Blog

  • തണൽ തേടി: ഭാഗം 41

    തണൽ തേടി: ഭാഗം 41

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അതും പറഞ്ഞു സന്ധ്യ ഫോൺ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു. ലക്ഷ്മി ഫോൺ വാങ്ങി എന്ത് സംസാരിക്കണം എന്നറിയാത്ത ഒരു അവസ്ഥയിൽ നിന്നു.. മറുപുറത്ത് അവന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു.. ഹലോ… അവൾ ഫോൺ കാതോട് ചേർത്ത് പറഞ്ഞു സന്ധ്യ അപ്പോഴേക്കും കലവും എടുത്തുകൊണ്ട് കിണറ്റിന്റെ കരയിലേക്ക് പോയിരുന്നു.. തങ്ങൾ സംസാരിക്കട്ടെ എന്ന് കരുതിയുള്ള പോക്കാണ് എന്ന് ലക്ഷ്മിക്ക് മനസ്സിലായി. ഞാ…. ഞാൻ…. ഞാനിവിടെ എത്തിയിരുന്നു കേട്ടോ.. എന്ത് പറയണം എന്ന് അറിയാതെ അവൻ പെട്ടെന്ന് പറഞ്ഞു. ആണോ..? മ്മ്മ്… താനെന്തെടുക്കുകയായിരുന്നു.? ഞാനിവിടെ ചേച്ചിയോട് സംസാരിക്കുകയായിരുന്നു. ഞാനിവിടെ നിന്ന് കഴിച്ചിട്ട് ഇറങ്ങും, കഴിച്ചിട്ട് ഇരിക്കണം… അവൻ പറഞ്ഞു മ്മ്… വേറൊന്നുമില്ല എന്നാ ശരി.. അവൻ പറഞ്ഞു അവിടെ ഫംഗ്ഷൻ ഒക്കെ നന്നായി നടന്നോ.?.. ആഹ് കുഴപ്പമില്ല.. എങ്കിൽ ശരി ശരി ഫോൺ വച്ച് കഴിഞ്ഞതും അവന് ഒരു പ്രത്യേക ഫീൽ തോന്നി. അവനാ ഫോൺ കുറച്ചു നേരം തന്റെ നെഞ്ചോട് ഇങ്ങനെ ചേർത്തുപിടിച്ചു.. മറുപുറത്ത് അവളുടെ അവസ്ഥയും മറ്റൊന്നുമായിരുന്നില്ല. ഇത്രയും സമയം മനസ്സ് വല്ലാതെ മൂടികെട്ടി നിൽക്കുകയായിരുന്നു. ഒരു വല്ലാത്ത ശൂന്യത താൻ അനുഭവിക്കുകയായിരുന്നു. അവന്റെ ശബ്ദം ഒന്ന് കേട്ടപ്പോൾ തന്റെ മനസ്സിൽ എവിടെ നിന്നോ ഇല്ലാത്തൊരു ഉത്സാഹം കൈ വന്നതായി അവൾക്ക് തോന്നി. ഇത്ര സമയം ആ ശബ്ദം കേൾക്കാത്തതായിരുന്നോ തന്റെ വിഷമം എന്ന് അവൾ അവളോട് തന്നെ ചോദിച്ചിരുന്നു.. സമയം വളരെയധികം ഇഴഞ്ഞാണ് നീങ്ങുന്നത് എന്ന് അവൾക്ക് തോന്നി. ഉച്ചയാവാനുള്ള കാത്തിരിപ്പ് ആയിരുന്നു. ഉച്ചയ്ക്ക് സന്ധ്യ ചോറ് വിളമ്പി കൊടുത്തപ്പോഴും അവൻ ഇപ്പോൾ ഭക്ഷണം കഴിച്ച് കാണുമോ എന്നാണ് അവൾ ആദ്യം ചിന്തിച്ചത്. ഒന്നും സമയത്ത് കഴിക്കുന്ന ശീലം ഒന്നും ആൾക്കുള്ളതായി തോന്നുന്നില്ല. എന്തെങ്കിലും തിരക്കിൽ ആണെങ്കിൽ ഭക്ഷണം കഴിപ്പൊക്കെ കണക്കാണ്. അത് ഇതിനോടകം താൻ മനസ്സിലാക്കിയ കാര്യമാണ്.. ഏറ്റെടുത്ത എന്ത് കാര്യവും ചെയ്തു തീർക്കുന്നതിലാണ് ആൾക്ക് താൽപര്യം. ഏറ്റെടുത്ത കാര്യങ്ങളോട് വല്ലാത്ത ആത്മാർത്ഥതയാണ്! അതിപ്പോൾ തന്റെ കാര്യത്തിലും അങ്ങനെ തന്നെയാണല്ലോ എന്ന് അവൾ ചിന്തിക്കുകയായിരുന്നു. നീ എന്താടി പെണ്ണേ ദിവാസ്വപ്നം കാണുന്നത്.,? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സന്ധ്യ ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിച്ചു കാണിച്ചു. ഹേയ് ഞാന് വേറെന്താ ആലോചിച്ചത് ആണ് അവൾ മറുപടി പറഞ്ഞു അവിടെ നല്ല സൂപ്പർ ബീഫും കപ്പയുമോക്കെ കാണും.. അവൻ അതൊക്കെ കഴിച്ചു കാണും. തന്റെ മനസ്സറിഞ്ഞിട്ട് എന്നതുപോലെ സന്ധ്യ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം തോന്നിയിരുന്നു. അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് ലക്ഷ്മി നോക്കി.. ഞാനും ഈ പ്രായമൊക്കെ കഴിഞ്ഞിട്ട് വന്നതല്ലേ? നിന്റെ ചിന്തയുടെ അർത്ഥമൊക്കെ എനിക്ക് മനസ്സിലാകും.. അവൾക്കുള്ള മറുപടി എന്നതുപോലെ സന്ധ്യ പറഞ്ഞപ്പോൾ അറിയാതെ അവളും ഒന്ന് ചിരിച്ചു പോയിരുന്നു. സന്ധ്യയിൽ നിന്ന് സെബാസ്റ്റ്യനെക്കുറിച്ച് അവൾക്ക് അറിയാൻ പറ്റി. ശിവന്റെയും സന്ധ്യയുടെയും പ്രണയത്തിന് ചുക്കാൻ പിടിച്ചതൊക്കെ സെബാസ്റ്റ്യൻ ആയിരുന്നു എന്ന് അവൾ പറഞ്ഞ കഥകളിൽ നിന്നും മനസ്സിലായി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ശിവന്റെ ചെറിയച്ഛൻ കുട്ടികളെയും വിളിച്ചുകൊണ്ട് വന്നിരുന്നു. കുട്ടികൾ കൂടി വന്നതോടെ കുറച്ചു കൂടി സന്തോഷം തോന്നിയിരുന്നു ലക്ഷ്മിക്ക്. പെട്ടെന്ന് തന്നെ അവരോട് ഒരാളായി മാറാനും ലക്ഷ്മിക്ക് സാധിച്ചു. അവർക്ക് ചിത്രങ്ങൾ വരച്ചു കൊടുത്തു അവരുടെ കൂടെ കളിച്ചും ഒക്കെ കുറെ സമയം അവൾ ഇരുന്നു. ഒരു രണ്ടുമണിയോടെ അടുത്തപ്പോഴാണ് സെബാസ്റ്റ്യൻ സന്ധ്യയുടെ ഫോണിലേക്ക് വിളിച്ചത്. ചേച്ചി പിള്ളേരെ വിളിച്ചായിരുന്നോ..? ആ എടാ അവരിങ്ങ് വന്നു. ചെറിയച്ഛൻ കൊണ്ടുവന്നു. ആണോ, ഞാനിവിടെ കവലില്‍ എത്തിയിട്ടുണ്ട്. ഇപ്പൊ അങ്ങോട്ട് വരും. ലക്ഷ്മിയോട് റെഡിയായി ഇരിക്കാൻ പറ.. ശരി.. ശരി അതും പറഞ്ഞ് സന്ധ്യ അകത്തേക്ക് ചെന്ന് സെബാസ്റ്റ്യൻ വരുന്നുണ്ടെന്ന് ലക്ഷ്മിയോട് പറഞ്ഞു.. വളരെ പ്രിയപ്പെട്ട എന്തോ ലഭിച്ചത് പോലെയുള്ള ഒരു അനുഭവമായിരുന്നു അവൾക്ക്. അവളുടെ മുഖത്ത് ആ സന്തോഷം അറിയാൻ ഉണ്ടായിരുന്നു. കുട്ടികളോട് ഒക്കെ യാത്ര പറഞ്ഞു പോകാൻ തയ്യാറെടുത്തവൾ. കുറച്ചു സമയങ്ങൾക്ക് ശേഷം വിയർത്തു അലഞ്ഞു ക്ഷീണം നിറഞ്ഞ ഒരു രൂപം കയറി വരുന്നത് കണ്ടപ്പോൾ തന്നെ അത് സെബാസ്റ്റ്യൻ ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു.. ശിവേട്ടൻ എപ്പോൾ വരുമെടാ.? സന്ധ്യ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. അവരെല്ലാവരും വീട്ടിലോട്ട് പോയിട്ടുണ്ട്, ഒരു മുക്കാൽ മണിക്കൂറിനുള്ളിൽ വരും, നീ കേറുന്നില്ലേ.? ഇല്ല ചേച്ചി ചെന്നിട്ട് വേണം ഒന്ന് കിടക്കാൻ. ഭയങ്കര ക്ഷീണം.! നാളെ ബസിൽ പോകണ്ടതാ.. കുട്ടികളെ വിളിച്ച് അവരുടെ കയ്യിൽ ഓരോ കവറും കൂടി കൊടുത്താണ് സെബാസ്റ്റ്യൻ സന്ധ്യയോട് യാത്രയും പറഞ്ഞു ഇറങ്ങിയത്. ലക്ഷ്മിയെ കണ്ട മാത്രയിൽ തന്നെ അവന്റെ കണ്ണുകളും ഒന്ന് തിളങ്ങിയിരുന്നു. കുറച്ച് അധികം സമയം കാണാതിരുന്നതിന്റെ ബുദ്ധിമുട്ട് ഇരുമിഴികളിലും കാണാൻ ഉണ്ടായിരുന്നു. നന്നായി ക്ഷീണിച്ചല്ലോ..! പാലം കയറുമ്പോൾ ലക്ഷ്മി പറയുന്നുണ്ടായിരുന്നു. എന്തെങ്കിലും ഒരു ഫങ്ക്ഷൻ വീട്ടിൽ ഉണ്ടെങ്കിൽ ഇത് പതിവാ, ഈ ബുദ്ധിമുട്ടും ക്ഷീണവും ഒക്കെ. അത് ഒന്ന് കിടന്നു കഴിയുമ്പോൾ അങ്ങ് മാറിക്കോളും.. ചിരിയോടെ മുണ്ടോന്നു മടക്കി കുത്തി അവൻ പറഞ്ഞു ചേച്ചി എന്ത് പറഞ്ഞു.? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു ചേച്ചി നന്നായി സംസാരിക്കും, ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അവരുടെ ഇഷ്ടത്തെക്കുറിച്ച് ഒക്കെ, അവൻ മൂളി കേൾക്കുന്നുണ്ടായിരുന്നു. അപ്പോഴും മിഴികൾ ഇടയ്ക്കിടെ ചെല്ലുന്നത് അവളിലേക്ക് തന്നെയാണ്. അവൾ കാണാതെ ഇടയ്ക്ക് അവളെ നോക്കും. അവളും അതേപോലെതന്നെ. രണ്ടുപേരും പരസ്പരം ഇരുവരും അറിയാതെ ഒരു ഒളിച്ചുകളി നടത്തുന്നുണ്ടായിരുന്നു. മാനം ഇരുണ്ടു മുടി ഒന്ന് രണ്ട് തുള്ളികൾ താഴേക്ക് പെയ്തു തുടങ്ങി. അയ്യോ മഴ പെയ്യുന്നു അവൾ പറഞ്ഞു കുറെ നേരമായിട്ട് മഴകോള് ഉണ്ടായിരുന്നു അവൻ അതും പറഞ്ഞ് ആകാശത്തേക്ക് നോക്കി.. ചാറ്റൽ മഴ പെയ്യുന്നുണ്ട്.. നമുക്ക് പെട്ടെന്ന് പാലം കടന്ന് താഴേക്ക് എത്താം. അവിടെ ഒരു ബസ് സ്റ്റോപ്പ് ഉണ്ട്. അവിടെ കേറിയിരിക്കാം.. അതും പറഞ്ഞ് രണ്ടുപേരും വേഗത്തിൽ നടക്കാൻ തുടങ്ങിയെങ്കിലും മഴ ശക്തമാകുന്നുണ്ടായിരുന്നു. വിയർത്തി ഇരിക്കുവല്ലേ മഴ നനയേണ്ട. തന്റെ തോളിൽ കിടന്ന ഷോള് എടുത്ത് അവന്റെ തലയിലൂടെ ഇട്ടിരുന്നു അവൾ.. പെട്ടെന്ന് അവൻ അവളുടെ മുഖത്തേക്കൊന്നു നോക്കി.. പനി വരും അതാ… അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. മേൽ മീശ ഒന്ന് കടിച്ച് അവളെ നോക്കി ചിരിച്ചു കാണിച്ചവൻ.. ശേഷം ആ ഷോളിന്റെ തുമ്പ് അല്പം എടുത്ത് അവളുടെ തലയിൽ കൂടിയിട്ടു.. അമ്പരപ്പോടെ അവന്‍റെ മുഖത്തേക്ക് അവൾ ഒന്നു നോക്കിയപ്പോൾ ഇരു കണ്ണുകളും ചിമ്മി കാണിച്ച് അവൻ പറഞ്ഞു. പനി വരും… പുതുമഴയാ… അവളുടെ ചൊടിയിലും ഒരു പുഞ്ചിരി നിറഞ്ഞിരുന്നു. ഒരു ഷോളിന്റെ മറവിൽ രണ്ടുപേരും തോളുരുമ്മി നടന്നു. ആ പാലം കടക്കുവോളം രണ്ടുപേരുടെയും ചുണ്ടിൽ ആ പുഞ്ചിരി മായാതെ ഉണ്ടായിരുന്നു.. താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ അറിയാതെ രണ്ടുപേരുടെയും കൈകൾ പരസ്പരം ഉരസി. വീഴാൻ പോയവളുടെ കയ്യിൽ മുറുക്കി പിടിച്ചവൻ.. അവന്റെ മുഖത്തേക്ക് അവൾ നോക്കിയപ്പോൾ അവളുടെ മുഖത്തേക്ക് നോക്കാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി അവൾ കണ്ടിരുന്നു. പാലമിറങ്ങി നേരെ താഴെ ബസ്റ്റോപ്പിലേക്ക് കയറിയതും കാത്തിരുന്നത് പോലെ മഴ സംഹാരതാണ്ഡവമാടാൻ തുടങ്ങി. രണ്ടുപേരും ആ വെയിറ്റിംഗ് ഷെഡിൽ കയറിയിരുന്നു. ചാറ്റൽ മഴ നനഞ്ഞതിന്റെ പ്രതീകം എന്നതുപോലെ രണ്ടുപേരുടെയും മുഖത്ത് ചെറിയ വെള്ളത്തുള്ളികൾ ഒക്കെ സ്ഥാനം പിടിച്ചിട്ടുണ്ട്. വെയിറ്റിംഗ് ഷെഡ്ഡിൽ പരസ്പരം ഒരു അകലം സൂക്ഷിച്ചു ഇരിക്കുമ്പോൾ രണ്ടുപേരുടെയും മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ആയിരുന്നു. അവളെ നോക്കാതെ മറ്റെങ്ങോ കാഴ്ചകളിൽ അവൻ നോക്കിയിരുന്നുവെങ്കിലും മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു. അവളുടെ അവസ്ഥയും അതുതന്നെയായിരുന്നു. പരസ്പരം മുഖത്തോട് മുഖം നോക്കാൻ രണ്ടുപേർക്കും എന്തൊക്കെയോ ബുദ്ധിമുട്ട് തോന്നി. താൻ വല്ലതും കഴിച്ചായിരുന്നോ.? മൗനത്തിന് വിരാമം ഇട്ടുകൊണ്ട് അവൻ തന്നെയാണ് ചോദിച്ചത്.. മ്മ് കഴിച്ചു…കഴിച്ചോ.? മറുചോദ്യം ചോദിച്ചവൾ അവൻ ചിരിച്ചുകൊണ്ട് തലയാട്ടി. നാളെ എപ്പോഴാ ബസ്സിൽ പോകുന്ന..? വെളുപ്പിന് ഒരു ആറുമണി ആവുമ്പോ വീട്ടിൽ നിന്ന് ഇറങ്ങും.. ഉച്ചയ്ക്ക് വരോ..? അവൾ ചോദിച്ചു എന്തിന്..? കുസൃതിയോടെ അവൻ ചോദിച്ചു അല്ല കഴിക്കാൻ വരാറുണ്ടോ എന്ന്.. അബദ്ധം പിണഞ്ഞത് പോലെ അവൾ മറ്റെവിടെയോ നോക്കി മറുപടി പറഞ്ഞപ്പോൾ, വീണ്ടും അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി ബാക്കിയായി… വരണോ.? ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി മേൽമീശ കടിച്ചു ചിരിച്ചു അവൻ ചോദിച്ചു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പവർ പ്ലേയിൽ തകർത്തടിച്ച് ഓപണർമാർ; പിന്നാലെ രസംകൊല്ലിയായി മഴയും

    പവർ പ്ലേയിൽ തകർത്തടിച്ച് ഓപണർമാർ; പിന്നാലെ രസംകൊല്ലിയായി മഴയും

    പവർ പ്ലേയിൽ തകർത്തടിച്ച് ഓപണർമാർ; പിന്നാലെ രസംകൊല്ലിയായി മഴയും

    ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടി20യിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ രസംകൊല്ലിയായി മഴ. മത്സരം 4.5 ഓവർ എത്തിയപ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസ് എന്ന നിലയിലാണ്. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

    പവർ പ്ലേയിൽ തകർപ്പൻ തുടക്കമാണ് ഇന്ത്യൻ ഓപണർമാർ നൽകിയത്. ഇരുവരും ആക്രമണം അഴിച്ചുവിട്ടപ്പോൾ ബൗണ്ടറികൾ മൈതാനത്തിന്റെ പല ഭാഗത്തേക്കുമായി പാഞ്ഞു. 13 പന്തിൽ ഒരു സിക്‌സും ഒരു ഫോറും സഹിതം 23 റൺസുമായി അഭിഷേക് ശർമയും 16 പന്തിൽ 6 ഫോർ സഹിതം 29 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ

    അഭിഷേകിനെ രണ്ട് തവണയാണ് ഓസീസ് ഫീൽഡർമാർ കൈ വിട്ടത്. സ്‌കോർ 5ലും 11 ലും വെച്ച്  ഓസീസ് ഫീൽഡർമാർ ക്യാച്ച് പാഴാക്കുകയായിരുന്നു. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അതേസമയം ഇന്ന് വിജയിച്ച് പരമ്പര സമനിലയിലാക്കാനാണ് ഓസീസിന്റെ ശ്രമം
     

  • വെഞ്ഞാറമൂടിൽ KSRTC സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനിയുടെ കൈ അറ്റു

    വെഞ്ഞാറമൂടിൽ KSRTC സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനിയുടെ കൈ അറ്റു

    വെഞ്ഞാറമൂടിൽ KSRTC സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനിയുടെ കൈ അറ്റു

    തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ച് 19 കാരിയായ വിദ്യാർഥിനിയുടെ കൈ അറ്റു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈ ആണ് അറ്റത്.

    വെഞ്ഞാറമൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജംഗഷന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവർ ടെക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസ് ഇടിച്ചത്. വീഴ്ചയിൽ ബസിന്റെ പിൻവശത്തെ ടയർ ഫാത്തിമയുടെ കൈയിലൂടെ കയറി ഇറങ്ങുകയായിരുന്നു. നാട്ടുകാരാണ് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി ഫാത്തിമയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നയാണ്. കൈ തുന്നി ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

  • ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു

    ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു

    ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു

    ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. മൂന്ന് ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിനാണ് വെള്ളിയാഴ്ച തുടക്കമായത്. ഉച്ചകോടിക്കിടെ വിവിധ ലോകനേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

    ഇതാദ്യമായാണ് ജി20 ഉച്ചകോടി ആഫ്രിക്കയിൽ നടക്കുന്നത്. വസുധൈവ കുടുംബകം, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിലൂന്നി ആശയങ്ങൾ ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്ന് മോദി പറഞ്ഞു

    ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക നേതാക്കളുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഐക്യദാർഢ്യം, സമത്വം, സുസ്ഥിരത എന്നതാണ് ഇത്തവണത്തെ ജി20 ഉച്ചകോടിയുടെ പ്രമേയം.

  • മംഗല്യ താലി: ഭാഗം 88

    മംഗല്യ താലി: ഭാഗം 88

    രചന: കാശിനാഥൻ

    അങ്ങനെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ല.. എങ്കിലും എന്തോ ഒരു ചെറിയ ഗ്രോത്ത് കാണുന്നുണ്ട്. നമുക്ക് ഒരു സ്കാനിങ് ഒക്കെ ചെയ്തു നോക്കാം.. പിന്നെ ബയോപ്സിക്കും ഒന്ന് അയക്കണം.. ഡോക്ടർ തന്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തൊക്കെയോ രേഖപ്പെടുത്തുന്നുണ്ട്. ഡോക്ടർ പറഞ്ഞ വാചകങ്ങൾ കേട്ടപ്പോൾ മഹാലക്ഷ്മിയുടെ നെഞ്ച് പൊട്ടിപ്പോകും പോലെയാണ് അവർക്ക് തോന്നിയത്. ആരെ എങ്കിലും കൂട്ടിക്കൊണ്ട് ഇന്ന് തന്നെ വരികയാണെങ്കിൽ അത്രയും നല്ലത് കെട്ടോ.. ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല.. ഇപ്പോ എല്ലാത്തിനും ട്രീറ്റ്മെന്റ് ഉണ്ടല്ലോ. ഡോക്ടർ പിന്നെയും അവരെ ആശ്വസിപ്പിച്ചു. എങ്കിലും അതൊന്നും കേൾക്കുവാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു മഹാലക്ഷ്മി. ഞാൻ എന്റെ ഡ്രൈവറെ കൂട്ടിയാൽ മതിയോ… പെട്ടെന്ന് ഓർത്തതുപോലെ അവർ ചോദിച്ചു. അത് പറ്റില്ല… ഹസ്ബൻഡ് അല്ലെങ്കിൽ മക്കൾ, സഹോദരങ്ങളോ അങ്ങനെ ആരെങ്കിലും മതി, ഹമ്… മഹാലക്ഷ്മി തലയാട്ടി. ഉച്ചയ്ക്കുശേഷം വന്നാൽ മതിയോ ഡോക്ടർ.. മതി മതി… ഇവിടെയൊന്നു വിളിച്ചിട്ട് വരണേ.. ഓക്കേ.. അവരുടെ നേർക്ക് കൈകൂപ്പി കൊണ്ട് മഹാലക്ഷ്മി എഴുന്നേറ്റ്. അന്നാദ്യമായി മഹാലക്ഷ്മിയുടെ കവിളിലൂടെ ചൂട് കണ്ണീർ അരിച്ചിറങ്ങി… വേദനയോടുകൂടി അവർ ആ കോറിഡോറിലൂടെ ഇറങ്ങിവരികയാണ്. അപ്പോഴാണ് അവർ ഭദ്രയേ കാണുന്നത്. മുഖം തിരിച്ചു പോകുവാനായി തുടങ്ങിയതും ഭദ്ര മഹാലക്ഷ്മിയുടെ അടുത്തേക്ക് വന്നിരുന്നു. മാഡം. പിന്നിൽ നിന്നും സിസ്റ്റർ ഉറക്കെ വിളിക്കുന്നത് കേട്ട് മഹാലക്ഷ്മിയും ഭദ്രയും ഒരുപോലെ തിരിഞ്ഞു നോക്കി. ലക്ഷ്മിയുടെ അടുത്തേക്ക് കുറച്ചു മുന്നേ താൻ കണ്ടിരുന്ന ഡോക്ടറുടെ ഓ പ്പി യിൽ ഉണ്ടായിരുന്ന സിസ്റ്റർ ഓടിവന്നു. ഇന്ന് വൈകുന്നേരം വേണ്ടപ്പെട്ട ആരെയെങ്കിലും കൂട്ടിക്കൊണ്ടു വരുന്നുണ്ടെങ്കിൽ റിസപ്ഷനിൽ ഒന്ന് ബുക്ക് ചെയ്തിട്ട് പൊയ്ക്കോളൂ. അതാകുമ്പോൾ ഡോക്ടർ ബാക്കി കാര്യങ്ങളൊക്കെ അവരോട് പറഞ്ഞോളൂ കെട്ടോ.. ബയോപ്സിയുടെ കൺസന്റ് ലെറ്ററിൽ സൈൻ ചെയ്യണം, അതിനുവേണ്ടിയാണ്. പറഞ്ഞശേഷം സിസ്റ്റർ അവരുടെ അടുത്തുനിന്നും നടന്നുപോയി മഹാലക്ഷ്മിയോട് ആ സിസ്റ്റർ പറയുന്നത് കേട്ട്, ഭദ്രയ്ക്ക് തലചുറ്റി. ബയോപ്‌സി…. അവൾ അവരെ നോക്കി പുലമ്പി അമ്മേ…. അമ്മയ്ക്ക് എന്താണ് പറ്റിയത്…. പൊട്ടിക്കരഞ്ഞുകൊണ്ട് ഭദ്ര ചോദിച്ചതും മഹാലക്ഷ്മിയുടെ മിഴികളും നിറഞ്ഞു. ഒന്നുമില്ല……. പെട്ടന്ന് അവർ പറഞ്ഞു. പിന്നെന്തിനാണ് ആ സിസ്റ്റർ വന്നിട്ട് അങ്ങനെയൊക്കെ പറഞ്ഞത്. ലക്ഷ്മിയമ്മയ്ക്ക് എന്തുപറ്റി.എന്നോടൊന്നു പറയു.. പ്ലീസ്. അവരുടെ വലംകൈയെടുത്ത് കൂപ്പി പിടിച്ചുകൊണ്ട് അവൾ വിതുമ്പി. മോളെന്താ ഇവിടെ… എന്ത് പറ്റി.. ഹരിഎവിടെ..? അവർ സാവധാനം അവളെ നോക്കി ചോദിച്ചു. മീര ടീച്ചർക്ക് സുഖമില്ലാത വെളുപ്പിനെ ഇവിടെ അഡ്മിറ്റ് ആക്കിയതാണ്.. എന്തുപറ്റി…. ബിപിയുടെ പ്രോബ്ലം ആണ്, ഡോക്ടർ ഇപ്പോൾ റൗണ്ട്സിന് വന്നിരുന്നു. കുറച്ചു മെഡിസിൻസ് എഴുതിയിട്ടുണ്ട്, അത് വാങ്ങുവാനായി ഞാൻ ഫാർമസിയിലേക്ക് ഇറങ്ങി വന്നപ്പോഴാണ് ലക്ഷ്മിമ്മയെ കാണുന്നത്. ആഹ്… മോള് ചെല്ലു ചെന്നിട്ട് മരുന്നു വാങ്ങിക്ക്.. ഡ്രൈവർ പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട്, ഞാൻ പോയേക്കുവാ. ലക്ഷ്മിയമ്മേ… എന്നോട് ദേഷ്യം ആണെന്ന് അറിയാം, ഇഷ്ടമില്ലെന്നും അറിയാം. എന്നാലും ഞാൻ ചോദിക്കുവാ, ലക്ഷ്മിമ്മയ്ക്ക് എന്താണ് പറ്റിയത്… ദയവ് ചെയ്തു എന്നോട് പറയുമൊ. ഭദ്ര അവരുടെ നേർക്ക് നോക്കിക്കൊണ്ട് പിന്നെയും പറഞ്ഞു. എന്റെ ബ്രസ്റ്റില് ചെറിയ ഒരു തടിപ്പ് പോലെ. ഞാൻ ഡോക്ടറെ ഒന്ന് കാണിച്ചു. ജസ്റ്റ് പരിശോധനയ്ക്ക് അയച്ചശേഷം എന്താണെന്ന് പറയാമെന്ന് ഡോക്ടർ മറുപടി പറഞ്ഞത്.. ഉത്തരവാദിത്തപ്പെട്ടവർ ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ മാത്രമേ അവർ ടെസ്റ്റിന് അയക്കുകയുള്ളൂ. അതുകൊണ്ട് ഞാൻ ഇറങ്ങിപ്പോന്നതാണ്. ഈശ്വരാ…. അവൾ ഉറക്കെ നിലവിളിച്ചു പോയി. ലക്ഷ്മിയമ്മ വന്നേ.. ഞാനുണ്ടല്ലോ കൂടെ. നമുക്ക് ചെന്നിട്ട് അത് പരിശോധനയ്ക്ക് അയക്കാനുള്ള കാര്യങ്ങൾ നോക്കാം. ഇപ്പോൾ ധൃതിവെച്ച് ഒന്നും ചെയ്യുന്നില്ല മോളെ.. എല്ലാം വരുന്നിടത്ത് വച്ച് കാണാം.. പോട്ടെ വേണ്ട… ലക്ഷ്മിയമ്മ ഇപ്പോൾ പോകുവാൻ ഞാൻ സമ്മതിക്കില്ല.. ഡോക്ടർ പറഞ്ഞ പ്രകാരം, നമ്മൾക്ക് ചെയ്യാം വന്നേ. അൽപ്പം ബലത്തിൽ അവരുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ നടന്നു നീങ്ങി. സിസ്റ്റേഴ്സിനോടൊക്കെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം ഭദ്ര ഓരോന്ന് ചെയ്യുന്നത് കണ്ട് മഹാലക്ഷ്മിയുടെ ഹൃദയം നൊന്തു. തന്റെ കുടുംബത്തിൽ നിന്നും അവളെ ആട്ടിറക്കി വിട്ട നിമിഷമായിരുന്നു മഹാലക്ഷ്മി അപ്പോൾ ഓർത്തത്. നിറമിഴികളോടെ തന്റെ കാലുപിടിച്ച് യാചിച്ചിരുന്ന പെൺകുട്ടിയെ ഓർക്കും തോറും അവരുടെ ചങ്ക് നീറി പിടഞ്ഞു. സർജറി യൂണിറ്റിന്റെ അരികിലായുള്ള ഒരു പ്രത്യേക ഡിപ്പാർട്ട്മെന്റിൽ ആയിരുന്നു , ഈ പ്രൊസീജറും നടത്തുന്നത്.. ലക്ഷ്മിയമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല, 100% അതെനിക്ക് ഉറപ്പാണ്.. ധൈര്യമായിട്ട് ചെന്നിട്ട് വാ. അവരെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ഭദ്ര അത് പറഞ്ഞപ്പോൾ, മഹാലക്ഷ്മിയും കരഞ്ഞു പോയിരുന്നു. മഹാലക്ഷ്മിയെ അകത്തേക്ക് കയറ്റി വിട്ടിട്ട് പ്രാർത്ഥനയോടുകൂടി ഭദ്രയിരുന്നു. അപ്പോഴായിരുന്നു അവളുടെ ഫോണിലേക്ക് ഹരിയുടെ കോൾ വന്നത്. പെട്ടെന്ന് തന്നെ അവൾ കോൾ അറ്റൻഡ് ചെയ്തു. നടന്ന കാര്യങ്ങളൊക്കെ ഹരിയെ അവതരിപ്പിച്ചു. അരമണിക്കൂറിനുള്ളിൽ അവനും പാഞ്ഞു വന്നു. മഹാലക്ഷ്മി ഇറങ്ങി വന്നപ്പോൾ ഹരി ചെന്നിട്ട് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു. അതുവരെ അമ്മയോട് ഉണ്ടായിരുന്ന ദേഷ്യവും പകയും ഒക്കെ എവിടേക്കോ ഓടി മറിഞ്ഞ നിമിഷമായിരുന്നു അത്. കുഴപ്പമില്ല മോനേ…. അവർ അവന്റെ തോളിൽ തട്ടി. എന്നിട്ട് അവനെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ഹരിയും ഭദ്രയും ചേർന്നായിരുന്നു മഹാലക്ഷ്മിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയത്. പേടിക്കേണ്ടതായി ഉണ്ടോ എന്ന് നമുക്ക് റിസൾട്ട് വന്നാലേ അറിയാൻ സാധിക്കൂ… സാരമില്ലെന്നേ നോക്കാം… ഹരിയെ നോക്കി ഡോക്ടർ പറഞ്ഞു. മീരയേകൂടി കണ്ടിട്ട് പോകാം അല്ലേ.. മീര ഏത് റൂമിലാണ് കിടക്കുന്നത്. മഹാലക്ഷ്മി ചോദിച്ചതും ഭദ്ര അവരെയും കൂട്ടി മീരയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന റൂമിലേക്ക് പോയി. ഇടയ്ക്ക് വന്നിട്ട് മഹാലക്ഷ്മിയുടെ വിവരങ്ങളൊക്കെ ഭദ്ര അവരെ ധരിപ്പിച്ചിരുന്നു. താനും കൂടി ഇറങ്ങി വരാമെന്ന് മീര പറഞ്ഞെങ്കിലും, ഭദ്ര അവരെ തടയുകയായിരുന്നു.. ലക്ഷ്മി മാഡത്തിന് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു മീരയും.. അപ്പോഴാണ് അവർ മുഴുവനും ചേർന്ന് അവിടേക്ക് കയറി ചെന്നത്. ഇത്തിരിനേരം മഹാലക്ഷ്മിയോട് സംസാരിച്ച ശേഷം മീര ഭദ്രയോടും ഹരിയോടും ഒന്ന് പുറത്തേക്ക് പോകാമോ എന്ന് ചോദിച്ചു. അവർ രണ്ടാളും അത് അനുസരിക്കുകയും ചെയ്തു. കാരണം ടീച്ചർക്ക് അവരോട് തുറന്നു സംസാരിക്കുവാൻ ആണെന്നുള്ളത് രണ്ടാൾക്കും തോന്നി… ടീച്ചർ തന്നെ അത് തുറന്നു പറയുന്നതാണ് നല്ലതെന്ന് ഹരിക്കും തോന്നിയിരുന്നു. അതുകൊണ്ട് എതിർത്തൊന്നും പറയാതെ അവർ ഇരുവരും ഇറങ്ങി പോവുകയായിരുന്നു……കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു; പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തം

    ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു; പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തം

    ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു; പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തം

    ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസെടുത്ത് നിൽക്കുമ്പോഴാണ് ഇടിമിന്നലിനെയും മഴയെയും തുടർന്ന് മത്സരം നിർത്തിവെച്ചത്. 

    16 പന്തിൽ 29 റൺസുമായി ശുഭ്മാൻ ഗില്ലും 13 പന്തിൽ 23 റൺസുമായി അഭിഷേക് ശർമയുമായിരുന്നു ക്രീസിൽ. മഴ ശക്തമായി തുടർന്നതിനാൽ മത്സരം പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരവും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു

    ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ടി20 പരമ്പര വിജയമാണിത്.
     

  • എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടും

    എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടും

    എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടും

    എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനത്തെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടാൻ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബൈയിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവെച്ചിരുന്നു. രാത്രി 11.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനവും ഇന്നത്തേക്ക് പുനഃക്രമീകരിച്ചു

    ജിദ്ദയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് ഉംറ തീർഥാടകരെയും പ്രതിസന്ധിയിലാക്കി. അഗ്നിപർവത ചാരും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്‌നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്

    സ്‌ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാന, യുപി എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.
     

  • സേലത്തെ പൊതുയോഗത്തിന് വിജയ്ക്ക് അനുമതിയില്ല; അപേക്ഷ നിരസിച്ച് പോലീസ്

    സേലത്തെ പൊതുയോഗത്തിന് വിജയ്ക്ക് അനുമതിയില്ല; അപേക്ഷ നിരസിച്ച് പോലീസ്

    സേലത്തെ പൊതുയോഗത്തിന് വിജയ്ക്ക് അനുമതിയില്ല; അപേക്ഷ നിരസിച്ച് പോലീസ്

    കരൂർ ദുരന്തത്തിന് പിന്നാലെ രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്ന ടിവികെ അധ്യക്ഷൻ വിജയ്ക്ക് തിരിച്ചടി. സേലത്തെ പൊതുയോഗത്തിന് പോലീസ് അനുമതി നൽകിയില്ല. ഡിസംബർ 4ന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷ ജില്ലാ പോലീസ് മേധാവി തള്ളി. 

    കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പോലീസുകാരെ നിയോഗിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ബാബറി മസ്ജിദ് ദിനമായ ഡിസംബർ ആറിനും പൊതുയോഗം അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു

    അതേസമയം മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനൂകൂല സമീപനമുണ്ടാകുമെന്ന സൂചനയും പോലീസ് നൽകിയിട്ടുണ്ട്. ഡിസംബർ രണ്ടാം വാരത്തിൽ പൊതുയോഗം നടത്താനായി ടിവികെ വീണ്ടും അപേക്ഷ നൽകിയേക്കും.
     

  • NEW മംഗല്യ താലി: ഭാഗം 89 || അവസാനിച്ചു

    NEW മംഗല്യ താലി: ഭാഗം 89 || അവസാനിച്ചു

    രചന: കാശിനാഥൻ

    മീര പറയുന്ന കാര്യങ്ങൾ ഒന്നൊന്നായി കേട്ടുകൊണ്ട് മഹാലക്ഷ്മി ഞെട്ടി ഇരിക്കുകയാണ്. രവീന്ദ്രൻ സാറിന്റെ ഭാര്യയായിരുന്നു മീര എന്നുള്ളത് ഒരിക്കൽപോലും താൻ പ്രതീക്ഷിച്ചിരുന്നില്ല… ഇങ്ങനെയൊക്കെയായിരുന്നു മിരയുടെ ജീവിതത്തിൽ സംഭവിച്ചത് എന്നുള്ളത് അവരുടെ വാക്കുകളിലൂടെ കേൾക്കും തോറും മഹാലക്ഷ്മിയുടെ ശരീരം തരിച്ചുകൊണ്ടേയിരുന്നു. കരഞ്ഞുകൊണ്ട് നടന്ന കാര്യങ്ങൾ ഒന്നൊന്നായി പറയുകയാണ് മീര. ഒടുവിൽ ഭദ്രലക്ഷ്മി തന്റെ മകളാണെന്ന് മീര പറഞ്ഞതും, മഹാലക്ഷ്മിയുടെ ഇരു മിഴികളും തുറിച്ചു നിന്നു. ഈശ്വരാ… ഇത് സത്യമാണോ മീര അവർ ഉറക്കെ ചോദിച്ചു പോയി. അതെ മാഡം… എന്റെ വയറ്റിൽ പിറന്ന, എന്റെ സ്വന്തം മകളാണ് ഭദ്ര… ഞാനായിരുന്നു എന്റെ കുഞ്ഞിനെ ആ അമ്മത്തൊട്ടിലിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചു പോയത്. എന്നിട്ട് രണ്ട് മാസം കഴിഞ്ഞപ്പോൾ അവിടെ ജോലിയ്ക്കായി അന്വേഷിച്ചു വന്നതും, മംഗലത്ത് ഓർഫനേജിൽ കയറിപ്പറ്റിയതും എല്ലാം എന്റെ കുഞ്ഞിനോടൊപ്പം കഴിയാൻ വേണ്ടി മാത്രമായിരുന്നു. അവളെ ഓർത്താണ് ഞാൻ അവിടെ ജീവിച്ചത്. എന്റെ കൺമുമ്പിൽ തന്നെ എന്റെ കുഞ്ഞു വളരണമെന്ന് ആഗ്രഹിച്ചു കൊണ്ട്… കരഞ്ഞുകൊണ്ട് പറയുകയാണ് മീര. എല്ലാം കേട്ട്കൊണ്ട് വിറങ്ങലിച്ചു ഇരിയ്ക്കുവാൻ മഹാലക്ഷ്മി ക്ക് അപ്പോൾ കഴിഞ്ഞിരുന്നുള്ളൂ. അപ്പോഴാണ് ഓർഫനേജിലെ കുറച്ച് ആളുകൾ മീരയെ കാണുവാനായി വന്നത്. പെട്ടെന്ന് മഹാലക്ഷ്മി എഴുന്നേറ്റ്. പുറത്തേക്കിറങ്ങി വന്നപ്പോൾ ഹരിയും ഭദ്രയും അവിടെ ഓരോരോ കസേരകളിലായി ഇരിക്കുന്നുണ്ട്. ഭദ്രയേ കാണുമ്പോൾ അവളുടെ മുൻപിൽ നിൽക്കുമ്പോൾ മഹാലക്ഷ്മിയ്ക്ക് ഒരുപാട് വേദന തോന്നി. അവളോട് ചെയ്തതും പ്രവർത്തിച്ചതും ഒക്കെ ഓർക്കുമ്പോൾ കുറച്ചു മുന്നേ ടെസ്റ്റ് ചെയ്ത റിസൾട്ട് പോസിറ്റീവായി ക്കൊണ്ട് എത്രയും പെട്ടെന്ന് ഈ ജീവിതം ഒന്ന് തീർന്നു കിട്ടുവാനാണ് അവർ പ്രാർത്ഥിച്ചത് പോലും. മാപ്പ്.. എല്ലാത്തിനും മാപ്പ്. ഭദ്രയെ നോക്കികൈ കൂപ്പി കാണിച്ചു കൊണ്ട് അവർ നടന്നു നീങ്ങി. അമ്മേ… നിൽക്ക്.. ഞാൻ കൊണ്ട് പോയി വിടാം. ഹരി അവരുടെ പിന്നാലെ ഓടിച്ചെന്നു. വേണ്ട മോനെ ഡ്രൈവർ ഉണ്ട്… അത് സാരമില്ല…ഡ്രൈവർ പോയ്ക്കോട്ടെ..ഇപ്പൊ ഞാൻ അമ്മേടെ കൂടെ വരാം. അങ്ങനെ ഹരിയാണ് മഹാലക്ഷ്മിയെ വീട്ടിലേക്ക് കൊണ്ടുപോയി ആക്കിയത്. കുറച്ച് നാളുകൾക്കു ശേഷം ഹരി വീണ്ടും മംഗലത്ത് വീട്ടിൽ കാലുകുത്തി. അവനെ കണ്ടതും സുസമ്മയം ഭാമയും ഓടിവന്നു. മോനേ….. സ്നേഹത്തോടെയുള്ള സൂസമ്മയുടെ വിളിയിൽ ഹരി ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.. സൂസമ്മച്ചി എന്തൊക്കെയുണ്ട് വിശേഷങ്ങൾ….? വിശേഷം ഒന്നും ഇല്ല മോനെ… മോന് സുഖം ആണോ. ആഹ്… അവൻ ഒന്നും മന്ദഹസിച്ചു. അമ്മയുടെ മുറിയിലേക്ക് കയറി ചെന്നപ്പോൾ , ജനാലയുടെ കമ്പിയിൽ അമർത്തിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന മഹാലക്ഷ്മിയെ ആയിരുന്നു അവൻ കണ്ടത്. അമ്മേ…. ഹരി വിളിച്ചതും മഹാലക്ഷ്മി തിരിഞ്ഞുനോക്കി. അമ്മ വിഷമിക്കുവൊന്നും വേണ്ട.. എന്റെ അമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല.. എനിക്ക് 100% ഉറപ്പുണ്ട്..ആ റിസൾട്ട് നെഗറ്റീവ് ആയിരിക്കും… അവൻ പറഞ്ഞതും മഹാലക്ഷ്മി ഹരിയ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു.. നിങ്ങളോട് രണ്ടാളോടും ചെയ്ത പാപത്തിന്റെ ഫലമാണ് ഇതൊക്കെ… ഈ മാറാരോഗം വന്നു തന്നെ എന്നെ കീഴ്പ്പെടുത്തും മോനേ.. എനിക്കത് ഉറപ്പുണ്ട്. പിന്നെ ഒരു സമാധാനം എന്താണെന്ന് വെച്ചാൽ, ഞാൻ ചെയ്ത പാപത്തിന്റെ എല്ലാ ദോഷങ്ങളും ഈ ഭൂമിയിൽ നിന്നും അനുഭവിച്ചു തന്നെയാണ് ഞാൻ മടങ്ങാൻ പോകുന്നത്. ആ ഒരു കാര്യത്തിൽ എനിക്ക് ആശ്വസിക്കാം. ഇല്ല.. എന്റെ അമ്മയ്ക്ക് അങ്ങനെയൊന്നും വരില്ല. ഹരിയുടെ മിഴികൾ നിറഞ്ഞു. പുറത്തേക്കിറങ്ങി പോയിട്ട് അവൻ ഫോണെടുത്ത് അനിരുത്തനെ വിളിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അനിരുദ്ധനും കരയുകയിരുന്നു.. അത് കണ്ടു കൊണ്ടാണ് ഐശ്വര്യ അവന്റെ അടുത്തേക്ക് കയറി വന്നത്. കാര്യങ്ങൾ ചോദിച്ചപ്പോൾ അനിരുദ്ധൻ എല്ലാം വിശദീകരിച്ചു. ഐശ്വര്യ നമുക്കിപ്പോൾ തന്നെ പോകണം താൻ വേഗം റെഡിയാകു … ബയോപ്സിക്ക് അയച്ചു എന്നല്ലേ ഉള്ളൂ… അതിന് ഇത്രമാത്രം അനിയേട്ടൻ ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല.. വരട്ടെ റിസൾട്ട് ഒക്കെ വന്നശേഷം നമുക്ക് പോയാൽ മതി… കേട്ടപാതി അങ്ങോട്ട് ഓടി ചെന്നിട്ട് എന്നാ കിട്ടാനാ. പിന്നെ എന്തായാലും ആ തള്ളക്ക് സുഖമാ.. ദൈവം അറിഞ്ഞു കൊടുത്തത് തന്നെയാണ്. ഐശ്വര്യ പറഞ്ഞു നിർത്തിയതും അനിരുദ്ധൻ അവളുടെ കരണം തീർത്ത ഒരൊറ്റ അടിയായിരുന്നു. ടി…… മര്യാദയ്ക്ക് എന്റെ കൂടെ വരുന്നുണ്ടെങ്കിൽ ഇപ്പോൾ വന്നോണം.. ഇല്ലെങ്കിൽ നീ ഇവിടെ നിന്റെ അപ്പന്റെ അമ്മയുടെയും കൂടെ പൊറുത്താല്‍ മതി… എനിക്ക് എന്റെ പെറ്റമ്മ തന്നെയാടി വലുത്. അവൻ പാഞ്ഞു വെളിയിലേക്ക് പോയി. *** ഒരാഴ്ചയ്ക്കുശേഷം…. ഐശ്വര്യയും അനിയും ചേർന്ന് അമ്മയും ആയിട്ട് ഹോസ്പിറ്റലിൽ എത്തിയതാണ്.. ഇന്നാണ് ബോയിപ്സി റിസൾട്ട്‌ വരുന്നത്.. പ്രാർത്ഥനയോടെ ഇരിക്കുകയാണ് മൂവരും. മഹാലക്ഷ്മി ഇടയ്ക്കൊക്കെ ശ്വാസം എടുത്തു വലിയ്ക്കുന്നത് കാണുമ്പോൾ അനിയ്ക്ക് അറിയാം അമ്മേടെ വിഷമം എത്രത്തോളം ഉണ്ടെന്ന് ഉള്ളത്. ഒടുവിൽ അവരുടെ ഊഴം എത്തി. മൂവരും കേറി ചെന്നപ്പോൾ ഡോക്ടർ റിസൾട്ട്‌ നോക്കുകയാണ്. ഇരിയ്ക്കൂ……. മഹാലക്ഷ്മി വിറയലോടെ കസേരയിൽ ഇരുന്നു. പേടിയ്ക്കുവൊന്നും വേണ്ട കേട്ടോ. നിങ്ങൾക്ക് പ്രോബ്ലം ഒന്നും ഇല്ല.. റിസൾട്ട്‌ നെഗറ്റീവ് ആണ്. ഡോക്ടർ പറയുന്ന കേട്ടതും മഹാലക്ഷ്മിയുടെ മിഴികൾ നിറഞ്ഞു തൂവി. ഐശ്വര്യയും അനിയും സമാധാനഭാവത്തിൽ പരസ്പരം ഒന്നും നോക്കി.. ഡോക്ടർ ഇത് ഉടനെ റിമൂവ് ചെയ്തു കളയേണ്ട ഗ്രോത്ത് ആണോ. നമ്മൾക്ക് മെയിൻ ആയിട്ടുള്ള സർജനെ കൂടി കണ്ടിട്ട് തീരുമാനിക്കാൻ ബാക്കി. എന്റെ അഭിപ്രായത്തിൽ വേറെ പ്രശ്നമൊന്നും ഇല്ലെന്നാണ് തോന്നുന്നത്.. സർജൻ തീരുമാനിക്കട്ടെ. അതാണ് ബെറ്റർ. അനി ചോദിച്ചതും ഡോക്ടർ പറഞ്ഞു. അപ്പോഴേക്കും അനിരുദ്ധന്റെ പോക്കറ്റിൽ കിടന്ന് ഫോൺ ഇരമ്പുന്നുണ്ടായിരുന്നു. ഹരി ആണെന്നുള്ളത് അവന് അറിയാം. ഫോണും എടുത്ത് അനി വെളിയിലേക്ക് ഇറങ്ങി. ഏട്ടാ….. ഹരി അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല മോനെ. റിസൾട്ട് നെഗറ്റീവ് ആണ്. ഞങ്ങൾ ഡോക്ടറെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് നീ വിളിച്ചത്. സത്യമാണോ ഏട്ടാ, പേടിക്കേണ്ടതായ യാതൊരു സുഖവും അമ്മയ്ക്ക് ഇല്ലല്ലോ അല്ലേ. ഇല്ല മോനെ നമ്മുടെയൊക്കെ പ്രാർത്ഥന ദൈവം കേട്ടതുകൊണ്ട് അമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല.. എത്ര ദിവസമായിട്ട് ടെൻഷൻ അടിക്കുന്നു. ഇപ്പഴാ മനസമാധാനമായത്. അതെ…. സത്യം. ചേട്ടനും അനുജനും കൂടി സംസാരിച്ചുകൊണ്ട് നിന്നപ്പോൾ മഹാലക്ഷ്മിയും ഐശ്വര്യയും ഇറങ്ങിവന്നു,സർജനെ കാണുവാനായി പോകുവാനാണ് വന്നത്.. ആ സമയത്ത് ഐശ്വര്യയുടെ ഫോണിലേക്ക് ഭദ്രയും വിളിച്ചിരുന്നു. അനിരുദ്ധൻ പറഞ്ഞ മറുപടി തന്നെയാണ് അവളും ഭദ്രയെ അറിയിച്ചത്. എല്ലാവർക്കും ആശ്വാസവും സമാധാനവും ആയ നിമിഷം. ഹരി നല്ല തിരക്കിലായിരുന്നു കുറച്ചു ദിവസങ്ങൾ ആയിട്ട് അവന് ആകെ ഓട്ടപ്പാച്ചിൽ മാത്രമാണ്,,,രവീന്ദ്രൻ അവന്റെ പേരിൽ സ്റ്റാർട്ട് ചെയ്ത പുതിയ കമ്പനിയുടെ കാര്യങ്ങളൊക്കെ നോക്കണം. ഒപ്പം തന്നെ അനിരുത്തനെയു ഐശ്വര്യയെയും മംഗലത്ത് ഗ്രൂപ്പിന്റെ മൊത്തം കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കണം. രാത്രി ഏറെ വൈകിയാണ് ഹരി വീട്ടിൽ എത്തുന്നത് പോലും. പിന്നെ ഇപ്പോൾ ഒരു ആശ്വാസമുള്ളത് എന്താണെന്ന് വെച്ചാൽ രവീന്ദ്രൻ മംഗലത്ത് ഓർഫനേജിന്റെ അടുത്തായിയുള്ള ഹൗസിംഗ് കോംപ്ലക്സിൽ നിന്ന് ഒരു വീട് വാങ്ങി… മീരയെയും കൂട്ടി അയാൾ അവിടെയാണ് താമസം. പകലുമുഴുവനും മീര ഓർഫനേജിൽ തന്നെയാണ്.. അവിടെ അത്യാവശ്യം അന്തേവാസികൾ ഒക്കെ ഉള്ളതിനാൽ അവരുടെയൊക്കെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് മീരയുടെ നേതൃത്വത്തിലാണ്. ഓർഫനേജിൽ നിന്നും ഒരു ഇറക്കം തന്റെ ജീവിതത്തിൽ ഇല്ലെന്നുള്ളത് മീര രവീന്ദ്രനോട് പറഞ്ഞു അതിൽ പ്രകാരമാണ് അയാൾ ഇങ്ങനെ ഒരു സൊലൂഷൻ കണ്ടെത്തിയത്. ഭദ്രയും ഹരിയും ഇപ്പോഴും ആ വാടകവീട്ടിൽ തന്നെയാണ് തുടരുന്നത്. അച്ഛന്റെയും അമ്മയുടെയും അടുത്തൊക്കെ അവൾ പോകാറുണ്ട്. അവരോടൊപ്പം സമയം ചിലവഴിക്കാറുണ്ട്. എന്നാലും തങ്ങളുടെ ഈ കൊച്ചു വീട്ടിലെ സന്തോഷകരമായ ദിവസങ്ങൾ ഒരുപാട് ആസ്വദിക്കുകയാണ് രണ്ടാളും ചേർന്ന്. അങ്ങനെ ഏറെ നാളുകൾക്കു ശേഷം കുടുംബത്തിൽ ഉണ്ടായിരുന്ന പിശാച് ഇറങ്ങിപ്പോയ നിമിഷം ആയിട്ടാണ് ഹരി അമ്മയുടെ റിസൾട്ട് വന്ന ദിവസത്തെ ഭദ്രയോട് വർണ്ണിച്ചത്. ജീവിതം എന്താണെന്ന് ഉള്ളത് അമ്മ പഠിച്ചത് ഈ കഴിഞ്ഞ ഒരു ഏഴ് ദിവസങ്ങൾ കൂടി ആയിരുന്നു എന്ന് ഹരി പറഞ്ഞു. മഹാലക്ഷ്മിയുടെ പാതി ജീവനും തീർന്ന മട്ടിലായിരുന്നു അവർ കഴിഞ്ഞത്. അനിരുദ്ധൻ ഇറങ്ങിപ്പോകുന്ന പിന്നാലെ ഐശ്വര്യയും അവളുടെ കുടുംബവും മഹാലക്ഷ്മിയെ കാണുവാനായി എത്തിയിരുന്നു. അവരുടെ അവസ്ഥ കണ്ടതും ഐശ്വര്യ പിന്നീട് മടങ്ങി പോയില്ല. ഇത്രയൊക്കെ ഉള്ളൂ ഒരാളുടെ ജീവിതം എന്ന് അവളും പഠിച്ചു എന്തെങ്കിലും ഒരു മാറാവ്യാധി വന്നാൽ അപ്പൊ കഴിയും പണവും പ്രതാപവും പ്രശസ്തിയും ഒക്കെ എന്നുള്ളത് മഹാലക്ഷ്മിയിലൂടെ അവൾ മനസ്സിലാക്കി. രവീന്ദ്രനോട് കമ്പനി ഏറ്റെടുക്കുവാൻ മഹാലക്ഷ്മി പറഞ്ഞ കാര്യങ്ങൾ അയാളാണ് ഹരിയെ അറിയിച്ചത്. അവൻ അനിയേ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചപ്പോൾ അവനും വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു. അങ്ങനെ ഹരി ഒന്നു രണ്ടു ദിവസങ്ങൾ കമ്പനിയിൽ ചെന്നിട്ട് പതിയെ കാര്യങ്ങൾ ഒന്നൊന്നായി വീണ്ടെടുക്കുവാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഒപ്പം ഏട്ടനെ എല്ലാ നന്നായി പഠിപ്പിക്കുകയും ചെയ്തു.. പഴയ രീതിയിലേക്ക് കമ്പനി വളരണമെങ്കിൽ ഏറെ സമയം എടുക്കും എന്നുള്ളത് ഹരിക്ക് വ്യക്തമായി അറിയാം. അതുവരെ കാത്തിരിക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ല താനും. എന്നാൽ രവീന്ദ്രന്റെ നേതൃത്വത്തിൽ ഹരി ആരംഭിച്ച പുതിയ സംരംഭം , ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും ഒരു സൂര്യനെപ്പോലെ കത്തിജ്വലിച്ചു കയറി വരികയായിരുന്നു… ഓഫീസിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുവാനായി ഭദ്രേയും അവൻ ഹെൽപ്പ് ചെയ്യുവാനായി വിളിച്ചപ്പോൾ, അവൾ റെഡി. അടുത്ത തിങ്കളാഴ്ച മുതൽ ഭദ്രയും വന്നു തുടങ്ങാമെന്ന് അവൾ അവനോട് പറഞ്ഞു. അങ്ങനെ അമ്മ ഹോസ്പിറ്റലിൽ നിന്നും എത്തിയ ദിവസം വൈകുന്നേരം ഭദ്രയും ഹരിയും കൂടി മംഗലത്ത് വീട്ടിലേക്ക് ചെന്നിരുന്നു. ഹരി അപ്പോഴാണ് ഫ്രീ ആയത്. അതുകൊണ്ടാണ് വീട്ടിൽ എത്തുവാൻ ലേറ്റ് ആയി പോയതും. അമ്മയുടെയും ഏട്ടന്റെയും ഒക്കെ കൂടെയിരുന്ന് കുറെയേറെ സമയം അവർ സംസാരിച്ചു. അപ്പോഴാണ് രവീന്ദ്രനും മീരയും അവിടേക്ക് വന്നത്. എല്ലാവർക്കും സന്തോഷവും ആശ്വാസവും… അനിരുദ്ധൻ കഴിക്കുവാനുള്ള ഫുഡ് ഒക്കെ വെളിയിൽ നിന്നും വരുത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് എല്ലാവരും പിരിഞ്ഞു പോയത് ഹരിയോടും ഭദ്രയോടും ഒരു ദിവസത്തേക്ക് വീട്ടിലേക്ക് വരുവാൻ പറഞ്ഞ് അച്ഛനും അമ്മയും നിർബന്ധിച്ചപ്പോൾ ഒടുവിൽ അവർ രണ്ടാളും അവിടേക്ക് പോയി. ചെന്നപ്പോൾ ആയിരുന്നു നാലഞ്ചു ബാഗുകൾ പായ്ക്ക് ചെയ്തു വെച്ചിരിക്കുന്നത് ഭദ്ര കാണുന്നത്. അച്ഛാ… ഇതെന്താണ്..? ഭദ്ര രവീന്ദ്രനെ നോക്കി ചോദിച്ചു. ഞാനും അമ്മയും കൂടി ഒരു യാത്ര പോകുകയാണ് മോളെ… വല്ലാത്തൊരു ആഗ്രഹമാണ് അച്ഛന്,,,, ഒരുപാട് ദിവസങ്ങൾ ഒന്നുമില്ല, ഒരു പത്തു പന്ത്രണ്ട് നാൾ.. അതുകഴിഞ്ഞാൽ ഞങ്ങൾ മടങ്ങിയെത്തും കെട്ടോ. ഓഹ്… ഹണി മൂൺ പാക്കിങ് ആയിരുന്നു അല്ലേ. കുറുമ്പോടെ ഭദ്ര ചോദിക്കുമ്പോൾ മീരയുടെ മുഖത്ത് നാണം.. ആഹ്.. അങ്ങനെയെങ്കിൽ അങ്ങനെ. ഒക്കെ നമ്മുട മോൾടെ ഇഷ്ട്ടം പോലെ ചിന്തിയ്ക്കട്ടെ അല്ലേ ഭാര്യേ… രവീന്ദ്രൻ മീരയുടെ തോളിൽ ഒന്ന് തന്റെ തോള് കൊണ്ട് ഒന്നുതട്ടി.. എല്ലാവരുടെയും സ്നേഹം കണ്ട്കൊണ്ട് ഹരി ഒരു പുഞ്ചിരിയോടെ നിന്നു.. അടുത്ത ദിവസം കാലത്തെ അച്ഛനെയും അമ്മയെയും എയർപോർട്ടിൽ ആക്കിയ ശേഷം ഹരി യും ഭദ്രയും വീട്ടിലേക്ക് തിരിച്ചു വന്നത് ഭദ്രക്കുട്ടി വീട്ടുകാരും കുടുംബക്കാരും ഒക്കെ ആയപ്പോൾ ഈ പാവം ഹരിയേട്ടനെ മറന്നോ നീയ്… ഹരി ചോദിക്കുന്ന കേട്ട്കൊണ്ട് അവൾ അവനെ ഇത്തിരി ദേഷ്യത്തിൽ നോക്കി. അങ്ങനെ എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ ഏട്ടന്? ഹ്മ്… തോന്നാത്തിരുന്നാൽ കൊള്ളാം. ഓഹ്… തോന്നില്ല.. അതുകൊണ്ട് ആ പേടി വേണ്ട കേട്ടോ. ഓക്കേ…. ആയിക്കോട്ടെ. പെട്ടന്ന് ഭദ്ര ഹരിയെ ഇറുക്കി പുണർന്നു. എനിക്ക് എന്റെ ഹരിയേട്ടൻ കഴിഞ്ഞേ ഒള്ളു ബാക്കിഎല്ലാവരും. ആരോരുമില്ലാത്ത ഈ ഭദ്രയേ ചേർത്ത് പിടിച്ചു കൂടെ കൂട്ടിയ ആളല്ലേ, ഈ ആളു എന്റെ ജീവിതത്തിലേക്ക് വന്നപ്പോളാണ് എനിയ്ക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കയും സന്തോഷവും ഒക്കെ തോന്നിയത്.എല്ലാ അർഥത്തിലും ഹരിയേട്ടന്റെ സ്വന്തം ആയ നിമിഷം, ആ ഒരു നിമിഷത്തിൽ ആയിരുന്നു ഞാൻ ഏറ്റവും കൂടുതൽ സംതൃപ്തയായത്.. ഇനി അങ്ങോളം എനിക്ക് എന്റെ ഹരിയേട്ടന്റെ മാത്രമായി കഴിഞ്ഞാൽ മതി. അച്ഛനെയും അമ്മയെയും ഒക്കെ കിട്ടിയതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. എന്റെ അമ്മയെ പോലെ ഞാൻ സ്നേഹിച്ച മീര ടീച്ചർ, എന്റെ പെറ്റമ്മ ആയിരുന്നു എന്നറിഞ്ഞ നിമിഷം.. അതുപോലെ ഏട്ടനെ കൈ പിടിച്ചു കയറ്റിയ രവീന്ദ്രൻ സർ എന്റെ അച്ഛൻ ആണെന്ന് ടീച്ചറമ്മ പറഞ്ഞപ്പോൾ ഒക്കെ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം തോന്നി.. എന്റെ ജന്മത്തിന് അവകാശി ഉണ്ടല്ലോ എന്ന ഒരു ചേതോവികാരം… എന്നാൽ അതിനേക്കാൾ ഒക്കെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമെന്ന് പറയുന്നത്, ഹരിയേട്ടന്റെ പെണ്ണായി, ഏട്ടന്റെ പാതിയായി, ഞാനും എന്റെ ഹരിയേട്ടനും നമ്മുട കുഞ്ഞുങ്ങളും ഒക്കെ കൂടി അടിച്ചു പൊളിച്ചു കഴിയുന്നതാണ് കേട്ടൊ. അവനെ കെട്ടിപിടിച്ചു കൊണ്ട്, അവന്റെ ഇരു കവിളിലും മാറി മാറി മുത്തം കൊടുത്തു കൊണ്ട് ഭദ്ര പറഞ്ഞപ്പോൾ ഹരി പുഞ്ചിരിയോടെ അവളെ നോക്കി. അപ്പൊ എല്ലാം പറഞ്ഞ പോലെ,, പക്ഷെ അവസാനം പറഞ്ഞ കാര്യത്തിന് ഞാൻ ഇത്തിരി കൂടി കഷ്ട്ടപ്പെടണം അല്ലേ ഭദ്രാ… ഹരി ചോദിച്ചതും ഭദ്രയുടെ നെറ്റിയിൽ നീളൻ വരകൾ വീണു. മനസ്സിലായില്ലേ…. ഇല്ല്യാ.. എന്തെ… എന്റെ കുഞ്ഞുങ്ങളെ പെറ്റുവളർത്തി സന്തോഷമായിട്ട് കഴിയണമെന്നത് തിയറി… അതിന്റെ പ്രാക്റ്റിക്കൽ നടപടികൾ നമ്മുക്ക് സ്വീകരിക്കേണ്ടേ ഭാര്യേ… പറയുകയും അവൻ അവളെ വായുവിലേക്ക് ഒന്ന് ഉയർത്തി. പ്ലീസ്… കഷ്ടമുണ്ട് ഹരിയേട്ടാ.. പ്ലീസ്.. താഴെ നിറുത്തിയ്ക്കെ.. നിറുത്താം.. അല്ലാണ്ട് പറ്റില്ലല്ലോ.. റൂമിലെത്തട്ടെ പെണ്ണെ. അവൻ പറഞ്ഞതും ഭദ്ര അവന്റെ ഇരു ചുമലിലും അടിച്ചുകൊണ്ട് ബഹളം കൂട്ടി. ടി.. അടങ്ങിയിരിക്ക്ടി, ഇല്ലെങ്കിൽ മേടിക്കും കേട്ടോ നീയ്.ഈ ഹരിയേട്ടനെ അറിയാല്ലോ നിനക്ക് റൂമിൽ എത്തിയിട്ട് അവളെ താഴേക്ക് ഇറക്കുന്നതിടയിൽ ഹരി വിളിച്ചു പറഞ്ഞു. അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് പ്രണയത്തോടെ,സ്നേഹത്തോടെ സമാധാനത്തോടെ, സന്തോഷത്തോടെ ഭദ്രലക്ഷ്മിയും ഹരിനാരായണനും അവരുടെ ജീവിതം ജീവിച്ചു തുടങ്ങി.. **** അവസാനിച്ചു. ഹരിയെയും ഭദ്രയെയും സ്നേഹിച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി.

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • നടക്കുന്നത് ഏറ്റവും വലിയ താര കൈമാറ്റം; സഞ്ജു സാംസൺ ചെന്നൈയിലേക്കെന്ന് സൂചന

    നടക്കുന്നത് ഏറ്റവും വലിയ താര കൈമാറ്റം; സഞ്ജു സാംസൺ ചെന്നൈയിലേക്കെന്ന് സൂചന

    നടക്കുന്നത് ഏറ്റവും വലിയ താര കൈമാറ്റം; സഞ്ജു സാംസൺ ചെന്നൈയിലേക്കെന്ന് സൂചന

    മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കെന്ന് സൂചന. അടുത്ത സീസണിൽ സഞ്ജു ചെന്നൈക്ക് വേണ്ടി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ ചെന്നൈ രാജസ്ഥാന് കൈമാറും. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താര കൈമാറ്റമാണ് നടക്കാനൊരുങ്ങുന്നത്

    കഴിഞ്ഞ ഏതാനും നാളുകളായി ക്രിക്കറ്റ് ലോകത്തെ ചൂടേറിയ വിഷയമാണ് സഞ്ജുവിന്റെ ടീം മാറ്റം. ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് സഞ്ജു ചെന്നൈയിലെത്തുമെന്ന് കാത്തിരിക്കുന്നത്. ഇത് യാഥാർഥ്യമായി എന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം. ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ട്രാൻസ്ഫർ വിഷയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചതായി ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു

    സാങ്കേതിക നടപടികളുടെ കടമ്പ കൂടി കടന്നാൽ ട്രേഡിംഗ് പൂർത്തിയാകും. താരങ്ങളുടെ രേഖാമൂലമുള്ള സമ്മതം ലഭിച്ചു കഴിഞ്ഞാൽ ഫ്രാഞ്ചൈസികൾക്ക് അന്തിമ കരാറിനായി കൂടുതൽ ചർച്ചകൾ നടത്താം. അതേസമയം ട്രേഡിംഗിന് രവീന്ദ്ര ജഡേജക്ക് താത്പര്യമില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്‌