Category: National

  • ആരായാലും പറഞ്ഞ വാക്ക് പാലിക്കണം; പാർട്ടിയാണ് വലുതെന്നും ഡികെ ശിവകുമാർ

    ആരായാലും പറഞ്ഞ വാക്ക് പാലിക്കണം; പാർട്ടിയാണ് വലുതെന്നും ഡികെ ശിവകുമാർ

    ആരായാലും പറഞ്ഞ വാക്ക് പാലിക്കണം; പാർട്ടിയാണ് വലുതെന്നും ഡികെ ശിവകുമാർ

    കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം ശക്തമായിരിക്കെ പ്രതികരണവുമായി ഡി കെ ശിവകുമാർ. നേതാക്കളെക്കാളും വലുതാണ് പാർട്ടി. വാക്കാണ് ലോകശക്തിയെന്നും വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തെന്നും ഡി കെ ശിവകുമാർ പരാമർശിച്ചു.

    ജഡ്ജിയായാലും പ്രസിഡന്റ് ആയാലും ഞാനടക്കം മറ്റാരായാലും പറഞ്ഞ വാക്ക് പാലിക്കണം. വാക്കാണ് ലോകശക്തി. പുറകിൽ നിൽക്കുന്നവർക്ക് കസേരയുടെ വില അറിയില്ല. ആ കസേരക്ക് എന്ത് വിലയും പ്രധാന്യവുമാണ് ഉള്ളതെന്ന് അവർക്കറിയില്ല. ഒഴിഞ്ഞ കസേര വലിച്ച് അതിലിരിക്കുന്നതിന് പകരം അവർ നിൽക്കുകയാണ്

    എല്ലാ മുതിർന്ന നേതാക്കളും ഇരിക്കുമ്പോൾ അവർ നിൽക്കുന്നു. നിങ്ങൾക്ക് ഒരു കസേരയും കിട്ടിയില്ലെങ്കിൽ നിങ്ങൾ പിന്നിലായിപ്പോകുമെന്നും ശിവകുമാർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഡികെ ശിവകുമാർ പക്ഷം ശക്തമായി വാദിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
     

  • ചെങ്കോട്ട സ്‌ഫോടനം: മുസമ്മലും ഷഹീനും ദമ്പതികൾ; വിവാഹം ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങുന്നതിനായി

    ചെങ്കോട്ട സ്‌ഫോടനം: മുസമ്മലും ഷഹീനും ദമ്പതികൾ; വിവാഹം ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങുന്നതിനായി

    ചെങ്കോട്ട സ്‌ഫോടനം: മുസമ്മലും ഷഹീനും ദമ്പതികൾ; വിവാഹം ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങുന്നതിനായി

    ചെങ്കോട്ട സ്‌ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികൾ. ഷഹീൻ തന്റെ കാമുകി അല്ലെന്നും ഭാര്യയാണെന്നും മുസമ്മൽ മൊഴി നൽകി. 2023ലാണ് വിവാഹം കഴിഞ്ഞത്. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലക്ക് സമീപത്തെ മസ്ജിദിൽ വെച്ച് മതാചാരപ്രകാരം വിവാഹിതരായെന്നാണ് മൊഴി

    ഭീകര പ്രവർത്തനങ്ങൾക്ക് അടക്കം ഫണ്ട് കണ്ടെത്തുന്നതിന് ഷഹീൻ സഹായിച്ചിരുന്നു. ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു വിവാഹമെന്നും മുസമ്മൽ പറഞ്ഞു. അതേസമയം അറസ്റ്റിലായ ഫരീദാബാദ് സ്വദേശി സോയാബ് ആണ് മുഖ്യപ്രതി ഉമർ നബിക്ക് ഒളിവിൽ പോകാൻ സഹായം നൽകിയതെന്ന് എൻഐഎ കണ്ടെത്തി

    അൽ ഫലാഹ് സർവകലാശാല ആശുപത്രിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. ഇയാൾക്ക് ജോലി നേടാൻ സഹായം നൽകിയത് മുസമ്മലായിരുന്നു. പ്രതിമാസം 10,000 രൂപയായിരുന്നു ശമ്പളം. സ്‌ഫോടനത്തിന് പത്ത് ദിവസം മുമ്പ് വരെ ഉമർ നബി താമസിച്ചിരുന്നത് സോയാബ് എടുത്തു നൽകിയ മുറിയിലാണ്. പൊട്ടിത്തെറിച്ച ഐ20 കാർ ക്യാമ്പസിന് പുറത്തെത്തിച്ചും സോയാബാണ്.
     

  • അടിച്ചു പൂസായി ഡ്രൈവറും സഹായിയും; എല്ലാവരെയും ഇടിച്ച് കൊല്ലുമെന്ന് യാത്രക്കാരോട് ഭീഷണിയും

    അടിച്ചു പൂസായി ഡ്രൈവറും സഹായിയും; എല്ലാവരെയും ഇടിച്ച് കൊല്ലുമെന്ന് യാത്രക്കാരോട് ഭീഷണിയും

    അടിച്ചു പൂസായി ഡ്രൈവറും സഹായിയും; എല്ലാവരെയും ഇടിച്ച് കൊല്ലുമെന്ന് യാത്രക്കാരോട് ഭീഷണിയും

    മദ്യലഹരിയിൽ ബസ് ഓടിക്കുന്നത് ചോദ്യം ചെയ്ത യാത്രക്കാർക്ക് നേരെ ഡ്രൈവറുടെ ഭീഷണി. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന കർണാടകയിലെ ഭാരതി ബസിലെ ഡ്രൈവറാണ് മദ്യലഹരിയിൽ വാഹനമോടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ പരാതിപ്പെട്ടപ്പോൾ എല്ലാവരെയും ബസ് ഇടിച്ച് കൊല്ലുമെന്നായിരുന്നു ഡ്രൈവറുടെ ഭീഷണി

    ബസിലെ ഡ്രൈവറുടെ സഹായി ആകട്ടെ മദ്യപിച്ച് പൂസായി ക്യാബിനിൽ കിടന്നുറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. യാത്രക്കാർ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച മൈസൂരുവിൽ എത്തുന്നതിന് മുമ്പാണ് ബസിന്റെ പോക്കിൽ അപാകതകൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

    ഇത് ഡ്രൈവറോട് ചോദിച്ചപ്പോഴാണ് യാത്രക്കാർക്കെതിരെ ഇയാൾ ഭീഷണി മുഴക്കിയത്. മൈസൂരു ടോൾ പ്ലാസക്ക് സമീപം വണ്ടി നിർത്തിയപ്പോൾ ഇനി വാഹനം ഓടിക്കേണ്ടെന്ന് യാത്രക്കാർ പറയുകയായിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന മദ്യക്കുപ്പിയുമായി ഡ്രൈവർ ഇറങ്ങിയോടി. വളരെ വൈകിയാണ് ബസിന്റെ സർവീസ് പുനരാരംഭിക്കാനായത്.
     

  • ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി; തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴയ്ക്ക് സാധ്യത

    ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി; തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴയ്ക്ക് സാധ്യത

    ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി; തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴയ്ക്ക് സാധ്യത

    ശ്രീലങ്ക-ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി. അടുത്ത 12 മണിക്കൂറിൽ ഡിത്വ ചുഴലിക്കാറ്റ് രൂപപ്പെടും. തമിഴ്‌നാട്, ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

    പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചു. അതേസമയം മലാക്ക കടലിടുക്കിൽ ഇന്നലെ രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ദുർബലമായി തീവ്ര ന്യൂനമർദമായി മാറി

    നവംബർ 25 മുതൽ 30 വരെ തമിഴ്‌നാട്ടിലും നവംബർ 29 മുതൽ ഡിസംബർ 1 വരെ തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായൽസീമ എന്നിവിടങ്ങളിലും നവംബർ 25 മുതൽ 29 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
     

  • മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സെങ്കോട്ടയ്യൻ ഇന്ന് വിജയ്‌യുടെ ടിവികെയിൽ ചേരും

    മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സെങ്കോട്ടയ്യൻ ഇന്ന് വിജയ്‌യുടെ ടിവികെയിൽ ചേരും

    മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സെങ്കോട്ടയ്യൻ ഇന്ന് വിജയ്‌യുടെ ടിവികെയിൽ ചേരും

    തമിഴ്‌നാട്ടിൽ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെഎ സെങ്കോട്ടയ്യൻ ഇന്ന് ടിവികെയിൽ ചേരും. രാവിലെ പത്ത് മണിക്ക് ചെന്നൈയിലെ ടിവികെ ഓഫീസിൽ എത്തി അംഗത്വം സ്വീകരിക്കും. വിജയ് ഓഫീസിൽ സെങ്കോട്ടയ്യനെ സ്വീകരിക്കും

    ഇന്നലെ വിജയ് സെങ്കോട്ടയ്യനുമായി രണ്ട് മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. ടിവികെയുടെ സംഘടനാ സെക്രട്ടറി സ്ഥാനവും കോർ കമ്മിറ്റി കോർഡിനേറ്റർ സ്ഥാനവും സെങ്കോട്ടയ്യന് ലഭിക്കുമെന്നാണ് അറിയുന്നത്. 9 തവണ എംഎൽഎ ആയിട്ടുള്ള സെങ്കോട്ടയ്യൻ ജയലളിത, എടപ്പാടി പളനിസ്വാമി മന്ത്രിസഭകളിൽ അംഗമായിരുന്നു

    സെങ്കോട്ടയ്യനെ പാർട്ടിയിൽ എത്തിക്കാൻ ഡിഎംകെയും ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരം ദേവസ്വം മന്ത്രി ശേഖർ ബാബു സെങ്കോട്ടയ്യനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
     

  • പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതി പിടിയിൽ

    പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതി പിടിയിൽ

    പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതി പിടിയിൽ

    തമിഴ്‌നാട് രാമേശ്വരത്ത് പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിക്കൊന്നു. രാമനാഥപുരം ചേരൻകോട്ടയിൽ ശാലിനിയാണ്(17) കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് സംഭവം,

    പ്രദേശവാസിയായ മുനിരാജ് ശാലിനിയുടെ പിന്നാലെ നടന്ന് നിരന്തരം പ്രണയാഭ്യർഥന നടത്തിയിരുന്നു. താത്പര്യമില്ലെന്ന് കുട്ടി മറുപടി നൽകുകയും ചെയ്തു. കഴിഞ്ഞാഴ്ച യുവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു

    കഴിഞ്ഞ ദിവസം ശാലിനിയുടെ പിതാവ് മുനിരാജിനെ താക്കീത് ചെയ്തു. ഇതിന്റെ പ്രതികാരത്തിലാണ് ഇന്ന് രാവിലെ ഇയാൾ വഴിവക്കിൽ കാത്തുനിന്നത്. സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് മുന്നോട്ടു നടന്ന പെൺകുട്ടിയുടെ കഴുത്തിലും നെഞ്ചിലും ഇയാൾ കുത്തുകയായിരുന്നു. 

    പിന്നാലെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച മുനിരാജിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ശാലിനിയെ രാമേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
     

  • തിരുപ്പതിയിൽ ടൈൽസ് ഫാക്റ്ററിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് അപകടം; 2 മരണം, 3 പേർക്ക് പരുക്ക്

    തിരുപ്പതിയിൽ ടൈൽസ് ഫാക്റ്ററിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് അപകടം; 2 മരണം, 3 പേർക്ക് പരുക്ക്

    തിരുപ്പതിയിൽ ടൈൽസ് ഫാക്റ്ററിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് അപകടം; 2 മരണം, 3 പേർക്ക് പരുക്ക്

    തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിക്കടുത്ത് വേലമ്പാട് ടൈൽസ് ഫാക്റ്ററിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് വൻ അപകടം. രണ്ട് പേർ മരിക്കുകയും മൂന്നു പേർക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

    ഫാക്റ്ററിയിൽ ടൈൽസ് നിർമാണത്തിനായി എൽപിജി സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ടാങ്കിൽ ചോർച്ച സംബന്ധിച്ച് പരിശോധന നടക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായെന്നാണ് വിവരം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

  • ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം പൂർണമായും ആർസിബിക്കെന്ന് കുറ്റപത്രം

    ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം പൂർണമായും ആർസിബിക്കെന്ന് കുറ്റപത്രം

    ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം പൂർണമായും ആർസിബിക്കെന്ന് കുറ്റപത്രം

    ബംഗളൂരു ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കുറ്റപത്രം തയ്യാറായി. ഉത്തരവാദിത്തം പൂർണമായും ആർ.സി.ബിക്കാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കർണാടക സി.ഐ.ഡിയാണ് കുറ്റപത്രം തയ്യാറാക്കിയത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഐ.പി.എല്ലിൽ കന്നി ക്രിക്കറ്റ് കിരീടം ലഭിച്ചത് ആഘോഷിക്കാനായി ചിന്ന സ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകർ തിക്കിലും തിരക്കിലുംപെട്ട് മരിച്ച സംഭവത്തിലാണ് കുറ്റപത്രം.

    ദുരന്തത്തിൽ പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മന്റ് കമ്പനിയായ ഡിഎൻഎക്കും കെ.എസ്.സിഎക്കും കൂട്ടുത്തരവാദിത്തമുണ്ട്. 2200 പേജുള്ള കുറ്റപത്രത്തിൽ പരിപാടിയ്ക്ക് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നും അപകടത്തിന്റെ തെളിവുകളായി സിസിടിവി ദൃശ്യങ്ങളും മൊഴികളും ഉണ്ടെന്ന് സിഐഡി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

    ജൂൺ നാലിന് വൈകുന്നേരമായിരുന്നു ആൾക്കൂട്ട ദുരന്തമുണ്ടായത്. സംഭവത്തിൽ 11 പേർക്കാണ് തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്ടമായത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങൾ ദുരന്തത്തിലേക്ക് വഴിമാറിയത്.
     

  • അധോലോക തലവൻ അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിച്ചു; എൻഐഎ അറസ്റ്റ് ചെയ്തു

    അധോലോക തലവൻ അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിച്ചു; എൻഐഎ അറസ്റ്റ് ചെയ്തു

    അധോലോക തലവൻ അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിച്ചു; എൻഐഎ അറസ്റ്റ് ചെയ്തു

    യുഎസ് നാടുകടത്തിയ 200 ഇന്ത്യക്കാരിൽ ഉൾപ്പെട്ട അധോലോക സംഘത്തലവൻ അൻമോൽ ബിഷ്‌ണോയിയെ എൻ ഐ എ അറസ്റ്റ് ചെയ്തു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അൻമോലിനെ എൻ ഐ എ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  പഞ്ചാബിൽ വാണ്ടഡ് ലിസ്റ്റിൽ ഉള്ള രണ്ട് പിടികിട്ടാപ്പുള്ളികൾ അടക്കം 200 ഇന്ത്യക്കാരെയാണ്  യുഎസ് കഴിഞ്ഞ ദിവസം നാടുകടത്തിയത്. 

    ജയിലിൽ കഴിയുന്ന ഗുണ്ടാ സംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനാണ് അൻമോൽ ബിഷ്‌ണോയി. മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം, നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് 2024 ഏപ്രിലിൽ നടന്ന വെടിവെപ്പ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രമാദമായ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. 

    2022 ഏപ്രിലിലാണ് ഇയാൾ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടത്. വ്യാജ റഷ്യൻ രേഖകൾ ഉപയോഗിച്ച് യുഎസിനും കാനഡക്കും ഇടയിൽ യാത്ര ചെയ്യുകയായിരുന്നു ഇയാളെന്നാണ് വിവരം. കഴിഞ്ഞ നവംബറിലാണ് ഇയാൾ യുഎസിൽ കസ്റ്റഡിയിലായത്.
     

  • രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി വിധി ഇന്ന്

    രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി വിധി ഇന്ന്

    രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി വിധി ഇന്ന്

    ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി ഇന്ന്. 14 ചോദ്യങ്ങളാണ് റഫറൻസിൽ രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്. റഫറൻസിൽ സുപ്രിം കോടതി എടുക്കുന്ന തീരുമാനം കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഏറെ നിർണായകമാണ്

    ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ഗവർണർമാർ ബില്ലുകൾ തടഞ്ഞുവെക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമയപരിധികൾ ആവശ്യമാണെന്നാണ് റഫറൻസിൽ കേരളമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വാദിച്ചത്

    കാലതാമസം നേരിടുന്ന കേസുകളിൽ കോടതിയെ സമീപിക്കാമെന്ന് നേരത്തെ സുപ്രീം കോടതി പറഞ്ഞിരുന്നു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദേശം നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.