Author: admin

  • വധുവരന്മാരെ ആശീർവദിക്കാൻ കൂട്ടത്തോടെ നേതാക്കൾ വേദിയിൽ; സ്റ്റേജ് തകർന്ന് താഴെ വീണു

    വധുവരന്മാരെ ആശീർവദിക്കാൻ കൂട്ടത്തോടെ നേതാക്കൾ വേദിയിൽ; സ്റ്റേജ് തകർന്ന് താഴെ വീണു

    വധുവരന്മാരെ ആശീർവദിക്കാൻ കൂട്ടത്തോടെ നേതാക്കൾ വേദിയിൽ; സ്റ്റേജ് തകർന്ന് താഴെ വീണു

    ലഖ്നൗ: വിവാഹ സത്കാരത്തിനിടെ വധുവരന്മാരെ ആശീർവദിക്കാനായി ബിജെപി നേതാക്കൾ കൂട്ടത്തോടെ വേദിയിലേക്ക് കയറിയതോടെ വേദി തകർന്നുവീണു. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. സ്റ്റേജ് തകർന്ന് വധുവരന്മാരും ബിജെപി നേതാക്കളും താഴേ വീണെങ്കിൽ ആർക്കും പരുക്കില്ല.

    സംഭവത്തിന്‍റെ വീഡിയോ സാമൂഹികമാധ്യങ്ങളിൽ വൈറലായിട്ടുണ്ട്.

    ബിജെപി നേതാവ് അഭിഷേക് സിങ് എഞ്ചിനീയറുടെ സഹോദരന്‍റെ വിവാഹസത്കാരത്തിനിടെയായിരുന്നു അപകടം. ബല്ലിയയിലെ രാംലീല മൈതാനത്താണ് സത്കാരം സംഘടിപ്പിച്ചിരുന്നത്. വധുവരന്മാരെ ആശീർവദിക്കാൻ കൂട്ടത്തോടെ വേദിയിലേക്ക് കയറിയതാണ് അപകടത്തിന് കാരണം. ബിജെപി ജില്ലാപ്രസിഡന്‍റ് സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിങ്, ബിജെപി മുൻ ജില്ലാസെക്രട്ടറി സുർജിത് സിങ് എന്നിവരടക്കം പത്തോളം പേരാണ് വേദിയിലെത്തിയത്. വേദിയിലെത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് സ്റ്റേജ് തകർന്ന് വീണത്. പ്ലൈവുഡ് ഉപയോഗിച്ചാണ് സ്റ്റേജ് നിർമ്മിച്ചിരുന്നത്. അമിത ഭാരം മൂലമാണ് സ്റ്റേജ് തകർന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

  • ലൈംഗിക പീഡന പരാതി; നിയമപരമായി മുന്നോട്ട് പോകട്ടെ; രാഹുൽ വിഷയത്തിൽ ഷാഫി

    ലൈംഗിക പീഡന പരാതി; നിയമപരമായി മുന്നോട്ട് പോകട്ടെ; രാഹുൽ വിഷയത്തിൽ ഷാഫി

    ലൈംഗിക പീഡന പരാതി; നിയമപരമായി മുന്നോട്ട് പോകട്ടെ; രാഹുൽ വിഷയത്തിൽ ഷാഫി

    കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. രാഹുൽ നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും നിയമപരമായ നടപടികളുടെ ഭാഗമാണ് മുൻകൂർ ജാമ‍്യ ഹർജിയെന്നും ഷാഫി പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇക്കാര‍്യത്തിൽ പ്രതികരിച്ചെന്നും ഷാഫി കൂട്ടിച്ചേർത്തു. അതേസമയം, രാഹുലിന്‍റെ ജാമ‍്യഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

    വ‍്യാജ പരാതിയാണ് യുവതി നൽകിയിരിക്കുന്നതെന്നും കേസിൽ താൻ നിരപരാധിയാണെന്നും പരാതി നൽകിയ യുവതി‍യുമായി തനിക്ക് ദീർഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നുമാണ് രാഹുൽ‌ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവതി മുഖ‍്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി നൽകിയതിനു പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും തുടർന്ന് രാഹുലിനെതിരേ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിപ്പിച്ച് ഗർഭഛിദ്രം നടത്തി, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ, ഐടി നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്. ഗർഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചെന്നും നഗ്ന ദൃശ‍്യങ്ങൾ വിഡിയോയിൽ പകർത്തുകയും തുടർന്ന് അതു കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ ഫ്ലാറ്റിൽ വച്ച് ദേഹോപദ്രവമേൽപിച്ചെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.

    കേസിൽ രണ്ട് പ്രതികള്‍ ഉള്ളതിനാൽ പ്രതികള്‍ പരസ്പരം സഹായിച്ച് കുറ്റകൃത്യം നടത്തിയതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സുഹൃത്തിന്‍റെ സഹായത്തോടെ കാറിൽ കയറ്റിക്കൊണ്ടുപോയി ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ നൽകിയെന്നും കഴിക്കാൻ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

  • ഗര്‍ഭിണിയായി എന്ന വാദം തെറ്റ്; ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍

    ഗര്‍ഭിണിയായി എന്ന വാദം തെറ്റ്; ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍

    ഗര്‍ഭിണിയായി എന്ന വാദം തെറ്റ്; ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍

    രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. നാളെ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ വരുമെന്നാണ് വിവരം. കേസ് വന്നത് സിപിഐഎം- ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമായാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന ആരോപണം ശരിയല്ലെന്നും രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു.

    യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. പരാതിക്ക് പിന്നില്‍ സിപി ഐഎമ്മും ബിജെപിയുമാണ്. പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പരാതിക്കാരി തന്നോട് പറഞ്ഞു. തനിക്ക് അവരോട് സഹതാപം തോന്നി. തുടര്‍ന്ന് ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധത്തിലേക്ക് അത് വളര്‍ന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് യുവതി. യുവതി ഗര്‍ഭിണിയായി എന്ന വാദം തെറ്റാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജിയില്‍ വാദിക്കുന്നത്. ബന്ധത്തിലെ ഓരോ നിമിഷവും പരാതിക്കാരി റെക്കോര്‍ഡ് ചെയ്‌തെന്നും സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത് രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമാണെന്നും രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്.

    ശബരിമല വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് യുവതി പരാതി നല്‍കിയത്. സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. അവരുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധമാണ്. ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി. ഗര്‍ഭഛിദ്രത്തിന് മരുന്ന് യുവതി കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണ്. ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിന് തന്നെയാണ്’എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദിക്കുന്നു.

    ഇന്നലെയാണ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയെ കണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയത്. സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്. അതിന് പിന്നാലെ കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തുടർന്നാണ് ഇപ്പോൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

  • കളമശ്ശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി: ട്രെയിന്‍ സർവീസ് വൈകുന്നു

    കളമശ്ശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി: ട്രെയിന്‍ സർവീസ് വൈകുന്നു

    കളമശ്ശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി: ട്രെയിന്‍ സർവീസ് വൈകുന്നു

    കൊച്ചി: കളമശ്ശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. തൃശൂരിലേക്ക് വളം കൊണ്ടുപോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളം-തൃശൂര്‍ ലൈനിലാണ് ഗതാഗത തടസം. രാത്രിയോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു.

    ഗുഡ്‌സ് ട്രെയിന്‍ പാളം അവസാനിക്കുന്നിടത്തേക്കുളള ബാരിക്കേഡും ഇടിച്ച് മുന്നോട്ടുപോയി ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്ക് വലിയ അപകടമാണ് ഒഴിവായത്. മണിക്കൂറുകളായി ട്രെയിന്‍ പാളം തെറ്റി കിടക്കുകയായിരുന്നു. അതിവേഗത്തില്‍ പ്രശ്‌നം പരിഹരിക്കാനുളള നീക്കമാണ് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

  • മുഖ്യമന്ത്രി പദവിയിൽ ധൃതിയില്ലെന്ന് ഡി.കെ. ശിവകുമാർ

    മുഖ്യമന്ത്രി പദവിയിൽ ധൃതിയില്ലെന്ന് ഡി.കെ. ശിവകുമാർ

    മുഖ്യമന്ത്രി പദവിയിൽ ധൃതിയില്ലെന്ന് ഡി.കെ. ശിവകുമാർ

    ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നിലനിൽക്കുന്ന അധികാര പങ്കിടൽ തർക്കങ്ങൾക്കിടയിലും, പദവി നേടാൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. പാർട്ടി ഹൈക്കമാൻഡിനോടുള്ള തന്റെ കൂറ് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവന.

    പ്രധാന പ്രസ്താവനകൾ:

    • ‘ഡൽഹി ഞങ്ങളുടെ ക്ഷേത്രം’: “ഞങ്ങളുടെ ഹൈക്കമാൻഡ് തന്നെയാണ് ഞങ്ങളുടെ ക്ഷേത്രം. അവർ എല്ലായ്പ്പോഴും ഞങ്ങൾക്ക് വഴികാട്ടുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു,” ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
    • മുഖ്യമന്ത്രി പദവി: മുഖ്യമന്ത്രിയാകാൻ താൻ തിരക്കുകൂട്ടുന്നില്ലെന്നും, പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്തവും നിർവഹിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
    • ആരോപണങ്ങൾ തള്ളി: സിദ്ധരാമയ്യ വിഭാഗവുമായി തനിക്ക് തർക്കങ്ങളില്ലെന്നും, വികസന കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ​സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ മുഖ്യമന്ത്രി പദവി പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം മുറുകിയിരിക്കുന്ന പശ്ചാത്തലത്തിൽ, ഖാർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഡി.കെ.എസ്. നടത്തിയ ഈ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിന് താൻ പൂർണ്ണമായും വഴങ്ങുമെന്ന സന്ദേശമാണ് ഈ വാക്കുകളിലൂടെ അദ്ദേഹം നൽകുന്നത്.

  • സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി; കുട്ടികളുള്‍പ്പടെ കുടുങ്ങിയത് രണ്ടരമണിക്കൂര്‍

    സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി; കുട്ടികളുള്‍പ്പടെ കുടുങ്ങിയത് രണ്ടരമണിക്കൂര്‍

    സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി; കുട്ടികളുള്‍പ്പടെ കുടുങ്ങിയത് രണ്ടരമണിക്കൂര്‍

    ഇടുക്കി: 120 അടിയിലേറെ ഉയരത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറാണ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ഇവര്‍ കുടുങ്ങിയത്. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. രണ്ടര വയസുള്ള കുട്ടിയും സംഘത്തിലുണ്ടായിരുന്നു.

    ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലില്‍ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.

    ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതാണ് രീതി. എന്നാല്‍ ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലം ക്രെയിന്‍ താഴ്ത്താന്‍ പറ്റാത്തതായിരുന്നു പ്രശ്‌നം.

  • ഇടുക്കി സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; കുഞ്ഞുങ്ങൾ അടക്കം 5 പേർ ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു

    ഇടുക്കി സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; കുഞ്ഞുങ്ങൾ അടക്കം 5 പേർ ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു

    ഇടുക്കി സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; കുഞ്ഞുങ്ങൾ അടക്കം 5 പേർ ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു

    ഇടുക്കി: സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിൽ ആണ് സംഭവം. ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങൾ അടക്കം 5 പേർ ആണ് ഉള്ളത്. ക്രെയിനിൻ്റെ സങ്കേധിക തകരാർ ആണ് കാരണം. ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി.

    സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംങ്ങിലുള്ളതെന്നാണ് ഔദ്യോ​ഗിക വിശദീകരണം. എന്നാൽ അതിൽ കൂടുതൽ പേരുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു. അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. റോപ്പും സീറ്റ് ബെൽറ്റും ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ഉള്ളതിനാൽ അപകടത്തിനുള്ള സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്.

    ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിൻ്റെ ഭാ​ഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.

    ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തുന്നതാണ് രീതി. എന്നാൽ ക്രെയിനിൻ്റെ സാങ്കേതിക തകരാർ മൂലം ക്രെയിൻ താഴ്ത്താൻ പറ്റാത്തതാണ് പ്രശ്നം. ഇവരെ വടംവെച്ച് പുറത്തെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

  • മഷിയിട്ടാല്‍ കാണാത്തവിധം ഇപ്പോള്‍ ഒളിവിലാണ്; കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് രാഹുല്‍ വിഷയം കാരണമായി മാറി: വെള്ളാപ്പള്ളി നടേശന്‍

    മഷിയിട്ടാല്‍ കാണാത്തവിധം ഇപ്പോള്‍ ഒളിവിലാണ്; കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് രാഹുല്‍ വിഷയം കാരണമായി മാറി: വെള്ളാപ്പള്ളി നടേശന്‍

    മഷിയിട്ടാല്‍ കാണാത്തവിധം ഇപ്പോള്‍ ഒളിവിലാണ്; കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് രാഹുല്‍ വിഷയം കാരണമായി മാറി: വെള്ളാപ്പള്ളി നടേശന്‍

    പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടം രാജിവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസും രാഹുല്‍ മാങ്കൂട്ടത്തിലുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ പേരില്‍ കേസില്ലാത്ത സ്ഥിതിക്ക് എന്തിന് രാജിവെക്കണമെന്ന് ചോദിച്ച രാഹുലിനെതിരെ ഇപ്പോള്‍ കേസുണ്ടെന്നും മഷിയിട്ടാല്‍ കാണാത്ത വിധം ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.

    ഒരാളെ അല്ല, പല സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും രാഹുലിന്റെ ക്രൂരതകള്‍ ചൂണ്ടിക്കാട്ടി ഒരു യുവതി പരാതി നല്‍കിയ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് രാഹുലിന്റെ മനഃസാക്ഷി തന്നെ തീരുമാനിക്കട്ടേയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രശ്‌നം ഉടലെടുത്ത ആദ്യകാലത്ത് പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം രാഹുല്‍ മാങ്കൂട്ടത്തില്‍ പുണ്യവാളന്റെ വേഷമായിരുന്നു അണിഞ്ഞിരുന്നതെന്നും എന്നാല്‍ ആ പൊയ്മുഖം ഇപ്പോള്‍ അഴിഞ്ഞുവീണുവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

    കോണ്‍ഗ്രസില്‍തന്നെ രാഹുലിനെ പിന്താങ്ങിയവരും പുറന്തള്ളിയവരുമുണ്ടെന്ന് പറഞ്ഞ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് ഈ വിഷയം കാരണമായി മാറിയിട്ടുണ്ടെന്നും പറഞ്ഞു. കോണ്‍ഗ്രസിലെ പ്രഗത്ഭരില്‍ ഒരാളെന്ന നിലയില്‍ വാനോളം പൊക്കിക്കൊണ്ടുനടന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ തകര്‍ന്ന് തരിപ്പണമായി ആളുകളെല്ലാം ചവിട്ടിതേക്കുന്ന ഒരു അവസ്ഥയിലേക്ക് മാറിയെന്നും ഇതിന്റെ ഉത്തരവാദി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ ചെയ്ത തെറ്റുകളില്‍ ഉത്തമബോധ്യവും പശ്ചാത്താപവും ഉണ്ടെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുന്നതായിരിക്കും രാഹുല്‍ മാങ്കൂട്ടത്തിലിന് നല്ലതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

  • ഒതായി മനാഫ് കൊലക്കേസ്; പി.വി അൻവറിന്‍റെ സഹോദരി പുത്രൻ കുറ്റക്കാരൻ: മൂന്ന് പ്രതികളെ വെറുതെ വിട്ടു

    ഒതായി മനാഫ് കൊലക്കേസ്; പി.വി അൻവറിന്‍റെ സഹോദരി പുത്രൻ കുറ്റക്കാരൻ: മൂന്ന് പ്രതികളെ വെറുതെ വിട്ടു

    ഒതായി മനാഫ് കൊലക്കേസ്; പി.വി അൻവറിന്‍റെ സഹോദരി പുത്രൻ കുറ്റക്കാരൻ: മൂന്ന് പ്രതികളെ വെറുതെ വിട്ടു

    മലപ്പുറം: ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസിൽ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17ആം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19ആം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

    പി.വി.അൻവറിന്‍റെ സഹോദരിയുടെ മകൻ ആണ് മാലങ്ങാടൻ ഷഫീഖ്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കേസിൽ 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. 25 വര്‍ഷം ഒളിവിലായിരുന്നു 4 പ്രതികളും. മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. കേസിൽ രണ്ടാം പ്രതിയായ പിവി അൻവർ അടക്കമുള്ള 21 പ്രതികളെയാണ് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

    ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്.

  • എപ്പോഴും അതിജീവിതയ്ക്കൊപ്പം; എഫ്ബി പോസ്റ്റിൽ മലക്കം മറിഞ്ഞ് ആർ. ശ്രീലേഖ

    എപ്പോഴും അതിജീവിതയ്ക്കൊപ്പം; എഫ്ബി പോസ്റ്റിൽ മലക്കം മറിഞ്ഞ് ആർ. ശ്രീലേഖ

    എപ്പോഴും അതിജീവിതയ്ക്കൊപ്പം; എഫ്ബി പോസ്റ്റിൽ മലക്കം മറിഞ്ഞ് ആർ. ശ്രീലേഖ

    പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതി നൽകിയ യുവതിയെ അവഹേളിച്ച ഫെസ്ബുക്ക് പോസ്റ്റ് ഇട്ട ആർ.ശ്രീലേഖയെ ബിജെപി നേതൃത്വം ഇടപെട്ട് തിരുത്തിച്ചു. ആദ്യം വിമർശനം പിന്നീട് തേൻ മഴയായി. രണ്ടാമത്തെ പോസ്റ്റിൽ ശ്രീലേഖ ഇങ്ങനെ കുറിച്ചു ഇപ്പോഴും എപ്പോഴും അതിജീവതയ്ക്കൊപ്പമെന്ന്.

    സ്വർണക്കൊള്ള മറയ്ക്കാനാണോ അതിജീവതയുടെ പരാതിയെന്ന് ആർ.ശ്രീലേഖ ആദ്യം ഫെസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

    ഇത് ബിജെപിയെ വെട്ടിലാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിരോധിക്കാനായിരുന്നു മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ പോസ്റ്റ്. പക്ഷേ കൊക്കിന് വച്ചത് ചക്കിന് കൊണ്ടുവെന്ന പഴമൊഴിയായി പോയി. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് ആർ.ശ്രീലേഖ. ശ്രദ്ധയോടെ എഫ്.ബി പോസ്റ്റ് കൈകാര്യം ചെയ്യണമെന്ന നേതൃത്വത്തിന്‍റെ നിർദേശം ശ്രീലേഖയെ മാറ്റി ചിന്തിപ്പിച്ചുവെന്ന് വേണം കരുതാൻ. മുമ്പും സമാനമായ സംഭവങ്ങളിൽ സ്ത്രീ വിരുദ്ധ പ്രതികരണം ശ്രീലേഖ നടത്തിയിരുന്നു.