Author: admin

  • ആദ്യം വെടിക്കെട്ട്, പിന്നാലെ ബുമ്രയുടെ ഇരട്ട പ്രഹരം; ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി

    ആദ്യം വെടിക്കെട്ട്, പിന്നാലെ ബുമ്രയുടെ ഇരട്ട പ്രഹരം; ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി

    ആദ്യം വെടിക്കെട്ട്, പിന്നാലെ ബുമ്രയുടെ ഇരട്ട പ്രഹരം; ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി

    കൊൽക്കത്ത ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുപ്പ ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മത്സരം ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലാണ്. 22 റൺസുമായി വിയാൻ മുൽഡറും 15 റൺസുമായി ടോണി ഡി സോർസിയുമാണ് ക്രീസിൽ

    തകർപ്പൻ തുടക്കമാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി എയ്ഡൻ മർക്രാമും റയാൻ റിക്കൽട്ടണും നൽകിയത്. ഇരുവരും ചേർന്ന് 10 ഓവറിൽ 57 റൺസ് അടിച്ചുകൂട്ടി. പിന്നാലെ ജസ്പ്രീത് ബുമ്രയുടെ ഇരട്ട പ്രഹരമാണ് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടത്. 22 പന്തിൽ 23 റൺസുമായി റിക്കിൽറ്റൻ ആദ്യം പുറത്തായി. തൊട്ടുപിന്നാലെ 31 റൺസെടുത്ത മർക്രാമും വീണു

    ഇതോടെ ദക്ഷിണാഫ്രിക്ക രണ്ടിന് 62 എന്ന നിലയിലായി. സ്‌കോർ 71 ൽ നിൽക്കെ 3 റൺസെടുത്ത ബവുമയെ കുൽദീപ് യാദവും പുറത്താക്കി. പിന്നീട് വിയാൻ മുൽഡറും ഡി സോർസിയും ചേർന്ന് സ്‌കോർ 100 കടത്തുകയായിരുന്നു.
     

  • രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ചെയ്യേണ്ട കാര്യങ്ങൾ കോൺഗ്രസ് ചെയ്തു: ഷാഫി പറമ്പിൽ

    രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ചെയ്യേണ്ട കാര്യങ്ങൾ കോൺഗ്രസ് ചെയ്തു: ഷാഫി പറമ്പിൽ

    രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ചെയ്യേണ്ട കാര്യങ്ങൾ കോൺഗ്രസ് ചെയ്തു: ഷാഫി പറമ്പിൽ

    രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചുവെന്നും ഷാഫി പറമ്പിൽ എം പി. കൂടുതൽ നടപടി വേണമെങ്കിൽ പാർട്ടി നേതൃത്വവും കൂടി ആലോചിച്ച് തീരുമാനിക്കും. കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ടതുണ്ടെങ്കിൽ പാർട്ടി കൂടി ആലോചിച്ച് തീരുമാനിക്കും.

    ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സിപിഎം എന്ത് നടപടി സ്വീകരിച്ചു. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയോ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം, ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി ചെയ്തു. കൂടുതൽ പ്രതികരിക്കാനില്ല. ഇനി കൂടുതൽ കാര്യങ്ങൾ പാർട്ടി ചെയ്യേണ്ടതില്ല. ഇനി കൂടുതൽ ചെയ്യേണ്ടതുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ഷാഫി പറഞ്ഞു

    തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സ്ഥാനാർഥികളെ താഴെത്തട്ടിൽ നിന്നെടുത്തു. പരമാവധി പ്രശ്‌നങ്ങൾ ഒഴിവാക്കി സ്ഥാനാർഥികളെ നിർണയിച്ചു. പ്രശ്‌നങ്ങൾ കുറവുള്ളത് കോൺഗ്രസിലാണ്. തെരഞ്ഞെടുപ്പിനെ ഏറ്റവും കോൺഫിഡൻസോടെ സമീപിക്കുന്നത് യുഡിഎഫും കോൺഗ്രസുമാണെന്നും ഷാഫി പറഞ്ഞു
     

  • വൈറ്റ് കോളർ സംഘത്തെ നിയന്ത്രിച്ചിരുന്നത് മൂന്നു പേർ; ഉമർ നബി അൽ ഖ്വയ്ദയുമായി ചർച്ച നടത്തി

    വൈറ്റ് കോളർ സംഘത്തെ നിയന്ത്രിച്ചിരുന്നത് മൂന്നു പേർ; ഉമർ നബി അൽ ഖ്വയ്ദയുമായി ചർച്ച നടത്തി

    വൈറ്റ് കോളർ സംഘത്തെ നിയന്ത്രിച്ചിരുന്നത് മൂന്നു പേർ; ഉമർ നബി അൽ ഖ്വയ്ദയുമായി ചർച്ച നടത്തി

    ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്‍റെ മുഖ‍്യ ആസൂത്രകൻ ഉമർ നബി മറ്റു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലർത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ. കശ്മീരിലെത്തിയ ഉമർ നബി ഭീകരവാദ സംഘടനയായ അൽ ഖ്വയ്‌ദയുൾപ്പെടെയുള്ള ഗ്രൂപ്പുകളുമായി ചർച്ച നടത്തിയതാണ് കണ്ടെത്തൽ.

    പ്രതികളുടെ മൊബൈൽ ഫോൺ ഉൾ‌പ്പെടെയുള്ളവ പരിശോധിച്ചതിൽ നിന്നുമാണ് നിർണായക തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം, വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചിരുന്നത് മൂന്ന് പേരാണെന്ന് എൻഐഎ കണ്ടെത്തിയതായാണ് സൂചന.

    ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്‍റെ മുഖ‍്യ ആസൂത്രകൻ ഉമർ നബി മറ്റു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലർത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ. കശ്മീരിലെത്തിയ ഉമർ നബി ഭീകരവാദ സംഘടനയായ അൽ ഖ്വയ്‌ദയുൾപ്പെടെയുള്ള ഗ്രൂപ്പുകളുമായി ചർച്ച നടത്തിയതാണ് കണ്ടെത്തൽ.

    പ്രതികളുടെ മൊബൈൽ ഫോൺ ഉൾ‌പ്പെടെയുള്ളവ പരിശോധിച്ചതിൽ നിന്നുമാണ് നിർണായക തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം, വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചിരുന്നത് മൂന്ന് പേരാണെന്ന് എൻഐഎ കണ്ടെത്തിയതായാണ് സൂചന.

  • പ്രണയം: ഭാഗം 30

    പ്രണയം: ഭാഗം 30

    എഴുത്തുകാരി: കണ്ണന്റെ രാധ

    നന്ദനെ കണ്ടതും അവളുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം പോലെ കീർത്തനയ്ക്ക് തോന്നി. കീർത്തനയുടെ ചോടിയിലുള്ള പുഞ്ചിരിയെ തകർക്കാൻ കഴിയുന്നതായിരുന്നു അവളുടെ കണ്ണിലെ ആ തിളക്കം. കീർത്തന നോക്കിയത് അവളെ തന്നെയായിരുന്നു ഐശ്വര്യമുള്ള ഒരു മുഖം, നിറയെ പീലികൾ ഉള്ള കണ്ണ് അവനെ കണ്ടപ്പോഴേക്കും ഒന്നുകൂടി വിടർന്നു . ചിരിയോട് നിൽക്കുന്ന നന്ദനെ നോക്കി ഒന്നുകൂടി ഒരു പുഞ്ചിരി കൊടുത്തു അവൾ. നന്ദുവേട്ടൻ ഇവിടെ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, ആഗ്രഹിച്ചതെന്തോ കണ്ട സന്തോഷത്തിൽ ഓടി വന്നവൾ അവന്റെ അരികിൽ നിന്ന് പറഞ്ഞപ്പോൾ കീർത്തനയ്ക്ക് എന്തോ ആ അധികാരമത്ര ഇഷ്ടപെട്ടില്ല.. ഇതാരാ നന്ദുവേട്ടാ കീർത്തന ചൂണ്ടി അവൾ ചോദിച്ചപ്പോൾ നന്ദന്റെ ചൊടിയിൽ ഒരു ചിരി വിരിഞ്ഞു, ഇത് നമുക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ്, കീർത്തനയെ നോക്കി നന്ദൻ അങ്ങനെ പറഞ്ഞപ്പോഴേക്കും ആ പെൺകുട്ടിയുടെ മുഖത്ത് ഒരു ഭയത്തിന്റെ നിഴൽ വീണത് അവൾ അറിഞ്ഞു, മനസ്സിലാവാതെ അവൾ വീണ്ടും നന്ദന്റെ മുഖത്തേക്ക് നോക്കി അപ്പോഴേക്കും ഓട്ടോക്കാരന് പണവും കൊടുത്തുകൊണ്ട് ആ പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയും അവർക്ക് അരികിലേക്ക് വന്നു. നന്ദുവേട്ടൻ അധികാരത്തോടെയുള്ള അവളുടെ ആ വിളിയാണ് കീർത്തനയുടെ കാതിൽ പ്രതിധ്വനിച്ചത് മുഴുവൻ. ആഹാ നീ ഇവിടെ ഉണ്ടായിരുന്നോ.? ഞാനെവിടെ പോകാനാ അമ്മായി, അവൻ ചിരിയോടെ അവരോട് പറഞ്ഞു നിനക്ക് പുറത്തോട്ട് മറ്റോ എന്തെങ്കിലും ജോലിക്ക് നോക്കിക്കൂടെ? എന്തിനാ ഇവിടെ വെറുതെ ഇങ്ങനെ നിൽക്കുന്നത് ഒന്നുമില്ലെങ്കിലും നല്ല വിദ്യാഭ്യാസം ഇല്ലേ നിനക്ക്, വന്ന പാടെ അമ്മായി അവനെ കുറ്റപ്പെടുത്താൻ തുടങ്ങി എനിക്കിവിടെ കുറച്ച് കമ്മിറ്റ്മെൻസ് ഒക്കെ ഉണ്ടമ്മായി, അങ്ങനെ മാറിനിൽക്കാൻ ഒന്നും പറ്റില്ല. കീർത്തന ഒന്ന് നോക്കിയാണ് അവനത് പറഞ്ഞത്. ഇത് കേട്ടതും അവളുടെ മുഖം ചുവക്കാൻ തുടങ്ങി ദേ ചെറുക്കാ ഇവിടെ ഇങ്ങനെ ഓട്ടോയും ഓടിച്ചു കൊണ്ട് നടന്ന നിനക്ക് പെണ്ണ് കിട്ടില്ല കെട്ടോ, അമ്മായി അവന്റെ തോളിൽ അടിച്ചുക്കൊണ്ട് പറഞ്ഞു നോക്കാം ഈ ഓട്ടോയും ഓടിച്ചു കൊണ്ട് നടന്നിട്ട് ആരെങ്കിലും ഇഷ്ടപ്പെടുമോ എന്ന്, അതും ആരും കാണാത്ത രീതിയിൽ കീർത്തനയേ ഒളിഞ്ഞു നോക്കിയാണ് അവൻ പറഞ്ഞത് അപ്പോഴാണ് അമ്മായി അരികിൽ നിന്ന കീർത്തനയെ കാണുന്നത്, ഈ കൊച്ച് ഏതാടാ ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അമ്മായി ചോദിച്ചു അതെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അമ്മായി അപ്പോഴേക്കും അകത്തുനിന്നും വീണയുടെ ശബ്ദം കേട്ടിരുന്നു. അത് കേട്ടപ്പോഴാണ് അവർക്കൊപ്പം ഉള്ള പെൺകുട്ടിയുടെ മുഖം തെളിഞ്ഞത് എന്ന കീർത്തനയ്ക്ക് തോന്നി മോളുടെ പേരെന്താ ചിരിയോടെ അമ്മായി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു കീർത്തന ഒരു പുഞ്ചിരിയോടെ അവരോട് മറുപടി പറഞ്ഞെങ്കിലും ഹൃദയത്തിനുള്ളിൽ എന്തോ ഒരു വേദന തന്നെ നീറ്റുന്നത് പോലെ അവൾക്കും തോന്നിയിരുന്നു അമ്മായിയ്ക്ക് അറിയാം നമ്മുടെ അമ്പാട്ട് കൃഷ്ണൻ അങ്കിളിന്റെ മോൾ ആണ് അവള്. വീണ പറഞ്ഞു ആഹാ അമ്പാട്ടെ കുട്ടിയാണോ എനിക്ക് മനസ്സിലായില്ല കേട്ടോ, അമ്മായി പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു കീർത്തന ഇത് ശ്രീലക്ഷ്മി എന്റെ കസിനാ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് , വീണ ആ പെൺകുട്ടിയെ കീർത്തനയ്ക്ക് പരിചയപ്പെടുത്തി ഓർമ്മയുണ്ട് കീർത്തന പറഞ്ഞു, ആഹാ നിങ്ങൾ എത്തിയോ? ഇതെന്താ ഇവിടെ തന്നെ നിന്നു കളഞ്ഞത് അകത്തേക്ക് കയറി വായോ അകത്തുനിന്നും സുധ പുറത്തേക്ക് വന്നു കൊണ്ട് വിളിച്ചു, മോളും അകത്ത് കയറിയില്ലേ ഞാനിതാ മോൾക്ക് ചായ എടുക്കാൻ വേണ്ടി പോയതാ, കീർത്തനയുടെ കൈയിലേക്ക് ചായയുടെ ഗ്ലാസ് വച്ചു കൊടുത്തു കൊണ്ട് സുധ പറഞ്ഞു, നിങ്ങൾ വന്നത് ഞാൻ അറിഞ്ഞില്ല ട്ടോ നിങ്ങള് വാ ചായ തരാം, വാ മോളെ ശ്രീലക്ഷ്മിയുടെ കയ്യിലേക്ക് പിടിച്ചുകൊണ്ട് സുധ അകത്തേക്ക് കയറി , കീർത്തനയുടെ കയ്യിൽ പിടിച്ചു കൊണ്ട് വീണയും അകത്തേക്ക് കയറിയെങ്കിലും അവളുടെ മനസ്സ് ശരിയല്ല എന്ന് അവൾക്ക് തോന്നി. എന്തോ ഒരു അസ്വസ്ഥത വന്നു നിറയുന്നത് പോലെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ നന്ദേട്ടൻ കണ്ണുരുട്ടി നോക്കുന്നുണ്ട്. ശേഷം ആരും കാണാത്ത രീതിയിൽ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു , പിന്നെ കൈയിലിരുന്ന ചായ ഗ്ലാസും വാങ്ങി ഒന്നു മൊത്തി അത് തിരികെ കയ്യിലേക്ക് വച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി, എന്തോ അത്രയും വലിയ വേദനയ്ക്കിടയിലും അത് കണ്ടപ്പോൾ ആകെ ഒരു ആശ്വാസം തോന്നി, മുഖം പെട്ടെന്ന് തന്നെ ചുവന്നു തുടുത്തു. കുറച്ച് സമയം വീണയ്ക്കൊപ്പം ഇരുന്നെങ്കിലും മനസ്സ് ശരിയായിരുന്നില്ല അടുക്കളയിൽ അമ്മായിയും സുധയും കൂടി വലിയ വർത്തമാനവും പാചകവുമാണ്, ശ്രീലക്ഷ്മി വീണയുടെ മുറിയിലേക്ക് കയറി വന്നപ്പോൾ കീർത്തന അവളെ നോക്കി ചിരിച്ചു എന്ന് വരുത്തി. അവൾക്കും കീർത്തനയെ കണ്ടത് എന്തോ ഒരു അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട് എന്ന് കീർത്തനയ്ക്കും തോന്നിയിരുന്നു, കുറച്ചുസമയം ശ്രീലക്ഷ്മി വർത്തമാനം ഒക്കെ പറഞ്ഞിരുന്നു. ഇടയ്ക്ക് വീണയുമായി അവൾ കൂടുതൽ സംസാരിക്കുന്നത് കണ്ട് പതിയെ മുറിയിൽ നിന്നും ഇറങ്ങി, നീ എവിടെ പോവാടി പോകുന്നത് കണ്ടുകൊണ്ട് വീണ ചോദിച്ചു ഒറ്റപ്പെടരുത് എന്ന് തോന്നിയത് കൊണ്ടാവാം ഞാനൊന്ന് വാഷ് റൂമിൽ പോയിട്ട് വരാടി, അത്രയും പറഞ്ഞ് പുറത്തേക്ക് നടന്നപ്പോൾ വീണ പിന്നെ വിളിച്ചില്ല, മനസ്സിന് എന്തോ ഒരു സുഖം തോന്നിയില്ല, നന്ദേട്ടന്റെ മുറിയുടെ അരികിൽ എത്തിയത് പോലും അറിഞ്ഞില്ല. ആ മുറിയും കടന്ന് ഉമ്മറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ഒരു കൈകൾ തന്നെ വലിച്ച് അകത്തേക്ക് കയറ്റി….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ; ചാമ്പ്യൻസ് ട്രോഫി ജയിപ്പിച്ചില്ലേയെന്ന് ഗംഭീർ

    എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ; ചാമ്പ്യൻസ് ട്രോഫി ജയിപ്പിച്ചില്ലേയെന്ന് ഗംഭീർ

    എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ; ചാമ്പ്യൻസ് ട്രോഫി ജയിപ്പിച്ചില്ലേയെന്ന് ഗംഭീർ

    ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. താനുൾപ്പെടെ എല്ലാവർക്കും തോൽവിയിൽ ഉത്തരവാദിത്തമുണ്ട്. ഞങ്ങൾ നന്നായി കളിക്കണമായിരുന്നു. ഒന്നിന് 95 എന്ന നിലയിൽ നിന്ന് 7ന് 122 എന്ന നിലയിലേക്ക് വീഴുന്നത് ഒരിക്കും സ്വീകാര്യമല്ല

    ഒരു താരത്തെ മാത്രമായി ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഞാനൊരിക്കലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തില്ല. പരിശീലകനെന്ന നിലയിൽ തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. പക്ഷേ ചാമ്പ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും ഇംഗ്ലണ്ടിലും അനുകൂലമായ ഫലം കൊണ്ടുവന്നതും ഞാൻ തന്നെയാണ്. 

    ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം. ടെസ്റ്റ് ക്രിക്കറ്റാണ് പ്രധാനമെങ്കിൽ അതിന് അനുസരിച്ചുള്ള പരിഗണന നമ്മൾ കൊടുക്കേണ്ടി വരും. തോൽവിയിൽ ഒരു താരത്തെയോ കുറ്റംപറയാനാകില്ലെന്നും ഗംഭീർ പറഞ്ഞു. ഗുവാഹത്തി ടെസ്റ്റിൽ 408 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. കൊൽക്കത്ത ടെസ്റ്റിൽ 30 റൺസിനും ഇന്ത്യ തോറ്റിരുന്നു.
     

  • അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

    തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കക്കും ഭൂമധ്യരേഖയ്ക്കും സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-വടക്ക്പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്

    തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കും. മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് ഇന്തോനേഷ്യയിൽ കരയിൽ പ്രവേശിച്ചു.
     

  • ഒന്നിനും ഇന്ത്യയെ തളര്‍ത്താനാകില്ല; വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുതെന്ന് ഷാരൂഖ് ഖാന്‍

    ഒന്നിനും ഇന്ത്യയെ തളര്‍ത്താനാകില്ല; വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുതെന്ന് ഷാരൂഖ് ഖാന്‍

    ഒന്നിനും ഇന്ത്യയെ തളര്‍ത്താനാകില്ല; വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുതെന്ന് ഷാരൂഖ് ഖാന്‍

    അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളിലും ഡല്‍ഹി സ്‌ഫോടനത്തിലും കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ ഷാരൂഖ് ഖാന്‍. വീരമ്യത്യു വരിച്ച ജവാന്മാരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുംബൈയില്‍ വെച്ച് നടന്ന ഗ്ലോബല്‍ പീസ് ഓണേഴ്സ് 2025 ചടങ്ങിനെ അഭിസംബോധന ചെയ്താണ് ഷാരൂഖ് ഖാന്‍ സംസാരിച്ചത്.

    ”26/11 ഭീകരാക്രമണം, പഹല്‍ഗാം ഭീകരാക്രമണം, അടുത്തിടെയുണ്ടായ ഡല്‍ഹി സ്‌ഫോടനങ്ങള്‍ എന്നിവയില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികള്‍ക്ക് ആദരാഞ്ജലികള്‍. ഈ ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ച നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നു.”

    രാജ്യത്തെ ധീരരായ സൈനികര്‍ക്കും ജവാന്മാര്‍ക്കുമായി ഈ മനോഹരമായ വരികള്‍ ചൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് ആരെങ്കിലും ചോദിച്ചാല്‍, ഞാന്‍ രാജ്യത്തെ സംരക്ഷിക്കുന്നു എന്ന് അഭിമാനത്തോടെ പറയുക. എത്രമാത്രം സമ്പാദിക്കുന്നുവെന്ന് ചോദിച്ചാല്‍, 140 കോടി ജനങ്ങളുടെ അനുഗ്രഹം നേടുന്നുവെന്ന് പുഞ്ചിരിയോടെ പറയുക.” ”ഭയം തോന്നാറില്ലേ എന്ന ചോദ്യത്തിന് തങ്ങളെ ആക്രമിക്കുന്നവര്‍ക്കാണ് ഭയം തോന്നാറുള്ളതെന്ന് പറയുക. നമുക്ക് ഒന്നിച്ച് സമാധാനത്തിനായി ചുവടുകള്‍ വയ്ക്കാം. രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടിയുള്ള നമ്മുടെ വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്. അതിന് വേണ്ടി ചുറ്റുമുള്ള ജാതി, മതം, വിവേചനം എന്നിവ മറന്ന് മനുഷ്യത്വത്തിന്റെ പാതയിലൂടെ നടക്കാം.

    നമുക്കിടയില്‍ സമാധാനമുണ്ടെങ്കില്‍ ഒന്നിനും ഇന്ത്യയെ ഇളക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ല എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. ഷാരൂഖ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. താരത്തിന് കൈയ്യടിച്ചു കൊണ്ടാണ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

  • തണൽ തേടി: ഭാഗം 49

    തണൽ തേടി: ഭാഗം 49

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    മാത്രമല്ല ആൾക്ക് എന്നേ മനസ്സിലാവും..! വിശ്വാസത്തോടെ പറഞ്ഞു ലക്ഷ്മി അത്ര ആത്മവിശ്വാസമൊക്കെ ആയോ നിനക്ക്.? അവൾ ചോദിച്ചപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു ലക്ഷ്മി ബേക്കറിയിൽ നിന്ന് ബില്ല് കൊടുത്ത് രണ്ടുപേരും കൂടി ബേക്കറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ പരതിയത് അവിടെ എവിടെയെങ്കിലും സെബാസ്റ്റ്യൻ ഉണ്ടോ എന്നായിരുന്നു.. നിന്നെ ഇടയ്ക്ക് ഒന്ന് കാണാൻ പറ്റില്ലേ.? അർച്ചന ചോദിച്ചു ഒരാഴ്ച കൂടി പള്ളിയിൽ ക്ലാസ് ഉണ്ടാകും. അത് കഴിഞ്ഞ് എങ്ങനെയെങ്കിലും അമ്മായിയോടോ മറ്റോ പറഞ്ഞ് സർട്ടിഫിക്കറ്റ് എടുക്കണം എന്ന് ആണ് വിചാരിക്കുന്നത്. എന്തെങ്കിലും ജോലി നോക്കാല്ലോ ലക്ഷ്മി പറഞ്ഞു അത് നന്നായി, നിന്റെ ഈ മതം മാറുന്ന തീരുമാനം മാത്രം എനിക്ക് അത്ര ഇഷ്ടായില്ല. അതിന്റെ ആവശ്യം ഉണ്ടായിരുന്നോ..? അങ്ങനെയൊരു തീരുമാനമെടുത്തത് മറ്റൊന്നും കൊണ്ടല്ലടി, ആ അച്ഛനും അമ്മയും ഞാൻ കാരണം ഒരുപാട് വിഷമിച്ചു. അവർക്ക് എന്തെങ്കിലും ഒരു സന്തോഷം കിട്ടിക്കോട്ടെ എന്ന് വിചാരിച്ചു. പിന്നെ മതം മാറി എന്ന് വെച്ചിട്ട് എനിക്ക് എന്തുമാറ്റം വരാനാ.? എല്ലാ മതങ്ങളും ഒന്നുതന്നെയല്ലേ. നമ്മൾ ഏതു മതത്തിൽ ജീവിക്കുന്നു എന്നതൊന്നുമല്ലല്ലോ നമ്മുടെ പ്രവർത്തി എങ്ങനെയാണ് എന്നുള്ളതല്ലേ പ്രധാനം. ആളിന്റെ അച്ഛനും അമ്മയും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പുള്ളിയുടെ കല്യാണം. അത് പള്ളിയിൽ വച്ച് തന്നെ വേണമെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയതൊക്കെ ആണ്. അപ്പൊൾ അവരുടെ ആ സ്വപ്നം ഞാനായിട്ട് തച്ചുടയ്ക്കുന്നത് ശരിയല്ലല്ലോ. ഒരു അമ്മയുടെ വിഷമം അമ്മയ്ക്ക് മാത്രമേ അറിയൂ. എനിക്ക് ഒരു അമ്മ ഇല്ലാത്തതുകൊണ്ട് എനിക്കത് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. എനിക്ക് അമ്മ ഉണ്ടായിരുന്നെങ്കിൽ എന്റെ അമ്മയ്ക്ക് അങ്ങനെ ആഗ്രഹം ഉണ്ടാവില്ലേ.? എന്റെ കല്യാണം നന്നായിട്ട് നടക്കുന്നത് കാണാൻ.. അത്രയുമേ ഞാൻ കരുതിയുള്ളൂ. നീ ഒരുപാട് മാറിയോ.? നിന്റെ ചിന്തകളിൽ എല്ലാം ആൾക്കാണ് ഇപ്പോൾ പ്രിഫ്രൻസ്. ഇത്രയും ചെറിയ സമയം കൊണ്ട് ആള് നിന്റെ മനസ്സിൽ ഇത്രയും വലിയൊരു സ്ഥാനം നേടുമെന്ന് ഞാൻ വിചാരിച്ചില്ല. നീ വിവേകിനെക്കുറിച്ച് ഇത്രയും ഇഷ്ടത്തോടെ ഒരിക്കൽപോലും എന്നോട് പറഞ്ഞിട്ടില്ല അർച്ചന പറഞ്ഞപ്പോൾ ചിരിക്കുക മാത്രമേ ലക്ഷ്മി ചെയ്തുള്ളൂ. നിർത്തിയിട്ടിരിക്കുന്ന ബസ്സുകൾ നോക്കി നോക്കി അവസാനം സെന്റ് മേരീസ് ബോർഡ് എഴുതിയ ബസിന്റെ അരികിലേക്ക് രണ്ടുപേരും എത്തി.. ആളുകൾ ഒന്നും അധികം കേറിത്തുടങ്ങിയിട്ടില്ല. ആരുമില്ല ബസിൽ. വാതിലിന്റെ അരികിലുള്ള സീറ്റിൽ ആയി വാതിലിലെ കമ്പിയുടെ മുകളിൽ കാല് രണ്ടും നീട്ടി പൊക്കി വച്ച് മൊബൈലിൽ എന്തോണ്ടിക്കൊണ്ട് സെബാസ്റ്റ്യൻ ഇരിക്കുന്നത് ലക്ഷ്മി കണ്ടിരുന്നു. അതല്ലേ ആള്…? സെബാസ്റ്റ്യനേ നോക്കി പരിചയ ഭാവത്തോടെ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അർച്ചന ചോദിച്ചപ്പോൾ അവൾ അതേന്ന അർത്ഥത്തിൽ തലയാട്ടി കാണിച്ചിരുന്നു. ഒരു പേടിയും ഇല്ലാതെ അർച്ചന വണ്ടിയിലേക്ക് കയറിയപ്പോൾ ഒന്ന് ഭയന്നു പോയിരുന്നു ലക്ഷ്മി. അവൾ കയറാൻ മടിച്ചുനിന്നു. അപ്പോഴേക്കും സെബാസ്റ്റ്യൻ കണ്ണുയർത്തി അർച്ചനയേ ഒന്നു നോക്കി. അവളെ കണ്ട് മനസിലായിരുന്നില്ല എങ്കിലും അവൻ പെട്ടെന്ന് കാലുകൾ താഴ്ത്തിയിരുന്നു. അപ്പോഴാണ് പുറത്തു നിന്ന് പരുങ്ങി കളിക്കുന്ന ലക്ഷ്മിയെ കണ്ടത്. അതോടെ സെബാസ്റ്റ്യൻ ഫോൺ ലോക്ക് ചെയ്ത് സീറ്റിലേക്ക് വച്ചതിനു ശേഷം അർച്ചനയേ ഒന്നുകൂടി നോക്കി .ഞാൻ അർച്ചന, ലക്ഷ്മിയുടെ ഫ്രണ്ട് ആണ്. അവൾ സ്വയം പരിചയപ്പെടുത്തിയപ്പോൾ സെബാസ്റ്റ്യൻ ഒന്ന് ചിരിച്ചു. ശേഷം സീറ്റിൽ നിന്നും എഴുന്നേറ്റു.. കേറി വാടി.. ലക്ഷ്മിയോട് അർച്ചന പറഞ്ഞപ്പോൾ ലക്ഷ്മിയെ ഒന്ന് നോക്കിയിരുന്നു സെബാസ്റ്റ്യൻ. ഞാൻ ചേട്ടനേ പരിചയപ്പെടാൻ വേണ്ടി വന്നതാ. എനിക്ക് ചേട്ടനെ അറിയാം. അർച്ചന സ്വയം പരിചയപ്പെടുത്തുകയാണ്. സെബാസ്റ്റ്യൻ നന്നായെന്ന് ചിരിച്ചു കാണിച്ചു . തന്റെ പേരെന്താ.? സെബാസ്റ്റ്യൻ അവളോട് ചോദിച്ചു അർച്ചന, ഞാൻ ഇവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് ട്ടോ. എല്ലാ കാര്യങ്ങളും അവൾ എന്നോട് പറഞ്ഞു. അതിനുമോന്ന് പുഞ്ചിരിക്കുക മാത്രമാണ് സെബാസ്റ്റ്യൻ ചെയ്തത്. തനിക്ക് എന്നെ എങ്ങനെ അറിയാം.? സെബാസ്റ്റ്യൻ അവളോട് ചോദിച്ചു ഞാൻ ഇടക്കൊക്കെ ഈ ബസ്സിന് കയറാറുള്ളത് ആണ്. അപ്പോഴൊക്കെ ഞാൻ ചേട്ടനെ കണ്ടിട്ടുണ്ട്. പിന്നെ ഞങ്ങളുടെ കോളേജിൽ ചേട്ടനെ അറിയാത്തത് ഇവൾക്ക് മാത്രം ആയിരിക്കും അർച്ചന പറഞ്ഞപ്പോൾ സെബാസ്റ്റ്യന് ചെറിയൊരു നാണം തോന്നി….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • 93 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി; ഗംഭീറിന്റെ കസേര തെറിക്കുമോ

    93 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി; ഗംഭീറിന്റെ കസേര തെറിക്കുമോ

    93 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി; ഗംഭീറിന്റെ കസേര തെറിക്കുമോ

    ഗുവാഹത്തി ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ 408 റൺസിന്റെ തോൽവി വഴങ്ങിയതോടെ ഇന്ത്യക്ക് നാണംകെട്ട റെക്കോർഡ്. 93 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലെ റൺസുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണ് ഇന്ന് സംഭവിച്ചത്. ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിൽ 400ലേറെ റൺസിന് തോൽക്കുന്നത്. 2004ൽ നാഗ്പൂരിൽ 342 റൺസിന് തോറ്റതായിരുന്നു ഇതുവരെ ഏറ്റവും വലിയ തോൽവിയായിരുന്നത്

    2006ൽ പാക്കിസ്ഥാനെതിരെ കറാച്ചിയിൽ 341 റൺസിനും 2007ൽ ഓസ്‌ട്രേലിയക്കെതിരെ 307 റൺസിനും 2017ൽ ഓസ്‌ട്രേലിയക്കെതിരെ പൂനെയിൽ 333 റൺസിനും ഇന്ത്യ തോറ്റിട്ടുണ്ട്. ദക്ഷിണാഫ്രിക്കയാകട്ടെ ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ ജയമാണ് ഗുവാഹത്തിയിൽ സ്വന്തമാക്കിയത്. 2018ൽ ഓസ്‌ട്രേലിയക്കെതിരെ ജോഹാന്നാസ്ബർഗിയിൽ നേടിയ 492 റൺസിന്റെ വിജയമാണ് ഇവരുടെ ഇതുവരെയുള്ള റെക്കോർഡ് ജയം

    ഗുവാഹത്തി ടെസ്റ്റിലും ജയിച്ചതോടെ പരാജയമറിയാത്ത നായകൻ എന്ന റെക്കോർഡ് നിലനിർത്താൻ ടെംബ ബവുമക്ക് സാധിച്ചു. ഇന്ത്യയിൽ 25 വർഷത്തിനിടെ ആദ്യത്തെ ടെസ്റ്റ് പരമ്പര വിജയം കൂടിയാണിത്. ഇന്ത്യ ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് നാട്ടിൽ ഒരു പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങുന്നത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനോടും 0-3ന് തോറ്റിരുന്നു. 

    ഇതോടെ രണ്ട് ടെസ്റ്റ് പരമ്പരകളിൽ സമ്പൂർണ തോൽവി വഴങ്ങുന്ന ആദ്യ പരിശീലകനെന്ന നാണക്കേട് ഗൗതം ഗംഭീറിന്റെ തലയിലായി. ഗംഭീറിന്റെ പരിശീലന രീതിയിൽ നേരത്തെ തന്നെ വ്യാപക വിമർശനങ്ങളുയർന്നിരുന്നു. ടീമിന്റെ ഘടന ഒറ്റയടിക്ക് ഉടച്ചുവാർക്കാനുള്ള ഗംഭീറിന്റെ ശ്രമം ഇന്ത്യൻ ക്രിക്കറ്റിനെ തന്നെ നശിപ്പിക്കുന്നതായാണ് വിമർശനം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയും തോറ്റതോടെ ഗംഭീറിന്റെ പരിശീലന സ്ഥാനം ഇനിയെത്ര നാൾ ഉണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്‌
     

  • കേരളത്തിലെ എസ് ഐ ആർ നടപടികൾ സ്റ്റേ ചെയ്യണം; ചാണ്ടി ഉമ്മൻ സുപ്രീം കോടതിയിൽ

    കേരളത്തിലെ എസ് ഐ ആർ നടപടികൾ സ്റ്റേ ചെയ്യണം; ചാണ്ടി ഉമ്മൻ സുപ്രീം കോടതിയിൽ

    കേരളത്തിലെ എസ് ഐ ആർ നടപടികൾ സ്റ്റേ ചെയ്യണം; ചാണ്ടി ഉമ്മൻ സുപ്രീം കോടതിയിൽ

    എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ സുപ്രീം കോടതിയിൽ. കേരളത്തിലെ എസ്‌ഐആർ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മൻ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരാൻ സുപ്രീം കോടതിയിൽ ചാണ്ടി ഉമ്മൻ അപേക്ഷ നൽകി.

    എസ്‌ഐആറിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിന് മുമ്പ് എന്യൂമേറഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന തിടുക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കി, ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പൂർത്തിയാക്കണമെന്ന നിർബന്ധമില്ലെന്നും രത്തൽ ഖേൽക്കർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു

    തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഷെഡ്യൂൾ അനുസരിച്ച് എന്യൂമറേഷൻ ഫോം സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്യാൻ ഡിസംബർ നാല് വരെ സമയമുണ്ട്. എന്നാൽ ചില ജില്ലകളിൽ രണ്ട് ദിവസത്തികം പൂർത്തിയാക്കണമെന്ന് നിർദേശിച്ചതായി രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നു. ബുധനാഴ്ച സുപ്രീം കോടതി ഹർജി പരിഗണിക്കും മുമ്പ് ജോലി പൂർത്തിയാക്കാൻ കമ്മീഷന് തിടുക്കമെന്ന ആക്ഷേപമാണ് ഉയർന്നത്. എന്നാൽ ഇത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇത് നിഷേധിച്ചിരുന്നു.