Category: National

  • പൊതുമേഖല ബാങ്കുകളുടെ ലയനം നിലവിൽ പരിഗണനയിൽ ഇല്ലെന്ന് ലോക്‌സഭയിൽ കേന്ദ്രസർക്കാർ

    പൊതുമേഖല ബാങ്കുകളുടെ ലയനം നിലവിൽ പരിഗണനയിൽ ഇല്ലെന്ന് ലോക്‌സഭയിൽ കേന്ദ്രസർക്കാർ

    പൊതുമേഖല ബാങ്കുകളുടെ ലയനം നിലവിൽ പരിഗണനയിൽ ഇല്ലെന്ന് ലോക്‌സഭയിൽ കേന്ദ്രസർക്കാർ

    പൊതുമേഖല ബാങ്കുകൾ തമ്മിൽ ലയിപ്പിക്കുന്നതിനുള്ള യാതൊരു നിർദേശവും നിലവിൽ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ രേഖാമൂലമാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. കേന്ദ്ര ബജറ്റിനോട് അനുബന്ധിച്ച് വീണ്ടും ബാങ്ക് ലയനങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിശദീകരണം

    എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവയിലേക്ക് മറ്റ് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ. 2017ലാണ് ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്. പിന്നീട് 2019ലെ ലയനത്തിലൂടെ 27 പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ആക്കി ചുരുക്കി

    പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കമില്ലെന്നും ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. എന്നാൽ 11 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ഓഹരി വിൽപ്പനയിലൂടെ സ്വകാര്യവത്കരിച്ചത് വഴി പ്രകടനം മെച്ചപ്പെട്ടെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.
     

  • കർണാടകയിൽ സമവായ ശ്രമങ്ങൾ; മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തി മന്ത്രി ദിനേശ് ഗുണ്ടു റാവു

    കർണാടകയിൽ സമവായ ശ്രമങ്ങൾ; മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തി മന്ത്രി ദിനേശ് ഗുണ്ടു റാവു

    കർണാടകയിൽ സമവായ ശ്രമങ്ങൾ; മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തി മന്ത്രി ദിനേശ് ഗുണ്ടു റാവു

    ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചകൾ കേവലം രാഷ്ട്രീയപരമായ പ്രഭാതഭക്ഷണങ്ങൾ മാത്രമല്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി. ഭരണപരമായതും രാഷ്ട്രീയപരവുമായ എല്ലാ പ്രധാന വിഷയങ്ങളെക്കുറിച്ചും ഈ കൂടിക്കാഴ്ചകളിൽ ചർച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     

    ​നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ, ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യാറുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചകൾ അധികാരത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ തന്ത്രങ്ങളായി മാത്രമാണ് പൊതുവേ വിലയിരുത്തപ്പെട്ടിരുന്നത്.

    ​എന്നാൽ, ഇതിനെതിരായാണ് മന്ത്രി ദിനേശ് ഗുണ്ടു റാവു ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

    ​”അവ വെറും രാഷ്ട്രീയ പ്രഭാതഭക്ഷണങ്ങൾ മാത്രമല്ല. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തുമ്പോൾ, സ്വാഭാവികമായും സംസ്ഥാനത്തെ ഭരണപരമായ എല്ലാ വിഷയങ്ങളും, വികസന പദ്ധതികളും, കൂടാതെ പാർട്ടിയിലെ രാഷ്ട്രീയ കാര്യങ്ങളും അവർ ചർച്ച ചെയ്യുന്നുണ്ട്. അവരുടെ ചർച്ചകൾക്ക് വിശാലമായ അജണ്ടയുണ്ട്,” ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

     

    ​സർക്കാരിന്റെ സുഗമമായ നടത്തിപ്പിന് ഇരുവരുടെയും ഏകോപനം അനിവാര്യമാണെന്നും, ഈ കൂടിക്കാഴ്ചകൾ വഴി സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തീരുമാനങ്ങളാണ് ഉണ്ടാകുന്നതെന്നും മന്ത്രി സൂചിപ്പിച്ചു. കർണാടക കോൺഗ്രസിൽ ഇരു നേതാക്കളും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ അവസാനിപ്പിച്ച് സമവായം ഉറപ്പാക്കാനുള്ള ഹൈക്കമാൻഡ് ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകൾക്ക് പ്രാധാന്യം ഏറിയത്.

  • ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അനിൽ അംബാനി സുപ്രീം കോടതിയെ സമീപിച്ചു

    ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അനിൽ അംബാനി സുപ്രീം കോടതിയെ സമീപിച്ചു

    ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അനിൽ അംബാനി സുപ്രീം കോടതിയെ സമീപിച്ചു

    വ്യവസായിയായ അനിൽ അംബാനിയും അദ്ദേഹത്തിന്റെ കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസും (RCom) എടുത്ത വായ്പാ അക്കൗണ്ടുകൾ ഫ്രോഡ് (തട്ടിപ്പ്) എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വർഗ്ഗീകരിച്ചതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു.

    ​എസ്.ബി.ഐയുടെ ഈ നടപടി ശരിവെച്ച ബോംബെ ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് അംബാനി ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

    • സംഭവങ്ങളുടെ ചുരുക്കം:
      • ​2025 ജൂൺ 13-നാണ് എസ്.ബി.ഐ. റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ അക്കൗണ്ട് ‘ഫ്രോഡ്’ എന്ന് പ്രഖ്യാപിക്കുകയും അന്നത്തെ ചെയർമാനായിരുന്ന അനിൽ അംബാനിയുടെ പേര് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (RBI) റിപ്പോർട്ട് ചെയ്യുകയും ചെയ്തത്.
      • ​ഈ തീരുമാനത്തിനെതിരെ അനിൽ അംബാനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം കേൾക്കാതെയും മതിയായ രേഖകൾ നൽകാതെയുമാണ് എസ്.ബി.ഐ. ഈ നടപടി സ്വീകരിച്ചതെന്നും, ഇത് സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു.
      • ​എന്നാൽ 2025 ഒക്ടോബർ 3-ന് ബോംബെ ഹൈക്കോടതി അംബാനിയുടെ ഹർജി തള്ളുകയും എസ്.ബി.ഐയുടെ നടപടിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
      • ​ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് അനിൽ അംബാനി ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
      • ​കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല.

      .

      ​എസ്.ബി.ഐ.യുടെ പരാതിയെ തുടർന്ന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2,929.05 കോടി രൂപയുടെ നഷ്ടമാണ് എസ്.ബി.ഐ. പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഫണ്ടിന്റെ ദുരുപയോഗവും വായ്പാ കരാറുകളുടെ ലംഘനവുമാണ് തട്ടിപ്പ് വർഗ്ഗീകരണത്തിന് കാരണമായി ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.

      വ്യവസായിയായ അനിൽ അംബാനിയും അദ്ദേഹത്തിന്റെ കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസും (RCom) എടുത്ത വായ്പാ അക്കൗണ്ടുകൾ ഫ്രോഡ് (തട്ടിപ്പ്) എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വർഗ്ഗീകരിച്ചതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു.

      ​എസ്.ബി.ഐയുടെ ഈ നടപടി ശരിവെച്ച ബോംബെ ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് അംബാനി ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

    • സംഭവങ്ങളുടെ ചുരുക്കം:
      • ​2025 ജൂൺ 13-നാണ് എസ്.ബി.ഐ. റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ അക്കൗണ്ട് ‘ഫ്രോഡ്’ എന്ന് പ്രഖ്യാപിക്കുകയും അന്നത്തെ ചെയർമാനായിരുന്ന അനിൽ അംബാനിയുടെ പേര് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (RBI) റിപ്പോർട്ട് ചെയ്യുകയും ചെയ്തത്.
      • ​ഈ തീരുമാനത്തിനെതിരെ അനിൽ അംബാനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം കേൾക്കാതെയും മതിയായ രേഖകൾ നൽകാതെയുമാണ് എസ്.ബി.ഐ. ഈ നടപടി സ്വീകരിച്ചതെന്നും, ഇത് സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു.
      • ​എന്നാൽ 2025 ഒക്ടോബർ 3-ന് ബോംബെ ഹൈക്കോടതി അംബാനിയുടെ ഹർജി തള്ളുകയും എസ്.ബി.ഐയുടെ നടപടിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
      • ​ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് അനിൽ അംബാനി ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
      • ​കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല.

      .

      ​എസ്.ബി.ഐ.യുടെ പരാതിയെ തുടർന്ന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2,929.05 കോടി രൂപയുടെ നഷ്ടമാണ് എസ്.ബി.ഐ. പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഫണ്ടിന്റെ ദുരുപയോഗവും വായ്പാ കരാറുകളുടെ ലംഘനവുമാണ് തട്ടിപ്പ് വർഗ്ഗീകരണത്തിന് കാരണമായി ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.

  • കേരളത്തിലെ SIR മാറ്റിവെക്കില്ല; തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

    കേരളത്തിലെ SIR മാറ്റിവെക്കില്ല; തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

    കേരളത്തിലെ SIR മാറ്റിവെക്കില്ല; തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

    കേരളത്തിലെ എസ്ഐആറിനെതിരായ ഹർജികളിൽ സുപ്രിം കോടതിയിൽ മറുപടി നൽകി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ.സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും എസ് ഐ ആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും തിര.കമ്മീഷൻ. തദ്ദേശ തെരഞ്ഞെടുപ്പില നടപടികൾ പൂർത്തിയായി. ബിഎൽ ഒ യുടെ മരണം എസ് ഐ ആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും വാദം.സംസ്ഥാനത്തിൻ്റെ ഹർജി തള്ളണമെന്നും ആവശ്യം.

    കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനുള്ള (SIR) സമയപരിധി ഇന്നലെ നീട്ടിയിരുന്നു. നേരത്തെ, ഡിസംബർ 4 ആയിരുന്നു പ്രക്രിയ പൂർത്തിയാക്കാനുള്ള അവസാന തീയതിയായി കമ്മീഷൻ നിശ്ചയിച്ചത്. പുതുക്കിയ ഷെഡ്യൂൾ പ്രകാരം, എന്യൂമറേഷൻ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11 ആണ്. വോട്ടർ പട്ടികയുടെ പുതുക്കിയ കരട് പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും. ഇതോടെ, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കരട് പട്ടിക പ്രസിദ്ധീകരിക്കൂ.

    2026ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവയുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും നവംബർ 4 ന് എസ്‌ഐ‌ആറിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. എസ്.ഐ.ആർ. ആദ്യ ഘട്ടത്തിൽ വീടുതോറുമുള്ള എന്യൂമറേഷൻ ഉൾപ്പെടുന്നു. ബി‌എൽ‌ഒമാർ (ബൂത്ത് ലെവൽ ഓഫീസർ) ഓരോ വീടും സന്ദർശിച്ച് ഓരോ വോട്ടർക്കും ഫോമുകൾ കൈമാറുന്നു.

    തുടർന്ന് പൂരിപ്പിച്ച ഫോമുകൾ ശേഖരിക്കാൻ അവർ രണ്ടാം വട്ടം സന്ദർശനം നടത്തണം. തുടർന്ന് ഓരോ നിയമസഭാ മണ്ഡലത്തിലെയും പട്ടികയുടെ മേൽനോട്ടം വഹിക്കുന്ന ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ഇആർഒ) സമർപ്പിക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം, 2002 ലെ എസ്‌ഐ‌ആർ റോളുകൾ അടിസ്ഥാന രേഖയാണ്. വോട്ടർമാർക്ക് ഓൺലൈനായും ഫോമുകൾ പൂരിപ്പിക്കാം.

  • സുപ്രീംകോടതി നടപടികളിൽ‌ സുപ്രധാന മാറ്റങ്ങൾ; കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ നടപടി

    സുപ്രീംകോടതി നടപടികളിൽ‌ സുപ്രധാന മാറ്റങ്ങൾ; കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ നടപടി

    സുപ്രീംകോടതി നടപടികളിൽ‌ സുപ്രധാന മാറ്റങ്ങൾ; കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ നടപടി

    സുപ്രീംകോടതി നടപടികളിലെ സുപ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ. കേസുകളുടെ ലിസ്റ്റിങ്ങിനും മെൻഷനിങ്ങിലുമാണ് മാറ്റങ്ങൾ വരുത്തിയത്. അടിയന്തര സ്വഭാവമുള്ള കേസുകൾ വാക്കാൽ പരാമർശിച്ചാൽ ഉടൻ വാദം കേൾക്കുന്ന രീതിക്ക് പകരം ലിസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. ഇതുപ്രകാരം അഭിഭാഷകർ വാക്കാൽ പരാമർശിക്കേണ്ടതില്ല. ദീർഘകാലമായി കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി.

    ഇനി മുതൽ ഒരു കോടതിയിലും മുതിർന്ന അഭിഭാഷകരെ ഹർജികൾ മെൻഷൻ ചെയ്യാൻ അനുവദിക്കില്ല എന്നതാണ് മറ്റൊരു മാറ്റം. അവധിയപേക്ഷ നൽകുന്നതിനും മാറ്റംവരുത്തി. കെട്ടിക്കിടക്കുന്ന കേസുകൾ ലിസ്റ്റ് ചെയ്താൽ അത് മാറ്റിവെക്കാൻ അഭിഭാഷകരെ അനുവദിക്കില്ല. അതേസമയം പൗരാവകാശം, വധശിക്ഷ, മുൻകൂർ ജാമ്യം, ഹേബിയസ് കോർപസ്, കുടിയൊഴിപ്പിക്കൽ, പൊളിക്കൽ എന്നി അടിയന്തര സ്വഭാവമുള്ള വിഷയങ്ങളിൽ രാവിലെ പത്ത് മുതൽ പത്തരവരെ പരാമർശിച്ചാൽ കോടതി പരിഗണിക്കും. ‌

    തെളിവില്ലാതെ, ഹർജി പരിശോധിക്കുകയോ ലിസ്റ്റ് ചെയ്യുകയോ ചെയ്യില്ല. കേസ് മാറ്റിവെക്കൽ നടപടിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എതിർ കക്ഷികളുടെ സമ്മതം ആവശ്യമാണ്. കൂടാതെ കേസ് മാറ്റിവയ്ക്കലുകൾ പരിമിതപ്പെടുത്തുകയും ചെയ്തു. അഭിഭാഷകന്റെയോ കക്ഷിയുടെയോ വിയോഗം, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ കോടതിക്ക് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ എന്നിവയിൽ മാത്രമേ മാറ്റിവയ്ക്കൽ പരിഗണിക്കൂ എന്ന് സർക്കുലറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് പിന്നാലെയാണ് സുപ്രിംകോടതി നടപടികൾ‌ മാറ്റങ്ങൾ വരുത്തിയത്.

  • എസ്‌ഐആറിൽ അടിയന്തര ചർച്ച വേണം: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

    എസ്‌ഐആറിൽ അടിയന്തര ചർച്ച വേണം: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

    എസ്‌ഐആറിൽ അടിയന്തര ചർച്ച വേണം: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

    എസ്‌ഐആറിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റ് നാടകവേദി ആക്കരുതെന്നായിരുന്നു ഇതിനോട് പ്രധാനമന്ത്രിയുടെ മറുപടി. രാജ്യസഭയിൽ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജിയെച്ചൊല്ലി ഭരണ-പ്രതിപക്ഷം ഏറ്റുമുട്ടി. 

    എസ്‌ഐആറിൽ സഭ നിർത്തിവെച്ച് ചർച്ച ആവശ്യപ്പെട്ട് കെസി വേണുഗോപാൽ, ജോൺ ബ്രിട്ടാസ് തുടങ്ങിയ എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ രണ്ടുതവണ നിർത്തിവെച്ചു.

    ബിഹാറിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭയിൽ എത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും കടമ നിർവഹിക്കണമെന്നും പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു
     

  • കോൺഗ്രസ് വനിതാ എംപി നായയുമായി പാർലമെന്റിൽ; വഴിയിൽ നിന്ന് കിട്ടിയതെന്ന് വിശദീകരണം

    കോൺഗ്രസ് വനിതാ എംപി നായയുമായി പാർലമെന്റിൽ; വഴിയിൽ നിന്ന് കിട്ടിയതെന്ന് വിശദീകരണം

    കോൺഗ്രസ് വനിതാ എംപി നായയുമായി പാർലമെന്റിൽ; വഴിയിൽ നിന്ന് കിട്ടിയതെന്ന് വിശദീകരണം

    കോൺഗ്രസ് എംപി രേണുക ചൗധരി പാർലമെന്റിൽ നായയുമായി എത്തിയത് വിവാദമാകുന്നു. രേണുകയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പാർലമെന്റ് അംഗങ്ങൾക്ക് ചില സവിശേഷാധികാരമുണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യരുതെന്ന് ബിജെപി എംപി ജഗദംബിക പാൽ പറഞ്ഞു. 

    എന്നാൽ താൻ കൊണ്ടുവന്നത് ചെറിയൊരു നായയെ ആണെന്നും അതാരെയും കടിക്കില്ലെന്നും രേണുക പറഞ്ഞു. പാർലമെന്റിലേക്ക് വരുന്നതിനിടെ വഴിയിൽ നിന്ന് കിട്ടിയതാണ് നായയെ. നായ്ക്കുട്ടി റോഡിലൂടെ അലഞ്ഞു നടക്കുകയായിരുന്നു. അതിനെ വാഹനം ഇടിക്കുമെന്ന് തോന്നി. അതുകൊണ്ട് അതിനെ കാറിലെടുത്ത് പാർലമെന്റിലെത്തിയെന്ന് രേണുക ചൗധരി എൻഐഎ വാർത്താ ഏജൻസിയോട് പറഞ്ഞു

    ഇവിടെ എത്തിയ ശേഷം കാറും അതിനുള്ളിലെ നായയെയും തിരിച്ചയച്ചെന്നും രേണുക ചൗധരി പറഞ്ഞു. ഈ ചർച്ചകളുടെ ആവശ്യമെന്താണെന്നും രേണുക ചൗധരി ചോദിച്ചു. ശരിക്കും കടിക്കുന്നവർ പാർലമെന്റിന് അകത്താണുള്ളത്. അവരാണ് സർക്കാർ നടത്തുന്നതെന്നും രേണുക ചൗധരി പറഞ്ഞു
     

  • അനാവശ്യ ബഹമില്ലാതെ പാർലമെന്റ് നടപടികളോട് സഹകരിക്കണം; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

    അനാവശ്യ ബഹമില്ലാതെ പാർലമെന്റ് നടപടികളോട് സഹകരിക്കണം; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

    അനാവശ്യ ബഹമില്ലാതെ പാർലമെന്റ് നടപടികളോട് സഹകരിക്കണം; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

    രാജ്യത്തിന്റെ അതിവേഗ വളർച്ചക്ക് ഊർജമാകുന്നതാകണം പാർലമെന്റ് സമ്മേലളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനാണ് സർക്കാരിന്റെ അജണ്ട. വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് സർക്കാരും പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

    പാർലമെന്റ് സമ്മേളനം ജനങ്ങൾക്ക് ഊർജത്തിന്റെ സന്ദേശമാകുന്നതാകണം. പ്രതിപക്ഷം പാർലമെന്റിലെ ദൗത്യം ശരിയായി വിനിയോഗിക്കണം. തെരഞ്ഞെടുപ്പ് തോൽവിയുടെ അസ്വസ്ഥതയിൽ നിന്ന് പുറത്തുവരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പറഞ്ഞു

    പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ജനവികാരം എതിരാണെന്ന് പ്രതിപക്ഷം ഇനിയെങ്കിലും തിരിച്ചറിയണം. എല്ലാ എംപിമാർക്കും പാർലമെന്റിൽ സംസാരിക്കാൻ അവസരമുണ്ടാകണം. അതുകൊണ്ട് തന്നെ എല്ലാവരും സഹകരിച്ച് മുന്നോട്ടു പോകണമെന്നും മോദി പറഞ്ഞു
     

  • ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിന് ഒപ്പം സെൽഫി; പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസുമാക്കി

    ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിന് ഒപ്പം സെൽഫി; പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസുമാക്കി

    ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിന് ഒപ്പം സെൽഫി; പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസുമാക്കി

    ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിന് ഒപ്പം സെൽഫിയെടുത്ത് യുവാവ്. തിരുനെൽവേലി സ്വദേശി എസ് ബാലമുരുഗനാണ്(32) ഭാര്യ ശ്രീപ്രിയയെ(30) വെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലെത്തിയായിരുന്നു കൊലപാതകം. മൃതദേഹത്തിന് ഒപ്പം സെൽഫിയെടുത്ത ശേഷം വഞ്ചനക്കുള്ള പ്രതിഫലം മരണം എന്ന കുറിപ്പോടെ വാട്‌സാപ്പിൽ സ്റ്റാറ്റസ് ആക്കുകയും ചെയ്തു. 

    അകന്ന ബന്ധുവുമായുള്ള ഭാര്യയുടെ അടുപ്പമാണ് കൊലപാതകത്തിന് കാരണം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലമുരുഗനും ശ്രീപ്രിയയും ഏതാനും നാളുകളായി അകന്നു കഴിയുകയായിരുന്നു. നാല് മാസം മുമ്പാണ് ശ്രീപ്രിയ കോയമ്പത്തൂരിലെത്തിയത്. ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച യുവതി ഗാന്ധിപുരത്തിന് സമീപം ഹോസ്റ്റലിലായിരുന്നു താമസം. 

    ബാലമുരുഗന്റെ അകന്ന ബന്ധുവായ രാജ എന്നയാളുമായി ശ്രീപ്രിയ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ബാലമുരുഗൻ ഈ ബന്ധം അവസാനിപ്പിക്കണമെന്നും തനിക്കൊപ്പം വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. പക്ഷേ ശ്രീപ്രിയ വിസമ്മതിച്ചു. ഇതിനിടെ രാജ ശ്രീപ്രിയക്കൊപ്പമുള്ള സ്വകാര്യ ചിത്രം ബാലമുരുഗന് അയച്ചു കൊടുത്തു. ഇത് കണ്ട് രോഷാകുലനായാണ് ഇയാൾ വീണ്ടും കോയമ്പത്തൂരിലെത്തി ഭാര്യയെ വെട്ടിക്കൊന്നത്.
     

  • പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ് ഐ ആർ അടക്കം ചർച്ചയാക്കാൻ പ്രതിപക്ഷം

    പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ് ഐ ആർ അടക്കം ചർച്ചയാക്കാൻ പ്രതിപക്ഷം

    പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ് ഐ ആർ അടക്കം ചർച്ചയാക്കാൻ പ്രതിപക്ഷം

    പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ സഭകളുടെ സുഗമമായ നടത്തിപ്പിനായി സർക്കാർ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു. 

    അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം സർക്കാരിനെതിരെ പ്രധാന ആയുധമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. എസ്‌ഐആറിൽ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സർവകക്ഷി യോഗത്തിൽ കോൺഗ്രസും തൃണമൂലം അടക്കമുള്ള പാർട്ടികൾ ഇക്കാര്യം ഉന്നയിച്ചു

    ഡൽഹി സ്‌ഫോടനം, ലേബർ കോഡ്, വോട്ടുകൊള്ള എന്നീ വിഷയങ്ങളും പ്രതിപക്ഷം ഈ സമ്മേളന കാലത്ത് ഉയർത്തിക്കൊണ്ടു വരും. പാർലമെന്റിൽ സ്വീകരിക്കേണ്ട നയങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യത്തിന്റെ യോഗം ഇന്ന് രാവിലെ 10 മണിക്ക് മല്ലികാർജുന ഖാർഗെയുടെ ഓഫീസിൽ ചേരും.