Category: Sports

  • സംഗക്കാരയെയും പിന്നിലാക്കി കോഹ്ലി; മുന്നിൽ ഇനി സാക്ഷാൽ സച്ചിൻ മാത്രം

    സംഗക്കാരയെയും പിന്നിലാക്കി കോഹ്ലി; മുന്നിൽ ഇനി സാക്ഷാൽ സച്ചിൻ മാത്രം

    സംഗക്കാരയെയും പിന്നിലാക്കി കോഹ്ലി; മുന്നിൽ ഇനി സാക്ഷാൽ സച്ചിൻ മാത്രം

    ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോഹ്ലി. ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ഏകദിനത്തിൽ 54 റൺസ് എടുത്തു നിൽക്കവെയാണ് കോഹ്ലി ശ്രീലങ്കയുടെ കുമാർ സംഗക്കാരയെ മറികടന്ന് റൺവേട്ടയിൽ രണ്ടാമനായത്. 380 ഇന്നിംഗ്‌സിൽ നിന്ന് 14,234 റൺസാണ് സംഗക്കാര നേടിയത്. സിഡ്‌നിയിൽ 74 റൺസുമായി പുറത്താകാതെ നിന്ന കോഹ്ലിക്ക് നിലവിൽ 14,255 റൺസായി. 

    കോഹ്ലിക്ക് മുന്നിൽ ഇനി ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ മാത്രമാണുള്ളത്. 452 ഇന്നിംഗ്‌സിൽ നിന്ന് 18,426 റൺസാണ് സച്ചിന്റെ സമ്പാദ്യം. ഓസീസ് മുൻ നായകൻ റിക്കി പോണ്ടിംഗ് 13,704 റൺസുമായി നാലാമതും ശ്രീലങ്കൻ മുൻ നായകൻ സനത് ജയസൂര്യ 13,439 റൺസുമായി അഞ്ചാമതുമുണ്ട്. 

    ഏകദിനത്തിലും ടി20യിലും കൂടി ഒന്നിച്ചെടുത്താൽ ഏറ്റവുമധികം റൺസ് നേടിയ താരം നിലവിൽ കോഹ്ലിയാണ്. 18,443 റൺസാണ് കോഹ്ലിക്കുള്ളത്. ടി20യിൽ 4188 റൺസും ഏകദിനത്തിൽ 14,255 റൺസും. സച്ചിൻ ഒരേയൊരു ടി20 മാത്രമാണ് കളിച്ചിട്ടുള്ളത്. ഇതിൽ 10 റൺസിന് പുറത്തായിരുന്നു.
     

  • ശ്രേയസ് അയ്യരുടെ പരുക്ക് ഗുരുതരം; ആന്തരിക രക്തസ്രാവവും, ഐസിയുവിൽ പ്രവേശിപ്പിച്ചു

    ശ്രേയസ് അയ്യരുടെ പരുക്ക് ഗുരുതരം; ആന്തരിക രക്തസ്രാവവും, ഐസിയുവിൽ പ്രവേശിപ്പിച്ചു

    ശ്രേയസ് അയ്യരുടെ പരുക്ക് ഗുരുതരം; ആന്തരിക രക്തസ്രാവവും, ഐസിയുവിൽ പ്രവേശിപ്പിച്ചു

    ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ പരുക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ പരുക്ക് ഗുരുതരമെന്ന് വിവരം. സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. അലക്‌സ് ക്യാരിയെ പുറത്താക്കാനായി പിന്നോട്ടി ഓടി ക്യാച്ച് ചെയ്യുന്നതിനിടെ ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യർക്ക് പരുക്കേറ്റത്

    ഡ്രസിംഗ് റൂമിലേക്ക് തിരികെ പോയ ശ്രേയസിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിലാണ്. ആന്തരിക രക്തസ്രാവമുള്ളതായി കണ്ടെത്തി. അണുബാധ തടയേണ്ടതിനാൽ രോഗം ഭേദമാകുന്നതുവരെ ഏഴ് ദിവസം അദ്ദേഹം നിരീക്ഷണത്തിൽ തുടരുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു

    നിലവിൽ ശ്രേയസിന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഏകദേശം മൂന്നാഴ്ചയോളം ശ്രേയസ് അയ്യർക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.

  • ദേവപ്രിയയെയും ടിഎം അതുലിനെയും ഏറ്റെടുക്കുമെന്ന് സഞ്ജു സാംസൺ ഫൗണ്ടേഷൻ

    ദേവപ്രിയയെയും ടിഎം അതുലിനെയും ഏറ്റെടുക്കുമെന്ന് സഞ്ജു സാംസൺ ഫൗണ്ടേഷൻ

    ദേവപ്രിയയെയും ടിഎം അതുലിനെയും ഏറ്റെടുക്കുമെന്ന് സഞ്ജു സാംസൺ ഫൗണ്ടേഷൻ

    സംസ്ഥാന സ്‌കൂൾ കായികമേളയിൽ താരങ്ങളായ ദേവപ്രിയ ഷൈബുവിനെയും ടിഎം അതുലിനെയും ഏറ്റെടുക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ഉടമസ്ഥതയിലുള്ള സഞ്ജു സാംസൺ ഫൗണ്ടേഷൻ. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് വിജയമാണ് ദേവപ്രിയ സ്വന്തമാക്കിയത്. 

    സിഎച്ച്എസ് കാൽവരി മൗണ്ട് സ്‌കൂളിലെ വിദ്യാർഥിനിയാണ്. 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ടിഎം അതുൽ ചാരമംഗലം സർക്കാർ ഡിവിഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർഥിയാണ്. ചുരുങ്ങിയ ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് ഇരുവരും നേടിയ വിജയം കായിക കേരളത്തിന് പ്രചോദനമാണെന്ന് സഞ്ജു സാംസൺ ഫൗണ്ടേഷൻ അറിയിച്ചു. 

    അതുലിനും ദേവപ്രിയക്കും സംസ്ഥാന, ദേശീയതലത്തിൽ ആവശ്യമായ യാത്രാ, താമസ സൗകര്യങ്ങൾ ഫൗണ്ടേഷൻ നൽകും. പ്രൊഫഷണലായ അത്‌ലറ്റിക് കോച്ചിന്റെ സേവനവും ഇരുവർക്കും നൽകും. സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് സഞ്ജു സാംസൺ
     

  • ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം റൺസൊഴുകുന്ന പിച്ചിൽ

    ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം റൺസൊഴുകുന്ന പിച്ചിൽ

    ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം റൺസൊഴുകുന്ന പിച്ചിൽ

    ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കാൻബറയിലാണ് ആദ്യ മത്സരം. ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെയാണ് ഇന്ത്യ ടി20 പരമ്പരക്ക് ഇറങ്ങുന്നത്. അടുത്ത ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിർണായക പരമ്പര കൂടിയാണിത്

    മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ ടീമിലുണ്ട്. പരമ്പര നഷ്ടപ്പെട്ടാൽ സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻ സ്ഥാനവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പരമ്പരാഗതമായി ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചാണ് കാൻബറയിലേത്. ഇന്ത്യൻ സമയം 1.45നാണ് മത്സരം ആരംഭിക്കുന്നത്. 

    ഇന്ത്യ നാല് മത്സരങ്ങളാണ് ഇവിടെ കളിച്ചിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം ഏകദിനങ്ങളായിരുന്നു. നാല് കളികളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമാണ് ഇന്ത്യക്കുള്ളത്. ഇവിടെ കളിച്ച ഒരേയൊരു ടി20യിൽ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
     

  • ഓസീസിനെതിരായ ആദ്യ ടി20യിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നു; രസം കൊല്ലിയായി മഴ

    ഓസീസിനെതിരായ ആദ്യ ടി20യിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നു; രസം കൊല്ലിയായി മഴ

    ഓസീസിനെതിരായ ആദ്യ ടി20യിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നു; രസം കൊല്ലിയായി മഴ

    ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിംഗിന് ഇയക്കുകയായിരുന്നു. കാൻബറയിൽ നടക്കുന്ന മത്സരത്തിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. മത്സരം അഞ്ച് ഓവർ പൂർത്തിയായപ്പോഴേക്കും മഴയെ തുടർന്ന് കളി തടസ്സപ്പെട്ടിരിക്കുകയാണ്.

    മത്സരം നിർത്തി വെക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലാണ്. 19 റൺസെടുത്ത അഭിഷേക് ശർമയെയാണ് ഇന്ത്യക്ക് നഷ്ടമായത്. 14 പന്തിൽ 4 ഫോറുകൾ സഹിതമാണ് അഭിഷേക് 19 റൺസെടുത്തത്. 9 പന്തിൽ 16 റൺസുമായി ഗില്ലും 8 റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ

    ഇന്ത്യൻ ടീം: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ, അക്‌സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര
     

  • ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് രോഹിത് ശർമ; പിന്നിലാക്കിയത് ഗില്ലിനെ

    ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് രോഹിത് ശർമ; പിന്നിലാക്കിയത് ഗില്ലിനെ

    ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് രോഹിത് ശർമ; പിന്നിലാക്കിയത് ഗില്ലിനെ

    ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമത് എത്തി രോഹിത് ശർമ. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പിന്നിലാക്കിയാണ് രോഹിത് ശർമ ഒന്നാമനായത്. ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന പ്രായം കൂടിയ ഇന്ത്യൻ താരമാണ് 38കാരനായ രോഹിത് ശർമ

    ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് രോഹിതിന് റാങ്കിംഗിൽ കുതിപ്പ് നേടിക്കൊടുത്തത്. നാലാം സ്ഥാനത്ത് നിന്നാണ് രോഹിത് ഒന്നാം റാങ്കിലേക്ക് എത്തിയത്. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ 73 റൺസും സിഡ്‌നിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ 121 റൺസും രോഹിത് നേടിയിരുന്നു

    ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമാണ് രോഹിത്. നേരത്തെ സച്ചിൻ തെൻഡുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവരാണ് രോഹിതിനെ കൂടാതെ ഐസിസി റാങ്കിംഗിൽ ഒന്നാമത് എത്തിയിട്ടുള്ളത്. പുതിയ റാങ്കിംഗ് പ്രകാരം ഗിൽ മൂന്നാം സ്ഥാനത്താണ്. വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തുണ്ട്.
     

  • നിർത്താതെ പെയ്ത് മഴ; ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു

    നിർത്താതെ പെയ്ത് മഴ; ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു

    നിർത്താതെ പെയ്ത് മഴ; ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു

    ഓസ്‌ട്രേലിയ-ഇന്ത്യ ഒന്നാം ടി20 മഴയെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എടുത്തു നിൽക്കവെയാണ് മഴ കളി തടസ്സപ്പെടുത്തിയത്. മത്സരം തുടരാനാകാത്ത നിലയിൽ മഴ തുടർന്നതോടെ കളി ഉപേക്ഷിക്കാൻ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു

    രണ്ട് തവണയാണ് കളിയിൽ രസം കൊല്ലിയായി മഴ വന്നത്. ആദ്യം ഇന്ത്യൻ ഇന്നിംഗ്‌സിൽ 5 ഓവർ പൂർത്തിയാകുമ്പോൾ കളി നിർത്തിവെക്കേണ്ടി വന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ അപ്പോൾ. പിന്നീട് മത്സരം 18 ഓവറായി ചുരുക്കി മത്സരം തുടർന്നു. 9.4 ഓവർ പിന്നിടുമ്പോൾ വീണ്ടും മഴ എത്തുകയായിരുന്നു

    19 റൺസെടുത്ത അഭിഷേക് ശർമയാണ് പുറത്തായത്. 14 പന്തിൽ 4 ഫോറുകൾ സഹിതം 19 റൺസെടുത്ത അഭിഷേകിനെ നഥാൻ എല്ലിസ് പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവും ശുഭ്മാൻ ഗില്ലും ചേർന്ന് വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെച്ചത്. സൂര്യകുമാർ യാദവ് 24 പന്തിൽ 2 സിക്‌സും 3 ഫോറും സഹിതം 39 റൺസുമായും ഗിൽ 20 പന്തിൽ 37 റൺസുമായും പുറത്താകാതെ നിന്നു
     

  • എന്ത് മൈറ്റി ഓസീസ്, ഓസ്‌ട്രേലിയ ഒക്കെ തീർന്ന്, ജെമി തീർത്ത്: ഇന്നലെ പിറന്ന റെക്കോർഡുകൾ

    എന്ത് മൈറ്റി ഓസീസ്, ഓസ്‌ട്രേലിയ ഒക്കെ തീർന്ന്, ജെമി തീർത്ത്: ഇന്നലെ പിറന്ന റെക്കോർഡുകൾ

    എന്ത് മൈറ്റി ഓസീസ്, ഓസ്‌ട്രേലിയ ഒക്കെ തീർന്ന്, ജെമി തീർത്ത്: ഇന്നലെ പിറന്ന റെക്കോർഡുകൾ

    വനിതാ ഏകദിന ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നേടിയ ഐതിഹാസിക ജയം സമാനതകളില്ലാത്തത്. തോൽവിയറിയാതെ 16 മത്സരങ്ങളെന്ന ഖ്യാതിയുമായി എത്തിയ മൈറ്റി ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്. ജെമീമ റോഡ്രിഗസ് സെഞ്ച്വറിയുമായും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അർധ സെഞ്ച്വറിയുമായും കളം വാണപ്പോൾ പിറന്നത് ഒരുപിടി റെക്കോർഡുകൾ കൂടിയാണ്

    വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് കൂടിയാണ് ഇന്നലെ പിറന്നത്. ഇതേ ടൂർണമെന്റിൽ തന്നെ ലീഗ് ഘട്ടത്തിൽ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ 331 റൺസ് ചേസ് ചെയ്ത റെക്കോർഡാണ് ഇന്ത്യ തകർത്തത്. അതും ഓസ്‌ട്രേലിയക്കെതിരെ തന്നെയാണെന്നത് മധുരപ്രതികാരം കൂടിയായി മാറി

    ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ആദ്യ 300 റൺസ് ചേസ് കൂടിയാണിത്. അതും വനിതാ, പുരുഷ ടീം വ്യത്യാസമില്ലാതെയുള്ള റെക്കോർഡ്. നോക്കൗട്ട് റൗണ്ടിൽ 300 റൺസിലധികം വിജയകരമായി പിന്തുടർന്ന ആദ്യ ടീമായി ഇന്ത്യ മാറി. 

    ഏറ്റവും ഉയർന്ന മാച്ച് അഗ്രഗേറ്റ് കുറിച്ചതും ഇന്നലെയായിരുന്നു. ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരത്തിലെ 678 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന മാച്ച് അഗ്രഗേറ്റ്. ഇന്നലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിൽ പിറന്നത് 679 റൺസാണ്.
     

  • ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി; ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു

    ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി; ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു

    ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി; ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു

    ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു. 78 വയസായിരുന്നു. ബംഗളൂരുവിൽ വെച്ച് വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. 1972ലെ മ്യൂണിക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്നു. അന്ന് ടീമിന്റെ ഗോൾ കീപ്പറായിരുന്നു മാനുവൽ

    ഏഴ് വർഷം ഇന്ത്യൻ ദേശീയ കുപ്പായത്തിൽ കളിച്ചു. 1973 ഹോളണ്ട് ലോകകപ്പിലും 1978 അർജന്റീന ലോകകപ്പിലും ഇന്ത്യക്കായി ഗോൾവല കാത്തു. 1947 ഒക്ടോബർ 20ന് കണ്ണൂർ ബർണശ്ശേരിയിലാണ് അദ്ദേഹം ജനിച്ചത്. 12ാം വയസിലാണ് ഹോക്കി കളി ആരംഭിച്ചത്

    15ാം വയസിൽ ഇന്ത്യൻ ആർമിയിൽ ചേർന്ന മാനുവൽ ഹോക്കി താരമായി മാറിയത് സർവീസസ് ക്യാമ്പിൽ നിന്ന് ലഭിച്ച പരിശീലനത്തെ തുടർന്നാണ്. 1972ൽ മ്യൂണിക് ഒളിമ്പിക്‌സിൽ ഇന്ത്യയെ വെങ്കല മെഡൽ ജേതാക്കളാക്കുന്നതിൽ മാനുവലിന്റെ ഗോൾ കീപ്പിംഗ് നിർണായക പങ്ക് വഹിച്ചിരുന്നു.
     

  • 12 റൺസിനിടെ വീണത് ഇന്ത്യയുടെ നാല് വിക്കറ്റുകൾ; ഒരുവശത്ത് തകർത്തടിച്ച് അഭിഷേക് ശർമ

    12 റൺസിനിടെ വീണത് ഇന്ത്യയുടെ നാല് വിക്കറ്റുകൾ; ഒരുവശത്ത് തകർത്തടിച്ച് അഭിഷേക് ശർമ

    12 റൺസിനിടെ വീണത് ഇന്ത്യയുടെ നാല് വിക്കറ്റുകൾ; ഒരുവശത്ത് തകർത്തടിച്ച് അഭിഷേക് ശർമ

    ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്. വിക്കറ്റ് നഷ്ടമില്ലാതെ 20 റൺസ് എന്ന നിലയിൽ നിന്നും ഇന്ത്യ 4ന് 32 റൺസ് എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 12 റൺസിനിടെയാണ് ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായത്

    സ്‌കോർ 20ൽ നിൽക്കെ 5 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഹേസിൽവുഡ് ഗില്ലിനെ മിച്ചൽ മാർഷിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. സൂര്യകുമാർ യാദവിന് പകരം വൺ ഡൗണായി ക്രീസിലെത്തിയത് സഞ്ജു സാംസൺ. രണ്ട് റൺസെടുത്ത് നിൽക്കെ സഞ്ജു വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. ഇതോടെ ഇന്ത്യ 2ന് 23 എന്ന നിലയിലേക്ക് വീണു

    നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഒരു റൺസിന് പുറത്തായി. അഞ്ചാമനായി എത്തിയതിലക് വർമ പൂജ്യത്തിനും വീണതോടെ ഇന്ത്യ 4ന് 32 റൺസ് എന്ന നിലയിലായി. പിന്നീട് ക്രീസിലെത്തിയ അക്‌സർ പട്ടേൽ നിലയുറപ്പിച്ചെന്് തോന്നിപ്പിച്ചെങ്കിലും 7 റൺസെടുത്ത് നിൽക്കെ റൺ ഔട്ടായി പുറത്ത്. 

    ഇതോടെ ഇന്ത്യ 49ന് 5 എന്ന വൻ തകർച്ചയിലേക്ക് കൂപ്പുകുത്തി. അതേസമയം ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് തകർത്തടിച്ച് മുന്നേറുകയാണ് അഭിഷേക് ശർമ. 13 പന്തിൽ ഒരു സിക്‌സും അഞ്ച് ഫോറും സഹിതം 33 റൺസുമായി അഭിഷേക് ശർമ ക്രീസിലുണ്ട്. 2 റൺസെടുത്ത ഹർഷിത് റാണയാണ് മറുവശത്ത്.