Category: Sports

  • അവസരം മുതലാക്കിയപ്പോൾ സഞ്ജു പിന്നിട്ടത് രണ്ട് നാഴികക്കല്ലുകൾ; ഇനിയെങ്കിലും സ്ഥിരം ഇടം ലഭിക്കുമോ

    അവസരം മുതലാക്കിയപ്പോൾ സഞ്ജു പിന്നിട്ടത് രണ്ട് നാഴികക്കല്ലുകൾ; ഇനിയെങ്കിലും സ്ഥിരം ഇടം ലഭിക്കുമോ

    അവസരം മുതലാക്കിയപ്പോൾ സഞ്ജു പിന്നിട്ടത് രണ്ട് നാഴികക്കല്ലുകൾ; ഇനിയെങ്കിലും സ്ഥിരം ഇടം ലഭിക്കുമോ

    ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20യിൽ കിട്ടിയ അവസരം മുതലാക്കിയപ്പോൾ രണ്ട് എലൈറ്റ് ക്ലബിലെത്താനും സഞ്ജു സാംസണ് സാധിച്ചു. അഭിഷേക് ശർമക്കൊപ്പം ഓപൺ ചെയ്ത സഞ്ജു 22 പന്തിൽ നിന്ന് 37 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് പുറത്തായത്. രണ്ട് സിക്‌സും നാല് ഫോറും ഇന്നിംഗ്‌സിലുണ്ട്. സഞ്ജു പുറത്താകുമ്പോൾ ടീം ടോട്ടൽ 9 ഓവറിൽ 95 റൺസ് എത്തിയിരുന്നു

    ഗില്ലിന് പരുക്കേറ്റതിനാൽ മാത്രമാണ് സഞ്ജുവിന് അവസാന ടി20യിൽ എങ്കിലും അവസരം ലഭിച്ചത്. എന്നാൽ ആദ്യ മൂന്ന് ടി20യിൽ ഓപണറായി ഇറങ്ങിയ ഗിൽ ആകെ സ്വന്തമാക്കിയത് വെറും 32 റൺസ് മാത്രമാണ്. സഞ്ജു ആകട്ടെ ലഭിച്ച ഒരു മത്സരത്തിൽ നിന്ന് തന്നെ 37 റൺസും അടിച്ചൂകൂട്ടി. 

    ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 1000 റൺസ് എന്ന കടമ്പ പിന്നിടാൻ സഞ്ജുവിന് ഇന്നലത്തെ പ്രകടനം കൊണ്ട് സാധിച്ചു. കൂടാതെ ടി20 ക്രിക്കറ്റിൽ 8000 റൺസ് എന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടു. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരക്കും ടി20 ലോകകപ്പിനുമുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജുവിന്റെ പ്രകടനം നിർണായകമാണ്. ഇനിയെങ്കിലും സ്ഥിരമായി സഞ്ജുവിന് ഇടം ടീമിൽ ലഭിക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്‌
     

  • ഫുട്ബോൾ ലോകത്തെ മാന്ത്രികൻ ലയണൽ മെസ്സി

    ഫുട്ബോൾ ലോകത്തെ മാന്ത്രികൻ ലയണൽ മെസ്സി

    ഫുട്ബോൾ ലോകത്തെ മാന്ത്രികൻ ലയണൽ മെസ്സി

    ലയണൽ മെസ്സി ഫുട്ബോൾ ലോകത്തെ മാന്ത്രികൻ

    ​1. ആദ്യകാല ജീവിതം

    ​1987 ജൂൺ 24-ന് അർജന്റീനയിലെ റൊസാരിയോയിലാണ് ലയണൽ ആൻഡ്രേസ് മെസ്സി ജനിച്ചത്. ഒരു സ്റ്റീൽ ഫാക്ടറി തൊഴിലാളിയായ ജോർജ് മെസ്സിയുടെയും ക്ലീനിംഗ് ജോലിക്കാരിയായ സെലിയ കുച്ചിറ്റിനിയുടെയും നാല് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം. അഞ്ചാം വയസ്സിൽ അച്ഛൻ പരിശീലിപ്പിച്ചിരുന്ന ‘ഗ്രാൻഡോളി’ എന്ന പ്രാദേശിക ക്ലബ്ബിലൂടെയാണ് മെസ്സി പന്തുതട്ടി തുടങ്ങിയത്.

    ​2. വെല്ലുവിളികൾ

    ​പതിനൊന്നാം വയസ്സിൽ മെസ്സിയുടെ ജീവിതം പ്രതിസന്ധിയിലായി. ശരീരത്തിന്റെ വളർച്ചയെ ബാധിക്കുന്ന ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി (GHD) എന്ന രോഗം അദ്ദേഹത്തെ ബാധിച്ചു. ഇതിനുള്ള ചികിത്സ വളരെ ചിലവേറിയതായിരുന്നു. മെസ്സിയുടെ പ്രതിഭ തിരിച്ചറിഞ്ഞ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ, അദ്ദേഹത്തിന്റെ ചികിത്സാ ചിലവ് ഏറ്റെടുക്കാൻ തയ്യാറായി. ഇതേത്തുടർന്ന് മെസ്സി സ്പെയിനിലേക്ക് കുടിയേറി.

    ​3. ബാഴ്സലോണയിലെ സുവർണ്ണകാലം

    ​ബാഴ്സലോണയുടെ ‘ലാ മാസിയ’ എന്ന അക്കാദമിയിലൂടെ വളർന്ന മെസ്സി, 2004-ൽ പതിനേഴാം വയസ്സിൽ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചു. തുടർന്നുള്ള 17 വർഷങ്ങൾ ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു.

    • ​10 ലാ ലിഗ കിരീടങ്ങൾ.
    • ​4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ.
    • ​ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്നീ നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കി.

    ​4. അർജന്റീനയും ലോകകപ്പും

    ​ദേശീയ ടീമിനൊപ്പം കിരീടങ്ങൾ നേടാനായില്ല എന്ന വിമർശനം മെസ്സിക്ക് കരിയറിന്റെ ഭൂരിഭാഗവും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ പോരായ്മകൾ അദ്ദേഹം നികത്തി:

    • 2021 കോപ്പ അമേരിക്ക: അർജന്റീനയെ ജേതാക്കളാക്കി.
    • 2022 ഫിഫ ലോകകപ്പ്: ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതോടെ മെസ്സിയുടെ കരിയർ പൂർണ്ണമായി.
    • 2024 കോപ്പ അമേരിക്ക: വീണ്ടും അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചു.

    ​5. പ്രധാന നേട്ടങ്ങൾ

    • ബാലൺ ദി ഓർ (Ballon d’Or): ലോകത്തിലെ മികച്ച താരത്തിനുള്ള ഈ പുരസ്കാരം 8 തവണ (ഏറ്റവും കൂടുതൽ) മെസ്സി നേടിയിട്ടുണ്ട്.
    • യൂറോപ്യൻ ഗോൾഡൻ ഷൂ: 6 തവണ.
    • ​കരിയറിൽ 800-ലധികം ഗോളുകളും 350-ലധികം അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

    ​6. വ്യക്തിജീവിതം

    ​തന്റെ ബാല്യകാല സുഹൃത്തായ അന്റോണല്ല റൊക്കൂസോയാണ് മെസ്സിയുടെ ഭാര്യ. തിയാഗോ, മാറ്റിയോ, സിറോ എന്നിങ്ങനെ മൂന്ന് ആൺമക്കളാണ് ഇവർക്കുള്ളത്. 2021-ൽ ബാഴ്സലോണ വിട്ട അദ്ദേഹം പി.എസ്.ജി (PSG) ക്ലബ്ബിലേക്ക് മാറുകയും നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടി കളിക്കുകയും ചെയ്യുന്നു.

  • കടുത്ത വയറുവേദന; ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാൾ ആശുപത്രിയിൽ

    കടുത്ത വയറുവേദന; ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാൾ ആശുപത്രിയിൽ

    കടുത്ത വയറുവേദന; ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാൾ ആശുപത്രിയിൽ

    കടുത്ത വയറുവേദനയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെയിൽ മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി കളിക്കുന്നതിനിടെയാണ് സംഭവം. ആദിത്യ ബിർള ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ അൾട്രാ സൗണ്ട് സ്‌കാൻ, സിടി സ്‌കാൻ തുടങ്ങിയ പരിശോധനകൾക്ക് വിധേയമാക്കി

    പരിശോധനയിൽ ജയ്‌സ്വാളിന് കുടൽവീക്കമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മരുന്നുകൾ നിർദേശിച്ചിട്ടുണ്ട്. സുഖമില്ലാതിരുന്നിട്ടും ഇന്നലെ രാജസ്ഥാനെതിരെ മുംബൈക്കായി ജയ്‌സ്വാൾ ബാറ്റിംഗിന് ഇറങ്ങിയിരുന്നു. 16 പന്ത് നേരിട്ട താരം 15 റൺസെടുത്ത് പുറത്താകുകയായിരുന്നു

    ക്രീസിൽ ഉള്ള സമയത്തൊക്കെ അസ്വസ്ഥതയോടെയാണ് ജയ്‌സ്വാൾ നിന്നത്. മത്സര ശേഷം ജയ്‌സ്വാൾ നേരെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
     

  • മൂന്നാം ആഷസിൽ അലക്‌സ് ക്യാരിക്ക് സെഞ്ച്വറി; ഒന്നാമിന്നിംഗ്‌സിൽ ഓസീസിന് 8 വിക്കറ്റുകൾ നഷ്ടമായി

    മൂന്നാം ആഷസിൽ അലക്‌സ് ക്യാരിക്ക് സെഞ്ച്വറി; ഒന്നാമിന്നിംഗ്‌സിൽ ഓസീസിന് 8 വിക്കറ്റുകൾ നഷ്ടമായി

    മൂന്നാം ആഷസിൽ അലക്‌സ് ക്യാരിക്ക് സെഞ്ച്വറി; ഒന്നാമിന്നിംഗ്‌സിൽ ഓസീസിന് 8 വിക്കറ്റുകൾ നഷ്ടമായി

    ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുപ്പ ഓസ്‌ട്രേലിയക്ക് ഒന്നാമിന്നിംഗ്‌സിൽ എട്ട് വിക്കറ്റുകൾ നഷ്ടമായി. സെഞ്ച്വറിയോടെ ഓസീസ് സ്‌കോർ 300 കടത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ അലക്‌സ് ക്യാരിയാണ് ഒടുവിൽ പുറത്തായത്. ഓസീസ് നിലവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് എന്ന നിലയിലാണ്

    തകർച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. 33 റൺസിനിടെ അവർക്ക് രണ്ട് വിക്കറ്റുകളും 94 റൺസിനിടെ നാല് വിക്കറ്റുകളും നഷ്ടമായിരുന്നു. മുൻനിരയിൽ ഉസ്മാൻ ഖവാജ മാത്രമാണ് പിടിച്ചുനിന്നത്. 126 പന്തിൽ 82 റൺസാണ് താരത്തിന്റെ സമ്പാദ്യം. ട്രാവിസ് ഹെഡ് 10 റൺസിനും ജേക്ക് വെതറാൾഡ് 18 റൺസിനും ലാബുഷെയ്ൻ 19 റൺസിനും വീണു

    കാമറോൺ ഗ്രീൻ പൂജ്യത്തിന് പുറത്തായി. അലക്‌സ് ക്യാരി 143 പന്തിൽ 8 ഫോറും ഒരു സിക്‌സും സഹിതം 106 റൺസെടുത്തു പുറത്തായി. ജോഷ് ഇൻഗ്ലിസ് 32 റൺസെടുത്തു. മിച്ചൽ സ്റ്റാർക്ക് 28 റൺസുമായി ക്രീസിലുണ്ട്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ 3 വിക്കറ്റും ബ്രിഡൻ കേഴ്‌സ്, വിൽ ജാക്‌സ് എന്നിവർ രണ്ട് വീതവും ജോഷ് ടങ്ക് ഒരു വിക്കറ്റുമെടുത്തു
     

  • സ്‌നേഹത്തിനും ഊഷ്മളമായ സ്വീകരണത്തിനും നന്ദി, നമസ്‌തേ ഇന്ത്യ: ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമായി മെസി

    സ്‌നേഹത്തിനും ഊഷ്മളമായ സ്വീകരണത്തിനും നന്ദി, നമസ്‌തേ ഇന്ത്യ: ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമായി മെസി

    സ്‌നേഹത്തിനും ഊഷ്മളമായ സ്വീകരണത്തിനും നന്ദി, നമസ്‌തേ ഇന്ത്യ: ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമായി മെസി

    മൂന്ന് ദിവസത്തെ പര്യടത്തിന് പിന്നാലെ ഇന്ത്യക്കാർക്ക് നന്ദി അറിയിച്ച് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. ഇന്ത്യക്കാർ നൽകിയ സ്‌നേഹത്തിനും ആതിഥേയത്വത്തിനും നന്ദി അറിയിച്ചു കൊണ്ട് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചു. ഇന്ത്യൻ ഫുട്‌ബോളിന് ശോഭനമായ ഒരു ഭാവിയുണ്ടാകുമെന്ന പ്രതീക്ഷയും മെസി പങ്കുവെച്ചു

    ഇന്ത്യയിലെ ചില നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയും മെസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നമസ്‌തേ ഇന്ത്യ, ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ സന്ദർശനങ്ങൾ അവിസ്മരണീയമായിരുന്നു. നിങ്ങളുടെ ഊഷ്മളമായ സ്വീകരണത്തിനും മികച്ച ആതിഥേയത്വത്തിനും എന്റെ ടൂറിലുടനീളം നിങ്ങൾ നൽകിയ സ്‌നേഹത്തിനും നന്ദി എന്നായിരുന്നു കുറിപ്പ്

    ഇന്ത്യയിൽ ലഭിച്ച സ്‌നേഹവും സഹകരണവും മനോഹരമായിരുന്നുവെന്ന് മെസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനിയും ഇന്ത്യയിലെത്താൻ സാധിക്കട്ടെ എന്ന പ്രതീക്ഷയും മെസി പങ്കുവെച്ചു.
     

  • രണ്ട് സീസണുകൾക്ക് ശേഷം സർഫറാസ് ഖാൻ വീണ്ടും ഐപിഎല്ലിലേക്ക്; പുതുജീവിതം നൽകിയത് ചെന്നൈ

    രണ്ട് സീസണുകൾക്ക് ശേഷം സർഫറാസ് ഖാൻ വീണ്ടും ഐപിഎല്ലിലേക്ക്; പുതുജീവിതം നൽകിയത് ചെന്നൈ

    രണ്ട് സീസണുകൾക്ക് ശേഷം സർഫറാസ് ഖാൻ വീണ്ടും ഐപിഎല്ലിലേക്ക്; പുതുജീവിതം നൽകിയത് ചെന്നൈ

    ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിൽ വൈകാരിക പ്രതികരണവുമായി സർഫറാസ് ഖാൻ. താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് സർഫറാസ് ഖാനെ ചെന്നൈ സൂപ്പർ കിംഗ്‌സ് വാങ്ങിയത്. കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിൽ താരത്തെ ആരും വാങ്ങിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്നതിനിടെയാണ് സർഫറാസ് ഐപിഎല്ലിലേക്ക് തിരികെ എത്തുന്നത്

    2023ൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് സർഫറാസ് ഒടുവിൽ ഐപിഎല്ലിൽ കളിച്ചത്. ഒരു അവസരം കൂടി നൽകിയതിന് ചെന്നൈ സൂപ്പർ കിംഗ്‌സിന് താരം നന്ദി അറിയിച്ചു. ചെന്നൈ തനിക്ക് പുതിയൊരു ജീവിതമാണ് നൽകിയതെന്ന് സർഫറാസ് ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു. 

    ആദ്യ റൗണ്ടിൽ ആരും വാങ്ങാതിരുന്ന താരത്തെ ആക്‌സലറേറ്റഡ് റൗണ്ടിലാണ് ചെന്നൈ അടിസ്ഥാനവിലക്ക് സ്വന്തമാക്കിയത്. 2015ലാണ് സർഫറാസ് ആദ്യമായി ഐപിഎൽ കളിക്കുന്നത്. ആർ സി ബി, പഞ്ചാബ് കിംഗ്‌സ് ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 50 മത്സരങ്ങളിൽ നിന്ന് 585 റൺസാണ് സമ്പാദ്യം
     

  • വൻ നേട്ടമുണ്ടാക്കി കാമറൂൺ ഗ്രീൻ; വാശിയേറിയ ലേലം വിളിക്കൊടുവിൽ 25.20 കോടി രൂപക്ക് കൊൽക്കത്തയിൽ

    വൻ നേട്ടമുണ്ടാക്കി കാമറൂൺ ഗ്രീൻ; വാശിയേറിയ ലേലം വിളിക്കൊടുവിൽ 25.20 കോടി രൂപക്ക് കൊൽക്കത്തയിൽ

    വൻ നേട്ടമുണ്ടാക്കി കാമറൂൺ ഗ്രീൻ; വാശിയേറിയ ലേലം വിളിക്കൊടുവിൽ 25.20 കോടി രൂപക്ക് കൊൽക്കത്തയിൽ

    ഐപിഎൽ താരലേലം അബൂദാബിയിൽ ആരംഭിച്ചു. ഇതുവരെയുള്ള ലേലം വിളിയിൽ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനാണ് വൻ നേട്ടമുണ്ടാക്കിയത്. 25.20 കോടി രൂപക്ക് കാമറൂൺ ഗ്രീനിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിളിച്ചെടുത്തു. 

    രണ്ട് കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാനവില. ലേലത്തിൽ വാശിയേറിയ വിളിയാണ് താരത്തിനായി നടന്നത്. രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്‌സും ഗ്രീനിനായി താത്പര്യം പ്രകടിപ്പിച്ച് രംഗത്തുവന്നു. എന്നാൽ കൊൽക്കത്ത ഉറച്ച് നിന്നതോടെ ഇരു ടീമുകൾക്കും പിൻമാറേണ്ടി വന്നു

    13.60 കോടിയിലാണ് രാജസ്ഥാൻ പിൻമാറിയത്. ചെന്നൈ സൂപ്പർ കിംഗ്‌സ് പിന്നീടും തുടർന്നെങ്കിലും ഒടുവിൽ ഉയർന്ന തുകയായപ്പോൾ പിൻമാറി. ഇന്ത്യൻ താരം പൃഥ്വി ഷാ അൺസോൾഡായി. 75 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തിനായി ആരും താത്പര്യപ്പെട്ടില്ല

    ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അടിസ്ഥാന തുകയായ രണ്ട് കോടി രൂപയ്ക്കാണ് മില്ലറെ ഡൽഹി സ്വന്തമാക്കിയത്.
     

  • 9 സിക്‌സ്, 17 ഫോർ, 125 പന്തിൽ 209 റൺസുമായി അഭിജ്ഞാൻ കുണ്ടു; ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ

    9 സിക്‌സ്, 17 ഫോർ, 125 പന്തിൽ 209 റൺസുമായി അഭിജ്ഞാൻ കുണ്ടു; ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ

    9 സിക്‌സ്, 17 ഫോർ, 125 പന്തിൽ 209 റൺസുമായി അഭിജ്ഞാൻ കുണ്ടു; ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ

    അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച് 17കാരൻ. നാലാമനായി ക്രീസിലെത്തിയ കുണ്ടു ഇരട്ട സെഞ്ച്വറിയുമായി പുറത്താകാതെ നിന്നപ്പോൾ മലേഷ്യക്കെതിരെ ഇന്ത്യ 50 ഓവറിൽ അടിച്ചൂകൂട്ടിയത് 7 വിക്കറ്റ് നഷ്ടത്തിൽ 408 റൺസ്

    ആയൂഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്‌സ് തുടങ്ങിയത്. 14 റൺസെടുത്ത മാത്രെ തുടക്കത്തിൽ തന്നെ വീണു. മൂന്നാമനായി ക്രീസിലെത്തിയ വിഹാൻ മൽഹോത്ര 7 റൺസിനും പുറത്തായി. സ്‌കോർ 87ൽ നിൽക്കെ 26 പന്തിൽ 50 റൺസെടുത്ത വൈഭവും പുറത്താകുമ്പോഴാണ് അഭിജ്ഞാൻ ക്രീസിലെത്തുന്നത്

    വേദാന്ത് ത്രിവേദിയുമൊത്ത് അഭിജ്ഞാൻ ഇന്ത്യൻ സ്‌കോർ 286 വരെ എത്തിച്ചു. 106 പന്തിൽ 90 റൺസുമായി വേദാന്ത് മടങ്ങിയ ശേഷവും അഭിജ്ഞാൻ തന്നെ പ്രഹരം തുടരുകയായിരുന്നു. 125 പന്തിൽ 17 ഫോറും 9 സിക്‌സും സഹിതം 209 റൺസുമായി അഭിജ്ഞാൻ പുറത്താകാതെ നിന്നു. 

    കനിഷ്‌ക് ചൗഹാൻ 14 റൺസും ഹർവൻഷ് പംഗാലിയെ 5 റൺസും ഖിലാൻ പട്ടേൽ രണ്ട് റൺസുമെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച മലേഷ്യ 9 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് എന്ന നിലയിലാണ്.
     

  • മെസി മുംബൈയിൽ കുടുങ്ങി; പുകമഞ്ഞ് കാരണം വിമാനത്തിന് ഡൽഹിയിലേക്ക് പുറപ്പെടാനായില്ല

    മെസി മുംബൈയിൽ കുടുങ്ങി; പുകമഞ്ഞ് കാരണം വിമാനത്തിന് ഡൽഹിയിലേക്ക് പുറപ്പെടാനായില്ല

    മെസി മുംബൈയിൽ കുടുങ്ങി; പുകമഞ്ഞ് കാരണം വിമാനത്തിന് ഡൽഹിയിലേക്ക് പുറപ്പെടാനായില്ല

    അർജന്റീന നായകൻ ലയണൽ മെസിയുടെ ഡൽഹി സന്ദർശനം വൈകുന്നു. ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് കാരണം വിമാനത്തിന് ഇതുവരെ മുംബൈയിൽ നിന്ന് പുറപ്പെടാനായില്ല. ഉച്ചയ്ക്ക് രണ്ടരയോടെ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലെത്തുമെന്ന് കരുതിയിരുന്ന മെസി വൈകിട്ട് നാല് മണിയോടെ മാത്രമേ എത്തൂവെന്നാണ് ഒടുവിൽ ലഭിച്ച സൂചനകൾ

    മെസിയെ കാത്ത് ആയിരങ്ങളാണ് സ്‌റ്റേഡിയത്തിൽ കാത്തുനിൽക്കുന്നത്. 6000 രൂപയാണ് ടിക്കറ്റ് നിരക്ക്. മലയാളികൾ അടക്കമുള്ള നിരവധി പേർ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. ആരാധാകരെ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിപ്പിച്ച് തുടങ്ങി. കൊൽക്കത്തയിലെ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്

    അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ പ്രദർശന മത്സരത്തിലും മെസി കളിക്കും. അതേസമയം ഡൽഹി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് പുകമഞ്ഞിനെ തുടർന്ന് റദ്ദാക്കിയത്. 150ലധികം വിമാനങ്ങൾ വൈകി. നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
     

  • ലയണൽ മെസി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും, താരം ഇന്ന് മടങ്ങും

    ലയണൽ മെസി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും, താരം ഇന്ന് മടങ്ങും

    ലയണൽ മെസി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും, താരം ഇന്ന് മടങ്ങും

    അർജന്റീന സൂപ്പർതാരം ലയണൽ മെസി ഇന്ന് ഡൽഹിയിൽ എത്തും.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസി കൂടിക്കാഴ്ച നടത്തും. പിന്നാലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിൽ മെസി പന്ത് തട്ടും. 

    കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷമാണ് മെസി ഡൽഹിയിൽ എത്തുന്നത്. ഇന്നലെ മുംബൈയിലെ ചടങ്ങിൽ സച്ചിൻ തന്റെ പത്താം നമ്പർ ജഴ്‌സി മെസ്സിക്ക് സമ്മാനിച്ചിരുന്നു. ഡൽഹിയിലെ പരിപാടിക്കുശേഷം മെസി നാട്ടിലേക്ക് മടങ്ങും. 

    ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസിക്കൊപ്പമുണ്ട്. അതേസമയം ബംഗാളിൽ മെസി പങ്കെടുത്ത ചടങ്ങിലെ അക്രമങ്ങൾക്ക് പിന്നാലെ ബിജെപി-തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയ പോര് ശക്തമാകുകയാണ്. സ്‌റ്റേഡിയത്തിൽ അക്രമമുണ്ടാക്കിയത് ബിജെപി പ്രവർത്തകരാണെന്ന് ടിഎംസി ആരോപിച്ചു. എന്നാൽ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് അക്രമത്തിന് കാരണമെന്ന് ബിജെപി ആരോപിക്കുന്നു