Category: Sports

  • ക്വിന്റൻ ഡികോക്കിന് തകർപ്പൻ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം

    ക്വിന്റൻ ഡികോക്കിന് തകർപ്പൻ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം

    ക്വിന്റൻ ഡികോക്കിന് തകർപ്പൻ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം

    വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 47.5 ഓവറിൽ 270 റൺസിന് ഓൾ ഔട്ടായി. മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിരയിലെ തകർച്ചയാണ് ദക്ഷിണാഫ്രിക്കയെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്നും തടഞ്ഞത്. ക്വിന്റൻ ഡികോക്കിന്റെ തകർപ്പൻ സെഞ്ച്വറിയാണ് അവർക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്

    ഞെട്ടലോടെയായിരുന്നു ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിന്റെ തുടക്കം. സ്‌കോർ ബോർഡിൽ വെറും ഒരു റൺസ് മാത്രമുള്ളപ്പോൾ ഓപൺ റയൻ റക്കിൽറ്റൻ പൂജ്യത്തിന് മടങ്ങി. പിന്നീട് രണ്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ക്വന്റൻ ഡികോക്കും ടെംബ ബവുമയും ചേർന്ന് സ്‌കോർ 100 കടത്തി. 113 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്നുണ്ടാക്കിയത്

    48 റൺസെടുത്ത ബവുമ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ മാത്യു ബ്രീറ്റ്‌സ്‌കുമൊന്നിച്ച് ഡികോക് സ്‌കോർ മുന്നോട്ടു ചലിപ്പിച്ചു. 24 റൺസെടുത്ത ബ്രീറ്റ്‌സ്‌കിനെ പ്രസിദ്ധ് കൃഷ്ണ വീഴ്ത്തി. എയ്ഡൻ മർക്രാം ഒരു റൺസിന് വീണു. ഇതിനിടെ ഡികോക്ക് സെഞ്ച്വറി തികച്ചിരുന്നു. സെഞ്ച്വറിക്ക് പിന്നാലെ ഡികോക്ക് പുറത്താകുകയും ചെയ്തു. 89 പന്തിൽ ആറ് സിക്‌സും 8 ഫോറും സഹിതം 106 റൺസാണ് ഡികോക്ക് എടുത്ത്

    ഡെവാൾഡ് ബ്രെവിസ് 29 റൺസും മാർക്കോ ജാൻസൺ 17 റൺസുമെടുത്തു. കേശവ് മഹാരാജ് 20 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി
     

  • വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം; ഡികോക്കിന് അർധ സെഞ്ച്വറി

    വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം; ഡികോക്കിന് അർധ സെഞ്ച്വറി

    വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം; ഡികോക്കിന് അർധ സെഞ്ച്വറി

    ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയച്ചു. നിലയുറപ്പിക്കും മുമ്പ് ആദ്യ വിക്കറ്റ് വീണെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്ക കളം പിടിക്കുകയായിരുന്നു. മത്സരം 21 ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിലാണ്

    സ്‌കോർ 1 ൽ നിൽക്കെ അവർക്ക് ഓപണർ റയൻ റക്കിൽട്ടണെ പൂജ്യത്തിന് നഷ്ടമായിരുന്നു. പിന്നീട് ക്രീസിലൊന്നിച്ച ക്വിന്റൻ ഡികോക്കും നായകൻ ടെംബ ബവുമയും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 67 പന്തിൽ 48 റൺസെടുത്ത ബവുമയെ ജഡേജ പുറത്താക്കുകയായിരുന്നു

    56 പന്തിൽ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 64 റൺസുമായി ഡികോക്ക് ക്രീസിലുണ്ട്. മാത്യു ബ്രീറ്റ്‌സ്‌ക് ആണ് മറുവശത്ത്. ഇരു ടീമും ഓരോ മത്സരം വീതം ജയിച്ച് നിൽക്കുന്നതിനാൽ ഇന്നത്തെ മത്സരം നിർണായകമാണ്. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യക്ക് ഏകദിന പരമ്പര കൂടി നഷ്ടമാകുമോയെന്ന ഭീതിയിലാണ് ആരാധകർ
     

  • ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 334ന് പുറത്ത്; ഏകദിന ശൈലിയിൽ മറുപടിയുമായി ഓസ്‌ട്രേലിയ

    ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 334ന് പുറത്ത്; ഏകദിന ശൈലിയിൽ മറുപടിയുമായി ഓസ്‌ട്രേലിയ

    ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 334ന് പുറത്ത്; ഏകദിന ശൈലിയിൽ മറുപടിയുമായി ഓസ്‌ട്രേലിയ

    ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 334ന് പുറത്തായി. ബ്രസ്‌ബേനിൽ നടക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിനം 9 വിക്കറ്റിന് 325 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ബാറ്റിംഗ് പുനരാരംഭിക്കുകയായിരുന്നു. 9 റൺസ് കൂടി മാത്രമേ രണ്ടാം ദിനം അവർക്ക് നേടാൻ സാധിച്ചുള്ളു. 38 റൺസെടുത്ത ജോഫ്ര ആർച്ചറാണ് പത്താമനായി പുറത്തായത്. 138 റൺസുമായി ജോ റൂട്ട് പുറത്താകാതെ നിന്നു

    ഇന്നലെ സാക്ക് ക്രൗളി 76 റൺസും ഹാരി ബ്രൂക്ക് 31 റൺസുമെടുത്തിരുന്നു. വിൽ ജാക്‌സ് 19 റൺസും ബെൻ സ്റ്റോക്‌സ് 19 റൺസും എടുത്തു. ഇംഗ്ലണ്ട് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ബെൻ ഡക്കറ്റ്, ഒലി പോപ്, ജെയ്മി സ്മിത്ത്, ബ്രെയ്ഡൻ കേഴ്‌സ് എന്നിവർ പൂജ്യത്തിന് പുറത്തായി. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് 6 വിക്കറ്റ് വീഴ്ത്തി. 

    മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ്. 33 റൺസെടുത്ത ട്രാവിസ് ഹെഡാണ് പുറത്തായത്. 74 പന്തിൽ 68 റൺസുമായി ജേക്ക് വെതറാൾഡും 35 പന്തിൽ 29 റൺസുമായി ലാബുഷെയ്‌നുമാണ് ക്രീസിൽ
     

  • വമ്പനടിയുമായി സഞ്ജു, വിക്കറ്റ് വേട്ടയുമായി ആസിഫ്; സൂപ്പർ താരങ്ങളുടെ മുംബൈയെ തകർത്ത് കേരളം

    വമ്പനടിയുമായി സഞ്ജു, വിക്കറ്റ് വേട്ടയുമായി ആസിഫ്; സൂപ്പർ താരങ്ങളുടെ മുംബൈയെ തകർത്ത് കേരളം

    വമ്പനടിയുമായി സഞ്ജു, വിക്കറ്റ് വേട്ടയുമായി ആസിഫ്; സൂപ്പർ താരങ്ങളുടെ മുംബൈയെ തകർത്ത് കേരളം

    സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ തകർത്ത് കേരളം. സഞ്ജു സാംസൺ നയിച്ച കേരളം 15 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങൾ അണിനിരന്ന മുംബൈയെ തകർക്കാനായത് കേരളാ ടീമിന് ഇരട്ടിമധുരമായി മാറി. 

    ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ മുംബൈ 19.4 ഓവറിൽ 163 റൺസിന് പുറത്തായി. മുംബൈയുടെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ കെഎം ആസിഫാണ് മത്സരം കേരളത്തിന് അനുകൂലമാക്കിയത്. 24 റൺസ് വഴങ്ങിയാണ് ആസിഫ് 5 വിക്കറ്റെടുത്തത്

    ടോസ് നേടിയ സഞ്ജു ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ സഞ്ജു തകർത്തടിച്ചതോടെ കേരളത്തിന്റെ സ്‌കോർ ഉയർന്നു. 28 പന്തിൽ 8 ഫോറും ഒരു സിക്‌സും സഹിതം 46 റൺസെടുത്താണ് സഞ്ജു പുറത്തായത്. വിഷ്ണു വിനോദ് 43 റൺസും ഷറഫുദ്ദീൻ 35 റൺസും മുഹമ്മദ് അസ്ഹറുദ്ദീൻ 32 റൺസുമെടുത്തു

    മുംബൈക്കായി സർഫറാസ് ഖാൻ അർധ സെഞ്ച്വറി നേടിയെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ല. 40 പന്തിൽ 52 റൺസാണ് താരം നേടിയത്. സൂര്യകുമാർ യാദവ് 32 റൺസിനും അജിങ്ക്യ രഹാനെ 32 റൺസിനും വീണു. സൂര്യകുമാർ യാദവ്, സായ് രാജ് പാട്ടീൽ, ഷാർദൂൽ താക്കൂർ, ഹാർദിക് ടമോർ, ഷംസ് മുലാനി എന്നിവരെ ആസിഫ് പുറത്താക്കി. രഹാനെ, ശിവം ദുബെ എന്നിവരെ വിഘ്‌നേഷ് പുത്തൂരും പുറത്താക്കി
     

  • കോഹ്ലിക്ക് 53ാം സെഞ്ച്വറി, റിതുരാജിന് കന്നി സെഞ്ച്വറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

    കോഹ്ലിക്ക് 53ാം സെഞ്ച്വറി, റിതുരാജിന് കന്നി സെഞ്ച്വറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

    കോഹ്ലിക്ക് 53ാം സെഞ്ച്വറി, റിതുരാജിന് കന്നി സെഞ്ച്വറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

    റായ്പൂർ ഏകദിനത്തിൽ ബാറ്റിംഗ് വിരുന്നൊരുക്കി ഇന്ത്യൻ താരങ്ങൾ. തുടർച്ചയായ രണ്ടാം ഏകദിനത്തിലും വിരാട് കോഹ്ലി സെഞ്ച്വറി നേടിയപ്പോൾ റിതുരാജ് ഗെയ്ക്ക് വാദ് തന്റെ കന്നി സെഞ്ച്വറിയും മത്സരത്തിൽ കണ്ടെത്തി. നായകൻ കെഎൽ രാഹുൽ അർധ സെഞ്ച്വറി നേടി. നിശ്ചിത 50 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് സ്വന്തമാക്കിയത്. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ച ദക്ഷിണാഫ്രിക്കൻ നായകന്റെ തീരുമാനം അമ്പേ പാളുന്നതാണ് കണ്ടത്.

    ഒന്നാം വിക്കറ്റിൽ ജയ്‌സ്വാളും രോഹിത് ശർമയും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു. 14 റൺസെടുത്ത രോഹിത് ശർമ ആദ്യം പുറത്തായി. സ്‌കോർ 62ൽ നിൽക്കെ 22 റൺസുമായി ജയ്‌സ്വാളും മടങ്ങി. നാലാം വിക്കറ്റിൽ ഒന്നിച്ച കോഹ്ലിയും റിതുരാജും പിന്നീട് കളം വാഴുന്നതാണ് കണ്ടത്. ഇരുവരും ചേർന്ന് സ്‌കോർ 257 വരെ എത്തിച്ചു

    77 പന്തിൽ റിതുരാജ് തന്റെ കന്നി സെഞ്ച്വറിയിലേക്ക് എത്തി. 83 പന്തിൽ 12 ഫോറും റണ്ട് സിക്‌സും സഹിതം 105 റൺസെടുത്ത റിതുരാജ് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 257 എത്തിയിരുന്നു. ഇതിനിടെ 90 പന്തിൽ കോഹ്ലിയും സെഞ്ച്വറി തികച്ചു. കോഹ്ലിയുടെ 53ാം ഏകദിന സെഞ്ച്വറിയാണിത്. സെഞ്ച്വറിക്ക് പിന്നാലെ കോഹ്ലിയും മടങ്ങി

    93 പന്തിൽ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം 102 റൺസാണ് കോഹ്ലി നേടിയത്. കോഹ്ലിയും റിതുരാജും പുറത്തായതോടെ ഇന്ത്യൻ സ്‌കോറിംഗിന്റെ വേഗതയും കുറഞ്ഞു. വാഷിംഗ്ടൺ സുന്ദർ ഒരു റൺസിന് വീണു. പിന്നീട് കെഎൽ രാഹുലും ജഡേജയും ചേർന്ന് 50 ഓവർ പൂർത്തിയാക്കുകയായിരുന്നു. രാഹുൽ 43 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 66 റൺസുമായും ജഡേജ 24 റൺസുമായും പുറത്താകാതെ നിന്നു
     

  • കോഹ്ലിക്കും റിതുരാജിനും അർധ സെഞ്ച്വറി; റായ്പൂർ ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

    കോഹ്ലിക്കും റിതുരാജിനും അർധ സെഞ്ച്വറി; റായ്പൂർ ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

    കോഹ്ലിക്കും റിതുരാജിനും അർധ സെഞ്ച്വറി; റായ്പൂർ ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 26 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കായി വിരാട് കോഹ്ലിയും റിതുരാജ് ഗെയ്ക്ക് വാദും അർധ സെഞ്ച്വറി നേടി. 

    ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബവുമ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 40 റൺസ് കൂട്ടിച്ചേർത്തു. 8 പന്തിൽ 14 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്

    സ്‌കോർ 62ൽ നിൽക്കെ 22 റൺസെടുത്ത ജയ്‌സ്വാളും വീണു. പിന്നീട് കൂടുതൽ കോട്ടം ഇല്ലാതെ കോഹ്ലിയും റിതുരാജും ഇന്നിംഗ്‌സ് കൊണ്ടു പോകുകയായിരുന്നു. കോഹ്ലി 56 റൺസുമായും റിതുരാജ് 56 റൺസുമായും ക്രീസിൽ തുടരുകയാണ്.
     

  • ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റായ്പൂരിൽ; ഇരു ടീമുകളിലും മാറ്റങ്ങൾക്ക് സാധ്യത

    ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റായ്പൂരിൽ; ഇരു ടീമുകളിലും മാറ്റങ്ങൾക്ക് സാധ്യത

    ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റായ്പൂരിൽ; ഇരു ടീമുകളിലും മാറ്റങ്ങൾക്ക് സാധ്യത

    ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച് 1-0ന് മുന്നിൽ നിൽക്കുന്ന ഇന്ത്യക്ക് ഇന്ന് കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പര തൂത്തുവാരിയ ശേഷം ആദ്യ ഏകദിനത്തിലേറ്റ തോൽവിയുടെ ഞെട്ടലിൽ നിന്ന് കരകയറാനാകും ദക്ഷിണആഫ്രിക്ക ഇന്നിറങ്ങുക

    ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇന്ത്യൻ ടീമിനെ വലയ്ക്കുന്നത്. സീനിയർ താരങ്ങളായ രോഹിത് ശർമയും വിരോട് കോഹ്ലിയും പരിശീലകനായ ഗൗതം ഗംഭീറുമായി അത്ര രസത്തിലല്ല പോകുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കാനായി ബിസിസിഐ യോഗം വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. 

    ഇരു ടീമിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ തിളങ്ങിയില്ലെങ്കിലും രോഹിതിനൊപ്പം ഓപണറായി ജയ്‌സ്വാളിന് ഒരു അവസരം കൂടി നൽകിയേക്കും. അതേസമയം മധ്യനിരയിൽ റിതുരാജ് ഗെയ്ക്ക് വാദിന് പകരം റിഷഭ് പന്തോ തിലക് വർമയോ എത്തും.

    വാഷിംഗ്ടൺ സുന്ദറിനും സ്ഥാനം തെറിച്ചേക്കും. പകരം നിതീഷ് കുമാർ റെഡ്ഡിക്ക് അവസരം ലഭിക്കും. ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന നായകൻ ടെംബ ബവുമ ഇന്ന് തിരിച്ചെത്തും. ആദ്യ മത്സരത്തിൽ കളിച്ച പ്രനെലൻ സുബ്രയന് പകരം കേശവ് മഹാരാജ് ടീമിലെത്തും
     

  • സ്മൃതി മന്ഥാനക്കൊപ്പം നിൽക്കണം; ജമീമ റോഡ്രിഗസ് ബിഗ് ബാഷ് ലീഗിൽ നിന്ന് പിൻമാറി

    സ്മൃതി മന്ഥാനക്കൊപ്പം നിൽക്കണം; ജമീമ റോഡ്രിഗസ് ബിഗ് ബാഷ് ലീഗിൽ നിന്ന് പിൻമാറി

    സ്മൃതി മന്ഥാനക്കൊപ്പം നിൽക്കണം; ജമീമ റോഡ്രിഗസ് ബിഗ് ബാഷ് ലീഗിൽ നിന്ന് പിൻമാറി

    വനിതാ ബിഗ് ബാഷ് ലീഗിൽ നിന്നും ഇന്ത്യൻ താരം ജമീമ റോഡ്രിഗസ് പിൻമാറി. ജമീമ ഇന്ത്യയിൽ തുടരുമെന്ന് അവരുടെ ടീമായ ബ്രിസ്‌ബേൻ ഹീറ്റ് അറിയിച്ചു. സ്മൃതി മന്ഥാനക്കൊപ്പം തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഫ്രാഞ്ചൈസി അംഗീകരിക്കുകയായിരുന്നു. 

    ജമീമക്കും വെല്ലുവിളികൾ ഏറെയുള്ള സമയമാണെന്നും ജമീമയുടെ ഹൃദയത്തിൽ നിന്നുള്ള തീരുമാനത്തെ മാനിക്കുന്നുവെന്നും ബ്രിസ്‌ബേൻ ഹീറ്റ് വ്യക്തമാക്കി. സ്മൃതിയുടെ വിവാഹം മാറ്റിവെച്ചതിന് പിന്നാലെയാണ് ജമീമ ബിഗ് ബാഷ് ലീഗിൽ നിന്ന് പിൻമാറിയത്

    അതേസമയം പലാഷ് മുച്ചലുമായുള്ള വിവാഹത്തിൽ നിന്ന് സ്മൃതി പിൻമാറിയേക്കുമെന്നാണ് വിവരം. വിവാഹം മാറ്റിവെക്കാൻ കാരണമായത് പലാഷിന്റെ വഴിവിട്ട ബന്ധമാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഞായറാഴ്ച വിവാഹ ദിനത്തിൽ സ്മൃതിയുടെ പിതാവ് ശ്രിനിവാസിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതേ തുടർന്ന് വിവാഹം തത്കാലത്തേക്ക് മാറ്റിവെക്കുകയാണെന്നായിരുന്നു ഇരു കുടുംബങ്ങളും അറിയിച്ചിരുന്നത്

    എന്നാൽ ഇതിന് പിന്നാലെയാണ് പലാഷിന്റെ വഴിവിട്ട ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മേരി ഡികോസ്റ്റ എന്ന യുവതിയുമായി പലാഷ് നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുത്തുവന്നിരുന്നു. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സമൃതി ഇൻസ്റ്റഗ്രാമിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.
     

  • നാണംകെട്ട് തോറ്റിട്ടും സംരക്ഷണമൊരുക്കി ബിസിസിഐ; ഗംഭീറിനെ പുറത്താക്കില്ല

    നാണംകെട്ട് തോറ്റിട്ടും സംരക്ഷണമൊരുക്കി ബിസിസിഐ; ഗംഭീറിനെ പുറത്താക്കില്ല

    നാണംകെട്ട് തോറ്റിട്ടും സംരക്ഷണമൊരുക്കി ബിസിസിഐ; ഗംഭീറിനെ പുറത്താക്കില്ല

    ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ. ഗംഭീറിൽ വിശ്വാസം അർപ്പിക്കുന്നത് തുടരുകയാണെന്നും ടീമിനെ പുനർനിർമിക്കാൻ ഗംഭീറിന് പൂർണ പിന്തുണ നൽകുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി

    ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാൻ ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണെ നിയോഗിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ ഗംഭീറിനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം ഒരു ടീമിനെ പുനർനിർമിക്കുകയാണ്. അദ്ദേഹത്തിന്റെ കരാർ 2027 ലോകകപ്പ് വരെയാണെന്നും ബിസിസിഐ അറിയിച്ചു

    ടെസ്റ്റ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഗംഭീറുമായി അഭിപ്രായങ്ങൾ തേടുമെന്നും ബിസിസിഐ അറിയിച്ചു. അതേസമയം താൻ പരിശീലകനായി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഗംഭീർ പറഞ്ഞിരുന്നു. തന്റെ കീഴിലാണ് ചാമ്പ്യൻസ് ലീഗും ഏഷ്യാ കപ്പും നേടിയതെന്നും ഗംഭീർ പറഞ്ഞിരുന്നു
     

  • ആധികാരികം: രോഹിതിന് സെഞ്ച്വറി, കോഹ്ലിക്ക് അർധസെഞ്ച്വറി; ഇന്ത്യക്ക് 9 വിക്കറ്റ് ജയം

    ആധികാരികം: രോഹിതിന് സെഞ്ച്വറി, കോഹ്ലിക്ക് അർധസെഞ്ച്വറി; ഇന്ത്യക്ക് 9 വിക്കറ്റ് ജയം

    ആധികാരികം: രോഹിതിന് സെഞ്ച്വറി, കോഹ്ലിക്ക് അർധസെഞ്ച്വറി; ഇന്ത്യക്ക് 9 വിക്കറ്റ് ജയം

    വിന്റേജ് കോഹ്ലിയും വിന്റേജ് രോഹിതും നിറഞ്ഞാടിയ മത്സരത്തിൽ ഇന്ത്യക്ക് 9 വിക്കറ്റിന്റെ കൂറ്റൻ ജയം. വൈറ്റ് വാഷ് ഭീഷണിയിൽ സിഡ്‌നിയിലെ മൂന്നാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യക്കൊപ്പമായിരുന്നു കളിയിലെ ഓരോ നിമിഷവും. കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ച് രോഹിത് ശർമയും വിരാട് കോഹ്ലിയും ഗ്രൗണ്ടിൽ നിറഞ്ഞാടിയപ്പോൾ ഇന്ത്യയെ തേടിയെത്തിയത് വിജയത്തിനൊപ്പം ഒരുപാട് റെക്കോർഡുകൾ കൂടിയാണ്

    ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 46.4 ഓവറിൽ 236 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ കേവലം 38.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 69 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയത്തിലേക്ക് അനായാസം തുഴഞ്ഞെത്തിയത്. സെഞ്ച്വറിയുമായി രോഹിത് ശർമയും അർധ സെഞ്ച്വറിയുമായി വിരാട് കോഹ്ലിയും പുറത്താകാതെ നിന്നു

    ഒന്നാം വിക്കറ്റിൽ രോഹിതും ഗില്ലും ചേർന്ന് തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. 24 റൺസെടുത്ത ഗിൽ പുറത്തായെങ്കിലും പിന്നീടൊരിക്കൽ പോലും ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെ വെല്ലുവിളിക്കാൻ ഓസീസ് ബൗളർമാർക്ക് സാധിച്ചില്ല. 125 പന്തിൽ 13 ഫോറും 3 സിക്‌സും സഹിതം രോഹിത് 121 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും പൂജ്യത്തിന് പുറത്തായ കോഹ്ലിയുടെ തകർപ്പൻ തിരിച്ചു വരവും മത്സരത്തിൽ കണ്ടു

    നേരിട്ട ആദ്യ പന്തിൽ തന്നെ സിംഗിൾ എടുത്ത് തുടങ്ങിയ കോഹ്ലിയുടെ ബാറ്റിൽ നിന്ന് തന്നെയാണ് വിജയ റൺസും പിറന്നത്. 81 പന്തിൽ 7 ഫോറുകൾ സഹിതം 74 റൺസുമായി കോഹ്ലി പുറത്താകാതെ നിന്നു. ഇതിനിടെ ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ രണ്ടാമനാകാനും കോഹ്ലിക്ക് സാധിച്ചു. മുന്നിൽ ഇനി സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ മാത്രമാണുള്ളത്. ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ രണ്ടാമത്തെ ജോഡിയായി കോഹ്ലിയും രോഹിതും മാറി. സച്ചിൻ-ഗാംഗുലി സഖ്യമാണ് ഒന്നാമതുള്ളത്

    56 റൺസെടുത്ത മാറ്റ് റെൻഷോയായിരുന്നു ഓസീസിന്റെ ടോപ് സ്‌കോറർ. മാത്യു ഷോർട്ട് 30 റൺസും മിച്ചൽ മാർഷ് 41 റൺസുമെടുത്തു. അലക്‌സ് ക്യാരി 24, കൂപ്പർ കോൺ 23, ട്രാവിസ് ഹെഡ് 29, നഥാൻ ഏലിയാസ് 16 എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകൾ. ഇന്ത്യക്കായി ഹർഷിത് റാണ നാല് വിക്കറ്റെടുത്തു. വാഷിംഗ്ടൺ സുന്ദർ രണ്ടും സിറാജ്, പ്രസിദ്ധ്, കുൽദീപ്, അക്‌സർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി