Category: Kerala

  • വിസി നിയമനം: മുഖ്യമന്ത്രിയും ഗവർണറും സമയവായത്തിലെത്തിയില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി

    വിസി നിയമനം: മുഖ്യമന്ത്രിയും ഗവർണറും സമയവായത്തിലെത്തിയില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി

    വിസി നിയമനം: മുഖ്യമന്ത്രിയും ഗവർണറും സമയവായത്തിലെത്തിയില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി

    ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിൽ സർക്കാരിനും ഗവർണർക്കും അന്ത്യശാസനവുമായി സുപ്രീം കോടതി. ഇരു കൂട്ടർക്കും സമവായത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. പട്ടികയിൽ ഇല്ലാത്ത വ്യക്തിയെ നിയമിക്കാനുള്ള ഗവർണർ നീക്കാം സുപ്രീം കോടതി നിർദേശത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

    ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിൽ സർക്കാർ നൽകിയ മുൻഗണന പട്ടികയിൽ നിന്ന് നിയമനം നടത്താൻ ആകില്ലെന്നാണ് ഗവർണർ സുപ്രീം കോടതിയിൽ അറിയിച്ചത്. സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെ വിസിയായി നിയമനം നൽകുമെന്നും ഗവർണർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഇതിനെതിരെ സർക്കാരും കോടതിയെ സമീപിച്ചു. 

    കെടിയു മിനിറ്റ്സ് രേഖകൾ മോഷണം പോയ കേസിൽ സിസ തോമസ് പ്രതിയാണെന്നും, നിയമനം തടയണമെന്നുമാണ് സർക്കാർ നിലപാട്. തർക്കം രൂക്ഷമായതോടെയാണ് സുപ്രീംകോടതി അന്ത്യശാസനം നൽകിയത്. ഇരു കൂട്ടർക്കും സമവായത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ ഞങ്ങൾ നിയമനം നടത്തുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. 

  • കീഴടങ്ങാൻ ഉദ്ദേശ്യമില്ല: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ

    കീഴടങ്ങാൻ ഉദ്ദേശ്യമില്ല: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ

    കീഴടങ്ങാൻ ഉദ്ദേശ്യമില്ല: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ

    ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിനായി അഡ്വ. എസ് രാജീവ് ഹാജരാകും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. കേസ് ഇന്ന് അല്ലെങ്കിൽ നാളെ തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും

    രാഹുൽ തത്കാലം കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പുതിയ നീക്കത്തിലൂടെ മനസിലാകുന്നത്. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല. പരാതി നൽകിയത് യഥാർഥ രീതിയിലൂടെയല്ല. യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്റെ വാദങ്ങൾ

    ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നും രാഹുൽ ഹർജിയിൽ പറയുന്നു. വർഷങ്ങൾ നീണ്ടുനിന്ന ബന്ധം തകർന്നപ്പോഴാണ് ബലാത്സംഗ കേസായി മാറ്റിയത്. താനൊരു രാഷ്ട്രീയ നേതാവായതു കൊണ്ടാണ് തെരഞ്ഞെടുപ്പ് കാലത്ത് കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
     

  • ഇന്നലെ ഇടിഞ്ഞു, ഇന്ന് തിരിച്ചുകയറി; സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

    ഇന്നലെ ഇടിഞ്ഞു, ഇന്ന് തിരിച്ചുകയറി; സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

    ഇന്നലെ ഇടിഞ്ഞു, ഇന്ന് തിരിച്ചുകയറി; സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

    സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. ഇന്നലെ രണ്ട് തവണകളായി സ്വർണവില ഇടിഞ്ഞിരുന്നു. പിന്നാലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലും പവന്റെ വില എത്തി. ഇന്ന് വിലയിൽ വർധനവാണ് സംഭവിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്

    പവന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 95,280 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ച് 11,910 രൂപയിലെത്തി. ആഗോള വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 4209 ഡോളറിലെത്തി. 0.18 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്

    18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 21 രൂപ വർധിച്ച് 9745 രൂപയായി. 24 കാരറ്റ് സ്വർണം ഗ്രാമിന് 27 രൂപ വർധിച്ച് 12,993 രൂപയിലെത്തി
     

  • ജോൺ ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപി; ശബരിമല സ്വർണക്കൊള്ള കുറ്റക്കാരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

    ജോൺ ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപി; ശബരിമല സ്വർണക്കൊള്ള കുറ്റക്കാരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

    ജോൺ ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപി; ശബരിമല സ്വർണക്കൊള്ള കുറ്റക്കാരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

    പിഎം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസ് എംപിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റ് അംഗങ്ങൾ സർക്കാരിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ്. ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപിയാണ്. നാടിന്റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒന്നിച്ച് നിൽക്കണം. രാജ്യസഭാ അംഗമെന്ന നിലയിൽ ബ്രിട്ടാസ് ആ ഇടപെടൽ നടത്തുന്നുണ്ട്

    ശബരിമല സ്വർണക്കൊള്ള കേസിൽ പാർട്ടി കുറ്റക്കാരെ സംരക്ഷിക്കില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണ്. അതിൽ കൂടുതൽ അഭിപ്രായം പറയാനില്ല. മസാല ബോണ്ടിലെ കിഫ്ബിക്കെതിരായ ഇഡി നോട്ടീസ് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ളതാണ് നോട്ടീസ്

    ആരോപണം രണ്ട് കയ്യുമുയർത്തി സ്വീകരിക്കും. കിഫ്ബി വഴി വികസനം ഞങ്ങൾ ചെയ്തതാണ്. എല്ലാം ചെയ്തത് ആർബിഐയുടെ അനുമതിയോടെയാണ്. വിസി നിയമനത്തിൽ സുപ്രീം കോടതി നിർദേശ പ്രകാരമാണ് മുൻഗണനക്രമ പട്ടിക സർക്കാർ നൽകിയത്. ആ നിർദേശം ഗവർണർ ലംഘിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
     

  • മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതക്കാരന്റെ പ്രവർത്തി: രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രി

    മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതക്കാരന്റെ പ്രവർത്തി: രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രി

    മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതക്കാരന്റെ പ്രവർത്തി: രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രി

    പോലീസിന്റെ കണ്ണ് വെട്ടിച്ച് ചിലർ രാഹുൽ മാങ്കൂട്ടത്തിലിന് സുരക്ഷയൊരുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോധപൂർവമാണ് ചിലരുടെ ഇടപെടൽ. സ്ത്രീപീഡനത്തിന് ജയിലിൽ കിടന്നയാൾ സതീശനൊപ്പമുണ്ട്. അന്ന് അവരെ പുറത്താക്കിയിരുന്നോ. രാഹുലിന്റെ കാര്യം സമൂഹം നന്നായി ചർച്ച ചെയ്തു

    മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗിക വൈകൃതക്കാരന്റെ നടപടികളാണ് നടന്നത്. ഒരു പൊതുപ്രവർത്തകന് ചേർന്നതാണോ ഇത്. അത്തരം ഒരു പൊതുപ്രവർത്തകനെ അപ്പോഴേ പുറത്താക്കണ്ടേ. കോൺഗ്രസിന്റേത് മാതൃകാപരമായ നടപടികളല്ല. രാഹുലിനെതിരെയുള്ള പരാതിയെ കുറിച്ച് നേതൃത്വം നേരത്തെ അറിഞ്ഞുവെന്ന് പറയുന്നു. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന് പറഞ്ഞ് കാത്തു

    ഏതെങ്കിലും ഒരു പാർട്ടിക്ക് അങ്ങനെ ചെയ്യാൻ കഴിയുമോ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തിന് അർഹതപ്പെട്ടവ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ് പാർലമെന്റ് അംഗങ്ങൾ. എല്ലാ എംപിമാരും ചെയ്യേണ്ടതാണ് ബ്രിട്ടാസും ചെയ്തതെന്ന് പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. സിപിഎമ്മിന്റെ നേതാവ് എന്ന നിലയിൽ ബ്രിട്ടാസ് ഫലപ്രദമായി ഇടപെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
     

  • സ്‌പെഷ്യൽ ബ്രാഞ്ച് പോലീസുകാരൻ വിചാരിച്ചാൽ രാഹുലിനെ അറസ്റ്റ് ചെയ്യാമായിരുന്നു; അവരുടെ ആഗ്രഹം അതായിരുന്നില്ല:സതീശൻ

    സ്‌പെഷ്യൽ ബ്രാഞ്ച് പോലീസുകാരൻ വിചാരിച്ചാൽ രാഹുലിനെ അറസ്റ്റ് ചെയ്യാമായിരുന്നു; അവരുടെ ആഗ്രഹം അതായിരുന്നില്ല:സതീശൻ

    സ്‌പെഷ്യൽ ബ്രാഞ്ച് പോലീസുകാരൻ വിചാരിച്ചാൽ രാഹുലിനെ അറസ്റ്റ് ചെയ്യാമായിരുന്നു; അവരുടെ ആഗ്രഹം അതായിരുന്നില്ല:സതീശൻ

    സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു പോലീസുകാരൻ വിചാരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും എന്നാൽ ശബരിമല സ്വർണക്കൊള്ള മറക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെൺകുട്ടി പരാതികൊടുക്കുമെന്ന് തലേദിവസം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നല്ലോ, പരാതി കൊടുത്താലുള്ള നടപടിയെ കുറിച്ചും അറിയാമായിരുന്നു. 

    സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു പോലീസുകാരൻ വിചാരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നടക്കുമായിരുന്നു. അറസ്റ്റായിരുന്നില്ല അവരുടെ ആഗ്രഹം, തെരഞ്ഞെടുപ്പ് കാലത്ത് ശബരിമലയിലെ സ്വർണക്കൊള്ള വിഷയം മാറ്റിവെച്ച് വേറെ വിഷയം ചർച്ച ചെയ്യണം അതിനായിരുന്നു ഇതെല്ലാം എന്നും വി ഡി സതീശൻ പറഞ്ഞു.

    കേസിൽ അറസ്റ്റിൽ ആയവരെ കൂടാതെ ഒരുപാട് പ്രധാനപ്പെട്ട ആളുകൾ ഉണ്ട്. അവരെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിന്നിൽ വൻ തോക്കുകൾ ഉണ്ട്. മുൻ ദേവസ്വം മന്ത്രി, ഇപ്പോഴത്തെ ദേവസ്വം മന്ത്രി, ദൈവതുല്യനായ ആളെന്ന് പത്മകുമാർ വിശേഷിച്ചവരുൾപ്പെടെ എല്ലാ വൻ തോക്കുകളും ഇതിനകത്ത് ഉണ്ട്. ജയിലിലേക്കുള്ള സിപിഎം നേതാക്കളുടെ ഷോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂ, ഇതിലും വലിയ നേതാക്കന്മാർ ജയിലിലാകുമെന്നും സതീശൻ പറഞ്ഞു.

  • രാഹുലിന്റെ ഒളിവ് ജീവിതം ആഡംബര വില്ലയിൽ; സൗകര്യമൊരുക്കിയത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷക

    രാഹുലിന്റെ ഒളിവ് ജീവിതം ആഡംബര വില്ലയിൽ; സൗകര്യമൊരുക്കിയത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷക

    രാഹുലിന്റെ ഒളിവ് ജീവിതം ആഡംബര വില്ലയിൽ; സൗകര്യമൊരുക്കിയത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷക

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര സൗകര്യത്തോടെയെന്ന് റിപ്പോർട്ട്. ബംഗളൂരുവിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ട് ദിവസം ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിന് സഹായം ഒരുക്കി നൽകിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടേക്ക് ബുധനാഴ്ച വൈകുന്നേരം പോലീസ് എത്തിയെങ്കിലും രണ്ട് മണിക്കൂർ മുമ്പ് രാഹുൽ മുങ്ങി

    രാഹുലിന് സഹായമൊരുക്കുന്നത് കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. രാഹുലിന് കാർ എത്തിച്ച് നൽകുന്നതും യാത്രയ്ക്കുള്ള വഴികൾ കണ്ടെത്തുന്നതും ബംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വ്യവസായികളായ ചിലരാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

    ആഡംബര റിസോർട്ടിലെ താമസത്തിന് പിന്നിലും ഇവരുണ്ട്. സുരക്ഷ ഒരുക്കിയ പലരെയും പോലീസ് നേരിൽ കണ്ട് ചോദ്യം ചെയ്തു. ഇനി ഇവരുടെ സഹായം കിട്ടില്ലെന്നാണ് കരുതുന്നത്. പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചാണ് രാഹുൽ ഒഴിലി്# കഴിയുന്നത്.
     

  • ഇരട്ടപ്പദവി: കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി; കോടതിയെ സമീപിച്ചത് ബി അശോക് ഐഎഎസ്

    ഇരട്ടപ്പദവി: കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി; കോടതിയെ സമീപിച്ചത് ബി അശോക് ഐഎഎസ്

    ഇരട്ടപ്പദവി: കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി; കോടതിയെ സമീപിച്ചത് ബി അശോക് ഐഎഎസ്

    തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ബി അശോക് ഐഎഎസ് ആണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. ഇരട്ടപ്പദവി ചൂണ്ടിക്കാട്ടിയാണ് ഹർജി. സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു

    ഐഎജി ഡയറക്ടർ ആയിരിക്കെ ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ഇരട്ടപ്പദവി അല്ലെന്നും ബോർഡ് പ്രസിഡന്റ് ആയതിൽ ചട്ടലംഘനം ഇല്ലെന്നും ജയകുമാർ പ്രതികരിച്ചു. രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ല. ഐഎജി ഡയറക്ടർ പദവിയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ ആളെ നിയമിക്കുമെന്നും ജയകുമാർ വ്യക്തമാക്കി

    എന്നാൽ ഐഎജി പദവി ഒഴിഞ്ഞ ശേഷം വേണമായിരുന്നു ബോർഡ് പ്രസിഡന്റ് ചുമതല ഏറ്റെടുക്കാനെന്ന് ബി അശോക് ഐഎഎസ് പറഞ്ഞു. ജയകുമാറിന്റെ നിയമനം ചട്ടലംഘനം തന്നെയാണെന്നും അശോക് ആരോപിച്ചു
     

  • നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന് കാരണം ദിലീപ്-കാവ്യ ബന്ധം; കാവ്യയുടെ നമ്പർ ദിലീപ് സേവ് ചെയ്തത് പല പേരുകളിൽ

    നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന് കാരണം ദിലീപ്-കാവ്യ ബന്ധം; കാവ്യയുടെ നമ്പർ ദിലീപ് സേവ് ചെയ്തത് പല പേരുകളിൽ

    നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന് കാരണം ദിലീപ്-കാവ്യ ബന്ധം; കാവ്യയുടെ നമ്പർ ദിലീപ് സേവ് ചെയ്തത് പല പേരുകളിൽ

    നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി ഡിസംബർ 8ന് പ്രഖ്യാപിക്കാനിരിക്കെ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിവരങ്ങൾ പുറത്ത്. കാവ്യ-ദിലീപ് ബന്ധമാണ് നടിയെ ആക്രമിച്ചുകൊണ്ടുള്ള കൃത്യത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കാവ്യയുടെ നമ്പറുകൾ പല പേരുകളിലാണ് ദിലീപ് ഫോണിൽ സേവ് ചെയ്തിരുന്നത്. രാമൻ, ആർ യു കെ അണ്ണൻ, മീൻ, വ്യാസൻ എന്നിവയായിരുന്നു വ്യാജ പേരുകൾ

    കാവ്യയുമായുള്ള ബന്ധം ആദ്യഭാര്യ മഞ്ജു വാര്യരിൽ നിന്ന് മറച്ചുവെക്കാനായിരുന്നു ഇത്തരത്തിൽ മറ്റ് പേരുകൾ നൽകിയിരുന്നത്. ദിൽ കാ എന്ന പേരിലാണ് ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിൽ കാവ്യയുടെ നമ്പർ സേവ് ചെയ്തിരുന്നത്. ഈ നമ്പർ ഉപയോഗിച്ചിരുന്നതും ദിലീപ് ആണെന്നും പ്രോസിക്യൂഷൻ വാദിച്ചു

    കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ക്വട്ടേഷൻ നൽകിയതിന് തെളിവില്ലെന്നും പോലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണിതെന്നും ദിലീപ് വാദിച്ചു. മഞ്ജുവുമായുള്ള വിവാഹമോചനത്തിന് നടി കാരണമായിരുന്നില്ലെന്നും ദിലീപ് വാദിച്ചു

    എന്നാൽ കാവ്യയും ദിലീപും തമ്മിലുള്ള ബന്ധത്തെ കുറിച്ച് 2012ൽ തന്നെ മഞ്ജു വാര്യർ തിരിച്ചറിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ദിലീപിന്റെ ഫോണിൽ വന്ന മെസേജിലൂടെയാണ് ഇക്കാര്യം അറിയുന്നത്. സംശയം തോന്നിയതോടെ സംയുക്ത വർമക്കും ഗീതു മോഹൻദാസിനും ഒപ്പം നടിയെ പോയി കാണുകയായിരുന്നു. തുടർന്ന് നടി ഇക്കാര്യം പറയുകയും ചെയ്‌തെന്ന് പ്രോസിക്യൂഷൻ പറഞ്ഞു

     

  • കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

    കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

    കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

    കൊച്ചി പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്നാണ് സംശയം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ മൈസൂരു-തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിന് ശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. ട്രാക്കിന്റെ നടുക്കാണ് ആട്ടുകല്ലുണ്ടായിരുന്നത്

    ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാൽ ട്രെയിൻ അതിന് മുകളിലൂടെ കടന്നുപോകുകയായിരുന്നു. ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയിൽവേ പോലീസിനെ അറിയിച്ചത്. ട്രാക്കിന്റെ വശങ്ങളിലാണ് ആട്ടുകല്ല് വെച്ചിരുന്നതെങ്കിൽ വൻ ദുരന്തത്തിന് ഇടയാകുമായിരുന്നു. 

    നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള പച്ചാളം റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.