Author: admin

  • പ്രണയം: ഭാഗം 29

    പ്രണയം: ഭാഗം 29

    എഴുത്തുകാരി: കണ്ണന്റെ രാധ

    അവളുടെ കീഴ്ച്ചുണ്ട് അവൻ സ്വന്തം ആക്കി, തന്റെ ചുണ്ടുകൾ കൊണ്ട് അവിടെ ഒരു വലയം തീർത്തു, ആ ചുണ്ടുകളിലെ മധുരം നുകർന്നവൻ..! അവൾ അവന്റെ പുറത്ത് നഖങ്ങളാൽ പുതിയ ഒരു ചിത്രം വരച്ചു പിറ്റേദിവസം വീണയുടെ പിറന്നാളായതുകൊണ്ട് വീട്ടിലേക്ക് വരണം എന്ന് പ്രത്യേകം അവൾ ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഇനിയിപ്പോൾ അവൾ ക്ഷണിച്ചിട്ടില്ലെങ്കിലും വീട്ടിലേക്ക് പോകും എന്നുള്ളത് ഉറപ്പാണ്. എന്തെങ്കിലും കാരണം കിട്ടി ആളെ കാണാൻ അവസരവും കാത്തു നിൽക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഒരു പിറന്നാൾ. ആ സമയത്ത് താൻ എന്താണെങ്കിലും വീട്ടിലേക്ക് പോകാതിരിക്കില്ലല്ലോ. അവൾക്കു വേണ്ടി ഒരു ഗിഫ്റ്റ് വാങ്ങി കൊണ്ടാണ് വീട്ടിലേക്ക് പോകാനായി തയ്യാറായത്. അവിടെ ചെന്നപ്പോൾ സുധയും വീണയും അമ്പലത്തിൽ പോയി തിരികെ വന്നിട്ടേ ഉള്ളൂ തന്നെ കണ്ടപ്പോഴേക്കും സുധയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. ഒരു കണക്കിന് അത് കാണുന്നത് വലിയ സന്തോഷമാണ് കീർത്തനയ്ക്ക്. ആളിന്റെ അമ്മയ്ക്ക് തന്നെ ഇഷ്ടമാണല്ലോ എന്നുള്ള ഒരു സമാധാനം ആണ് അപ്പോൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. ആഹാ നീ എത്തിയോ..? ഞാൻ ഓർത്തു വരില്ല എന്ന് വീണ പറഞ്ഞു ഞാനങ്ങനെ വരാതിരിക്കൂമോ കീർത്തന ചോദിച്ചു. ഒരുപാട് നേരം ആയോ മോളെ വന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി സുധ ചോദിച്ചു. ഞാൻ വന്നിട്ടെയുള്ളൂ, അമ്മേ അവൾ ഹാപ്പി ബർത്ത് ഡേ പറഞ്ഞുകൊണ്ട് കവർ കയ്യിലേക്ക് ഏല്പിച്ചു കൊടുത്തിരുന്നു. വീണ അവളോട് താങ്ക്സ് പറഞ്ഞു. ഇതൊന്നും വേണ്ടാരുന്നു ഗിഫ്റ്റ് ഇല്ലാതെ പിറന്നാളിന് വരാനോ.? കീർത്ന അത് പറഞ്ഞപ്പോൾ അവൾ ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തത്. കയറി വാ മോളെ ഞാൻ ചായ എടുക്കാം അത് പറഞ്ഞു സുധ അകത്തേക്ക് പോയി നന്ദേട്ടൻ പുറത്തേക്ക് പോയിരിക്കുകയാണ്. അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു കൊടുത്തിരുന്നു വീണ അതിനു ഞാൻ ചോദിച്ചില്ലല്ലോ നന്ദേട്ടൻ എവിടുന്ന് നീ ചോദിച്ചില്ലേലും പറയാനുള്ളത് എൻറെ കടമയാണ്. ആണല്ലോ. അതുകൊണ്ട് പറഞ്ഞതാ.വീണ പറഞ്ഞു എന്നോട് പറഞ്ഞിരുന്നു. പറഞ്ഞപോലെ നിനക്കിപ്പോൾ ഏട്ടന്റെ കാര്യങ്ങളൊക്കെ അറിയാലോ. ഞാനതങ്ങു മറന്നുപോയി സോറി. അവൾ പറഞ്ഞപ്പോൾ കൂർപ്പിച്ചു നോക്കി കീർത്തന ചെറിയൊരു സദ്യ ഒക്കെ ഉണ്ടെടി നീ എല്ലാം കഴിഞ്ഞിട്ട് പോയാൽ മതി. പെട്ടെന്ന് പോകല്ലേ വീണ പറഞ്ഞു എല്ലാം കഴിഞ്ഞേ പോകുന്നുള്ളൂ. ഞാൻ പ്രത്യേകം വീട്ടിൽ പറഞ്ഞിട്ടുണ്ട്. വൈകുന്നേരത്തേക്ക് അങ്ങ് ചെല്ലു എന്ന് എന്നോടുള്ള സ്നേഹം കൊണ്ടാണോ അതോ…. വീണ ചോദിച്ചു നിൻറെ ചേട്ടനെ എനിക്ക് ഇഷ്ടം ആണെന്ന് നിനക്കറിയാമല്ലോ, അതേപോലെ നിന്നേ എനിക്കിഷ്ടമാണ്. സത്യം പറഞ്ഞാ അങ്ങേരെ വീഴ്ത്താൻ വേണ്ടി ഞാൻ നിന്നെ പരിചയപ്പെടുന്നത്. എനിക്ക് നിന്നോട് ഉള്ളത് ഒരു ആത്മബന്ധം ആണ്. നീ എൻറെ സ്വന്തം അല്ലേ നിനക്ക് വേണ്ടി മാത്രം ആണ് ഞാൻ ഇവിടെ വന്നത്. നന്ദേട്ടനെ കാണാൻ ആണെങ്കിൽ എനിക്ക് എന്തൊക്കെ വഴികളുണ്ട്. എനിക്കറിയാം പെണ്ണേ ഞാൻ ചുമ്മാ പറഞ്ഞത്. പിന്നെ എന്തുണ്ട് നന്ദേട്ടന് പുതിയ വിശേഷം. വീണ ചോദിച്ചു നിൻറെ ചേട്ടൻറെ വിശേഷം നിനക്ക് ചോദിച്ചു കൂടെ. എന്നെക്കാൾ കൂടുതൽ ആളുടെ വിശേഷങ്ങളൊക്കെ അറിയുന്നത് നീയല്ലേ, അപ്പൊ പിന്നെ നിന്നോട് ചോദിക്കുന്നത് അല്ലേ എളുപ്പം ? ഓഹോ നന്ദേട്ടന് പുതിയൊരു ഇൻറർവ്യൂ നിന്റെ അച്ഛൻ പറഞ്ഞിട്ട് ഉണ്ട് എന്ന് കേട്ടല്ലോ. ഒരുപാട് ദൂരെ ആയിരിക്കും അതുകൊണ്ട് നന്ദേട്ടന് മടിയാ… വേണ്ട എന്ന് വിചാരിച്ച് ഇരിക്കുകയാണ് ദൂരെ ആണെങ്കിൽ കാമുകീ കാമുകന്മാർക്ക് പരസ്പരം കാണാൻ പറ്റില്ലല്ലോ അല്ലേ പോടി സത്യം പറ അതല്ലേ കാരണം.? അതും ഒരു കാരണം തന്നെ ആണ്. അതും ഒരു കാരണമാണ് എന്ന് അല്ല അത് മാത്രമാണ് കാരണം. നന്ദേട്ടൻ ഇന്റർവ്യൂന് വിളിച്ചു എന്ന് അറിഞ്ഞപ്പോൾ മുതൽ ഇവിടെ അമ്മയ്ക്ക് വല്ലാത്തൊരു സന്തോഷവും നിന്നെ ഒരുമാതിരി ദൈവത്തിന്റെ സ്ഥാനത്ത് കാണുന്നതുപോലെയൊക്കെ നിന്നെ പറ്റി പുകഴ്ത്തി പുകഴ്ത്തി പറഞ്ഞ് അമ്മ ഉത്തരത്തിൽ എത്തിയിരിക്കുകയാണ്. .വീണ പറഞ്ഞു എന്താണെങ്കിലും ഇന്റർവ്യൂവിന് പോവാനാ ഞാൻ നന്ദനോട് പറഞ്ഞത്. അപ്പോഴേക്കും നന്ദന്റെ ഓട്ടോ മുറ്റത്ത് വന്ന് നിന്നിരുന്നു. കീർത്തനയെ കണ്ടതും പെട്ടെന്ന് അവന്റെ ചോടികളിൽ ഒരു ചിരി വിടർന്നു. നിന്റെ കൂട്ടുകാരി എപ്പോ വന്നു.? വീണയുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ കീർത്തന അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.. എന്റെ കൂട്ടുകാരി എത്ര നിഷ്കളങ്കമായ ചോദ്യം. അവൾ അവിടെ നിന്നിറങ്ങിയ സമയം മുതൽ ഇവിടെ എത്തിയ നേരം വരെ കറക്റ്റ് ആയിട്ട് അറിയായിരിക്കും ഏട്ടന് എന്നിട്ട് എന്തിനാ എന്നോട് ഇങ്ങനെ ചോദിക്കുന്നെ… വീണ ചോദിച്ചപ്പോൾ നന്ദന് അറിയാതെ ചിരിച്ചു പോയിരുന്നു. ഓട്ടോയിൽ നിന്നും ഒരു പാക്കറ്റ് എടുത്തു കൊണ്ട് അവൻ അകത്തേക്ക് കയറി. ഇങ്ങനെയാണോ ഒരാൾ വീട്ടിൽ വന്നാൽ നീ പുറത്തു നിർത്തിയിരിക്കുകയാണോ.? വീണയുടെ മുഖത്തേക്ക് നന്ദൻ ചോദിച്ചു. ചേട്ടൻ കൈപിടിച്ച് അങ്ങോട്ട് കേറ്റന്നേ അതായിരിക്കും അവൾക്കും സന്തോഷം. അല്ലേടി..? വീണ ചോദിച്ചു ഈ പെണ്ണിന്റെ കാര്യം. കീർത്തന പറഞ്ഞു. നന്ദൻ അവളെ നോക്കി വീണ കാണാതെ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു അപ്പോഴേക്കും കീർത്തനയുടെ മുഖം ചുവന്നു തുടങ്ങിയിരുന്നു. വീണയുടെ കയ്യിലേക്ക് ആ പാക്കറ്റ് കൊടുത്തുകൊണ്ട് നന്ദൻ പറഞ്ഞപ്പോൾ ഇരുവരും സംസാരിക്കട്ടെ എന്ന് കരുതി ആ പായ്ക്കറ്റുമായി അകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു വീണ കേറടി ഇങ്ങോട്ട് കൈയ്യിൽ പിടിച്ച് വലിച്ച് നന്ദനവളെ അകത്തേക്ക് കയറ്റിയപ്പോൾ അവളുടെ ചുണ്ടിലും ഒരു ചിരി വിടർന്നിരുന്നു. മുറ്റത്ത് മറ്റൊരു ഓട്ടോ കൊണ്ടുവന്ന നിർത്തിയപ്പോഴാണ് അതിലേക്ക് രണ്ടുപേരും ശ്രദ്ധിച്ചത്. പെട്ടെന്ന് നന്ദൻ അവളുടെ കൈകൾ വേർപ്പെടുത്തി. അച്ഛന്റെ പെങ്ങളുംമോളും ആണ് നന്ദൻ പറഞ്ഞപ്പോൾ അവൾ അവിടേക്ക് നോക്കിയിരുന്നു. 45 നടുത്ത് പ്രായം വരുന്ന ഒരു സ്ത്രീയും അവർക്കൊപ്പം ഒരു പെൺകുട്ടിയും. പെൺകുട്ടിക്ക് പ്രായം ഏതാണ്ട് തന്നെക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവായിരിക്കും. പക്ഷേ ആ മുഖത്ത് നല്ല ഐശ്വര്യം ഉണ്ടെന്ന് കീർത്തനയ്ക്ക് തോന്നി. നന്ദനെ കണ്ടതും അവളുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം പോലെ കീർത്തനയ്ക്ക് തോന്നി. കീർത്തനയുടെ ചോടിയിലുള്ള പുഞ്ചിരിയെ തകർക്കാൻ കഴിയുന്നതായിരുന്നു അവളുടെ കണ്ണിലെ ആ തിളക്കം….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ദേശീയ ടീമിലെത്തണോ, ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം; രോഹിതിനോടും കോഹ്ലിയോടും ബിസിസിഐ

    ദേശീയ ടീമിലെത്തണോ, ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം; രോഹിതിനോടും കോഹ്ലിയോടും ബിസിസിഐ

    ദേശീയ ടീമിലെത്തണോ, ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം; രോഹിതിനോടും കോഹ്ലിയോടും ബിസിസിഐ

    തുടർന്നും ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും ബിസിസിഐയുടെ നിർദേശം. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് നിർദേശം. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച ഇരു താരങ്ങളും നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്

    ബിസിസിഐയുടെ നിർദേശത്തിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധനാണെന്ന് രോഹിത് ശർമ അറിയിച്ചിട്ടുണ്ട്. അതേസമയം കോഹ്ലി ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. കായികക്ഷമത നിലനിർത്താനായാണ് ഇരുവരോടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ബിസിസിഐ നിർദേശിച്ചതെന്നാണ് വിവരം

    ഇതിന് മുമ്പും ഇരു താരങ്ങൾക്കും ബിസിസിഐ സമാനമായ നിർദേശം നൽകിയിരുന്നു. ഓസീസിനെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു അന്ന് നിർദേശം നൽകിയത്.
     

  • പ്രവസത്തിനിടെ കുഞ്ഞ് മരിച്ചു; ചിറ്റൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി

    പ്രവസത്തിനിടെ കുഞ്ഞ് മരിച്ചു; ചിറ്റൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി

    പ്രവസത്തിനിടെ കുഞ്ഞ് മരിച്ചു; ചിറ്റൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി

    പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ ചികിത്സാ പിഴവ് പരാതി. മതിയായ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ചിറ്റൂർ വണ്ടിത്താവളം നാരായണൻകുട്ടി- ആനന്ദി ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ രാത്രി മരിച്ചത്. 

    പ്രസവത്തിൽ കുഞ്ഞിന്റെ ഇടതുകൈക്ക് ഗുരുതര പരുക്കേറ്റെന്നും മതിയായ സംവിധാനങ്ങളില്ലാതെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചെന്നും കുടുംബം ആരോപിച്ചു. എന്നാൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.

    പരാതിയിൽ ഡിഎംഒ തലത്തിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഡെലിവറിയിൽ സങ്കീര്ണ്ണത ഉണ്ടായിട്ടും സുഖപ്രസവത്തിന് ഡോക്ടർമാർ കാത്തിരുന്നെന്നും ആരോപണമുണ്ട്. പ്രസവത്തിൽ കുട്ടിയുടെ ഇടതു കൈക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ശ്വാസം എടുക്കുന്നതിലും ബുദ്ധിമുട്ടുണ്ടായി. സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തത് മതിയായ സുരക്ഷ ഉറപ്പാക്കാതെയെന്നും പരാതിയുണ്ട്.

     

  • യുപിയിലെ എല്ലാ ജില്ലകളിലും തടങ്കൽ പാളയങ്ങൾ തുടങ്ങാൻ യോഗി സർക്കാർ; അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിക്കുന്നു

    യുപിയിലെ എല്ലാ ജില്ലകളിലും തടങ്കൽ പാളയങ്ങൾ തുടങ്ങാൻ യോഗി സർക്കാർ; അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിക്കുന്നു

    യുപിയിലെ എല്ലാ ജില്ലകളിലും തടങ്കൽ പാളയങ്ങൾ തുടങ്ങാൻ യോഗി സർക്കാർ; അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിക്കുന്നു

    ലക്നൗ: ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി താൽക്കാലിക ‘ഡിറ്റൻഷൻ സെന്ററുകൾ’ (തടങ്കൽ പാളയങ്ങൾ) സ്ഥാപിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. സംസ്ഥാനത്തെ ‘നുഴഞ്ഞുകയറ്റക്കാരെ’ കണ്ടെത്തി പുറത്താക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

    ​എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും (DMs) പോലീസ് മേധാവികൾക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശം മുഖ്യമന്ത്രി നൽകി.

    വാർത്തയിലെ പ്രധാന വിവരങ്ങൾ:

    • നടപടിക്രമം: അനധികൃതമായി താമസിക്കുന്ന വിദേശികളെയും നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി ഈ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റും. തുടർന്ന് അവരുടെ രേഖകൾ പരിശോധിച്ച് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും (Deportation).
    • സുരക്ഷാ മുൻകരുതൽ: ദേശസുരക്ഷ, ക്രമസമാധാനം, സാമൂഹിക ഐക്യം എന്നിവ മുൻനിർത്തിയാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അനധികൃത കുടിയേറ്റം ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.
    • നിരീക്ഷണം ശക്തം: ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ അനധികൃതമായി സംസ്ഥാനത്ത് താമസിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ വ്യാപകമായ പരിശോധന നടത്താനും നിർദ്ദേശമുണ്ട്. നേപ്പാളുമായി അതിർത്തി പങ്കിടുന്നതിനാലും യുപിയിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.
    • പ്രതിപക്ഷ വിമർശനം: എന്നാൽ, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. 8 വർഷമായി ഭരിച്ചിട്ടും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ കഴിയാത്ത സർക്കാർ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പുതിയ നാടകങ്ങൾ കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അജയ് റായ് ആരോപിച്ചു.

    ​വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ‘പ്രത്യേക തീവ്ര തിരുത്തൽ’ (Special Intensive Revision – SIR) നടപടികൾ നടക്കുന്നതിനിടെയാണ് യോഗി സർക്കാരിന്റെ ഈ നിർണ്ണായക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

  • തണൽ തേടി: ഭാഗം 43

    തണൽ തേടി: ഭാഗം 43

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അവളുടെ കൈയിലിരുന്ന കട്ടൻചായ വാങ്ങിക്കൊണ്ട് വളരെ സ്വാഭാവികമായി അവൻ പറഞ്ഞു. കാര്യം അറിയാതെ അമ്പരക്കുകയാണ് അവൾ.. അപ്പോഴേക്കും സാലിയോട് എന്തോ സംസാരിച്ചുകൊണ്ട് അവൻ അതൊന്ന് സിപ്പ് ചെയ്തിരുന്നു. അവൾ അത്ഭുതത്തോടെ അവനെ നോക്കി ,വീണ്ടും അവൻ ആരും കാണാതെ കണ്ണ് ചിമ്മി കാണിച്ചു നിങ്ങൾ വന്നിട്ട് ഒത്തിരിനേരം ആയോ.? അവളുടെ മുഖത്തേക്ക് നോക്കിയാണ് സാലി ചോദിച്ചത്. ഞങ്ങൾ ഇങ്ങോട്ട് വന്ന് കയറിയതേയുള്ളൂ, ഭയങ്കര മഴയായിരുന്നു.. ആ മഴയിവിടാണോ പെയ്തത്.? അവിടെ നല്ല കോള് ഉണ്ടായിരുന്നു. അപ്പോഴേ ഞാൻ ഓർത്തു ഇവിടെ ആയിരിക്കും എന്ന്… സാലി പറഞ്ഞു സണ്ണി ചാച്ചൻ എന്തിയേ.? . സെബാസ്റ്റ്യൻ ചോദിച്ചു ഇച്ചായനും ചേട്ടായിയും കൂടി എങ്ങോട്ടോ പോയി ആനി പറഞ്ഞു എങ്ങോട്ടോ പോയെന്നോ.? എങ്ങോട്ടാ ബിവറേജിൽ അല്ലാതെ എങ്ങോട്ട്? സാലി പറഞ്ഞു ചായ ഇരിപ്പുണ്ടോ കൊച്ചേ…? ഉണ്ടേൽ കുറച്ചും ഇങ്ങു താ ആനി സെബാസ്റ്റ്യന്റെ കൈയ്യിലെ ചായ നോക്കി അവളോട് ചോദിച്ചു ഇല്ല ഞാൻ ഇപ്പോൾ ഇടാം ആന്റി… അവൾ പറഞ്ഞു.. ഇല്ലെങ്കിൽ വേണ്ട, ഉണ്ടെങ്കിൽ ശകലം എടുക്കാൻ പറഞ്ഞത് ആണ്. ഞാനിപ്പോ ഇടാം ആന്റി… അതും പറഞ്ഞു അവൾ അകത്തേക്ക് പോയപ്പോൾ സെബാസ്റ്റ്യൻ അവളെ ഒന്ന് നോക്കിയിരുന്നു… അവളും അത് കണ്ടു. തിരിഞ്ഞ് അവൾ നോക്കിയപ്പോൾ അവൻ വീണ്ടും ആ ചായ ക്ലാസ് ഒന്ന് സിപ്പ് ചെയ്ത് കണ്ണുചിമ്മി അവളെ കാണിച്ചു. അവളുടെ ചുണ്ടിൽ വിടർന്ന ഒരു പുഞ്ചിരി നിറഞ്ഞു. സിനിയും അനുവും കൂടി അപ്പോഴേക്കും വന്നിരുന്നു. അനുവിന് സെബാസ്റ്റ്യനേ കാണുമ്പോഴെല്ലാം വല്ലാത്ത വേദനയാണ്. ലക്ഷ്മിയേയും സെബാസ്റ്റ്യനെയും ഒരുമിച്ച് കാണുന്നത് അവൾക്ക് ഇഷ്ടമല്ല. ചേട്ടായി എന്തിനാ ഓടി പിടിച്ചു പോന്നത് അവൾ വിഷമത്തോടെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. ആ കൊച്ച് പരിചയമില്ലാത്ത ഒരിടത്ത് തന്നെ ഇരിക്കുകയല്ലേ, അപ്പോൾ അവന് അവിടെ എങ്ങനെയാ ഇരിക്കുന്നത്..? മറുപടി പറഞ്ഞത് ആനിയാണ്… സെബാസ്റ്റ്യൻ അതിനൊന്നും ചിരിച്ചു എന്ന് മാത്രം വച്ചു നാളെ തൊട്ട് അവൾക്ക് മഠത്തിൽ പോകണ്ടേടാ.? സാലി പടിയിലിരുന്നു കൊണ്ട് സെബാസ്റ്റ്യനോട് ആയി ചോദിച്ചു. ആഹ് രാവിലെ തൊട്ട് പോണം. എനിക്കും നാളെ തൊട്ട് പോണം. ഇനി പോകാതിരിക്കുന്നതെങ്ങനെയാ. നീയും പോകുന്നില്ലേ.? സാലി ചോദിച്ചു ഞാൻ നാളെ തൊട്ട് പോകുന്നുണ്ട്. അമ്മച്ചിയും പൊയ്ക്കോ. അവള് ക്ലാസ്സ് കഴിഞ്ഞ് വന്നോളും. എവിടെയാ ഇറങ്ങേണ്ടത് എന്നൊക്കെ നീ പറഞ്ഞുകൊടുത്തിട്ടുണ്ടോ.? അതൊക്കെ ഞാൻ പറഞ്ഞോളാം… സെബാസ്റ്റ്യൻ അലസമായി പറഞ്ഞു സിനിയും അനുവും മറ്റെന്തോ കാര്യങ്ങൾ സംസാരിക്കുകയാണ്. ആനിയും സാലിയും അവിടുത്തെ ആഹാരത്തെപ്പറ്റി ഒക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നു. എല്ലാവരും പല ലോകത്താണെന്ന് മനസ്സിലാക്കിയതും ചായ കുടിച്ചു കഴിഞ്ഞാ സെബാസ്റ്റ്യൻ അടുക്കളയിലേക്ക് ഗ്ലാസ്സുമായി പോയിരുന്നു. അവൻ അകത്തേക്ക് കയറി പോകുന്നത് അനു കണ്ടിരുന്നു. അടുക്കളയിൽ ചെന്നപ്പോൾ എല്ലാ ഗ്ലാസിലേക്കും ചായ പകർത്തുകയാണ് ലക്ഷ്മി.. അവൻ അവൾക്ക് പിന്നിൽ ചെന്ന് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു.. കുനിഞ്ഞു നിന്ന് ചായ ഗ്ലാസ്സിലേക്ക് പകർന്നവൾ പെട്ടെന്ന് നിവർന്നപ്പോൾ തല ചെന്ന് ഇടിച്ചത് അവന്റെ തോളിലാണ്. മുന്നോട്ട് നീങ്ങാനും വയ്യാത്ത അവസ്ഥയിൽ ആയി ലക്ഷ്മി, പാതകത്തിൽ അത്രയും തട്ടി ആണ് നില്കുന്നത്. അത്രയും തൊട്ടരികിൽ അവനെ കണ്ടതും അവൾ ഒന്ന് അമ്പരപ്പെട്ട് പോയിരുന്നു. പെട്ടെന്ന് ശരീരത്തിലേക്ക് ഒരു വിറയലും പരിഭ്രമവും ഒക്കെ കയറി വരുന്നത് അവളറിഞ്ഞു. അത് മനസ്സിലാക്കി എന്നോണം അവൻ പെട്ടെന്ന് കയ്യിലിരുന്ന ഗ്ലാസ്‌ സ്ലാബിന് പുറത്തേക്ക് വച്ചിരുന്നു. അതും അവളുടെ തോളിനു മുകളിലൂടെ കയ്യിട്ട്..! ഒരു വിരൽ ദൂരം ഇപ്പോൾ രണ്ടുപേരും തമ്മിലുള്ളു. അടിവയറ്റിൽ ഒരു തീഗോളം ഉയരുന്നത് അവൾ അറിഞ്ഞു. നല്ല ചായയായിരുന്നു..! അവളുടെ കാതോരം അവൻ പറഞ്ഞു, ശേഷം ചെറുചിരിയോടെ അവിടെയിരുന്ന രണ്ട് ഗ്ലാസുകളിൽ ഉള്ള ചായ എടുത്തു കൊണ്ട് പുറത്തേക്ക് പോയിരുന്നു. അതിലൊന്ന് ആനിക്കും മറ്റൊന്ന് സാലിക്കും അവൻ തന്നെ കൊടുത്തു.. പുറകെ സിനിക്കും അനുവിനുമുള്ള ചായയുമായി അവളും വന്നിരുന്നു. ഒരു കുസൃതി അപ്പോഴും അവന്റെ ചൂണ്ടിൽ ബാക്കിയായി ഉണ്ടെന്ന് അവൾക്ക് തോന്നി. അവളെ കാണുമ്പോഴൊക്കെ കുസൃതിയായി ഇരുകണ്ണും ചിമ്മി കാണിക്കുന്നുണ്ട്. നിനക്ക് വേണ്ടേ? അവളുടെ മുഖത്തേക്ക് നോക്കി സാലിയാണ് ചോദിച്ചത്.. ഇപ്പോഴാണ് അവർ മുഖത്ത് നോക്കിയൊന്ന് സംസാരിക്കുന്നത് എന്ന് ലക്ഷ്മി ഓർത്തു. വല്ലാത്തൊരു സമാധാനം ആ നിമിഷം അവളിൽ നിറഞ്ഞിരുന്നു. ഞാൻ കുടിച്ചിരുന്നു.! സെബാസ്റ്റ്യന്റെ മുഖത്ത് നോക്കി ചിരിയോടെയാണ് അവൾ മറുപടി പറഞ്ഞത്. ആ നിമിഷം കുസൃതിയോടെ അവളെ നോക്കി പുരികം പൊക്കി അവൻ. അവൾ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ ഒന്ന് ചിരിച്ചു. വളരെ സന്തോഷം നിറഞ്ഞ ഒരു വൈകുന്നേരം ആയിരുന്നു അതെന്ന് ലക്ഷ്മിക്കും തോന്നിയിരുന്നു.. തിരികെ വന്നതും എല്ലാവരും അവശരായിരുന്നു. ആനിയും സാലിയും അപ്പുറത്തെ മുറിയിലേക്ക് കിടക്കാൻ പോയപ്പോഴേക്കും സിമി കിടന്ന റൂമിലേക്ക് പോയി കിടന്നിരുന്നു അനു. സിനി തിരികെ അവളുടെ റൂമിലേക്ക് ഇരുന്ന് ലക്ഷ്മിയോട് കുറച്ചുനേരം സംസാരിച്ചു. സന്ദ്യയുടെ വീട്ടിലെ വിശേഷങ്ങളും ഒക്കെ ചോദിച്ച് കുറച്ച് സമയം നിന്നു. അത് കഴിഞ്ഞപ്പോഴേക്കും സിനിക്കും ക്ഷീണം തോന്നി.. വല്ലാത്തൊരു യാത്രയായിരുന്നു ചേച്ചി. എനിക്കാണെങ്കിൽ തുണി ഒത്തിരി അലക്കാൻ കിടക്കുന്നു. സിനി കിടന്നോ . ഞാൻ പോയി അലക്കിക്കോളാം. അയ്യോ വേണ്ട ചേച്ചിയെ കൊണ്ട് എന്റെ തുണിയൊക്കെ അലക്കിപ്പിക്കുക എന്ന് പറഞ്ഞാൽ… അങ്ങനെയൊന്നും കരുതേണ്ട, എന്റെ തുണി സിനി അലക്കി തന്നിട്ടില്ലേ.? നാളെ കോളേജിൽ പോകേണ്ടതല്ലേ കിടന്നോ? എനിക്ക് ഏതായാലും കിടന്നാലും ഉറക്കം വരില്ല. ഇവിടെ വെറുതെ ഇരിക്കേണ്ടല്ലോ, ഞാൻ പോയി തുണി അലക്കിട്ട് വരാം… ചേച്ചി തോട്ടിലൊന്നും പോണ്ടാട്ടോ. പിന്നിലെ പൈപ്പിൽ നിന്ന് വെള്ളം പിടിച്ച് തുണി അലക്കിയാൽ മതി.. ശരി അവൾ അതും പറഞ്ഞു സിനിയുടെ തുണിയും അവളുടെ തുണിയും എല്ലാം എടുത്തുകൊണ്ട് പിന്നാമ്പുറത്തേക്ക് പോയിരുന്നു. തുണി അലക്കി കൊണ്ടിരിക്കുമ്പോൾ ആണ് കുളികഴിഞ്ഞ് ബാത്‌റൂമിന്റെ അകത്തുനിന്നും സെബാസ്റ്റ്യൻ വരുന്നത് കണ്ടത്. കിടക്കായിരുന്നില്ലേ..? അവൾക്ക് അരികിലേക്ക് വന്ന് തോർത്ത് പിഴിഞ്ഞ് അയയിലേക്ക് വിരിച്ചുകൊണ്ട് അവൻ ചോദിച്ചു. എനിക്ക് പകൽ കിടന്നാൽ ഉറക്കം വരില്ല. അങ്ങനെ ശീലമില്ല.. അവൾ വസ്ത്രം കുടഞ്ഞ് വിരിക്കുന്നതിനിടയിൽ പറഞ്ഞു.. അവന്റെ കയ്യിൽ മുഷിഞ്ഞ ലുങ്കി കണ്ടപ്പോൾ അവൾ അല്പം മടിയോടെയെങ്കിലും അവനോട് പറഞ്ഞു.. തന്നേക്ക് ഞാൻ കഴുകി ഇട്ടേക്കാം.. വേണ്ട ഞാൻ കഴുകിക്കോളാം… അത് തോളിൽ ഇട്ട് കൊണ്ട് അവൻ പറഞ്ഞു. അധികാരപൂർവ്വം അവന്റെ തോളിൽ നിന്നും അവളത് എടുത്ത് സോപ്പ് വെള്ളത്തിൽ മുക്കിവച്ചു.. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു. അതെ ഞാനൊരു കാര്യം ചോദിക്കട്ടെ… അവൾക്കറരികിലേക്ക് നീങ്ങി നിന്നു… ചേട്ടായി..! അടുക്കള വാതിലിൽ വന്ന് നിന്ന് അനിഷ്ടത്തോടെ അനു വിളിച്ചപ്പോൾ അവൻ പെട്ടെന്ന് അവളുടെ അരികിൽ നിന്നും അല്പം മാറി അനുവിനെ ഒന്ന് നോക്കി… എന്താടി…? ആന്റി വിളിക്കുന്നു.! താല്പര്യമില്ലാതെ അനു പറഞ്ഞിട്ട് അവിടെത്തന്നെ നിന്നപ്പോൾ താൻ ചെല്ലാതെ അവൾ പോകില്ലന്ന് സെബാസ്റ്റ്യന് മനസ്സിലായി. ലക്ഷ്മിയെ ഒന്ന് നോക്കി കണ്ണുകൾ കൊണ്ട് പോവാണെന്ന് പറഞ്ഞ് അവൻ അവൾക്ക് പിന്നാലെ നടന്നു… ലക്ഷ്മി നന കഴിഞ്ഞ് കുളിയും കൂടി കഴിഞ്ഞാണ് പിന്നെ സിനിയുടെ മുറിയിലേക്ക് വന്നത്.. അവളപ്പോഴേക്കും ഒരു ഉറക്കം ഒക്കെ കഴിഞ്ഞ് എഴുന്നേറ്റ് കുളിക്കാൻ തയ്യാറായിരിക്കുകയാണ്. ലക്ഷ്മി അടുക്കളയിലേക്ക് ചെന്നപ്പോൾ പെട്ടെന്ന് മുറ്റത്തേക്ക് സെബാസ്റ്റ്യന്റെ വണ്ടി വരുന്നത് അവൾ കണ്ടു. ഇത് എപ്പോൾ പോയി എന്ന പോലെ അമ്പരന്ന് അവൾ അവനെ ഒന്ന് നോക്കി.. കയ്യിൽ ഒരു പച്ചക്കറി കിറ്റ് ഉണ്ട്. അത് അവളുടെ കയ്യിലേക്കാണ് അവൻ നീട്ടിയത് അമ്മച്ചിയുടെ കൈയ്യിൽ കൊടുത്തേക്ക് അവളോട് അവൻ പറഞ്ഞപ്പോൾ അവൾ അത് വാങ്ങി.. പിന്നെ ഇത് കൈവെച്ചൊ പോക്കറ്റിൽ നിന്നും കുറച്ച് കാശ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തു.. ഇതെന്തിനാ.? അവളാ പണത്തിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. വണ്ടിക്കൂലിയ്ക്കും അത്യാവശ്യം കാര്യങ്ങൾക്കും ഒക്കെ തന്റെ കയ്യിൽ ഒന്നും കാണില്ലല്ലോ. നാളെ തൊട്ട് ബസ്സിൽ ഒക്കെ പോണ്ടേ.? രാവിലെ തന്നാൽ മതിയായിരുന്നു. കുറച്ച് സമയം മുൻപ് തന്നു എന്നും പറഞ്ഞ് എന്തു പറ്റാനാ.? അവൻ അതും പറഞ്ഞ് അകത്തേക്ക് പോയപ്പോൾ അവൾ പച്ചക്കറിയുമായി അടുക്കളയിലേക്ക് ചെന്നിരുന്നു. അവൻ വന്നോ.? അവളുടെ കയ്യില് പച്ചക്കറി കണ്ടു സാലി അവളോട് ചോദിച്ചു. ഇപ്പൊ വന്ന് കയറിയതേയുള്ളൂ അവൾ സാലിയോട് മറുപടിയും പറഞ്ഞു. ശേഷമാ പച്ചക്കറി കിറ്റ് സാലിയുടെ കയ്യിലേക്ക് കൊടുത്തു. നീ കാച്ചിൽ കഴിക്കുമോ കൊച്ചേ.? അതോ നിനക്ക് വേറെ ചോറ് ഉണ്ടാക്കണോ.? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സാലി ചോദിച്ചു.. ഞാൻ കഴിക്കും അമ്മേ. എന്നാ പിന്നെ കാച്ചിൽ മതി. വേണേൽ കുറച്ച് കഞ്ഞിയും കൂടെ വെക്കാം. ആർക്കെങ്കിലും വിശക്കുന്നേൽ കഴിക്കട്ടെ, വേറൊന്നും ഉണ്ടാക്കാൻ വയ്യ സാലി ആനിയോട് പറഞ്ഞു പുറത്തുനിന്ന് എന്തെങ്കിലും വാങ്ങിക്കണോ.,? ഇന്നിനി ഒന്നും വയ്ക്കാൻ നിക്കണ്ട. അടുക്കളയിലേക്ക് വന്ന സെബാസ്റ്റ്യൻ ചോദിച്ചു. എന്നാ പിന്നെ നീ രണ്ടു പൊറോട്ടയോ വല്ലോം വാങ്ങിക്ക്…വൈകിട്ടത്തേക്ക്, സാലി മടിയോടെ പറഞ്ഞു. നീ മീൻ വല്ലോം വാങ്ങിച്ചോ.? നാളെ നിനക്ക് പോകണ്ടേ.? സാലി പറഞ്ഞു നാളെ പൊതി വേണ്ട..! അവൻ പറഞ്ഞു അതെന്താ..? സാലി അവന്റെ മുഖത്തേക്ക് നോക്കി.. നാളെ ഞാൻ ഉച്ചയ്ക്ക് ഉണ്ണാൻ വരും… അവനത് പറഞ്ഞതും അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു. അവൻ കൃത്യമായി അത് കാണുകയും ചെയ്തു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • സഞ്ജു ഇനി മഞ്ഞക്കുപ്പായത്തിൽ; ചെന്നൈ സൂപ്പർ കിംഗ്‌സുമായി കരാർ ഒപ്പിട്ടതായി വിവരം

    സഞ്ജു ഇനി മഞ്ഞക്കുപ്പായത്തിൽ; ചെന്നൈ സൂപ്പർ കിംഗ്‌സുമായി കരാർ ഒപ്പിട്ടതായി വിവരം

    സഞ്ജു ഇനി മഞ്ഞക്കുപ്പായത്തിൽ; ചെന്നൈ സൂപ്പർ കിംഗ്‌സുമായി കരാർ ഒപ്പിട്ടതായി വിവരം

    അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ എത്തിയതായി റിപ്പോർട്ട്. ചെന്നൈയുമായി സഞ്ജു കരാർ ഒപ്പിട്ടതായാണ് വിവരം. അടുത്ത ഐപിഎൽ സീസണിൽ ചെന്നൈക്ക് വേണ്ടിയാകും താരം കളിക്കുക. സഞ്ജുവിന് പകരക്കാരനായി രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് മാറും. 

    ഏറെക്കാലമായി സഞ്ജു ചെന്നൈയിലേക്കെന്ന അഭ്യൂഹം പരക്കാൻ തുടങ്ങിയിട്ട്. 2013 മുതൽ രാജസ്ഥാന്റെ താരമായിരുന്ന സഞ്ജു കഴിഞ്ഞ സീസണുകളിൽ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. രാജസ്ഥാൻ റോയൽസ് വിടാനുള്ള തീരുമാനം അടുത്തിടെ സഞ്ജു ഫ്രാഞ്ചൈസി അധികൃതരെ അറിയിച്ചിരുന്നു. പിന്നാലെയാണ് ചെന്നൈയിലേക്ക് വരുമെന്ന വാർത്തകൾ വന്നത്

    ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ ചെന്നൈ ശക്തമായി തന്നെ സഞ്ജുവിനായി രംഗത്തിറങ്ങുകയായിരുന്നു. താരത്തിനും താത്പര്യം ചെന്നൈയിലേക്ക് എത്താൻ തന്നെയാണ്. സഞ്ജുവിന്റെ ടീം മാറ്റം സംബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് വിവരം.
     

  • മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

    മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

    മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

    ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന് ജാമ്യമില്ല. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. രണ്ടു കേസുകളിലും ജാമ്യാപേക്ഷ നൽകിയിരുന്നു. രണ്ടും വിജിലൻസ് കോടതി തള്ളുകയായിരുന്നു.

    ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വർണമോഷണക്കേസിൽ ആറാം പ്രതിയുമാണ്. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. 

    റാന്നി ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രത്യേക അന്വേഷകസംഘം നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 22നാണ് കേസിൽ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

  • ചെങ്കോട്ട സ്ഫോടനം; പുൽവാമ സ്വദേശി അറസ്റ്റിൽ

    ചെങ്കോട്ട സ്ഫോടനം; പുൽവാമ സ്വദേശി അറസ്റ്റിൽ

    ചെങ്കോട്ട സ്ഫോടനം; പുൽവാമ സ്വദേശി അറസ്റ്റിൽ

    ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പുൽവാമ സ്വദേശി തുഫൈൽ നിയാസ് ഭട്ടിനെയാണ് ജമ്മു കശ്മീർ പൊലീസിന്‍റെ സംസ്ഥാന അന്വേഷണ ഏജൻസിയായ (എസ്ഐഎ) അറസ്റ്റ് ചെയ്തത്.

    സ്ഫോടനം ആസൂത്രണം ചെയ്തതിൽ ഇയാൾക്ക് പങ്കുള്ളതായി നിർണായക തെളിവുകൾ ലഭിച്ചതായാണ് ഒരു അന്വേഷണ ഉദ‍്യോഗസ്ഥൻ ദേശീയ മാധ‍്യമത്തോട് വ‍്യക്തമാക്കിയിരിക്കുന്നത്. വൈറ്റ് കോളർ ഭീകര സംഘവുമായി ഇയാൾക്കുള്ള പങ്ക് അന്വേഷണ സംഘം അന്വേഷിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം ചെങ്കോട്ട സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന നാലുപേരെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

  • തണൽ തേടി: ഭാഗം 45

    തണൽ തേടി: ഭാഗം 45

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    തന്നെ നോക്കാൻ സാധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുകയാണ് പക്ഷേ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്. അത് പിന്നെ…. വാതിലിന്റെ അരികിലേക്ക് കുറച്ചുകൂടി നടന്നുകൊണ്ട് വന്നവൻ പറഞ്ഞു. അത് പിന്നെ എന്താണെന്ന് ഞാൻ അങ്ങ് മറന്നു പോയി…. ഇനി ഓർക്കുമ്പോൾ അത് പറയാം. കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു നിരാശ കൂടുകൂട്ടി…! അത് ചെറു ചിരിയോടെ അവൻ നോക്കി കണ്ടു. അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചു കുടിച്ച ഗ്ലാസ് അവളുടെ കൈയിൽ ബലമായി തന്നെ കൊടുത്തു. അവൻ കയ്യിൽ പിടിച്ചപ്പോൾ ഒരു നിമിഷം അവൾ ഒന്ന് അമ്പരന്നു എങ്കിലും ചിരി മുഖത്ത് നിറഞ്ഞു. എന്റെ ഷർട്ട് ഒന്ന് തേച്ചു വയ്ക്കാമോ.? പതിഞ്ഞ സ്വരത്തിൽ അവളുടെ കാതോരം നിന്നാണ് ചോദ്യം. പരിഭ്രമവും സന്തോഷവും ഒക്കെ നിറഞ്ഞ ഒരു നിമിഷം അവൾ ചിരിയോടെ തലയാട്ടി പറഞ്ഞു അതിനെന്താ എവിടെയാ..? ആ കട്ടിലിൽ എടുത്ത് വച്ചിട്ടുണ്ട്. അവൻ കട്ടിലിൽ വച്ചിരുന്ന കാക്കി ഷർട്ട് ചൂണ്ടിക്കാണിച്ചു.. അവൾ അവനെ മറികടന്ന് അത് എടുക്കാനായി അവിടേക്ക് പോയി.. ആ നിമിഷം വാതിൽക്കൽ രസകരമായ ഒരു തടസ്സം അവൻ സൃഷ്ടിച്ചു. അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ കുസൃതിയോടെ ഇരു കണ്ണും ചിമ്മി കാണിച്ച് ആള് പുറത്തേക്ക് പോയി. അവൻ ബെഡിൽ വെച്ചിരുന്ന ഷർട്ട് എടുത്ത് ഹോളിൽ കൊണ്ടുവന്ന് തേച്ച് തിരികെ മടക്കി മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ കുളിയൊക്കെ കഴിഞ്ഞ് മുറിയിൽ വന്നിട്ടുണ്ട്. ജീൻസും ഇന്നർ ബെന്നിയനും ഇട്ടുകൊണ്ട് അലമാരിയുടെ കണ്ണാടിയിൽ നോക്കി മുടി ചീകുകയാണ്. ദാ ഷർട്ട്…. അവനത് അവളുടെ കയ്യിൽ നിന്നും വാങ്ങി ബട്ടൻസ് ഊരി കസേരയുടെ മുകളിലേക്ക് ഇട്ടു.. ശേഷം അയയിൽ നിന്നും ഒരു ചെക്ക് ഷർട്ട് എടുത്ത് ബട്ടന്‍സ് ഇടുന്നതിനിടയിൽ അവളെ നോക്കി പറഞ്ഞു.. രാവിലെ സിനി പോകുന്ന ബസിന് പോയാ മതി.! കുറച്ചു കഴിയുമ്പോൾ അമ്മച്ചിയും പോവും.. അമ്മച്ചി എവിടെപ്പോവും.? അവൾ അവനോട് ചോദിച്ചു അമ്മച്ചി ആ മഠത്തിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഉച്ചവരെ ഉള്ളൂ, ഒരു രണ്ടു മണി രണ്ടരയ്ക്ക് ആവുമ്പോൾ അമ്മച്ചി പോരും. പക്ഷേ രാവിലെ പോണം.. ഏഴുമണി ആകുമ്പോഴേക്കും ഇവിടുന്ന് ഇറങ്ങും. 8 ആകുമ്പോൾ മഠത്തിൽ കുർബാന ഉണ്ട് അത് കഴിഞ്ഞു അച്ഛൻ കഴിക്കാൻ വരും. സിനിയൊരു 9:00 ആകുമ്പോഴാ പോകുന്നത്. ആ ബസിനു പോയാൽ പള്ളിയുടെ വാതുക്കൽ ചെന്നിറങ്ങാം. അവിടുന്ന് പിന്നെ മഠം എവിടെയാണെന്ന് അറിയാല്ലോ. അതിന്റെ തൊട്ടു താഴെ തന്നെ… എല്ലാം കഴിഞ്ഞ് ഒരു 12 മണിയാവുമ്പൊൾ ഇറങ്ങിയാൽ മതി, അപ്പോൾ എന്റെ ബസ് അതിലെ കൂടെ തന്നെയാ വരുന്നത്. അവൻ പറഞ്ഞു കൂട്ടുകാരിയെ വിളിച്ച് ടൗണിൽ വച്ച് കാണാമെന്ന് പറ… അവൻ ഫോണ് നീട്ടിയപ്പോഴാണ് വൈകിട്ട് അവളെ വിളിക്കാം എന്ന് പറഞ്ഞ കാര്യം തന്നെ ലക്ഷ്മി ഓർത്തത്. അല്ലെങ്കിലും കുറച്ച് സമയങ്ങളായി താൻ ഇവിടെ അല്ലല്ലോ മറ്റൊരു മായാലോകത്താണല്ലോ. അവിടെ അവൻ മാത്രമേ ഉള്ളൂ എന്ന് അവൾക്ക് തോന്നി.. അവൾ ഫോൺ വാങ്ങിയതിനു ശേഷം പിൻ ഡയല് ചെയ്തു ഉടനെ തന്നെ ഫോൺ ഓൺ ആയി. അവൻ അത്ഭുതത്തോടെ അവളെ നോക്കി.. നല്ല ഓർമ്മയാണല്ലോ ചിരിയോട് പറഞ്ഞു കൊണ്ട് കാക്കി ഷർട്ട് മുകളിലേക്ക് ഇട്ടു. ഒന്ന് രണ്ട് ബെല്ലിന് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്. അവൾ സാധാരണ രാവിലെ ഉണരുന്നതാണ്. അതുകൊണ്ടാണ് ധൈര്യത്തോടെ വിളിച്ചത്. ലെച്ചു..! ആദ്യം തന്നെ ആ അഭിസംബോധനയാണ് കേട്ടത്. സെബാസ്റ്റ്യനും കേട്ടിരുന്നു അത് ലച്ചു..! അവൻ പതിയെ ആ പേര് ഒന്ന് നാവിൽ ഉരുവിട്ടു. ഒപ്പം ഒരു പുഞ്ചിരിയും അവന്റെ മുഖത്ത് നിറഞ്ഞു… എന്താടി ഇന്നലെ വിളിക്കാഞ്ഞത്..? തിരക്കായി പോയെടി, ഇന്ന് കാണാൻ പറ്റില്ലേ.? ഒരു 12 -12.30 യൊക്കെ ആകുമ്പോൾ നീ നമ്മുടെ സ്ഥിരം വരുന്ന ബേക്കറിയിലെ വരുമോ.? അവിടെ വന്നാൽ മതി ഞാൻ അങ്ങോട്ട് വരാം. ബസ്റ്റാൻഡിലെ ബേക്കറി ആണോ.? അതെ.. ശരി, ഞാൻ അവിടെ വന്നിട്ട് നിന്നെ വിളിക്കണോ.? വേണ്ട എന്റെ കയ്യിൽ ഫോണില്ല. അങ്ങോട്ട് വിളിക്കാം ഓക്കേ നീ ഏത് ബസ്സിന് വരും അവൾ ചോദിച്ചപ്പോൾ ലക്ഷ്മി സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി.. സെന്റ് മേരി അവൻ പറഞ്ഞു കൊടുത്തു സെന്റ് മേരി ഓക്കേ.. ഫോൺ കട്ട് ചെയ്ത് അവന് നേരെ അവൾ നീട്ടി… ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ…. അവനോട് ചോദിച്ചപ്പോൾ അവൻ ചിരിച്ചുകൊണ്ട് തലയാട്ടി. അവളുടനേ തന്നെ അടുക്കളയിലേക്ക് ചെന്നിരുന്നു.. അവൻ ഒരുങ്ങിയോ.? ആവി പറക്കുന്ന ഇഡ്ഡലി മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്നതിനിടയിൽ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സാലി ചോദിച്ചു… റെഡിയായിട്ടുണ്ട്. എന്നാൽ ഒരു പ്ലേറ്റ് എടുത്ത് രണ്ട് ഇഡ്ഡലിയും സാമ്പാറും കൂടി അവന് എടുത്ത് പെട്ടെന്ന് അങ്ങോട്ട് കൊണ്ടു കൊടുക്ക്. സാലി പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് തന്നെ പ്ലേറ്റിൽ മൂന്നിഡ്ഡലിയും സാമ്പാറും എടുത്ത് ഹോളിലേക്ക് ചെന്നിരുന്നു. അവൻ അപ്പോഴേക്കും കൈയിലെ വാച്ച് ശരിക്ക് കെട്ടിക്കൊണ്ട് ഹോളിലേക്ക് വന്നിരുന്നു.. ഡൈനിങ് ടേബിൾ മുകളിലായി അത് വെച്ച് അവൾ വെള്ളം എടുക്കാനായി അകത്തേക്ക് പോയി. വെള്ളമെടുത്ത് പുറത്തേക്ക് വരുമ്പോൾ സമയമില്ലാതെ ധൃതിപിടിച്ച് കഴിക്കുന്നവനെയാണ് കണ്ടത്.. സാലി അപ്പോഴേക്കും ഒരു കവർ പാല് പൊട്ടിച്ച് കുറച്ച് ചായ ഇട്ട് അവിടേക്ക് കൊണ്ടുവന്നിരുന്നു. ഇഡ്ഡലി തീരാറാകുന്നതേയുള്ളൂ.. ഇടയ്ക്ക് വാച്ചിൽ നോക്കുന്നുണ്ട്. ചായ വേണ്ട അമ്മച്ചി സമയമില്ല അവൻ പറഞ്ഞു. ഒരു ചായ കുടിക്കാൻ അതിനുവേണ്ടി സമയം ഒന്നും വേണ്ട നീ കുടിച്ചിട്ട് പോടാ സാലി അതും പറഞ്ഞു അകത്തേക്ക് പോയി ഭയങ്കര ചൂടാ ഇനി ആറി വരാൻ നേരം എടുക്കും അവൻ പറഞ്ഞു. അവൻ വെള്ളം കുടിച്ച് വച്ച ഗ്ലാസ്സ് കണ്ടവൾ പെട്ടെന്ന് ചായയെടുത്ത് അതിലേക്ക് ആറ്റി. അവൻ ഭക്ഷണം കഴിച്ച് കൈ കഴുകിയപ്പോഴേക്കും ചായയുടെ ചൂട് മാറിയിരുന്നു. പോകാൻ തുടങ്ങിയവന്റെ കയ്യിലേക്ക് അവളത് നീട്ടി.. അവൻ പെട്ടെന്ന് അവളെ ഒന്ന് നോക്കി.. ചൂടില്ല.! പെട്ടെന്ന് കുടിക്കാം അവൾ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നിയിരുന്നു.. അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി ഒറ്റ വലിയ്ക്ക് തന്നെ അവൻ കുടിച്ചു കഴിഞ്ഞു. ഗ്ലാസും തിരികെ കൊടുത്തു. പോയിട്ട് വരട്ടെ..! അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു.. വാതിലോരം അവനെ അനുഗമിച്ചു അവളും ചെന്നു. സോഫയിൽ ആന്റണിയും തറയിൽ സണ്ണിയും കിടപ്പുണ്ട്.. രണ്ടുപേരും നല്ല ഉറക്കമാണ്. അവരെ ഉണർത്താതെ കതക് തുറന്ന് പതിയെ അവൻ പുറത്തേക്ക് നടന്നു. പുറത്ത് നല്ല തണുപ്പ് ആണ്. ഇറങ്ങണ്ട അവളോട് അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി. അവൻ പുറത്തേക്ക് പോയപ്പോൾ എന്തുകൊണ്ടോ നെഞ്ചിൽ വല്ലാത്തൊരു വേദന അവൾ അനുഭവിച്ചു… ബൈക്കിലേക്ക് കയറി പോകുന്നതിനു മുൻപ് അവൾക്ക് വേണ്ടിയൊന്ന് ഹോണും കൂടി അടിച്ചാണ് അവൻ പോയത്. തിരികെ അടുക്കളയിലേക്ക് വന്നപ്പോൾ ആനിയും എഴുന്നേറ്റ് വന്നിട്ടുണ്ട്.. ആഹാ ലക്ഷ്മി നേരത്തെ എഴുന്നേറ്റൊ? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആനി ചോദിച്ചു. അവനു പോണ്ടേ അതിന് എഴുന്നേറ്റു വന്നതായിരിക്കും. . അവളെ നോക്കി സാലിയാണ് മറുപടി പറഞ്ഞത്. താൻ എഴുന്നേറ്റത് ഇനി അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലേ എന്നൊരു സംശയം അവളുടെ മനസ്സിൽ നിറഞ്ഞിരുന്നു.. ഞാൻ രാവിലെ പോകും.! പിന്നെ ഉച്ച ആയിട്ട് വരത്തുള്ളൂ.ആനി ഇവിടെ ഉള്ളതുകൊണ്ട് വേറെ കുഴപ്പമൊന്നുമില്ല. 12മണിക്ക് അവന്റെ ബസ്സിനെ തിരിച്ചുവന്നാൽ മതി. അവളുടെ മുഖത്തേക്ക് നോക്കി സാലി പറഞ്ഞപ്പോൾ അവൾ തലയാട്ടിയിരുന്നു. ചായ കുടിച്ചിട്ട് ഒരുങ്ങു ചെന്ന്… സാലി പറഞ്ഞു. കെട്ടാതെ പിന്നെ പെട്ടെന്ന് പോയി കുളിച്ച് റെഡിയായി. സിനിയോടൊപ്പം ഒരുങ്ങി ഇറങ്ങിയപ്പോൾ ആന്റണി മുറ്റത്ത് നിൽപ്പുണ്ടായിരുന്നു ചായയും കുടിച്ചുകൊണ്ട്. മക്കൾ എങ്ങോട്ടാ ജോലി വല്ലോം ഉണ്ടോ.? ആന്റണി ചോദിച്ചു. ഇല്ലച്ചാ പള്ളിയിൽ.. ഓ അതോ ഞാൻ അങ്ങ് മറന്നു പോയി. ആന്റണി ചിരിയോട് പറഞ്ഞപ്പോൾ അയാൾക്ക് ഒരു ചിര സമ്മാനിച്ചു സിനിയ്ക്ക് ഒപ്പം അവൾ നടന്നു. പള്ളിയിൽ ഇരുന്ന് സിസ്റ്റർ പറഞ്ഞു പഠിപ്പിക്കുന്നത് ഒക്കെ വിശദമായി തന്നെ ശ്രദ്ധിച്ചിരുന്ന് കേട്ടുവെങ്കിലും ഉള്ളിൽ മുഴുവൻ അവനായിരുന്നു ! ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കുന്നുണ്ട്. സമയം 11 മുക്കാൽ ആയതോടെ ഇന്നത്തെ ക്ലാസ് കഴിഞ്ഞു എന്ന് സിസ്റ്റർ പറഞ്ഞിരുന്നു. അതിനിടയിൽ സാലി സിസ്റ്റേഴ്സിന് ചായയൊക്കെ ആയി വന്നത് കാണുകയും ചെയ്തിരുന്നു. പോകുന്നതിനു മുൻപ് സാലിയോടും യാത്ര പറഞ്ഞാണ് ഇറങ്ങിയത്. ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ പ്ലസ്ടുവിന് പഠിക്കുന്ന ഒരു കുട്ടിയുടെ മനസ്സായിരുന്നു അവൾക്ക്. ദൂരെ നിന്നും സെന്റ് മേരി എന്ന ബോർഡ് എഴുതിയ ബസ് വരുന്നത് കണ്ടപ്പോൾ തന്നെ നെഞ്ച് തുടി കൊട്ടിയിരുന്നു… കൈ കാണിക്കാതെ തന്നെ ബസ് കൊണ്ടുവന്ന് അരികിൽ നിർത്തി… ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആളെ ഒന്ന് പാളി നോക്കി ബസ്സിലേക്ക് കയറി. തിരക്ക് കുറവായിരുന്നു. അതുകൊണ്ടു തന്നെ ആളെ കാണാൻ കഴിഞ്ഞു. ശ്രദ്ധയോടെ വണ്ടി ഓടിക്കുകയാണ്. കുറച്ചു മുന്നിലായി ആൾക്ക് കാണാവുന്ന പാകത്തിൽ തന്നെയാണ് സീറ്റ് കിട്ടിയത്. വണ്ടി എടുക്കുന്നതിനു മുൻപ് ആളൊന്നു പാളി നോക്കി തന്നെ. നോട്ടം ഇടഞ്ഞപ്പോൾ ചിരിച്ച് കണ്ണുചിമ്മി.. ധും ധും ധും ദൂരെയേതോ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ബസ്സിൽ അത്രയും നേരം പ്ലേ ചെയ്തു കൊണ്ടിരുന്നത്. താൻ കയറി ഇരുന്ന നിമിഷം തന്നെ ആൾ പാട്ട് മാറ്റി കളഞ്ഞിരുന്നു. 🎶ഊരും പേരും പറയാതെ ഉയിരില്‍ നിറയും നീയാരോ അതിരും മതിലും ഇല്ലാതെ കനവില്‍ വളരും നീയാരോ എതിലേ വന്നെന്നറിയീലാ എപ്പോഴാണെന്നറിയീലാ നേരില്‍ കാണും മുന്‍പേ എന്‍ കരളില്‍ നീയുണ്ടേ🎶 ആ പാട്ട് കേട്ടതും തന്റെ ചൊടിയിലും ഒരു പുഞ്ചിരി വിടർന്നിരുന്നു. പെട്ടിപുറത്ത് ഇരിക്കുന്നത് രണ്ട് പെൺകുട്ടികളാണ്. അവർ രണ്ടുപേരും ഇടയ്ക്കിടെ പാളിയാളെ നോക്കുന്നുണ്ട്. ആൾ ഇതൊന്നും കാണുന്നില്ല. എന്തോ ആ പെൺകുട്ടിയുടെ നോട്ടം ഒന്നും തനിക്ക് അത്ര ഇഷ്ടപ്പെടുന്നില്ലന്ന് ലക്ഷ്മി ഓർത്തു .. 🎶ആദ്യം കാണും ഞൊടിയിലേ ഇത്രക്കിഷ്ടം വളരുമോ ഇതിലും മുന്‍പേ എവിടെയോ.. കണ്ടിട്ടില്ലേ പറയുമോ ഏതേതോ.. ജന്മപ്പൂങ്കാവിന്‍ വഴിയിലോ🎶 ആ വരികൾ വന്നപ്പോഴേക്കും ആള് പെട്ടെന്ന് തന്നെ ഒന്ന് നോക്കി. അപ്പോൾ തന്നെ താനും ആളെ ഒന്ന് നോക്കി. മിഴികൾ പരസ്പരം കോർത്തതും ആള് കണ്ണ് ചിമ്മി കാണിച്ചു…..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്ക, അനുനയവുമായി നഖ്‌വി

    ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്ക, അനുനയവുമായി നഖ്‌വി

    ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്ക, അനുനയവുമായി നഖ്‌വി

    പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് ടീം. ഇസ്ലാമാബാദിലുണ്ടായ ചാവേർ ബോംബാക്കമണത്തിന്റെ പശ്ചാത്തലത്തിലാണ് ലങ്കൻ താരങ്ങൾ പരമ്പരയിൽ നിന്ന് പിൻമാറാനൊരുങ്ങുന്നത്. പാക്കിസ്ഥാനിൽ സുരക്ഷിതരല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു

    ഇന്ന് റാവൽപിണ്ടിയിൽ നടക്കേണ്ട രണ്ടാം ഏകദിന മത്സരത്തിൽ കളിക്കില്ലെന്ന നിലപാടിലാണ് ലങ്കൻ താരങ്ങൾ. അതേസമയം പര്യടനം ഉപേക്ഷിക്കരുതെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡിനോട് പാക് ക്രിക്കറ്റ് ബോർഡ് അഭ്യർഥിച്ചു. ആദ്യ ഏകദിനം നടന്ന റാവൽപിണ്ടിയിൽ നിന്ന് 17 കിലോമീറ്റർ മാത്രം അകലെയായിരുന്നു സ്‌ഫോടനം നടന്നത്

    സ്‌ഫോടനമുണ്ടായിട്ടും ആദ്യ ഏകദിന മത്സരം പൂർത്തിയാക്കിയെങ്കിലും ടീമിന്റെ സുരക്ഷയിൽ ലങ്കൻ താരങ്ങൾ ആശങ്ക അറിയിച്ചിരുന്നു. ടീമിന് എല്ലാ സുരക്ഷയും നൽകാമെന്ന് പാക് ആഭ്യന്തര മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്വി വാഗ്ദാനം ചെയ്‌തെങ്കിലും ലങ്കൻ താരങ്ങൾ ഇതുവരെ വഴങ്ങിയില്ലെന്നാണ് വിവരം