Blog

  • രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു

    രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു

    രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു. അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പിൻവലിച്ചത്. ഒരേ സമയം രണ്ട് ഹർജി ഫയൽ ചെയ്തത് പ്രോസിക്യൂഷൻ ചോദ്യം ചെയ്തിരുന്നു

    നിയമത്തെ അവഹേളിക്കുന്നതാണ് പ്രതിയുടെ പ്രവർത്തിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്. രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നിരാഹാരം തുടരുന്നതിനെ തുടർന്ന് ആരോഗ്യനില വഷളായതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

    അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. ജാമ്യഹർജി ഈ മാസം 15ന് പരിഗണിക്കും. അന്നുവരെയാണ് അറസ്റ്റ് താത്കാലികമായി തടഞ്ഞത്‌
     

  • രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാം, അക്കാര്യം പോലീസിനെ അറിയിക്കണം: മുഖ്യമന്ത്രി

    രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാം, അക്കാര്യം പോലീസിനെ അറിയിക്കണം: മുഖ്യമന്ത്രി

    രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാം, അക്കാര്യം പോലീസിനെ അറിയിക്കണം: മുഖ്യമന്ത്രി

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത് സ്വാഭാവികമായ കോടതി നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസാണ്. അയാളുടെ മാത്രം കഴിവിന്റെ ഭാഗമായല്ല ഒളിവിൽ ഇരിക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണമുണ്ട്

    രാഹുൽ എവിടെയാണെന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയാം. അക്കാര്യം പോലീസിനെ അറിയിക്കുകയാണ് വേണ്ടത്. കോടതിയുടെ മുന്നിൽ ജാമ്യാപേക്ഷ നിലനിൽക്കുമ്പോൾ അറസ്റ്റ് ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ ഒരു തീരുമാനം വരുന്നതുവരെ കാത്തിരിക്കലാണ് കേരളത്തിൽ പൊതുവെ കണ്ടുവരുന്ന രീതി

    രാഹുൽ വിഷയത്തിൽ ഹൈക്കോടതി ഒരു തീയതിയിലേക്ക് കേസ് കേൾക്കാൻ നീട്ടിവെച്ചിരിക്കുകയാണ്. അത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെ പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. പോലീസ് മനപ്പൂർവം അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്ന ആരോപണം ശരിയല്ല. 

    ഒളിവിൽ പോകാൻ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുത്തത് രാഹുലിന്റെ സഹപ്രവർത്തകരാണ്. ആ സഹപ്രവർത്തകർ എന്നത് കോൺഗ്രസിന്റെ പ്രവർത്തകരും നേതാക്കളുമാണ്. സംസ്ഥാനത്തിന്റെ പുറത്തടക്കം രാഹുലിന് നല്ല രീതിയിൽ സംരക്ഷണം തീർത്തിരിക്കുകയാണ്. അപ്പോൾ രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാം. അക്കാര്യം പോലീസിനെ അറിയിക്കുകയാണ് വേണ്ടത്.
     

  • അറസ്റ്റ് തടഞ്ഞത് ആദ്യ കേസിൽ മാത്രം; രണ്ടാം ബലാത്സംഗ കേസിലും രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകും

    അറസ്റ്റ് തടഞ്ഞത് ആദ്യ കേസിൽ മാത്രം; രണ്ടാം ബലാത്സംഗ കേസിലും രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകും

    അറസ്റ്റ് തടഞ്ഞത് ആദ്യ കേസിൽ മാത്രം; രണ്ടാം ബലാത്സംഗ കേസിലും രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകും

    ആദ്യ ബലാത്സംഗ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ അതിവേഗ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകും. ആദ്യ കേസിലെ മാത്രം അറസ്റ്റാണ് ഹൈക്കോടതി ഇന്ന് തടഞ്ഞത്. ആദ്യ കേസിലെ ആശ്വാസ നടപടി വന്നതിന് പിന്നാലെയാണ് രാഹുലിന്റെ പുതിയ നീക്കം

    തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാകും ജാമ്യഹർജി നൽകുക. രണ്ടാം കേസിൽ പോലീസിന് അറസ്റ്റിന് തടസ്സമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാനൊരുങ്ങുന്നത്. രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകർക്കോ വ്യക്തമല്ലെന്ന് രാഹുൽ പറയുന്നു. 

    പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം. വ്യക്തതയില്ലാത്ത കേസെടുത്ത് തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്നും കോടതിയെ അറിയിക്കും.
     

  • ഏറിയും കുറഞ്ഞും സ്വർണവില; ഇന്ന് ഇടിവ്, പവന്റെ വില എത്രയെന്ന് അറിയാം

    ഏറിയും കുറഞ്ഞും സ്വർണവില; ഇന്ന് ഇടിവ്, പവന്റെ വില എത്രയെന്ന് അറിയാം

    ഏറിയും കുറഞ്ഞും സ്വർണവില; ഇന്ന് ഇടിവ്, പവന്റെ വില എത്രയെന്ന് അറിയാം

    സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്. 95,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 11,930 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

    ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സർവകാല റെക്കോർഡ്. പുതിയ റെക്കോർഡ് കുറിക്കുമെന്ന പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വില കൂടിയും കുറഞ്ഞും നിൽക്കുന്ന ട്രെൻഡാണ് വിപണിയിൽ കാണുന്നത്.

    18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 41 രൂപ കുറഞ്ഞ് 9761 രൂപയായി. വെള്ളിയാഴ്ച രണ്ട് തവണയായി സ്വർണത്തിന് 760 രൂപ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 400 രൂപ ഇടിഞ്ഞത്.
     

  • കർണാടകയിൽ റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ യുവതി മരിച്ചു

    കർണാടകയിൽ റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ യുവതി മരിച്ചു

    കർണാടകയിൽ റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ യുവതി മരിച്ചു

    കർണാടകയിൽ നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. മല്ലഷെട്ടിഹള്ളി സ്വദേശി അനിത(38)യാണ് മരിച്ചത്. രണ്ട് റോട്ട്‌വീലർ നായ്ക്കളാണ് യുവതിയെ ആക്രമിച്ചത്. ദാവൺഗെരെ ജില്ലയിലെ ഹൊന്നൂരുവിന് സമീപം ആണ് സംഭവം. 

    ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ശരീരത്തിന്റെ അമ്പതിടങ്ങളിൽ കടിയേറ്റു. നായകളെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷിച്ചിട്ടുണ്ട്. 

    കൃത്യമായ അന്വേഷണം നടക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

  • കാസർകോട് വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി എസ്‌ഐആർ വിവരങ്ങൾ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

    കാസർകോട് വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി എസ്‌ഐആർ വിവരങ്ങൾ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

    കാസർകോട് വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി എസ്‌ഐആർ വിവരങ്ങൾ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

    കാസർകോട് ഉപ്പളയിൽ വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി എസ്‌ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഉപ്പള മണിമുണ്ടയിലെ എസ് അമിത്തിനെ(34) മഞ്ചേശ്വരം പോലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. 

    ബിഎൽഒ ബേക്കൂർ കണ്ണാടിപ്പാറ മാതൃനിലയത്തിൽ എ സുഭാഷിണിയാണ്(41) പരാതി നൽകിയത്. എസ്‌ഐആർ വിവര ശേഖരണം നടത്തി മടങ്ങുകയായിരുന്നു സുഭാഷിണി. ഇതിനിടെ അമിത് ഇവരെ തടഞ്ഞുനിർത്തി എസ്‌ഐആർ ആപ്പ് തുറക്കാൻ നിർബന്ധിക്കുകയും ഇതിലെ വിവരങ്ങൾ പ്രതിയുടെ ഫോണിലേക്ക് പകർത്തുകയുമായിരുന്നു. 

    പകർത്തിയ വിവരങ്ങൾ മറ്റ് പല വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും ഇയാൾ അയച്ചുനൽകി. ജില്ലാ കലക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നിർദേശപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
     

  • രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിക്ക് പുറത്ത്; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെസി വേണുഗോപാൽ

    രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിക്ക് പുറത്ത്; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെസി വേണുഗോപാൽ

    രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിക്ക് പുറത്ത്; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെസി വേണുഗോപാൽ

    രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞതിൽ പ്രതികരണവുമായി  എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോൺഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമപരമായി പോകാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്. രാഹുൽ ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

    രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടിയിൽ പ്രതികരണങ്ങൾ വേണ്ടെന്നാണ് കെ.പി.സി.സി തീരുമാനം. രാഹുൽ വിഷയത്തിൽ ഇനി ഇടപെടലുകൾ വേണ്ടെന്നും അറസ്റ്റ് ചെയ്താലും അറസ്റ്റ് തടഞ്ഞാലും പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും നിർദേശം നൽകി. സമൂഹമാധ്യമങ്ങളിൽ അമിതാഹ്‌ളാദം നടത്തരുതെന്ന് പ്രവർത്തകർക്ക് കെപിസിസി നിർദേശം നൽകി.

    ഈ മാസം 15വരെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 15 ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാൻ പോലീസിന് നിർദേശം നൽകി. അതേസമയം അറസ്റ്റ് തടഞ്ഞതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ ഓണായിട്ടുണ്ട്. 

  • വിജയ്‌യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ; തമിഴ്‌നാട്ടിൽ പുതിയ സഖ്യമുണ്ടാകുമോ

    വിജയ്‌യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ; തമിഴ്‌നാട്ടിൽ പുതിയ സഖ്യമുണ്ടാകുമോ

    വിജയ്‌യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ; തമിഴ്‌നാട്ടിൽ പുതിയ സഖ്യമുണ്ടാകുമോ

    തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷനുമായ പ്രവീൺ ചക്രവർത്തി. വിജയ്‌യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രവീൺ ചക്രവർത്തി വിജയ്‌യെ കണ്ടത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യ സാധ്യത തേടിയാണെന്ന റിപ്പോർട്ടുകളുണ്ട്

    അതേസമയം തിരുച്ചിറപ്പള്ളിയിൽ കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസ്വാമി വിജയ്‌യുടെ പിതാവ് എസ്എ ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ ചടങ്ങിന് ശേഷം ഒരേ കാറിൽ തിരുവാരൂരിലേക്ക് പുറപ്പെട്ട ഇരുവരും 4 മണിക്കൂറോളം ചർച്ച നടത്തിയെന്നാണ് വിവരം. 

    അതേസമയം സംഭവത്തിൽ ഡിഎംകെ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കോൺഗ്രസ് സമിതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചർച്ച നടത്തിയിരുന്നു.
     

  • ഇന്നും നാളെയും സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

    ഇന്നും നാളെയും സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

    ഇന്നും നാളെയും സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

    ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്‌പെഷ്യൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന.

    37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. വിഷയത്തിൽ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം ഉന്നമിടുന്നത് ഇൻഡിഗോ കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നൽകിയ ഉത്തരവ് നടപ്പാക്കാത്തത് ഗുരുതര വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം

    അതേസമയം എയർ ഇന്ത്യ അടക്കം മറ്റ് വിമാന കമ്പനികൾ ഡിജിസിഎ നിർദേശം പാലിച്ചിട്ടുണ്ട്. വിമാന സർവീസുകൾ നിർത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി. രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട കൊച്ചി-ബംഗളൂരു ഇൻഡിഗോ റദ്ദാക്കി. 9.30ന് പുറപ്പെടേണ്ട കൊച്ചി-ഹൈദരാബാദും കൊച്ചി-ജമ്മു ഇൻഡിഗോയും റദ്ദാക്കി.
     

  • രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    ബലാത്സംഗ കേസ് രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി റിപ്പോർട്ട് തേടി. കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശം നൽകി. ഹർജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും. അന്നേ ദിവസം വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്

    ആദ്യ കേസിലാണ് അറസ്റ്റിന് വിലക്കുള്ളത്. അതേസമയം രണ്ടാമത്തെ യുവതി നൽകിയ കേസിൽ അറസ്റ്റിന് വിലക്കില്ല. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ പ്രത്യേകമായി വാദം കേൾക്കണമെന്ന് ഇന്ന്  കോടതി തുടങ്ങിയപ്പോൾ രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു

    ഇതോടെ കോടതി ഹർജി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാതിക്കാരി ഉന്നയിച്ച പല ആരോപണങ്ങളും രാഹുൽ സമ്മതിച്ചിട്ടുണ്ടല്ലോയെന്നും ചോദിച്ചു. ആരോപണവിധേയൻ എംഎൽഎ അല്ലേ. അദ്ദേഹത്തിന്റെ ആരോപണങ്ങളും ഗൗരവതരമാണ്. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. തുടർന്നാണ് കേസ് 15ലേക്ക് മാറ്റിയതും അന്നേ ദിവസം വരെ അറസ്റ്റ് തടഞ്ഞതും.