Blog

  • മുഖ്യമന്ത്രി കസേര; ഡി.കെ. ശിവകുമാർ ‘രഹസ്യധാരണ’ വെളിപ്പെടുത്തി: പരസ്യ ചർച്ചയ്ക്കില്ല

    മുഖ്യമന്ത്രി കസേര; ഡി.കെ. ശിവകുമാർ ‘രഹസ്യധാരണ’ വെളിപ്പെടുത്തി: പരസ്യ ചർച്ചയ്ക്കില്ല

    മുഖ്യമന്ത്രി കസേര; ഡി.കെ. ശിവകുമാർ ‘രഹസ്യധാരണ’ വെളിപ്പെടുത്തി: പരസ്യ ചർച്ചയ്ക്കില്ല

    ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച ചർച്ചകൾ പാർട്ടിയിലെ ‘അഞ്ചോ ആറോ പേർ’ തമ്മിലുള്ള ‘രഹസ്യധാരണ’യാണെന്ന് ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ​മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് ശിവകുമാർ നിലപാട് വ്യക്തമാക്കിയത്.

    • ‘രഹസ്യധാരണ’ പരാമർശം: “മുഖ്യമന്ത്രിയാക്കണമെന്ന് ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇത് ഞങ്ങൾ അഞ്ചോ ആറോ പേർ തമ്മിലുള്ള രഹസ്യധാരണയാണ്. എനിക്ക് ഇതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ താത്പര്യമില്ല.”
    • പാർട്ടി താത്പര്യം: “എന്റെ മനസ്സാക്ഷിയിൽ ഞാൻ വിശ്വസിക്കുന്നു. പാർട്ടിയെ ദുർബലപ്പെടുത്താനോ വിഷമിപ്പിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. പാർട്ടി ഉണ്ടെങ്കിൽ മാത്രമേ നമ്മൾ ഉള്ളൂ. പ്രവർത്തകരുണ്ടെങ്കിൽ മാത്രമേ നമ്മൾ ഉള്ളൂ.”
    • സിദ്ധരാമയ്യയെ പിന്തുണച്ച്: “മുഖ്യമന്ത്രി (സിദ്ധരാമയ്യ) സംസാരിച്ചു കഴിഞ്ഞു. അദ്ദേഹം മുതിർന്ന നേതാവാണ്. പാർട്ടിയുടെ മുതൽക്കൂട്ടുമാണ്. അടുത്ത ബജറ്റും അവതരിപ്പിക്കുന്നത് താനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. 2028 നിയമസഭാ തിരഞ്ഞെടുപ്പും 2029 ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് നമ്മൾ ഒന്നിച്ചു പ്രവർത്തിക്കണം.”

    ​കർണാടകയിൽ കോൺഗ്രസ് സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ പദവി പങ്കിടാൻ ധാരണയുണ്ടായിരുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഉപമുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

  • വരും ജന്മം നിനക്കായ്: ഭാഗം 72

    വരും ജന്മം നിനക്കായ്: ഭാഗം 72

    രചന: ശിവ എസ് നായർ

    ഗായത്രിയുമായി സംസാരിച്ച് പിരിഞ്ഞതിന് ശേഷം അഖിൽ നേരെ പോയത് മനുവിന്റെ വീട്ടിലേക്കാണ്. “ഗായത്രി എന്ത് പറഞ്ഞു?” അഖിലിനെ കണ്ടതും മനു ചോദിച്ചു. “നോ പറഞ്ഞു, അവൾക്ക് ഇനി ഒരിക്കലും എന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ താല്പര്യമില്ല.  ഗായുവിനെ കൊണ്ട് അതിന് കഴിയുകയുമില്ല.” അത് പറയുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറിപ്പോയി. തുടർന്ന് ഗായത്രി തന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ അഖിൽ അവനോട് വിശദീകരിച്ചു. “ഞാൻ ഇത് പ്രതീക്ഷിച്ചതാ അഖിൽ.  ഗായത്രിയെ പോലൊരു പെണ്ണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതിൽ അത്ഭുതപ്പെടാനില്ല. കാരണം നിന്റെ വീട്ടുകാരുടെ സമ്മതമില്ലാതെ നിന്റെ ജീവിതത്തിലേക്ക് വന്നാലും പിന്നീടുള്ള കാലം നിന്റെ വീട്ടിൽ അവൾക്ക് ഒരു സ്വസ്ഥതയോ സമാധാനമോ കിട്ടുമോ? നിന്റെ അമ്മ ഗായത്രിക്ക് സ്വൈര്യം കൊടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? അങ്ങനെ സംഭവിച്ചാൽ അമ്മേടേം ഭാര്യയെടേം ഇടയിൽ കിടന്ന് നീ പെട്ട് പോകും. ആരെയും തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയായിരിക്കും. ഈ ചെറിയ കാലയളവിനുള്ളിൽ തന്നെ ഒത്തിരി അനുഭവിച്ചവളാണ് ഗായത്രി. ഇനിയും അതിന് നീ ആയിട്ട് ഒരു സങ്കടം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. നിന്റെ അമ്മയ്ക്കും അനിയത്തിക്കും എതിർപ്പില്ലായിരുന്നെങ്കിൽ ഗായത്രിയുടെ മനസ്സ് എപ്പോഴെങ്കിലും മാറുമെന്ന പ്രതീക്ഷയിൽ നിനക്ക് മുന്നോട്ടു പോകാമായിരുന്നു. പക്ഷേ അവളെ നിനക്ക് വിധിച്ചിട്ടില്ല അഖിലേ. അതുകൊണ്ട് പഴയതെല്ലാം നീ മറന്നേ പറ്റു. ഗായത്രിയുടെ തീരുമാനം അറിഞ്ഞ സ്ഥിതിക്ക് നീ ഇനി അവളുടെ കാര്യമോർത്ത് സങ്കടപ്പെടരുത്.” മനു ഉപദേശ രൂപേണ പറഞ്ഞു. “ഇത്ര നാൾ എനിക്കും ഒരു പ്രതീക്ഷ ഉണ്ടായിരുന്നെടാ. പക്ഷേ നീ പറഞ്ഞത് പോലെ ഗായുവിന്റെ ഈ തീരുമാനം ഒരിക്കലും മാറില്ലെന്ന് എനിക്ക് ഇന്നത്തോടെ ബോധ്യമായി. അവളെ ഞാനല്ലാതെ മറ്റാരാ മനസിലാക്കുക. അതുകൊണ്ട് ഞാനിനി അവളെ ഒരു തരത്തിലും ഈ കാര്യം പറഞ്ഞ് ശല്യം ചെയ്യില്ല. ഗായു, അവൾക്ക് ഇഷ്ടമുള്ള പോലെ ഇനി ജീവിക്കട്ടെ. ഒരു സുഹൃത്തായി അവൾക്കൊപ്പം നിൽക്കാനേ ഞാനിപ്പോ ആഗ്രഹിക്കുന്നുള്ളൂ. മറ്റൊന്നും എന്റെ മനസ്സിലുമില്ല.” അഖിലിന്റെ വാക്കുകൾ ഇടറി. “അതാ നല്ലത്… കുറച്ചു നാൾ കഴിയുമ്പോ ഒക്കെ മറക്കാനും പുതിയൊരു ജീവിതം തുടങ്ങാനുമൊക്കെ നിനക്കും കഴിയും. അല്ലാതെ നഷ്ടപ്പെട്ടവരെ ഓർത്ത് ഈ ലൈഫ് നശിപ്പിക്കരുത് നീ.” മനു അവന്റെ കരങ്ങൾ കവർന്നു. “ഇല്ല മനു… ഗായുവിനെ കിട്ടാത്തതോർത്ത് ഈ ജീവിതം ഞാൻ നശിപ്പിക്കില്ല. അത് അവളെയും വിഷമിപ്പിക്കും.” അഖിൽ വേദനയോടെ പുഞ്ചിരിച്ചു. *** പിറ്റേ ദിവസം രാവിലെ അഖിലിനെ എയർപോർട്ടിൽ കൊണ്ട് വിടാൻ വന്നതായിരുന്നു മനു. അവന്റെ അനിയത്തി മീനാക്ഷിയും അവനോടൊപ്പം ഉണ്ടായിരുന്നു. “അഖിലേ… മീനുവിന് നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു.” അഖിലിന്റെ അടുത്ത് വന്ന് ശബ്ദം താഴ്ത്തിയാണ് അവൻ അത് പറഞ്ഞത്. “എന്ത് കാര്യം?” അഖിൽ അമ്പരപ്പിൽ അവനെ നോക്കി. “അത് അവൾ തന്നെ പറയും.” അത് പറഞ്ഞു കൊണ്ട് മീനുവിനെ അഖിലിന്റെ അടുത്തേക്ക് പറഞ്ഞ് വിട്ടിട്ട് മനു ബാഗുകൾ ഒക്കെ കാറിലേക്ക് എടുത്തു വയ്ക്കാൻ തുടങ്ങി. “മീനുവിന് എന്നോടെന്താ പറയാനുള്ളത്?” കാര്യം മീനാക്ഷി മനുവിന്റെ പെങ്ങൾ ആണെങ്കിലും അഖിലിന് അവളുമായി അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. തമ്മിൽ കാണുമ്പോൾ ഒരു ചിരിയിലോ ഒന്നോ രണ്ടോ വാക്കിലോ ഇരുവരും സംവദിക്കാറായിരുന്നു പതിവ്. അതുകൊണ്ട് തന്നെ മീനുവിന് തന്നോട് ഇത്ര കാര്യമായിട്ട് എന്താ പറയാനുണ്ടാവുക എന്നോർത്ത് അഖിൽ അത്ഭുതപ്പെട്ടു. “ഞാനൊരു കാര്യം പറഞ്ഞാൽ അഖിലേട്ടൻ തെറ്റിദ്ധരിക്കരുത്.” പരിഭ്രമത്തോടെയാണ് മീനു അത് പറഞ്ഞത്. അവളുടെ വാക്കുകൾ കേട്ട് അഖിൽ കൺഫ്യൂഷനോടെ മീനുവിനെ നോക്കി. “മീനുവിന് എന്താ പറയാനുള്ളതെന്ന് വച്ചാൽ പറഞ്ഞോ.” അഖിൽ പറഞ്ഞു. “കുട്ടിക്കാലം മുതലേ എനിക്ക് അഖിലേട്ടനെ ഒത്തിരി ഇഷ്ടമാണ്. രണ്ട് വർഷം മുൻപാണ് ഞാൻ മനു ഏട്ടനോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. അന്ന് അഖിലേട്ടൻ ഗായത്രി ചേച്ചിയുമായി ഇഷ്ടത്തിലാണെന്നും നിങ്ങൾ തമ്മിൽ ഉടനെ വിവാഹിതരാകും എന്നാണ് മനുവേട്ടൻ എന്നോട് പറഞ്ഞിരുന്നത്. അന്ന് അതറിഞ്ഞപ്പോൾ ഞാൻ അഖിലേട്ടനെ മറക്കാൻ പരമാവധി ശ്രമിച്ചിരുന്നു. എന്റെ ഇഷ്ടം അഖിലേട്ടൻ ഒരിക്കലും അറിയണ്ട എന്ന് തന്നെയാണ് കരുതിയിരുന്നതും. പക്ഷേ പിന്നീട് നിങ്ങളുടെ ജീവിതത്തിൽ നടന്നതൊക്കെ മനുവേട്ടൻ വഴി ഞാനും അറിഞ്ഞിരുന്നു.” മീനു പറഞ്ഞു വന്നത് നിർത്തിയിട്ട് ഭീതിയോടെ അഖിലിനെ ഒന്ന് നോക്കി. മീനുവിന് തന്നോട് ഇങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നു എന്ന് കേട്ടതിന്റെ ഷോക്കിൽ ആയിരുന്നു അഖിൽ. അവൻ അവളെ അന്തംവിട്ട് നോക്കി നിൽക്കുകയാണ്. “അഖിലേട്ടനെ മോഹിക്കാൻ എനിക്ക് അർഹതയുണ്ടോ എന്നൊന്നും അറിയില്ല. അവസരം നോക്കി നിങ്ങൾക്കിടയിലേക്ക് ഞാൻ വന്നു കയറുകയാണെന്നും ചിന്തിക്കരുത്. എന്നെങ്കിലും അഖിലേട്ടൻ ഒരു വിവാഹം കഴിക്കുമെങ്കിൽ അത്രയും നാളും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. ഈ മനസ്സിലെ മുറിവുണങ്ങാൻ സമയം വേണമെന്ന് എനിക്കറിയാം. എത്ര വർഷം കാത്തിരിക്കാനും ഞാൻ തയ്യാറാണ്. എനിക്ക് അഖിലേട്ടനെ അത്രയ്ക്ക് ഇഷ്ടമാണ്. മനുവേട്ടനും അമ്മയും ഒന്നും എന്റെ ഇഷ്ടത്തിന് എതിരല്ല. അഖിലേട്ടൻ പോകുന്നതിനു മുൻപ് എനിക്ക് ഇക്കാര്യം പറയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ നേരിട്ട് വന്ന് ഇക്കാര്യം പറഞ്ഞത്. ഉടനെ ഒരു മറുപടി തരണം എന്നില്ല. നന്നായി ആലോചിച്ച് മനുവേട്ടനോട് പറഞ്ഞാൽ മതി.” അത്രമാത്രം പറഞ്ഞു കൊണ്ട് അഖിലിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ മീനു പിൻതിരിഞ്ഞ് നടന്നു പോയി. അവൾ പോകുന്നത് കണ്ട് മനു അവന്റെ അടുത്തേക്ക് വന്നു. “ഡാ… നിന്റെ പെങ്ങൾ എന്തൊക്കെയാടാ പറഞ്ഞിട്ട് പോയത്.” കേട്ടതൊന്നും വിശ്വസിക്കാനാവാതെ അഖിൽ മനുവിനെ മിഴിച്ചു നോക്കി. “അവൾക്ക് നിന്നെ ഇഷ്ടമാണ് അഖിൽ. നീ പോകുന്നതിന് മുൻപ് മീനുവിന് അവളുടെ ഇഷ്ടം നിന്നെ അറിയിക്കണമെന്ന് പറഞ്ഞ് വാശി പിടിച്ചാണ് എന്റെ ഒപ്പം ഇങ്ങോട്ട് വന്നത്. നിന്നോട് അവളെ ഇഷ്ടപ്പെടണമെന്നോ കെട്ടണമെന്നോ എന്നൊന്നും ഞാൻ പറയില്ല. എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം.” ചിരിയോടെ പറഞ്ഞു കൊണ്ട് മനു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു. “നീ എന്ത് ആലോചിച്ചു നിൽക്കാ,  വന്ന് വണ്ടിയിൽ കയറ്.” അഖിൽ കാറിലേക്ക് കയറാതെ എന്തോ ഓർത്ത് നിൽക്കുന്നത് കണ്ട് മനു വിളിച്ചു. എന്തൊക്കെയോ ആലോചനയിൽ മുഴുകി നിന്ന അഖിൽ പെട്ടെന്ന് വന്ന് കാറിൽ കയറി ഇരുന്നു. അവൻ കയറിയതും മനു വണ്ടി സ്റ്റാർട്ട്‌ ചെയ്തു. എയർപോർട്ടിലേക്കുള്ള യാത്രയിൽ ഉടനീളം അഖിൽ തീർത്തും നിശബ്ദനായി കാണപ്പെട്ടു. മീനുവിന് തന്നോട് ഇങ്ങനെ ഒരു ഇഷ്ടമുണ്ടാകുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എയർപോർട്ടിൽ എത്തിയതും മനുവിനോട് യാത്ര പറഞ്ഞ് അഖിൽ തന്റെ ബാഗുകൾ എടുത്ത് അകത്തേക്ക് കയറിപ്പോയി. ആ നിമിഷം അവന്റെ മനസ്സിലും ഹൃദയത്തിലും നിറഞ്ഞു നിന്നത് ഗായത്രി മാത്രമായിരുന്നു. ആ നിമിഷം ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിനെ നനച്ചു കൊണ്ട് നിലത്തേക്ക് പതിച്ചു……കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പത്മകുമാറിനെ ഇന്ന് എസ് ഐ ടി കസ്റ്റഡിയിൽ വാങ്ങും

    പത്മകുമാറിനെ ഇന്ന് എസ് ഐ ടി കസ്റ്റഡിയിൽ വാങ്ങും

    പത്മകുമാറിനെ ഇന്ന് എസ് ഐ ടി കസ്റ്റഡിയിൽ വാങ്ങും

    ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കൊള്ളയിൽ മുഖ്യസൂത്രധാരൻ പത്മകുമാറെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നുമാണ് എസ്‌ഐടിയുടെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പത്മകുമാറിന്റെ ഇടപാടുകളിൽ വിശദമായ പരിശോധന നടത്തും. 

    ചോദ്യം ചെയ്യലിൽ പത്മകുമാർ നടത്തുന്ന വെളിപ്പെടുത്തൽ ഇനി നിർണ്ണായകമാണ്. എന്നാൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചിട്ടുണ്ടെന്നും കസ്റ്റഡി വേണ്ടെന്നുമാണ് പത്മകുമാറിന്റെ അഭിഭാഷകന്റെ വാദം. പത്മകുമാറിനെ നേരിട്ട് ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഥലത്ത് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് ക്രമീകരിച്ചിരിക്കുന്നത്. 

    ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും അറസ്റ്റിലായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും. അതേസമയം, ശബരിമല സ്വർണ്ണകൊള്ള കേസിൽ നാലാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ വിജിലൻസ് കേസുകൾ പരിഗണിക്കുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
     

  • ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി

    ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി

    ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി

    ന്യൂഡൽഹി: കേരളത്തിൽ പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ നിർബന്ധമായും സ്കൂളുകൾ അനുവദിക്കണമെന്നാണ് കോടതി നിർദേശിച്ചത്.

    ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളുകളും മൂന്നു കിലോമീറ്റർ പരിധിയിൽ അപ്പർ പ്രൈമറി സ്കൂളുകളുകളില്ലെങ്കിലും യുപി സ്കൂളുകളും സ്ഥാപിക്കാനാണ് നിർദേശം. മഞ്ചേരിയിലെ എളമ്പ്രയിൽ സ്കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നിർദേശം.

    എളമ്പ്രയിൽ അടിയന്തരമായി എൽപി സ്കൂളുകൾ സ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. സർക്കാർ സ്കൂൾ ആരംഭിക്കാനാണ് ഉത്തരവ്. സ്വന്തം കെട്ടിടമില്ലെങ്കിൽ വാടക കെട്ടിടത്തിൽ മൂന്നമാസത്തിനം സ്കൂൾ ആരംഭിക്കാനാണ് ഉത്തരവിൽ പറയുന്നത്.

  • വരും ജന്മം നിനക്കായ്: ഭാഗം 73 || അവസാനിച്ചു

    വരും ജന്മം നിനക്കായ്: ഭാഗം 73 || അവസാനിച്ചു

    രചന: ശിവ എസ് നായർ

    “നീ എന്താ മോളെ അഖിലിനോട് അങ്ങനെയൊക്കെ പറയാൻ പോയത്? ഒന്നുല്ലേലും നീ സ്നേഹിച്ച പയ്യനല്ലേ. എല്ലാം മനസ്സിലാക്കി അവൻ വിളിച്ചപ്പോ നീ ആ കൊച്ചിനെ വേണ്ടെന്ന് വച്ചത് ശരിയായില്ല. നിനക്കും വേണ്ടേ മോളെ ഒരു ജീവിതം.” തന്നെ കാണാൻ അഖിൽ വന്നതും അവൻ പറഞ്ഞ കാര്യങ്ങളുമൊക്കെ ഗായത്രി ഒരു ദിവസം അമ്മയോട് പറഞ്ഞപ്പോൾ സുമിത്രയിൽ നിന്നും കിട്ടിയ മറുപടി അതായിരുന്നു. “അമ്മേ… തോന്നുമ്പോ വേണ്ടെന്ന് വയ്ക്കാനും പിന്നീട് വേണമെന്ന് തോന്നുമ്പോ കൂട്ടിച്ചേർക്കാനും കഴിയുന്നതല്ല സ്നേഹ ബന്ധങ്ങൾ. അങ്ങനെ കൂട്ടിച്ചേർക്കുന്ന ബന്ധങ്ങൾക്ക് പഴയ കെട്ടുറപ്പും ഉണ്ടായി കൊള്ളണമെന്നില്ല. അച്ഛനും അമ്മയും കാരണമാണ് ആഗ്രഹിച്ച ജീവിതം എനിക്ക് നഷ്ടപ്പെട്ടത്.” ഗായത്രി കടുപ്പത്തിൽ അവരെയൊന്ന് നോക്കി. “ശരിയാ… എല്ലാം ഞങ്ങളുടെ തെറ്റ് തന്നെയാ. നിനക്കൊരു കുടുംബം ഉണ്ടായി കാണാനുള്ള ആഗ്രഹം കൊണ്ടാ അമ്മ ഇങ്ങനെ പറഞ്ഞത്.” സുമിത്രയുടെ മിഴികൾ പെട്ടെന്ന് ഈറനായി. “ഇനി നിങ്ങളൊക്കെ നിർബന്ധിച്ചാലും എന്റെ മനസ്സ് ആഗ്രഹിച്ചാൽ കൂടിയും എനിക്ക് അഖിലേട്ടന്റെ കൂടെ ജീവിക്കാൻ കഴിയില്ല. കാരണം ശിവപ്രസാദ് ശാരീരികമായും മാനസികമായും അത്രത്തോളം എന്നേ വേദനിപ്പിച്ചു കഴിഞ്ഞു. ആ ട്രോമയിൽ നിന്നും എനിക്ക് എന്നാണ് ഒരു മോചനം ലഭിക്കുകയെന്ന് കൂടി അറിയില്ല. അതുകൊണ്ട് തന്നെ ഇനിയൊരിക്കലും ഒരു പുരുഷനൊപ്പവും ഉത്തമയായ ഭാര്യയായി ജീവിക്കാൻ എനിക്ക് കഴിയില്ല. അന്ന് അത്രയും മൃഗീയമായിട്ടാണ് ശിവപ്രസാദ് എന്നെ ഉപദ്രവിച്ചത്. എന്റെ ബുദ്ധിമോശം കൊണ്ട് കൂടിയാണ് എനിക്കന്ന് അതെല്ലാം അനുഭവിക്കേണ്ടി വന്നത്. ആ ഒരു ഷോക്കിൽ നിന്നും എന്റെ മനസ്സ് തിരിച്ചു വന്നിട്ടില്ല അമ്മേ. ഇത് ആർക്ക് പറഞ്ഞാലും മനസ്സിലാവില്ല. ഇത്രയും മാനസിക സംഘർഷം അനുഭവിക്കുന്ന എനിക്ക് ഒരിക്കലും അഖിലേട്ടന്റെ അമ്മേടേം അനിയത്തിയുടെയും അവഗണന കൂടി നേരിടാൻ കഴിയില്ല. പുറമെ ഒന്നും ഭാവിക്കാത്ത പോലെ നടക്കുന്നെങ്കിലും കഴിഞ്ഞു പോയതൊക്കെ ഒരു ദുസ്വപ്നം പോലെ എന്റെ മനസ്സിനെ ഇപ്പോഴും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഇനിയൊരു വിവാഹ ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ലമ്മേ. അമ്മയോട് ഞാൻ ഇത്രയും ഓപ്പൺ ആയി കാര്യങ്ങൾ പറഞ്ഞത് ഇനിയൊരു വിവാഹ ജീവിതത്തിലേക്ക് പോകാൻ എന്നെ നിങ്ങളാരും നിർബന്ധിക്കാതിരിക്കാൻ വേണ്ടിയാണ്. ഇനി എന്റെ ജീവിത ലക്ഷ്യം തന്നെ ജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് ധൈര്യപൂർവ്വം വന്ന് താമസിക്കാനും എന്തെങ്കിലും കൈത്തൊഴിൽ ചെയ്ത് മുന്നോട്ട് ജീവിക്കാനുള്ള ഒരു മാർഗം കണ്ടെത്തി കൊടുക്കാൻ കഴിയുന്ന എന്തെങ്കിലും സംരംഭം തുടങ്ങണം എന്നത് മാത്രമാണ്. വിവാഹമല്ല ജീവിതത്തിന്റെ അവസാന വാക്കെന്ന് നിങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം. ഇന്നത്തെ കാലത്ത് ഒരു പെണ്ണിന് ഇവിടെ ആൺ തുണ ഇല്ലാതെയും ജീവിക്കാൻ കഴിയും.” അമ്മയോട് തന്റെ മനസ്സിലുള്ളത് പറഞ്ഞ് കഴിഞ്ഞപ്പോൾ ഗായത്രിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. സുമിത്രയോട് അവൾ പറഞ്ഞതൊക്കെ വേണു മാഷും കേൾക്കുന്നുണ്ടായിരുന്നു. മകളുടെ ജീവിതം ഈ വിധമാകാൻ കാരണം തങ്ങളുടെ പിടിവാശി ആണല്ലോ എന്നോർത്ത് ഉള്ളിൽ പരിതപിക്കാൻ മാത്രമേ അയാൾക്ക് കഴിയുമായിരുന്നുള്ളു. സുമിത്രയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു. ഗായത്രിയോട് ചെയ്തതിന് പ്രായശ്ചിത്തമായി ഇനിയുള്ള കാലം അവളുടെ ആഗ്രഹം പോലെ ഗായത്രി ജീവിക്കട്ടെ എന്ന് വേണു മാഷും ഭാര്യയും തീരുമാനം എടുത്തു. അവളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ തങ്ങളാൽ കഴിയുന്നത് ചെയ്യാനും അവർ തയ്യാറായി. 🍁🍁🍁🍁🍁🍁 മൂന്ന് വർഷങ്ങൾ കടന്ന് പോയി. എല്ലാവരെയും ഭീഷണിപ്പെടുത്തി വിഷ്ണുവും ഒത്തുള്ള ജീവിതം നേടി എടുത്തെങ്കിലും പഠനം പാതി വഴിക്ക് മുടങ്ങി കുഞ്ഞിനേം നോക്കി കിടപ്പിലായ ഊർമിളയെയും പരിചരിച്ച് ഗൗരിയുടെ ജീവിതം വീടിനുള്ളിൽ തന്നെ ഒതുങ്ങിപ്പോയി. വിഷ്ണു മുംബൈയിലെ ജോലി രാജി വച്ച് ഗൾഫിലേക്ക് പോയിരുന്നു. അവരുടെ അച്ഛൻ സുധാകരൻ, മൂത്ത മകൻ ഉണ്ടാക്കി വച്ച നാണക്കേട് കാരണം നാട്ടിൽ തല ഉയർത്തി നടക്കാൻ പറ്റാതെ നാട്ടിൽ നിന്നും ദൂരേക്ക് ട്രാൻസ്ഫർ വാങ്ങി പോയിരുന്നു. റിട്ടയർമെന്റ്ന് ശേഷവും അയാൾ പിന്നെ വീട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല. ജയിലിൽ ശിവപ്രസാദിന്റെ ജീവിതവും ദുരിത പൂർണമായിരുന്നു. സഹ തടവുകാരിൽ നിന്നും ഏൽക്കുന്ന കൊടിയ പീഡനങ്ങൾ അവനെ ഒത്തിരി തളർത്തി. പല രാത്രികളിലും ഗായത്രിയോട് ചെയ്തു പോയ തെറ്റുകൾ ഓർത്ത് ശിവപ്രസാദ് കുറ്റബോധം കൊണ്ട്  ഉരുകി ഉരുകി ജയിലിലെ കഠിനമായ ദിനങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു. 🍁🍁🍁🍁🍁 ഗായത്രിക്കും ഒടുവിൽ അവൾ ആഗ്രഹിച്ചത് പോലെ തന്നെ തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞു. ജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് വന്ന് താമസിക്കാൻ ആയി അവൾ ചെറിയൊരു ഹോസ്റ്റൽ പണിതുയർത്തി. വളരെ ചെറിയൊരു തുക മാത്രമാണ് വാടകയായി അവൾ വാങ്ങിയിരുന്നതും. ഹോസ്റ്റലിനോട് ചേർന്ന് തന്നെ പൊതിച്ചോറും അച്ചാറും സ്നാക്സുമൊക്കെ വിൽക്കുന്ന ചെറിയ ബിസിനസ് യൂണിറ്റും അവൾ തുടങ്ങി വച്ചു. ജോലിയില്ലാത്ത സ്ത്രീകൾക്ക് ഒരു വരുമാന മാർഗ്ഗം ഉണ്ടാക്കാനാണ് അവളത് തുടങ്ങിയത്. എന്തായാലും അത് മറ്റുള്ളവർക്ക് സഹായമാവുക തന്നെ ചെയ്തു. ഗായത്രിയുടെ വിശേഷങ്ങളൊക്കെ അഖിലും അറിയുന്നുണ്ടായിരുന്നു. രണ്ടുപേരും ഇപ്പോഴും നല്ല സുഹൃത്തുക്കൾ ആയി തുടരുന്നുണ്ട്. അന്ന് നാട്ടിൽ നിന്നും പോയിട്ട് അവൻ പിന്നീട് ഇതുവരെ തിരിച്ചു വന്നിട്ടില്ലായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം അഖിൽ ഇത്തവണ നാട്ടിൽ വരുന്നുണ്ട്. അതും മനുവിന്റെ പെങ്ങൾ മീനാക്ഷിയുമായുള്ള വിവാഹത്തിനായിട്ടാണ് അവൻ വരുന്നതും. അഖിലിന്റെ വിവാഹ വാർത്ത അറിഞ്ഞു ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഗായത്രിയാണ്. 🍁🍁🍁🍁🍁🍁 കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നാണ് അഖിലിന്റെയും മീനാക്ഷിയുടെയും വിവാഹം ദിവസം. അവർക്കൊപ്പം തന്നെ മനുവിന്റെയും അഖിലിന്റെ പെങ്ങൾ അഞ്ജുവിന്റെയും വിവാഹം നടക്കുന്നുണ്ട്. വധുവിന്റെ വേഷത്തിൽ അഖിലിന്റെ വാമ ഭാഗത്തായി മീനു വന്നിരിക്കുന്നത് നിറഞ്ഞ മനസ്സോടെയാണ് ഗായത്രി കണ്ടത്. അഖിൽ അവളെ താലി ചാർത്തുന്നത് കാണാനായി സദസ്സിന്റെ ഏറ്റവും മുന്നിൽ തന്നെ അവൾ ഉണ്ടായിരുന്നു. മുഹൂർത്ത സമയത്ത് നാദസ്വര മേളങ്ങളുടെ അകമ്പടിയോടെ അഖിൽ മീനുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഗായത്രിയുടെ ഹൃദയം അവർക്ക് വേണ്ടി നിശബ്ദമായി പ്രാർത്ഥിച്ചു. താലി കെട്ടും ഫോട്ടോഷൂട്ടും കഴിഞ്ഞപ്പോൾ ഗായത്രി സ്റ്റേജിൽ കയറി അവരുടെ അടുത്തേക്ക് ചെന്നു. അഖിലിനോട് ചേർന്നു നിൽക്കുന്ന മീനാക്ഷിയെ കാണുമ്പോൾ ഗായത്രിക്ക് നഷ്ടബോധമൊന്നും തോന്നിയില്ല. ഈ ജന്മത്തിൽ ചേരേണ്ടത് അവരാണെന്ന ഉത്തമ ബോധ്യം അവൾക്കുണ്ടായിരുന്നു. “മീനു… ഇതാണ് ഗായത്രി.” തങ്ങൾക്കടുത്തേക്ക് വന്ന ഗായത്രിയെ ചൂണ്ടി അഖിൽ പറഞ്ഞു. “ഫോട്ടോയിൽ കാണുന്ന പോലെ തന്നെ ഉണ്ട് ചേച്ചിയെ നേരിട്ട് കാണാൻ.” ചിരിയോടെ പറഞ്ഞു കൊണ്ട് മീനു അവളെ കെട്ടിപിടിച്ചു. ഹൃദയം നിറഞ്ഞൊരു പുഞ്ചിരിയോടെ ഗായത്രിയും അവളെ ആലിംഗനം ചെയ്തു. “എനിക്ക് സന്തോഷമായി അഖിലേട്ടാ… രണ്ടാളും സന്തോഷത്തോടെ ജീവിക്കണം.” കയ്യിലിരുന്ന ഗിഫ്റ്റ് പാക്കറ്റ് അവർക്ക് നേരെ നീട്ടി കൊണ്ട് ഗായത്രി ഇരുവരോടുമായി പറഞ്ഞു. അതിനു മറുപടിയായി അഖിലും മീനുവും ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു. ശേഷം അവരുടെ കൂടെ ഒരു ഫോട്ടോ കൂടി എടുത്തതിനു ശേഷമാണ് ഗായത്രി മണ്ഡപത്തിൽ നിന്നും ഇറങ്ങിയത്. ആ നിമിഷം അവളുടെ ഹൃദയം അത്യധികം സന്തോഷത്തിൽ തന്നെയായിരുന്നു. തനിക്കുണ്ടായ നഷ്ടമോർത്ത് അപ്പോൾ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല. ജീവിതം ചിലപ്പോൾ ഇങ്ങനെയൊക്കെ ആകാമെന്ന് ഓർത്ത് അവൾ സ്വയം സമാധാനിച്ചു. കോളേജ് ലൈഫും ഹോസ്റ്റലിലെ അന്തേവാസികൾക്കൊപ്പമുള്ള നിമിഷങ്ങൾ അത്രമേൽ അവളെ സന്തുഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു. തങ്ങൾക്കരികിൽ നിന്നും ഗായത്രി പിൻവാങ്ങുമ്പോൾ അഖിലിന്റെ ഹൃദയം അവളെ നഷ്ടപ്പെട്ടതോർത്ത് വിങ്ങി. അടുത്ത ജന്മമെങ്കിലും ഗായത്രി തന്റേതാകണേ എന്നൊരു പ്രാർത്ഥന മാത്രമേ അവന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. “ഐ വിൽ മിസ്സ്‌ യൂ ഗായു…” അഖിലിന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. അവന്റെ ഹൃദയവേദന മനസ്സിലാക്കിയത് പോലെ മീനു അവന്റെ കൈകളിൽ മുറുകെപ്പിടിച്ച് അഖിലിന് സ്വാന്തനമേകി അവനോട് ചേർന്ന് നിന്നു. ……അവസാനിച്ചു………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തിയാൽ: നരേന്ദ്രമോദി

    പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തിയാൽ: നരേന്ദ്രമോദി

    പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തിയാൽ: നരേന്ദ്രമോദി

    ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണക്കായി രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കും. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നേതൃത്വം നൽകും. 11 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവർ പങ്കെടുക്കും

    മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കാശ്മീരി, തെലുങ്ക്, ഒഡിയ, അസമീസ് എന്നീ ഒമ്പത് ഭാഷകളിലുള്ള ഭരണഘടന പരിഭാഷ ചടങ്ങിൽ പ്രകാശനം ചെയ്യും. ഭരണഘടന അംഗീകരിച്ചതിന്റെ 76ാം വാർഷികമാണ് ഈ വർഷം. പ്രവൃത്തിയിലൂടെ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്താമെന്നും തുല്യതയും അന്തസും ഉറപ്പ് നൽകുന്ന നിർദേശങ്ങൾ നിറവേറ്റപ്പെടട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു

    2014ൽ പടിക്കെട്ടുകളെ നമിച്ച് പാർലമെന്റിലേക്ക് പ്രവേശിച്ചത് മോദി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ശക്തി കാരണമാണ് പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രിയായത്. ഭരണഘടനയുടെ അറുപതാം വാർഷികം ഉചിതമായ രീതിയിൽ ആചരിക്കപ്പെട്ടില്ലെന്ന് പറഞ്ഞ് കോൺഗ്രസിനെയും മോദി വിമർശിച്ചു.
     

  • എസ് ഐ ആറിന് അടിയന്തര സ്റ്റേ കിട്ടുമോ; കേരളത്തിൽ നിന്നുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

    എസ് ഐ ആറിന് അടിയന്തര സ്റ്റേ കിട്ടുമോ; കേരളത്തിൽ നിന്നുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

    എസ് ഐ ആറിന് അടിയന്തര സ്റ്റേ കിട്ടുമോ; കേരളത്തിൽ നിന്നുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

    കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.എസ്‌ഐആർ നടപടികളിൽ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിക്കും.

    തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആർ പ്രക്രിയ ഇപ്പോൾ പ്രായോഗികം അല്ല എന്ന ഭരണപരമായ പ്രശ്‌നമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുക. ബിഎൽഒമാരുടെ ജോലി സമ്മർദ്ദം, കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങളും ഹർജിക്കാർ കോടതിയെ അറിയിക്കും. 

    ഹർജികളിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി സുപ്രീംകോടതി തേടിയിരുന്നു. കേരളത്തിലെ എസ്‌ഐആറിനെതിരെ സംസ്ഥാന സർക്കാരിന് പുറമേ സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് കോടതിയെ സമീപിച്ചത്.

  • പ്രണയം: ഭാഗം 31 || അവസാനിച്ചു

    പ്രണയം: ഭാഗം 31 || അവസാനിച്ചു

    എഴുത്തുകാരി: കണ്ണന്റെ രാധ

    മനസ്സിന് എന്തോ ഒരു സുഖം തോന്നിയില്ല, നന്ദേട്ടന്റെ മുറിയുടെ അരികിൽ എത്തിയത് പോലും അറിഞ്ഞില്ല. ആ മുറിയും കടന്ന് ഉമ്മറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ഒരു കൈകൾ തന്നെ വലിച്ച് അകത്തേക്ക് കയറ്റി നന്ദന്റെ മുഖത്തെ കുസൃതി കണ്ടപ്പോൾ തന്നെ അവളുടെ മുഖം ചുവന്നിരുന്നു. വിട് നന്ദേട്ടാ ആരെങ്കിലും ഇങ്ങോട്ട് വന്നാലോ…? തൽക്കാലം ആരും ഇങ്ങോട്ട് വരില്ല, കാലുകൊണ്ട് വാതിൽ തട്ടിയടച്ച് ഒരു പ്രത്യേക ഭാവത്തിൽ മീശ പിരിച്ച് മുണ്ടും മടക്കി കുത്തി അവൾകരികിലേക്ക് നീങ്ങി കൊണ്ട് അവൻ പറഞ്ഞു. എന്തുപറ്റി? നീ ഇങ്ങനെ മുഖം കുത്തി വീർപ്പിച്ചു വച്ചിരിക്കുന്നത്..? അവൾക്ക് അരികിലേക്ക് വന്ന് ആ മുഖത്ത് കൈകൾ കൊണ്ട് തലോടി ഏറെ ആർദ്രമായി ആ കണ്ണിലേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.. ഇത്ര പെട്ടെന്ന് അവൻ അത് മനസ്സിലാക്കിയോ എന്ന അത്ഭുതത്തിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി.! നന്ദേട്ടന് തോന്നിയതാവും, അങ്ങനെ ഒന്നുമില്ല, അവൾ പറഞ്ഞു ഇല്ലേ….? അവളെ തന്നിലേക്ക് വലിച്ചെടുപ്പിച്ച് അവൻ അതേ രീതിയിൽ ചോദിച്ചു വന്നപ്പോൾ കണ്ട സന്തോഷം മുഖത്ത് ഇല്ലല്ലോ, എന്തുപറ്റി എന്റെ മുത്തിന്…? അവളുടെ തലമുടി ഇഴകളിൽ തഴുകി കൊണ്ടായിരുന്നു ആ ചോദ്യം. അതും ഏറെ പ്രണയത്തോടെ… എനിക്കെന്തോ മനസ്സിനൊരു സുഖം തോന്നുന്നില്ല നന്ദേട്ട, നന്ദേട്ടനെ എനിക്ക് നഷ്ടപ്പെടും എന്നൊരു തോന്നൽ, അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…..പെട്ടെന്ന് നന്ദനും വല്ലാതെയായി അയ്യേ എന്തായിത്…? കൊച്ചു കുട്ടികളെ പോലെ, കണ്ണൊക്കെ നിറഞ്ഞ് വല്ലാതെ ആയി …..ദേ കണ്മഷി ഒക്കെ പോയി എന്റെ പെണ്ണ് ഇങ്ങനെ ഒരു തൊട്ടാവാടിയായി പോയാലോ..? എപ്പോഴും ഈ ഒരു കാര്യം തന്നെ ആലോചിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് ആണ്, ഇങ്ങനെയുള്ള ചിന്തകളൊക്കെ വരുന്നത്. ഞാൻ നിന്റെ സ്വന്തം അല്ലേ..? പിന്നെന്തിനാ ഈ ആവശ്യമില്ലാത്ത ചിന്തകൾ ഒക്കെ, തൽക്കാലം ആവശ്യമില്ലാത്ത ഒരു ചിന്തകളും വേണ്ട. എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും.! അങ്ങനെ അല്ലെങ്കിൽ അങ്ങനെ ഒരു ജീവിതം എനിക്ക് ഉണ്ടാവില്ല. അവളുടെ കൈകളിലേക്ക് പിടിച്ച് അവൻ വാക്കു നൽകുമ്പോൾ അവളുടെ മുഖം ആശ്വാസത്താൽ നിറയുന്നത് അവൻ കണ്ടിരുന്നു. ഉറപ്പാണോ….? ഇടർച്ചയോടെ അവൾ ചോദിച്ചു. സംശയമുണ്ടോ…? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി. അവളുടെ കണ്ണിൽ നിന്നും ഉതിർന്ന വീഴുന്ന കണ്ണുനീർത്തുള്ളികൾ അവൻ തുടുവിരലിനാൽ തുടച്ചുനീക്കി… ആ നിമിഷം തന്നെ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നിരുന്നു അവൾ.. അവന്റെ വിരലുകൾ അവളുടെ തലമുടിയിഴകളിൽ തഴുകി നിന്നു ഏറെ പ്രണയത്തോടെ അവൾ അവന്റെ മുഖം താഴ്ത്തി ആ ചുണ്ടുകളിൽ നനുത്തൊരു സ്പർശം സമ്മാനിച്ചു. നന്ദന്റെ കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു ഈ പെണ്ണിന്റെ കാര്യം വെറുതെ നിക്കുന്ന മനുഷ്യനെ പ്രലോഭിപ്പിക്കാൻ വേണ്ടി വരിക ആണ്…. ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് നോക്കി, തിരികെ പോകാൻ തുടങ്ങിയവളെ കൈകളിൽ വലിച്ച് അവൻ തന്റെ കരങ്ങളിൽ ആക്കി പിന്നെ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ മറ്റു പല ഭാവങ്ങളും വിരിയുന്നത് അവൾ തിരിച്ചറിഞ്ഞു. അവന്റെ ചൂണ്ടുവിരൽ അവളുടെ നെറ്റി മുതൽ താടി വരെ ഒരു നീണ്ട പാത തീർത്തു. അതിൽ തന്നെ അവൾ പുളഞ്ഞു പോയിരുന്നു . പിന്നെ മെല്ലെ കൈവിരലുകൾ അവളുടെ കവിളുകളെ തലോടി പിൻകഴുത്തിലേക്ക് താഴ്ന്നു. പിൻകഴുത്തിലൂടെ അവളെ തന്നിലേക്ക് ഒന്നുകൂടി ചേർത്ത് പിടിച്ച് അവൻ മൃദുവായി ആ ചുണ്ടുകളിൽ ഒന്ന് മുത്തി, പിന്നെ ആ ചുണ്ടുകൾ കവർന്നു, ഏറെ പ്രണയം നിറഞ്ഞൊരു ചുംബനം, അവളുടെ കവിളുകളിൽ അവന്റെ കൈകൾ തഴുകി, അവളുടെ വിരലുകൾ അവന്റെ തലമുടിയിൽ കൊരുത്ത് വലിച്ചു..! ആവേശത്തോടെ അവന്റെ കീഴ്ച്ചുണ്ട് അവൾ സ്വന്തം ആക്കി, കണ്ണുകൾ അടച്ചു അവന്റെ പ്രണയമധുരം സ്വീകരിച്ചു. അവന്റെ കൈകൾ ചുരിദാറിന്റെ ടോപ്പിനുള്ളിലൂടെ അവളുടെ വയറിനേ തഴുകി. അവൾ കണ്ണ് തുറന്ന് അത്ഭുതപൂർവ്വം അവനെ നോക്കി.. അവൻ കണ്ണുകൾ കൊണ്ട് അവളെ നോക്കി ചിരിച്ചു, പിന്നെ കണ്ണുചിമ്മി കാണിച്ചു. അവളുടെ ചുണ്ടുകളെ മെല്ലെ വേർപെടുത്തി അവൻ എന്ത് സോഫ്റ്റ് ആണ്, അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു അവൾക്ക് നാണം തോന്നി…. ഞാൻ പോവാ നന്ദേട്ടാ, നാണത്തോടെ അവൾ പറഞ്ഞപ്പോൾ അവൻ മീശ പിരിച്ചു ചുണ്ട് കടിച്ച് ഒന്ന് ചിരിച്ചു , വിഷമം മാറിയോ… മാറ്റിയില്ലേ….? ചിരിയോടെ അവൾ പറഞ്ഞപ്പോൾ അവൻ ഭംഗിയായി അവളെ നോക്കി ഒന്ന് ചിരിച്ചു നിന്നെപ്പോലെ എന്നെ സ്നേഹിക്കാൻ പറ്റുന്നത് വേറെ ആർക്കാ…? ഈ ജന്മം ആർക്കെങ്കിലും പറ്റുമോ, അങ്ങനെ ഉള്ള നിന്നെ ഞാൻ വിട്ടുകളയുമോ ? നീയില്ലാതെ ഞാനില്ല അവളുടെ മുഖത്തേക്ക് നോക്കി അവൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മനസ്സിലും സമാധാനം നിറഞ്ഞു . അവസാനിച്ചു

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടി അതിർത്തി കടന്ന് ഇന്ത്യയിൽ; കമിതാക്കൾ ബിഎസ്എഫിന്റെ പിടിയിൽ

    പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടി അതിർത്തി കടന്ന് ഇന്ത്യയിൽ; കമിതാക്കൾ ബിഎസ്എഫിന്റെ പിടിയിൽ

    പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടി അതിർത്തി കടന്ന് ഇന്ത്യയിൽ; കമിതാക്കൾ ബിഎസ്എഫിന്റെ പിടിയിൽ

    പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയ കമിതാക്കളെ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി. പോപത് കുമാർ(24), ഗൗരി(20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. രാത്രി മുഴുവൻ നടന്നാണ് ഇവർ ്തിർത്തിയിലെത്തിയത്. 

    ബിഎസ്എഫ് ഇരുവരെയും പോലീസിന് കൈമാറി. അതിർത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മിഥി എന്ന ഗ്രാമത്തിലുള്ളവരാണ് ഇരുവരും. വീട്ടുകാർ വിവാഹത്തിന് എതിർത്തതോടെയാണ് ഒളിച്ചോടിയതെന്ന് ഒഇവർ പോലീസിനോട് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഭുജിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റി

    കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ സമാനമായ സംഭവമാണ്. ഒക്ടോബർ 8ന് സിന്ധ് പ്രവിശ്യയിൽ നിന്നുള്ള താര രൺമാൽ ഭിൽ എന്ന യുവാവിനെയും മീന എന്ന യുവതിയെയും അതിർത്തി കടക്കുന്നതിനിടെ പിടികൂടിയിരുന്നു.
     

  • ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

    ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

    ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

    തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർഥി മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആംആദ്മി പാർട്ടി സ്ഥാനാർഥി ടിഎസ് രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

    സർവീസിൽ നിന്ന് വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രചാരണ പോസ്റ്ററുകളിൽ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ കറുത്ത പെയിന്റ് ഉപയോഗിച്ച് മായ്ച്ചു. 

    ബാക്കിയിടങ്ങളിൽ ബിജെപി പ്രവർത്തകർ റിട്ടയേർഡ് എന്ന് ചേർത്തു. ശാസ്താമംഗലം ഡിവിഷനിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായി ശ്രീലേഖ മത്സരിക്കുന്നത്. പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും തന്നെ എല്ലാവർക്കും അറിയാമെന്ന് ശ്രീലേഖ പ്രതികരിച്ചു.