Blog

  • അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ഒപ്പിടാനുള്ള സമയപരിധി തള്ളി

    അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ഒപ്പിടാനുള്ള സമയപരിധി തള്ളി

    അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ഒപ്പിടാനുള്ള സമയപരിധി തള്ളി

    ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് തള്ളി. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീം കോടതി മറുപടി നൽകിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി

    അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠമായ നിലപാടാണ്. ബില്ല് വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചുവെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടെന്നും കോടതി പറഞ്ഞു

    ആശയവിനിമയം ഇല്ലാതെ പിടിച്ചുവെക്കുന്നത് അഭിലഷണീയമല്ല. ഗവർണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവേചനാധികാരം എന്തിനൊക്കെ ഉപയോഗിക്കാമെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. 

    രാഷ്ട്രപതിക്ക് ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചനാധികാരമുണ്ട്. എന്നാൽ അനിയന്ത്രിതമായി പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകൾ ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

     

  • മംഗല്യ താലി: ഭാഗം 84

    മംഗല്യ താലി: ഭാഗം 84

    രചന: കാശിനാഥൻ

    അമ്മേ… അമ്മയിതു എന്ത് ഭാവിച്ചാണ്.. സ്വന്തം ഇഷ്ടത്തിന് ഓരോന്ന് ചെയ്തു കൂട്ടിയിട്ട്, ഇപ്പോൾ ഒടുക്കം എന്തായി. മേജർ ആയിട്ടുള്ള എല്ലാ കമ്പനിയും നമ്മളും ആയിട്ടുള്ള കോൺട്രാക്ട് പിൻവലിച്ചു.. ഒന്നിനൊന്ന് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.. ഇനിയും അമ്മയുടെ അഹമ്മതി നിർത്തിയിട്ടില്ലെങ്കിൽ, നമ്മൾ പിച്ചച്ചട്ടി എടുക്കേണ്ട അവസ്ഥയിലാകും. ആദ്യമായിട്ട് അനിരുദ്ധൻ അത്രമേൽക്ഷോഭത്തോടെ മഹാലക്ഷ്മിയോട് സംസാരിച്ചത്.. എന്നാൽ യാതൊരു കൂസലും ഇല്ലാതെ അവർ കാലിന്മേൽ കാലും കയറ്റി വെച്ച് സെറ്റിയിൽ ഇരിക്കുകയാണ്.. അമ്മേ……. ഞാൻ പറയുന്നത് എന്തെങ്കിലും അമ്മ കേൾക്കുന്നുണ്ടോ.? അവൻ ഒന്നൂടെ ചോദ്യം ആവർത്തിച്ചു. നിനക്കെന്തിന്റെ കേടാണ്…. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ ആയിട്ട് വന്നിരുന്നു ഓരോന്ന് പറഞ്ഞോളൂ.. എടാ അവൻ ജോലികൾ ചെയ്യുന്നത് കണ്ടെങ്കിലും നിനക്ക് പഠിക്കാൻ മേലായിരുന്നോ.. വെറുതെ നോക്കുകുത്തിയുടെ കണക്ക് അവിടെ പോയിരുന്നു.. ആ സമയത്ത്, കമ്പനിയുടെ എന്തെങ്കിലും കാര്യങ്ങൾ നീയൊന്ന് പഠിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിൽ, ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു.. ഓഹോ അപ്പോൾ കുറ്റം മുഴുവൻ എനിക്കായി അല്ലേ അമ്മേ..? ദേഷ്യം വന്നിട്ട് കണ്ണ് കാണാൻ മേലാത്ത അവസ്ഥയായിരുന്നു. അതേടാ….. നിന്റെ ഭാഗത്ത് തന്നെയാണ് കുറ്റം മുഴുവനും. ആദ്യം നീ നന്നാവാൻ നോക്ക്. എന്നിട്ട് എന്റെ മെക്കിട്ട് കയറാൻ വന്നാൽമതി. അമ്മ ഒരുത്തി കാരണമാണ് ഈ കുടുംബം ഇങ്ങനെ അധപ്പതിച്ചത്. പണത്തോടുള്ള അമ്മയുടെ ആർത്തി.. അതുകൊണ്ടല്ലേ ഭദ്രയെ പോലും അമ്മ ബലിയാടക്കാൻ ശ്രമിച്ചത്. എന്തായാലും, ഹരി നന്മയുള്ളവനാണ്. അതുകൊണ്ടാണല്ലോ അവൻ ഉന്നതങ്ങളിലേക്ക് കയറിക്കൊണ്ടിരിക്കുന്നത്. അമ്മ അറിഞ്ഞിരുന്നോ, രവീന്ദ്രൻ സാർ , ഹരിയുമായി ചേർന്ന് പുതിയൊരു കമ്പനി സ്റ്റാർട്ട് ചെയ്തത്. നമ്മുടെ മേജർ കമ്പനീസ് എല്ലാം ഹരിയുടെ കമ്പനിയുമായി പുതിയ കരാറിൽ ഏർപ്പെട്ടു. അമ്മ പിൻ കാലുകൊണ്ട് തൊഴിച്ചു വിട്ടപ്പോൾ, ഓർത്തിരുന്നില്ല അല്ലേ മകൻ ഇതുപോലെ കത്തി കയറി വരുമെന്നുള്ളത്. എനിക്ക് അവന്റെ കാര്യം കേൾക്കുക പോലും വേണ്ട, ഇനി അതിനെക്കുറിച്ച് സംസാരിക്കാനാണ് നിന്റെ ഭാവമെങ്കിൽ രണ്ടിനെയും കൈപിടിച്ച് ഇറക്കിവിടു ഞാന് ഈ രണ്ടെന്നു ഉദ്ദേശിച്ചത് അമ്മ ആരെയാ.. പിന്നിൽ നിന്നും ഐശ്വര്യയുടെ ശബ്ദം. പെട്ടെന്ന് മഹാലക്ഷ്മി ഒന്നു പകച്ചു. അമ്മ ഇറക്കിവിടുക ഒന്നും വേണ്ട ഞങ്ങൾ രണ്ടാളും സ്വന്തം ഇഷ്ടപ്രകാരം പോയേക്കാം.. എന്തെ മതിയോ… ഞാൻ അതൊന്നും മനസ്സിൽ ഓർത്തുകൊണ്ട് പറഞ്ഞതല്ല മോളെ… എന്ത് ഓർത്തിട്ട് ആണെങ്കിലും അല്ലെങ്കിലും ശരി.. അമ്മ പറഞ്ഞു ല്ലോ… ഐശ്വര്യ അതേറ്റുപിടിച്ച് പിന്നീട് അമ്മായിയമ്മയും മരുമകളും തമ്മിൽ ഉഗ്രൻ വാക്കേറ്റം ആയിരുന്നു.. അനിരുദ്ധൻ പറഞ്ഞിട്ടൊന്നും രണ്ടാളും കേൾക്കാൻ പോലും കൂട്ടാക്കിയില്ല. ഞാൻ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്ന സ്ഥിതിയിലായിരുന്നു മഹാലക്ഷ്മി…. ഒടുവിൽ ഐശ്വര്യയുടെ ഫോണിലേക്ക് അവളുടെ ഡാഡി വിളിച്ചപ്പോഴാണ് രംഗം ഒന്ന് ശാന്തമായത്. എന്നാൽ അത് അതിനേക്കാൾ വലിയൊരു പ്രളയത്തിന് മുൻപുള്ള കുറച്ചുനേരത്തെ ശാന്തത മാത്രമായിരുന്നു. മകളോട് ഇങ്ങനെയൊക്കെ മഹാലക്ഷ്മി പറഞ്ഞു എന്ന് അറിഞ്ഞപ്പോൾ ഐശ്വര്യയുടെ ഡാഡി അത് ഏറ്റു പിടിച്ചു… അരമണിക്കൂറിനുള്ളിൽ അയാൾ മംഗലത്ത് വീട്ടിൽ പാഞ്ഞ് എത്തി.. പിന്നീട് അവിടെ നടന്നത് ഉഗ്രൻ സ്ഫോടനം ആയിരുന്നു. . ഐശ്വര്യയും അനിരുദ്ധനേയും വിളിച്ചുകൊണ്ട് അവളുടെ ഡാഡി ഇറങ്ങിപ്പോയപ്പോൾ ആദ്യമായി മഹാലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു. പോകരുതെന്ന് മകനോട് ഒരായിരം ആവർത്തി അവർ പറഞ്ഞുവെങ്കിലും അനിരുദ്ധൻ അതിനൊന്നും ചെവി കൊടുക്കാതെ ഇറങ്ങി. അങ്ങനെ ഹരി അവന്റെ ഭാര്യയെയും വിളിച്ചുകൊണ്ടു പോയതുപോലെ, അനിരുദ്ധനും ഐശ്വര്യയും മംഗലത്ത് വീട്ടിൽ നിന്നും പടിയിറങ്ങി. ഓരോ മിനിറ്റുകൾ പിന്നിടും തോറും , മഹാലക്ഷ്മിയുടെ കമ്പനിയുടെ മാർക്കറ്റ് വാല്യൂ ഇടിഞ്ഞു കൊണ്ടേയിരുന്നു. മരുമകളെ തലപ്പത്ത് സ്ഥാനത്തേക്ക് കൈപിടിച്ച് കയറ്റിയപ്പോൾ അവർ ഓർത്തിരുന്നില്ല രണ്ടാഴ്ചകൊണ്ട് കമ്പനി കെട്ടി പൂട്ടേണ്ട അവസ്ഥ വരും എന്നുള്ളത്. പാവം ഹരിയെ വെറും കറിവേപ്പില പോലെ വലിച്ചെറിഞ്ഞ അവർക്ക് ദൈവം കൊടുത്ത ഏറ്റവും വലിയ ശിക്ഷ ആയിരുന്നു അത്. അന്നാണെങ്കിൽ കമ്പനിയിലെ എംപ്ലോയിസിന് സാലറി കൊടുക്കേണ്ട ദിവസമാണ്. കമ്പനി നഷ്ടത്തിൽ ആയതുകൊണ്ട് ഒരൊറ്റ ചില്ലി കാശ് പോലും അക്കൗണ്ടിൽ ഇല്ല… കോടികൾ കിടന്നിരുന്ന അക്കൗണ്ട് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കാലിയാകുകയായിരുന്നു… അതിനു പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത്, മേജർ ആയിട്ടുള്ള കമ്പനി ഒക്കെ മംഗലത്ത് ഗ്രൂപ്പിൽ നിന്നും വിത്ഡ്രോ ചെയ്തപ്പോൾ അവർ നിക്ഷേപിച്ച പണം തിരികെ കൊടുക്കേണ്ട അവസ്ഥയായിരുന്നു. അപ്രകാരമാണ് മഹാലക്ഷ്മി തകർന്നു പോയത്.. സാലറി കൊടുക്കേണ്ട ദിവസമാണെന്ന് പറഞ്ഞ് കമ്പനി മാനേജർ വിളിച്ചപ്പോൾ, മഹാലക്ഷ്മി അയാളോട് വീട്ടിലേക്ക് വരുവാൻ പറഞ്ഞു.. 50പവന്റ സ്വർണ്ണഭരണങ്ങൾ ഇരിപ്പുണ്ടായിരുന്നു വീട്ടിൽ തന്നെ.. അതു മുഴുവൻ അവർ എടുത്തു വച്ചു… ഈ മാസത്തെ സാലറി അങ്ങനെ കൊടുക്കുവാൻ അവർ ധാരണയിലായി. ചെറിയൊരു സമാധാനം മനസ്സിൽ തോന്നിയെങ്കിലും അനിരുദനും കൂടി തന്നെ വിട്ട് പോയതിൽ അവരുടെ ഹൃദയം തേങ്ങി. ലക്ഷ്മിയമ്മേ… ഓഫീസിൽ നിന്നും ആരോ എത്തിയിട്ടുണ്ട് കേട്ടോ. ഭാമ വന്നു പറഞ്ഞപ്പോൾ മഹാലക്ഷ്മി തന്റെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിച്ചെന്നു. അവരുടെ കൈവശം 50 പവന്റെ ആഭരണങ്ങളും ഉണ്ടായിരുന്നു. കമ്പനിയിലെ മാനേജരായ കുരുവിളയുടെ കയ്യിലേക്ക് അത് കൊടുത്തശേഷം പണയം വെച്ചോള് അല്ലെങ്കിൽ വിറ്റോളു എങ്ങനെയെങ്കിലും സാലറി എല്ലാവർക്കും കൊടുക്കുക കേട്ടോ കുരുവിള…എനിക്ക് നല്ല സുഖമില്ല… അതുകൊണ്ട് ഞാൻ ഓഫീസിലേക്ക് വരുന്നില്ല അവർ പറഞ്ഞതും കുരുവിള തലയാട്ടിക്കൊണ്ട് ഇറങ്ങിപ്പോയി. മഹാലക്ഷ്മി വീണ്ടും തന്റെ റൂമിലേക്ക് വന്നു. ഭാമ… എന്നെയിനി ആരും വിളിക്കരുത് കേട്ടോ.. അഥവാ ആരെങ്കിലും കാണാൻ വന്നിട്ടുണ്ടെങ്കിൽ ഞാൻ ഇവിടെ ഇല്ലെന്ന് പറഞ്ഞാൽ മതി. ഹ്മ്. ഭാമ ചുമൽ ചലിപ്പിച്ചു *** ഹരി ഓഫീസിലേക്ക് പോയതും മീര ടീച്ചറും ഭദ്രയും തനിച്ചായി. രണ്ടാൾക്കും ഉള്ള ബ്രേക്ക്ഫാസ്റ്റ് ഒക്കെ വാങ്ങി കൊടുത്ത ശേഷം ആയിരുന്നു ഹരി പോയത്. ടീച്ചറിനെ വളരെ നിർബന്ധിച്ച് ആയിരുന്നു ഭദ്ര അതൊക്കെ കഴിപ്പിച്ചത്. മോളെ….. മീര ടീച്ചർ വിളിച്ചതും അവൾ അവരുടെ അരികിലേക്ക് വന്നിരുന്നു. പെട്ടെന്ന് അവർ ഭദ്രയെ കെട്ടിപ്പിടിച്ച്.. എന്നിട്ട് ഉറക്കെ നിലവിളിച്ചു. ടീച്ചർ.. എന്ത് പറ്റി.. എന്ത്‌ പറ്റി എന്റെ ടീച്ചർക്ക്.. എന്തിനാണ് ഇങ്ങനെ ടീച്ചർ കരയുന്നത്. അവരുടെ കരച്ചിൽ കണ്ടതും ഭദ്രയും വാവിട്ട് കരഞ്ഞുപോയി. പെട്ടെന്ന് മീര ഭദ്രയുടെ ഇരുകാലുകളിലും പിടിച്ചു. മോളെ… എനിക്ക് മാപ്പ് തരണം.. എന്റെ പൊന്നു മോള് എനിക്ക് മാപ്പ് തരണം… അവർ വിതുമ്പി ക്കൊണ്ട് പറഞ്ഞപ്പോൾ ഭദ്ര ഒന്നും മനസിലാവാതെ തരിച്ചു നിന്നു.. ഈ സമയത്ത്, മീര ടീച്ചർക്ക് സുഖമില്ലാതെ ഹോസ്പിറ്റലിലാണ്. അതുകൊണ്ടാണ് താൻ ഇന്ന് ഓഫീസിലേക്ക് വരാൻ വൈകിയത് എന്നുള്ള വിവരം അ ഹരി രവീന്ദ്രൻ സാറിനെ വിളിച്ച് അറിയിച്ചിരുന്നു. പെട്ടെന്ന് അയാൾക്ക് മീരയെ കാണണം എന്നുള്ള ആഗ്രഹം പറഞ്ഞു. സാറിന് മീര ടീച്ചറെ പരിചയം ഉണ്ടോ എന്ന് ഹരി ചോദിച്ചപ്പോൾ.. ഉണ്ട്, തനിക് അവരെ അറിയാം… ബാക്കിയൊക്കെ മീരയെ കണ്ട ശേഷം പറയാം എന്നും പറഞ്ഞു കൊണ്ട് ഹരിയോടൊപ്പം ഹോസ്പിറ്റലിലേക്ക് വന്നതായിരുന്നു രവീന്ദ്രൻ. വാതിൽ തുറന്ന് അകത്തേക്ക് കയറിയ ഹരിയും രവീന്ദ്രനും കാണുന്നത്, ഭദ്രയുടെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്ന മീരയെ ആയിരുന്നു….കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • രഞ്ജി ട്രോഫിയിൽ കർണാടകക്കെതിരെ കേരളം ഇന്നിംഗ്‌സിനും 164 റൺസിനും തോറ്റു

    രഞ്ജി ട്രോഫിയിൽ കർണാടകക്കെതിരെ കേരളം ഇന്നിംഗ്‌സിനും 164 റൺസിനും തോറ്റു

    രഞ്ജി ട്രോഫിയിൽ കർണാടകക്കെതിരെ കേരളം ഇന്നിംഗ്‌സിനും 164 റൺസിനും തോറ്റു

    രഞ്ജി ട്രോഫിയിൽ കർണാടകയ്‌ക്കെതിരെ കേരളത്തിന് വൻ തോൽവി. ഇന്നിംഗ്‌സിനും 164 റൺസിനുമാണ് കേരളം പരാജയപ്പെട്ടത്. ആദ്യ ഇന്നിംഗ്‌സിൽ 348 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത കേരളം രണ്ടാമിന്നിംഗ്‌സിൽ 184 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ മൊഹ്‌സിൻ ഖാനാണ് കേരളത്തെ തകർത്തത്

    സമനില ലക്ഷ്യമിട്ട് അവസാനദിവസം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയായിരുന്നു. രണ്ട് ഓവർ ആകുമ്പോഴേക്കും തന്നെ രണ്ട് വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. 9 റൺസെടുത്ത നിധീഷ് പുറത്തായതിന് പിന്നാലെ 15 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും വീണു

    അഹമ്മദ് ഇമ്രാനും കൃഷ്ണപ്രസാദു ംചേർന്ന് നാലാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു. കൃഷ്ണപ്രസാദിനെ പുറത്താക്കിയാണ് മൊഹ്‌സിൻ ഖാൻ വിക്കറ്റ് വേട്ട തുടങ്ങിയത്. കൃഷ്ണപ്രസാദ് 33 റൺസെടുത്തു. 23 റൺസെടുത്ത അഹമ്മ് ഇമ്രാനെ വീഴ്ത്തിയതും മൊഹ്‌സിനായിരുന്നു. 

    സച്ചൻ ബേബി 12 റൺസിനും ഷോൺ റോജർ പൂജ്യത്തിനും വീണു. ഏദൻ ആപ്പിൾ ടോം 39 റൺസും ഹരികൃഷ്ണൻ ആറ് റൺസുമെടുത്തു. കർണാടകയ്ക്ക് വേണ്ടി വിദ്വത് കവേരപ്പ രണ്ട് വിക്കറ്റ് വീഴ്ത്തി.
     

  • പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു

    പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു

    പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു

    പത്തനംതിട്ട കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഒരു കുട്ടി മരിച്ചു. ഏഴുവയസുകാരിയായ ആദ്യലക്ഷ്മിയാണ് മരിച്ചത്. അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

    വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. കുട്ടികളെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. ഓട്ടോ ഡ്രൈവർ ​ഗുരുതര പരുക്കോടുകൂടി ചികിത്സയിൽ കഴിയുകയാണ്. പത്തനംതിട്ട സ്വദേശിയായ രാജേഷ് ആയിരുന്നു ഓട്ടോ ഡ്രൈവർ. മറ്റ് കുട്ടികൾക്ക് സാരമായ പരുക്കേറ്റു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.

  • ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിന് പ്രധാനമന്ത്രി അടക്കമുള്ളവർ

    ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിന് പ്രധാനമന്ത്രി അടക്കമുള്ളവർ

    ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിന് പ്രധാനമന്ത്രി അടക്കമുള്ളവർ

    ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. പത്താം തവണയാണ് ബിഹാർ മുഖ്യമന്ത്രി കസേരയിലേക്ക് നിതീഷ് കുമാർ എത്തുന്നത്. പട്‌ന ഗാന്ധി മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ എത്തി

    ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ നിയമസഭാ കക്ഷി യോഗത്തിലാണ് നിതീഷ് കുമാറിനെ നേതാവായി തെരഞ്ഞെടുത്തത്

    സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. 243 അംഗ നിയമസഭയിൽ 202 സീറ്റുകൾ നേടിയാണ് എൻഡിഎ വീണ്ടും അധികാരത്തിലെത്തിയത്. പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന് 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

  • പ്രണയം: ഭാഗം 26

    പ്രണയം: ഭാഗം 26

    എഴുത്തുകാരി: കണ്ണന്റെ രാധ

    അവന് നേരെ ചായ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.. ” ചായക്കൊപ്പം മറ്റെന്തെങ്കിലും ഉണ്ടോ.? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കുസൃതിയോടെ അവൻ ചോദിച്ചു അമ്മ അവിടെ ഇഡ്ഡലി ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതെടുക്കണോ.? ഒരു കുസൃതിയോടെ അവൾ ചോദിച്ചു. അവൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.. അപ്പോൾ കുറച്ചു മുൻപ് തന്നതിന്റെ പേര് എന്തായിരുന്നു.? അവളുടെ കയ്യിൽ വലിച്ചു കൊണ്ട് ചോദിച്ചു.. ഒറ്റവലിക്ക് തന്നെ അവൾ അവന്റെ അരികിലേക്ക് നീങ്ങി പോയിരുന്നു. ഒരു നിമിഷം അവനെ നോക്കാൻ ഒരു ചമ്മൽ ഒക്കെ തോന്നി… “അപ്പോൾ നാണം ഒന്നുമില്ലാരുന്നല്ലോ അവൻ അവളെ നോക്കി ചിരിയോടെ ചോദിച്ചു അവന്റെ മുഖത്തേക്ക് നോക്കി ചെറിയ ചിരിയോടെ അവൾ അകലാൻ നോക്കിയപ്പോൾ ആ കൈകൾക്ക് മുറുക്കം കൂടുന്നത് അവൾ അറിഞ്ഞു. ” അമ്മയോ മറ്റോ കാണും.. അമ്മ ഇവിടെ ഇല്ലെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടല്ലേ താൻ ധൈര്യം ആയി ഇങ്ങോട്ട് കയറി പോന്നത് ചെറുചിരിയോട് അവൻ ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു അവളും. ” വീണ വന്നാലോ അപ്പോൾ ആരെങ്കിലും വന്നാലേ കുഴപ്പമുള്ളൂ.? അല്ലെങ്കിൽ കുഴപ്പമില്ല.? അവൻ കീഴ്ചുണ്ട് കടിച്ചു ചോദിച്ചു ” ഞാൻ പോവാ നന്ദേട്ട താൻ ചായ കുടിച്ചോ അവളുടെ മുഖത്തേക്ക് നോക്കി ഏറെ ആർദ്രമായി അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി ” പനി കുറവുണ്ടോ അവന്റെ നെറ്റിയിലും കഴുത്തിലും ഒക്കെ കൈവെച്ച് നോക്കിക്കൊണ്ട് അവൾ ചോദിച്ചു. അവൻ മാറി എന്ന അർത്ഥത്തിൽ തലയാട്ടി. “ആ ചായ ഒന്ന് തന്നേ.. അവൻ ഒന്ന് കുടിച്ച് കഴിഞ്ഞതും ഗ്ലാസ്‌ വാങ്ങി അവൾ പറഞ്ഞു. ” എന്താ..? അതൊക്കെയുണ്ട് ഇങ്ങ് തന്നെ.. അവന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി ഒരു സിപ്പ് കുടിച്ചു ശേഷം അവന്റെ മുഖത്തേക്ക് നോക്കിയവൾ അവന് നൽകി എന്റെ വലിയൊരു ആഗ്രഹമായിരുന്നു ഇത്.. അവൾ നിഷ്കളങ്കതയോട് പറയുന്നത് കണ്ടു ചിരിച്ചു പോയിരുന്നു അവൻ “താൻ ശരിക്കും കണ്ട പൈങ്കിളി സിനിമകളൊക്കെ കുത്തിയിരുന്ന് കണ്ടിട്ട് ഓരോ സീൻസുമായി വന്നിരിക്കുകയാണ് അല്ലേ.? അവൻ ചോദിച്ചപ്പോൾ അവൾ അവനെ നോക്കി കൂർപ്പിച്ചു ഞാൻ അല്പം പൈങ്കിളിയാ ചിലപ്പോൾ അതൊന്നും നന്ദേട്ടൻ ഇഷ്ടമില്ലായിരിക്കും.. മറ്റെവിടെയോ നോക്കി പറഞ്ഞപ്പോൾ അവളുടെ കൈകൾക്ക് മുകളിലേക്ക് അവൻ കൈകൾ വച്ചു.. ” ഇഷ്ടകുറവൊന്നുമില്ല, പക്ഷേ ഞാൻ അത്ര റൊമാന്റിക് അല്ല. എന്നിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കരുത്. ഈ പൈങ്കിളി ഒന്നും എനിക്കറിയത്തില്ല അതിനൊന്നും പറ്റിയ ഒരു സാഹചര്യത്തിലല്ല ഞാൻ…. അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവന്റെ അരികിലേക്ക് കുറച്ച് നീങ്ങിയിരുന്നു. ശേഷം അവന്റെ താടിയിൽ കൈകൾ വച്ചു. പിന്നെ ആ മുഖം കൈക്കുമ്പിളിൽ എടുത്തു. ഒരു നിമിഷം അവന് അമ്പരന്നു പോയിരുന്നു അവളുടെ ആ പ്രവർത്തിയിൽ. ഒന്നും വേണ്ട എപ്പോഴും ഇങ്ങനെ അടുത്ത് ഈ മുഖം, അത് കാണണം എനിക്ക്. അതിനപ്പുറം പ്രത്യേകിച്ച് ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഒന്നുമില്ല… എന്നും എന്റെ അടുത്ത് ഇങ്ങനെ… അതുമാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ അതുണ്ടാവില്ലേ..? അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചപ്പോൾ അവൻ അവളെ കണ്ണിമ ചിമ്മാതെ നോക്കി “അത്രയ്ക്ക് ഇഷ്ട്ടം ആണോ.? അവൻ ചോദിച്ചു.. അവൾ അതേന്നെ അർത്ഥത്തിൽ തലയാട്ടി കാണിച്ചിരുന്നു. പിന്നെ അവന്റെ നെറ്റിയിൽ ഒരു നേർത്ത ചുംബനവും, അവൻ കണ്ണുകൾ അടച്ചു അത് സ്വീകരിച്ചു. ശേഷം തോളിലൂടെ കൈയ്യിട്ട് അവളെ തന്നോട് ചേർത്ത് ഇരുത്തി. അവൻ അലിവോടെ അവളെ ഒന്ന് നോക്കി അവൾ ആ തോളിൽ ചാഞ്ഞു പനിയൊക്കെ മാറാണെങ്കിൽ നാളെ വൈകുന്നേരം അമ്പലത്തിൽ വരണം വരുമോ.? അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു. വൈകുന്നേരത്തെ പരിപാടി ഒന്നും നടക്കില്ല മോളെ, ചെറുതായിട്ട് മീൻ കച്ചവടത്തിന് പോകുന്നുണ്ട്. അത് വൈകുന്നേരം ആണ് തകൃതിയായിട്ട് നടക്കുന്നത്. അതുകൊണ്ട് ഒരു നാലുമണിക്ക് ശേഷം ഒരു പരിപാടിയും നടക്കില്ല.. അതിനുമുൻപ് വേണമെങ്കിൽ എവിടെയെങ്കിലും വച്ച് കാണാനുള്ള സജീകരണ നീ ചെയ്താൽ ഞാൻ വരാം.. ആണോ എങ്കിൽ മൂന്നുമണിക്ക് നമ്മുടെ കുന്നിന്റെ മോളില് വരൂമോ അവിടെയാവുമ്പോ ആരുമുണ്ടാവില്ല… അവൾ പറഞ്ഞു ആരുമില്ലാത്ത സ്ഥലത്തിരുന്ന് എന്നോട് എന്ത് പറയാനാ നിനക്ക്.? ഒരു കുസൃതിയോടെ അവൻ ചോദിച്ചു…. അങ്ങനെയൊന്നുമല്ല ഞാൻ ഉദ്ദേശിച്ചത്.. ഞാൻ പ്രത്യേകിച്ചൊന്നും ഉദ്ദേശിച്ചിട്ടില്ല നീയെന്താ ഉദ്ദേശിച്ചേ. അവൻ വിടാൻ ഭാവമില്ലെന്ന് കണ്ടതും അവൾക്ക് നാണം തോന്നിയിരുന്നു. ഒന്ന് പോയെ നന്ദേട്ടാ… അവന്റെ അരികിൽ നിന്ന് അല്പം നീങ്ങി അവൾ ഞാൻ പോവാ ചിരിയോടെ പോകാൻ തുടങ്ങിയവളുടെ കൈകളിൽ അവൻ ഒന്ന് പിടിച്ചു. ഈ ഗ്ലാസ് കൂടി കൊണ്ട് പോടി… ചിരിയോടെ അവളുടെ കൈകളിലേക്ക് അത് വെച്ചുകൊടുത്തവൻ പറഞ്ഞപ്പോൾ അവളുടെ മുഖം വീണ്ടും കൂർത്ത് പോയിരുന്നു. അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ പറഞ്ഞു ഈ നന്ദേട്ടനൊട്ടും റൊമാന്റിക് അല്ല. അതെ ഞാൻ ഒരു അൺ റൊമാന്റിക് മൂരാച്ചിയാണ്. അതൊക്കെ നീ മനസ്സിലാക്കാൻ പോകുന്നേ ഉള്ളൂ… അപ്പൊ പറയരുത് അയ്യോ ഞാൻ പ്രതീക്ഷിച്ചത് ഇങ്ങനെയായിരുന്നില്ലേ ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി ഇതായിരുന്നില്ലേ എന്നൊന്നും. ഇതൊക്കെ ഞാൻ മുൻപേ പറഞ്ഞതല്ലേ അവൻ ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ മുറിയിൽ നിന്നും ഓടി പോയിരുന്നു ആ ചിരിയിൽ നന്ദനും ഒന്ന് പങ്കുകൊണ്ടു കണ്ണുകൾ തുറന്നപ്പോഴേക്കും നന്ദൻ ക്ലോക്കിൽ നോക്കി സമയം ഏതാണ്ട് നാല് മണിയായിരിക്കുന്നു. ഇത്രയും സമയം താൻ കിടന്നുറങ്ങിയോ? വെള്ളിയാഴ്ച ആയതുകൊണ്ട് തന്നെ ജോലി ഇല്ലാത്തതിനാൽ കിടന്നുറങ്ങിയതാണ്… ഏകാന്തതയുടെ നിമിഷങ്ങളിൽ എപ്പോഴും അവളുടെ ഓർമ്മകൾ തന്നെ കുത്തിനോവിക്കുമല്ലോ. ഇപ്പോൾ എവിടെയായിരിക്കും.? തന്നെ ഓർക്കുന്നുണ്ടാവുമോ.? അവൻ ചിന്തിച്ചു. ശേഷം പേഴ്സിൽ നിന്നും ഒരുപാട് പഴക്കമുള്ള ഒരു ഫോട്ടോ എടുത്തു നോക്കി.   എന്റെ മോളെ നീ എവിടെയാ.? സുഖമായിരിക്കുകയാണോ.? നിന്റെ നന്ദേട്ടനെ നീ ഓർക്കാറുണ്ടോ.? അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. നന്ദേട്ടാ എന്നുള്ള കുപ്പിവള കിലുങ്ങുന്ന അവളോട് ചിരിയാണ് മനസ്സിൽ നിറയെ.. അല്ലെങ്കിലും ഈ കാലമത്രയും തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതും ആ ഒരു വിളി തന്നെയായിരുന്നല്ലോ. ഫോണെടുത്ത് വീട്ടിലേക്ക് ഒന്നു വിളിക്കാമെന്ന് അവൻ കരുതി.. വെള്ളിയാഴ്ച ദിവസം ആണല്ലോ വീട്ടിലേക്ക് വിളിച്ചില്ലെങ്കിൽ പിന്നെ അതുമതി പരാതിക്ക്. ഫോണും എടുത്തുകൊണ്ട് താൻ പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ തന്നെ ഷുക്കൂർ പറയുന്നുണ്ടായിരുന്നു. വീട്ടിലേക്ക് വിളിക്കാൻ ആവും അല്ലേ, നീ നല്ല ഉറക്കമായിരുന്നു ക്ഷീണം കാണും എന്ന് കരുതിയ ഞാൻ വിളിക്കാതിരുന്നത്. ഷുക്കൂർ അടുത്ത് വന്ന് കാര്യമായി പറയുകയാണ്. അത് ഞാൻ മനോഹരമായ ഒരു സ്വപ്നത്തിൽ ആയിരുന്നു. അതുകൊണ്ടായിരിക്കും അവൻ ചിരിയോടെ മറുപടി പറഞ്ഞു. സ്വപ്നം ഒക്കെ എന്താണെന്ന് എനിക്ക് മനസ്സിലായി. ഓളെ ആയിരുന്നില്ലേ അന്റെ മൊഞ്ചത്തി.! ഷുക്കൂർ ചോദിച്ചപ്പോൾ കണ്ണുകൾ ചുവക്കാതിരിക്കാൻ പരമാവധി ശ്രമിച്ചാണ് അവൻ ഒന്ന് പുഞ്ചിരിച്ചത്. അവളെവിടെയാണെങ്കിലും എവിടെയോ നിനക്ക് വേണ്ടി കാത്തിരിക്കുക തന്നെ ആവും. നിന്റെ നാക്ക് പൊന്നാവട്ടെ.. ചിരിയുടെ അത്രയും പറഞ്ഞു അവൻ ടെറസ്സിലേക്ക് നീങ്ങി നിന്നിരുന്നു… വീട്ടിലേക്ക് രണ്ടുതവണ വിളിച്ചിട്ടും ബെല്ലടിച്ചു നിന്നതല്ലാതെ ആരും ഫോണെടുത്തില്ല. അച്ഛൻ എന്നോട് മിണ്ടിയിട്ട് തന്നെ മൂന്നുവർഷത്തോളം ആകുന്നു. പിന്നെ ആകെ സംസാരിക്കുന്നത് അമ്മയോട് ആണ്. അന്നത്തെ സംഭവത്തിന് ശേഷം അമ്മയുമായി വലിയ മിണ്ടാട്ടമില്ല. വീട്ടിലെ വിവരങ്ങൾ അറിയുന്നത് വീണ മുഖേനയാണ് അവളിപ്പോൾ അവിടെ അടുത്ത് തന്നെ ഒരു സ്കൂളിൽ ടീച്ചർ ആണ്. വീട്ടിൽ ആരും ഫോൺ എടുക്കാതെ വന്നപ്പോഴാണ് വീണയുടെ നമ്പറിലേക്ക് വിളിച്ചത്. ഒന്ന് രണ്ട് റിങ്ങിനു ശേഷം അവൾ ഫോൺ എടുത്തു. അവളുടെ സ്വരം കാതിൽ എത്തിയ നിമിഷം തന്നെ വല്ലാത്തൊരു സന്തോഷവും സമാധാനവും ഒക്കെ തന്നിൽ വന്നു നിറയുന്നതായി നന്ദന് തോന്നിയിരുന്നു… നീ ഇന്ന് സ്കൂളിൽ നിന്ന് നേരത്തെ വന്നോ അവൻ ചോദിച്ചു എനിക്ക് ഇന്ന് ഉച്ചകഴിഞ്ഞ് ഫ്രീയായിരുന്നു. ഉച്ചകഴിഞ്ഞ് മീറ്റിംഗ് ആയിരുന്നു. അതുകൊണ്ട് കുറച്ചു നേരത്തെ ഇറങ്ങാൻ പറ്റി.. നീ വീട്ടിൽ അല്ലേ ഞാൻ വിളിച്ചിട്ട് ആരും ഫോണെടുത്തില്ല.? ഞാൻ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുവ, അച്ഛനും അമ്മയും കൂടി ഇന്ന് വൈകുന്നേരം ഹോസ്പിറ്റലിൽ പോകുന്നു പറഞ്ഞായിരുന്നു. ഡോക്ടറുടെ അപ്പോയ്മെന്റ് എടുത്തിട്ടുണ്ട്. അതായിരിക്കും വിളിച്ചിട്ട് കിട്ടാത്തത്. എങ്കിൽ അതായിരിക്കും പിന്നെന്താ വിശേഷം..? എനിക്കെന്ത് വിശേഷം ദിവസവും ജോലിക്ക് പോകുന്നു തിരികെ വരുന്നു ഉറങ്ങുന്നു അതുതന്നെ അല്ലാതെ പ്രത്യേകിച്ച് എന്ത് വിശേഷം ഉണ്ടാവാൻ.. നിന്റെ വിശേഷങ്ങൾ ഒക്കെ പറ. നിന്റെ ഹരി സാർ എന്തുപറയുന്നു. മലയാളം അല്ലാതെന്തു പറയാൻ. അവൾ തമാശയോടെ പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചിരുന്നു.. അല്ലെങ്കിലും തന്റെ വേദനകളിൽ തന്റെ ചൊടിയിൽ ചിരി പകർത്താൻ അവൾക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇനി കുറച്ചുനാൾ തെലുങ്ക് പറയാൻ അയാളോട് പറ അയാളോ..? അളിയൻ ആവാൻ പോകുന്ന ആളാണ്. ബഹുമാനം വേണം ആയിക്കോട്ടെ ഭാവി അളിയനെ ബഹുമാനിച്ചില്ല എന്ന് വേണ്ട. ഏട്ടാ…. മടിച്ചു മടിച്ചവൾ വിളിച്ചു… എന്താടി പറ… കീർത്തന…. ആ പേര് കേട്ടതും അവന്റെ നെഞ്ചു ഒന്ന് കാളി.. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇപ്പോഴാണ് വീണ്ടും ആ പേര് കേൾക്കുന്നത് എന്താണ് അവൾക്ക് പറയാനുള്ളതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ ആകാംക്ഷ നിറഞ്ഞ് നെഞ്ച് പൊട്ടി പോവുകയാണ്.. അവളോട് ചോദിക്കാനുള്ള ധൈര്യം പോലും ഇല്ല.. കേൾക്കുന്നുണ്ടോ.? നെറ്റ് കണക്ഷൻ വിട്ടുപോയി എന്ന് വിചാരിച്ചാണ് അവൾ വീണ്ടും ചോദിക്കുന്നത്. ആഹ് ഉണ്ട്.. നീ പറ… ശബ്ദം കുറച്ച് കൂടിപ്പോയോ എന്ന് തന്നെ സംശയം തോന്നി. കീർത്തന വന്നിട്ടുണ്ട്.! അവൾ പറഞ്ഞപ്പോഴേക്കും അവന്റെ നെഞ്ച് ശ്വാസംമുട്ടി പൊട്ടും എന്ന് തോന്നി നീ കണ്ടോ..? ഇല്ല അവന്റെ ശ്വാസ താളം അവൾക്ക് കേൾക്കാമായിരുന്നു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • കിംഗ് ഇവിടെ തന്നെയുണ്ട്; ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ

    കിംഗ് ഇവിടെ തന്നെയുണ്ട്; ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ

    കിംഗ് ഇവിടെ തന്നെയുണ്ട്; ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ

    ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ. പ്രൊഫഷണൽ ക്രിക്കറ്റിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് താരം 37ാം പിറന്നാൾ ആഘോഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ നേട്ടങ്ങൾക്കൊപ്പം വളർന്നതാണ് കോഹ്ലിയുടെ കരിയറം. അല്ലെങ്കിൽ കോഹ്ലിയുടെ നേട്ടങ്ങൾക്കൊപ്പം കുതിച്ചുയർന്നതാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയെന്നും പറയാം. 

    ഡൽഹിയിലെ സാധാരണ പഞ്ചാബി കുടുംബത്തിലായിരുന്നു കോഹ്ലിയുടെ ജനനം. പിതാവ് പ്രേം കോഹ്ലി ക്രിമിനൽ അഭിഭാഷകനായിരുന്നു. പ്രേം കോഹ്ലിയാണ് മകനെ ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ മകൻ ക്രിക്കറ്റിലെ കൊടുമുടികൾ താണ്ടുന്നത് കാണാൻ പിതാവുണ്ടായിരുന്നില്ല. വിരാടിന് 18 വയസുള്ളപ്പോൾ അദ്ദേഹം മരിച്ചു. 

    തീർത്തും പ്രൊഫഷണലാണ് മൈതാനത്ത് കോഹ്ലി. പോരാട്ടവീര്യവും ആക്രമണോത്സുകതയും മൈൻഡ് ഗെയിമും ഒരുപോലെ വഴങ്ങുന്ന കളിക്കാരൻ. ഫിറ്റ്‌നസിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ സംസ്‌കാരം തന്നെ മാറ്റിയെഴുതി കോഹ്ലി. 2008ൽ ശ്രീലങ്കക്കെതിരെ ഏകദിനത്തിലാണ് കോഹ്ലിയുടെ അരങ്ങേറ്റം. 305 ഏകദിനങ്ങളിൽ നിന്നായി 51 സെഞ്ച്വറിയും 75 അർധസെഞ്ച്വറിയും സഹിതം 14,255 റൺസ്. അഞ്ച് വിക്കറ്റുകളും അദ്ദേഹം ഏകദിനത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. കോഹ്ലി നിലവിൽ രാജ്യാന്തര തലത്തിൽ കളിക്കുന്ന ക്രിക്കറ്റിലെ ഏക ഫോർമാറ്റും ഏകദിനമാണ്

    2011 ജൂൺ 20ന് വെസ്റ്റ് ഇൻഡീസിനെതിരെയാണ് ടെസ്റ്റിലെ അരങ്ങേറ്റം. 123 ടെസ്റ്റുകളിൽ നിന്നായി 9230 റൺസ്. 30 സെഞ്ച്വറിയും 31 അർധ സെഞ്ച്വറിയും. 254 നോട്ടൗട്ടാണ് ഉയർന്ന സ്‌കോർ.
     

  • ‘ബിജെപിക്ക് വോട്ട് ചെയ്താൽ മാത്രമേ മുസ്‌ലിം എംപി ഉണ്ടാകൂ’; നിർണ്ണായക പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

    ‘ബിജെപിക്ക് വോട്ട് ചെയ്താൽ മാത്രമേ മുസ്‌ലിം എംപി ഉണ്ടാകൂ’; നിർണ്ണായക പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

    ‘ബിജെപിക്ക് വോട്ട് ചെയ്താൽ മാത്രമേ മുസ്‌ലിം എംപി ഉണ്ടാകൂ’; നിർണ്ണായക പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

    കോഴിക്കോട്: മുസ്‌ലിം വിഭാഗക്കാര്‍ ബിജെപിക്ക് വോട്ടുതരാത്തതിനാലാണ് കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിം മന്ത്രി ഇല്ലാത്തതെന്ന് നിർണ്ണായക പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുസ്‌ലിങ്ങള്‍ വോട്ടുചെയ്താലേ മുസ്‌ലിം എംപി ഉണ്ടാവുള്ളൂവെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

    ബിജെപിക്ക് വോട്ടുകൊടുത്താലേ മുസ്‌ലിം എംപി ഉണ്ടാവൂ. അങ്ങനെയെങ്കില്‍ മാത്രമെ മുസ്‌ലിം മന്ത്രി ഉണ്ടാവുള്ളൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു.

  • കരൂർ ദുരന്തത്തിന് ശേഷം സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ആദ്യ പൊതുയോഗം സേലത്ത്

    കരൂർ ദുരന്തത്തിന് ശേഷം സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ആദ്യ പൊതുയോഗം സേലത്ത്

    കരൂർ ദുരന്തത്തിന് ശേഷം സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ആദ്യ പൊതുയോഗം സേലത്ത്

    കരൂർ ദുരന്തത്തിന് ശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി ടിവികെ അധ്യക്ഷൻ വിജയ്. ഡിസംബർ ആദ്യവാരം പൊതുയോഗം നടത്താനാണ് നീക്കം. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതം നടത്തും

    സേലത്താകും ആദ്യ യോഗം നടക്കുക. യോഗം നടത്താനായി  മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പോലീസിന് നൽകി. 

    ഡിസംബർ 4ന് സേലത്ത് യോഗം ചേരാനാണ് നീക്കം. ആഴ്ചയിൽ നാല് യോഗം വീതം നടത്തും. നേരത്തെ കരൂർ ദുരന്തത്തിന് പിന്നാലെ വിജയ് പര്യടനം നിർത്തിവെക്കുകയായിരുന്നു.
     

  • തണൽ തേടി: ഭാഗം 38

    തണൽ തേടി: ഭാഗം 38

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    എടാ സന്ധ്യ മുതൽ ഈ സമയം വരെ ഞാനിവിടെ പച്ചയ്ക്ക് നിൽക്കുകയാ നീയ് ഒന്നു മേടിച്ചിട്ടില്ലേ സണ്ണി ചോദിച്ചു അത് ഞാൻ വെളിയിൽ കിടക്കുന്ന അരകല്ലിന്റെ പുറകിൽ വച്ചിട്ടുണ്ട് വെള്ളവും അവിടെ വച്ചിട്ടുണ്ട് പോയി അടിച്ചിട്ട് വാ സെബാസ്റ്റ്യൻ പറഞ്ഞു “നീ അടിക്കുന്നില്ലേ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. ഞാനടിച്ചാൽ ശരിയാവില്ല.. നാളെ വെളുപ്പിനെ എഴുന്നേറ്റ് ഇറച്ചി മേടിക്കാൻ ഒക്കെ പോണം. ഞാനിപ്പോൾ അടിച്ചിട്ട് കിടന്നാൽ രാവിലെ തല പൊങ്ങത്തില്ല. ഓ പിന്നെ അവൾ നിന്നോട് കുടിക്കേണ്ട എന്ന് പറഞ്ഞൊടാ ഒരു കുസൃതിയോടെ സണ്ണി ചോദിച്ചപ്പോൾ അവൻ അയാളെ ഒന്ന് കൂർപ്പിച്ച് നോക്കി. ഒന്ന് പോയെ സണ്ണി ചാച്ച, അതൊന്നുമല്ല കാര്യം. അവൻ തല കുടഞ്ഞു ഒരു ചെറുത് അടിക്കെടാ നിനക്ക് നാളെ എഴുന്നേൽക്കാൻ ഒരു ഉന്മേഷം വേണ്ടേ.? ഇന്നെന്താണെങ്കിലും വേണ്ട രാവിലെ കുർബാന കൊള്ളണ്ടതാ, പള്ളിയിൽ പോയിട്ട് വേണം അവളെ കൊണ്ടുവിടാൻ പോവാൻ.. അതുകൊണ്ട് ഞാൻ വെളുപ്പിനെ കുർബാനയ്ക്ക് പോകാമെന്ന് കരുതുന്നത്. സെബാസ്റ്റ്യൻ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ നിർബന്ധിക്കാൻ പോയില്ല സണ്ണി. വൈകുന്നേരം ചെറിയ രീതിയിലൊക്കെ സാലി അവളോട് സംസാരിക്കുന്നുണ്ടായിരുന്നു. അത് ലക്ഷ്മിക്ക് വലിയ ആശ്വാസമായിരുന്നു .. അന്നത്തെ ദിവസം സെബാസ്റ്റ്യനേ അധികം കാണാൻ പോലും സാധിച്ചില്ല. അത് അവളെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു വേദന തന്നെയായിരുന്നു. അവന്റെ സാന്നിധ്യം താൻ ആഗ്രഹിച്ചു തുടങ്ങിയെന്ന് ലക്ഷ്മിക്ക് മനസ്സിലായി. തന്നിൽ വന്നു തുടങ്ങുന്ന ഒരു മാറ്റത്തെ അത്ഭുതത്തോടെ അവൾ അറിയുകയായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും തന്നെ താൻ വിവേകിനെക്കുറിച്ച് ഓർത്തിട്ടില്ല എന്നും അവൾ ഓർത്തു. ഇത്ര പെട്ടെന്ന് അവനെ മറന്നുപോയോ.? അപ്പോൾ അത്രയ്ക്ക് ഉണ്ടായിരുന്നുള്ളോ തന്റെ സ്നേഹം.? ഒരു നിമിഷം അവൾക്ക് പലതരത്തിലുള്ള സംശയങ്ങൾ മനസ്സിൽ നിറഞ്ഞിരുന്നു. സെബാസ്റ്റ്യന്റെ സാന്നിധ്യം തനിക്ക് വല്ലാത്തൊരു ഊർജ്ജം നൽകുന്നുണ്ടെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. പതിയെ പതിയെ തന്റെ മനസ്സും അവനെ സ്നേഹിച്ചു തുടങ്ങി എന്നത് ഒരു സത്യം തന്നെയാണ്. അതോ ബഹുമാനമാണോ.? അതുപോലെ ഒരു പുരുഷന് ഏത് പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്.? രാവിലെ സിനിയുടെ ഒപ്പം അവളും ഉണർന്നിരുന്നു. അടുക്കളയിൽ ചെന്നപ്പോൾ ആനിയും സാലിയും തിരക്കിട്ട പാചകത്തിലാണ് സാലി വളരെ വേഗത്തിൽ പാലപ്പം ചുട്ട് കാസറോളിലേക്ക് മാറ്റുകയാണ്. സാലി അവിടെയിരുന്ന് സവാളയും വെളുത്തുള്ളിയും ഒക്കെ അരിയുന്നു. അപ്പോഴേക്കും ബീഫുമായി സെബാസ്റ്റ്യനും എത്തി. അത് അവരുടെ കൈകളിലേക്ക് കൊടുത്ത് പള്ളിയിൽ പോവുകയാണെന്നും പറഞ്ഞ് അവൻ കുളിക്കാനായി പോയി. എടി സിനി എന്റെ ഷർട്ട്‌ ഒന്ന് തേച്ചേ പോകുന്ന പോക്കിൽ സീനിയോടായി അവൻ പറഞ്ഞു.. . അതെ ഇനി ഇതെല്ലാം അങ്ങോട്ട് പറഞ്ഞേക്ക്…. തമാശപോലെ ആനി പറഞ്ഞപ്പോഴാണ് ലക്ഷ്മി അവിടെ നിൽക്കുന്നത് അവൻ കണ്ടത്. അതെ എന്ത് പറഞ്ഞാലും സിനി എന്ന വിളി ഇനി നിർത്തിക്കോ കേട്ടോ ചേട്ടായി.. സിനി അത് ഏറ്റുപിടിച്ചു. സെബാസ്റ്റ്യൻ ഒന്നും പറയാതെ ചിരിയോടെ പുറത്തേക്കിറങ്ങി പോയിരുന്നു. ഏത് ഷർട്ട സിനി..? മടിയോടെ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് ലക്ഷ്മി ചോദിച്ചു. ഞാൻ ചുമ്മാ പറഞ്ഞതാ ചേച്ചി ഞാൻ തേച്ചോളാം. സിനി അതും പറഞ്ഞു അവന്റെ മുറിയിൽ പോയി ഒരു ഷർട്ടും എടുത്തു കൊണ്ട് വന്നു… ഞാൻ തേക്കാം സിനി ഒരുങ്ങിക്കോ പോകണ്ടത് അല്ലേ.? അവൾ കൈനീട്ടി അത് വാങ്ങിയപ്പോൾ സിനി എതിർത്തില്ല. ഭംഗിയായി ആ ഷർട്ടും അതിനു ചേരുന്ന മുണ്ടും തേച്ചു. അതിനിടയിലാണ് ആന്റണി വരുന്നത്. എടി സാലി എന്റെ ഷർട്ടും കൂടി ഒന്ന് തേച്ച് താ ആന്റണി വിളിച്ചുപറഞ്ഞു പിന്നെ നിങ്ങളെ പെണ്ണുകാണാൻ പോവല്ലേ, ഞാനിവിടെ ഒരു നൂറുകൂട്ടം പണിയുമായി നിൽക്കുമ്പോഴാണ്. സാലി അടുക്കളയിൽ നിന്നും ദേഷ്യത്തോടെ വിളിച്ചു പറയുന്നത് കേട്ട് അവൾ ചാച്ചന്റെ ഷർട്ടും തേച്ചു കൊടുത്തു അയാൾക്ക് സന്തോഷമായി സെബാസ്റ്റ്യന്റെ ഷർട്ടുമായി നേരെ അവന്റെ മുറിയിലേക്ക് പോയിരുന്നു അവൾ എന്തുകൊണ്ടോ ആദ്യമായി അവളുടെ മനസ്സിൽ അവന്റെ മുറിയിലേക്ക് കയറിയപ്പോൾ അതുവരെ ഇല്ലാത്ത ഒരു പരിഭ്രമവും സന്തോഷവും ഒക്കെ ഉടലെടുക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവന്റെ മുറി അവൾ വിശദമായി തന്നെ ഒന്ന് നോക്കി. ചെറിയൊരു സ്റ്റീൽ അലമാരയും ഷെൽഫും അയയും ജനലും ഒരു സിംഗിൾ കോട്ട് കട്ടിലും ഒക്കെയുള്ള മുറിയാണ്. വളരെ ഭംഗിയായി ആണ് അത് സൂക്ഷിച്ചിരിക്കുന്നത്. അവന്റെ കാക്കി ഷർട്ടുകളും ജീൻസും ലുങ്കിയുമൊക്കെ അയയിൽ കിടപ്പുണ്ടായിരുന്നു. മുഴുവൻ ഒന്ന് കണ്ണോടിച്ചു. മാതാവിന്റെ ഒരു രൂപവും കട്ടിലിന്റെ അരികിലായി കണ്ടു. കട്ടിലിലേക്ക് തേച്ച മുണ്ടും ഷർട്ടും വെച്ച് അവൾ തിരികെ പോരാൻ തുടങ്ങിയപ്പോഴാണ് തറയിൽ കിടന്ന് പ്ലാസ്റ്റിക് കവറിൽ കാല് തെന്നി അവൾ മുന്നോട്ടു കുതിച്ചത്. കൃത്യമായി തന്നെ അവൾ ചെന്ന് പതിച്ചത് അവന്റെ നെഞ്ചിലും. ലക്സ് സോപ്പിന്റെയും ഈറൻ തുള്ളികളുടെയും മനോഹരമായ ഒരു ഗന്ധം അവളുടെ നാസിക തുമ്പിനെ പൊതിഞ്ഞു. ആ നിമിഷമാണ് അരികിൽ നിൽക്കുന്നത് അവനാണ് എന്ന ബോധം അവൾക്ക് വന്നത്. താൻ വീഴാതിരിക്കാൻ തന്റെ ഇടുപ്പിൽ അവൻ കൈ ചേർത്തു വച്ചിട്ടുണ്ട്. അവൾ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി. തന്റെ മുഖത്ത് തന്നെയാണ് അവന്റെയും നോട്ടം. ഒരു കാവി കൈലി ഉടുത്തു പുറത്തൂടെ തോർത്തു തോളിൽ വിരിച്ചാണ് നിൽപ്പ്. നെഞ്ചിലെ രോമകാടുകളിൽ തെല്ല് ഈർപ്പം ബാക്കിയുണ്ട്. രോമരാജികൾ നിറഞ്ഞ വെളുത്ത ശരീരം, ആ നെഞ്ചിൽ ചേർന്നാണ് തന്റെ നിൽപ്പ്. ഒരു നിമിഷം ഇരു മിഴികളും പരസ്പരം കോർത്തു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…