Blog

  • തണൽ തേടി: ഭാഗം 59

    തണൽ തേടി: ഭാഗം 59

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ഇനിയിപ്പോ പറഞ്ഞാൽ തന്നെ എന്താ.? എന്നോടല്ലേ, അവൾ ചിരിയോടേ പറഞ്ഞു. അവൾ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൻ വീണ്ടും അവളുടെ കയ്യിൽ പിടിച്ചു. അപ്പോൾ വേറെ ആരോടെങ്കിലും ആണെങ്കിൽ പ്രശ്നമുണ്ടോ.? ഒരു കുസൃതിയോടെ അവn ചോദിച്ചു… കൊല്ലും ഞാൻ, കൂർപ്പിച്ച മുഖത്തോടെ അവനെ നോക്കി അവൾ പറഞ്ഞപ്പോൾ അവൻ പൊട്ടി ചിരിച്ചു പോയിരുന്നു… ശരിക്കും…..? അവനൊരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. ഇന്നലെ എന്തായിരുന്നു കോലം, ഞാൻ ശരിക്കും പേടിച്ചുപോയി. കാലു പോലും നിലത്ത് ഉണ്ടായിരുന്നില്ല. പാട്ടും ഡാൻസും, അവൾ പറഞ്ഞു അതുവരെ എനിക്ക് ഓർമ്മയുണ്ട്. അത് കഴിഞ്ഞ് ലാസ്റ്റ് ഏതോ ഒരുത്തൻ ഒരു പെഗ്ഗ് തന്നു. അവിടം തൊട്ട റിലേ പോയി, പിന്നെ ഒന്നും ഓർമ്മയില്ല. അവൻ പറഞ്ഞു അമ്മ ഇന്നലെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അവൾ പറഞ്ഞു അത് അമ്മയ്ക്ക് പതിവുള്ളതാ. ഞാൻ രണ്ടു പെഗ്ഗ് അടിച്ചു കഴിഞ്ഞാൽ പിന്നെ അമ്മച്ചിക്ക് ഒരിക്കലും ഇല്ലാത്ത ദേഷ്യമാ, ചാച്ചനെ പോലെ ആയി പോകുന്ന് ഓർത്താ.. പക്ഷേ അങ്ങനെ ഒന്നും ഞാൻ കുടിക്കില്ല വല്ലപ്പോഴും ഉള്ളു. എല്ലാത്തിനും നമുക്ക് ഒരു ലിമിറ്റ് ഉണ്ട്, ഇന്നലെ പിന്നെ സന്തോഷം കൊണ്ട, ഞാൻ ഈ ബസ്സിൽ കയറി കഴിഞ്ഞേ പിന്നെയാ ഇങ്ങനെയൊരു ശീലം തുടങ്ങിയത്. ആദ്യമൊക്കെ ബസ്സിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഭയങ്കര നടുവേദന ആയിരുന്നു. ആ വേദനയൊക്കെ മറക്കാൻ വേണ്ടി ഒരെണ്ണം കുടിക്കും. അപ്പോൾ ഒരാശ്വാസം. കിടന്നുറങ്ങാൻ പറ്റും.പിന്നെ അത് ആഘോഷങ്ങൾക്ക് മാത്രമായി ചുരുങ്ങി തുടങ്ങി. എങ്കിലും ഒരു അഡിക്റ്റ് അല്ല. എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റും. ഇന്നലെ പക്ഷെ പറ്റിയില്ല അവൻ പറഞ്ഞു അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു കണ്ട്രോൾ ഉണ്ടായാൽ മതി. വല്ലപ്പോഴും അത്രേയുള്ളൂ, അവൻ പറഞ്ഞു. വലി..? അവൾ ചോദിച്ചു ഇതുവരെ ഇല്ല അവൻ പറഞ്ഞു അപ്പോൾ ഇനി ഉണ്ടാകുമോ.? അവൾ ചോദിച്ചു മനുഷ്യന്റെ കാര്യം അല്ലേ ഒന്നും പറയാൻ പറ്റില്ലല്ലോ, അവൻ പറഞ്ഞു. അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ പറഞ്ഞു ഞാൻ പോട്ടെ, ഒരുപാട് വൈകി. റെഡിയാവാൻ ഉള്ളതാ… പിന്നെ ഒന്നും പുട്ടി ഒന്നും ഒത്തിരി വേണ്ട. നാച്ചുറൽ ബ്യൂട്ടി ഉണ്ട് തനിക്ക്, അത് കളയണ്ട. അതേപോലെ കാണാനാണ് ഭംഗി. അവൻ പറഞ്ഞു പിന്നെ ഞാൻ കുളിച്ചിട്ട് വരാം, അത് കഴിഞ്ഞു നമുക്കൊരിടം വരെ പോയിട്ട് വരാം. ഇപ്പോഴോ അതേ, താൻ റെഡി ആയിട്ട് നിൽക്ക് ശരി അതും പറഞ്ഞ് മുറിയിലേക്ക് ചെന്നു അവൾ അപ്പോഴേക്കും സിനിയും അർച്ചനയും ഒക്കെ എഴുന്നേറ്റ് വരുന്നതേയുള്ളൂ. 6 മണി ആകുമ്പോഴേക്കും ബ്യൂട്ടീഷൻ വരുമെന്ന് അറിയിച്ചിട്ടുണ്ട്. സെബാസ്റ്റ്യൻ റെഡി ആവണം എന്ന് പറഞ്ഞതുകൊണ്ട് അവൾ നല്ലൊരു ചുരിദാറൊക്കെ അണിഞ്ഞ് നിന്നു. നീ എവിടെയെങ്കിലും പോവാണോ..? മുഖം ഒക്കെ കഴുകി അവളോട് ചോദിച്ചു അർച്ചന പറഞ്ഞു ആൾ പറഞ്ഞു റെഡി ആയി നിൽക്കണം എന്ന്.. എവിടെയോ പോകാനുണ്ട് എന്ന്. ഓഹോ, എങ്കിൽ പോയി വാ, ഞാൻ പല്ല് തേക്കട്ടെ അർച്ചന പോയപ്പോൾ ലക്ഷ്മി അടുക്കളയിലേക്ക് ചെന്നപ്പോൾ സാലി ചായ എടുത്തു അവളുടെ കയ്യിൽ കൊടുത്തു. അവളുടെ വേഷം കണ്ടുകൊണ്ട് സാലി ചോദിച്ചു. നീ എവിടെ പോവാ ആൾ പറഞ്ഞു റെഡിയായിട്ട് നിൽക്കാൻ. അപ്പോഴേക്കും ഒരു മുണ്ടും ഷർട്ടുമണിഞ്ഞു സെബാസ്റ്റ്യനും അവിടേക്ക് വന്നിരുന്നു. എവിടേ പോവാടാ സാലി ചോദിച്ചു ഇപ്പൊ വരാം ഒരു അത്യാവശ്യമുണ്ട്. ഒരു 15 മിനിറ്റിനുള്ളിൽ ഞങ്ങൾ വരും.. റെഡിയായോ..? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവൾ ആയി എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു. അമ്മച്ചി തന്ന ചായ കുടിച്ചുകൊണ്ട് രണ്ടുപേരും പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങിയിരുന്നു. എങ്ങോട്ടാണെന്ന് അറിയാതെ അവളവന്റെ മുഖത്തേക്ക് ഒന്ന് നോക്കി ബൈക്ക് സ്റ്റാർട്ട് ആക്കി അവളോട് കയറാൻ പറയുമ്പോൾ, അവൾ എവിടെയാണെന്ന് അർത്ഥത്തിൽ ഒന്നു കൂടി അവനെ നോക്കി. അവൻ കണ്ണ് ചിമ്മി കാണിച്ചു. കയറ്റം കയറി ബൈക്ക് പോകുമ്പോൾ ആനി സാലിയോട് ചോദിച്ചു. അവരെവിടെ പോയതാ ആർക്കറിയാം ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയതാണ്. എന്തേലും അത്യാവശ്യത്തിന് പോയത് ആയിരിക്കും സാലി പറഞ്ഞ് മറ്റു ജോലികളിൽ മുഴുകി. അപ്പോഴേക്കും ബാക്കിയുള്ളവരും ഏകദേശം എഴുന്നേറ്റ് വന്നിരുന്നു. ഓരോരുത്തരും അവരവരുടെ ജോലികളിലേക്ക് കടന്നു. യാത്രയിൽ നല്ല തണുപ്പുണ്ടായിരുന്നു. അവൾക്ക് നന്നായി തണുപ്പ് തോന്നി. വിറയ്ക്കുന്നുണ്ട് എന്ന് തോന്നിയതും സെബാസ്റ്റ്യൻ അവളോട് പറഞ്ഞു. തണുക്കുന്നുണ്ട് എങ്കിൽ അഭിമാനം ഒന്നും വിചാരിക്കേണ്ട എന്നെ പിടിച്ചിരുന്നോ. അവൻ അങ്ങനെ പറഞ്ഞപ്പോൾ ചിരി വന്നു പോയിരുന്നു അവൾക്ക്. ആൾ ഇങ്ങനെയൊക്കെ സംസാരിക്കാത്തത് ആണ് ഇത് എന്താണോ എന്തോ.? കുറച്ചു ദിവസം ആയി ഇത്തിരി അധികാരം ഒക്കെ കൂടിയിട്ടുണ്ട് എന്ന് തനിക്ക് തോന്നിയിരുന്നു. അത് കേട്ടതും ഒന്നും നോക്കാതെ അവൾ അവന്റെ വയറിനു മുകളിൽ കൈ വെച്ചു ചുറ്റി പിടിച്ചിരുന്നു… അവൾ തോളിൽ പിടിക്കും എന്നാണ് അവൻ കരുതിയത്. ഒരു നിമിഷം അവൻറെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അവൾ വീണ്ടും ചോദിച്ചു. എവിടെക്കാ..? ഇപ്പൊ എത്തും അപ്പോൾ അറിയാമല്ലോ അവൻ വണ്ടി കൊണ്ട് നിർത്തിയത് ഒരു അമ്പലത്തിനു മുൻപിൽ ആണ്. അവൾ മനസിലാകാതെ അവനെ നോക്കി. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം ആണ്. പോയി ഈശ്വരന്മാരോട് പ്രാർത്ഥിച്ച് വായോ. അവൻ പറഞ്ഞു കണ്ണുകൾ നിറയാതിരിക്കാൻ അവൾ ശ്രമിച്ചു. അവനിൽ നിന്നും ഇങ്ങനെയൊരു ശ്രമം ഒട്ടും പ്രതീക്ഷിച്ചത് ആയിരുന്നില്ല. എന്റെ ചാച്ചന്റെയും അമ്മച്ചീടെയും സന്തോഷത്തിനു വേണ്ടിയാണ് താൻ ഈ ജാതി ഒക്കെ മാറാൻ സമ്മതിച്ചേന്ന് എനിക്ക് നന്നായി അറിയാം. ഇന്നത്തെ ദിവസം തന്റെ വിശ്വാസത്തിൽ പ്രാർത്ഥിച്ചിട്ട് വായോ , നിറകണ്ണുകളോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവൾ ചോദിച്ചു വരുന്നില്ലേ..? വരണോ.? അവൻ ചോദിച്ചു കൂടെയുണ്ടെങ്കിൽ സന്തോഷായേനെ അവൾ പറഞ്ഞു ബൈക്ക് ഒതുക്കിതിനുശേഷം അവൾക്കൊപ്പം അമ്പലത്തിലെ പടികൾ കയറി അവൻ. അവനെ ഞെട്ടിച്ചുകൊണ്ട് അവന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. ആ കണ്ണുകൾ നിറയുന്നുണ്ടെന്ന് അവനു തോന്നി. കരയുവാന്നോ.? അവൻ കാതോരം അവളോട് ചോദിച്ചു. സന്തോഷം കൊണ്ടാ.. അവളവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ആഷസിൽ ഇംഗ്ലണ്ട് 172ന് ഒന്നാമിന്നിംഗ്‌സിൽ പുറത്ത്; ഓസ്‌ട്രേലിയയുടെ തുടക്കവും ഞെട്ടലോടെ

    ആഷസിൽ ഇംഗ്ലണ്ട് 172ന് ഒന്നാമിന്നിംഗ്‌സിൽ പുറത്ത്; ഓസ്‌ട്രേലിയയുടെ തുടക്കവും ഞെട്ടലോടെ

    ആഷസിൽ ഇംഗ്ലണ്ട് 172ന് ഒന്നാമിന്നിംഗ്‌സിൽ പുറത്ത്; ഓസ്‌ട്രേലിയയുടെ തുടക്കവും ഞെട്ടലോടെ

    ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും പെർത്തിലെ പിച്ചിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളാകെ പാളുകയായിരുന്നു. സ്‌കോർ ബോർഡ് തുറക്കും മുമ്പ് തന്നെ ഇംഗ്ലണ്ടിന് ഓപണർ സാക്ക് ക്രൗളിയെ നഷ്ടമായി. 

    പിന്നീടിങ്ങോട് കൃത്യമായ ഇടവേളകളിൽ ഓസീസ് ബൗളർമാർ സ്‌ട്രൈക്ക് ചെയ്തതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം 32.5 ഓവറിൽ 172 റൺസിന് തീർന്നു. 52 റൺസെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ. ഏകദിന ശൈലിയിലായിരുന്നു പലരും ബാറ്റേന്തിയത്

    ഒലി പോപ് 46 റൺസും ജെയ്മി സ്മിത്ത് 33 റൺസും ബെൻ ഡക്കറ്റ് 21 റൺസുമെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല. ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് 6 റൺസിന് വീണപ്പോൾ ജോ റൂട്ട് പൂജ്യത്തിൽ മടങ്ങി. 

    7 വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലീഷ് നിരയെ തകർത്തത്. ബ്രൻഡൻ ഡക്കറ്റ് രണ്ട് വിക്കറ്റും കാമറോൺ ഗ്രീൻ ഒരു വിക്കറ്റുമെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്കും ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. നേരിട്ട രണ്ടാം പന്തിൽ തന്നെ ജേക്ക് വെതറാൾഡ് വീണു. ആർച്ചർക്കാണ് വിക്കറ്റ്. ലാബുഷെയ്‌നും സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ
     

  • പുതിയ ക്യാമറകളിൽ ഫോട്ടോ ഫീച്ചറുകൾക്ക് മുൻഗണന

    പുതിയ ക്യാമറകളിൽ ഫോട്ടോ ഫീച്ചറുകൾക്ക് മുൻഗണന

    പുതിയ ക്യാമറകളിൽ ഫോട്ടോ ഫീച്ചറുകൾക്ക് മുൻഗണന

    സ്മാർട്ട്ഫോൺ വിപണിയിൽ വീഡിയോ ഫീച്ചറുകൾക്ക് വലിയ പ്രാധാന്യം ലഭിക്കുമ്പോൾ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരും ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ളവരും ഒരു ക്യാമറയിൽ നിന്ന് ശരിക്കും എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് പുതിയ ചർച്ചകൾ സജീവമാകുന്നു. വിഡിയോ റെക്കോർഡിംഗിനേക്കാൾ മികച്ച സ്റ്റിൽ ഫോട്ടോഗ്രാഫി അനുഭവമാണ് പലരും ആഗ്രഹിക്കുന്നത്.

    ​മികച്ച സ്റ്റിൽ ഫോട്ടോകൾ എടുക്കുന്നതിന് ഒരു ക്യാമറയിൽ ഉണ്ടായിരിക്കേണ്ട പ്രധാന സവിശേഷതകൾ ഇവയാണ്:

    • വലിയ സെൻസർ: കുറഞ്ഞ വെളിച്ചത്തിൽ പോലും വ്യക്തവും മനോഹരവുമായ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന വലിയ സെൻസറുകൾക്ക് മുൻഗണന നൽകുന്നു.
    • വേഗതയേറിയ ഓട്ടോഫോക്കസ്: ചലിക്കുന്ന വിഷയങ്ങൾ (ഉദാഹരണത്തിന്, സ്പോർട്സ്, വന്യജീവികൾ) പകർത്താൻ വേഗതയേറിയതും കൃത്യതയുള്ളതുമായ ഓട്ടോഫോക്കസ് സംവിധാനം അത്യാവശ്യമാണ്.
    • മികച്ച ലെൻസുകൾ: ക്യാമറയുടെ ലെൻസാണ് ചിത്രത്തിൻ്റെ ഗുണമേന്മ നിർണ്ണയിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത്. ലെൻസുകളുടെ വൈവിധ്യവും ഗുണനിലവാരവും ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് പ്രധാനമാണ്.
    • ഉയർന്ന ISO പ്രകടനം: വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിൽ പോലും നോയിസ് ഇല്ലാതെ ചിത്രമെടുക്കാൻ സഹായിക്കുന്ന ഉയർന്ന ISO റേഞ്ചുള്ള ക്യാമറകൾക്ക് വലിയ ഡിമാൻഡുണ്ട്.
    • ഇമേജ് സ്റ്റെബിലൈസേഷൻ: ട്രൈപ്പോഡ് ഇല്ലാതെ ഫോട്ടോ എടുക്കുമ്പോൾ ചിത്രങ്ങൾ കുലുങ്ങാതിരിക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ ആവശ്യമാണ്.
    • മെച്ചപ്പെട്ട RAW ഫയൽ സപ്പോർട്ട്: പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് ചിത്രങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന RAW ഫയലുകൾക്ക് പ്രാധാന്യം നൽകുന്നു.

    ​വീഡിയോ ഫീച്ചറുകൾക്ക് പിന്നാലെ പോകാതെ, സ്റ്റിൽ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനപരമായ ഈ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്യാമറകൾക്ക് വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ.

    സ്മാർട്ട്ഫോൺ വിപണിയിൽ വീഡിയോ ഫീച്ചറുകൾക്ക് വലിയ പ്രാധാന്യം ലഭിക്കുമ്പോൾ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരും ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ളവരും ഒരു ക്യാമറയിൽ നിന്ന് ശരിക്കും എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് പുതിയ ചർച്ചകൾ സജീവമാകുന്നു. വിഡിയോ റെക്കോർഡിംഗിനേക്കാൾ മികച്ച സ്റ്റിൽ ഫോട്ടോഗ്രാഫി അനുഭവമാണ് പലരും ആഗ്രഹിക്കുന്നത്.

    ​മികച്ച സ്റ്റിൽ ഫോട്ടോകൾ എടുക്കുന്നതിന് ഒരു ക്യാമറയിൽ ഉണ്ടായിരിക്കേണ്ട പ്രധാന സവിശേഷതകൾ ഇവയാണ്:

    • വലിയ സെൻസർ: കുറഞ്ഞ വെളിച്ചത്തിൽ പോലും വ്യക്തവും മനോഹരവുമായ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന വലിയ സെൻസറുകൾക്ക് മുൻഗണന നൽകുന്നു.
    • വേഗതയേറിയ ഓട്ടോഫോക്കസ്: ചലിക്കുന്ന വിഷയങ്ങൾ (ഉദാഹരണത്തിന്, സ്പോർട്സ്, വന്യജീവികൾ) പകർത്താൻ വേഗതയേറിയതും കൃത്യതയുള്ളതുമായ ഓട്ടോഫോക്കസ് സംവിധാനം അത്യാവശ്യമാണ്.
    • മികച്ച ലെൻസുകൾ: ക്യാമറയുടെ ലെൻസാണ് ചിത്രത്തിൻ്റെ ഗുണമേന്മ നിർണ്ണയിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത്. ലെൻസുകളുടെ വൈവിധ്യവും ഗുണനിലവാരവും ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് പ്രധാനമാണ്.
    • ഉയർന്ന ISO പ്രകടനം: വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിൽ പോലും നോയിസ് ഇല്ലാതെ ചിത്രമെടുക്കാൻ സഹായിക്കുന്ന ഉയർന്ന ISO റേഞ്ചുള്ള ക്യാമറകൾക്ക് വലിയ ഡിമാൻഡുണ്ട്.
    • ഇമേജ് സ്റ്റെബിലൈസേഷൻ: ട്രൈപ്പോഡ് ഇല്ലാതെ ഫോട്ടോ എടുക്കുമ്പോൾ ചിത്രങ്ങൾ കുലുങ്ങാതിരിക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ ആവശ്യമാണ്.
    • മെച്ചപ്പെട്ട RAW ഫയൽ സപ്പോർട്ട്: പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് ചിത്രങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന RAW ഫയലുകൾക്ക് പ്രാധാന്യം നൽകുന്നു.

    ​വീഡിയോ ഫീച്ചറുകൾക്ക് പിന്നാലെ പോകാതെ, സ്റ്റിൽ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനപരമായ ഈ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്യാമറകൾക്ക് വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ.

  • നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ഡിസംബർ 8ന് കോടതി വിധി പറയും

    നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ഡിസംബർ 8ന് കോടതി വിധി പറയും

    നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ഡിസംബർ 8ന് കോടതി വിധി പറയും

    ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്. കേസിൽ ഡിസംബർ എട്ടിന് വിചാരണ കോടതി വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് വിധി പറയുന്നത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.

    കഴിഞ്ഞ ഏപ്രിലിൽ പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. ഇതിന് ശേഷം 27 തവണയാണ് വാദത്തിൽ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്. നെടുമ്പാശേരി പോലീസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയ കേസിൽ ആകെ 9 പ്രതികളുണ്ട്. 

    അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതി ചേർത്തത്. 2017 ഫെബ്രുവരി 17ന് രാത്രി 9 മണിക്ക് കൊച്ചി നഗരത്തിലൂടെ ഓടിയ കാറിലിട്ട് നടിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പൾസർ സുനി പകർത്തി. സംഭവം നടന്ന അന്ന് തന്നെ ഡ്രൈവർ മാർട്ടിൻ അറസ്റ്റിലായിരുന്നു

    പിന്നീടുള്ള അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുന്നു. 2017 ജൂലൈയിൽ നടൻ ദിലീപിനെയും പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 11ന് ദിലീപിനെ കോടതി റിമാൻഡ് ചെയ്തു. പിന്നീട് 2017 ഒക്ടോബർ 3നാണ് ദിലീപ് ജാമ്യത്തിൽ പുറത്തിറങ്ങുന്നത്. 

  • രാഷ്ട്രീയ പാർട്ടിക്കുള്ള സംഭാവന പണമായി നൽകുന്നത് തടയണം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ നോട്ടീസ്

    രാഷ്ട്രീയ പാർട്ടിക്കുള്ള സംഭാവന പണമായി നൽകുന്നത് തടയണം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ നോട്ടീസ്

    രാഷ്ട്രീയ പാർട്ടിക്കുള്ള സംഭാവന പണമായി നൽകുന്നത് തടയണം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ നോട്ടീസ്

    രാഷ്ട്രീയ പാർട്ടികൾക്ക് പണമായി സംഭാവന (Cash Donation) നൽകുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

    ​ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിൽ 2000 രൂപ വരെയുള്ള സംഭാവനകൾ പണമായി സ്വീകരിക്കാനും, ഇതിന്റെ സ്രോതസ്സ് വെളിപ്പെടുത്താതിരിക്കാനും (Anonymous donations) ആദായനികുതി നിയമത്തിലെ 13-എ വകുപ്പ് രാഷ്ട്രീയ പാർട്ടികളെ അനുവദിക്കുന്നുണ്ട്. ഈ ഇളവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

    ​യുപിഐ (UPI) ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായ ഇക്കാലത്ത് പണമായുള്ള സംഭാവനകൾ അനുവദിക്കുന്നത് കള്ളപ്പണം വെളുപ്പിക്കുന്നതിനും സുതാര്യത ഇല്ലാതാക്കുന്നതിനും കാരണമാകുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. 2000 രൂപയിൽ താഴെയുള്ള തുകകളായി വിഭജിച്ച് വൻതുകകൾ പാർട്ടികൾക്ക് സംഭാവനയായി ലഭിക്കുന്നുണ്ടെന്നും ഇത് വോട്ടർമാരുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

  • വരും ജന്മം നിനക്കായ്: ഭാഗം 67

    വരും ജന്മം നിനക്കായ്: ഭാഗം 67

    രചന: ശിവ എസ് നായർ

    “ശിവപ്രസാദിന്റെ ജാമ്യം റദ്ദാക്കി പ്രതിയെ ഇന്ന് തന്നെ ജയിലിൽ അടയ്ക്കാൻ ഈ കോടതി വിധിക്കുകയാണ്.” ജഡ്ജി ഉമാ ദേവിയുടെ വാക്കുകൾ ഇടി തീ പോലെയാണ് ശിവപ്രസാദിന്റെ കാതിൽ പതിഞ്ഞത്. കോടതി വിധി കേട്ടതും ഊർമ്മിള ഞെട്ടലോടെ തന്റെ മകനെ നോക്കി. “ശിവ… മോനെ… ” ഊർമ്മിള ഉച്ചത്തിൽ അവനെ വിളിച്ചു കരഞ്ഞു. അവർ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ആരൊക്കെയോ ചേർന്ന് ഊർമ്മിളയെ പിടിച്ചു വച്ചു. “എന്റെ മോനെ ജയിലിൽ അടയ്ക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ അവനെ ജയിലിൽ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല. കോടതി എന്റെ മോനെ വെറുതെ വിടണം. അവനൊരു തെറ്റും ചെയ്തിട്ടില്ല. ഇവൾ ഒറ്റ ഒരുത്തിയാണ് എന്റെ മോനെ ഈ ഗതിയിലാക്കിയത്. ഒരു ഭാര്യയുടെ ഒരു കടമയും അവൾ ചെയ്തിട്ടില്ല. എന്നിട്ട് കുറ്റം മൊത്തം എന്റെ മകന് മാത്രം. ഇതെന്ത് നീതിയാണ്.” അലറി കരഞ്ഞു കൊണ്ട് ഊർമിള കോടതിക്ക് നേരെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ആരൊക്കെയോ ചേർന്ന് അവരെ പിടിച്ചു വച്ചു. ഊർമിള ഒത്തിരി തവണ ശിവപ്രസാദിന്റെ അരികിലേക്ക് പോകാൻ നോക്കിയെങ്കിലും എല്ലാവരും കൂടി അവരെ പിടിച്ചു വച്ചത് കാരണം ഊർമിളയ്ക്ക് ശിവപ്രസാദിന്റെ അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. ഒടുവിൽ ബിപി കൂടി അവർ തല ചുറ്റി നിലത്തേക്ക് വീണു. “അമ്മേ… ” ഊർമിള വീണത് കണ്ടതും ശിവപ്രസാദ് അലറി. അവൻ പെട്ടെന്ന് അവരുടെ അടുത്തേക്ക് ഓടി ചെല്ലാൻ ശ്രമിച്ചെങ്കിലും പോലീസുകാർ ശിവപ്രസാദിനെ പിടിച്ചു വച്ചു. കുറച്ച് സമയത്തെ പിടിവലിക്കൊടുവിൽ അവനെ പോലീസുകാർ ജീപ്പിന്റെ അടുത്തേക്ക് കൊണ്ടുപോയി. ഊർമിളയെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. *** കോടതി വളപ്പിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ അഖിലിനെ നോക്കി മൗനമായി നിൽക്കുകയായിരുന്നു ഗായത്രി. ഈ കേസിൽ തനിക്ക് നീതി ലഭിക്കാൻ കാരണം അഖിൽ ആണെന്ന് അവൾക്കറിയാം. അവന്റെ ഒരു സപ്പോർട്ട് ഒന്നു കൊണ്ട് മാത്രമാണ് താൻ ഇത്രയും വരെ പോരാടി എത്തിയത്. ഓരോന്നോർത്തപ്പോൾ ഗായത്രിയുടെ മിഴികൾ നിറഞ്ഞു. “എന്റെ കൂടെ നിന്നതിന് ഒത്തിരി നന്ദിയുണ്ട് അഖിലേട്ടാ. ഞാൻ അനുഭവിച്ചതിനൊക്കെ നീതി കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല.” അത് പറയുമ്പോൾ ഗായത്രിയുടെ ശബ്ദം ഇടറി. “ഇതൊന്നും എന്റെ മിടുക്കു കൊണ്ട് സംഭവിച്ചതല്ല ഗായു. അവൻ നിന്നോട് കാണിച്ച എല്ലാ ക്രൂരതയ്ക്കും നീ തെളിവുകൾ സൂക്ഷിച്ചിരുന്നത് കൊണ്ട് മാത്രമാണ് നിനക്ക് നീതി ലഭിച്ചത്.” അഖിൽ ഒരു പുഞ്ചിരിയോടെ അവളെ നോക്കി. അവന്റെ വാക്കുകൾ കേട്ട് ഗായത്രി ഒന്ന് നെടുവീർപ്പിട്ടു. “അടുത്ത ആഴ്ച ഞാൻ തിരിച്ചു പോകും ഗായു. അതിനുമുമ്പ് എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. ഈ കേസിൽ ഒരു ഒത്തുതീർപ്പ് ഉണ്ടാവട്ടെ എന്ന് കരുതിയാണ് ഇതുവരെ ഞാൻ നിന്നോട് ഒന്നും ചോദിക്കാതിരുന്നത്.” അഖിൽ അല്പം ഗൗരവത്തോടെ പറഞ്ഞു. അവന്റെ വാക്കുകൾ കേട്ട് അവൾ അഖിലിനെ മനസ്സിലാകാത്ത ഭാവത്തിൽ നോക്കി. “അഖിലേട്ടന് എന്നോട് എന്താ പറയാനുള്ളത്?” “എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ് ഗായു. നീയെന്നെ എങ്ങനെയാണ് കാണുന്നതെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ഹൃദയം നിറച്ചും ഇപ്പോഴും നീ മാത്രമേ ഉള്ളു. നിനക്ക് പകരം മറ്റൊരു പെണ്ണിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല.” അത് പറയുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറി. പ്രതീക്ഷിക്കാത്തതെന്തോ കേട്ട ഭാവത്തിൽ ഗായത്രിയുടെ മിഴികളിൽ ഞെട്ടൽ പ്രകടമായി. “അഖിലേട്ടാ… ഞാൻ… എനിക്ക്… ഇനി ഒരിക്കലും എനിക്ക് അഖിലേട്ടന്റെ പഴയ ഗായു ആവാൻ പറ്റില്ല. കൂടുതലൊന്നും ഞാൻ വിശദീകരിക്കണ്ടല്ലോ. എന്റെ സാഹചര്യമെല്ലാം നന്നായി അറിയാവുന്ന ആളല്ലേ. ഞാൻ പറയാതെ തന്നെ എന്റെ മനസ്സ് മനസ്സിലാക്കുന്നതല്ലേ അഖിലേട്ടൻ.” ഗായത്രി സങ്കടത്തോടെ മുഖം കുനിച്ചു. “നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം ഗായു. നിനക്ക് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ ആ കാത്തിരിപ്പിന്റെ അവസാനം നീ എന്റേതാകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ എന്റെ കാത്തിരിപ്പിന് ഒരു അർത്ഥമുണ്ടാകു. മറ്റു കാര്യങ്ങൾ ഒന്നും നീ ആലോചിക്കേണ്ടതില്ല. നീ ശിവപ്രസാദിന്റെ കൂടെ ജീവിച്ചതൊന്നും എനിക്കൊരു പ്രശ്നമേയല്ല. നിന്റെ കൂടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. നീ ഒരുപക്ഷേ അവന്റെ ഒപ്പം സന്തോഷത്തോടെ ജീവിച്ചിരുന്നെങ്കിൽ അതുകണ്ട് ഞാൻ സന്തോഷിക്കുമായിരുന്നു. എന്നും നിന്റെ സന്തോഷം തന്നെയാണ് എനിക്ക് പ്രധാനം.” അഖിൽ അവളുടെ കൈകൾ തന്റെ നെഞ്ചോട് ചേർത്ത് പറഞ്ഞു. ” ഞാൻ മറ്റൊരാളുടെ ഭാര്യയായി ജീവിച്ചത് അഖിലേട്ടന് ഒരു പ്രശ്നമല്ലായിരിക്കും. പക്ഷേ അഖിലേട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും ഒന്നും ഇനി ഒരിക്കലും എന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. വെറുതെ അവരുടെ വെറുപ്പ് സമ്പാദിച്ചു കൊണ്ട് അഖിലേട്ടന്റെ കൂടെ എനിക്ക് ജീവിക്കണ്ട. അഖിലേട്ടനെ ഒരു സുഹൃത്തായി കാണാൻ ഞാൻ ശ്രമിക്കുകയാണ്. എന്നെക്കൊണ്ട് അതിന് സാധിക്കുമോ എന്നൊന്നും അറിയില്ല. എങ്കിലും ഞാനിപ്പോ അഖിലേട്ടന്റെ ഒപ്പം ഒരു ജീവിതം ആഗ്രഹിക്കുന്നില്ല. അത് ആർക്കും ഇഷ്ടപ്പെടില്ല. അതുകൊണ്ട് വെറുതെ എന്തിനാ വേണ്ടാത്ത ആഗ്രഹങ്ങളൊക്കെ മനസ്സിൽ കൊണ്ട് നടക്കുന്നത്. എനിക്ക് ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി. എത്ര സമയമെടുത്തായാലും അഖിലേട്ടൻ എന്നെ മറന്നേ പറ്റൂ. മറ്റൊരു പെൺകുട്ടിയെ മനസ്സുകൊണ്ട് സ്വീകരിക്കാൻ ശ്രമിക്കണം. എന്റെ പേര് പറഞ്ഞ് അഖിലേട്ടന്റെ വീട്ടുകാരെ ഇനിയും വിഷമിപ്പിക്കരുത്. ഈ ജന്മം നമുക്കൊരിക്കലും ഒന്ന് ചേരാൻ കഴിയില്ല അഖിലേട്ടാ. അതുകൊണ്ട് അടുത്ത ജന്മം എങ്കിലും നമുക്ക് ഒരുമിക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കാം.” അവന്റെ കൈകളിൽ നിന്ന് തന്റെ കൈകൾ വേർപെടുത്തി കൊണ്ട് ഗായത്രി പിന്തിരിഞ്ഞു നടന്നു. ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഗായത്രിയുടെ മറുപടി അത് തന്നെയായിരിക്കും എന്ന് ഊഹിച്ചിരുന്നത് കൊണ്ട് അഖിലിന് പ്രത്യേകിച്ച് ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല. “ഈ ജന്മം എന്റെ ജീവിതത്തിൽ ഒരു പെണ്ണേ ഉള്ളൂ ഗായു. അത് നീ മാത്രമാണ്. ഇപ്പോഴത്തെ നിന്റെ വിഷമം കൊണ്ടാണ് നീ ഇങ്ങനെയെല്ലാം പറയുന്നതെന്ന് എനിക്കറിയാം. കുറച്ചു നാൾ കഴിയുമ്പോൾ നിന്റെ മനസ്സ് മാറും പെണ്ണെ. അന്ന് എന്റെ ജീവിതത്തിലേക്ക് മടങ്ങി വരാൻ നിനക്ക് ഒരു മടിയും ഉണ്ടാവില്ല എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. അതുകൊണ്ട് നിനക്ക് വേണ്ടി എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ എനിക്ക് ഒരു മടിയുമില്ല. നീ എനിക്കുള്ളത് തന്നെയാണ്. അതുകൊണ്ടാണ് നിന്റെ ജീവിതം ഇങ്ങനെ അവസാനിച്ചത്.” അഖിൽ സ്വയമെന്നോണം പറഞ്ഞു കൊണ്ട് മനുവിന്റെ അടുത്തേക്ക് നടന്നു. “അവളോട് നീ കാര്യം പറഞ്ഞോ?” അഖിലിനെ കണ്ടതും മനു അവനോട് ചോദിച്ചു. “പറഞ്ഞു…. പക്ഷേ അവൾക്ക് ഇനി ഒരിക്കലും എന്റെ ജീവിതത്തിലേക്ക് വരാൻ പറ്റില്ല എന്നാണ് പറഞ്ഞത്. പക്ഷേ എനിക്ക് പ്രതീക്ഷയുണ്ട് മനു. എന്നായാലും അവൾ എന്റെ ജീവിതത്തിലേക്ക് തന്നെ മടങ്ങി വരും.” ആത്മവിശ്വാസത്തോടെ അഖിൽ പറഞ്ഞു. “ഗായത്രിയെ കല്യാണം കഴിക്കാൻ നിന്റെ അമ്മയും പെങ്ങളും സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?” മനുവിന്റെ ചോദ്യം കേട്ട് അഖിൽ വിലങ്ങനെ തലയാട്ടി. “അമ്മയും പെങ്ങളും ഒന്നും സമ്മതിക്കില്ലെന്ന് എനിക്കറിയാം മനു. അവള് ശിവപ്രസാദിനെ കല്യാണം കഴിച്ചപ്പോൾ തന്നെ അമ്മയ്ക്കും അനിയത്തിക്കും അവളോട് ആകെ ദേഷ്യമാണ്. അത് എങ്ങനെയെങ്കിലും മാറ്റിയെടുക്കണം. എന്റെ അമ്മയുടെ പെങ്ങളുടെ സമ്മതമുണ്ടെങ്കിൽ ഗായത്രിയുടെ മനസ്സ് വേഗം മാറും.” അഖിലിന്റെ സ്വരത്തിൽ പ്രതീക്ഷ നിറഞ്ഞു. “നിന്നെയും കൊണ്ട് വേഗം വീട്ടിൽ ചെല്ലാൻ നിന്റെ അമ്മ കുറച്ചുമുമ്പ് എന്നെ വിളിച്ച് പറഞ്ഞിരുന്നു.” മനു പെട്ടെന്ന് ഓർമ്മ വന്നതും പറഞ്ഞു. “എന്താ കാര്യമെന്ന് നീ ചോദിച്ചില്ലേ?” അഖിൽ ചോദിച്ചു. “കാര്യമൊന്നും പറഞ്ഞില്ല എത്രയും പെട്ടെന്ന് ചെല്ലാൻ മാത്രമേ പറഞ്ഞുള്ളൂ.” “എങ്കിൽ വാ നമുക്ക് വേഗം വീട്ടിലേക്ക് പോകാം.” അഖിൽ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. മനു അവന്റെ പിന്നിലേക്ക് കയറി ഇരുന്നപ്പോൾ അഖിൽ ബൈക്ക് മുന്നോട്ട് എടുത്തു. ** അമ്മാവന്റെ ബെൻസ് കാർ മുറ്റത്ത് കിടക്കുന്നത് കണ്ടുകൊണ്ടാണ് അഖിൽ തന്റെ വീട്ടിൽ എത്തിച്ചേർന്നത്. അമ്മാവൻ വന്നതു കൊണ്ടായിരിക്കും തന്നോട് വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞതെന്ന് അവൻ ചിന്തിച്ചു. മനുവിനോട് യാത്ര പറഞ്ഞ് അഖിൽ ഗേറ്റ് തുറന്ന് വീടിനുള്ളിലേക്ക് കയറി. ഹാളിലെ സോഫയിൽ അമ്മയോട് സംസാരിച്ചു കൊണ്ട് അമ്മാവൻ ശിവദാസനും സരസ്വതി അമ്മായിയും ഉണ്ടായിരുന്നു. പെട്ടെന്നുള്ള അവരുടെ വരവ് അത്രപന്തി അല്ലെന്ന് അഖിൽ ഊഹിച്ചു. അപ്പോഴാണ് അഞ്ജുവിന്റെ മുറിയിൽ നിന്നും അമ്മാവന്റെ മകൾ വേണിയും മകൻ വിനോദും എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്നത്…….കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

    ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

    ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

    ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. പരുക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം സായ് സുദർശനും അക്‌സർ പട്ടേലിന് പകരം നിതീഷ് കുമാർ റെഡ്ഡിയും ടീമിലെത്തി. 

    ഗില്ലിന്റെ അഭാവത്തിൽ റിഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഒരു മാറ്റമുണ്ട്. കോർബിൻ ബോഷിന് പകരം സെനുരൻ മുത്തുസ്വാമി കളിക്കും. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സമനില ആക്കണമെങ്കിൽ ഈ ടെസ്റ്റിൽ വിജയം അനിവാര്യമാണ്

    ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ധ്രുവ് ജുറേൽ, റിഷഭ് പന്ത്, നിതീഷ്‌കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്‌
     

  • 200MP ക്യാമറ, 120W ചാർജിംഗ്, വില വെറും ₹11,999

    200MP ക്യാമറ, 120W ചാർജിംഗ്, വില വെറും ₹11,999

    200MP ക്യാമറ, 120W ചാർജിംഗ്, വില വെറും ₹11,999

    മൊബൈൽ ഫോൺ വിപണിയിൽ ചരിത്രം തിരുത്തിക്കുറിക്കാൻ ഒരുങ്ങി OPPO Reno 8 Pro 5G-യുടെ പുതിയ പ്രഖ്യാപനം. ഒരു ഫ്ലാഗ്ഷിപ്പ് ഫോണിൻ്റെ അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ, കേവലം 11,999 രൂപയ്ക്ക് ഈ 5G സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ അവസരം ഒരുങ്ങുന്നു.

    പ്രധാന സവിശേഷതകൾ:

    • ക്യാമറ: 200 മെഗാപിക്സൽ (MP) റെസലൂഷനുള്ള അൾട്രാ-ഹൈ ക്യാമറ.
    • ചാർജിംഗ്: വെറും മിനിറ്റുകൾക്കുള്ളിൽ ബാറ്ററി നിറയ്ക്കാൻ കഴിയുന്ന 120W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ.
    • വില: എല്ലാ സാധാരണക്കാർക്കും താങ്ങാനാവുന്ന തരത്തിൽ വെറും ₹11,999 രൂപ.

    ​ഈ വിലയിലും ഫീച്ചറുകളിലുമുള്ള OPPO-യുടെ ഈ മോഡൽ വിപണിയിൽ തരംഗം സൃഷ്ടിക്കുമെന്നാണ് ടെക് വിദഗ്ധർ വിലയിരുത്തുന്നത്. പ്രീമിയം ഫോണുകൾക്ക് കടുത്ത വെല്ലുവിളിയാകുന്ന ഈ Reno 8 Pro 5G അടുത്ത മാസം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

  • വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്; രാഹുലിനെതിരെ നടപടിയെടുത്തതാണ്: സതീശൻ

    വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്; രാഹുലിനെതിരെ നടപടിയെടുത്തതാണ്: സതീശൻ

    വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്; രാഹുലിനെതിരെ നടപടിയെടുത്തതാണ്: സതീശൻ

    പാലക്കാട് സിപിഎമ്മിലെ അതൃപ്തരും സിപിഐയിലെ ഒരു വിഭാഗവുമായി സഹകരിച്ചത് നേതൃത്വത്തിന്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടീം യുഡിഎഫ് ഒറ്റക്കെട്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പോടെ യുഡിഎഫ് വിപുലീകരിക്കും. ലീഗിന് പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി എല്ലാം പരിഹരിക്കും

    വെൽഫെയർ പാർട്ടി സഹകരിക്കാമെന്ന് പറഞ്ഞയിടങ്ങളിൽ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. സുന്നി സംഘടനകൾ പറയുന്നത് അവരുടെ അഭിപ്രായമാണ്. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. പാലക്കാട് നഗരസഭയിൽ ബിജെപിയെ താഴെയിറക്കുമെന്നും സതീശൻ അവകാശപ്പെട്ടു

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതാണ്. ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോ. ശബരിമല വിഷയത്തിൽ പത്മകുമാറിനെതിരെ സിപിഎം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും സതീശൻ ചോദിച്ചു.
     

  • ഇന്ത്യാ ഗേറ്റ് പ്രതിഷേധം: മലിനീകരണത്തിനെതിരായ സമരത്തിൽ മാവോയിസ്റ്റ് മുദ്രാവാക്യം: 5 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

    ഇന്ത്യാ ഗേറ്റ് പ്രതിഷേധം: മലിനീകരണത്തിനെതിരായ സമരത്തിൽ മാവോയിസ്റ്റ് മുദ്രാവാക്യം: 5 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

    ഇന്ത്യാ ഗേറ്റ് പ്രതിഷേധം: മലിനീകരണത്തിനെതിരായ സമരത്തിൽ മാവോയിസ്റ്റ് മുദ്രാവാക്യം: 5 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

    ഡൽഹിയിലെ വായു മലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തിനിടെ, കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിഡ്മയ്ക്ക് (Madvi Hidma) അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായ അഞ്ച് വിദ്യാർത്ഥികളെ കോടതി രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

    ​പ്രതിഷേധക്കാർ പോലീസിന് നേരെ പെപ്പർ സ്പ്രേ (Pepper spray) പ്രയോഗിച്ചെന്നും, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നും പോലീസ് ആരോപിച്ചു. ഹിഡ്മയ്ക്ക് സിന്ദാബാദ് വിളിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കി. അടുത്തിടെ ആന്ധ്രാപ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊടും മാവോയിസ്റ്റ് നേതാവാണ് മദ്‌വി ഹിഡ്മ.

    ​അതേസമയം, വായു മലിനീകരണത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചെന്നും കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു.