Author: admin

  • കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

    കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

    കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

    കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്‌സോ കേസിൽ ഈ മാസമാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു

    സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മുബഷറിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് മുബഷിറിന്റെ ബന്ധുക്കൾ രംഗത്തുവന്നു

    ജയിലിൽ മർദനം ഏൽക്കേണ്ടി വന്നതായി മുബഷിർ പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു. ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
     

  • പിതാവിന് ഹൃദയാഘാതം, വിവാഹം മാറ്റിവെച്ചു; പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരന് അണുബാധയും

    പിതാവിന് ഹൃദയാഘാതം, വിവാഹം മാറ്റിവെച്ചു; പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരന് അണുബാധയും

    പിതാവിന് ഹൃദയാഘാതം, വിവാഹം മാറ്റിവെച്ചു; പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരന് അണുബാധയും

    ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുടെ വിവാഹ ചടങ്ങിനിടെ പിതാവ് ശ്രീനിവാസ് മന്ഥാനക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വിവാഹം മാറ്റിവെച്ചിരുന്നു. മഹാരാഷ്ട്ര സംഗ്ലിയിലെ സ്മൃതിയുടെ ഫാം ഹൗസിലെ വിവാഹ വേദിയിൽ നിന്ന് ആംബുലൻസിലാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

    ശ്രീനിവാസ് ആശുപത്രി വിട്ടതിന് ശേഷമാകും വിവാഹ ചടങ്ങുകൾ പുനരാരംഭിക്കുക. എന്നാൽ മറ്റൊരു വിവരം കൂടി ഇപ്പോൾ പുറത്തുവരുന്നുണ്ട്. സ്മൃതിയുടെ പ്രതിശ്രുത വരനായ പലാശ് മുച്ഛലും ആശുപത്രിയിലാണ്. വിവാഹവേദിയിൽ വെച്ച് അണുബാധയുണ്ടായതിനെ തുടർന്നാണ് പലാശ് ചികിത്സ തേടിയത്

    പലാശിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഉടൻ തന്നെ പലാശ് ആശുപത്രി വിട്ട് ഹോട്ടലിലേക്ക് മാറുമെന്നാണ് വിവരം. സംഗീത സംവിധായകനായ പലാശ് ഇൻഡോർ സ്വദേശിയാണ്.
     

  • തണൽ തേടി: ഭാഗം 55

    തണൽ തേടി: ഭാഗം 55

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    സണ്ണി ചാച്ചനും കുറച്ചു ബന്ധുക്കളും എല്ലാം തൊട്ടപ്പുറത്ത് ഒരു കുപ്പിയുമായി കൂടിയിട്ടുണ്ട്. തിരക്കിനിടയിൽ പലരും ലക്ഷ്മിയെ നോക്കി എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. ചിലരൊക്കെ ചിരിച്ചുകൊണ്ട് പരിചയപ്പെടാൻ വരുന്നുണ്ട്. ലൈറ്റ് പീച്ച് നിറത്തിലുള്ള ഒരു സാരി ആയിരുന്നു അവളുടെ വേഷം. അതീവ സുന്ദരിയായി തന്നെ അവളെ കാണപ്പെട്ടിരുന്നു. മുടി ആയിരം പിന്നൽ ഇട്ട് മുത്തുകൾ പിടിപ്പിച്ചിരിക്കുക ആയിരുന്നു. അർച്ചനയുടെ ഒരു സുഹൃത്താണ് ബ്യൂട്ടീഷൻ ചെയ്യുന്നത്. സെബാസ്റ്റ്യനും ലക്ഷ്മിയും നേരിട്ട് പോയി തന്നെ അർച്ചനയേ കല്യാണത്തിന് വിളിച്ചിരുന്നു. അതുകൊണ്ട് തലേദിവസം തന്നെ അർച്ചന എത്തിയിട്ടുണ്ട്.. അത് ലക്ഷ്മിക്ക് വലിയൊരു ആശ്വാസമായിരുന്നു. ഇല്ലെങ്കിൽ പരിചയമില്ലാത്ത ആളുകൾക്കിടയിൽ താൻ ഒറ്റപ്പെട്ടു പോകുമോ എന്ന് അവൾക്കൊരു സംശയം ഉണ്ടായിരുന്നു. ആരുമില്ലാതിരുന്ന സമയം നോക്കി സെബാസ്റ്റ്യൻ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു. ആ പുറകിലെ വാഴ തോപ്പിലേക്ക് ഒന്ന് വരാമോ..? രഹസ്യമായി അവളോട് ചോദിച്ചവൻ.. ശേഷം കണ്ണുകൾ കൊണ്ട് താൻ അവിടെ ഉണ്ടാകുമെന്ന് ആംഗ്യം കാണിച്ച പോവുകയും ചെയ്തു. ഒരുവിധത്തിലാണ് അർച്ചനയുടെ അരികിൽ നിന്നും ബാത്റൂമിൽ പോകാൻ ആണെന്ന് പറഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങിയത്. അവിടെ ചെന്നപ്പോൾ ആളെ കാണുന്നില്ല ഇനി വന്നില്ലെന്ന് ഓർത്ത് തിരികെ പോകാൻ തുടങ്ങിയപ്പോഴാണ് കയ്യിൽ ഒരു പിടുത്തം വീണത്. ഒറ്റ വലിക്ക് ആളൊരു വാഴയുടെ ചുവട്ടിലേക്ക് നീക്കി നിർത്തിയിരുന്നു പെട്ടെന്ന് ആർക്കും കാണാൻ സാധിക്കില്ല. നിലാവിന്റെ വെട്ടത്തിൽ അതിലും പ്രഭയോടെ ആ മുഖം അവൾക്ക് കാണാം പെട്ടെന്ന് ഒരു നാണം തോന്നിയ മുഖം താഴ്ത്തി അവന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു എന്റെ കുറച്ചു ഫ്രണ്ട്സ് ഒക്കെ വന്നിട്ടുണ്ട്. ഞാനിന്ന് കുറച്ച് കുടിക്കും കേട്ടോ, അതുകൊണ്ട് കുറച്ചുകഴിഞ്ഞ് കാണാൻ പറ്റില്ല. അതിനുമുമ്പു കാണാന്ന് കരുതി ഇറങ്ങിയതാ… അവന്റെ മുഖത്തേക്ക് തന്നെ അവൾ ഉറ്റുനോക്കി. ഒരു ചാണകപ്പച്ച നിറത്തിലുള്ള ഷർട്ടും അതിന്റെ അതേ കരയിലുള്ള മുണ്ടും ആണ് ആളുടെ വേഷം മുണ്ട് മടക്കി കുത്തിയിരിക്കുകയാണ്. ഷർട്ട് വിയർത്തിരിക്കുന്നു ആള് നല്ല ഓട്ടത്തിലായിരുന്നു എന്ന് അത് കാണുമ്പോൾ തന്നെ അറിയാം ഒരുപാട് ഒന്നും വേണ്ടട്ടോ… മറ്റെവിടെയോ നോക്കിയാണ് അവൾ മറുപടി പറഞ്ഞത്. അവൻ ഒന്ന് ചിരിച്ചു ഞാൻ അങ്ങനെ ഒരുപാട് ഒന്നും കഴിക്കുന്ന കൂട്ടത്തിൽ അല്ല. നമുക്കൊരു ലിമിറ്റ് ഉണ്ടല്ലോ. അവൾ ഒന്ന് ചിരിച്ചു.. ഹാപ്പി അല്ലെ..? അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒന്നുകൂടി ചോദിച്ചു.. ചിരിച്ചുകൊണ്ട് അവൾ തലയാട്ടി. അല്പം ചരിവുള്ള ഒരു ഭാഗത്തായി കയറിയാണ് സെബാസ്റ്റ്യൻ നിന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് എന്തോ പറഞ്ഞു തിരിഞ്ഞപ്പോൾ അവന്റെ കാലൊന്ന് സ്ലിപ്പായി. അവൻ അവളെ പിടിച്ചുകൊണ്ടാണ് താങ്ങി നിന്നത്. അവളുടെ ഇടുപ്പിൽ പെട്ടെന്ന് കൈ വീണു. സാരി ഉടുത്തതു കൊണ്ട് തന്നെ അവളുടെ വയറിൽ ആണ് പിടുത്തം കിട്ടിയത്. അവന്റെ തഴമ്പിച്ച കൈകളുടെ മുറുക്കം അവൾ അറിഞ്ഞു. ഒരു നിമിഷം അവളും വല്ലാതെ ആയി. അവനും വല്ലാത്തൊരു അവസ്ഥയിലായി. സോറി ഞാൻ അറിഞ്ഞിട്ടല്ല… പെട്ടെന്ന് വീഴാൻ പോയപ്പോൾ അവൻ ക്ഷമാപണം പോലെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവൾ തലയാട്ടി കാണിച്ചു വീഴാതിരിക്കാൻ അവന്റെ ഷർട്ടിന്റെ പുറകിൽ അവളും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു . സെബാനെ…..നീ ഇവിടെ എന്തെടുക്കുവാ.? അതും ചോദിച്ചു കൊണ്ട് വന്ന ശിവൻ കാണുന്നത് ഈ രംഗമാണ്. ശിവനെ കണ്ടപ്പോഴേക്കും പെട്ടെന്ന് സെബാസ്റ്റ്യൻ അവളുടെ ശരീരത്തിൽ നിന്നും കയ്യെടുത്തിരുന്നു. അവളും അവനിൽ നിന്നും അകന്നു മാറി.. നിന്നെ ഞാൻ എവിടൊക്കെ നോക്കി സെബാനെ…. രംഗം മയപെടുത്താനായി അവളെ ഒന്ന് ചിരിച്ചു കാണിച്ചതിനു ശേഷം ശിവൻ പറഞ്ഞു ഞാൻ പോവാണേ…. അവളോട് അവൻ അത്രയും പറഞ്ഞു ശിവനോടൊപ്പം നടന്നിരുന്നു. അവൾക്കും ചമ്മല് തോന്നി. ആദ്യമൊക്കെ എന്തായിരുന്നു, കല്യാണം വേണ്ട ഞാൻ അങ്ങനെയൊന്നും ആ കുട്ടിയെ കണ്ടിട്ടില്ല എന്നിട്ടിപ്പോ വാഴത്തോട്ടത്തിൽ കെട്ടിപ്പിടുത്തം അല്ലേടാ, അവനെ നോക്കി ശിവൻ ചോദിച്ചു. അണ്ണാ നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമല്ല. സെബാസ്റ്റ്യൻ മറുപടി പറഞ്ഞു എടാ നാളെ നിന്റെ കല്യാണം അല്ലേ, അതുവരെ ഒന്ന് ക്ഷമിക്കാൻ വയ്യേ നിനക്ക്. ശിവൻ ചോദിച്ചപ്പോൾ സെബാസ്റ്റ്യൻ അയ്യടാന്നായി പോയി പുറകുവശത്തെ അടുക്കള വാതിലിൽ കൂടി അകത്തേക്ക് കയറി പോയിരുന്നു ആ നിമിഷം ലക്ഷ്മി. അകത്തെ മുറിയിൽ സിമിയും സീനിയും സാലിയും ആനിയും എല്ലാം കൂടി മന്ത്രകോടിയിൽ നിന്നും നൂലെടുക്കുകയാണ്. താലികെട്ടുവാൻ വേണ്ടി. മറുപുറത്ത് കുറച്ചുപേര് പെണ്ണ് സുന്ദരിയാണ് എന്നും സെബാസ്റ്റ്യന് ചേരുമെന്നും ഒക്കെ പറയുന്നത് അവൾ കേട്ടിരുന്നു. അത് കേട്ട് അവൾക്ക് സന്തോഷം തോന്നിയിരുന്നു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

    കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

    കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

    കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 189 റൺസിന് ഓൾ ഔട്ടായി. രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. 152 റൺസ് കൂടി കൂട്ടിച്ചേർക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു. ഇന്ത്യക്ക് 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാനായി. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 159 റൺസിന് ഓൾ ഔട്ടായിരുന്നു.

    39 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. വാഷിംഗ്ടൺ സുന്ദർ 29 റൺസും റിഷഭ് പന്ത് 27 റൺസും രവീന്ദ്ര ജഡേജ 27 റൺസുമെടുത്തു. ധ്രുവ് ജുറേൽ 14 റൺസിനും അക്‌സർ പട്ടേൽ 16 റൺസിനും വീണു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 4 റൺസെടുത്ത് നിൽക്കവെ പരുക്കേറ്റ് മടങ്ങുകയായിരുന്നു. 

    രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലാണ്. 11 റൺസെടുത്ത റിയാൻ റിക്കിൽറ്റണിനെ കുൽദീപ് യാദവും 4 റൺസെടുത്ത എയ്ഡൻ മർക്രാമിനെ ജഡേജയും പുറത്താക്കി. വിയാൻ മുൽഡർ 11 റൺസുമായും ടെംബ ബവുമ 4 റൺസുമായും ക്രീസിലുണ്ട്‌
     

  • മുനമ്പം നിവാസികൾക്ക് ആശ്വാസം; അന്തിമ വിധി വരുന്നത് വരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി

    മുനമ്പം നിവാസികൾക്ക് ആശ്വാസം; അന്തിമ വിധി വരുന്നത് വരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി

    മുനമ്പം നിവാസികൾക്ക് ആശ്വാസം; അന്തിമ വിധി വരുന്നത് വരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി

    മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി അനുമതി. കേസിൽ അന്തിമ വിധി വരുന്നത് വരെ താത്കാലിക അടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിർദേശം. നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു

    മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാൻ റവന്യു അധികൃതർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ അടക്കം ഹർജികളാണ് കോടതിയുടെ മുമ്പാകെയുള്ളത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്ന് ഭൂസംരക്ഷണ സമിതി അടക്കം നൽകിയ ഹർജികൾ നേരത്തെ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു

    വഖഫ് ബോർഡ് ഭൂമിയിൽ അവകാശം ഉന്നയിച്ചെന്ന പേരിൽ നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫീസർ തയ്യാറാകുന്നില്ലെന്നും ഭൂസംരക്ഷണ സമിതി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുനമ്പത്തേത് വഖഫ് സ്വത്തല്ലെന്നും ഹൈക്കോടതിയുടെ ഇടപെടലുണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
     

  • ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 89ാം വയസിൽ

    ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 89ാം വയസിൽ

    ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 89ാം വയസിൽ

    ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. 89ാം വയസിലാണ് അന്ത്യം. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. അടുത്തിടെ ധർമേന്ദ്രയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

    ബോളിവുഡിലെ മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര അറിയപ്പെടുന്നത്. ഇക്കിസ് എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്. ഈ ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരടക്കം ആറ് മക്കളുണ്ട്

    ആറ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 300ലധികം സിനിമകളിൽ അഭിനയിച്ചു. ഏറ്റവും കൂടുതൽ ഹിറ്റ് ഹിന്ദി സിനിമകളിൽ അഭിനയിച്ച റെക്കോർഡും ധർമേന്ദ്രയുടെ പേരിലാണ്.
     

  • തണൽ തേടി: ഭാഗം 56

    തണൽ തേടി: ഭാഗം 56

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അകത്തെ മുറിയിൽ സിമിയും സീനിയും സാലിയും ആനിയും എല്ലാം കൂടി മന്ത്രകോടിയിൽ നിന്നും നൂലെടുക്കുകയാണ്. താലികെട്ടുവാൻ വേണ്ടി. മറുപുറത്ത് കുറച്ചുപേര് പെണ്ണ് സുന്ദരിയാണ് എന്നും സെബാസ്റ്റ്യന് ചേരുമെന്നും ഒക്കെ പറയുന്നത് അവൾ കേട്ടിരുന്നു. അത് കേട്ട് അവൾക്ക് സന്തോഷം തോന്നിയിരുന്നു ചിരിയോടെ അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ച വീണ്ടും തന്നെ ഞെട്ടിക്കുന്നതായിരുന്നു, സിമി ചേച്ചിയുമായി കമ്പനിയായ അർച്ചന. അവളല്ലെങ്കിലും അങ്ങനെയാണ്. എല്ലാവരുമായും വളരെ പെട്ടെന്ന് കമ്പനി ആവുന്ന കൂട്ടത്തിലാണ്. ഇവിടെ വന്നപ്പോൾ തന്നെ സിനിയുമായി അടുത്തു കഴിഞ്ഞിരുന്നു. വളരെ പെട്ടെന്ന് സിമി ചേച്ചിയെയും കയ്യിൽ എടുത്തു എന്ന് പറയുന്നതാണ് സത്യം. വന്നപ്പോൾ മുതൽ ഓരോ ജോലികൾ ചെയ്ത് അമ്മച്ചിയേയും. സിമി ചേച്ചിയ്ക്ക് ഇപ്പോൾ തന്നോട് പിണക്കം ഒന്നുമില്ല. കുഞ്ഞിനെ ഒക്കെ തന്റെ കയ്യിലാണ് പിടിക്കാൻ തരുന്നത്. നാത്തൂനാണ് എന്ന രീതിയിൽ തന്നെയാണ് രീതികളൊക്കെ. അത് വലിയ സന്തോഷം പകരുന്ന ഒന്നുതന്നെയാണെന്ന് അവൾ ഓർമ്മിക്കുകയും ചെയ്തു. ഇടയിൽ ബന്ധുക്കാരെയൊക്കെ പരിചയപ്പെടുത്തി തരുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ ജോജി ചേട്ടന്റെ വീട്ടുകാർ വന്നപ്പോഴും കൊണ്ട് നിർത്തി പരിചയപ്പെടുത്തുന്നുണ്ട്. ഈ കുടുംബത്തിലെ ഒരാളെ പോലെ എല്ലാവരും തന്നെ ചേർത്തുപിടിക്കുന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്. അതിനൊപ്പം തന്നെ ആ ഒരുത്തന്റെ സ്നേഹലാളനങ്ങളും. നാളെ അവന്റെ നല്ല പാതി ആവാൻ പോകുന്നത് ഓർത്തപ്പോൾ ചൊടിയിൽ ഒരു പുഞ്ചിരി വിടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.. അപ്പുറത്ത് ആന്റണിയും അയാളുടെ കൂട്ടുകാരും എല്ലാവരും കൂടി ചെറിയ രീതിയിലുള്ള ആഘോഷമാണ്. സെബാസ്റ്റ്യൻ ആണ് അവർക്ക് വേണ്ട സാധനം അവിടെ എത്തിച്ചു കൊടുത്തത്. കുറച്ചു മുൻപ് എവിടെയോ പോയിട്ട് വന്ന് ചാച്ചന്റെ കയ്യിൽ വലിയൊരു കുപ്പി കൊടുത്ത് ആരും കാണാതെ പുറകിലേക്ക് പറഞ്ഞു വിടുന്നവനെ അവൾ പെട്ടെന്ന് ഓർത്തെടുത്തു. എന്തൊക്കെ പറഞ്ഞാലും ആൾക്ക് ചാച്ചൻ എന്ന് വെച്ചാൽ വലിയ ജീവനാണ്. അമ്മച്ചി പലപ്പോഴും ചാച്ചനെ ഓരോന്ന് പറയുമ്പോഴും ആൾ വന്ന് തടസ്സം പിടിക്കുന്നതും ഇടയ്ക്ക് ആരും കാണാതെ ചാച്ചന്റെ പോക്കറ്റിലേക്ക് തിരുകി കുറച്ച് കാശ് വെച്ച് കൊടുക്കുന്നതും ഒക്കെ പലതവണ അപ്രതീക്ഷിതമായി അവൾ കണ്ടിട്ടുണ്ട്. അതിരുവിട്ട് ഇതുവരെയും ചാച്ചനോട് അവൻ സംസാരിക്കുന്നതും കേട്ടിട്ടില്ല. പലപ്പോഴും ദേഷ്യത്തോടെ അമ്മയോട് സംസാരിക്കാറുണ്ട്. പക്ഷേ ചാച്ചനോട് ഒരു വാക്കുപോലും ആവശ്യമില്ലാതെ സെബാസ്റ്റ്യൻ സംസാരിക്കാറില്ല എന്ന് അവൾ ശ്രദ്ധിച്ചിരുന്നു. പകരം അയാൾക്ക് ആവശ്യമുള്ളതെല്ലാം ആ കൈകളിലെത്തിക്കാൻ യാതൊരു മടിയും അവൻ കാണിക്കുകയും ചെയ്യാറില്ല.. അതേസമയം സെബാസ്റ്റ്യനും അമ്മാച്ചനും തമ്മിൽ സുഹൃത്തുക്കളെ പോലെയാണ് എന്നും അവൾക്ക് മനസ്സിലായിട്ടുണ്ട്. എല്ലാവർക്കും പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയാണ് സെബാസ്റ്റ്യൻ എന്നും കുടുംബത്തെ അത്രമേൽ നെഞ്ചോട് ചേർത്ത് പിടിക്കാൻ അവന് സാധിക്കുന്നുണ്ട് എന്നും അവൾക്ക് മനസ്സിലായിരുന്നു.. വന്നവർക്കൊക്കെ വിളമ്പിയത് സെബാസ്റ്റ്യനും സുഹൃത്തുക്കളും തന്നെയായിരുന്നു. സെബാസ്റ്റ്യന്റെ കൂട്ടുകാരുടെ വക പാട്ടും ഡാൻസും ഒക്കെ ഉണ്ടായിരുന്നു. കൂട്ടത്തിൽ കയറി സണ്ണി ചാച്ചനും ഡാൻസ് കളിക്കുന്നത് കാണാം. ആള് നല്ല ആക്ടീവ് ആണ്. എല്ലാത്തിനും കൂടെ ശിവ അണ്ണനും ഉണ്ട്. ഇതൊക്കെ ഒരു പ്രത്യേക ഓളം തന്നെയാണെന്ന് ലക്ഷ്മി ഓർത്തു.. തന്റെ വീട്ടിൽ ഇത് ഒന്നുമുണ്ടായിട്ടില്ല. തങ്ങളുടെ ആഘോഷങ്ങളെല്ലാം വളരെ സ്വകാര്യം ആയിട്ടുള്ളതായിരുന്നു. അച്ഛനും ചെറിയമ്മയും താനും അനുജനും മാത്രം അടങ്ങുന്നത്. പലപ്പോഴും അച്ഛനെയും അച്ഛന്റെ വീട്ടുകാരെയും പോലും ക്ഷണിക്കാൻ താല്പര്യമുണ്ടായിരുന്നില്ല ചെറിയമ്മയ്ക്ക്. എല്ലാവരിൽ നിന്നും അകന്ന ഒരു ജീവിതമായിരുന്നു. താൻ ഇതൊക്കെ ആയിരുന്നു ആഗ്രഹിച്ചത്. മൈക്കും കരോക്കെയും ഒക്കെയായാണ് ആൾക്കാര് നിൽക്കുന്നത്. ഇതിനിടയിൽ സണ്ണി ചാച്ചൻ പഴയ ഏതോ ഒരു പാട്ട് പാടുന്നതും കണ്ടു. ആനി ആന്റി വഴക്ക് പറയുന്നുണ്ടെങ്കിലും ആള് നിന്ന് പാടുകയാണ്. ആൾക്ക് നല്ല പ്രോത്സാഹനവും കിട്ടുന്നുണ്ട്. കൂട്ടത്തിൽ കൂടുതലും ബന്ധുക്കൾ ആയതുകൊണ്ടു തന്നെ എല്ലാവരും നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എടാ സെബാനെ നിന്റെ ദിവസമല്ലേ നീ ഒരു പാട്ട് പാടണം.! ശിവൻ പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ വേണ്ട എന്ന് പറഞ്ഞുവെങ്കിലും. എല്ലാവരും കൂടെ നിർബന്ധിച്ച് ആളുടെ കയ്യിലേക്ക് മൈക്ക് കൊണ്ട് കൊടുത്തു. പിന്നെ പാടാതെ തരമില്ല എന്ന് അവസ്ഥ വന്നതോടെ. ആള് പാടാം എന്ന് അവസ്ഥയിൽ എത്തി. കണ്ണുകൾ ഒക്കെ താണു തുടങ്ങിയിട്ടുണ്ട്. ആള് കുടിച്ചു എന്ന് അത് കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.. ഷർട്ടിന്റെ സ്ലീവ് അലസമായി ചുരുട്ടി വെച്ചിരിക്കുകയാണ്. ഇവൻ നന്നായിട്ട് പാട്ടുപാടുമെന്ന് ശിവൻ പറഞ്ഞു അങ്ങോട്ടു പാട് ഇച്ചായ വിഷ്ണു പ്രോത്സാഹിപ്പിക്കുന്നുണ്ട്. അങ്ങനെ അവസാനം പാട്ട് പാടാനായി മൈക്കുമെടുത്ത് സ്റ്റേജിലേക്ക് കയറി. ആ രാഗ വിസ്താരം കേൾക്കുവാൻ വേണ്ടി അവളും. മൈക്ക് എടുത്ത് അവൻ അവളുടെ മുഖത്തേക്ക് നോക്കി, അവളെ നോക്കി ഒന്ന് കണ്ണുചിമ്മി അവൾക്ക് മാത്രം മനസിലാവുന്ന കുസൃതി ചിരിയോടെ അവൻ പാടി തുടങ്ങി 🎶അമ്പ് പെരുന്നാൾ ചേലോടേ… എൻ്റെ മുന്നിൽ വന്നവളാ… അന്ന് തൊട്ടേ ഉള്ളാകേ… വമ്പ് കാട്ടണ പെണ്ണിവളാ… ആരുമില്ലാ നേരത്ത്… ശൃംഗാരമോതും കണ്ണിവളാ… വീട് നിറയെ പിള്ളേരായ്… എൻ നാട് വാഴാൻ പോണോളാ… പാതിരാവിൻ വാതിലെന്നും ചാരിടുന്നോള്… പാതിയായ് എന്നുമെന്നിൽ ഒട്ടിടുന്നോള്…🎶…തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • രണ്ടാമിന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കക്ക് രക്ഷയില്ല; 91 റൺസെടുക്കുമ്പോഴേക്കും 7 വിക്കറ്റുകൾ വീണു

    രണ്ടാമിന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കക്ക് രക്ഷയില്ല; 91 റൺസെടുക്കുമ്പോഴേക്കും 7 വിക്കറ്റുകൾ വീണു

    രണ്ടാമിന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കക്ക് രക്ഷയില്ല; 91 റൺസെടുക്കുമ്പോഴേക്കും 7 വിക്കറ്റുകൾ വീണു

    കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് രണ്ടാമിന്നിംഗ്‌സിലും ബാറ്റിംഗ് തകർത്ത. രണ്ടാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലാണ്. 91 റൺസ് എടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകൾ വീണത്. സ്പിന്നർമാരാണ് രണ്ടാമിന്നിംഗ്‌സിൽ കൂടുതൽ നാശം വിതച്ചത്

    രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ടും അക്‌സർ പട്ടേൽ ഒരു വിക്കറ്റുമെടുത്തു. ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബവുമ 29 റൺസുമായും കോർബിൻ ബോസ്‌ക് ഒരു റൺസുമായും ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കക്ക് നിലവിൽ 63 റൺസിന്റെ ലീഡായി. നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സിൽ 189 റൺസിന് അവസാനിച്ചിരുന്നു. 

    ദക്ഷിണാഫ്രിക്ക ഒന്നാമിന്നംഗ്‌സിൽ 159 റൺസിനാണ് പുറത്തായത്. രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 189ന് പുറത്താകുകയായിരുന്നു. ഇന്ത്യക്കായി കെഎൽ രാഹുൽ 39 റൺസും റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ 27 വീതം വിക്കറ്റുകളും വീഴ്ത്തി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സിമോൻ ഹാർമർ നാല് വിക്കറ്റും മാർകോ ജാൻസൻ 3 വിക്കറ്റുമെടുത്തു
     

  • ​സോണി എക്സ്പീരിയ 10 VII: പുതിയ ഡിസൈനുമായി അപ്രതീക്ഷിതമായി അവതരിച്ചു

    ​സോണി എക്സ്പീരിയ 10 VII: പുതിയ ഡിസൈനുമായി അപ്രതീക്ഷിതമായി അവതരിച്ചു

    ​സോണി എക്സ്പീരിയ 10 VII: പുതിയ ഡിസൈനുമായി അപ്രതീക്ഷിതമായി അവതരിച്ചു

    ടോക്കിയോ: സോണി തങ്ങളുടെ പുതിയ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണായ എക്സ്പീരിയ 10 VII അവതരിപ്പിച്ചു. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, പൂർണ്ണമായും പുതിയ രൂപകൽപ്പനയിലാണ് ഈ ഫോൺ എത്തുന്നത്.

    ​പുതിയ ഡിസൈൻ, മെച്ചപ്പെടുത്തിയ ക്യാമറകൾ, കരുത്തുറ്റ ബാറ്ററി എന്നിവയാണ് എക്സ്പീരിയ 10 VII-ൻ്റെ പ്രധാന പ്രത്യേകതകൾ. പഴയ മോഡലുകളിൽ കണ്ടിരുന്ന 21:9 എന്ന ടോൾ ആസ്പെക്ട് റേഷ്യോ ഉപേക്ഷിച്ച് കൂടുതൽ സാധാരണമായ 19.5:9 അനുപാതത്തിലാണ് പുതിയ ഡിസ്‌പ്ലേ. ഇത് ഫോൺ കൈകാര്യം ചെയ്യാനും വീഡിയോകൾ കാണാനും കൂടുതൽ സൗകര്യപ്രദമാക്കുന്നു.

    പ്രധാന സവിശേഷതകൾ:

    • ഡിസൈൻ: പിൻഭാഗത്തുള്ള ക്യാമറ മൊഡ്യൂളിന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് ഫോണിന് കൂടുതൽ ആധുനിക രൂപം നൽകുന്നു.
    • ക്യാമറ: 50MP പ്രധാന സെൻസറും 13MP അൾട്രാ-വൈഡ് സെൻസറുമുള്ള ഡ്യുവൽ ക്യാമറ സിസ്റ്റമാണ് ഇതിലുള്ളത്.
    • പ്രകടനം: സ്‌നാപ്ഡ്രാഗൺ 6 Gen 3 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്.
    • ബാറ്ററി: 5,000mAh ബാറ്ററിയും 20W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുണ്ട്.
    • മറ്റ് സവിശേഷതകൾ: 3.5mm ഹെഡ്‌ഫോൺ ജാക്ക്, മുൻവശത്ത് സ്റ്റീരിയോ സ്പീക്കറുകൾ, IP65/68 റേറ്റിംഗ് എന്നിവയും ഇതിലുണ്ട്.

    ​വിവിധ രാജ്യങ്ങളിൽ ഈ ഫോണിൻ്റെ പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എക്സ്പീരിയ ഫോണുകൾക്ക് പ്രചാരം കുറവായതുകൊണ്ട് ഈ മോഡൽ ഇവിടെ എത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

  • പാലക്കാട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ; ഗുരുതര പരുക്ക്

    പാലക്കാട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ; ഗുരുതര പരുക്ക്

    പാലക്കാട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ; ഗുരുതര പരുക്ക്

    പാലക്കാട് മണ്ണാർക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞാത്തമ്മയ്(52)ക്കാണ് വെട്ടേറ്റത്. 

    ഭർത്താവ് കുഞ്ഞാലനാണ് ഇവരെ ആക്രമിച്ചത്. മണ്ണാർക്കാട് അലനല്ലൂർ പാലക്കാഴിയിലാണ് സംഭവം. പരുക്കേറ്റ കുഞ്ഞാത്തമ്മ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

    കുഞ്ഞാലൻ ഭാര്യയെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് നാട്ടുകൽ പോലീസ് അറിയിച്ചു.