Category: Sports

  • ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം കൊൽക്കത്തയിൽ

    ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം കൊൽക്കത്തയിൽ

    ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം കൊൽക്കത്തയിൽ

    ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കം. കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് ആദ്യ മത്സരം. കഴിഞ്ഞ ആറ് വർഷമായി ടെസ്റ്റ് മത്സരങ്ങൾ ഈഡൻ ഗാർഡനിൽ നടന്നിട്ടില്ല. അതിനാൽ തന്നെ പിച്ചിന്റെ സ്വഭാവം എന്താകുമെന്നതിൽ ഇരു ടീമുകൾക്കും കൂടുതൽ സൂചനകളൊന്നുമില്ല. മത്സരഫലത്തിൽ ഈഡനിലെ പിച്ചും നിർണായക സ്വാധീനം ചെലുത്തും

    രാവിലെ 9.30 മുതാലണ് മത്സരം. സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്ട് സ്റ്റാളിലും ലൈവ് കാണാം. ടെസ്റ്റ് ലോക കിരീടം നേടിയ പെരുമയുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെക്ക് എത്തുന്നത്. എന്നാൽ ഇന്ത്യയിൽ അവർക്ക് അത്ര നല്ല കണക്കുകളല്ല ഉള്ളത്. ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ അവസാനമായി ഒരു ടെസ്റ്റ് ജയിച്ചത് 2010ലാണ്

    15 വർഷങ്ങൾക്ക് ശേഷം ഒരു ടെസ്റ്റ് വിജയമാണ് പ്രോട്ടീസ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ദക്ഷിണാഫ്രിക്ക അവസാനമായി ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിട്ടുള്ളത് 2000ത്തിലാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുക.
     

  • ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; നാല് സ്പിന്നർമാരുമായി ഇന്ത്യ

    ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; നാല് സ്പിന്നർമാരുമായി ഇന്ത്യ

    ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; നാല് സ്പിന്നർമാരുമായി ഇന്ത്യ

    ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടെസ്റ്റ് കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരുക്കിനെ തുടർന്ന് ഏറെക്കാലം പുറത്തായിരുന്ന റിഷഭ് പന്ത് ടീമിൽ മടങ്ങിയെത്തി. അക്‌സർ പട്ടേലും അവസാന ഇലവനിലുണ്ട്. 

    ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് ടീമിലെ പേസർമാർ. നാല് സ്പിന്നർമാരുമായാണ് കൊൽക്കത്ത ഈഡൻ ഗാർഡനിൽ ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ സ്പിന്നിനെ നിയന്ത്രിക്കും

    യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ഓപണർമാരാകുമ്പോൾ ശുഭ്മാൻ ഗിൽ മൂന്നാമനായും റിഷഭ് പന്ത് നാലാമനായും ക്രീസിലെത്തും. ധ്രൂവ് ജുറേലും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. മത്സരം മൂന്നോവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 6 റൺസ് എന്ന നിലയിലാണ്.
     

  • ആദ്യം വെടിക്കെട്ട്, പിന്നാലെ ബുമ്രയുടെ ഇരട്ട പ്രഹരം; ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി

    ആദ്യം വെടിക്കെട്ട്, പിന്നാലെ ബുമ്രയുടെ ഇരട്ട പ്രഹരം; ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി

    ആദ്യം വെടിക്കെട്ട്, പിന്നാലെ ബുമ്രയുടെ ഇരട്ട പ്രഹരം; ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി

    കൊൽക്കത്ത ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുപ്പ ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മത്സരം ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലാണ്. 22 റൺസുമായി വിയാൻ മുൽഡറും 15 റൺസുമായി ടോണി ഡി സോർസിയുമാണ് ക്രീസിൽ

    തകർപ്പൻ തുടക്കമാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി എയ്ഡൻ മർക്രാമും റയാൻ റിക്കൽട്ടണും നൽകിയത്. ഇരുവരും ചേർന്ന് 10 ഓവറിൽ 57 റൺസ് അടിച്ചുകൂട്ടി. പിന്നാലെ ജസ്പ്രീത് ബുമ്രയുടെ ഇരട്ട പ്രഹരമാണ് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടത്. 22 പന്തിൽ 23 റൺസുമായി റിക്കിൽറ്റൻ ആദ്യം പുറത്തായി. തൊട്ടുപിന്നാലെ 31 റൺസെടുത്ത മർക്രാമും വീണു

    ഇതോടെ ദക്ഷിണാഫ്രിക്ക രണ്ടിന് 62 എന്ന നിലയിലായി. സ്‌കോർ 71 ൽ നിൽക്കെ 3 റൺസെടുത്ത ബവുമയെ കുൽദീപ് യാദവും പുറത്താക്കി. പിന്നീട് വിയാൻ മുൽഡറും ഡി സോർസിയും ചേർന്ന് സ്‌കോർ 100 കടത്തുകയായിരുന്നു.
     

  • എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ; ചാമ്പ്യൻസ് ട്രോഫി ജയിപ്പിച്ചില്ലേയെന്ന് ഗംഭീർ

    എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ; ചാമ്പ്യൻസ് ട്രോഫി ജയിപ്പിച്ചില്ലേയെന്ന് ഗംഭീർ

    എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ; ചാമ്പ്യൻസ് ട്രോഫി ജയിപ്പിച്ചില്ലേയെന്ന് ഗംഭീർ

    ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. താനുൾപ്പെടെ എല്ലാവർക്കും തോൽവിയിൽ ഉത്തരവാദിത്തമുണ്ട്. ഞങ്ങൾ നന്നായി കളിക്കണമായിരുന്നു. ഒന്നിന് 95 എന്ന നിലയിൽ നിന്ന് 7ന് 122 എന്ന നിലയിലേക്ക് വീഴുന്നത് ഒരിക്കും സ്വീകാര്യമല്ല

    ഒരു താരത്തെ മാത്രമായി ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഞാനൊരിക്കലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തില്ല. പരിശീലകനെന്ന നിലയിൽ തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. പക്ഷേ ചാമ്പ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും ഇംഗ്ലണ്ടിലും അനുകൂലമായ ഫലം കൊണ്ടുവന്നതും ഞാൻ തന്നെയാണ്. 

    ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം. ടെസ്റ്റ് ക്രിക്കറ്റാണ് പ്രധാനമെങ്കിൽ അതിന് അനുസരിച്ചുള്ള പരിഗണന നമ്മൾ കൊടുക്കേണ്ടി വരും. തോൽവിയിൽ ഒരു താരത്തെയോ കുറ്റംപറയാനാകില്ലെന്നും ഗംഭീർ പറഞ്ഞു. ഗുവാഹത്തി ടെസ്റ്റിൽ 408 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. കൊൽക്കത്ത ടെസ്റ്റിൽ 30 റൺസിനും ഇന്ത്യ തോറ്റിരുന്നു.
     

  • 93 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി; ഗംഭീറിന്റെ കസേര തെറിക്കുമോ

    93 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി; ഗംഭീറിന്റെ കസേര തെറിക്കുമോ

    93 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി; ഗംഭീറിന്റെ കസേര തെറിക്കുമോ

    ഗുവാഹത്തി ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ 408 റൺസിന്റെ തോൽവി വഴങ്ങിയതോടെ ഇന്ത്യക്ക് നാണംകെട്ട റെക്കോർഡ്. 93 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലെ റൺസുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണ് ഇന്ന് സംഭവിച്ചത്. ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിൽ 400ലേറെ റൺസിന് തോൽക്കുന്നത്. 2004ൽ നാഗ്പൂരിൽ 342 റൺസിന് തോറ്റതായിരുന്നു ഇതുവരെ ഏറ്റവും വലിയ തോൽവിയായിരുന്നത്

    2006ൽ പാക്കിസ്ഥാനെതിരെ കറാച്ചിയിൽ 341 റൺസിനും 2007ൽ ഓസ്‌ട്രേലിയക്കെതിരെ 307 റൺസിനും 2017ൽ ഓസ്‌ട്രേലിയക്കെതിരെ പൂനെയിൽ 333 റൺസിനും ഇന്ത്യ തോറ്റിട്ടുണ്ട്. ദക്ഷിണാഫ്രിക്കയാകട്ടെ ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ ജയമാണ് ഗുവാഹത്തിയിൽ സ്വന്തമാക്കിയത്. 2018ൽ ഓസ്‌ട്രേലിയക്കെതിരെ ജോഹാന്നാസ്ബർഗിയിൽ നേടിയ 492 റൺസിന്റെ വിജയമാണ് ഇവരുടെ ഇതുവരെയുള്ള റെക്കോർഡ് ജയം

    ഗുവാഹത്തി ടെസ്റ്റിലും ജയിച്ചതോടെ പരാജയമറിയാത്ത നായകൻ എന്ന റെക്കോർഡ് നിലനിർത്താൻ ടെംബ ബവുമക്ക് സാധിച്ചു. ഇന്ത്യയിൽ 25 വർഷത്തിനിടെ ആദ്യത്തെ ടെസ്റ്റ് പരമ്പര വിജയം കൂടിയാണിത്. ഇന്ത്യ ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് നാട്ടിൽ ഒരു പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങുന്നത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനോടും 0-3ന് തോറ്റിരുന്നു. 

    ഇതോടെ രണ്ട് ടെസ്റ്റ് പരമ്പരകളിൽ സമ്പൂർണ തോൽവി വഴങ്ങുന്ന ആദ്യ പരിശീലകനെന്ന നാണക്കേട് ഗൗതം ഗംഭീറിന്റെ തലയിലായി. ഗംഭീറിന്റെ പരിശീലന രീതിയിൽ നേരത്തെ തന്നെ വ്യാപക വിമർശനങ്ങളുയർന്നിരുന്നു. ടീമിന്റെ ഘടന ഒറ്റയടിക്ക് ഉടച്ചുവാർക്കാനുള്ള ഗംഭീറിന്റെ ശ്രമം ഇന്ത്യൻ ക്രിക്കറ്റിനെ തന്നെ നശിപ്പിക്കുന്നതായാണ് വിമർശനം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയും തോറ്റതോടെ ഗംഭീറിന്റെ പരിശീലന സ്ഥാനം ഇനിയെത്ര നാൾ ഉണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്‌
     

  • ദക്ഷിണാഫ്രിക്കയെ 159 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; ബുമ്രയ്ക്ക് 5 വിക്കറ്റ്

    ദക്ഷിണാഫ്രിക്കയെ 159 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; ബുമ്രയ്ക്ക് 5 വിക്കറ്റ്

    ദക്ഷിണാഫ്രിക്കയെ 159 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; ബുമ്രയ്ക്ക് 5 വിക്കറ്റ്

    കൊൽക്കത്ത ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 159 റൺസിന് ഓൾ ഔട്ടായി. മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് ഇത് മുതലാക്കാനാകാതെ പോയതാണ് ദക്ഷിണാഫ്രിക്കക്ക് വിനയായത്. വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസ് എന്ന നിലയിൽ നിന്നാണ് 159 റൺസിന് അവർ ഓൾ ഔട്ടായത്

    അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ കൂടുതൽ നാശം വിതച്ചത്. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും അക്‌സർ പട്ടേൽ ഒരു വിക്കറ്റുമെടുത്തു. 

    31 റൺസെടുത്ത എയ്ഡൻ മർക്രാമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. വിയാൻ മുൽഡറും ടോണി ഡി സോർസിയും 24 റൺസ് വീതം നേടി. റിയാൻ റിക്കൽറ്റൻ 23 റൺസിനും ട്രിസ്റ്റൻ സ്റ്റബ്‌സ് 15 റൺസിനും കെയ്ൽ വെറൈൻ 16 റൺസിനും വീണു. ക്യാപ്റ്റൻ ടെംബ ബവുമ 3 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 2 റൺസ് എന്ന നിലയിലാണ്‌
     

  • ജയ്‌സ്വാൾ പുറത്ത്; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ്

    ജയ്‌സ്വാൾ പുറത്ത്; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ്

    ജയ്‌സ്വാൾ പുറത്ത്; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ്

    കൊൽക്കത്ത ടെസ്റ്റിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിൽ. 12 റൺസെടുത്ത യശസ്വി ജയ്‌സ്വാളാണ് പുറത്തായത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് 159 റൺസിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അമിത പ്രതിരോധത്തിലൂന്നിയാണ് ഇന്നിംഗ്‌സ് കൊണ്ടുപോയത്

    20 ഓവറിലാണ് ഇന്ത്യ 37 റൺസെടുത്തത്. 13 റൺസുമായി കെഎൽ രാഹുലും 6 റൺസുമായി വാഷിംഗ്ടൺ സുന്ദറുമാണ് കളി നിർത്തുമ്പോൾ ക്രീസിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനേക്കാൾ 122 റൺസ് പിന്നിലാണ് ഇന്ത്യ. നേരത്തെ ജസ്പ്രീത് ബുമ്രയുടെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്

    വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസ് എന്ന മികച്ച നിലയിൽ നിന്നുമാണ് ദക്ഷിണാഫ്രിക്ക 159ന് പുറത്തായത്. ബുമ്ര അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതവും അക്‌സർ പട്ടേൽ ഒരു വിക്കറ്റുമെടുത്തു.
     

  • ഒടുവിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഔദ്യോഗികമായി സ്ഥിരീകരിച്ചു

    ഒടുവിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഔദ്യോഗികമായി സ്ഥിരീകരിച്ചു

    ഒടുവിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഔദ്യോഗികമായി സ്ഥിരീകരിച്ചു

    ആരാധകർ കാത്തിരുന്ന പ്രഖ്യാപനം നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്. മലയാളി താരം സഞ്ജു സാംസൺ അടുത്ത ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കും. പകരം രവീന്ദ്ര ജഡേജയും സാം കറനും ചെന്നൈയിൽ നിന്ന് രാജസ്ഥാൻ റോയൽസിൽ എത്തി. 

    സഞ്ജു-ജഡേജ കൈമാറ്റക്കരാർ യാഥ്യാർഥ്യമായതായി ശനിയാഴ്ച രാവിലെയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് സമൂഹ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചത്. താരക്കൈമാറ്റം സംബന്ധിച്ച് നേരത്തെ ധാരണയായിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകിയത് ആരാധകരിലും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു

    കഴിഞ്ഞ വർഷം 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയത്. രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നു സഞ്ജു. എന്നാൽ ചെന്നൈയിൽ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കാൻ സാധ്യതയില്ല. വിക്കറ്റ് കീപ്പറായി സഞ്ജു തന്നെ കളിക്കും.
     

  • ഇന്ത്യക്കും ബാറ്റിംഗ് തകർച്ച, നാല് വിക്കറ്റുകൾ വീണു; ലഞ്ചിന് പിരിയുമ്പോൾ 4/138

    ഇന്ത്യക്കും ബാറ്റിംഗ് തകർച്ച, നാല് വിക്കറ്റുകൾ വീണു; ലഞ്ചിന് പിരിയുമ്പോൾ 4/138

    ഇന്ത്യക്കും ബാറ്റിംഗ് തകർച്ച, നാല് വിക്കറ്റുകൾ വീണു; ലഞ്ചിന് പിരിയുമ്പോൾ 4/138

    കൊൽക്കത്ത ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്കും തകർച്ച. മത്സരം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാൾ 21 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും

    ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 159 റൺസിന് പുറത്തായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. സ്‌കോർ 75ൽ നിൽക്കെ 29 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ എത്തിയ ശുഭ്മാൻ ഗിൽ 4 റൺസ് എടുത്ത് നിൽക്കെ റിട്ട. ഹർട്ടായി പവലിയനിലേക്ക് മടങ്ങി

    സ്‌കോർ 109ൽ നിൽക്കെ 39 റൺസെടുത്ത കെഎൽ രാഹുലും പുറത്തായി. പിന്നീടെത്തിയ റിഷഭ് പന്ത് രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം സ്‌കോർ ബോർഡിന്റെ വേഗം ചലിപ്പിച്ചെങ്കിലും 27 റൺസിന് വീണു. ഇതോടെ ഇന്ത്യ 4ന് 132 എന്ന നിലയിലായി. ലഞ്ചിന് പിരിയുമ്പോൾ 11 റൺസുമായി രവീന്ദ്ര ജഡേജയും അഞ്ച് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ

  • കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

    കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

    കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

    കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 189 റൺസിന് ഓൾ ഔട്ടായി. രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. 152 റൺസ് കൂടി കൂട്ടിച്ചേർക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു. ഇന്ത്യക്ക് 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാനായി. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 159 റൺസിന് ഓൾ ഔട്ടായിരുന്നു.

    39 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. വാഷിംഗ്ടൺ സുന്ദർ 29 റൺസും റിഷഭ് പന്ത് 27 റൺസും രവീന്ദ്ര ജഡേജ 27 റൺസുമെടുത്തു. ധ്രുവ് ജുറേൽ 14 റൺസിനും അക്‌സർ പട്ടേൽ 16 റൺസിനും വീണു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 4 റൺസെടുത്ത് നിൽക്കവെ പരുക്കേറ്റ് മടങ്ങുകയായിരുന്നു. 

    രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലാണ്. 11 റൺസെടുത്ത റിയാൻ റിക്കിൽറ്റണിനെ കുൽദീപ് യാദവും 4 റൺസെടുത്ത എയ്ഡൻ മർക്രാമിനെ ജഡേജയും പുറത്താക്കി. വിയാൻ മുൽഡർ 11 റൺസുമായും ടെംബ ബവുമ 4 റൺസുമായും ക്രീസിലുണ്ട്‌