Category: National

  • വിദേശ പ്രതിനിധികളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് നിർദേശം; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

    വിദേശ പ്രതിനിധികളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് നിർദേശം; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

    വിദേശ പ്രതിനിധികളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് നിർദേശം; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

    കേന്ദ്ര സർക്കാരിന് എതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ന്യൂഡൽഹിയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ലോക്സഭാ പ്രതിപക്ഷ നേതാവിനെ വിദേശ പ്രമുഖർക്ക് കാണാൻ അനുവദിക്കുന്ന പാരമ്പര്യം മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം പാലിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

    വിദേശ പ്രതിനിധികളോട് പ്രതിപക്ഷ നേതാവിനെ കാണരുത് എന്ന് സർക്കാർ നിർദേശം നൽകി. താൻ വിദേശത്ത് പോകുമ്പോഴും കൂടിക്കാഴ്ച നടത്തരുത് എന്ന് സർക്കാർ ആവശ്യപ്പെട്ടു. കൂടിക്കാഴ്ച നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടതായി വിദേശ പ്രതിനിധികൾ പറഞ്ഞു. 

    കേന്ദ്ര സർക്കാർ കീഴ് വഴക്കങ്ങൾ ലംഘിക്കുകയാണ്. നരേന്ദ്ര മോദിയുടെ അരക്ഷിതത്വമാണ് ഇതിന് പിന്നിലെന്നും രാഹുൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് ശശി തരൂർ എംപിയും രംഗത്തുവന്നു. വിഷയത്തിൽ കേന്ദ്രം പ്രതികരിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
     

  • പ്രതിപക്ഷം പാർലമെന്റിൽ ഉത്തരവാദിത്തം മറക്കുന്നു; കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും തരൂർ

    പ്രതിപക്ഷം പാർലമെന്റിൽ ഉത്തരവാദിത്തം മറക്കുന്നു; കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും തരൂർ

    പ്രതിപക്ഷം പാർലമെന്റിൽ ഉത്തരവാദിത്തം മറക്കുന്നു; കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും തരൂർ

    കോൺഗ്രസിനെയും ഇന്ത്യാ സഖ്യത്തെയും വെട്ടിലാക്കി വീണ്ടും ശശി തരൂർ. പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഉത്തരവാദിത്തം മറന്ന് പെരുമാറുന്നുവെന്ന് തരൂർ ഇന്ത്യൻ എക്‌സ്പ്രസിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു. പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം പ്രാധാന്യം നൽകുന്നതെന്നും തരൂർ കുറ്റപ്പെടുത്തി

    പാർലമെന്റിനകത്ത് ചർച്ചകളിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാനുള്ള അവസരങ്ങൾ ഉപയോഗിക്കാതെ, ബഹളമുണ്ടാക്കി ചർച്ചകളെയും സഭാ നടപടികളെയും തടസപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷം തുടരുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് ബിജെപി നടത്തിക്കൊണ്ടിരുന്ന അതേ രീതിയിലാണ് ഇന്ത്യാ സഖ്യം മുന്നോട്ടു പോകുന്നത്. ഇത് ശരിയല്ല

    നഷ്ടമുണ്ടാകുന്നത് പ്രതിപക്ഷത്തിന് തന്നെയാണെന്നും ലേഖനത്തിൽ തരൂർ കുറ്റപ്പെടുത്തി. ചോദ്യോത്തര വേള, ശൂന്യവേള അടക്കം കേന്ദ്രത്തെ മുൾമുനയിൽ നിർത്താൻ സാധിക്കുന്ന അവസരങ്ങൾ ഫലപ്രദമായി പ്രതിപക്ഷം വിനിയോഗിക്കുന്നില്ല. സഭയിൽ നിയമനിർമാണം ഏകപക്ഷീയമായി നടക്കുന്നു. ഇതിനെല്ലാം കാരണം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം തന്നെയാണെന്നും തരൂർ ലേഖനത്തിൽ പറയുന്നു.
     

  • കർണാടക ഗവർണറുടെ ചെറുമകന് നേരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

    കർണാടക ഗവർണറുടെ ചെറുമകന് നേരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

    കർണാടക ഗവർണറുടെ ചെറുമകന് നേരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

    കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ ചെറുമകൻ ദേവേന്ദ്ര ഗെലോട്ടിനെതിരെ സ്ത്രീധന പീഡനം, കൊലപാതക ശ്രമം, ഗാർഹിക പീഡനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഭാര്യ ദിവ്യ ഗെലോട്ട് രംഗത്ത്. ഭർതൃവീട്ടുകാർ ബലമായി പിടിച്ചുവെച്ചിരിക്കുന്ന നാല് വയസുള്ള മകളെ സുരക്ഷിതമായി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ദിവ്യ രേഖാമൂലം പോലീസിൽ പരാതി നൽകി

    ഭർത്താവ് ദേവന്ദ്ര ഗെലോട്ട്(33), മുൻ എംഎൽഎ കൂടിയായ ഭർതൃപിതാവ് ജിതേന്ദ്ര ഗെലോട്ട്, സഹോദരി ഭർത്താവ് വിശാൽ എന്നിവർ വർഷങ്ങളായി 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഉപദ്രവിച്ച് വരികയാണെന്ന് ദിവ്യ പരാതിയിൽ പറയുന്നു. മദ്യപാനം, ലഹരി ഉപയോഗം അവിഹിത ബന്ധങ്ങൾ എന്നിവ വിവാഹത്തിന് മുമ്പ് ദേവേന്ദ്ര മറച്ചുവെച്ചതായും ദിവ്യ ആരോപിക്കുന്നു

    2018ലാണ് വിവാഹം നടന്നത്. 2021ൽ ഗർഭിണിയായ സമയത്ത് പീഡനം രൂക്ഷമായി. ഭക്ഷണം നിഷേധിക്കുകയും മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. പലപ്പോഴും മർദനത്തിൽ ഗുരുതരമായി പരുക്കേറ്റതായും ദിവ്യ പരാതിയിൽ പറയുന്നു.
     

  • റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും; ഡൽഹിയിൽ കനത്ത സുരക്ഷ

    റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും; ഡൽഹിയിൽ കനത്ത സുരക്ഷ

    റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും; ഡൽഹിയിൽ കനത്ത സുരക്ഷ

    റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. 23ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ കൂടിക്കാഴ്ച നടത്തും. വൈകിട്ട് 7 മണിയോടെയാണ് പുടിൻ ഡൽഹിയിലെത്തുക

    ഇന്ന് പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ രാജ് ഘട്ട് സന്ദർശനത്തിന് ശേഷം ഹൈദരാബാദ് ഹൗസിൽ നരേന്ദ്രമോദിയുമായി ചർച്ച നടക്കും. തന്ത്രപരമായ ഇടപാടുകളും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കാനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും

    പുടിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. റഷ്യയുടെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസിനൊപ്പം എൻഎസ്ജി കമാൻഡോകളും ചേർന്നാണ് സുരക്ഷ.
     

  • 150 സർവീസുകൾ റദ്ദാക്കി, ആയിരത്തിലേറെ വിമാനങ്ങൾ വൈകി; ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണം

    150 സർവീസുകൾ റദ്ദാക്കി, ആയിരത്തിലേറെ വിമാനങ്ങൾ വൈകി; ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണം

    150 സർവീസുകൾ റദ്ദാക്കി, ആയിരത്തിലേറെ വിമാനങ്ങൾ വൈകി; ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണം

    ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് അന്വേഷണം. സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനി വിശദീകരണം. എന്നാൽ ജീവനക്കാരുടെ കുറവ് കാരണമെന്നാണ് അനൗദ്യോഗിക വിവരം

    ചെക്ക് ഇൻ സോഫ്റ്റ് വെയർ തകരാർ എയർ ഇന്ത്യ വിമാന സർവീസുകളെ ബാധിച്ചെന്ന വിവരവും വരുന്നുണ്ട്. 150 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ആയിരത്തിലേറെ വിമാനങ്ങൾ വൈകി. സർവീസ് റദ്ദാക്കുന്നതും വൈകുന്നതും കുറയ്ക്കാനുള്ള നടപടികൾ എയർലൈനുമായി ചേർന്ന് ഡിജിസിഎ വിലയിരുത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു

    സാങ്കേതിക തകരാർ, ശൈത്യകാലാവസ്ഥയുമായി ബന്ധപ്പെട്ട ഷെഡ്യൂൾ മാറ്റം, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക് തുടങ്ങി ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങൾ കൊണ്ടാണ് വിമാനങ്ങൾ വൈകുന്നതെന്നാണ് ഇൻഡിഗോ അറിയിച്ചത്. 

    ഇൻഡിഗോയുടെ മാലി-കൊച്ചി, ബംഗളൂരു-കൊച്ചി, ചെന്നൈ-കൊച്ചി, ഹൈദരാബാദ്-കൊച്ചി, അഹമ്മദാബാദ്-കൊച്ചി, ഡൽഹി-കൊച്ചി തുടങ്ങിയ സർവീസുകളും തിരിച്ചുള്ള വിമാനങ്ങളും മണിക്കൂറുകളോളം വൈകി. വാരണാസി-കൊച്ചി, ഹൈദരാബാദ്-കൊച്ചി, ലക്‌നൗ-കൊച്ചി സർവീസുകൾ റദ്ദാക്കി. മുംബൈയിൽ 32 സർവീസുകളും ബംഗളൂരുവിൽ 20 സർവീസുകളും റദ്ദാക്കി.
     

  • എതിർപ്പ് കനത്തതോടെ യൂടേൺ അടിച്ച് കേന്ദ്രം; സഞ്ചാർ സാഥി ആപ്പിന്റെ ഇൻസ്റ്റാളേഷൻ ഉത്തരവ് പിൻവലിച്ചു

    എതിർപ്പ് കനത്തതോടെ യൂടേൺ അടിച്ച് കേന്ദ്രം; സഞ്ചാർ സാഥി ആപ്പിന്റെ ഇൻസ്റ്റാളേഷൻ ഉത്തരവ് പിൻവലിച്ചു

    എതിർപ്പ് കനത്തതോടെ യൂടേൺ അടിച്ച് കേന്ദ്രം; സഞ്ചാർ സാഥി ആപ്പിന്റെ ഇൻസ്റ്റാളേഷൻ ഉത്തരവ് പിൻവലിച്ചു

    രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ സഞ്ചാർ സാഥി എന്ന സൈബർ സുരക്ഷാ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഉച്ചയ്ക്ക് ശേഷമിറക്കിയ പ്രസ്താവനയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ആപ്പിന് ജനകീയമായ സ്വീകാര്യത വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. 

    ആപ്പ് നിർബന്ധമാക്കിയ ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയന്നർന്നത് കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഉത്തരവിനെതിരെ ആപ്പിൾ നിയമനടപടിക്ക് ഒരുങ്ങുകയായിരുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് സർക്കാർ ഉത്തരവ് പിൻവലിച്ചത്. 

    രാജ്യത്ത് പുതുതായി നിർമിക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് പ്രി ഇൻസ്റ്റാൾ ചെയ്യണമെന്നും നിലവിലുള്ള ഫോണുകളിൽ അപ്‌ഡേറ്റ് വഴി ആപ്പ് ലഭ്യമാക്കണമെന്നുമാണ് സർക്കാർ മൊബൈൽ നിർമാതാക്കൾക്ക് നിർദേശം നൽകിയിരുന്നത്. ഇൻസ്റ്റാർ ചെയ്യുന്ന ആപ്പ് ഒരു കാരണത്താലും ഡിലീറ്റ് ചെയ്യാൻ സാധിക്കരുതെന്നും മുൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ആപ്പിൾ, സാംസംഗ്, വിവോ, ഒപ്പോ തുടങ്ങി രാജ്യത്തെ എല്ലാ മുൻനിര മൊബൈൽ നിർമാതാക്കൾക്കും ഈ നിർദേശം നൽകിയിരുന്നു
     

  • ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് 7 സീറ്റ്, എഎപിക്ക് 3

    ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് 7 സീറ്റ്, എഎപിക്ക് 3

    ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് 7 സീറ്റ്, എഎപിക്ക് 3

    ഡൽഹി മുൻസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ ബിജെപിക്ക് ജയം. ആം ആദ്മി പാർട്ടി മൂന്ന് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. ഫോർവേർഡ് ബ്ലോക്കിന് ഒരു സീറ്റ് കിട്ടി

    ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം പിടിച്ച ബിജെപിക്ക് ഇതേ ട്രെൻഡ് നിലനിർത്താനായി. അതേസമയം രണ്ട് സിറ്റിംഗ് സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. ഈ സീറ്റുകളിലാണ് കോൺഗ്രസും ഫോർവേർഡ് ബ്ലോക്കും വിജയിച്ചത്

    മൂന്ന് സിറ്റിംഗ് സീറ്റുകൾ എഎപി നിലനിർത്തി. കോർപറേഷനിലെ 250 സീറ്റിൽ 122 സീറ്റിലും ബിജെപിയാണ്. എഎപിക്ക് 102 സീറ്റും കോൺഗ്രസിന് 9 സീറ്റുകളുമുണ്ട്.
     

  • പ്രാതൽ ചർച്ചയിൽ സമവായമായെന്ന് സൂചന; കർണാടകയിൽ അധികാര തർക്കം ഒഴിയുന്നു

    പ്രാതൽ ചർച്ചയിൽ സമവായമായെന്ന് സൂചന; കർണാടകയിൽ അധികാര തർക്കം ഒഴിയുന്നു

    പ്രാതൽ ചർച്ചയിൽ സമവായമായെന്ന് സൂചന; കർണാടകയിൽ അധികാര തർക്കം ഒഴിയുന്നു

    ഹൈക്കമാൻഡുമായി കൂടിക്കാഴ്ചക്ക് സമയം തേടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നേതാക്കൾ സമയം നൽകിയാൽ ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി നടത്തിയ രണ്ടാംവട്ട പ്രാതൽ ചർച്ചക്ക് പിന്നാലെയാണ് സിദ്ധരാമയ്യ ഹൈക്കമാൻഡിനെ കാണാൻ സമയം തേടിയത്. 

    നാളെ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി മംഗാലാപുരത്ത് സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തും. കെസി വേണുഗോപാലിന്റെ നിർദേശപ്രകാരമാണ് ഇടഞ്ഞുനിന്ന ഡികെ ശിവകുമാറും സിദ്ധരാമയ്യയും രണ്ട് തവണ പ്രാതൽ ചർച്ച നടത്തിയത്

    കർണാടകയിൽ അധികാര തർക്കം ഒഴിവാകുന്നുവെന്നാണ് സൂചന. 2028 വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരാനാണ് ധാരണ. അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാർ പാർട്ടിയുടെ പ്രധാന മുഖമായി മാറും. ഇരുവരും തമ്മിൽ തുടർ തർക്കമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്.
     

  • പോർട്ട് വിട്ട് പുറത്തിറങ്ങാൻ പാക് നാവികപ്പട ഭയന്നു; ഓപ്പറേഷൻ സിന്ദൂർ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല: അഡ്മിറൽ ത്രിപാഠി

    പോർട്ട് വിട്ട് പുറത്തിറങ്ങാൻ പാക് നാവികപ്പട ഭയന്നു; ഓപ്പറേഷൻ സിന്ദൂർ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല: അഡ്മിറൽ ത്രിപാഠി

    പോർട്ട് വിട്ട് പുറത്തിറങ്ങാൻ പാക് നാവികപ്പട ഭയന്നു; ഓപ്പറേഷൻ സിന്ദൂർ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല: അഡ്മിറൽ ത്രിപാഠി

    ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി നടക്കുന്ന സമയത്ത് പാകിസ്ഥാൻ നാവികസേന അവരുടെ തുറമുഖങ്ങൾ വിട്ട് പുറത്തിറങ്ങാൻപോലും ധൈര്യപ്പെട്ടില്ലെന്ന് ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ത്രിപാഠി വെളിപ്പെടുത്തി. ഇന്ത്യൻ സായുധ സേനയുടെ കരുത്തും പ്രതികരണ ശേഷിയും പാകിസ്ഥാനെ എത്രത്തോളം പ്രതിരോധത്തിലാക്കി എന്നതിലേക്ക് വിരൽചൂണ്ടുന്നതാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

    ​പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ നിർണ്ണായകമായ സംയുക്ത സൈനിക നീക്കമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. കരസേനയും വ്യോമസേനയും ചേർന്നുള്ള ആക്രമണത്തിൽ പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഒൻപതോളം തീവ്രവാദ കേന്ദ്രങ്ങൾ തകർത്തിരുന്നു.

    ​”ഓപ്പറേഷൻ സിന്ദൂർ നടന്നപ്പോൾ, പാകിസ്ഥാൻ നാവികസേന അവരുടെ പോർട്ട് വിട്ട് കടലിലേക്ക് ഇറങ്ങാൻ പോലും തുനിഞ്ഞില്ല. പാകിസ്ഥാന്റെ സമുദ്ര അതിർത്തികളെ പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇന്ത്യയുടെ നാവിക ശക്തിയെ അവർ ഭയന്നു. ഇന്ത്യൻ നാവികസേനയുടെ കർശനമായ നിരീക്ഷണവും തന്ത്രപരമായ വിന്യാസവുമാണ് പാക് നാവികസേനയെ അവരുടെ തുറമുഖങ്ങളിൽ തന്നെ തളച്ചിടാൻ കാരണമായത്,” അഡ്മിറൽ ത്രിപാഠി പറഞ്ഞു.

    ​ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചും പ്രതിരോധ ശേഷിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമുദ്രാതിർത്തികൾ പൂർണ്ണമായും സുരക്ഷിതമാണെന്നും, ഏത് വെല്ലുവിളികളെയും നേരിടാൻ ഇന്ത്യൻ നാവികസേന പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

  • പൊതുമേഖല ബാങ്കുകളുടെ ലയനം നിലവിൽ പരിഗണനയിൽ ഇല്ലെന്ന് ലോക്‌സഭയിൽ കേന്ദ്രസർക്കാർ

    പൊതുമേഖല ബാങ്കുകളുടെ ലയനം നിലവിൽ പരിഗണനയിൽ ഇല്ലെന്ന് ലോക്‌സഭയിൽ കേന്ദ്രസർക്കാർ

    പൊതുമേഖല ബാങ്കുകളുടെ ലയനം നിലവിൽ പരിഗണനയിൽ ഇല്ലെന്ന് ലോക്‌സഭയിൽ കേന്ദ്രസർക്കാർ

    പൊതുമേഖല ബാങ്കുകൾ തമ്മിൽ ലയിപ്പിക്കുന്നതിനുള്ള യാതൊരു നിർദേശവും നിലവിൽ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ രേഖാമൂലമാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. കേന്ദ്ര ബജറ്റിനോട് അനുബന്ധിച്ച് വീണ്ടും ബാങ്ക് ലയനങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിശദീകരണം

    എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവയിലേക്ക് മറ്റ് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ. 2017ലാണ് ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്. പിന്നീട് 2019ലെ ലയനത്തിലൂടെ 27 പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ആക്കി ചുരുക്കി

    പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കമില്ലെന്നും ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. എന്നാൽ 11 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ഓഹരി വിൽപ്പനയിലൂടെ സ്വകാര്യവത്കരിച്ചത് വഴി പ്രകടനം മെച്ചപ്പെട്ടെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.