Blog

  • ഭക്ഷണം സൂക്ഷിച്ചത് കക്കൂസിനു മുകളില്‍; ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി

    ഭക്ഷണം സൂക്ഷിച്ചത് കക്കൂസിനു മുകളില്‍; ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി

    ഭക്ഷണം സൂക്ഷിച്ചത് കക്കൂസിനു മുകളില്‍; ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി

    പത്തനംതിട്ട പന്തളം കടക്കാട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി.

    ഇന്നുച്ചയോടെയാണ് പന്തളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി.

    നഗരസഭാ വിഭാഗം അടപ്പിച്ച മൂന്ന് ഹോട്ടലുകളും ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തുന്നതാണ്. ലൈസന്‍സില്ലാതെ ആയിരുന്നു ഇവയുടെ പ്രവര്‍ത്തനം. ഹോട്ടല്‍ നടത്തിപ്പിന് കെട്ടിടം വിട്ടുകൊടുത്ത ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി.

  • അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി; പതാക സ്ഥാപിച്ചത് 191 അടി ഉയരത്തിൽ

    അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി; പതാക സ്ഥാപിച്ചത് 191 അടി ഉയരത്തിൽ

    അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി; പതാക സ്ഥാപിച്ചത് 191 അടി ഉയരത്തിൽ

    അയോധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പ്രധാനമന്ത്രി മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. അയോധ്യയിൽ ഉയർന്ന പതാക ധർമ പതാക എന്നറിയപ്പെടുമെന്ന് ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിൽ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്

    രാമന്റെ ആദർശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഓം എന്നെഴുതുകയും ചെയ്ത കാവിനിറത്തിലുള്ള ത്രികോണാകൃതിയിലുള്ള പതാകയാണ് ഉയർത്തിയത്. രാമന്റെയും സീതയുടെയും വിവാഹ പഞ്ചമിയോട് അനുബന്ധിച്ചുള്ള മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. 

    പതാക ഉയർത്തലിന് മുന്നോടിയായി അയോധ്യയിൽ നരേന്ദ്രമോദിയുടെ റോഡ് ഷോയും നടന്നിരുന്നു. സാകേത് കോളേജ് മുതൽ അയോധ്യധാം വരെയാണ് റോഡ് ഷോ നടന്നത്. തുടർന്ന് സമീപ ക്ഷേത്രങ്ങളിൽ മോദി ദർശനം നടത്തി. ഇതിന് ശേഷമാണ് അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയർത്തിയത്.
     

  • തണൽ തേടി: ഭാഗം 65

    തണൽ തേടി: ഭാഗം 65

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അയാൾ പടിക്കെട്ടുകൾക്കു മുകളിൽ അവനെയും കാത്ത് നിൽക്കുകയാണ്. അവൻ കണ്ണിൽ നിന്നും മായുന്നതുവരെ അവൾ അങ്ങനെ അവിടെ നിന്നു. എസ്ഐക്കൊപ്പം മുകളിലേക്ക് കയറിയപ്പോൾ ഒരു ഇന്നോവ കാർ അവിടെ തങ്ങളെ കാത്തു കിടക്കുന്നത് അവൻ കണ്ടു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ വ്യക്തമായി തന്നെ സെബാസ്റ്റ്യൻ കണ്ടു ആദർശിനെ കണ്ടപ്പോൾ തന്നെ എന്തായിരിക്കും അവരുടെ ഉദ്ദേശം എന്ന് ഏകദേശം സെബാസ്റ്റ്യന് മനസ്സിലായിരുന്നു. ഒരു ചിരിയോടെ ആദർശ മെല്ലെ വണ്ടിയിൽ നിന്നും ഇറങ്ങി. തന്നെ ഒന്ന് കാണാൻ വേണ്ടി വന്നതാ… പേടിക്കേണ്ട പ്രശ്നത്തിന് ഒന്നുമല്ല. ആദർശ് പറഞ്ഞു എനിക്ക് പേടിയൊന്നുമില്ല, സെബാസ്റ്റ്യൻ കൂസൽ ഇല്ലാതെ പറഞ്ഞു നമുക്കൊന്ന് സംസാരിക്കാം. ആദർശ് പറഞ്ഞു എനിക്ക് തന്നോട് ഒന്നും സംസാരിക്കാൻ ഇല്ല. ഒന്ന് സംസാരിക്കടോ എസ് ഐ പുറകിൽ നിന്ന് പറഞ്ഞപ്പോൾ അവൻ അയാളെ കൂർപ്പിച്ച് ഒന്ന് നോക്കി. എന്ത് സംസാരിക്കാൻ ഉണ്ടെങ്കിലും ഇവിടെ വച്ച് പറയാം, അതെന്താ നിനക്ക് പേടിയാണോ.? വീണ്ടും അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് എസ് ഐ ചോദിച്ചു.. ഞാൻ എന്തിനാ പേടിക്കുന്നത്, എനിക്ക് എവിടെയും പോകാനും ഒന്നും സംസാരിക്കാനും ഇല്ല. പിന്നെ സാറിനെ ഇതിനകത്ത് എന്താ ലാഭം എന്ന് എനിക്കറിയില്ല. അതെന്താണെങ്കിലും അത് വാങ്ങിക്കൊണ്ട് സാറ് പോകാൻ നോക്ക്. എനിക്ക് പ്രത്യേകിച്ച് ഇയാളോട് ഒന്നും സംസാരിക്കാൻ ഇല്ല. എടാ എന്റെ ലാഭത്തെ പറ്റി പറയാൻ നീ ആരാടാ..? അതും പറഞ്ഞ് അയാൾ അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചിരുന്നു. ഹാ വിട് സാറേ… ആവശ്യമില്ലാതെ എന്നെ ചൊറിയാൻ നിക്കല്ലേ, സാർ എന്റെ വീട്ടിൽ വന്ന് എന്നെ വിളിച്ചു കൊണ്ടു വന്നതാ. മര്യാദയ്ക്ക് ഞാൻ പറഞ്ഞു പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറഞ്ഞൊ ഞാൻ കേൾക്കാമെന്ന്. അയാളുടെ കയ്യ് അല്പം ബലമായി പിടിച്ചു മാറ്റി കൊണ്ട് അവൻ പറഞ്ഞപ്പോൾ വണ്ടിയിൽ നിന്നും ആദർശ് ഇറങ്ങിയിരുന്നു സാറെ പ്രശ്നം വേണ്ട, അവനെ വിട്, നമുക്ക് അങ്ങോട്ട് മാറിനിൽക്കാം… അവിടെയുള്ള ഒരു റബർതോട്ടം കാണിച്ചുകൊണ്ട് ആദർശ് പറഞ്ഞപ്പോൾ അവന്റെ പിന്നാലെ സെബാസ്റ്റ്യൻ നടന്നിരുന്നു. അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അത് ചുണ്ടിലേക്ക് വച്ചുകൊണ്ട് സെബാസ്റ്റ്യനേ ഒന്ന് നോക്കി. സെബാസ്റ്റ്യ, നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ല. തന്നെ ഞാൻ ആദ്യമായിട്ട് കാണുന്നത് ആ പോലീസ് സ്റ്റേഷനിൽ വച്ച, ഞാൻ മനസ്സിൽ കണ്ടുകൊണ്ട് നടന്ന പെണ്ണിനെ വലയിലാക്കിയ ഒരു ശത്രുവായിട്ടാ ഞാൻ തന്നെ കരുതിയത്. പിന്നെ അടുത്ത കാലത്ത് ആണ് അവളുടെ കാമുകൻ നീ അല്ലായിരുന്നു എന്ന് ഞാൻ അറിഞ്ഞത്. വിവേകിന്റെ കാര്യം അവൻ അറിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമായി തന്നെ സെബാസ്റ്റ്യന് മനസ്സിലായി. താൻ ഇതിനകത്ത് വന്നു പെട്ടുപോയതാ പോലീസ് സ്റ്റേഷനിൽ എഴുതി വച്ചിരിക്കുന്നത് പേടിച്ചു ആയിരിക്കും താൻ അവളെ കല്യാണം കഴിച്ചത്. ഏതായാലും അത് നന്നായി. ഞാൻ തന്നെ കാണാൻ വന്നത് മറ്റൊന്നും കൊണ്ടല്ല. വളച്ചു കെട്ടില്ലാതെ പറയാം… ലക്ഷ്മി ഞാൻ ഒരുപാട് ആഗ്രഹിച്ച മുതലാ, എനിക്ക് മുംബൈയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയാണ്. വലിയ വലിയ ടെൻഡറുകൾ ഒക്കെ ഞാൻ സ്വന്തമാക്കുന്നത് പല വഴികളിലൂടെയാണ്. സെബാസ്റ്റ്യൻ പറഞ്ഞതുപോലെ മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് വേണ്ടി പലപ്പോഴും കൂട്ടിക്കൊടുപ്പടക്കം ചെയ്യേണ്ടി വന്നിട്ടുണ്ട്. ലക്ഷ്മിയുടെ ഫോട്ടോ എന്റെ ബോസിന് ഒരുപാട് ഇഷ്ടപ്പെട്ടത് ആണ്. അയാൾ പറഞ്ഞത് എന്ത് വിലകൊടുത്തും അവളെ വേണം എന്നാണ്. കോടികളുടെ ബിസിനസ്സ് ആണ് എനിക്ക് കിട്ടുന്നത്. വെറുതെ വേണ്ട സെബാസ്റ്റ്യന് എത്ര രൂപ വേണമെങ്കിലും ഞാൻ തരാം. ഇപ്പൊ അവളുടെ ഭർത്താവ് എന്നുള്ള ഒരു ലേബലും തനിക്കുണ്ട്. തന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞിട്ട് മതി.! എത്ര കാലം വേണമെങ്കിലും അവൾക്ക് വേണ്ടി കാത്തിരിക്കാൻ അയാൾ തയ്യാറാണ്. ഒരു മണിക്കൂർ, ഒരൊറ്റ മണിക്കൂർ നേരത്തേക്ക് താൻ ഒന്ന് കണ്ണടച്ചാൽ ഒരു 10 ലക്ഷം രൂപ ഞാൻ തനിക്ക് തരാം… അവനത് പറഞ്ഞു കഴിഞ്ഞത് മാത്രമേ ആദർശിന് ഓർമ്മയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും സെബാസ്റ്റ്യൻ കരുത്തുറ്റ കരങ്ങൾ അവന്റെ കവിളിൽ പതിച്ചിരുന്നു. ഒപ്പം തന്നെ അവൻ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അവന്റെ കവിളിൽ അമർത്തി പിടിച്ചു അടി നാഭിയ്ക്ക് ഇട്ട് ഒരു ചവിട്ട് കൊടുത്തു അമ്മേ….. അറിയാതെ ആദർശ് വിളിച്ചു പോയി.. എന്റെ ഭാര്യക്ക് വിലയിടാൻ വരുന്നോടാ നായിന്റെ മോനെ, കഴിഞ്ഞപ്രാവശ്യം വന്നപ്പോഴേ ഞാൻ നിന്നോട് പറഞ്ഞതാ വീട്ടിലിരിക്കുന്ന നിന്റെ അമ്മയെ വിളിച്ചു കൊണ്ടു പോകാൻ. വീണ്ടും വീണ്ടും ആ വാക്ക് എന്നെക്കൊണ്ട് ആവർത്തിപ്പിക്കരുത്. നിന്റെ സംസ്കാരം അല്ല എനിക്ക്. അതുകൊണ്ട ഇപ്പോഴും ഞാൻ ഇത്രയും മാന്യമായ രീതിയിൽ നിന്നോടിടപ്പെടുന്നത്. ഇനി മേലാൽ എന്റെ പെണ്ണിന് നേരെ നിന്റെ ദൃഷ്ടി ഉയർന്നാൽ അന്ന് നിന്റെ അവസാനം ആയിരിക്കും. ആദർശന്റെ ചുണ്ടിൽ നിന്നും ചോര വന്നിരുന്നു. രംഗം ശരിയല്ല എന്ന് തോന്നിയത് കൊണ്ട് തന്നെ അപ്പോൾ അവിടേക്ക് എസ്ഐ വരികയും ചെയ്തിരുന്നു. ആദർശിന്റെ കോലം കണ്ടതോടെ ദേഷ്യത്തോടെ സെബാസ്റ്റ്യന്റെ നേരെ കയ്യ് ഉയർത്തി. വേണ്ട സാറേ..! അവൻ കൈയെടുത്ത് തടഞ്ഞുകൊണ്ട് അയാളെ നോക്കി. ഇവന്മാർക്കൊക്കെ അങ്ങ് മുകളിൽ പിടിപാട് ഉണ്ടാകും എന്ന് എനിക്കറിയാം. സാറിനും അതിലൊരു ഓഹരി കിട്ടിയിട്ടുണ്ടാവും എന്നും മനസ്സിലായി പക്ഷേ ഒരു കാര്യം സാർ ഓർത്തോണം ഇപ്പൊ ഇവിടെ നടന്നതും പറഞ്ഞതുമായ എല്ലാ കാര്യങ്ങളും അപ്പുറത്ത് എന്റെ കൂട്ടുകാരൻ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. സാറിന്റെ മാസ്സ് ഡയലോഗുകൾ ഒക്കെ ആ റെക്കോർഡിങ്ങിൽ പതിഞ്ഞിട്ടുണ്ട് എനിക്ക് എന്ത് സംഭവിച്ചാലും ഈ റെക്കോഡിങ് ഒക്കെ ഇത് എത്തേണ്ടടത് എത്തിയിരിക്കും. പണി പോകുന്ന വഴി കാണില്ല. അതുകൊണ്ട് സാർ ഇനി ഇത്തരം പരിപാടികൾക്ക് കുടപിടിച്ചുകൊണ്ട് എന്നെ കാണാൻ വരരുത്. സെബാസ്റ്റ്യൻ അത് പറഞ്ഞപ്പോഴേക്കും അയാൾ ശരിക്കും ഭയന്നിരുന്നു. അയാളുടെ മുഖം കണ്ടപ്പോൾ തന്നെ അയാൾ ഭയന്നുവെന്ന് ആദർശിനും മനസ്സിലായിരുന്നു.. സാറേ അവനെ വിളിച്ചു കൊണ്ടു പോകാൻ നോക്ക്… അത്രയും പറഞ്ഞ് സെബാസ്റ്റ്യൻ മുന്നോട്ടു നടന്നിരുന്നു. ആദർശ് ഇനി ഈ പരിപാടിക്ക് എന്നെ വിളിച്ചേക്കരുത്. ഈ ജോലി പോയ എനിക്ക് മുൻപിൽ വേറെ മാർഗമൊന്നുമില്ല. നിങ്ങളെയൊക്കെ രക്ഷിക്കാൻ നൂറുപേര് കാണും പക്ഷേ എന്റെ അവസ്ഥ അതല്ല.. അത്രയും പറഞ്ഞ് എസ്ഐ തന്റെ ബുള്ളറ്റും സ്റ്റാർട്ട് ചെയ്തു പോയപ്പോൾ എങ്ങനെ ഇനിയും ലക്ഷ്മിയെ തന്റെ വരുതിയിലേക്ക് കൊണ്ടുവരുമെന്ന് അറിയാതെ ദേഷ്യത്തോടെ നിൽക്കുകയായിരുന്നു ആദർശ്. കുറച്ച് സമയത്തിന് ശേഷം അവൻ വാഹനം എടുത്തു കൊണ്ട് തിരികെ പോവുകയും ചെയ്തിരുന്നു. ലക്ഷ്മി ഉമ്മറത്ത് തന്നെ സെബാസ്റ്റ്യനെ നോക്കി ഇരിക്കുകയായിരുന്നു. അവൻ പോയ നിമിഷം മുതൽ അവൾക്ക് സമാധാനം ഉണ്ടായിരുന്നില്ല. സാലി രണ്ടുമൂന്നുവട്ടം അകത്തേക്ക് വന്ന് വിളിച്ചപ്പോഴും അവൾ പോയിരുന്നില്ല. പടിക്കെട്ടുകൾ ഇറങ്ങി സെബാസ്റ്റ്യൻ വരുന്നത് കണ്ടപ്പോഴാണ് അവൾക്ക് സമാധാനം തോന്നിയത്.. അവൾ ഓടി അവന്റെ അരികിലേക്ക് ചെന്നു. ആ കണ്ണുകൾ നിറയാൻ തുടങ്ങിയത് അവൻ വ്യക്തമായി കണ്ടിരുന്നു.. “ഹേയ്… അവൻ ചിരിയോടെ കണ്ണു ചിമ്മി എവിടെ പോയതായിരുന്നു.? അയാൾ എന്തിനാ വിളിച്ചത്.? അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു. കേസിന്റെ കാര്യം പറയാൻ വേണ്ടി വിളിച്ചതാ, കല്യാണം കഴിഞ്ഞില്ലേ അപ്പോൾ അതിനെക്കുറിച്ച് അറിയാൻ വേണ്ടി വിളിച്ചതാ. അവളോട് അങ്ങനെ പറയാനാണ് അവന് തോന്നിയത്… ഇല്ലെങ്കിൽ അവൾ ഭയക്കും എന്ന് തോന്നി.. ഇതെന്താ ചുണ്ടിൽ ചോര..? ഇടറിയ സ്വരത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ മുണ്ടിന്റെ കോന്തല കൊണ്ട് ചുണ്ടിലെ ചോരയൊന്നും ഒപ്പി. അത് എവിടെയോ ഇടിച്ചത് ആണ്… അത്രയും പറഞ്ഞ് തിരിഞ്ഞു പോകാൻ തുടങ്ങിയവന്റെ കയ്യിൽ അവൾ കയറി പിടിച്ചു… ഇച്ചായനെ അയാൾ എന്തെങ്കിലും ചെയ്തോ.?ചോദിക്കുന്നതിനൊപ്പം അവൾ കരഞ്ഞു പോയിരുന്നു. ആ കണ്ണുകൾ തനിക്ക് വേണ്ടി നിറഞ്ഞപ്പോൾ ഒരു നിമിഷം അവന് സന്തോഷമാണ് തോന്നിയത്… ഹേയ് ഇല്ലടോ, താൻ വിചാരിക്കുന്ന പോലെ പ്രശ്നമൊന്നുമില്ല….ആ മറ്റവൻ വന്നായിരുന്നു ആദർശ് അവനോട് ഒന്നും രണ്ടും പറഞ്ഞ് ഉടക്കേണ്ടി വന്നു. അവൻ എന്തോ പറഞ്ഞപ്പോൾ ചെറുതായി ഉന്തും തള്ളുമായി. അതുകൊണ്ട് പറ്റിയതാ .. അവളുടെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞപ്പോഴാണ് ആ മുഖത്ത് ചെറിയൊരു ആശ്വാസം അവൻ കണ്ടത്. തന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്തോന്നുള്ള പേടിയായിരുന്നു അത്രയും നേരം ആ മുഖത്ത്. പേടിച്ചോ..? ഏറെ ആർദ്രമായി അവളുടെ കവിളിൽ തഴുകി അവൻ ചോദിച്ചപ്പോൾ. ആ കണ്ണുകൾ ആ നിമിഷം തന്നെ നിറഞ്ഞു തൂവി…. ഞാനിവിടെ തീയിൽ ചവിട്ടി നിൽക്കാരുന്നു. അയാൾ എങ്ങോട്ടാ കൊണ്ടുപോയത് എന്ന് അറിയാതെ.. പെട്ടെന്ന് എനിക്ക് ആരുമില്ലാത്തത് പോലെ തോന്നി..! അത് പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. ആ വാക്കുകൾ കേൾക്കേ ഒരു വല്ലാത്ത അനുഭവമാണ് അവന് തോന്നിയത്.. അവൻ പെട്ടെന്ന് അവളുടെ താടിയിൽ പിടിച്ച് ഉയർത്തി ആ നിറഞ്ഞ കണ്ണുകളിൽ നോക്കി പറഞ്ഞു ഞാൻ ഉള്ളപ്പോൾ ഒറ്റയ്ക്കാകുമോ ..?….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

    പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

    പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

    വെൽഫയർ പാർട്ടിയുമായി മുസ്‍‍ലിം ലീഗിന് സഖ്യമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ പ്രാദേശിക നീക്കുപോക്കുണ്ടെന്ന് അദേഹം പറഞ്ഞു. യുഡിഎഫിനോടുള്ള നിലപാടിൽ അവരാണ് മാറ്റം വരുത്തിയത്. നേരത്തേ എൽഡിഎഫുമായി സഹകരിച്ച ജമാഅത്തെ ഇസ്‍ലാമി ഇപ്പോൾ യുഡിഎഫുമായി സഹകരിക്കുന്നുവെന്ന് മാത്രമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

    ഖാസിയാകാൻ യോഗ്യതയില്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷവിമർശനത്തിന് ഇതാദ്യമായി സാദിഖലി ശിഹാബ് തങ്ങൾ മറുപടി പറഞ്ഞു. തന്നെ ഖാസിയാക്കിയത് സമുദായ നേതൃത്വമാണെന്നാണ് പ്രതികരണം. വിമർശനം ഉന്നയിക്കുന്നവർ ഓരോരോ നേരത്തേ സമതയത്തെ മനോനില അനുസരിച്ച് പറയുന്നതാണ്. ഇതാണ് എല്ലാവർക്കുമുള്ള മറുപടിയെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഉമർഫൈസിയുടെ വിമർശനം ജിഫ്രി തങ്ങൾ തന്നെ തളളിയിട്ടുണ്ട്. ഉമർ ഫൈസിയുടെ വിമർശനം സമസ്തയുടെ വിമർശമല്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

    നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ നിലവിലെ എംഎൽഎമാരിൽ പലരും മാറുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ടേം വ്യവസ്ഥ നടപ്പിലാക്കാതേയും ആളുകളെ മാറ്റാം. എംഎൽ‌എമാരുടെ പ്രകടനവും ജനങ്ങളുമായുള്ള ബന്ധവും മാനദണ്ഡമാകും. ചിലർ സ്വയം മാറാൻ തയ്യാറാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

    നിലവിലുള്ള കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെപ്പറ്റി ലീഗിന്റെ അഭിപ്രായം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്ന് സാദിഖലി തങ്ങൾ പറ‍ഞ്ഞു. മുന്നണി ബന്ധവും നേതൃത്വവും ശക്തമാക്കണണം. ഹൈക്കമാന്റിന് കാര്യങ്ങൾ അറിയാമല്ലോയെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

  • ഹോം വർക്ക് ചെയ്യാത്തതിന് നാല് വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി ശിക്ഷിച്ചു; വ്യാപക പ്രതിഷേധം

    ഹോം വർക്ക് ചെയ്യാത്തതിന് നാല് വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി ശിക്ഷിച്ചു; വ്യാപക പ്രതിഷേധം

    ഹോം വർക്ക് ചെയ്യാത്തതിന് നാല് വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി ശിക്ഷിച്ചു; വ്യാപക പ്രതിഷേധം

    ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ നാല് വയസുകാരനായ എൽകെജി വിദ്യാർഥിയെ കയറിൽ കെട്ടി മരത്തിൽ തൂക്കി ശിക്ഷിച്ചതായി പരാതി. ഛത്തീസ്ഗഢിലെ സൂരജ്പുരിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ രണ്ട് അധ്യാപികമാരാണ് ക്രൂരതയ്ക്ക് പിന്നിൽ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

    നാരായൺപുർ ഗ്രാമത്തിലെ നഴ്‌സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ഹൻസ് വാഹിനി വിദ്യാ മന്ദിർ എന്ന സ്‌കൂളിലാണ് സംഭവം.  കുട്ടി ഹോംവർക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ അധ്യാപിക കുട്ടിയെ ക്ലാസിന് പുറത്തേക്ക് വിളിച്ച ശേഷം കയറുപയോഗിച്ച് കെട്ടി സ്‌കൂൾ വളപ്പിലെ മരത്തിൽ തൂക്കുകയായിരുന്നു.

    കുട്ടിയെ മരത്തിൽ തൂക്കിയിടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. കുട്ടി സഹായത്തിനായി കരയുന്നതും, ഇതിന് സമീപം രണ്ട് അധ്യാപികമാർ നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കൈൽ സാഹു, അനുരാധ ദേവാംഗൻ എന്നിവരാണ് സംഭവത്തിൽ ഉൾപ്പെട്ട അധ്യാപികമാർ.

  • തണൽ തേടി: ഭാഗം 66

    തണൽ തേടി: ഭാഗം 66

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അത് പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. ആ വാക്കുകൾ കേൾക്കേ ഒരു വല്ലാത്ത അനുഭവമാണ് അവന് തോന്നിയത്.. അവൻ പെട്ടെന്ന് അവളുടെ താടിയിൽ പിടിച്ച് ഉയർത്തി ആ നിറഞ്ഞ കണ്ണുകളിൽ നോക്കി പറഞ്ഞു ഞാൻ ഉള്ളപ്പോൾ ഒറ്റയ്ക്കാകുമോ ..? ആ സമാധാനത്തിലാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത് തന്നെ…. പറഞ്ഞതിനോടൊപ്പം തന്നെ ആ സ്വരം ഇടറുകയും കണ്ണുകൾ നിറയുകയും ചെയ്തിരുന്നു. ആരും കാണാതെ അവൻ അവളുടെ കണ്ണുകൾ തന്റെ കൈവിരൽ തുമ്പിനാൽ ഒപ്പി കൊടുത്തു. ശേഷം ആ മുഖത്തേക്ക് നോക്കിക്കൊണ്ട് പതിവായി ചെയ്യുന്നതുപോലെ കണ്ണ് രണ്ടും ചിമ്മി കാണിച്ചു. ഞാൻ ഉള്ളടത്തോളം ഒറ്റയ്ക്ക് അല്ല.. ചിരിയോടെ പറഞ്ഞു, ആ വാക്കുകൾ കേൾക്കേ സന്തോഷത്തിനൊപ്പം സങ്കടവും വന്നു. “ഞാൻ ഉള്ളടത്തോളം ” ഇല്ലാതെ ആയാൽ ഞാൻ പിന്നെയില്ല എന്ന് പറയണം എന്ന് തോന്നി നീ ഇത് എവിടെ പോയതാഡാ.? വാതിൽക്കൽ സാലിയുടെ സ്വരം കേട്ടപ്പോഴാണ് പെട്ടെന്ന് അവൻ അവളുടെ അരികിൽ നിന്നും അല്പം മാറി നിന്നത്… അത് ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി പോയത് ആണ്.. അവൻ പറഞ്ഞു. കല്യാണ ദിവസമായിട്ട് നിനക്ക് അടങ്ങിയിരിക്കാൻ വയ്യേ രൂക്ഷമായി അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് താൻ ചോദിച്ചപ്പോൾ അവൻ ഒന്നും പറയാതെ അകത്തേക്ക് കയറിയിരുന്നു. നേരത്തെ കിടന്നുറങ്ങാൻ നോക്ക് പിള്ളേരേ….രാവിലെ മുതൽ ഒരേ നിൽപ്പ് ആയി മനുഷ്യൻ വയ്യാണ്ട് ആയിട്ടുണ്ട്… . സാലി പറഞ്ഞു അവൾ ഉടനെ തന്നെ സാലി കാണാതെ മുഖം ഒന്ന് അമർത്തിത്തുടച്ച് അകത്തേക്ക് കയറിയിരുന്നു. സാലിയ്ക്ക് മുഖം കൊടുക്കാതെ അവളും നേരെ പോയത് മുറിയിലേക്ക് ആണ്… ചെന്നപ്പോൾ ആള് ഷർട്ട് ഒക്കെ മാറി ലുങ്കിയും ഉടുത്ത് തോളിലൂടെ ഒരു തോർത്തും ചുറ്റി കുളിക്കാൻ പോകാനുള്ള തയ്യാറെടുപ്പിലാണ്… ഒരു ദിവസം ഒരു നാല് തവണയെങ്കിലും ആൾ കുളിക്കും. അതേപോലെ വിയർക്കുന്ന ശരീരവും ആണ്. ഇവിടെ വന്നതിനു ശേഷം താനത് മനസ്സിലാക്കിയതാണ്. ഇതെന്താ ഈ സമയത്ത് പിന്നെയും കുളിക്കാൻ പോവാണോ.? അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഇനിയിപ്പോൾ കുളിക്കാതെ ഭയങ്കര ബുദ്ധിമുട്ടാണ് വിയർത്തു. അവൻ ബാത്റൂമിൽ കുളിക്കാതെ പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി. ഇവിടെ കുളിച്ചു കൂടെ.? ഞാൻ ആ കനാലിൽ പോയി ഒന്ന് മുങ്ങി നിവർന്നിട്ട് വരാം… വേണ്ട.. ഈ സമയത്ത് അവള് പേടിയോടെ അവന്‍റെ മുഖത്തേക്ക് നോക്കി പറഞ്ഞു. അതെന്താ..? അവൻ പുരികം പൊക്കി ചോദിച്ചു ആരെങ്കിലും അവിടെ പതുങ്ങി ഇരിക്കുവാ മറ്റൊ ഉണ്ടെങ്കിലോ.? എന്റെ കൊച്ചെ അവരെല്ലാവരും പോയി. ഇനിയിപ്പോ അവിടെ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ നോക്കിക്കോളാം.. അതൊന്നും ഓർത്ത് പേടിക്കേണ്ട… പിന്നെ താൻ വരുന്നതിനുമുമ്പ് ഞാൻ എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പ് കനാലിൽ പോയി കുളിച്ചിട്ട ഞാൻ വന്നു കിടക്കുന്നത്. താൻ വന്നു കഴിഞ്ഞെ പിന്നെ മാറിയതാ ശീലം… തന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് പോയാൽ ആരെങ്കിലും എന്തേലും പറയുമോ എന്ന് ഓർത്തു. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം എത്ര ദിവസമായി എന്നറിയോ ഒന്ന് മുങ്ങി കുളിച്ചിട്ട്… അവളുടെ മുഖത്ത് നിലനിൽക്കുന്ന പരിഭ്രമം കണ്ടതും അവളുടെ മുഖത്തേക്ക് നോക്കി ഏറെ ആർദ്രമായി അവൻ പറഞ്ഞു… പേടിക്കേണ്ട ഞാൻ പെട്ടെന്ന് വരാം, താൻ ഭക്ഷണം എടുത്ത് വയ്ക്ക്…. തലയാട്ടി സമ്മതിച്ചവൾ പുറത്തേക്ക് പോയി. കുറച്ചുസമയം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു തനിക്ക് വേണ്ടി ആ മുഖത്ത് ആധി യും ആവലാതികളും ഒക്കെ നിറയുന്നത് കണ്ടപ്പോൾ അവന് വല്ലാത്തൊരു സന്തോഷം തന്നെയാണ് തോന്നിയത്. അവൻ പറഞ്ഞതുപോലെ വളരെ പെട്ടെന്ന് തന്നെ തിരികെ വരുകയും ചെയ്തു. അവൻ തിരികെ വരുന്നത് വരെ അവൾക്ക് വല്ലാത്ത ഒരു ഭയമായിരുന്നു. അവനെ കണ്ടു കഴിഞ്ഞപ്പോഴാണ് സമാധാനമായത്.. സാലിയും ആനിയും സിനിയും എല്ലാവരും നേരത്തെ കഴിച്ചിരുന്നു. ഇനി കഴിക്കാൻ ബാക്കിയുള്ളത് സെബാസ്റ്റ്യനും അവളും മാത്രമാണ്. ഭക്ഷണം കഴിക്കാൻ തോന്നിയില്ലെങ്കിലും അവന്റെ ഒപ്പം അവളും ഇരുന്നു. ഉച്ചയ്ക്കത്തെ ഭക്ഷണം തന്നെ ബാക്കി വന്നത് ആണ് വീട്ടിലേക്ക് എടുത്തുകൊണ്ടു വന്നത് . ബിരിയാണി കഴിക്കാൻ മടിയുള്ളതുകൊണ്ട് അവൾ ഒരു പാലപ്പവും കുറച്ച് ബീഫ് കറിയും ആണ് എടുത്തത്. ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ ബിരിയാണി കഴിക്കുന്നതിനോട് പൊതുവേ താല്പര്യമില്ലാത്ത കൂട്ടത്തിൽ ആണ് അവൾ.. ഭക്ഷണം എല്ലാം കഴിഞ്ഞ് സെബാസ്റ്റ്യൻ കഴിച്ച പ്ലേറ്റും കഴുകി അവൾ അടുക്കളയിൽ നിന്നും പോകാൻ ഒരുങ്ങിയപ്പോഴാണ് സാലി അവിടേക്ക് വരുന്നത്. നിനക്ക് ഇതുവരെ കിടക്കാറായില്ലേ കൊച്ചേ.? ഉറക്കക്ഷീണം ഒന്നുമില്ലയോ.? പോയി കിടക്കാൻ നോക്ക്. അവൻ ഏതായാലും നാളെ ബസ്സിൽ ഒന്നും പോകണ്ടല്ലോ. അതുകൊണ്ട് നേരത്തെ എഴുന്നേറ്റ് വരാൻ ഒന്നും നിൽക്കണ്ട. നല്ല ക്ഷീണം കാണും. അവർ പറഞ്ഞപ്പോൾ അവൾ തലയാട്ടിക്കൊണ്ട് പുറത്തേക്ക് പോയി. ഈ ആദ്യരാത്രിയിലെ പാലിന്റെ പരിപാടിയൊന്നും ഇവിടെയില്ലന്ന് ഒരു നിമിഷം അവൾ ഓർത്തു. സിനിമയിലൊക്കെ അങ്ങനെയാണ് കണ്ടിട്ടുള്ളത്. ഇനി ക്രിസ്ത്യൻ കല്യാണത്തിൽ പാല് കൊടുത്തു വിടുന്ന രീതി ഒന്നുമില്ലേ എന്ന് ചിന്തിച്ചു. എങ്കിലും ആരും അതിനെപ്പറ്റി പറയാത്തത് കൊണ്ട് അവൾ മുറിയിലേക്ക് ചെന്നു. പെട്ടെന്ന് ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി. ആദ്യമായാണ് ഒരു പുരുഷന്റെ ഒപ്പം ഒറ്റയ്ക്ക് ഒരു മുറിയിൽ. അതിപ്പോൾ എത്ര പ്രിയപ്പെട്ട ആളാണെന്ന് പറഞ്ഞാലും, ഒരു പരിഭ്രമം മനസ്സിൽ നിറയുമല്ലോ. അവൾ മുറി തുറന്നപ്പോൾ സെബാസ്റ്റ്യൻ ജനലൊക്കെ തുറന്നിടുന്ന തിരക്കിലാണ്. ഒപ്പം ഫോണിലും ആണ് ശരി ശിവ അണ്ണാ ഞാൻ നാളെ വിളിക്കാം അവളുടെ സാന്നിധ്യം അറിഞ്ഞതും അവൻ ഫോൺ കട്ട് ചെയ്തു. കുറച്ചു വെള്ളം കൂടി എടുത്തു കൊണ്ടു വാ അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി. ഡൈനിങ് ടേബിളിന്റെ പുറത്തിരുന്ന് ജഗ്ഗുമായി അകത്തേക്ക് വന്നു. അവളുടെ കയ്യിൽ നിന്നും ആ ജഗ് വാങ്ങി അകത്തെ മേശപ്പുറത്തേക്ക് വച്ചതിനുശേഷം അവൻ തന്നെ കതകടച്ചു. ഹൃദയം പെരുമ്പറ മുഴക്കുന്നത് പോലെ അവൾക്ക് തോന്നി.. ഞാനീ ബനിയൻ ഊരിക്കോട്ടെ.? ഇത് ഇട്ട് കിടന്നാൽ എനിക്ക് ഉറക്കം വരില്ല. തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.? അല്പം ചമ്മലോടെ ഇട്ടിരിക്കുന്ന ഇന്നർ ബെന്നിയൻ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആളുടെ ചോദ്യം. അവൾ ഇല്ല എന്ന് തലയാട്ടി കാണിച്ചു. ആ നിമിഷം തന്നെ അവൻ ബനിയൻ ഊരി. രോമാവൃതമായി അവന്റെ ശരീരം കണ്ടപ്പോൾ തന്നെ അവൻ ഒരു കഠിനാധ്വാനി ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു. എങ്കിലും ഒരുപാട് നേരം അങ്ങനെ നോക്കി നിന്നില്ല. ആൾക്ക് എന്തെങ്കിലും ചമ്മല് തോന്നിയാലോ എന്ന് വിചാരിച്ച് പെട്ടെന്ന് കട്ടിലിലേക്ക് ഇരുന്നു. ബനിയൻ ഊരി ഹാങ്ങറിലേക്ക് ഇട്ടതിനു ശേഷം ആളും അടുത്തു വന്നിരുന്നു. പെട്ടെന്ന് ലക്സ് സോപ്പിന്റെയും കുട്ടികുറ പൗഡറിന്റെയും സമിശ്രമായ മണം.. അവന്റെ ശരീരത്തിൽ നിന്നാണ്, ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ശബരിമല സ്വർണക്കൊള്ള: തന്ത്രിമാരായ കണ്ഠരര് മോഹനരുടെയും രാജീവരുടെയും മൊഴിയെടുത്തു

    ശബരിമല സ്വർണക്കൊള്ള: തന്ത്രിമാരായ കണ്ഠരര് മോഹനരുടെയും രാജീവരുടെയും മൊഴിയെടുത്തു

    ശബരിമല സ്വർണക്കൊള്ള: തന്ത്രിമാരായ കണ്ഠരര് മോഹനരുടെയും രാജീവരുടെയും മൊഴിയെടുത്തു

    ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. കണ്ഠരര് രാജീവരുടെയും കണ്ഠരര് മോഹനരുടെയും മൊഴി എസ്‌ഐടി രേഖപ്പെടുത്തി. ഇരുവരും എസ്‌ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. 

    ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് തന്ത്രിമാർ മൊഴി നൽകി. സ്വർണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞതു പ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി. 

    ദ്വാരപാലക ശിൽപം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്നായിരുന്നു കണ്ഠരര് രാജീവര് നേരത്തെ പറഞ്ഞിരുന്നത്. സ്വർണം പൂശാനായി ഇവ ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി പറഞ്ഞിരുന്നു.
     

  • സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി

    സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി

    സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി

    ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആക്‌സ്മികമല്ലെന്നും കൊലപാതകമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സുബീൻ ഗാർഗിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം സംസ്ഥാനത്തെ തന്നെ ഞെട്ടിക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഹിമന്ത തയ്യാറായില്ല

    സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഹിമന്ത ബിശ്വ ശർമ. സിംഗപ്പൂരിൽ വെച്ച് സ്‌കൂബ ഡൈവിംഗിനിടെയാണ് സുബീൻ ഗാർഗ് മരിക്കുന്നത്. സുബിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി

    ബോളിവുഡ്, അസമീസ് ഗാനങ്ങളിലൂടെ പ്രശസ്തനായ സുബീൻ ഗാർഗ് സെപ്റ്റംബർ 19നാണ് മരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ പരിപാടിക്കായാണ് സിംഗപ്പൂരിൽ അദ്ദേഹം എത്തിയത്. സുബീന്റെ മരണവുമായി ബന്ധപ്പെട്ട് ഏഴ് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
     

  • വരും ജന്മം നിനക്കായ്: ഭാഗം 71

    വരും ജന്മം നിനക്കായ്: ഭാഗം 71

    രചന: ശിവ എസ് നായർ

    “അഖിലേട്ടന് എന്നോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം ഇനി നടക്കില്ല അഖിലേട്ടാ. ഈ ജന്മം നമുക്ക് ഒന്നുചേരാൻ വിധിയില്ല.” ഗായത്രിയുടെ സ്വരം ശാന്തമായിരുന്നു. “വീണ്ടും വീണ്ടും നീ എന്നെ വിഷമിപ്പിക്കുകയാണോ ഗായു.” അഖിലിന്റെ ശബ്ദം ഇടറി. “അഖിലേട്ടനെ ഞാൻ മനപൂർവം വേദനിപ്പിക്കുന്നതല്ല. അഖിലേട്ടന്റെ അമ്മയുടെ അനുഗ്രഹമില്ലാതെ ഒന്ന് ചേർന്നാലും നമുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. ജനിച്ചു വളർത്തിയ അമ്മയുടെ ശാപം വാങ്ങിക്കൊണ്ട് നമുക്ക് ഒരുമിച്ച് ഒരു ജീവിതം വേണ്ട അഖിലേട്ടാ. ആദ്യത്തെ പോലെ സമാധാനം ഇല്ലാത്ത ഒരു ജീവിതം രണ്ടാമതും ജീവിക്കാൻ എന്നെക്കൊണ്ടാവില്ല.” ഗായത്രി തന്റെ മനസ്സ് തുറക്കാൻ തന്നെ തീരുമാനിച്ചു. “നീ ഇത് എന്തൊക്കെയാ ഗായു പറയുന്നത്.?” അഖിൽ വിഷമത്തോടെ അവളെ നോക്കി. “അഖിലേട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും എന്നെ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല. ഞാനിത് പറയാൻ കാരണം കുറച്ചു ദിവസം മുൻപ് അവർ എന്നെ വിളിച്ചിരുന്നു. ഒരിക്കലും ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ ശ്രമിക്കരുതെന്നാണ് അന്ന് അഖിലേട്ടന്റെ അമ്മ എന്നോട് പറഞ്ഞത്. അഖിലേട്ടന്റെ അമ്മ അങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും അങ്ങനെ ഒരു ഉദ്ദേശം എന്റെ മനസ്സിൽ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകാനും പോകുന്നില്ല. എന്നെപ്പോലൊരു പെണ്ണിനെ മരുമകളായി സ്വീകരിക്കാൻ അവർക്ക് കഴിയില്ല. അതുകൊണ്ട് തന്നെ അഖിലേട്ടന്റെ അമ്മയുടെ വാക്ക് ധിക്കരിച്ച് ഞാൻ അഖിലേട്ടനോടൊപ്പം ജീവിക്കാൻ ശ്രമിച്ചാൽ നമുക്ക് ഒരിക്കലും സമാധാനം നിറഞ്ഞ ഒരു ജീവിതം കിട്ടില്ല. ശിവപ്രസാദുമായുള്ള എന്റെ കല്യാണം ഗൗരിക്ക് വേണ്ടി എന്റെ അച്ഛനും അമ്മയും വേറെ നിവൃത്തിയില്ലാതെ നടത്തിയതാണ്. ആ ലൈഫുമായി ഞാൻ പൊരുത്തപ്പെടാൻ ശ്രമിച്ചിട്ടും ശിവപ്രസാദിനൊപ്പമുള്ള ജീവിതം സന്തോഷത്തോടെ പോയതുമില്ല. അതുപോലെ അഖിലേട്ടന്റെ അമ്മയുടെ അനുഗ്രഹമില്ലാതെ നമ്മൾ ഒരുമിച്ച് ഒരു ജീവിതം തുടങ്ങിയതിന് ശേഷം നമ്മുടെ ജീവിതവും പകുതിക്ക് വെച്ച് പിരിഞ്ഞു പോകുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അങ്ങനെ ഒരുമിച്ച ശേഷം എന്തെങ്കിലും കാരണം കൊണ്ട് പിരിയുന്നതിനേക്കാൾ നല്ലത് നമ്മൾ ഒരുമിക്കാതിരിക്കുന്നതാണ്. ആദ്യമൊക്കെ കുറച്ച് സങ്കടം ഉണ്ടാകും. എങ്കിലും പിന്നീട് പതിയെ പതിയെ അത് മാറിക്കോളും. മാതാപിതാക്കളുടെ അനുഗ്രഹവും അവരുടെ പിന്തുണയും ഇല്ലാതെ നമുക്ക് നല്ലൊരു ജീവിതം ജീവിക്കാൻ കഴിയില്ല അഖിലേട്ടാ. എല്ലാവരെയും വെറുപ്പിച്ചു കൊണ്ട് നമുക്കൊരു ജീവിതം വേണ്ട. എന്തൊക്കെ സംഭവിച്ചാലും എന്റെ ഈ തീരുമാനത്തിന് ഒരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല. നമ്മൾ വിവാഹിതരാകാതിരിക്കുന്നതാണ് നല്ലത്. അഖിലേട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും എന്നെ ഒരിക്കലും ഒരു രീതിയിലും ഉൾകൊള്ളാൻ സാധിക്കില്ലെന്ന് അവർ വ്യക്തമാക്കി കഴിഞ്ഞു. എന്നെ പോലൊരു പെണ്ണിനെ അല്ല അവർ മരുമകളായി കാണാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവർക്ക് ഇഷ്ടമില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് അഖിലേട്ടൻ ചിന്തിക്കരുത്.” തന്റെ ഉള്ളിലെ സങ്കടം മറച്ച് പുറമേ പുഞ്ചിരിക്കാൻ ഗായത്രി ശ്രമിച്ചു. “ഗായു… അമ്മയെയും അഞ്ജുവിനെയും പറഞ്ഞ് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. ഇതിന്റെ പേരിൽ നീ എന്നിൽ നിന്നും അകന്ന് പോകരുത്. നിന്നെ നഷ്ടപ്പെടുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.” അഖിൽ അവളുടെ കരങ്ങൾ കവർന്നു. “അഖിലേട്ടൻ കല്യാണം കഴിക്കാതിരുന്നാൽ പോലും അവർക്ക് വിഷമമില്ലെന്നും പകരം എന്നെ ഭാര്യയായി കൊണ്ടു വന്നാൽ ആണ് ഉൾക്കൊള്ളാൻ കഴിയാത്തതെന്നും അഖിലേട്ടന്റെ അമ്മ എന്നോട് വെട്ടി തുറന്നു പറഞ്ഞതാണ്. അങ്ങനെയുള്ള അമ്മയും അനിയത്തിയെയും എന്ത് പറഞ്ഞാണ് അഖിലേട്ടൻ സമ്മതിപ്പിക്കുക.? ആത്മഹത്യാ ഭീഷണി മുഴക്കുമോ?” അവളുടെ ചോദ്യത്തിന് മുമ്പിൽ അഖിൽ ഒരു നിമിഷം പതറി. “നീയെന്താ ഗായു ഇങ്ങനെയൊക്കെ പറയുന്നത്? ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാവുന്നതല്ലേ. നിന്നെ പിരിഞ്ഞൊരു ജീവിതം ഇനി എനിക്ക് ചിന്തിക്കാൻ കൂടി കഴിയുന്നതല്ല. അമ്മയുടെ കാല് പിടിച്ചിട്ടായാലും ഞാൻ സമ്മതം വാങ്ങിച്ചെടുക്കും. അല്ലാതെ ആത്മഹത്യാ ഭീഷണി ഒന്നും ഞാൻ മുഴക്കില്ല. പരമാവധി അമ്മയെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ ശ്രമിക്കും.” അഖിൽ തളർന്ന സ്വരത്തിൽ പറഞ്ഞു. “അഖിലേട്ടൻ എങ്ങനെയെങ്കിലും അമ്മയുടെ സമ്മതം നേടിയെടുത്തു എന്ന് തന്നെ ഇരിക്കട്ടെ പക്ഷേ അതൊരിക്കലും അമ്മ പൂർണ്ണ മനസ്സോടെ അംഗീകരിക്കുന്നതാവില്ല. അതുകൊണ്ട് ഇനി ഒരിക്കലും നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം അഖിലേട്ടൻ സ്വപ്നം കാണരുത്. ഇതുവരെയുള്ള എന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് അഖിലേട്ടന് അറിയാവുന്നതല്ലേ. അതുകൊണ്ട് ഇനിയുള്ള ജീവിതത്തിലെങ്കിലും സമാധാനം വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഒരു സുഹൃത്തായിട്ട് എങ്കിലും അഖിലേട്ടൻ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നാൽ മതി. അതിനപ്പുറം ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. ഒരിക്കലും അഖിലേട്ടനെ വിഷമിപ്പിക്കാൻ വേണ്ടിയല്ല ഞാൻ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ഒത്തിരി ആലോചിച്ചതിനു ശേഷമാണ് ഞാൻ ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. അഖിലേട്ടന് എന്നോട് എത്രത്തോളം സ്നേഹമുണ്ടെന്ന് എനിക്കറിയാം. പക്ഷേ മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെങ്കിൽ ഈ വേർപിരിയൽ അനിവാര്യമാണ്. ശിവപ്രസാദിൽ നിന്ന് ഡിവോഴ്സ് വാങ്ങുമ്പോൾ ഒരിക്കലും അഖിലേട്ടന്റെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങി വരണമെന്ന് ഞാൻ മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല. ഇപ്പോഴും എപ്പോഴും അങ്ങനെ ഒരു ആഗ്രഹം ഇനി എന്റെ മനസ്സിൽ ഉണ്ടാവുകയുമില്ല. ഒരിക്കൽ അഖിലേട്ടന്റെ ഭാര്യ ആവാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. പക്ഷേ അന്നത് നടന്നില്ല. ഇപ്പോൾ ഈ ജീവിതവുമായി ഞാൻ ഏകദേശം പൊരുത്തപ്പെട്ട് കഴിഞ്ഞു. അഖിലേട്ടന്റെ വീട്ടുകാരുടെ വെറുപ്പ് സമ്പാദിച്ചു കൊണ്ട് നമുക്ക് ഒരുമിച്ച് ജീവിക്കണ്ട. അങ്ങനെ ജീവിക്കാൻ തുടങ്ങിയാൽ ഒരിക്കലും നമ്മുടെ ലൈഫിൽ സന്തോഷം ഉണ്ടാകില്ല. എന്റെ ഈ തീരുമാനത്തിൽ ഒരിക്കലും മാറ്റമുണ്ടാകില്ല. അതുകൊണ്ടുതന്നെ എന്നെ ഓർത്ത് ഈ ജീവിതം നശിപ്പിക്കരുത് എന്നൊരു അപേക്ഷ മാത്രമേ എനിക്കുള്ളൂ. ഒക്കെ മറക്കാനും മറ്റൊരു കുട്ടിയെ സ്വീകരിക്കാനും മനസ്സ് പാകമാകുമ്പോൾ പുതിയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കണം.” ഗായത്രിയുടെ വാക്കുകൾക്ക് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു. “ഒരിക്കൽ ഞാൻ പോലും വിചാരിക്കാത്ത സമയത്താണ് നിന്നെ എനിക്ക് നഷ്ടപ്പെട്ടത്. ആ നിന്നെ ഈശ്വരനായിട്ട് തന്നെ തിരിച്ചു കൊണ്ട് തന്നു എന്നാണ് ഞാൻ ഇത്രയും നാളും കരുതിയിരുന്നത്. പക്ഷേ അതെല്ലാം എന്റെ തോന്നൽ മാത്രമായിരുന്നു എന്ന് എനിക്കിപ്പോൾ മനസ്സിലായി ഗായു. ഈ ജന്മം നമുക്ക് ഒരുമിച്ച് ജീവിക്കാൻ ഈശ്വരൻ വിധിച്ചിട്ടില്ലെന്ന് കരുതി ഞാൻ സമാധാനിച്ചോളാം.” ഒരുമാത്ര അഖിലിന്റെ കണ്ണുകൾ നിറഞ്ഞു. “അഖിലേട്ടൻ വിഷമിക്കരുത്. എന്റെ സ്ഥാനത്ത് നിന്നൊന്ന് ചിന്തിച്ചാൽ ഞാൻ എന്തു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് അഖിലേട്ടന് മനസ്സിലാകും.” ഗായത്രിയുടെ വാക്കുകൾ കേട്ട് അഖിൽ വിഷമത്തോടെ തലയാട്ടി. “സോറി ഗായു… ഇനി ഒരിക്കലും ഇക്കാര്യം പറഞ്ഞ് ഞാൻ നിന്നെ വിഷമിപ്പിക്കില്ല. നിന്നെ മനസ്സിലാക്കാൻ എനിക്ക് കഴിയും. ഞാനും കൂടി നിന്നെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ നിന്നെ ആര് മനസ്സിലാക്കാനാണ്. നിനക്ക് എന്താവശ്യമുണ്ടെങ്കിലും ഒരു സുഹൃത്തായി ഞാൻ ഒപ്പമുണ്ടാവും. ഐ വിൽ മിസ്സ്‌ യൂ.” അവളുടെ കൈകളിൽ നെറ്റി മുട്ടിച്ചു കൊണ്ട് അഖിൽ പറഞ്ഞു. ശേഷം തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയി. അഖിൽ സങ്കടത്തോടെ ഇറങ്ങിപ്പോകുന്നത് നോക്കി ഗായത്രി നിസ്സഹായയായി ഇരുന്നു. അഖിലിനെ വീണ്ടും വേദനിപ്പിക്കേണ്ടി വന്നതിൽ ഗായത്രി വിഷമമുണ്ടായിരുന്നു എങ്കിലും എന്റെ തീരുമാനമാണ് ശരിയെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. …..കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • മുഖ്യമന്ത്രിക്കെതിരായ കൊലവിളി പരാമർശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു

    മുഖ്യമന്ത്രിക്കെതിരായ കൊലവിളി പരാമർശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു

    മുഖ്യമന്ത്രിക്കെതിരായ കൊലവിളി പരാമർശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിൽ കൊലവിളി പരാമർശം നടത്തിയ കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബർ പോലീസാണ് കേസെടുത്തത്. അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ നൽകിയ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്

    സിഎംസി സന്ന്യാസിനി സമൂഹത്തിലെ അംഗമായിരുന്നു ടീന ജോസ്. സഭാ നടപടികൾക്ക് വിധേയയായി 2009ൽ കന്യാസ്ത്രീ പട്ടം നഷ്ടപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിവാദ കമന്റ്

    അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും എന്നായിരുന്നു ടീന ജോസിന്റെ കമന്റ്. ഇത് വിവാദമായതോടെ ടീനയെ തള്ളി സിഎംസി സന്ന്യാസിനി സമൂഹം രംഗത്തുവന്നിരുന്നു.