Author: admin

  • എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടും

    എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടും

    എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടും

    എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനത്തെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെടാൻ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബൈയിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവെച്ചിരുന്നു. രാത്രി 11.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനവും ഇന്നത്തേക്ക് പുനഃക്രമീകരിച്ചു

    ജിദ്ദയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് ഉംറ തീർഥാടകരെയും പ്രതിസന്ധിയിലാക്കി. അഗ്നിപർവത ചാരും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്‌നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്

    സ്‌ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാന, യുപി എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.
     

  • സേലത്തെ പൊതുയോഗത്തിന് വിജയ്ക്ക് അനുമതിയില്ല; അപേക്ഷ നിരസിച്ച് പോലീസ്

    സേലത്തെ പൊതുയോഗത്തിന് വിജയ്ക്ക് അനുമതിയില്ല; അപേക്ഷ നിരസിച്ച് പോലീസ്

    സേലത്തെ പൊതുയോഗത്തിന് വിജയ്ക്ക് അനുമതിയില്ല; അപേക്ഷ നിരസിച്ച് പോലീസ്

    കരൂർ ദുരന്തത്തിന് പിന്നാലെ രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്ന ടിവികെ അധ്യക്ഷൻ വിജയ്ക്ക് തിരിച്ചടി. സേലത്തെ പൊതുയോഗത്തിന് പോലീസ് അനുമതി നൽകിയില്ല. ഡിസംബർ 4ന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷ ജില്ലാ പോലീസ് മേധാവി തള്ളി. 

    കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പോലീസുകാരെ നിയോഗിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ബാബറി മസ്ജിദ് ദിനമായ ഡിസംബർ ആറിനും പൊതുയോഗം അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു

    അതേസമയം മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനൂകൂല സമീപനമുണ്ടാകുമെന്ന സൂചനയും പോലീസ് നൽകിയിട്ടുണ്ട്. ഡിസംബർ രണ്ടാം വാരത്തിൽ പൊതുയോഗം നടത്താനായി ടിവികെ വീണ്ടും അപേക്ഷ നൽകിയേക്കും.
     

  • NEW മംഗല്യ താലി: ഭാഗം 89 || അവസാനിച്ചു

    NEW മംഗല്യ താലി: ഭാഗം 89 || അവസാനിച്ചു

    രചന: കാശിനാഥൻ

    മീര പറയുന്ന കാര്യങ്ങൾ ഒന്നൊന്നായി കേട്ടുകൊണ്ട് മഹാലക്ഷ്മി ഞെട്ടി ഇരിക്കുകയാണ്. രവീന്ദ്രൻ സാറിന്റെ ഭാര്യയായിരുന്നു മീര എന്നുള്ളത് ഒരിക്കൽപോലും താൻ പ്രതീക്ഷിച്ചിരുന്നില്ല… ഇങ്ങനെയൊക്കെയായിരുന്നു മിരയുടെ ജീവിതത്തിൽ സംഭവിച്ചത് എന്നുള്ളത് അവരുടെ വാക്കുകളിലൂടെ കേൾക്കും തോറും മഹാലക്ഷ്മിയുടെ ശരീരം തരിച്ചുകൊണ്ടേയിരുന്നു. കരഞ്ഞുകൊണ്ട് നടന്ന കാര്യങ്ങൾ ഒന്നൊന്നായി പറയുകയാണ് മീര. ഒടുവിൽ ഭദ്രലക്ഷ്മി തന്റെ മകളാണെന്ന് മീര പറഞ്ഞതും, മഹാലക്ഷ്മിയുടെ ഇരു മിഴികളും തുറിച്ചു നിന്നു. ഈശ്വരാ… ഇത് സത്യമാണോ മീര അവർ ഉറക്കെ ചോദിച്ചു പോയി. അതെ മാഡം… എന്റെ വയറ്റിൽ പിറന്ന, എന്റെ സ്വന്തം മകളാണ് ഭദ്ര… ഞാനായിരുന്നു എന്റെ കുഞ്ഞിനെ ആ അമ്മത്തൊട്ടിലിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചു പോയത്. എന്നിട്ട് രണ്ട് മാസം കഴിഞ്ഞപ്പോൾ അവിടെ ജോലിയ്ക്കായി അന്വേഷിച്ചു വന്നതും, മംഗലത്ത് ഓർഫനേജിൽ കയറിപ്പറ്റിയതും എല്ലാം എന്റെ കുഞ്ഞിനോടൊപ്പം കഴിയാൻ വേണ്ടി മാത്രമായിരുന്നു. അവളെ ഓർത്താണ് ഞാൻ അവിടെ ജീവിച്ചത്. എന്റെ കൺമുമ്പിൽ തന്നെ എന്റെ കുഞ്ഞു വളരണമെന്ന് ആഗ്രഹിച്ചു കൊണ്ട്… കരഞ്ഞുകൊണ്ട് പറയുകയാണ് മീര. എല്ലാം കേട്ട്കൊണ്ട് വിറങ്ങലിച്ചു ഇരിയ്ക്കുവാൻ മഹാലക്ഷ്മി ക്ക് അപ്പോൾ കഴിഞ്ഞിരുന്നുള്ളൂ. അപ്പോഴാണ് ഓർഫനേജിലെ കുറച്ച് ആളുകൾ മീരയെ കാണുവാനായി വന്നത്. പെട്ടെന്ന് മഹാലക്ഷ്മി എഴുന്നേറ്റ്. പുറത്തേക്കിറങ്ങി വന്നപ്പോൾ ഹരിയും ഭദ്രയും അവിടെ ഓരോരോ കസേരകളിലായി ഇരിക്കുന്നുണ്ട്. ഭദ്രയേ കാണുമ്പോൾ അവളുടെ മുൻപിൽ നിൽക്കുമ്പോൾ മഹാലക്ഷ്മിയ്ക്ക് ഒരുപാട് വേദന തോന്നി. അവളോട് ചെയ്തതും പ്രവർത്തിച്ചതും ഒക്കെ ഓർക്കുമ്പോൾ കുറച്ചു മുന്നേ ടെസ്റ്റ് ചെയ്ത റിസൾട്ട് പോസിറ്റീവായി ക്കൊണ്ട് എത്രയും പെട്ടെന്ന് ഈ ജീവിതം ഒന്ന് തീർന്നു കിട്ടുവാനാണ് അവർ പ്രാർത്ഥിച്ചത് പോലും. മാപ്പ്.. എല്ലാത്തിനും മാപ്പ്. ഭദ്രയെ നോക്കികൈ കൂപ്പി കാണിച്ചു കൊണ്ട് അവർ നടന്നു നീങ്ങി. അമ്മേ… നിൽക്ക്.. ഞാൻ കൊണ്ട് പോയി വിടാം. ഹരി അവരുടെ പിന്നാലെ ഓടിച്ചെന്നു. വേണ്ട മോനെ ഡ്രൈവർ ഉണ്ട്… അത് സാരമില്ല…ഡ്രൈവർ പോയ്ക്കോട്ടെ..ഇപ്പൊ ഞാൻ അമ്മേടെ കൂടെ വരാം. അങ്ങനെ ഹരിയാണ് മഹാലക്ഷ്മിയെ വീട്ടിലേക്ക് കൊണ്ടുപോയി ആക്കിയത്. കുറച്ച് നാളുകൾക്കു ശേഷം ഹരി വീണ്ടും മംഗലത്ത് വീട്ടിൽ കാലുകുത്തി. അവനെ കണ്ടതും സുസമ്മയം ഭാമയും ഓടിവന്നു. മോനേ….. സ്നേഹത്തോടെയുള്ള സൂസമ്മയുടെ വിളിയിൽ ഹരി ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.. സൂസമ്മച്ചി എന്തൊക്കെയുണ്ട് വിശേഷങ്ങൾ….? വിശേഷം ഒന്നും ഇല്ല മോനെ… മോന് സുഖം ആണോ. ആഹ്… അവൻ ഒന്നും മന്ദഹസിച്ചു. അമ്മയുടെ മുറിയിലേക്ക് കയറി ചെന്നപ്പോൾ , ജനാലയുടെ കമ്പിയിൽ അമർത്തിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന മഹാലക്ഷ്മിയെ ആയിരുന്നു അവൻ കണ്ടത്. അമ്മേ…. ഹരി വിളിച്ചതും മഹാലക്ഷ്മി തിരിഞ്ഞുനോക്കി. അമ്മ വിഷമിക്കുവൊന്നും വേണ്ട.. എന്റെ അമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല.. എനിക്ക് 100% ഉറപ്പുണ്ട്..ആ റിസൾട്ട് നെഗറ്റീവ് ആയിരിക്കും… അവൻ പറഞ്ഞതും മഹാലക്ഷ്മി ഹരിയ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു.. നിങ്ങളോട് രണ്ടാളോടും ചെയ്ത പാപത്തിന്റെ ഫലമാണ് ഇതൊക്കെ… ഈ മാറാരോഗം വന്നു തന്നെ എന്നെ കീഴ്പ്പെടുത്തും മോനേ.. എനിക്കത് ഉറപ്പുണ്ട്. പിന്നെ ഒരു സമാധാനം എന്താണെന്ന് വെച്ചാൽ, ഞാൻ ചെയ്ത പാപത്തിന്റെ എല്ലാ ദോഷങ്ങളും ഈ ഭൂമിയിൽ നിന്നും അനുഭവിച്ചു തന്നെയാണ് ഞാൻ മടങ്ങാൻ പോകുന്നത്. ആ ഒരു കാര്യത്തിൽ എനിക്ക് ആശ്വസിക്കാം. ഇല്ല.. എന്റെ അമ്മയ്ക്ക് അങ്ങനെയൊന്നും വരില്ല. ഹരിയുടെ മിഴികൾ നിറഞ്ഞു. പുറത്തേക്കിറങ്ങി പോയിട്ട് അവൻ ഫോണെടുത്ത് അനിരുത്തനെ വിളിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അനിരുദ്ധനും കരയുകയിരുന്നു.. അത് കണ്ടു കൊണ്ടാണ് ഐശ്വര്യ അവന്റെ അടുത്തേക്ക് കയറി വന്നത്. കാര്യങ്ങൾ ചോദിച്ചപ്പോൾ അനിരുദ്ധൻ എല്ലാം വിശദീകരിച്ചു. ഐശ്വര്യ നമുക്കിപ്പോൾ തന്നെ പോകണം താൻ വേഗം റെഡിയാകു … ബയോപ്സിക്ക് അയച്ചു എന്നല്ലേ ഉള്ളൂ… അതിന് ഇത്രമാത്രം അനിയേട്ടൻ ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല.. വരട്ടെ റിസൾട്ട് ഒക്കെ വന്നശേഷം നമുക്ക് പോയാൽ മതി… കേട്ടപാതി അങ്ങോട്ട് ഓടി ചെന്നിട്ട് എന്നാ കിട്ടാനാ. പിന്നെ എന്തായാലും ആ തള്ളക്ക് സുഖമാ.. ദൈവം അറിഞ്ഞു കൊടുത്തത് തന്നെയാണ്. ഐശ്വര്യ പറഞ്ഞു നിർത്തിയതും അനിരുദ്ധൻ അവളുടെ കരണം തീർത്ത ഒരൊറ്റ അടിയായിരുന്നു. ടി…… മര്യാദയ്ക്ക് എന്റെ കൂടെ വരുന്നുണ്ടെങ്കിൽ ഇപ്പോൾ വന്നോണം.. ഇല്ലെങ്കിൽ നീ ഇവിടെ നിന്റെ അപ്പന്റെ അമ്മയുടെയും കൂടെ പൊറുത്താല്‍ മതി… എനിക്ക് എന്റെ പെറ്റമ്മ തന്നെയാടി വലുത്. അവൻ പാഞ്ഞു വെളിയിലേക്ക് പോയി. *** ഒരാഴ്ചയ്ക്കുശേഷം…. ഐശ്വര്യയും അനിയും ചേർന്ന് അമ്മയും ആയിട്ട് ഹോസ്പിറ്റലിൽ എത്തിയതാണ്.. ഇന്നാണ് ബോയിപ്സി റിസൾട്ട്‌ വരുന്നത്.. പ്രാർത്ഥനയോടെ ഇരിക്കുകയാണ് മൂവരും. മഹാലക്ഷ്മി ഇടയ്ക്കൊക്കെ ശ്വാസം എടുത്തു വലിയ്ക്കുന്നത് കാണുമ്പോൾ അനിയ്ക്ക് അറിയാം അമ്മേടെ വിഷമം എത്രത്തോളം ഉണ്ടെന്ന് ഉള്ളത്. ഒടുവിൽ അവരുടെ ഊഴം എത്തി. മൂവരും കേറി ചെന്നപ്പോൾ ഡോക്ടർ റിസൾട്ട്‌ നോക്കുകയാണ്. ഇരിയ്ക്കൂ……. മഹാലക്ഷ്മി വിറയലോടെ കസേരയിൽ ഇരുന്നു. പേടിയ്ക്കുവൊന്നും വേണ്ട കേട്ടോ. നിങ്ങൾക്ക് പ്രോബ്ലം ഒന്നും ഇല്ല.. റിസൾട്ട്‌ നെഗറ്റീവ് ആണ്. ഡോക്ടർ പറയുന്ന കേട്ടതും മഹാലക്ഷ്മിയുടെ മിഴികൾ നിറഞ്ഞു തൂവി. ഐശ്വര്യയും അനിയും സമാധാനഭാവത്തിൽ പരസ്പരം ഒന്നും നോക്കി.. ഡോക്ടർ ഇത് ഉടനെ റിമൂവ് ചെയ്തു കളയേണ്ട ഗ്രോത്ത് ആണോ. നമ്മൾക്ക് മെയിൻ ആയിട്ടുള്ള സർജനെ കൂടി കണ്ടിട്ട് തീരുമാനിക്കാൻ ബാക്കി. എന്റെ അഭിപ്രായത്തിൽ വേറെ പ്രശ്നമൊന്നും ഇല്ലെന്നാണ് തോന്നുന്നത്.. സർജൻ തീരുമാനിക്കട്ടെ. അതാണ് ബെറ്റർ. അനി ചോദിച്ചതും ഡോക്ടർ പറഞ്ഞു. അപ്പോഴേക്കും അനിരുദ്ധന്റെ പോക്കറ്റിൽ കിടന്ന് ഫോൺ ഇരമ്പുന്നുണ്ടായിരുന്നു. ഹരി ആണെന്നുള്ളത് അവന് അറിയാം. ഫോണും എടുത്ത് അനി വെളിയിലേക്ക് ഇറങ്ങി. ഏട്ടാ….. ഹരി അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല മോനെ. റിസൾട്ട് നെഗറ്റീവ് ആണ്. ഞങ്ങൾ ഡോക്ടറെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് നീ വിളിച്ചത്. സത്യമാണോ ഏട്ടാ, പേടിക്കേണ്ടതായ യാതൊരു സുഖവും അമ്മയ്ക്ക് ഇല്ലല്ലോ അല്ലേ. ഇല്ല മോനെ നമ്മുടെയൊക്കെ പ്രാർത്ഥന ദൈവം കേട്ടതുകൊണ്ട് അമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല.. എത്ര ദിവസമായിട്ട് ടെൻഷൻ അടിക്കുന്നു. ഇപ്പഴാ മനസമാധാനമായത്. അതെ…. സത്യം. ചേട്ടനും അനുജനും കൂടി സംസാരിച്ചുകൊണ്ട് നിന്നപ്പോൾ മഹാലക്ഷ്മിയും ഐശ്വര്യയും ഇറങ്ങിവന്നു,സർജനെ കാണുവാനായി പോകുവാനാണ് വന്നത്.. ആ സമയത്ത് ഐശ്വര്യയുടെ ഫോണിലേക്ക് ഭദ്രയും വിളിച്ചിരുന്നു. അനിരുദ്ധൻ പറഞ്ഞ മറുപടി തന്നെയാണ് അവളും ഭദ്രയെ അറിയിച്ചത്. എല്ലാവർക്കും ആശ്വാസവും സമാധാനവും ആയ നിമിഷം. ഹരി നല്ല തിരക്കിലായിരുന്നു കുറച്ചു ദിവസങ്ങൾ ആയിട്ട് അവന് ആകെ ഓട്ടപ്പാച്ചിൽ മാത്രമാണ്,,,രവീന്ദ്രൻ അവന്റെ പേരിൽ സ്റ്റാർട്ട് ചെയ്ത പുതിയ കമ്പനിയുടെ കാര്യങ്ങളൊക്കെ നോക്കണം. ഒപ്പം തന്നെ അനിരുത്തനെയു ഐശ്വര്യയെയും മംഗലത്ത് ഗ്രൂപ്പിന്റെ മൊത്തം കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കണം. രാത്രി ഏറെ വൈകിയാണ് ഹരി വീട്ടിൽ എത്തുന്നത് പോലും. പിന്നെ ഇപ്പോൾ ഒരു ആശ്വാസമുള്ളത് എന്താണെന്ന് വെച്ചാൽ രവീന്ദ്രൻ മംഗലത്ത് ഓർഫനേജിന്റെ അടുത്തായിയുള്ള ഹൗസിംഗ് കോംപ്ലക്സിൽ നിന്ന് ഒരു വീട് വാങ്ങി… മീരയെയും കൂട്ടി അയാൾ അവിടെയാണ് താമസം. പകലുമുഴുവനും മീര ഓർഫനേജിൽ തന്നെയാണ്.. അവിടെ അത്യാവശ്യം അന്തേവാസികൾ ഒക്കെ ഉള്ളതിനാൽ അവരുടെയൊക്കെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് മീരയുടെ നേതൃത്വത്തിലാണ്. ഓർഫനേജിൽ നിന്നും ഒരു ഇറക്കം തന്റെ ജീവിതത്തിൽ ഇല്ലെന്നുള്ളത് മീര രവീന്ദ്രനോട് പറഞ്ഞു അതിൽ പ്രകാരമാണ് അയാൾ ഇങ്ങനെ ഒരു സൊലൂഷൻ കണ്ടെത്തിയത്. ഭദ്രയും ഹരിയും ഇപ്പോഴും ആ വാടകവീട്ടിൽ തന്നെയാണ് തുടരുന്നത്. അച്ഛന്റെയും അമ്മയുടെയും അടുത്തൊക്കെ അവൾ പോകാറുണ്ട്. അവരോടൊപ്പം സമയം ചിലവഴിക്കാറുണ്ട്. എന്നാലും തങ്ങളുടെ ഈ കൊച്ചു വീട്ടിലെ സന്തോഷകരമായ ദിവസങ്ങൾ ഒരുപാട് ആസ്വദിക്കുകയാണ് രണ്ടാളും ചേർന്ന്. അങ്ങനെ ഏറെ നാളുകൾക്കു ശേഷം കുടുംബത്തിൽ ഉണ്ടായിരുന്ന പിശാച് ഇറങ്ങിപ്പോയ നിമിഷം ആയിട്ടാണ് ഹരി അമ്മയുടെ റിസൾട്ട് വന്ന ദിവസത്തെ ഭദ്രയോട് വർണ്ണിച്ചത്. ജീവിതം എന്താണെന്ന് ഉള്ളത് അമ്മ പഠിച്ചത് ഈ കഴിഞ്ഞ ഒരു ഏഴ് ദിവസങ്ങൾ കൂടി ആയിരുന്നു എന്ന് ഹരി പറഞ്ഞു. മഹാലക്ഷ്മിയുടെ പാതി ജീവനും തീർന്ന മട്ടിലായിരുന്നു അവർ കഴിഞ്ഞത്. അനിരുദ്ധൻ ഇറങ്ങിപ്പോകുന്ന പിന്നാലെ ഐശ്വര്യയും അവളുടെ കുടുംബവും മഹാലക്ഷ്മിയെ കാണുവാനായി എത്തിയിരുന്നു. അവരുടെ അവസ്ഥ കണ്ടതും ഐശ്വര്യ പിന്നീട് മടങ്ങി പോയില്ല. ഇത്രയൊക്കെ ഉള്ളൂ ഒരാളുടെ ജീവിതം എന്ന് അവളും പഠിച്ചു എന്തെങ്കിലും ഒരു മാറാവ്യാധി വന്നാൽ അപ്പൊ കഴിയും പണവും പ്രതാപവും പ്രശസ്തിയും ഒക്കെ എന്നുള്ളത് മഹാലക്ഷ്മിയിലൂടെ അവൾ മനസ്സിലാക്കി. രവീന്ദ്രനോട് കമ്പനി ഏറ്റെടുക്കുവാൻ മഹാലക്ഷ്മി പറഞ്ഞ കാര്യങ്ങൾ അയാളാണ് ഹരിയെ അറിയിച്ചത്. അവൻ അനിയേ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചപ്പോൾ അവനും വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു. അങ്ങനെ ഹരി ഒന്നു രണ്ടു ദിവസങ്ങൾ കമ്പനിയിൽ ചെന്നിട്ട് പതിയെ കാര്യങ്ങൾ ഒന്നൊന്നായി വീണ്ടെടുക്കുവാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഒപ്പം ഏട്ടനെ എല്ലാ നന്നായി പഠിപ്പിക്കുകയും ചെയ്തു.. പഴയ രീതിയിലേക്ക് കമ്പനി വളരണമെങ്കിൽ ഏറെ സമയം എടുക്കും എന്നുള്ളത് ഹരിക്ക് വ്യക്തമായി അറിയാം. അതുവരെ കാത്തിരിക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ല താനും. എന്നാൽ രവീന്ദ്രന്റെ നേതൃത്വത്തിൽ ഹരി ആരംഭിച്ച പുതിയ സംരംഭം , ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും ഒരു സൂര്യനെപ്പോലെ കത്തിജ്വലിച്ചു കയറി വരികയായിരുന്നു… ഓഫീസിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുവാനായി ഭദ്രേയും അവൻ ഹെൽപ്പ് ചെയ്യുവാനായി വിളിച്ചപ്പോൾ, അവൾ റെഡി. അടുത്ത തിങ്കളാഴ്ച മുതൽ ഭദ്രയും വന്നു തുടങ്ങാമെന്ന് അവൾ അവനോട് പറഞ്ഞു. അങ്ങനെ അമ്മ ഹോസ്പിറ്റലിൽ നിന്നും എത്തിയ ദിവസം വൈകുന്നേരം ഭദ്രയും ഹരിയും കൂടി മംഗലത്ത് വീട്ടിലേക്ക് ചെന്നിരുന്നു. ഹരി അപ്പോഴാണ് ഫ്രീ ആയത്. അതുകൊണ്ടാണ് വീട്ടിൽ എത്തുവാൻ ലേറ്റ് ആയി പോയതും. അമ്മയുടെയും ഏട്ടന്റെയും ഒക്കെ കൂടെയിരുന്ന് കുറെയേറെ സമയം അവർ സംസാരിച്ചു. അപ്പോഴാണ് രവീന്ദ്രനും മീരയും അവിടേക്ക് വന്നത്. എല്ലാവർക്കും സന്തോഷവും ആശ്വാസവും… അനിരുദ്ധൻ കഴിക്കുവാനുള്ള ഫുഡ് ഒക്കെ വെളിയിൽ നിന്നും വരുത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് എല്ലാവരും പിരിഞ്ഞു പോയത് ഹരിയോടും ഭദ്രയോടും ഒരു ദിവസത്തേക്ക് വീട്ടിലേക്ക് വരുവാൻ പറഞ്ഞ് അച്ഛനും അമ്മയും നിർബന്ധിച്ചപ്പോൾ ഒടുവിൽ അവർ രണ്ടാളും അവിടേക്ക് പോയി. ചെന്നപ്പോൾ ആയിരുന്നു നാലഞ്ചു ബാഗുകൾ പായ്ക്ക് ചെയ്തു വെച്ചിരിക്കുന്നത് ഭദ്ര കാണുന്നത്. അച്ഛാ… ഇതെന്താണ്..? ഭദ്ര രവീന്ദ്രനെ നോക്കി ചോദിച്ചു. ഞാനും അമ്മയും കൂടി ഒരു യാത്ര പോകുകയാണ് മോളെ… വല്ലാത്തൊരു ആഗ്രഹമാണ് അച്ഛന്,,,, ഒരുപാട് ദിവസങ്ങൾ ഒന്നുമില്ല, ഒരു പത്തു പന്ത്രണ്ട് നാൾ.. അതുകഴിഞ്ഞാൽ ഞങ്ങൾ മടങ്ങിയെത്തും കെട്ടോ. ഓഹ്… ഹണി മൂൺ പാക്കിങ് ആയിരുന്നു അല്ലേ. കുറുമ്പോടെ ഭദ്ര ചോദിക്കുമ്പോൾ മീരയുടെ മുഖത്ത് നാണം.. ആഹ്.. അങ്ങനെയെങ്കിൽ അങ്ങനെ. ഒക്കെ നമ്മുട മോൾടെ ഇഷ്ട്ടം പോലെ ചിന്തിയ്ക്കട്ടെ അല്ലേ ഭാര്യേ… രവീന്ദ്രൻ മീരയുടെ തോളിൽ ഒന്ന് തന്റെ തോള് കൊണ്ട് ഒന്നുതട്ടി.. എല്ലാവരുടെയും സ്നേഹം കണ്ട്കൊണ്ട് ഹരി ഒരു പുഞ്ചിരിയോടെ നിന്നു.. അടുത്ത ദിവസം കാലത്തെ അച്ഛനെയും അമ്മയെയും എയർപോർട്ടിൽ ആക്കിയ ശേഷം ഹരി യും ഭദ്രയും വീട്ടിലേക്ക് തിരിച്ചു വന്നത് ഭദ്രക്കുട്ടി വീട്ടുകാരും കുടുംബക്കാരും ഒക്കെ ആയപ്പോൾ ഈ പാവം ഹരിയേട്ടനെ മറന്നോ നീയ്… ഹരി ചോദിക്കുന്ന കേട്ട്കൊണ്ട് അവൾ അവനെ ഇത്തിരി ദേഷ്യത്തിൽ നോക്കി. അങ്ങനെ എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ ഏട്ടന്? ഹ്മ്… തോന്നാത്തിരുന്നാൽ കൊള്ളാം. ഓഹ്… തോന്നില്ല.. അതുകൊണ്ട് ആ പേടി വേണ്ട കേട്ടോ. ഓക്കേ…. ആയിക്കോട്ടെ. പെട്ടന്ന് ഭദ്ര ഹരിയെ ഇറുക്കി പുണർന്നു. എനിക്ക് എന്റെ ഹരിയേട്ടൻ കഴിഞ്ഞേ ഒള്ളു ബാക്കിഎല്ലാവരും. ആരോരുമില്ലാത്ത ഈ ഭദ്രയേ ചേർത്ത് പിടിച്ചു കൂടെ കൂട്ടിയ ആളല്ലേ, ഈ ആളു എന്റെ ജീവിതത്തിലേക്ക് വന്നപ്പോളാണ് എനിയ്ക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കയും സന്തോഷവും ഒക്കെ തോന്നിയത്.എല്ലാ അർഥത്തിലും ഹരിയേട്ടന്റെ സ്വന്തം ആയ നിമിഷം, ആ ഒരു നിമിഷത്തിൽ ആയിരുന്നു ഞാൻ ഏറ്റവും കൂടുതൽ സംതൃപ്തയായത്.. ഇനി അങ്ങോളം എനിക്ക് എന്റെ ഹരിയേട്ടന്റെ മാത്രമായി കഴിഞ്ഞാൽ മതി. അച്ഛനെയും അമ്മയെയും ഒക്കെ കിട്ടിയതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. എന്റെ അമ്മയെ പോലെ ഞാൻ സ്നേഹിച്ച മീര ടീച്ചർ, എന്റെ പെറ്റമ്മ ആയിരുന്നു എന്നറിഞ്ഞ നിമിഷം.. അതുപോലെ ഏട്ടനെ കൈ പിടിച്ചു കയറ്റിയ രവീന്ദ്രൻ സർ എന്റെ അച്ഛൻ ആണെന്ന് ടീച്ചറമ്മ പറഞ്ഞപ്പോൾ ഒക്കെ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം തോന്നി.. എന്റെ ജന്മത്തിന് അവകാശി ഉണ്ടല്ലോ എന്ന ഒരു ചേതോവികാരം… എന്നാൽ അതിനേക്കാൾ ഒക്കെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമെന്ന് പറയുന്നത്, ഹരിയേട്ടന്റെ പെണ്ണായി, ഏട്ടന്റെ പാതിയായി, ഞാനും എന്റെ ഹരിയേട്ടനും നമ്മുട കുഞ്ഞുങ്ങളും ഒക്കെ കൂടി അടിച്ചു പൊളിച്ചു കഴിയുന്നതാണ് കേട്ടൊ. അവനെ കെട്ടിപിടിച്ചു കൊണ്ട്, അവന്റെ ഇരു കവിളിലും മാറി മാറി മുത്തം കൊടുത്തു കൊണ്ട് ഭദ്ര പറഞ്ഞപ്പോൾ ഹരി പുഞ്ചിരിയോടെ അവളെ നോക്കി. അപ്പൊ എല്ലാം പറഞ്ഞ പോലെ,, പക്ഷെ അവസാനം പറഞ്ഞ കാര്യത്തിന് ഞാൻ ഇത്തിരി കൂടി കഷ്ട്ടപ്പെടണം അല്ലേ ഭദ്രാ… ഹരി ചോദിച്ചതും ഭദ്രയുടെ നെറ്റിയിൽ നീളൻ വരകൾ വീണു. മനസ്സിലായില്ലേ…. ഇല്ല്യാ.. എന്തെ… എന്റെ കുഞ്ഞുങ്ങളെ പെറ്റുവളർത്തി സന്തോഷമായിട്ട് കഴിയണമെന്നത് തിയറി… അതിന്റെ പ്രാക്റ്റിക്കൽ നടപടികൾ നമ്മുക്ക് സ്വീകരിക്കേണ്ടേ ഭാര്യേ… പറയുകയും അവൻ അവളെ വായുവിലേക്ക് ഒന്ന് ഉയർത്തി. പ്ലീസ്… കഷ്ടമുണ്ട് ഹരിയേട്ടാ.. പ്ലീസ്.. താഴെ നിറുത്തിയ്ക്കെ.. നിറുത്താം.. അല്ലാണ്ട് പറ്റില്ലല്ലോ.. റൂമിലെത്തട്ടെ പെണ്ണെ. അവൻ പറഞ്ഞതും ഭദ്ര അവന്റെ ഇരു ചുമലിലും അടിച്ചുകൊണ്ട് ബഹളം കൂട്ടി. ടി.. അടങ്ങിയിരിക്ക്ടി, ഇല്ലെങ്കിൽ മേടിക്കും കേട്ടോ നീയ്.ഈ ഹരിയേട്ടനെ അറിയാല്ലോ നിനക്ക് റൂമിൽ എത്തിയിട്ട് അവളെ താഴേക്ക് ഇറക്കുന്നതിടയിൽ ഹരി വിളിച്ചു പറഞ്ഞു. അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് പ്രണയത്തോടെ,സ്നേഹത്തോടെ സമാധാനത്തോടെ, സന്തോഷത്തോടെ ഭദ്രലക്ഷ്മിയും ഹരിനാരായണനും അവരുടെ ജീവിതം ജീവിച്ചു തുടങ്ങി.. **** അവസാനിച്ചു. ഹരിയെയും ഭദ്രയെയും സ്നേഹിച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി.

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • നടക്കുന്നത് ഏറ്റവും വലിയ താര കൈമാറ്റം; സഞ്ജു സാംസൺ ചെന്നൈയിലേക്കെന്ന് സൂചന

    നടക്കുന്നത് ഏറ്റവും വലിയ താര കൈമാറ്റം; സഞ്ജു സാംസൺ ചെന്നൈയിലേക്കെന്ന് സൂചന

    നടക്കുന്നത് ഏറ്റവും വലിയ താര കൈമാറ്റം; സഞ്ജു സാംസൺ ചെന്നൈയിലേക്കെന്ന് സൂചന

    മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കെന്ന് സൂചന. അടുത്ത സീസണിൽ സഞ്ജു ചെന്നൈക്ക് വേണ്ടി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ ചെന്നൈ രാജസ്ഥാന് കൈമാറും. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താര കൈമാറ്റമാണ് നടക്കാനൊരുങ്ങുന്നത്

    കഴിഞ്ഞ ഏതാനും നാളുകളായി ക്രിക്കറ്റ് ലോകത്തെ ചൂടേറിയ വിഷയമാണ് സഞ്ജുവിന്റെ ടീം മാറ്റം. ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് സഞ്ജു ചെന്നൈയിലെത്തുമെന്ന് കാത്തിരിക്കുന്നത്. ഇത് യാഥാർഥ്യമായി എന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം. ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ട്രാൻസ്ഫർ വിഷയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചതായി ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു

    സാങ്കേതിക നടപടികളുടെ കടമ്പ കൂടി കടന്നാൽ ട്രേഡിംഗ് പൂർത്തിയാകും. താരങ്ങളുടെ രേഖാമൂലമുള്ള സമ്മതം ലഭിച്ചു കഴിഞ്ഞാൽ ഫ്രാഞ്ചൈസികൾക്ക് അന്തിമ കരാറിനായി കൂടുതൽ ചർച്ചകൾ നടത്താം. അതേസമയം ട്രേഡിംഗിന് രവീന്ദ്ര ജഡേജക്ക് താത്പര്യമില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്‌
     

  • ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും

    ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്ത മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. 

    തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരത്തിലോ ഉള്ള മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 24 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
     

  • ആസൂത്രണം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ; നഷ്ടമായ 7 കോടി കണ്ടെത്തി

    ആസൂത്രണം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ; നഷ്ടമായ 7 കോടി കണ്ടെത്തി

    ആസൂത്രണം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ; നഷ്ടമായ 7 കോടി കണ്ടെത്തി

    ബംഗളൂരു കവർച്ചാക്കേസിലെ പണം പോലീസ് കണ്ടെത്തി. എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന പണമാണ് മോഷ്ടിച്ചത്. ചെന്നൈയിൽ നിന്നാണ് പണം കണ്ടെത്തിയത്. മോഷണത്തിന് പിന്നിൽ അഞ്ച് പേരടങ്ങുന്ന കവർച്ചാ സംഘമാണെന്ന് പോലീസ് അറിയിച്ചു. 

    പ്രതികളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഗോവിന്ദപുര പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ അപ്പണ്ണ നായ്കാണ് അറസ്റ്റിലായത്. കവർച്ച ആസൂത്രണം ചെയ്തത് അപ്പണ്ണയാണ്. എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച 7 കോടി രൂപയാണ് കൊള്ളയടിച്ചത്. 

    നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് കവർച്ചക്കാർ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റി കൊണ്ടുപോയി. ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
     

  • പ്രണയം: ഭാഗം 28

    പ്രണയം: ഭാഗം 28

    എഴുത്തുകാരി: കണ്ണന്റെ രാധ

    അപ്പോൾ നടക്കാത്ത കാര്യങ്ങൾ പറയാൻ വേണ്ടിയാണ് നീ എന്നെ വിളിച്ചത് അല്ലേ. മ്? ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവളുടെ മുഖം വല്ലാതെയായി, കണ്ണുകൾ ചുവന്നു തുടങ്ങി.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു തുടങ്ങിയ നിമിഷം അവനും വല്ലാതെ ആയി.. ആ കണ്ണുനീർ തന്റെ കൈവിരാൽ തുടച്ചുകൊണ്ട് അവൻ ചോദിച്ചു. എന്തുപറ്റി..? നന്ദേട്ടൻ ഇങ്ങനെയൊക്കെയാണോ മനസ്സിൽ ചിന്തിച്ചു വച്ചിരിക്കുന്നത്. അതാണോ ആഗ്രഹം.? ഇതൊന്നും നടക്കരുത് എന്ന്. സത്യം പറ, ശരിക്കും എന്നെ ഇഷ്ടമാണോ.? അതോ എന്നെ ഇഷ്ടമാണെന്ന് വെറുതെ അഭിനയിക്കുന്നതാണോ. അവന്റെ മുഖത്തേക്ക് നോക്കി അവൾ അങ്ങനെ ചോദിച്ചപ്പോൾ ഒരു നിമിഷം അവനും അമ്പരപ്പെട്ടവളെ നോക്കിയിരുന്നു. നിനിക്ക് അങ്ങനെ തോന്നുന്നുണ്ടോ.? ഞാൻ നിന്റെ മുൻപിൽ അഭിനയിക്കുകയാണെന്ന്. അരുതാത്ത എന്തോ കേട്ടതുപോലെ അവൻ നോക്കി. പിന്നല്ലാതെ ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് പറയുമ്പോൾ ഇത് നടക്കരുത് എന്നാണോ നന്ദേട്ടൻ ആഗ്രഹം.? ഒഴുകി വന്ന കണ്ണുനീരോടെ ചോദിച്ചവൾ എടി പൊട്ടി ഞാനൊരു തമാശ പറഞ്ഞതാ, നീ അതിങ്ങനെ സീരിയസ് ആയിട്ട് എടുത്താലോ. ഈ കാര്യത്തിൽ മാത്രം തമാശ വേണ്ടെ നന്ദേട്ട… നന്ദേട്ടന് അറിയില്ല ഞാൻ എത്രത്തോളം ഹൃദയം തന്ന സ്നേഹിക്കുന്നതെന്ന്.. നന്ദേട്ടൻ അപ്പുറം മറ്റൊരു സന്തോഷവും എനിക്കില്ല. അതിനപ്പുറം മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നുമില്ല. എനിക്ക് അതൊക്കെ അറിയാം.! ഞാൻ വെറുതെ ഒരു തമാശയായിട്ട് പറഞ്ഞതാ, അത് നിനക്ക് വിഷമമായെങ്കിൽ സോറി. അവളുടെ മുഖത്തേക്ക് നോക്കി ഒരു കുറ്റബോധത്തോടെ പറഞ്ഞപ്പോൾ വീണ്ടും അവൾക്ക് വേദന തോന്നി. അവൾ ഒന്നും പറയാതെ അവന്റെ കൈകളിൽ പിടിച്ച് ആ കൈകൾ തന്റെ കവിളോട് ചേർത്തുവച്ചുകൊണ്ട് ആ കൈയിൽ ചാഞ്ഞു കിടന്നു. എനിക്ക് നന്ദേട്ടൻ ഇല്ലാതെ പറ്റില്ല, അത്രത്തോളം ഞാൻ സ്നേഹിച്ചിട്ടുണ്ട്. അത് അറിയാൻ സാധിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിക്കുന്നുണ്ട്. പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. എനിക്ക് അതൊക്കെ അറിയാം, ഞാൻ അറിയാതെ പറഞ്ഞു പോയതാ. ഇനി ഒരിക്കലും അങ്ങനെ പറയില്ല.. അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവൾ കണ്ണുകൾ തുടച്ച് അവനെ ഒന്ന് നോക്കി.. എനിക്ക് ഉറപ്പു തരുമോ എന്തൊക്കെ പ്രതിസന്ധികൾ വന്നാലും ഇനി നമ്മൾ പിരിയുന്ന കാര്യത്തെപ്പറ്റി പറയില്ലെന്ന്… വലംകൈ നീട്ടി അവളത് ചോദിച്ചപ്പോൾ ചെറുചിരിയോടെ അവനാ കൈകൾക്ക് മുകളിൽ തന്റെ കൈകൾ വച്ചുകൊണ്ട് പറഞ്ഞു. ഇനി ഒരിക്കലും ഞാൻ അങ്ങനെ പറയില്ല… ഇനി നമ്മൾ തമ്മിൽ പിരിയുന്നുണ്ടെങ്കിൽ അത് എന്റെ മരണമായിരിക്കും പോരെ.. അവൻ ചോദിച്ചപ്പോൾ അവള് പെട്ടെന്ന് അവന്റെ വായ പൊത്തി കളഞ്ഞിരുന്നു… തിസന്ധ്യ നേരത്തെ ഇങ്ങനെയുള്ള വർത്തമാനങ്ങൾ ഒന്നും വേണ്ട നന്ദേട്ടാ…. അവൾ പറഞ്ഞപ്പോൾ അവൻ അവളെ തന്നെ നോക്കിയിരുന്നു. നിന്റെ ഒരു കാര്യം എന്ത് പറഞ്ഞാലും വിഷമം. ഇനി നീ പറ അതേപോലെ ഞാൻ സംസാരിക്കാം. അപ്പോൾ കുഴപ്പമില്ലല്ലോ, സന്തോഷമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതി നമ്മുടെ കല്യാണം, അത് കഴിഞ്ഞുള്ള കാര്യങ്ങൾ അങ്ങനെയൊക്കെ. അവള് അവന്റെ തോളിലേക്ക് ചാഞ്ഞു. കല്യാണം കഴിഞ്ഞ് ഉള്ള എന്ത് കാര്യങ്ങൾ..? കുസൃതിയോടെ അവൻ ചോദിച്ചു അവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി അമ്പലം മുറ്റത്ത് ഇരുന്ന് തന്നെ പറയണം ഇങ്ങനെ ഉള്ള വർത്തമാനം.. ശെടാ ഇതിപ്പോ എന്തുപറഞ്ഞാലും കുറ്റം ആണല്ലോ എങ്കിൽ നമുക്ക് അമേരിക്കയിൽ ട്രംപ് നടത്തിയ പ്രസംഗത്തെക്കുറിച്ച് സംസാരിച്ചാലോ.. അവൻ ചോദിച്ചപ്പോൾ അവൾ വീണ്ടും അവനെ ഒന്ന് കൂർപ്പിച്ച് നോക്കിയിരുന്നു. നന്ദേട്ടൻ എല്ലാം കളിയാ.. എങ്കിൽ ഇനി ഒന്നും പറയുന്നില്ല കുറച്ചു കാര്യം ചെയ്തു കാണിച്ചാലോ.,,? അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്തിരുത്തി കൊണ്ട് അവൻ ചോദിച്ചപ്പോൾ ആ മുഖത്ത് നാണം അല തല്ലി. നീണ്ട കൂവളം മിഴികൾ അടഞ്ഞു പോയി. അവൻ അവളുടെ കഴുത്തിൽ പിടിച്ചു തന്നോട് ചേർത്തു ആ കവിളിൽ ചുണ്ട് ചേർത്തു. അവന്റെ തോളിൽ അമർന്നു പോയി അവളുടെ കൈകൾ, വിരലാൽ അവൻ അവളുടെ ചുണ്ടിനു ചുറ്റും ഒരു കളം വരച്ചു. അവളുടെ കൈകൾ അവന്റെ പിൻകഴുത്തിൽ അമർന്നു. തന്റെ വിരലാൽ അവളുടെ ചുണ്ടിന്റെ കോണിൽ അവൻ പതിയെ ഞെരടി ആ മുഖം തന്നോട് അടുപ്പിച്ചു, മെല്ലെ ആ ചുണ്ടിൽ ഒരു നേർത്ത ചുംബനം.! അവന്റെ മിഴികളും ആ നിമിഷം അടഞ്ഞു പോയി..! ഇത് അമ്പലമാ നന്ദേട്ടാ… പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു,. എല്ലാം കഴിഞ്ഞപ്പോഴാണോ നിനക്ക് അമ്പലമാണ് എന്നുള്ള ബോധം വന്നത്.? അവളുടെ മുഖത്തേക്ക് നോക്കി തെല്ലു കുസൃതിയോടെ ചോദിച്ചവൻ.! അവളുടെ മുഖം വാക പോലെ പൂത്തു…! നേരം ഒരുപാട് ആയി പോകണ്ടേ നിനക്ക്.? എനിക്ക് പോകാൻ തോന്നുന്നില്ല, നന്ദേട്ടന്റെ കൂടെ ഇങ്ങനെ ചേർന്നിരിക്കാൻ തോന്നുന്നത്.. എങ്കിൽ ഞാൻ വീട്ടിൽ വന്നു നിന്റെ അച്ഛനോട് പറയട്ടെ.? എന്ത്..? കുസൃതിയോടെ വെള്ളത്തിലേക്ക് നീട്ടി വച്ചിരിക്കുന്ന അവന്റെ കാലിനു മുകളിൽ തന്റെ പാദസരം നിറഞ്ഞ കാലുകൾ കൊണ്ട് ഇക്കിളി കൂട്ടിക്കൊണ്ട് അവൾ ചോദിച്ചു.. ഈ പാവം പെൺകൊച്ചിനെ എനിക്കിങ് തന്നേക്കാൻ, എനിക്കും ഈ പെണ്ണില്ലാതെ ഇപ്പോൾ പറ്റില്ലാന്ന്. അത്രയ്ക്ക് ധൈര്യമുണ്ടോ നന്ദേട്ടന്..? അവൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു തുടരും. അതെന്താടി അങ്ങനെ ഒരു ടോക്ക്. എനിക്ക് ധൈര്യം ഇല്ല എന്ന് സംശയമുണ്ടോ.? എനിക്കൊരു കുഴപ്പവുമില്ല ഞാൻ വേണമെങ്കിൽ അച്ഛനോട് വന്ന് ചോദിക്കാം. ഇപ്പോൾ ചോദിക്കാൻ ഒന്നും നിൽക്കണ്ട മോൻ നല്ലൊരു ജോലിയൊക്കെ മേടിക്കാൻ നോക്ക്.. എനിക്ക് ചെലവിന് തരണ്ടേ.? നീയല്ലേ പറഞ്ഞത് ഞാൻ ഉണ്ടെങ്കിൽ നിന്റെ വയറു നിറയും, നിനക്ക് ചോറും കറിയും ഒന്നും വേണ്ടാന്ന്… അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു… അതൊക്കെ ഒരു ഓളത്തിന് പറയുന്നതല്ലേ. നന്ദേട്ടൻ ഒപ്പം ഉണ്ടെങ്കിൽ എനിക്ക് സന്തോഷമാണ്… എങ്കിലും വിശക്കില്ലേ.? നമുക്ക് വയറു നിറയണ്ടെ..? വയറു എന്താണെങ്കിലും നിറയും. പക്ഷേ….. അവനൊന്ന് നിർത്തി കുസൃതിയോടെ അവളെ നോക്കിയപ്പോൾ അവൾ മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി… പിന്നെയാണ് അവൻ പറഞ്ഞതിന്റെ അർത്ഥം അവൾക്ക് മനസ്സിലായത്. അത് മനസ്സിലായതും അവൾ അവനെ കൂർപ്പിച്ച് ഒന്ന് നോക്കി. അപ്പോ വീണ പറയുന്ന പോലെ നന്ദേട്ടന് അത്ര പാവമൊന്നുമല്ല. ഞാനൊരു ഭീകരനാണെന്ന് തോന്നാനു മാത്രം ഇപ്പോ എന്താ ഇവിടെ ഉണ്ടായത്.,? കല്യാണം കഴിഞ്ഞ് സാധാരണ നടക്കാറുള്ള ഒരു പ്രകൃതി നിയമത്തെക്കുറിച്ച് അല്ലേ കുട്ടി ഞാൻ സംസാരിച്ചുള്ളൂ. അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. ഞാൻ സത്യായിട്ടും വിചാരിച്ചതല്ല നന്ദേട്ടൻ ഇങ്ങനെയൊക്കെ എന്നോട്, എങ്ങനെയൊക്കെ…? ഒന്നുകൂടി അവളുടെ അരികിലേക്ക് നീങ്ങിയിരുന്ന് ആ മുടി തുമ്പ് വകഞ്ഞുമാറ്റി പിൻകഴുത്തിൽ മീശ തുമ്പാൽ ഉരസി കൊണ്ട് അവൻ ചോദിച്ചു.. ആരെങ്കിലും കാണുട്ടോ, ഞാൻ പോവാ… എങ്ങനെ പോകും.? ആ പാടം കഴിഞ്ഞാൽ ഞാൻ അങ്ങ് നടന്നു പൊയ്ക്കോളാം. ഈ രാത്രിയിലോ..? രാത്രി ഒന്നും ആയില്ലല്ലോ സന്ധ്യ ആയതല്ലേ ഉള്ളൂ. ഞാൻ കൊണ്ടുവിടട്ടെ ആരെങ്കിലും കണ്ടാലോ.? ഈ സമയത്തിനി ആരും കാണില്ല. നീ ഒറ്റയ്ക്ക് പോയ എനിക്കൊരു സമാധാനം കാണില്ല… അത് വേണ്ട ചിലപ്പോൾ വേണു അങ്കിൾ വന്നാലോ.. എന്നെ കാണണ്ടാവുമ്പോൾ അമ്മ പറഞ്ഞു വിടാൻ സാധ്യതയുണ്ട്. ഒരു കാര്യം ചെയ്യാം നീ കുറച്ചു മുന്നേ നടന്നോ ഞാൻ നിന്റെ പിറകെ വരാം…. ശരി രണ്ടുപേരും അമ്പലത്തിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് വേണു കാറിൽ വരുന്നത് കണ്ടത്. ഒന്ന് ഭയന്നുവെങ്കിലും അവളോട് മുൻപേ നടന്നുകൊള്ളാൻ കണ്ണു കാണിച്ചവൻ. അത് അനുസരിച്ച് അല്പം മുൻപേ അവൾ നടന്നു. കാറിന്റെ അരികിലേക്ക് എത്തിയിരുന്നു. നന്ദൻ അപ്പോഴേക്കും ഓട്ടോ സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞിരുന്നു. വേണു വണ്ടി കൊണ്ടുവന്ന് കീർത്തനയുടെ മുൻപിൽ നിർത്തിയപ്പോഴാണ് അപ്പുറത്ത് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന നന്ദനെ കണ്ടത്….. നന്ദാ…. വേണു വിളിച്ചപ്പോഴേക്കും പെട്ടു എന്ന നിലയിൽ അവൻ ഒന്ന് തിരിഞ്ഞുനോക്കി… അച്ഛനോ..,? അവൻ വേണുവിനെ നോക്കി ഒന്ന് ചിരിച്ചു. നീയെന്താ പതിവില്ലാതെ ഈ സമയത്ത് അമ്പലത്തില്. വേണു ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയാതെ നന്ദൻ നിന്നിരുന്നു.. ഞാന് ഓട്ടം വന്നതാ ഒരാളെ കൊണ്ട്, അപ്പൊ പിന്നെ ഒന്ന് കേറി തൊഴുതിയിട്ട് പോരാമെന്ന് കരുതി.. അവൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ കീർത്തനയ്ക്കും ശ്വാസം നേരേ വീണിരുന്നു. അവൾ അപ്പോഴേക്കും കാറിൽ കയറി കഴിഞ്ഞിരുന്നു. ഞാൻ കുറച്ച് താമസിച്ചേ വരു. നീ വീട്ടിലേക്ക് എന്തോ പച്ചക്കറിയോ മറ്റോ അവൾ വേണമെന്ന് പറഞ്ഞായിരുന്നു അതും കൂടി ഒന്ന് വാങ്ങിച്ചു കൊടുത്തേക്കണം. വേണു മകന് നിർദ്ദേശം നൽകി. അവൻ തലയാട്ടി കാണിച്ച് ഓട്ടോയിലേക്ക് കയറി. കണ്ണുകൾ കൊണ്ട് ഒന്നുകൂടി അവളോട് യാത്ര പറയുകയും ചെയ്തിരുന്നു. തിരികെ കാറിലേക്ക് വന്നു കയറിയ വേണു നന്ദനെ നോക്കി ഒന്ന് പുഞ്ചിരിച്ചിരുന്നു. താമസിച്ചു പോയത് എന്താണ് മോളെ ..? ദീപാരാധന തൊഴുത് കുറെ സമയം അങ്ങനെ നിന്നുപോയി അങ്കിൾ, സമയം പോയതൊന്നും അറിഞ്ഞില്ല അതിനു വേണുവോന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് സ്ഥിരമായി ഇരുവരും തമ്മിൽ കാണുന്നത് അമ്പലത്തിൽ വച്ചായി. കുറച്ചുകൂടി നേരത്തെ ഇറങ്ങാൻ നന്ദനും ശ്രമിച്ചു തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കൃഷ്ണൻ നന്ദനൊരു ജോലി ശരിയാക്കിയത്. ജോലിയുടെ ഇന്റർവ്യൂ എറണാകുളത്താണ്. അതിനെക്കുറിച്ച് അവളോട് അവൻ അറിയുകയും ചെയ്തു. അപ്പോൾ ജോലി എറണാകുളത്ത് ആയിരിക്കും അല്ലേ നന്ദേട്ടാ.? അതറിയില്ല വലിയ കമ്പനി അല്ലേ അപ്പൊ ഒരുപാട് ബ്രാഞ്ചുകൾ കാണും. ചെലപ്പോ എറണാകുളത്താവും. അതൊന്നും നമുക്ക് പറയാൻ പറ്റില്ലല്ലോ. അപ്പോൾ പിന്നെ നമുക്ക് ദിവസവും കാണാൻ ഒന്നും പറ്റില്ല അല്ലേ .? ഞാൻ പറഞ്ഞതല്ലേ ഈ ജോലിയൊക്കെ മതിയെന്ന്, അപ്പോൾ നിനക്ക് അല്ലേ നിർബന്ധം നല്ല ജോലി തന്നെ വേണമെന്ന്. അപ്പോൾ ഇതൊക്കെ സഹിക്കേണ്ടി വരും. എന്താണെങ്കിലും ഇന്റർവ്യൂവിന് പോയിട്ട് നല്ല ജോലി കിട്ടുകയാണെങ്കിൽ അത് നമുക്ക് നല്ലതല്ലേ അവൾ ചോദിച്ചു പക്ഷേ ഒരു പ്രശ്നമുണ്ട് എന്താ നന്ദേട്ടാ..? അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.. എനിക്ക് ദൂരെയൊന്നും പോയി ജോലി ചെയ്യാൻ ഒരു മൂഡില്ല. പണ്ടായിരുന്നെങ്കിൽ ഞാൻ പോയേനെ. ഏത് ജോലി കിട്ടിയാലും പക്ഷേ ഇപ്പോൾ, ഇപ്പൊ എന്താ…? അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഇപ്പൊ എനിക്ക് ഈ ഒരാളെ കാണാതിരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാ.. . ഒറ്റ വലിക്ക് അവളെ തന്റെ നെഞ്ചോട് ചേർത്ത് അവൻ പറഞ്ഞു, പിന്നെ അവളുടെ മുടി പിന്നിലേക്ക് ഒതുക്കി വച്ചു. തന്നോട് ചേർത്ത് അവളെ ഇരുത്തി അവളുടെ തോളിൽ ചാഞ്ഞു കിടന്നു. അവൾ തന്റെ കരങ്ങളാൽ അവനേ നെഞ്ചോട് ചേർത്ത് പിടിച്ചു മെല്ലെ അവൻ അവളുടെ കഴുത്തിൽ ഉമ്മ വച്ചു, അവന്റെ പുറത്ത് അവളുടെ കൈകൾ മുറുകി. കഴുത്തിൽ നിന്ന് ഒഴുകിയ ചുണ്ടുകൾ മെല്ലെ കവിളിനെ തഴുകി ചുണ്ടിന് അരികിൽ എത്തി. അവളെ തന്റെ അരികിലേക്ക് ചേർത്ത് അവൻ അവളുടെ ചുണ്ടിൽ പതിയെ കടിച്ചു. സ്സ്സ്… അവളിൽ നിന്ന് ഒരു ആർത്തനാദം പുറത്ത് വന്നു…. അത് അവന്റെ ആവേശം കൂട്ടി… അവളുടെ കീഴ്ച്ചുണ്ട് അവൻ സ്വന്തം ആക്കി, തന്റെ ചുണ്ടുകൾ കൊണ്ട് അവിടെ ഒരു വലയം തീർത്തു, ആ ചുണ്ടുകളിലെ മധുരം നുകർന്നവൻ..! അവൾ അവന്റെ പുറത്ത് നഖങ്ങളാൽ പുതിയ ഒരു ചിത്രം വരച്ചു…തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൾ; ആ വമ്പൻ പ്രഖ്യാപനം ഇന്നുണ്ടാകുമോ

    സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൾ; ആ വമ്പൻ പ്രഖ്യാപനം ഇന്നുണ്ടാകുമോ

    സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൾ; ആ വമ്പൻ പ്രഖ്യാപനം ഇന്നുണ്ടാകുമോ

    മലയാളി താരം സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൽ. ഐപിഎൽ താര കൈമാറ്റ ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് സഞ്ജു 31ാം പിറന്നാൾ ആഘോഷിക്കുന്നത്. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സ് നടപടികൾ ഊർജിതമായി മുന്നോട്ടു പോകവെയാണ് ഇത്തവണത്തെ പിറന്നാൾ ദിനമെന്ന പ്രത്യേകത കൂടിയുണ്ട്

    സഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ചെന്നൈ സൂപ്പർ കിംഗ്‌സ് ആ വമ്പൻ പ്രഖ്യാപനം നടത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. താരം ചെന്നൈയിൽ എത്തുമെന്നത് ഉറപ്പാണെന്നും സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നു. 

    പിറന്നാൾ ദിനത്തിൽ സഞ്ജുവിന് ചെന്നൈ സൂപ്പർ കിംഗ്‌സ് സമൂഹമാധ്യമങ്ങളിൽ ആശംസ നേർന്ന് എത്തിയതും ആരാധകർക്ക് പ്രതീക്ഷയാണ്. സഞ്ജുവിനെ പകരമായി രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ രാജസ്ഥാന് നൽകിയേക്കുമെന്നാണ് വിവരം
     

  • ആഡംബര ബൈക്ക് ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

    ആഡംബര ബൈക്ക് ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

    ആഡംബര ബൈക്ക് ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

    തിരുവനന്തപുരം വഞ്ചിയൂരിൽ പിതാവ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃഥ്വിക്(28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം ആവശ്യപ്പെട്ട് ഹൃഥ്വിക് നടത്തിയ ആക്രമണത്തിൽ സഹികെട്ടാണ് പിതാവ് വിനയാനന്ദ് തിരിച്ച് ആക്രമിച്ചതും മരണം സംഭവിച്ചതും

    ഒക്ടോബർ 9നായിരുന്നു സംഭവം. വഞ്ചിയൂരിലെ വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഹൃഥ്വിക് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിനയാനന്ദ്(52) സംഭവത്തിന് ശേഷം പോലീസിൽ കീഴടങ്ങിയിരുന്നു. 

    ഹൃഥ്വിക് അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നു. അടുത്തിടെ 12 ലക്ഷം രൂപയുടെ ബൈക്ക് മാതാപിതാക്കൾ വായ്പയെടുത്ത് ഇയാൾക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ തന്റെ ജന്മദിനത്തിന് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകൾ കൂടി വാങ്ങി നൽകണമെന്ന വാശിയാണ് ആക്രമണത്തിൽ കലാശിച്ചത്.
     

  • സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ഡൽഹിയിൽ സി.സി.ടി.വി. സംവിധാനം സമഗ്രമായി നവീകരിക്കുന്നു

    സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ഡൽഹിയിൽ സി.സി.ടി.വി. സംവിധാനം സമഗ്രമായി നവീകരിക്കുന്നു

    സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ഡൽഹിയിൽ സി.സി.ടി.വി. സംവിധാനം സമഗ്രമായി നവീകരിക്കുന്നു

    ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിസിടിവി (ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ) നിരീക്ഷണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഡൽഹി സർക്കാർ പദ്ധതിയിടുന്നു. നഗരത്തിൽ കൂടുതൽ സുരക്ഷാ വലയം തീർക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമ നിർവ്വഹണ ഏജൻസികളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

    പ്രധാന പ്രഖ്യാപനങ്ങൾ:

    • അധിക കാമറകൾ: നിലവിലുള്ള 2.8 ലക്ഷം കാമറകൾക്ക് പുറമെ 50,000 സി.സി.ടി.വി. കാമറകൾ കൂടി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
    • തത്സമയ നിരീക്ഷണം: തത്സമയ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുകയും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും.
    • സമഗ്രമായ നവീകരണം: സി.സി.ടി.വി. കവറേജ് വർദ്ധിപ്പിക്കുന്നതിലൂടെ നഗരത്തിൽ കൂടുതൽ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
    • ധനസഹായം: ഈ പദ്ധതിക്കായി ഡൽഹി ബഡ്ജറ്റിൽ 100 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
    • നടപടികൾ ആരംഭിച്ചു: പൊതുമരാമത്ത് വകുപ്പ് (PWD) അധിക കാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കി 12 മാസത്തിനുള്ളിൽ കാമറകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
    • സംയോജിത പ്രവർത്തനം: പദ്ധതിയുടെ സാങ്കേതിക, ലോജിസ്റ്റിക് വിശദാംശങ്ങൾ അന്തിമമാക്കുന്നതിനായി ഡൽഹി പോലീസ്, പി.ഡബ്ല്യു.ഡി., ഡൽഹി ഹോം ഡിപ്പാർട്ട്‌മെന്റ് എന്നിവരുമായി ചർച്ചകൾ നടക്കുന്നു.

    ​നിലവിൽ, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെയും (RWAs) മാർക്കറ്റ് വ്യാപാരി അസോസിയേഷനുകളുടെയും സഹായത്തോടെയാണ് സി.സി.ടി.വി. പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പുതിയ നവീകരണം സ്ത്രീ സുരക്ഷാ പദ്ധതികൾക്ക് കൂടുതൽ കരുത്താകുമെന്നാണ് സർക്കാർ കരുതുന്നത്.

    ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിസിടിവി (ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ) നിരീക്ഷണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഡൽഹി സർക്കാർ പദ്ധതിയിടുന്നു. നഗരത്തിൽ കൂടുതൽ സുരക്ഷാ വലയം തീർക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമ നിർവ്വഹണ ഏജൻസികളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

    പ്രധാന പ്രഖ്യാപനങ്ങൾ:

    • അധിക കാമറകൾ: നിലവിലുള്ള 2.8 ലക്ഷം കാമറകൾക്ക് പുറമെ 50,000 സി.സി.ടി.വി. കാമറകൾ കൂടി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
    • തത്സമയ നിരീക്ഷണം: തത്സമയ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുകയും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും.
    • സമഗ്രമായ നവീകരണം: സി.സി.ടി.വി. കവറേജ് വർദ്ധിപ്പിക്കുന്നതിലൂടെ നഗരത്തിൽ കൂടുതൽ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
    • ധനസഹായം: ഈ പദ്ധതിക്കായി ഡൽഹി ബഡ്ജറ്റിൽ 100 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
    • നടപടികൾ ആരംഭിച്ചു: പൊതുമരാമത്ത് വകുപ്പ് (PWD) അധിക കാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കി 12 മാസത്തിനുള്ളിൽ കാമറകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
    • സംയോജിത പ്രവർത്തനം: പദ്ധതിയുടെ സാങ്കേതിക, ലോജിസ്റ്റിക് വിശദാംശങ്ങൾ അന്തിമമാക്കുന്നതിനായി ഡൽഹി പോലീസ്, പി.ഡബ്ല്യു.ഡി., ഡൽഹി ഹോം ഡിപ്പാർട്ട്‌മെന്റ് എന്നിവരുമായി ചർച്ചകൾ നടക്കുന്നു.

    ​നിലവിൽ, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെയും (RWAs) മാർക്കറ്റ് വ്യാപാരി അസോസിയേഷനുകളുടെയും സഹായത്തോടെയാണ് സി.സി.ടി.വി. പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പുതിയ നവീകരണം സ്ത്രീ സുരക്ഷാ പദ്ധതികൾക്ക് കൂടുതൽ കരുത്താകുമെന്നാണ് സർക്കാർ കരുതുന്നത്.