‌തെയ് യുവാവിനെ വെടിവെച്ചു കൊന്നു

    മണിപ്പൂരിൽ മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട യുവാവിനെ വെടിവെച്ചു കൊന്നു. കാക്ചിംഗ് സ്വദേശി ഋഷികാന്ത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ചുരാചന്ദ്പൂരിലാണ് സംഭവം. കുക്കി വിഭാഗത്തിലുള്ളവർ യുവാവിനെ തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. കുക്കി ഭൂരിപക്ഷ പ്രദേശത്താണ് കൊലപാതകം നടന്നത്. 

    ഋഷികാന്തിന്റെ ഭാര്യ കുക്കി വിഭാഗത്തിൽപ്പെട്ട യുവതിയാണ്. ഈ മാസം 19നാണ് ഋഷികാന്ത നേപ്പാളിൽ നിന്ന് മണിപ്പൂരിലെത്തിയത്. ഭാര്യയെ കാണാൻ സ്ഥലത്ത് എത്തിയപ്പോഴാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. കുക്കി നേതാക്കളുടെ സമ്മതം വാങ്ങിയാണ് ഋഷികാന്ത് ഭാര്യയുടെ വീട്ടിലെത്തിയതെന്ന് കുടുംബം പറയുന്നു. 

    എന്നാൽ രാത്രിയോടു കൂടി വാഹനത്തിൽ ആയുധങ്ങളുമായി എത്തിയ ഒരു സംഘം യുവാവിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി. യുവതിയെ പിന്നീട് വിട്ടയച്ചു. എന്നാൽ ഋഷികാന്തിനെ കൊലപ്പെടുത്തിയ ശേഷം ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു
     

  • കണ്ണൂർ കൂത്തുപറമ്പിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു

    കണ്ണൂർ കൂത്തുപറമ്പിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു

    കണ്ണൂർ കൂത്തുപറമ്പിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു

    കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരി മരിച്ചു. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമാണ കമ്പനിയിലാണ് അപകടം

    ജാർഖണ്ഡ് സ്വദേശി ബെനഡികിന്റെ മകൾ അസ്മിതയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

    കുട്ടി അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
     

  • സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗിൽ ചേർന്നു

    സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗിൽ ചേർന്നു

    സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗിൽ ചേർന്നു

    സിപിഎം നേതാവ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. പാണക്കാട് സാദിഖ് അലി തങ്ങൾ സുജ ചന്ദ്രബാബുവിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. 30 വർഷത്തെ സിപിഎം ബന്ധമുപേക്ഷിച്ചാണ് സുജ ലീഗിൽ ചേർന്നത്

    മൂന്ന് തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു പ്രതികരിച്ചു. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും അവർ പറഞ്ഞു

    ഐഷ പോറ്റി കോൺഗ്രസിൽ ചേർന്ന് ദിവസങ്ങൾ മാത്രം കഴിയുമ്പോഴാണ് മറ്റൊരു മുതിർന്ന നേതാവ് കൂടി സിപിഎം വിട്ടു പോകുന്നത്. സിപിഎം ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തിയാണ് പാർട്ടി വിടാൻ കാരണം

  • യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം: പോലീസിന് നേരെ കല്ലേറ്, ജലപീരങ്കി പ്രയോഗിച്ചു

    യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം: പോലീസിന് നേരെ കല്ലേറ്, ജലപീരങ്കി പ്രയോഗിച്ചു

    യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം: പോലീസിന് നേരെ കല്ലേറ്, ജലപീരങ്കി പ്രയോഗിച്ചു

    ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ മാർച്ച്. ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്. നിരവധി തവണ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

    പോലീസ് വാഹനത്തിന് നേർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞു. പ്രവർത്തകരോട് പിരിഞ്ഞു പോകാൻ നിർദേശം നൽകിയിട്ടും പിൻമാറാത്തതിനാൽ കണ്ണീർവാതകം പ്രയോഗിച്ചു. പലർക്കും ഇതോടെ ദേഹാസ്വാസ്ഥ്യമുണ്ടായി. സംഘർഷത്തിൽ പലർക്കും പരുക്കേറ്റു. 

    രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അന്തിമ സമര പോരാട്ടങ്ങളുടെ തുടക്കമാണിതെന്നും നാടിനെ വർഗീയതയലേക്ക് നയിക്കുന്ന കാലന്റെ വാക്കുകളാണ് ബാലന്റേതെന്നും ഒജെ ജനീഷ് പറഞ്ഞു