Category: National

  • ആസൂത്രണം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ; നഷ്ടമായ 7 കോടി കണ്ടെത്തി

    ആസൂത്രണം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ; നഷ്ടമായ 7 കോടി കണ്ടെത്തി

    ആസൂത്രണം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ; നഷ്ടമായ 7 കോടി കണ്ടെത്തി

    ബംഗളൂരു കവർച്ചാക്കേസിലെ പണം പോലീസ് കണ്ടെത്തി. എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന പണമാണ് മോഷ്ടിച്ചത്. ചെന്നൈയിൽ നിന്നാണ് പണം കണ്ടെത്തിയത്. മോഷണത്തിന് പിന്നിൽ അഞ്ച് പേരടങ്ങുന്ന കവർച്ചാ സംഘമാണെന്ന് പോലീസ് അറിയിച്ചു. 

    പ്രതികളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഗോവിന്ദപുര പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ അപ്പണ്ണ നായ്കാണ് അറസ്റ്റിലായത്. കവർച്ച ആസൂത്രണം ചെയ്തത് അപ്പണ്ണയാണ്. എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച 7 കോടി രൂപയാണ് കൊള്ളയടിച്ചത്. 

    നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് കവർച്ചക്കാർ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റി കൊണ്ടുപോയി. ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
     

  • സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ഡൽഹിയിൽ സി.സി.ടി.വി. സംവിധാനം സമഗ്രമായി നവീകരിക്കുന്നു

    സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ഡൽഹിയിൽ സി.സി.ടി.വി. സംവിധാനം സമഗ്രമായി നവീകരിക്കുന്നു

    സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ഡൽഹിയിൽ സി.സി.ടി.വി. സംവിധാനം സമഗ്രമായി നവീകരിക്കുന്നു

    ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിസിടിവി (ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ) നിരീക്ഷണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഡൽഹി സർക്കാർ പദ്ധതിയിടുന്നു. നഗരത്തിൽ കൂടുതൽ സുരക്ഷാ വലയം തീർക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമ നിർവ്വഹണ ഏജൻസികളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

    പ്രധാന പ്രഖ്യാപനങ്ങൾ:

    • അധിക കാമറകൾ: നിലവിലുള്ള 2.8 ലക്ഷം കാമറകൾക്ക് പുറമെ 50,000 സി.സി.ടി.വി. കാമറകൾ കൂടി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
    • തത്സമയ നിരീക്ഷണം: തത്സമയ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുകയും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും.
    • സമഗ്രമായ നവീകരണം: സി.സി.ടി.വി. കവറേജ് വർദ്ധിപ്പിക്കുന്നതിലൂടെ നഗരത്തിൽ കൂടുതൽ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
    • ധനസഹായം: ഈ പദ്ധതിക്കായി ഡൽഹി ബഡ്ജറ്റിൽ 100 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
    • നടപടികൾ ആരംഭിച്ചു: പൊതുമരാമത്ത് വകുപ്പ് (PWD) അധിക കാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കി 12 മാസത്തിനുള്ളിൽ കാമറകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
    • സംയോജിത പ്രവർത്തനം: പദ്ധതിയുടെ സാങ്കേതിക, ലോജിസ്റ്റിക് വിശദാംശങ്ങൾ അന്തിമമാക്കുന്നതിനായി ഡൽഹി പോലീസ്, പി.ഡബ്ല്യു.ഡി., ഡൽഹി ഹോം ഡിപ്പാർട്ട്‌മെന്റ് എന്നിവരുമായി ചർച്ചകൾ നടക്കുന്നു.

    ​നിലവിൽ, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെയും (RWAs) മാർക്കറ്റ് വ്യാപാരി അസോസിയേഷനുകളുടെയും സഹായത്തോടെയാണ് സി.സി.ടി.വി. പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പുതിയ നവീകരണം സ്ത്രീ സുരക്ഷാ പദ്ധതികൾക്ക് കൂടുതൽ കരുത്താകുമെന്നാണ് സർക്കാർ കരുതുന്നത്.

    ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിസിടിവി (ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ) നിരീക്ഷണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഡൽഹി സർക്കാർ പദ്ധതിയിടുന്നു. നഗരത്തിൽ കൂടുതൽ സുരക്ഷാ വലയം തീർക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമ നിർവ്വഹണ ഏജൻസികളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

    പ്രധാന പ്രഖ്യാപനങ്ങൾ:

    • അധിക കാമറകൾ: നിലവിലുള്ള 2.8 ലക്ഷം കാമറകൾക്ക് പുറമെ 50,000 സി.സി.ടി.വി. കാമറകൾ കൂടി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
    • തത്സമയ നിരീക്ഷണം: തത്സമയ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുകയും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും.
    • സമഗ്രമായ നവീകരണം: സി.സി.ടി.വി. കവറേജ് വർദ്ധിപ്പിക്കുന്നതിലൂടെ നഗരത്തിൽ കൂടുതൽ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
    • ധനസഹായം: ഈ പദ്ധതിക്കായി ഡൽഹി ബഡ്ജറ്റിൽ 100 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
    • നടപടികൾ ആരംഭിച്ചു: പൊതുമരാമത്ത് വകുപ്പ് (PWD) അധിക കാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കി 12 മാസത്തിനുള്ളിൽ കാമറകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
    • സംയോജിത പ്രവർത്തനം: പദ്ധതിയുടെ സാങ്കേതിക, ലോജിസ്റ്റിക് വിശദാംശങ്ങൾ അന്തിമമാക്കുന്നതിനായി ഡൽഹി പോലീസ്, പി.ഡബ്ല്യു.ഡി., ഡൽഹി ഹോം ഡിപ്പാർട്ട്‌മെന്റ് എന്നിവരുമായി ചർച്ചകൾ നടക്കുന്നു.

    ​നിലവിൽ, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെയും (RWAs) മാർക്കറ്റ് വ്യാപാരി അസോസിയേഷനുകളുടെയും സഹായത്തോടെയാണ് സി.സി.ടി.വി. പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പുതിയ നവീകരണം സ്ത്രീ സുരക്ഷാ പദ്ധതികൾക്ക് കൂടുതൽ കരുത്താകുമെന്നാണ് സർക്കാർ കരുതുന്നത്.

  • പാക്കിസ്ഥാൻ വഴി ആയുധക്കടത്ത്; ഡൽഹിയിൽ നാലംഗ സംഘം പിടിയിൽ, 10 തോക്കുകളും പിടികൂടി

    പാക്കിസ്ഥാൻ വഴി ആയുധക്കടത്ത്; ഡൽഹിയിൽ നാലംഗ സംഘം പിടിയിൽ, 10 തോക്കുകളും പിടികൂടി

    പാക്കിസ്ഥാൻ വഴി ആയുധക്കടത്ത്; ഡൽഹിയിൽ നാലംഗ സംഘം പിടിയിൽ, 10 തോക്കുകളും പിടികൂടി

    ഡൽഹിയിൽ ആയുധക്കടത്ത് സംഘം പിടിയിൽ. രണ്ട് പഞ്ചാബ് സ്വദേശികളടക്കം നാല് പേരെയാണ് ഡൽഹി ക്രൈംബ്രാഞ്ച് പിടികൂടിയത്. സംഘത്തിന് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു

    തുർക്കയിലും ചൈനയിലും നിർമിച്ച ആയുധങ്ങൾ പാക്കിസ്ഥാൻ വഴിയാണ് ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നത്. ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ആയുങ്ങൾ കടത്തിയിരുന്നത്

    സംഘത്തിന്റെ പക്കൽ നിന്ന് 10 തോക്കുകളും നിരവധി വെടുയണ്ടകളും കണ്ടെത്തി. ഡൽഹിയിലെയും അയൽ സംസ്ഥാനങ്ങളിലെയും ഗുണ്ടാ സംഘങ്ങൾക്കായിരുന്നു ഇവർ ആയുധം വിതരണം ചെയ്തിരുന്നത്.
     

  • യുപിയിലെ എല്ലാ ജില്ലകളിലും തടങ്കൽ പാളയങ്ങൾ തുടങ്ങാൻ യോഗി സർക്കാർ; അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിക്കുന്നു

    യുപിയിലെ എല്ലാ ജില്ലകളിലും തടങ്കൽ പാളയങ്ങൾ തുടങ്ങാൻ യോഗി സർക്കാർ; അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിക്കുന്നു

    യുപിയിലെ എല്ലാ ജില്ലകളിലും തടങ്കൽ പാളയങ്ങൾ തുടങ്ങാൻ യോഗി സർക്കാർ; അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിക്കുന്നു

    ലക്നൗ: ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി താൽക്കാലിക ‘ഡിറ്റൻഷൻ സെന്ററുകൾ’ (തടങ്കൽ പാളയങ്ങൾ) സ്ഥാപിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. സംസ്ഥാനത്തെ ‘നുഴഞ്ഞുകയറ്റക്കാരെ’ കണ്ടെത്തി പുറത്താക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

    ​എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും (DMs) പോലീസ് മേധാവികൾക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശം മുഖ്യമന്ത്രി നൽകി.

    വാർത്തയിലെ പ്രധാന വിവരങ്ങൾ:

    • നടപടിക്രമം: അനധികൃതമായി താമസിക്കുന്ന വിദേശികളെയും നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി ഈ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റും. തുടർന്ന് അവരുടെ രേഖകൾ പരിശോധിച്ച് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും (Deportation).
    • സുരക്ഷാ മുൻകരുതൽ: ദേശസുരക്ഷ, ക്രമസമാധാനം, സാമൂഹിക ഐക്യം എന്നിവ മുൻനിർത്തിയാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അനധികൃത കുടിയേറ്റം ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.
    • നിരീക്ഷണം ശക്തം: ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ അനധികൃതമായി സംസ്ഥാനത്ത് താമസിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ വ്യാപകമായ പരിശോധന നടത്താനും നിർദ്ദേശമുണ്ട്. നേപ്പാളുമായി അതിർത്തി പങ്കിടുന്നതിനാലും യുപിയിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.
    • പ്രതിപക്ഷ വിമർശനം: എന്നാൽ, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. 8 വർഷമായി ഭരിച്ചിട്ടും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ കഴിയാത്ത സർക്കാർ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പുതിയ നാടകങ്ങൾ കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അജയ് റായ് ആരോപിച്ചു.

    ​വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ‘പ്രത്യേക തീവ്ര തിരുത്തൽ’ (Special Intensive Revision – SIR) നടപടികൾ നടക്കുന്നതിനിടെയാണ് യോഗി സർക്കാരിന്റെ ഈ നിർണ്ണായക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

  • ചെങ്കോട്ട സ്ഫോടനം; പുൽവാമ സ്വദേശി അറസ്റ്റിൽ

    ചെങ്കോട്ട സ്ഫോടനം; പുൽവാമ സ്വദേശി അറസ്റ്റിൽ

    ചെങ്കോട്ട സ്ഫോടനം; പുൽവാമ സ്വദേശി അറസ്റ്റിൽ

    ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പുൽവാമ സ്വദേശി തുഫൈൽ നിയാസ് ഭട്ടിനെയാണ് ജമ്മു കശ്മീർ പൊലീസിന്‍റെ സംസ്ഥാന അന്വേഷണ ഏജൻസിയായ (എസ്ഐഎ) അറസ്റ്റ് ചെയ്തത്.

    സ്ഫോടനം ആസൂത്രണം ചെയ്തതിൽ ഇയാൾക്ക് പങ്കുള്ളതായി നിർണായക തെളിവുകൾ ലഭിച്ചതായാണ് ഒരു അന്വേഷണ ഉദ‍്യോഗസ്ഥൻ ദേശീയ മാധ‍്യമത്തോട് വ‍്യക്തമാക്കിയിരിക്കുന്നത്. വൈറ്റ് കോളർ ഭീകര സംഘവുമായി ഇയാൾക്കുള്ള പങ്ക് അന്വേഷണ സംഘം അന്വേഷിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം ചെങ്കോട്ട സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന നാലുപേരെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

  • രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

    രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

    രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

    രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്. രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു.സുരക്ഷാ സംവിധാനങ്ങളും ഗാഡ്‌ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യാസത്തിന്റയും ചുമതല സിഐഎസ്എഫ് വഹിക്കും. ഭീകര വാദ – അട്ടിമറി വിരുദ്ധ നടപടികൾ ഉൾപ്പെടെ പ്രധാന സുരക്ഷാ വിഷയങ്ങൾ സിഐഎസ്എഫ് കൈകാര്യം ചെയ്യും. ഗതാഗത മാനേജ്മെന്റ്, ഗേറ്റ് നിയന്ത്രണം തുടങ്ങിയ ചുമതലകൾ സ്വകാര്യ സുരക്ഷാ ഏജൻസികളോ സംസ്ഥാന പൊലീസ് സേനകളോ നിർവഹിക്കും.

    നിലവിൽ 13 പ്രധാന തുറമുഖങ്ങൾ സിഐഎസ്എഫ് പരിധിയിലാണെങ്കിലും, 67 അധിക പ്രധാന തുറമുഖങ്ങളിലെ സുരക്ഷ ഉടൻ തന്നെ ഈ സേന കൈകാര്യം ചെയ്യും. കാർഗോ സ്‌ക്രീനിംഗ്, ആക്‌സസ് കൺട്രോൾ, മറ്റ് സുരക്ഷാ വിശദാംശങ്ങൾ എന്നിവ പ്രധാനമായും ഈ സേന കൈകാര്യം ചെയ്യും. ഇന്ത്യയിൽ കുറഞ്ഞത് 200 ഓളം ചെറുതും വലുതുമായ തുറമുഖങ്ങളുണ്ടെങ്കിലും 65 എണ്ണം മാത്രമേ കാർഗോ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളൂ. നിലവിൽ സിഐഎസ്എഫ് പരിധിയിൽ ഇല്ലാത്ത മറ്റ് തുറമുഖങ്ങളിലെ സുരക്ഷ സംസ്ഥാന പൊലീസും സ്വകാര്യ ഏജൻസികളുമാണ് കൈകാര്യം ചെയ്യുന്നത്.

    അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ നടത്തിയ സുരക്ഷാ യോഗങ്ങളിലാണ് തുറമുഖ സുരക്ഷ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.

  • ടാർഗറ്റ് പൂർത്തിയാക്കിയില്ല; ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് യുപി സർക്കാർ

    ടാർഗറ്റ് പൂർത്തിയാക്കിയില്ല; ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് യുപി സർക്കാർ

    ടാർഗറ്റ് പൂർത്തിയാക്കിയില്ല; ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് യുപി സർക്കാർ

    നോയിഡ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ നടപടികൾ കൃത‍്യമായി പൂർത്തികരിക്കാത്ത ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് ഉത്തർ പ്രദേശ് സർക്കാർ. 60 ബിഎൽഒമാർക്കെതിരേയും ഏഴ് സൂപ്പർവൈസർമാർക്കെതിരേയും കേസെടുത്തു. 181 ഓളം ബിഎൽഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് കലക്റ്റർ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

    കൃത‍്യമായി ടാർഗറ്റ് പൂർത്തിയാക്കാത്തതാണ് നടപടിയിൽ കലാശിച്ചതെന്നാണ് സർക്കാരിന്‍റെ ഔദ‍്യോഗിക വിശദീകരണം. ഓൺലൈൻ മുഖേനേ എസ്ഐആർ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത ബിഎൽഒമാർക്ക് ഒരു ദിവസത്തെ വേതനം നഷ്ടമായേക്കുമെന്നും അധ‍ികൃതർ വ‍്യക്തമാക്കി.

  • സ്റ്റാലിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് വിജയ്; കരൂർ അപകടത്തിന് ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി

    സ്റ്റാലിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് വിജയ്; കരൂർ അപകടത്തിന് ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി

    സ്റ്റാലിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് വിജയ്; കരൂർ അപകടത്തിന് ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി

    കാഞ്ചീപുരം: ഡിഎംകെ സർക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർഛത്തിരത്തിലെ ഒരു ഇൻഡോർ വേദിയിൽ സംഘടിപ്പിച്ച തമിഴക വെട്രി കഴകത്തിൻ്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയ്. അണ്ണാമലൈ, എംജിആര്‍ എന്നിവരെ അനുസ്മരിച്ചായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്. അണ്ണായെ മറന്ന് പ്രവർത്തിക്കുന്നുവെന്ന് വിമർശിച്ച വിജയ് അണ്ണായെ മറന്നത് ആരെന്ന് ചോദ്യവും ഉന്നയിച്ചു. മക്കളിലേക്ക് ചെല്ലൂ എന്നാണ് അണ്ണാമലെ പറഞ്ഞത്, അത് ചെയ്യുന്നു എന്നും വിജയ് പറഞ്ഞു. കരൂരിൽ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിന് ശേഷം ആദ്യമായാണ് വിജയ് തമിഴക വെട്രി കഴകത്തിന്റെ പൊതുവേദിയിലെത്തുന്നത്.

    കള്ളം പറഞ്ഞ് പറ്റിച്ച് ജനങ്ങളെ വോട്ട് ചെയ്യിക്കുന്നുവെന്നും കുറ്റപ്പെടുത്തി. കളളത്തരത്തിലൂടെ അധികാരത്തിലെത്തിയവരോട് ചോദ്യം ചോദിക്കാതെ ഇരിക്കില്ലെന്നും വിജയ് വ്യക്തമാക്കി. പോരാട്ടം യഥാർത്ഥ സാമൂഹ്യനീതിക്കായാണെന്നും ജനങ്ങളുടെ വാക്ക് കേൾക്കുമെന്നും വിജയ് വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നതെന്ന് വ്യക്തമാക്കിയ വിജയ് കാഞ്ചീപുരവുമായുള്ള ആത്മബന്ധമുണ്ടെന്നും പറഞ്ഞു.

    കാഞ്ചീപുരത്ത് വൻ മണൽക്കൊള്ള നടക്കുന്നുവെന്ന് ആരോപിച്ച വിജയ് കോടിക്കണക്കിന് രൂപയാണ് പലരും കൊള്ളയിലൂടെ നേടിയതെന്ന് വെളിപ്പെടുത്തി. നാലായിരം കോടിയുടെ അഴിമതി നടന്നെന്നും വിജയ് ചൂണ്ടിക്കാണിച്ചു. ഡിഎംകെയുടെ ലക്ഷ്യം കൊള്ളമാത്രമാണെന്നും വിജയ് കുറ്റപ്പെടുത്തി. സിൻഡിക്കേറ്റ് രൂപീകരിച്ചാണ് ഡിഎംകെയുടെ കൊള്ളയെന്ന് വ്യക്തമാക്കിയ വിജയ് മുഖ്യമന്ത്രി നല്ലവനായി അഭിനയിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞു.

  • വൈറ്റ് കോളർ സംഘത്തെ നിയന്ത്രിച്ചിരുന്നത് മൂന്നു പേർ; ഉമർ നബി അൽ ഖ്വയ്ദയുമായി ചർച്ച നടത്തി

    വൈറ്റ് കോളർ സംഘത്തെ നിയന്ത്രിച്ചിരുന്നത് മൂന്നു പേർ; ഉമർ നബി അൽ ഖ്വയ്ദയുമായി ചർച്ച നടത്തി

    വൈറ്റ് കോളർ സംഘത്തെ നിയന്ത്രിച്ചിരുന്നത് മൂന്നു പേർ; ഉമർ നബി അൽ ഖ്വയ്ദയുമായി ചർച്ച നടത്തി

    ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്‍റെ മുഖ‍്യ ആസൂത്രകൻ ഉമർ നബി മറ്റു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലർത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ. കശ്മീരിലെത്തിയ ഉമർ നബി ഭീകരവാദ സംഘടനയായ അൽ ഖ്വയ്‌ദയുൾപ്പെടെയുള്ള ഗ്രൂപ്പുകളുമായി ചർച്ച നടത്തിയതാണ് കണ്ടെത്തൽ.

    പ്രതികളുടെ മൊബൈൽ ഫോൺ ഉൾ‌പ്പെടെയുള്ളവ പരിശോധിച്ചതിൽ നിന്നുമാണ് നിർണായക തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം, വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചിരുന്നത് മൂന്ന് പേരാണെന്ന് എൻഐഎ കണ്ടെത്തിയതായാണ് സൂചന.

    ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്‍റെ മുഖ‍്യ ആസൂത്രകൻ ഉമർ നബി മറ്റു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലർത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ. കശ്മീരിലെത്തിയ ഉമർ നബി ഭീകരവാദ സംഘടനയായ അൽ ഖ്വയ്‌ദയുൾപ്പെടെയുള്ള ഗ്രൂപ്പുകളുമായി ചർച്ച നടത്തിയതാണ് കണ്ടെത്തൽ.

    പ്രതികളുടെ മൊബൈൽ ഫോൺ ഉൾ‌പ്പെടെയുള്ളവ പരിശോധിച്ചതിൽ നിന്നുമാണ് നിർണായക തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം, വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചിരുന്നത് മൂന്ന് പേരാണെന്ന് എൻഐഎ കണ്ടെത്തിയതായാണ് സൂചന.

  • ഒന്നിനും ഇന്ത്യയെ തളര്‍ത്താനാകില്ല; വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുതെന്ന് ഷാരൂഖ് ഖാന്‍

    ഒന്നിനും ഇന്ത്യയെ തളര്‍ത്താനാകില്ല; വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുതെന്ന് ഷാരൂഖ് ഖാന്‍

    ഒന്നിനും ഇന്ത്യയെ തളര്‍ത്താനാകില്ല; വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുതെന്ന് ഷാരൂഖ് ഖാന്‍

    അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളിലും ഡല്‍ഹി സ്‌ഫോടനത്തിലും കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ ഷാരൂഖ് ഖാന്‍. വീരമ്യത്യു വരിച്ച ജവാന്മാരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുംബൈയില്‍ വെച്ച് നടന്ന ഗ്ലോബല്‍ പീസ് ഓണേഴ്സ് 2025 ചടങ്ങിനെ അഭിസംബോധന ചെയ്താണ് ഷാരൂഖ് ഖാന്‍ സംസാരിച്ചത്.

    ”26/11 ഭീകരാക്രമണം, പഹല്‍ഗാം ഭീകരാക്രമണം, അടുത്തിടെയുണ്ടായ ഡല്‍ഹി സ്‌ഫോടനങ്ങള്‍ എന്നിവയില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികള്‍ക്ക് ആദരാഞ്ജലികള്‍. ഈ ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ച നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നു.”

    രാജ്യത്തെ ധീരരായ സൈനികര്‍ക്കും ജവാന്മാര്‍ക്കുമായി ഈ മനോഹരമായ വരികള്‍ ചൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് ആരെങ്കിലും ചോദിച്ചാല്‍, ഞാന്‍ രാജ്യത്തെ സംരക്ഷിക്കുന്നു എന്ന് അഭിമാനത്തോടെ പറയുക. എത്രമാത്രം സമ്പാദിക്കുന്നുവെന്ന് ചോദിച്ചാല്‍, 140 കോടി ജനങ്ങളുടെ അനുഗ്രഹം നേടുന്നുവെന്ന് പുഞ്ചിരിയോടെ പറയുക.” ”ഭയം തോന്നാറില്ലേ എന്ന ചോദ്യത്തിന് തങ്ങളെ ആക്രമിക്കുന്നവര്‍ക്കാണ് ഭയം തോന്നാറുള്ളതെന്ന് പറയുക. നമുക്ക് ഒന്നിച്ച് സമാധാനത്തിനായി ചുവടുകള്‍ വയ്ക്കാം. രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടിയുള്ള നമ്മുടെ വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്. അതിന് വേണ്ടി ചുറ്റുമുള്ള ജാതി, മതം, വിവേചനം എന്നിവ മറന്ന് മനുഷ്യത്വത്തിന്റെ പാതയിലൂടെ നടക്കാം.

    നമുക്കിടയില്‍ സമാധാനമുണ്ടെങ്കില്‍ ഒന്നിനും ഇന്ത്യയെ ഇളക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ല എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. ഷാരൂഖ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. താരത്തിന് കൈയ്യടിച്ചു കൊണ്ടാണ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.