Blog

  • അതീവ സുരക്ഷ; ശബരിമലയിൽ 450 ഓളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

    അതീവ സുരക്ഷ; ശബരിമലയിൽ 450 ഓളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

    അതീവ സുരക്ഷ; ശബരിമലയിൽ 450 ഓളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

    പത്തനംതിട്ട: മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത് അതീവ സുരക്ഷാ സന്നാഹങ്ങൾ. തീര്‍ഥാടകരുടെ സുരക്ഷിതമായ യാത്രയും ദര്‍ശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സന്നിധാനവും പരിസര പ്രദേശങ്ങളും 24 മണിക്കൂറും നിരീക്ഷണ വലയത്തിലാണ്.

    ഇതിനായി പൊലീസ്, ദേവസ്വം ബോര്‍ഡ് അധികൃതര്‍ സംയുക്തമായി 450നടുത്ത് സിസിടിവി ക്യാമറകളാണ് പ്രധാനകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. പൊലീസിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും നേതൃത്വത്തില്‍ പ്രത്യേകം സ​​ജ്ജീ​കരിച്ച കണ്‍ട്രോള്‍ റൂമുകള്‍ മുഖേനയാണ് ​നിരീക്ഷണ സംവിധാനം ഏകോപിപ്പിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സംഭവങ്ങളോ തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളോ ഉണ്ടായാല്‍ ഉടനടി നടപടിയെടുക്കാന്‍ ഈ സംവിധാനം സഹായകരമാ​ണ്.

    പൊലീസ് സംവിധാനത്തിന്‍റെ ഭാഗമായി ചാലക്കയം മുതൽ പാണ്ടിത്താവളം വരെ പ്രധാന ഇടങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ 90നടുത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടു​ണ്ടാ്. തീര്‍ഥാടന പാതയിലും പ്രധാന വിശ്രമ കേന്ദ്രങ്ങളിലുമായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ദേവസ്വം ബോര്‍ഡ് 345 ക്യാമറകള്‍ ക്രമീകരിച്ചി​രുന്നു. മരക്കൂട്ടം, നടപ്പന്തല്‍, സോപാനം, ഫ്ളൈ ഓവര്‍, മാളികപ്പുറം, പാണ്ടിത്താവളം ഉള്‍പ്പെടെയുള്ള പരമാവധിയിടങ്ങള്‍ നിരീക്ഷണ പിരിധിയില്‍ കൊണ്ടുവരും വിധമാണ് ദേവസ്വം ബോര്‍ഡ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്

  • ചോദ്യം ചെയ്യലിന് ഹാജരായില്ല; അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

    ചോദ്യം ചെയ്യലിന് ഹാജരായില്ല; അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

    ചോദ്യം ചെയ്യലിന് ഹാജരായില്ല; അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

    റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള 1400 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെയാണ് നടപടി. ഫെമ ആക്ട് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് അനിൽ അംബാനിക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു. രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതോടെയാണ് ഇഡിയുടെ കടുത്ത നടപടി

    ഇതോടെ റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇഡി കണ്ടുകെട്ടിയ ആസ്തികളുടെ മൂല്യം 9000 കോടിയായി ഉയർന്നു. ജയ്പൂർ-റംഗീസ് ഹൈവേ പ്രൊജക്ടിൽ നിന്ന് 40 കോടി രൂപ വിദേശത്തേക്ക് കടത്താൻ അനിൽ അംബാനി ഗ്രൂപ്പ് ശ്രമിച്ചതായി ഇഡി ആരോപിക്കുന്നു. സൂറത്തിലെ ഷെൽ കമ്പനികൾ വഴി ഈ പണം ദുബൈയിലേക്ക് കടത്തിയെന്ന് ഇഡി പറയുന്നു

    600 കോടി രൂപയിലധികം വരുന്ന ഒരു അന്താരാഷ്ട്ര ഹവാല ശൃംഖലയുടെ ഭാഗമാണിതെന്നാണ് ഇഡി കരുതുന്നത്. ആർകോം ബാങ്ക് തട്ടിപ്പ് കേസിൽ തട്ടിപ്പ്, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തി സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെ തുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
     

  • തണൽ തേടി: ഭാഗം 39

    തണൽ തേടി: ഭാഗം 39

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അവൾ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി. തന്റെ മുഖത്ത് തന്നെയാണ് അവന്റെയും നോട്ടം. ഒരു കാവി കൈലി ഉടുത്തു പുറത്തൂടെ തോർത്തു തോളിൽ വിരിച്ചാണ് നിൽപ്പ്. നെഞ്ചിലെ രോമകാടുകളിൽ തെല്ല് ഈർപ്പം ബാക്കിയുണ്ട്. രോമരാജികൾ നിറഞ്ഞ വെളുത്ത ശരീരം, ആ നെഞ്ചിൽ ചേർന്നാണ് തന്റെ നിൽപ്പ്. ഒരു നിമിഷം ഇരു മിഴികളും പരസ്പരം കോർത്തു ബാലൻസ് കിട്ടുവാൻ വേണ്ടി അവളും പെട്ടെന്ന് അവന്റെ തോളിൽ ഒന്ന് പിടിച്ചിരുന്നു. അവന്റെ നിശ്വാസം അവളുടെ മുഖത്തേക്ക് പതിച്ചു ” സെബാനെ…. അവനെ വിളിച്ചുകൊണ്ട് മുറിയിലേക്ക് വന്ന സണ്ണി ഈ രംഗം കണ്ടുകൊണ്ട് ഒന്നു കിളി പാറി നിന്നുവെങ്കിലും പെട്ടെന്ന് അയാൾ അവിടെ നിന്നും തിരിഞ്ഞു നടന്നുകൊണ്ട് പറഞ്ഞു.. ഡാ നിന്നെ അവിടെ എല്ലാവരും തിരക്കുന്നു പെട്ടെന്ന് ഒന്ന് വരണേ… അയാളെ കണ്ടപ്പോൾ തന്നെ രണ്ടുപേരും അകന്നു മാറിയിരുന്നു. ഞാൻ…. ഇത്…. തേച്ചത് വയ്ക്കാൻ വേണ്ടി വന്നതാ.. അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു. അവന് ചിരി വന്നു പോയിരുന്നു. അവൾക്ക് തന്നെ നോക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് അവനു തോന്നി.. ഇതൊക്കെ സിനി ചെയ്യൂമായിരുന്നില്ലേ.? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. “സിനിക്കും പോകണ്ടേ..? ഞാൻ അതുകൊണ്ട് അവളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി. അവൾ പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു. എങ്കിൽ പിന്നെ താൻ റെഡി ആയിക്കോ ഞങ്ങൾ പോകുന്ന കൂട്ടത്തിൽ തന്നെ, തന്നെ ഞാൻ ശിവണ്ണന്റെ വീട്ടിലേക്ക് ഇറക്കാം. അവൾ തലയാട്ടി, മുറിക്ക് പുറത്തേക്ക് കടന്നിരുന്നു. രണ്ടുപേരുടെയും ചൊടിയിൽ ഒരു പുഞ്ചിരി ആ നിമിഷം ബാക്കിയായിരുന്നു.. പുറത്തേക്കിറങ്ങി വന്ന സെബാസ്റ്റ്യനേ നോക്കി അവിടെ സണ്ണി നിൽപ്പുണ്ടായിരുന്നു. എടാ വീട് ആണെന്നുള്ള ബോധമെങ്കിലും നിനക്ക് ഉണ്ടോ.? ഒരു പെങ്കൊച്ച് ഉള്ള വീടാ, കല്യാണം കഴിയുന്നതുവരെയെങ്കിലും ആവശ്യമില്ലാത്ത പരിപാടികളൊക്കെ മാറ്റി വെച്ചേക്കണം… ഒരു ശാസന പോലെ അയാൾ പറഞ്ഞപ്പോൾ കാര്യം മനസ്സിലാവാതെ അവൻ അയാളുടെ മുഖത്തേക്ക് നോക്കി. എന്റെ പൊന്ന് സണ്ണി ചാച്ച നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമില്ല ഓ പിന്നെ, നീ പിന്നെ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അവിടെ കുമ്പസാരിക്കുവാരുന്നു… അയാൾ അതും പറഞ്ഞ് പുറത്തേക്ക് പോയപ്പോൾ അറിയാതെ സെബാസ്റ്റ്യൻ ചിരിച്ചു പോയിരുന്നു… എല്ലാവരും റെഡി ആകുന്ന തിരക്കിലാണ് അതിനിടയിൽ പെട്ടെന്നൊന്ന് കുളിച്ചെന്ന് വരുത്തി ലക്ഷ്മി കയ്യിൽ കിട്ടിയ ചുരിദാറും എടുത്താണ് റെഡിയായിരുന്നത്. പുറത്തേക്കിറങ്ങണോ വേണ്ടയോ എന്ന് അറിയാത്ത നിന്നപ്പോഴാണ് പെട്ടെന്ന് വാതിൽക്കൽ സിമിയെ കണ്ടത്. താൻ വന്നതിന് ശേഷം ഇതുവരെയും ഈ മുറിക്ക് പുറത്ത് തന്നെ കണ്ട് ഒന്ന് നോക്കിയിട്ട് പോലുമില്ല. സിനിയെ തിരക്കി വന്നതായിരിക്കും എന്ന് കരുതി അവൾ പെട്ടെന്ന് എഴുന്നേറ്റു.. സിനി പുറത്തേക്ക് പോയി സിമിയോടായി അവൾ പറഞ്ഞു.. സിനി പുറത്തുണ്ട് ഞാന് അവളെ കണ്ടിട്ട വന്നത്… സിമിയുടെ ആ വാക്കിൽ നിന്നു തന്നെ കാണുവാനുള്ള വരവാണെന്ന് അവൾക്ക് മനസ്സിലായിരുന്നു.. എന്താണാവോ ഇനി തന്നെ കണ്ട് സംസാരിക്കാനുള്ളത്. ഒരു നിമിഷം അവൾക്ക് ഭയവും തോന്നി. തന്നോട് വഴക്കിടാനോ മറ്റോ ആണോ.? ഞാൻ പോവാ, ഇനി കല്യാണത്തിന്റെ സമയത്ത് വരാം…. അവൾ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം തോന്നിയിരുന്നു. ഇവിടെ വന്നിട്ട് ഇത് ആദ്യമായാണ് സിനി തന്നോടും മിണ്ടുന്നത്. മനസ്സിനുള്ളിൽ അതൊരു കുഞ്ഞു വേദനയായി ഉണ്ടായിരുന്നു. അവൾ ഏറെ സന്തോഷത്തോടെ ഒന്ന് പുഞ്ചിരിച്ചു. സിമി തലയാട്ടി കാണിച്ചു. സിനി മുറിക്ക് പുറത്തേക്ക് പോയപ്പോഴേക്കും സെബാസ്റ്റ്യൻ അവളെ തിരക്കി അവിടേക്ക് വരുന്നുണ്ടായിരുന്നു.. ചേട്ടായി രണ്ട് വണ്ടിക്കുള്ള ആളുണ്ടല്ലോ നമ്മൾ ഒരു വണ്ടിയല്ലേ പറഞ്ഞിട്ടുള്ളൂ. അപ്പുറത്തെ ശോഭ ചേച്ചി ലാലി ആന്റിയും ഒക്കെയുണ്ട്. എല്ലാവരും കൂടി ഒരു ഇന്നോവയിൽ പറ്റില്ല. സിമി അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. അത് സാരമില്ലടി ഞാൻ അറേഞ്ച് ചെയ്തോളാം. നീ വണ്ടിയിലോട്ട് കയറിക്കോ… നീയും ചാച്ചനും സിനിയും അമ്മച്ചിയും ആനി ആന്റിയും കൂടി ഇന്നോവയിൽ കയറിക്കോ. സണ്ണി ചാച്ചൻ വണ്ടി ഓടിച്ചോളും പിന്നെ ഒരു വണ്ടി അത് ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട്. അത് ശിവണ്ണൻ ഓടിച്ചു വന്നോളും. സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ സിമി ലക്ഷ്മിയേ ഒന്നുകൂടി ഒന്നു നോക്കി കണ്ണുകൾ കൊണ്ട് പോകുകയാണെന്ന് പറഞ്ഞു പുറത്തേക്ക് നടന്നിരുന്നു. കുഞ്ഞിനെ ഒന്ന് കാണണം എന്നുള്ള ആഗ്രഹം ലക്ഷ്മിക്ക് ഉണ്ടായിരുന്നു ഇവിടെ വന്നപ്പോൾ മുതൽ കരഞ്ഞും ശബ്ദമുണ്ടാക്കിയും അവൾ വല്ലാതെ തന്നെ ആകർഷിച്ചിട്ടുണ്ട് ഒന്ന് എടുക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും അത് ആരോടും പറഞ്ഞില്ല. സെബാസ്റ്റ്യൻ ഇതിനോടകം നന്നായി വിയർത്തു കുളിച്ചിട്ടുണ്ടെന്ന് ലക്ഷ്മി ശ്രദ്ധിച്ചു. കുറച്ചു മുൻപ് താൻ തേച്ച് കൊടുത്ത ഷർട്ട് ഒക്കെ വിയർത്ത് ഒഴുകി നനഞ്ഞു തുടങ്ങിയിട്ടുണ്ട്. ചെന്നിയിൽ നിന്നും വിയർപ്പ് ചെറുതായി ഒഴുകി വരുന്നുണ്ട്. കഴിച്ചായിരുന്നോ….? അവൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഇല്ല…. തിരക്കായിരുന്നു അടുത്തുള്ള വീട്ടിൽ നിന്നൊക്കെ ആൾക്കാർ വന്നില്ലേ, അതാ ഞാനിങ്ങ് മാറിയിരുന്നത്. അമ്മയ്ക്ക് അതിനി ഒരു ബുദ്ധിമുട്ട് ആയാലോ.. അങ്ങനെയൊന്നും വിചാരിക്കേണ്ട.. സെബാനെ പുറത്തുനിന്ന് ആരോ വിളിച്ചപ്പോൾ ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവൻ പുറത്തേക്ക് പോയിരുന്നു . പുറത്തേക്ക് പോയവൻ കുറെ സമയം കഴിഞ്ഞിട്ടും വരാതായപ്പോൾ എന്തോ തിരക്കിൽ പെട്ടു എന്ന് അവൾക്ക് തോന്നിയിരുന്നു. പരസ്പരം സ്നേഹമുള്ള ബന്ധുക്കൾ.. ഇങ്ങനെയുള്ള ആളുകളെ താൻ അധികം കണ്ടിട്ടില്ലെന്ന് ലക്ഷ്മി ഓർത്തു. തന്റെ വീട്ടിൽ ബന്ധുക്കൾ തമ്മിൽ വലിയ അടുപ്പം ഒന്നുമില്ല. ചെറിയമ്മയ്ക്ക് വീട്ടിൽ ആരും വരുന്നത് പോലും ഇഷ്ടമല്ല. ഇവിടെ അമ്മയും ആനി ആന്റിയും തമ്മിൽ എന്തൊരു സ്നേഹമാണ്. നാത്തൂന്മാർ തമ്മിൽ ഇത്രയും സ്നേഹമുണ്ടെന്ന് മനസ്സിലാക്കുന്നത് തന്നെ ഇവിടെ വന്നതിനു ശേഷം ആണ്. പപ്പയുടെ പെങ്ങളും ചെറിയമ്മയും കണ്ടാൽ തന്നെ പിണക്കമാണ്. എപ്പോൾ നോക്കിയാലും അവരുടെ കുറ്റം അച്ഛനോട് പറയാൻ മാത്രമാണ് ചെറിയമ്മയ്ക്ക് താൽപര്യം. ഇങ്ങനെയൊരു സാഹചര്യം തനിക്ക് ഉണ്ടായില്ലല്ലോ എന്ന് അവൾ ആ നിമിഷം ആലോചിക്കുകയായിരുന്നു.. കുറച്ച് സമയങ്ങൾക്ക് ശേഷമാണ് റൂമിന്റെ മുൻപിൽ ഒരു തലവട്ടം കണ്ടത്. നോക്കിയപ്പോൾ സെബാസ്റ്റ്യൻ ആണ്. കയ്യിൽ ഒരു പേപ്പർ പ്ലേറ്റും അതിനുമുകളിൽ എന്തോ പൊതിഞ്ഞു വെച്ച മറ്റൊരു പേപ്പർ പ്ലേറ്റും അതിന്റെ പുറത്തോരു പേപ്പർ ഗ്ലാസും ഉണ്ട്.. താൻ കഴിച്ചോ? പുറത്തോട്ട് വരാൻ വയ്യെങ്കിൽ ഇവിടെ ഇരുന്ന് കഴിച്ചൊ അവളുടെ കൈയ്യിലേക്ക് അത് നീട്ടി അവൻ പറഞ്ഞു തനിക്കുള്ള ഭക്ഷണവുമായി ആണ് അവൻ വന്നതെന്ന് അറിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു. ഈ തിരക്കിനിടയിലും തന്നെക്കുറിച്ച് അവൻ ചിന്തിക്കുന്നുണ്ടല്ലോ തനിക്ക് അവൻ പ്രാധാന്യം നൽകുന്നുണ്ടല്ലോ ആ ഒരു ചിന്ത അവളെ വല്ലാത്ത ആനന്ദത്തിൽ തന്നെയാണ് കൊണ്ടുചെന്ന് എത്തിച്ചത്. എനിക്കാണോ…? വിശ്വസിക്കാൻ കഴിയാതെ അവൾ ചോദിച്ചു. പിന്നല്ലാതെ… ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ..? അവൻ പറഞ്ഞു കുറച്ച് തിരക്ക് ഉണ്ട് ഞാനിപ്പോ വരാം.. അതേ… പോകാൻ തുടങ്ങിയവയെ അവൾ വിളിച്ചു കഴിച്ചോ..? അല്പം മടിയോടെയെങ്കിലും അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.. ഇല്ല എല്ലാവരും കഴിക്കട്ടെ ഇറങ്ങുന്നതിനു മുൻപ് കഴിച്ചോളാം… അവളുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരിയോടെ അവന് മറുപടി പറഞ്ഞത്. അവളത് തിരക്കിയതിന്റെ സന്തോഷം അവന്റെ മനസ്സിലും ഉണ്ടായിരുന്നു. താൻ ഇവിടെ ഇരുന്ന് സമാധാനത്തോടെ കഴിക്ക്. തൽക്കാലം ഇങ്ങോട്ട് അധികമാരും വരില്ല. അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങിയിരുന്നു. ആന്റണി ആണെങ്കിൽ കൊച്ചുമകളെ കയ്യിൽ വച്ചുകൊണ്ടിരിക്കുകയാണ്. ആ കാഴ്ച കണ്ട സാലിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ആരാടാ ഇങ്ങേർക്ക് രാവിലെ തന്നെ കുടിക്കാൻ മേടിച്ചു കൊടുത്തത്.? സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ സാലി ചോദിച്ചു. സെബാസ്റ്റ്യൻ സൂക്ഷിച്ച് അപ്പച്ചനെ ഒന്ന് നോക്കിയപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല എന്ന രീതിയിൽ അയാൾ അവനെ നോക്കി. ചാച്ചന് കുടിക്കാൻ ആണോ വകുപ്പില്ലാത്തത്.? ഇപ്പൊ എന്തുണ്ടായി.? അവൻ സാലിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. കൊച്ചിനെ എടുത്ത് കരയുന്നു ചിരിക്കുന്നു ഇവിടെ വരുന്നവർക്ക് ഒക്കെ മനസ്സിലായി കുടിച്ചിട്ട് ഇരിക്കുവാന്ന്, എന്തൊക്കെ കോപ്രായങ്ങൾ ആണ്, കരഞ്ഞിട്ടുപോലും ആ കൊച്ചിനെ സിമിയുടെ കയ്യിൽ കൊടുക്കാതെ വച്ചോണ്ടിരിക്കുവാ സാലി പറഞ്ഞു എന്ന് പറഞ്ഞാൽ ചാച്ചൻ കുടിക്കുന്ന കാര്യം ഇവിടെ ആർക്കും അറിയില്ലല്ലോ. അമ്മച്ചി ചുമ്മാ രാവിലെ പിടുത്തത്തിന് നിൽക്കാതെ വേറെ വല്ല കാര്യവും നോക്കിക്കേ.. സെബാസ്റ്റ്യൻ അവരെയും വഴക്കു പറഞ്ഞ് പുറത്തേക്ക് നടന്നിരുന്നു. അതിനിടയിൽ ആന്റണിയുടെ കയ്യിലിരുന്ന കുഞ്ഞി പെണ്ണിനെ അവൻ ഒന്ന് കയ്യിലെടുത്തു.. രണ്ടുമൂന്നു ദിവസമായി കുഞ്ഞിനെ കയ്യിൽ എടുത്തിട്ടില്ല. ലക്ഷ്മി വന്നതിനു ശേഷം സിമിയ്ക്ക് എന്തോ പിണക്കം പോലെയാണ്. അങ്ങോട്ട് ചെന്ന് കുഞ്ഞിനെ വാങ്ങാനും ഒരു പേടി. പൊതുവേ കുഞ്ഞിനെ കൈയിലെടുത്ത് ശീലം ഒന്നുമില്ല. സാധാരണ രാവിലെ ഉണർന്നു വരുമ്പോഴേക്കും അവൾ മടിയിൽ കൊണ്ടുവന്നിരുത്തി തരും. അതാണ് പതിവ്. അങ്ങനെയായിരുന്നു കൊഞ്ചിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിൽ കുഞ്ഞൊന്നു കരഞ്ഞാൽ അപ്പോൾ അവളെ വിളിക്കും. അവൾ ഉടനെ കൊണ്ടുപോകും. കുഞ്ഞിനെ കയ്യിലെടുക്കാൻ ഒന്നും വശമില്ല ഇപ്പോൾ രണ്ടും കൽപ്പിച്ച് എടുത്തതാണ്.. അവളീ വീട്ടിൽ നിന്ന് പോകുന്നതിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് താൻ ആണ്. പക്ഷേ പുറത്തു പറയുന്നില്ല. ജനിച്ച് കൈയിൽ കിട്ടിയ സമയം മുതൽ ഉമ്മകൾ കൊണ്ട് അവന്റെ മൂടുകയാണ്. കവിളിൽ ഉമ്മ വച്ച് കവിൾ ചാടുമെടാ എന്ന് അമ്മച്ചി എപ്പോഴൊക്കെ പറഞ്ഞുവെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് അവൻ കുഞ്ഞിനെ നോക്കുന്നത്. അല്ലെങ്കിലും പെങ്ങളുടെ കുഞ്ഞ് എന്ന് പറഞ്ഞാൽ അത് അമ്മാച്ചൻമാർക്ക് ഒരു പ്രത്യേക അനുഭവം ആണല്ലോ . എടാ സെബാനെ നിന്റെ പെണ്ണന്തേ..? കണ്ടില്ലല്ലോ. ലാലി ചോദിച്ചപ്പോൾ അവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി നിറഞ്ഞു… “നിന്റെ പെണ്ണ്…. ” ആ വാക്ക് അവന്റെ മനസ്സിൽ നിറഞ്ഞുനിന്നു. ഒപ്പം അവളുടെ മുഖവും   പറഞ്ഞതുപോലെ ആ കൊച്ചെന്ത്യെ.? ഞാൻ ഇതിനിടയിൽ അതിന്റെ കാര്യ വിട്ടുപോയി… സാലി അപ്പോഴാണ് അത് ഓർത്തത് പോലെ സെബാസ്റ്റ്യൻ മുഖത്തേക്ക് നോക്കിയത്.. അവൾ അകത്ത് ഇരന്നു കഴിക്കുന്നുണ്ട് ഇപ്പൊ അങ്ങോട്ട് പോണ്ട… അവൻ പതുക്കെ അമ്മച്ചിക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ പറഞ്ഞു.. അതെ എന്താണെന്ന് അർത്ഥത്തിൽ അവർ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി എല്ലാവരും വന്നിരിക്കുന്നത് കൊണ്ട് പുറത്തെങ്ങാനും വന്ന അമ്മച്ചി വല്ലതും പറയുമോ എന്നുള്ള ടെൻഷനിലാ അതുകൊണ്ട് പറഞ്ഞതാ.. അവരുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതുകൊണ്ട് പതുക്കെ അവൻ പറഞ്ഞു. സെബാനേ…. പുറത്തുനിന്ന് ശിവൻ വിളിച്ചപ്പോഴേക്കും അവൻ അവിടേക്ക് പോയിരുന്നു.. തന്റെ ചോദ്യത്തിന് മറുപടി കിട്ടാത്തതിന്റെ നീരസം ലാലിയുടെ മുഖത്ത് ഉണ്ടായിരുന്നു… എന്നതാ ആ പെണ്ണിനെ കുറിച്ച് ചോദിച്ചപ്പോൾ അമ്മയും മോനും കൂടെ ഒരു സ്വകാര്യം.. പെണ്ണ് ഇട്ടിട്ടു പോയോ..? അല്പം പരിഹാസത്തോട ലാലി ചോദിച്ചപ്പോൾ അത് അത്ര ഇഷ്ടപ്പെട്ടില്ല സാലിയ്ക്ക്… അതെന്താ ലാലി അങ്ങനെ ഒരു വർത്തമാനം, എന്റെ ചെറുക്കൻ അത്രയ്ക്ക് മോശക്കാരൻ ആണോ അവന്റെ പെണ്ണ് അവനേ ഇട്ടിട്ടു പോകാനും മാത്രം.. അയ്യോ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല സാലി ഇന്നത്തെ കാലത്തെ പെമ്പിള്ളാർ അല്ലേ ആദ്യത്തെ പൂതി തീരുമ്പോൾ ഇറങ്ങി പോകുന്നതല്ലേ കല്യാണം കഴിഞ്ഞത് പോകുന്നു പിന്നെയാ വിളിച്ചോണ്ട് വന്നത്… ലാലി അൽപം പരിഹാസത്തിൽ പറഞ്ഞപ്പോൾ സാലി അവരെയൊന്നു കൂർപ്പിച്ചു നോക്കി…. ഇതങ്ങനെ ഇറങ്ങി പോകുന്ന പെൺകൊച്ച് ഒന്നുമല്ല… ലക്ഷ്മിയേയും മറ്റുള്ളവർ കളിയാക്കിയത് അത്ര ഇഷ്ടപ്പെട്ടില്ല സാലിയ്ക്ക് മരുമോളെ പറഞ്ഞപ്പോൾ സാലിയ്ക്ക് പിടിച്ചില്ല.. ശോഭ അത് ഏറ്റുപിടിച്ചു. പിന്നല്ലാതെ എന്തൊക്കെ പറഞ്ഞാലും എന്റെ ചെറുക്കൻ ഇഷ്ടപ്പെട്ടു കൊണ്ടുവന്നതല്ലേ അപ്പോൾ എന്റെ സിനിയെയും സിമിയെയും പോലെ തന്നെയാണ്, സാലി പറഞ്ഞു അല്ല ആ കൊച്ചിനെ ഇവിടെ ഇങ്ങനെ നിർത്തുവാണോ.? അവരുടെ കല്യാണം ഒന്നും നടത്തി കൊടുക്കുന്നില്ലേ.? ശോഭ ചോദിച്ചു അടുത്ത മാസത്തേക്ക് എന്താണെങ്കിലും കല്യാണം ഉണ്ടാവും. അതിന്റെ കാര്യങ്ങളൊക്കെ പള്ളിയിൽ പറഞ്ഞു വെച്ചിരിക്കുകയാ. ഇവളെ ഒന്ന് കൊണ്ടുവിടട്ടെ എന്നോർത്തിട്ട് കൂടിയ…. വലിയ വീട്ടിലെ പെങ്കൊച്ച് ആണെന്നൊക്കെ ആണല്ലോ സാലി കേട്ടത്, സത്യമാണോ ലാലി ചോദിച്ചു … കയ്യിലും കഴുത്തിലും ഒക്കെ വല്ലതും ഉണ്ടോ.? അല്പം ശബ്ദം താഴ്ത്തി രഹസ്യം പോലെയാണ് ലാലി അത് ചോദിച്ചത്. ഓ ഞാൻ നോക്കിയില്ല. സെബാസ്റ്റ്യൻ പണ്ടേ പറയാറുണ്ട് കല്യാണം കഴിക്കുമ്പോൾ സ്ത്രീധനം മേടിക്കത്തില്ലെന്ന്. സിമിയുടെ കല്യാണത്തിന് കഷ്ടപ്പെട്ടത് എന്റെ കുഞ്ഞാ അതുകൊണ്ട് ഞങ്ങൾ അങ്ങനെയൊന്നും നോക്കിയിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ അവൻ വിളിച്ചോണ്ട് വന്നപ്പോൾ തന്നെ ഞാന് ഒരു പ്രശ്നവും ഇല്ലാതെ അകത്തേക്ക് കയറ്റുമോ.? ചേച്ചിയെ….. ആനി വിളിച്ചപ്പോൾ സാലി അകത്തേക്ക് പോയപ്പോൾ ശോഭയും ലാലിയും പരസ്പരം നോക്കി ചിരിച്ചു ഒരു പ്രശ്നവുമില്ലാതെ വീട്ടിലേക്ക് കയറ്റിയത്രെ ഞാൻ ഈ വിവരം വിളിച്ച് പറഞ്ഞപ്പോൾ ഈ പഞ്ചായത്ത് മൊത്തം അറിയിച്ചത് ഇവരാ, കരഞ്ഞു കൂവി എന്താരുന്നു. ആ പെണ്ണിനെ വിളിച്ചുകൊണ്ടുവന്ന കെട്ടി തൂങ്ങി ചാകുമെന്ന് ആ ചെറുക്കനോട് പറഞ്ഞവര. ഒരു പ്രശ്നവുമില്ലാതെ വീട്ടിലേക്ക് കയറ്റിയെന്ന് ശോഭ പറഞ്ഞു പിന്നല്ലേ ആ ചെറുക്കനും പെണ്ണും കൂടെ വന്ന് എത്രനേരം വെളിയിൽ നിന്നു. അവസാനം അവന്റെ മുതലാളിയും ആ കൂട്ടുകാരൻ ചെറുക്കനും കൂടി പറഞ്ഞ ഒരു വിധത്തിൽ അകത്തേക്ക് കയറ്റിയത്. നോക്കണേ നമ്മുടെ മുഖത്ത് നോക്കി നുണ പറയുന്നത്. ലാലിയും ശോഭയും പരസ്പരം പറഞ്ഞു ചിരിച്ചു . വണ്ടി വന്നതും എല്ലാവരും വണ്ടിയിലേക്ക് കയറിയിരുന്നു. കാറിലേക്ക് സെബാസ്റ്റ്യൻ കയറാത്തപ്പോൾ സംശയത്തോടെ സാലി അവനെ നോക്കി…. ഞാൻ പുറകെ ബൈക്കിന് വന്നോളാം അവളെ ശിവണ്ണന്റെ വീട്ടിൽ ആക്കണ്ടേ.?സാലിയുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ അവർ തലയാട്ടി. അധികം താമസിക്കാതെ വന്നേക്കണം മകന് അവർ നിർദേശം കൊടുത്തു. അവൻ അതിന് മറുപടിയൊന്നും പറയാതെ അകത്തേക്ക് പോയിരുന്നു. പോകുന്നതിനുമുമ്പ് ലക്ഷ്മിയോട് ആനിയും ആന്റണിയും സിനിയും യാത്രയൊക്കെ പറഞ്ഞാണ് പോയത്. സാലി ഒന്ന് നോക്കുക മാത്രം ചെയ്തു. കാറിൽ കയറിയിരുന്ന കുഞ്ഞി പെണ്ണിന്റെ കാലിൽ ഒരു മുത്തം കൊടുത്തിരുന്നു സെബാൻ. രണ്ടു വണ്ടിയും പോയതിനുശേഷം അവൻ അകത്തേക്ക് കയറി ലക്ഷ്മി അപ്പോൾ പോകാൻ തയ്യാറായി നിൽക്കുകയാണ് … ഇറങ്ങിയാലോ ..? അവൻ ചോദിച്ചു കഴിച്ചില്ലല്ലോ … അവനെ അവൾ ഓർമ്മിപ്പിച്ചു…. ഇനിയിപ്പോ വേണ്ട, വിശപ്പ് അങ്ങ് കെട്ടു അവൻ പറഞ്ഞു… ഒരുപാട് നേരം അവിടെ നിൽക്കേണ്ടതല്ലേ.? രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ. ചായ പോലും കുടിക്കാതെ അല്ലേ പള്ളിയിൽ പോയത്.? അവൾ ചോദിച്ചു തന്റെ ഈ കാര്യങ്ങളൊക്കെ അവൾ ശ്രദ്ധിച്ചിരുന്നു എന്നത് അവനിൽ ഒരു വലിയ പുതുമ തന്നെ നിറച്ചിരുന്നു…. അവൾ പെട്ടെന്ന് അടുക്കളയിലേക്ക് പോയി രണ്ട് അപ്പവും അല്പം കറിയും പ്ലേറ്റിൽ എടുത്തു കൊണ്ട് അവന് നേരെ വന്നു… അവൻ നിന്നുകൊണ്ടാണ് അത് കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോഴും അവന്റെ മുഖത്തേക്ക് തന്നെയായിരുന്നു അവളുടെ നോട്ടം. കുടുംബത്തിനുവേണ്ടി മാത്രം ജീവിക്കുന്ന ഒരുവനാണ് അവൻ എന്ന് ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൾക്ക് തോന്നിയിരുന്നു. എന്തെങ്കിലും വേണോ..? അവൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ ചോദിക്കുന്നുണ്ടായിരുന്നു. അവൻ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി.. പെട്ടെന്ന് ഭക്ഷണം കഴിച്ച പ്ലേറ്റ് മേശപ്പുറത്ത് വച്ച് അവൻ കൈകഴുകി.. ആ നേരം കൊണ്ട് അവള് പ്ലേറ്റെടുത്ത് അടുക്കളയിൽ കൊണ്ടുപോയി കഴുകി വെച്ചു. അടുക്കളയിൽ നിന്ന് തിരികെ നടന്നപ്പോൾ വെള്ളമെടുക്കാനായി അകത്തേക്ക് വന്ന സെബാസ്റ്റ്യന്റെ നെറ്റിയിൽ തട്ടി വീണ്ടും അവള്, നെറ്റികൾ പരസ്പരം കൂട്ടിയിടിച്ചു ആഹ്ഹ് … വേദന കൊണ്ട് അവൾ അറിയാതെ വിളിച്ചു പോയിരുന്നു… സെബാസ്റ്റ്യനും വേദന എടുത്തിരുന്നു… എന്നാ പറ്റി..? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. തനിക്കൊരു ശ്രദ്ധയില്ലല്ലോ.. പുറകിന്ന് ഒരാൾ വരുന്നുണ്ടോ ഇല്ലയോ എന്നറിയാതെ അങ്ങ് ഓടിയേക്കുവാണോ.?? അവളെ വഴക്ക് പറഞ്ഞുകൊണ്ട് അവൻ അവളുടെ നെറ്റി തിരുമ്മിയപ്പോൾ ഒരു നിമിഷം അവൾ വല്ലാതെയായി. ആ വേദനയിലും കണ്ണുകൾ തുറന്നു അവൾ അവന്റെ മുഖത്തേക്ക് നോക്കി. കുറച്ചു മുൻപ് കൈയും വായും കഴുകിയതിന്റെ പ്രതീകമായി അവന്റെ മീശയിലും താടിതുമ്പിലും ജല തുള്ളികൾ ചെറിയൊരു തിളക്കം സൃഷ്ടിച്ചു നിൽപ്പുണ്ട്. അവളുടെ നോട്ടം എപ്പോഴോ അവന്റെ കണ്ണിലുടക്കി കണ്ണിമ ചിമ്മാതെ തന്നെ നോക്കി നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോൾ അവനും വല്ലാതെ ആയി പോയിരുന്നു.. വേദന മാറിയോ..? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവൾ അതെന്ന അർത്ഥത്തിൽ തലയാട്ടിരുന്നു.. ഞാൻ കുറച്ച് വെള്ളം കുടിച്ചിട്ട് വരാം.. അവളോട് അത്രയും പറഞ്ഞു അവൻ ഫ്രിഡ്ജിന് അരികിലേക്ക് നടന്നപ്പോൾ, അധികസമയം അവിടെ നിൽക്കാതെ അവളും പുറത്തേക്ക് കടന്നിരുന്നു.. അവനോടൊപ്പം പുറത്തേക്കിറങ്ങുമ്പോൾ അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.. ശ്രദ്ധിച്ചു നടക്കു അവിടെ ഒരു പടിയുണ്ട്.. അവന്റെ മറുപടിയിൽ അവൾ അറിയാതെ ചിരിച്ചു പോയിരുന്നു.. കതക് പൂട്ടി താക്കോല് ചവിട്ടിയുടെ താഴേക്ക് വച്ച് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. പിന്നിലേക്ക് കയറി ഇരുന്നവൾ… വണ്ടി വിട്ടു തുടങ്ങിയപ്പോൾ വലിയ പ്രശ്നങ്ങൾ ഒന്നും തോന്നിയില്ലെങ്കിലും റോഡിൽ നിന്നും ചെറിയൊരു പോക്കറ്റ് റോഡിലേക്ക് കയറിയപ്പോൾ അവൾക്ക് വല്ലാത്ത ഭയം തോന്നി. അവന് കുറച്ച് അധികം സ്പീഡ് ഉണ്ട്. റോഡ് ആണെങ്കിൽ അത്ര നല്ലതുമല്ല. വണ്ടിയുടെ ഹാൻഡിൽ പിടിച്ചാണ് താൻ ഇരിക്കുന്നത്. അവന്റെ തോളിൽ കൈ വയ്ക്കാൻ അവൾക്കു മടി തോന്നി.. മുന്നോട്ടുപോകുന്തോറും അവന്റെ വേഗതയും റോഡിന്റെ അവസ്ഥയും മോശമായി തുടങ്ങി… വണ്ടിയിൽ നിന്നും ഊർന്നു പോകുന്നത് പോലെ അവൾക്ക് തോന്നി.. വേഗം കുറയ്ക്കാൻ അവനോട് പറയാനും അവൾക്കു മടി തോന്നി… ഒരു വലിയ ഹമ്പ് ചാടിയപ്പോഴേക്കും വീഴും എന്ന അവസ്ഥ വന്നതും അവൾ അവന്റെ വയറിലൂടെ അവനെ ചുറ്റിപ്പിടിച്ചു. മുൻപോട്ട് ആഞ്ഞതും അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ ഒരു സ്പർശനം തീർത്തു കഴിഞ്ഞിരുന്നു. ആ നിമിഷം തന്നെ സെബാസ്റ്റ്യൻ വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിർത്തി തിരിഞ്ഞവളെ നോക്കി….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ഇത് അർജുന രണതുംഗ തന്നെയോ; അമ്പരപ്പിക്കുന്ന മാറ്റവുമായി ഇതിഹാസ താരം

    ഇത് അർജുന രണതുംഗ തന്നെയോ; അമ്പരപ്പിക്കുന്ന മാറ്റവുമായി ഇതിഹാസ താരം

    ഇത് അർജുന രണതുംഗ തന്നെയോ; അമ്പരപ്പിക്കുന്ന മാറ്റവുമായി ഇതിഹാസ താരം

    ശ്രീലങ്കയുടെ ഇതിഹാസ താരം, ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ തുടങ്ങി വിശേഷങ്ങൾ ഏറെയുണ്ട് അർജുന രണതുംഗെയ്ക്ക്. ഒന്നുമല്ലാതിരുന്ന ലങ്കൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലേക്ക് പിടിച്ചുകയറ്റിയത് അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിലായിരുന്നു. അടുത്തിടെ തമിഴ് യൂണിയന്റെ 125ാം വാർഷികാഘോഷത്തിന് എത്തിയ ഇതിഹാസ താരത്തെ കണ്ട് ആരാധകർ ഞെട്ടലിലാണ്. തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിലാണ് രണതുംഗെ മാറിപ്പോയത്.

    aa

    സനത് ജയസൂര്യ, അരവിന്ദ ഡി സിൽവ, മുത്തയ്യ മുരളീധരൻ എന്നിവർക്കൊപ്പമാണ് രണതുംഗ എത്തിയത്. ചുവന്ന കുർത്തയായിരുന്നു അദ്ദേഹത്തിന്റെ വേഷം. താരത്തിന്റെ അമ്പരപ്പിക്കുന്ന ട്രാൻസ്‌ഫോർമേഷൻ കാരണം ആരാധകർക്ക് പോലും അദ്ദേഹത്തെ തിരിച്ചറിയാൻ പ്രയാസപ്പെട്ടു എന്നതാണ് വസ്തുത. 

    ഒരുപാട് മെലിഞ്ഞ നിലയിലാണ് രണതുംഗ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും ആശങ്കകൾ പരന്നു. 2000 ജൂലൈയിലാണ് രണതുംഗ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ സജീവമാണ് രണതുംഗ
     

  • രാഹുൽ പാർട്ടിക്ക് പുറത്താണ്; പിന്നെ പ്രവർത്തിക്കുന്നത് ശരിയല്ല: രമേശ് ചെന്നിത്തല

    രാഹുൽ പാർട്ടിക്ക് പുറത്താണ്; പിന്നെ പ്രവർത്തിക്കുന്നത് ശരിയല്ല: രമേശ് ചെന്നിത്തല

    രാഹുൽ പാർട്ടിക്ക് പുറത്താണ്; പിന്നെ പ്രവർത്തിക്കുന്നത് ശരിയല്ല: രമേശ് ചെന്നിത്തല

    രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൽ അതൃപ്തി പ്രകടമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ പാർട്ടിക്ക് പുറത്താണ്. പിന്നെ പ്രചാരണത്തിന് ഇറങ്ങുന്നത് ശെരിയല്ല. ഒരു ഘട്ടത്തിലും ആരും രാഹുലിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല.

    രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് പുറത്തുവന്ന പുതിയ തെളിവുകൾ. ഇരയായ പെൺകുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിർബന്ധിക്കുന്നതിനൊപ്പം ക്രൂരമായി അധിക്ഷേപിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ വീണ്ടും പുറത്തുവന്നിരുന്നു. പെൺകുട്ടി വൈകാരികമായപ്പോൾ നാടകം കളിക്കരുതെന്നാണ് രാഹുൽ പരിഹസിക്കുന്നത്. പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിന് നിർബന്ധിക്കുന്നതാണ് വാട്സ്ആപ്പ് ചാറ്റിൽ.

    അതേസമയം, ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്തുവന്നിട്ടും, പഴയ ന്യായീകരണം ആവർത്തിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇരയായ പെൺകുട്ടി പരാതി നൽകുമെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കോൺഗ്രസ് വേദികളിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായിരുന്നു.

  • കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി തർക്കം രൂക്ഷം; ഡികെ ശിവകുമാർ പക്ഷം ഡൽഹിയിൽ

    കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി തർക്കം രൂക്ഷം; ഡികെ ശിവകുമാർ പക്ഷം ഡൽഹിയിൽ

    കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി തർക്കം രൂക്ഷം; ഡികെ ശിവകുമാർ പക്ഷം ഡൽഹിയിൽ

    കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അനുയായികളായ എം എൽ എമാർ ഡൽഹിയിലേക്ക്. സിദ്ധരാമയ്യ സർക്കാരിന്റെ രണ്ടര വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പദം പങ്കിടാമെന്ന വാഗ്ദാനം പാലിക്കണം എന്ന് ആവശ്യപ്പെടാനാണ് എം എൽ എമാർ പാർട്ടി ഹൈക്കമാൻഡിനെ സമീപിക്കുന്നത്. 

    ഒരു മന്ത്രിയടക്കം പത്തോളം എംഎൽഎമാരാണ് ഡൽഹിയിലെത്തിയത്. കൂടുതൽ പേർ ഇന്ന് എത്തുമെന്നാണ് റിപ്പോർട്ട്. അധികാരം പങ്കുവെക്കൽ കരാർ നടപ്പാക്കണമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ, ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരെ കണ്ട് എംഎൽഎമാർ ആവശ്യപ്പെടും

    രാഷ്ട്രീയ നീക്കങ്ങൾ അണിയറയിൽ മുറുകുമ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ചയും ശനിയാഴ്ചയും നിശ്ചയിച്ചിരുന്ന മൈസൂരു, ചാമരാജനഗർ എന്നിവിടങ്ങളിലേക്കുള്ള യാത്ര റദ്ദാക്കി ബംഗളൂരുവിലേക്ക് മടങ്ങി.
     

  • മംഗല്യ താലി: ഭാഗം 87

    മംഗല്യ താലി: ഭാഗം 87

    രചന: കാശിനാഥൻ

    എനിക്ക് എന്നും വലുത് എന്റെ മകൾ ആയിരുന്നു… എന്റെ പൊന്നുമോള്. രവീന്ദ്രൻ വാൽസല്യത്തോടെ അതിനേക്കാൾ ഉപരി ഒരുപാട് സ്നേഹത്തോടെ പറയുകയാണ്. അയാൾക്ക് മകളോടുള്ള ഇഷ്ടം എത്രത്തോളം ആണെന്നുള്ളത് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു ഓരോ കാര്യങ്ങളും അയാൾ പറഞ്ഞത്.. ഹരി ഞാൻ ഇന്ന് കുറച്ചു ബിസിയാണ്. എനിക്ക് വേറെ കുറച്ചു പ്രോഗ്രാംസ് ഉണ്ട്. നമുക്ക് മടങ്ങാം. ഹമ്…. ഹരി തലകുലുക്കി. എന്നിട്ട് ഭദ്രേ നോക്കി. താൻ വരുന്നുണ്ടോ. ഹരിയേട്ടൻ പൊയ്ക്കോളൂ.. ടീച്ചറമ്മ ഇവിടെ ഒറ്റക്കല്ലേ ഉള്ളൂ.. ആഹ്….. അവളുടെ തോളിൽ ഒന്ന് തട്ടിയിട്ട് ഹരി മീര ടീച്ചറോട് യാത്ര ചോദിച്ചു. മോളെ അച്ഛൻ വൈകുന്നേരം വരാം. ഇന്ന് അത്രമേൽ അർജന്റ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് മാത്രമാണ് അച്ഛൻ പോകുന്നത് കേട്ടോ. ഭദ്രേ നോക്കി പറഞ്ഞിട്ട് രവീന്ദ്രൻ വെളിയിലേക്ക് പോയി. മീരയോടെ ഒരു വാക്കുപോലും മിണ്ടിയതുമില്ല.. യാത്രയിൽ ഉടനീളം ഹരിയും രവീന്ദ്രനും നിശബ്ദരായിരുന്നു. ഒരിക്കൽപോലും പ്രതീക്ഷിച്ചിരുന്നില്ല ഇവർ രണ്ടാളുമാണ് മാതാപിതാക്കൾ എന്നുള്ളത്.. പെട്ടെന്നത് അറിഞ്ഞതും ഹരി വലിയൊരു ഷോക്കിൽ ആയിപോയി.. ആ സമയത്ത് രവീന്ദ്രന്റെ ഫോൺ ശബ്ദിച്ചു. അയാൾ ആരോടോ കാണേണ്ട സമയവും സ്ഥലവും ഒക്കെ വിശദീകരിക്കുന്നുണ്ട്.. ഹരി അവന്റെ ഓഫീസിൽ ഇറങ്ങിയതും രവീന്ദ്രൻ ഒരു ഡ്രൈവറെ അറേഞ്ച് ചെയ്തു വണ്ടിയിൽ വീണ്ടും പോയി. Pinki Heaven എന്നൊരു റിസോർട്ടിലേക്ക് ആയിരുന്നു അയാളുടെ കാർ ചെന്നു നിന്നത്. അയാളെ കാണുവാനായി വന്ന വ്യക്തി അവിടെ നേരത്തെ എത്തിച്ചേർന്നിരുന്നു. ഹെലോ…. മാഡം. രവീന്ദ്രന്റെ ശബ്ദം കേട്ടതും അവർ തിരിഞ്ഞുനോക്കി.. ആഹ് രവീന്ദ്രൻ… ആ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു വന്നു. മഹാലക്ഷ്മി മാഡം കണ്ടിട്ട് കുറെ നാളുകൾ ആയല്ലോ… കുശലാന്വേഷണങ്ങൾ ഒക്കെ നടത്തികൊണ്ട് ഇരുവരും രണ്ട് കസേരകളിലായി നിലയുറപ്പിച്ചു.. അതിനുശേഷം ആണ് മഹാലക്ഷ്മി കാര്യത്തിലേക്ക് വന്നത്. തന്റെ കമ്പനി മഹാലക്ഷ്മി, വിൽക്കുവാൻ പോകുകയാണ്… രവീന്ദ്രനോട് അത് ഏറ്റെടുക്കണം എന്ന് പറയുവാനായിരുന്നു മഹാലക്ഷ്മി വന്നത്. പെട്ടെന്നത് കേട്ടതും അയാൾ ഞെട്ടി. വാട്ട് യു മീൻ മാഡം… ഇത്രയും ടേൺ ഓവർ ഉള്ള കമ്പനി വിൽക്കുകയോ…. എനിക്ക് വിശ്വസിക്കാൻ പോലും ആവുന്നില്ല… രവീന്ദ്രൻ മഹാലക്ഷ്മി നോക്കി ഉറക്കെ ചോദിച്ചു പോയി.. കുറച്ച് ഫിനാൻഷ്യൽ ട്രബിൾസ്.. പിന്നെ രവീന്ദ്രനും അറിയാമല്ലോ നമ്മളുടെ കമ്പനി ഇപ്പോൾ മാർക്കറ്റിൽ കുറച്ച് താഴെയാണ് എന്നുള്ളത്.. അതൊക്കെ സ്വാഭാവികമാണ് മാഡം. ഒരു കമ്പനി ആകുമ്പോൾ എന്നും ഒരേ രീതിയിൽ പോവില്ല. അപ്പ് and ഡൗൺ നമ്മൾ അംഗീകരിച്ചേ പറ്റൂ.. ഫെയ്സ് ചെയ്യേണ്ട കാര്യങ്ങൾ ഫേസ് ചെയ്ത് തന്നെ വേണം നമ്മൾ അതിജീവിച്ച് മുന്നോട്ടുപോകേണ്ടത്.. ഞാൻ അങ്ങനെയാണ് കേട്ടോ അതുകൊണ്ട് മാത്രം പറഞ്ഞു എന്നെ ഉള്ളൂ… ഓ വയ്യ രവീന്ദ്രൻ… കുറെ നാളുകൾ ആയില്ലേ ഈ ഓഫീസ് ജോലി ഇതൊക്കെയായിട്ട് നടക്കുന്നത് ഇനി എനിക്ക് കുറച്ച് റിലാക്സ് ആവണം. രവീന്ദ്രൻ അല്ലാതെ ആർക്കും എന്നെ ഇപ്പോൾB സഹായിക്കുവാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ താങ്കളെ വന്നത് പോലും. താങ്കൾ നന്നായി ആലോചിച്ചു തീരുമാനം പറഞ്ഞാൽ മതി.. അത് പോസിറ്റീവ് ആണെന്ന് മാത്രം ഞാൻ വിശ്വസിച്ചോട്ടെ. പ്രതീക്ഷയോടെ മഹാലക്ഷ്മി രവീന്ദ്രനെ നോക്കി.. ഓക്കേ മാഡം… ഞാൻ അറിയിക്കാം…. വൈകുന്നേരത്തിനുള്ളിൽ.. ഓക്കേ.. ശരി. അയാളെ നോക്കി കൈകൂപ്പി കാണിച്ചുകൊണ്ട് മഹാലക്ഷ്മി ഇറങ്ങി. പലരെയും സമീപിച്ചുവെങ്കിലും ആർക്കും ഇപ്പോൾ ഇത്രയും ഹ്യൂജ് എമൗണ്ട് മുടക്കി കമ്പനി ടേക്ക് ഓവർ ചെയ്യാൻ യാതൊരു നിവൃത്തിയുമില്ലായിരുന്നു. ഒടുവിൽ മനസില്ലാമനസോടെയാണ് മഹാലക്ഷ്മി രവീന്ദ്രന്റെ അടുത്തേക്ക് വന്നത്.. മറ്റൊരു വഴിയും കാണാഞ്ഞത് കൊണ്ട്. അനിരുദ്ധൻ ഒരു കാരണവശാലും ഭാര്യയുടെ വീട്ടിൽ നിന്നും മടങ്ങിവരില്ലെന്ന് തീരുമാനം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക് ഓരോ ദിവസം ചെല്ലുന്തോറും കമ്പനി നഷ്ടത്തിലാകുന്നതിലും നല്ലത് ആർക്കെങ്കിലും വിൽക്കുന്നതാണ്… ടൗണിൽ ഒരു സൂപ്പർമാർക്കറ്റും ഒന്ന് രണ്ട് ഷോപ്പുകളും ഒക്കെ വേറെയുണ്ട്… ഐശ്വര്യയുടെ വീട്ടിൽ നിന്നും എപ്പോഴെങ്കിലും തിരിച്ചു വന്നാൽ പോലും അനിരുദ്ധൻ അത് കൈകാര്യം ചെയ്തോളും. അതിലുള്ള തടി മിടുക്കൊക്കെ മാത്രമേ അവനുള്ളു താനും…. എങ്ങനെയെങ്കിലും കമ്പനി ഏറ്റെടുക്കുവാൻ രവീന്ദ്രന് മനസ്സുണ്ടാകണേ എന്നൊരു പ്രാർത്ഥന മാത്രമേ ആ നിമിഷം മഹാലക്ഷ്മിക്ക് ഉണ്ടായിരുന്നുള്ളൂ. മാഡം…… ഡ്രൈവർ വിളിച്ചതും മഹാലക്ഷ്മി ഞെട്ടി. പുറത്തേക്ക് നോക്കിയപ്പോഴാണ് , സെൻമേരിസ് ഹോസ്പിറ്റലിന്റെ മുന്നിലായി തങ്ങൾ എത്തി എന്നുള്ളത് അവർക്ക് മനസ്സിലായത്.. ഡ്രൈവറോട് നേരത്തെ പറഞ്ഞിരുന്നു തനിയ്ക്കൊരു ചെക്കപ്പിനായി ഹോസ്പിറ്റലിലേക്ക് പോകേണ്ട കാര്യം.. അപ്പോയിൻമെന്റ് എടുത്ത ശേഷം ഡോക്ടർ ബീന തരകനെ കാണുവാനായി മഹാലക്ഷ്മി വെയിറ്റ് ചെയ്തു.. അവരുടെ ടോക്കൺ വിളിച്ചപ്പോൾ അകത്തേക്ക് കയറിച്ചെന്നു. എന്തുപറ്റി? എന്താണ് വിശേഷം? ഡോക്ടർ ബീന ചോദിച്ചതും മഹാലക്ഷ്മി അവരുടെ വലത് ബ്രസ്റ്റിലായി ഒരു തടിപ്പ് ഫീൽ ചെയ്യുന്നു എന്നു പറഞ്ഞു. ഒന്നു നോക്കട്ടെ… കയറിക്കിടക്കാമോ.. ഡോക്ടർ ചോദിച്ചതും മഹാലക്ഷ്മി ബഡ്ഡിലേക്ക് കയറി കിടന്നു. ഡോക്ടർ അവരുടെ രണ്ട് ബ്രസ്റ്റും എക്സാമിൻ ചെയ്തു. കൂടെ ആരെങ്കിലും ഉണ്ടോ..? ഡ്രൈവർ ആണുള്ളത്… മക്കൾ ആരെങ്കിലും… ഇല്ല…. ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും കൂട്ടി ഒന്നു വരണം കെട്ടോ. എന്താ ഡോക്ടർ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ….? ബെഡിൽ നിന്നും എഴുന്നേറ്റ് കസേരയിലേക്ക് വന്നിരിക്കുകയാണ് മഹാലക്ഷ്മി. അങ്ങനെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ല.. എങ്കിലും എന്തോ ഒരു ചെറിയ ഗ്രോത്ത് കാണുന്നുണ്ട്. നമുക്ക് ഒരു സ്കാനിങ് ഒക്കെ ചെയ്തു നോക്കാം.. പിന്നെ ബയോപ്സിക്കും ഒന്ന് അയക്കണം.. ഡോക്ടർ തന്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തൊക്കെയോ രേഖപ്പെടുത്തുന്നുണ്ട്. ഡോക്ടർ പറഞ്ഞ വാചകങ്ങൾ കേട്ടപ്പോൾ മഹാലക്ഷ്മിയുടെ നെഞ്ച് പൊട്ടിപ്പോകും പോലെയാണ് അവർക്ക് തോന്നിയത്……കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തീക്കാറ്റായി എം ഡി നിധീഷ്; സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച, 5 വിക്കറ്റുകൾ വീണു

    തീക്കാറ്റായി എം ഡി നിധീഷ്; സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച, 5 വിക്കറ്റുകൾ വീണു

    തീക്കാറ്റായി എം ഡി നിധീഷ്; സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച, 5 വിക്കറ്റുകൾ വീണു

    രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ കേരളം സൗരാഷ്ട്രയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ സൗരാഷ്ട്ര അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. സൗരാഷ്ട്രക്ക് വേണ്ടി ജേ ഗോഹിൽ അർധ സെഞ്ച്വറി നേടി

    63 റൺസുമായി ജേ ഗോഹിലും ഒരു റൺസുമായി ഗജ്ജർ സമ്മറുമാണ് ക്രീസിൽ. ഹർവിക് ദേശായി 0, ചിരാഗ് ജാനി 5, എവി വാസവദ 0, പ്രേരക് മങ്കാദ് 13, അൻഷ് ദേശായി 1 എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രക്ക് നഷ്ടമായത്. എം ഡി നിധീഷാണ് അഞ്ച് വിക്കറ്റും സ്വന്തമാക്കിയത്

    റൺസ് എടുക്കും മുമ്പ് തന്നെ സൗരാഷ്ട്രക്ക് ഓപണർ ഹർവിക് ദേശായിയെ നഷ്ടമായിരുന്നു. പിന്നാലെ ചിരാഗും എ വി വാസവദും വീണു. ഇതോടെ സൗരാഷ്ട്ര 7ന് 3 വിക്കറ്റ് എന്ന നിലയിലായി. പിന്നീട് ജേ ഗോഹിലും പ്രേരക് മങ്കാദും ചേർന്നാണ് സ്‌കോർ 50 കടത്തിയത്

    സ്‌കോർ 76ൽ നിൽക്കെ പ്രേരകിനെയും നിധീഷ് മടക്കി. പിന്നാലെ ക്രീസിലെത്തിയ അൻഷ് ഗോസായിയും പുറത്തായതോടെ സൗരാഷ്ട്ര 5ന് 84 എന്ന നിലയിലായി.
     

  • സർവ്വേ ജോലി ‘അടിമപ്പണി’യെന്ന് ബിഎൽഒ; ‘ബുദ്ധിമുട്ടാണെങ്കിൽ ഒഴിയാം’ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

    സർവ്വേ ജോലി ‘അടിമപ്പണി’യെന്ന് ബിഎൽഒ; ‘ബുദ്ധിമുട്ടാണെങ്കിൽ ഒഴിയാം’ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

    സർവ്വേ ജോലി ‘അടിമപ്പണി’യെന്ന് ബിഎൽഒ; ‘ബുദ്ധിമുട്ടാണെങ്കിൽ ഒഴിയാം’ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

    തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന സോഷ്യൽ ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ രജിസ്ട്രി (SIR) സർവ്വേ ‘അടിമപ്പണി’ക്ക് (Slave Labour) തുല്യമാണെന്ന് വിമർശിച്ച ബൂത്ത് ലെവൽ ഓഫീസറോട് (BLO), വേണമെങ്കിൽ ചുമതലയിൽ നിന്ന് ഒഴിയാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (CEO). കോട്ടയം പൂഞ്ഞാറിലെ 110-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയ ആൻ്റണി വർഗീസാണ് ജോലിഭാരത്തെക്കുറിച്ച് പരാതിപ്പെട്ട് ഓഡിയോ സന്ദേശം പ്രചരിപ്പിച്ചത്.

    ​സർവ്വേ ജോലികൾ തന്നെ ശാരീരികമായും മാനസികമായും തളർത്തുകയാണെന്നും, ഇൻ്റർനെറ്റ് സൗകര്യം പോലുമില്ലാതെ ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കേണ്ടി വരുന്നത് അടിമപ്പണിയാണെന്നും ആൻ്റണി വർഗീസ് ഓഡിയോയിൽ പറഞ്ഞിരുന്നു. ഈ സന്ദേശം വൈറലായതോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളും (CEO), ജില്ലാ കളക്ടറും ആൻ്റണിയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചത്.

    ​ജോലിഭാരം കൂടുതലാണെങ്കിൽ ചുമതലയിൽ നിന്ന് ഒഴിവാകാമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചെങ്കിലും, ജോലി തുടരാൻ തയ്യാറാണെന്ന് ആൻ്റണി അറിയിച്ചു. അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പുനൽകി. സർവ്വേ ജോലികളുടെ സമ്മർദ്ദം കാരണം കണ്ണൂരിൽ ഒരു ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.

  • കൊൽക്കത്തയിലും ബംഗ്ലാദേശിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

    കൊൽക്കത്തയിലും ബംഗ്ലാദേശിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

    കൊൽക്കത്തയിലും ബംഗ്ലാദേശിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

    ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 5.2 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ബംഗ്ലാദേശിലെ ഘോരഷാൽ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ കൊൽക്കത്തയിലും ഭൂചലനമുണ്ടായി

    രാവിലെ പത്തരയോടെ കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

    യുഎസ് ജിയോളജിക്കൽ സർവേ കണക്കനുസരിച്ച് ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.