Author: admin

  • മംഗല്യ താലി: ഭാഗം 87

    മംഗല്യ താലി: ഭാഗം 87

    രചന: കാശിനാഥൻ

    എനിക്ക് എന്നും വലുത് എന്റെ മകൾ ആയിരുന്നു… എന്റെ പൊന്നുമോള്. രവീന്ദ്രൻ വാൽസല്യത്തോടെ അതിനേക്കാൾ ഉപരി ഒരുപാട് സ്നേഹത്തോടെ പറയുകയാണ്. അയാൾക്ക് മകളോടുള്ള ഇഷ്ടം എത്രത്തോളം ആണെന്നുള്ളത് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു ഓരോ കാര്യങ്ങളും അയാൾ പറഞ്ഞത്.. ഹരി ഞാൻ ഇന്ന് കുറച്ചു ബിസിയാണ്. എനിക്ക് വേറെ കുറച്ചു പ്രോഗ്രാംസ് ഉണ്ട്. നമുക്ക് മടങ്ങാം. ഹമ്…. ഹരി തലകുലുക്കി. എന്നിട്ട് ഭദ്രേ നോക്കി. താൻ വരുന്നുണ്ടോ. ഹരിയേട്ടൻ പൊയ്ക്കോളൂ.. ടീച്ചറമ്മ ഇവിടെ ഒറ്റക്കല്ലേ ഉള്ളൂ.. ആഹ്….. അവളുടെ തോളിൽ ഒന്ന് തട്ടിയിട്ട് ഹരി മീര ടീച്ചറോട് യാത്ര ചോദിച്ചു. മോളെ അച്ഛൻ വൈകുന്നേരം വരാം. ഇന്ന് അത്രമേൽ അർജന്റ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് മാത്രമാണ് അച്ഛൻ പോകുന്നത് കേട്ടോ. ഭദ്രേ നോക്കി പറഞ്ഞിട്ട് രവീന്ദ്രൻ വെളിയിലേക്ക് പോയി. മീരയോടെ ഒരു വാക്കുപോലും മിണ്ടിയതുമില്ല.. യാത്രയിൽ ഉടനീളം ഹരിയും രവീന്ദ്രനും നിശബ്ദരായിരുന്നു. ഒരിക്കൽപോലും പ്രതീക്ഷിച്ചിരുന്നില്ല ഇവർ രണ്ടാളുമാണ് മാതാപിതാക്കൾ എന്നുള്ളത്.. പെട്ടെന്നത് അറിഞ്ഞതും ഹരി വലിയൊരു ഷോക്കിൽ ആയിപോയി.. ആ സമയത്ത് രവീന്ദ്രന്റെ ഫോൺ ശബ്ദിച്ചു. അയാൾ ആരോടോ കാണേണ്ട സമയവും സ്ഥലവും ഒക്കെ വിശദീകരിക്കുന്നുണ്ട്.. ഹരി അവന്റെ ഓഫീസിൽ ഇറങ്ങിയതും രവീന്ദ്രൻ ഒരു ഡ്രൈവറെ അറേഞ്ച് ചെയ്തു വണ്ടിയിൽ വീണ്ടും പോയി. Pinki Heaven എന്നൊരു റിസോർട്ടിലേക്ക് ആയിരുന്നു അയാളുടെ കാർ ചെന്നു നിന്നത്. അയാളെ കാണുവാനായി വന്ന വ്യക്തി അവിടെ നേരത്തെ എത്തിച്ചേർന്നിരുന്നു. ഹെലോ…. മാഡം. രവീന്ദ്രന്റെ ശബ്ദം കേട്ടതും അവർ തിരിഞ്ഞുനോക്കി.. ആഹ് രവീന്ദ്രൻ… ആ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു വന്നു. മഹാലക്ഷ്മി മാഡം കണ്ടിട്ട് കുറെ നാളുകൾ ആയല്ലോ… കുശലാന്വേഷണങ്ങൾ ഒക്കെ നടത്തികൊണ്ട് ഇരുവരും രണ്ട് കസേരകളിലായി നിലയുറപ്പിച്ചു.. അതിനുശേഷം ആണ് മഹാലക്ഷ്മി കാര്യത്തിലേക്ക് വന്നത്. തന്റെ കമ്പനി മഹാലക്ഷ്മി, വിൽക്കുവാൻ പോകുകയാണ്… രവീന്ദ്രനോട് അത് ഏറ്റെടുക്കണം എന്ന് പറയുവാനായിരുന്നു മഹാലക്ഷ്മി വന്നത്. പെട്ടെന്നത് കേട്ടതും അയാൾ ഞെട്ടി. വാട്ട് യു മീൻ മാഡം… ഇത്രയും ടേൺ ഓവർ ഉള്ള കമ്പനി വിൽക്കുകയോ…. എനിക്ക് വിശ്വസിക്കാൻ പോലും ആവുന്നില്ല… രവീന്ദ്രൻ മഹാലക്ഷ്മി നോക്കി ഉറക്കെ ചോദിച്ചു പോയി.. കുറച്ച് ഫിനാൻഷ്യൽ ട്രബിൾസ്.. പിന്നെ രവീന്ദ്രനും അറിയാമല്ലോ നമ്മളുടെ കമ്പനി ഇപ്പോൾ മാർക്കറ്റിൽ കുറച്ച് താഴെയാണ് എന്നുള്ളത്.. അതൊക്കെ സ്വാഭാവികമാണ് മാഡം. ഒരു കമ്പനി ആകുമ്പോൾ എന്നും ഒരേ രീതിയിൽ പോവില്ല. അപ്പ് and ഡൗൺ നമ്മൾ അംഗീകരിച്ചേ പറ്റൂ.. ഫെയ്സ് ചെയ്യേണ്ട കാര്യങ്ങൾ ഫേസ് ചെയ്ത് തന്നെ വേണം നമ്മൾ അതിജീവിച്ച് മുന്നോട്ടുപോകേണ്ടത്.. ഞാൻ അങ്ങനെയാണ് കേട്ടോ അതുകൊണ്ട് മാത്രം പറഞ്ഞു എന്നെ ഉള്ളൂ… ഓ വയ്യ രവീന്ദ്രൻ… കുറെ നാളുകൾ ആയില്ലേ ഈ ഓഫീസ് ജോലി ഇതൊക്കെയായിട്ട് നടക്കുന്നത് ഇനി എനിക്ക് കുറച്ച് റിലാക്സ് ആവണം. രവീന്ദ്രൻ അല്ലാതെ ആർക്കും എന്നെ ഇപ്പോൾB സഹായിക്കുവാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ താങ്കളെ വന്നത് പോലും. താങ്കൾ നന്നായി ആലോചിച്ചു തീരുമാനം പറഞ്ഞാൽ മതി.. അത് പോസിറ്റീവ് ആണെന്ന് മാത്രം ഞാൻ വിശ്വസിച്ചോട്ടെ. പ്രതീക്ഷയോടെ മഹാലക്ഷ്മി രവീന്ദ്രനെ നോക്കി.. ഓക്കേ മാഡം… ഞാൻ അറിയിക്കാം…. വൈകുന്നേരത്തിനുള്ളിൽ.. ഓക്കേ.. ശരി. അയാളെ നോക്കി കൈകൂപ്പി കാണിച്ചുകൊണ്ട് മഹാലക്ഷ്മി ഇറങ്ങി. പലരെയും സമീപിച്ചുവെങ്കിലും ആർക്കും ഇപ്പോൾ ഇത്രയും ഹ്യൂജ് എമൗണ്ട് മുടക്കി കമ്പനി ടേക്ക് ഓവർ ചെയ്യാൻ യാതൊരു നിവൃത്തിയുമില്ലായിരുന്നു. ഒടുവിൽ മനസില്ലാമനസോടെയാണ് മഹാലക്ഷ്മി രവീന്ദ്രന്റെ അടുത്തേക്ക് വന്നത്.. മറ്റൊരു വഴിയും കാണാഞ്ഞത് കൊണ്ട്. അനിരുദ്ധൻ ഒരു കാരണവശാലും ഭാര്യയുടെ വീട്ടിൽ നിന്നും മടങ്ങിവരില്ലെന്ന് തീരുമാനം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക് ഓരോ ദിവസം ചെല്ലുന്തോറും കമ്പനി നഷ്ടത്തിലാകുന്നതിലും നല്ലത് ആർക്കെങ്കിലും വിൽക്കുന്നതാണ്… ടൗണിൽ ഒരു സൂപ്പർമാർക്കറ്റും ഒന്ന് രണ്ട് ഷോപ്പുകളും ഒക്കെ വേറെയുണ്ട്… ഐശ്വര്യയുടെ വീട്ടിൽ നിന്നും എപ്പോഴെങ്കിലും തിരിച്ചു വന്നാൽ പോലും അനിരുദ്ധൻ അത് കൈകാര്യം ചെയ്തോളും. അതിലുള്ള തടി മിടുക്കൊക്കെ മാത്രമേ അവനുള്ളു താനും…. എങ്ങനെയെങ്കിലും കമ്പനി ഏറ്റെടുക്കുവാൻ രവീന്ദ്രന് മനസ്സുണ്ടാകണേ എന്നൊരു പ്രാർത്ഥന മാത്രമേ ആ നിമിഷം മഹാലക്ഷ്മിക്ക് ഉണ്ടായിരുന്നുള്ളൂ. മാഡം…… ഡ്രൈവർ വിളിച്ചതും മഹാലക്ഷ്മി ഞെട്ടി. പുറത്തേക്ക് നോക്കിയപ്പോഴാണ് , സെൻമേരിസ് ഹോസ്പിറ്റലിന്റെ മുന്നിലായി തങ്ങൾ എത്തി എന്നുള്ളത് അവർക്ക് മനസ്സിലായത്.. ഡ്രൈവറോട് നേരത്തെ പറഞ്ഞിരുന്നു തനിയ്ക്കൊരു ചെക്കപ്പിനായി ഹോസ്പിറ്റലിലേക്ക് പോകേണ്ട കാര്യം.. അപ്പോയിൻമെന്റ് എടുത്ത ശേഷം ഡോക്ടർ ബീന തരകനെ കാണുവാനായി മഹാലക്ഷ്മി വെയിറ്റ് ചെയ്തു.. അവരുടെ ടോക്കൺ വിളിച്ചപ്പോൾ അകത്തേക്ക് കയറിച്ചെന്നു. എന്തുപറ്റി? എന്താണ് വിശേഷം? ഡോക്ടർ ബീന ചോദിച്ചതും മഹാലക്ഷ്മി അവരുടെ വലത് ബ്രസ്റ്റിലായി ഒരു തടിപ്പ് ഫീൽ ചെയ്യുന്നു എന്നു പറഞ്ഞു. ഒന്നു നോക്കട്ടെ… കയറിക്കിടക്കാമോ.. ഡോക്ടർ ചോദിച്ചതും മഹാലക്ഷ്മി ബഡ്ഡിലേക്ക് കയറി കിടന്നു. ഡോക്ടർ അവരുടെ രണ്ട് ബ്രസ്റ്റും എക്സാമിൻ ചെയ്തു. കൂടെ ആരെങ്കിലും ഉണ്ടോ..? ഡ്രൈവർ ആണുള്ളത്… മക്കൾ ആരെങ്കിലും… ഇല്ല…. ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും കൂട്ടി ഒന്നു വരണം കെട്ടോ. എന്താ ഡോക്ടർ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ….? ബെഡിൽ നിന്നും എഴുന്നേറ്റ് കസേരയിലേക്ക് വന്നിരിക്കുകയാണ് മഹാലക്ഷ്മി. അങ്ങനെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ല.. എങ്കിലും എന്തോ ഒരു ചെറിയ ഗ്രോത്ത് കാണുന്നുണ്ട്. നമുക്ക് ഒരു സ്കാനിങ് ഒക്കെ ചെയ്തു നോക്കാം.. പിന്നെ ബയോപ്സിക്കും ഒന്ന് അയക്കണം.. ഡോക്ടർ തന്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തൊക്കെയോ രേഖപ്പെടുത്തുന്നുണ്ട്. ഡോക്ടർ പറഞ്ഞ വാചകങ്ങൾ കേട്ടപ്പോൾ മഹാലക്ഷ്മിയുടെ നെഞ്ച് പൊട്ടിപ്പോകും പോലെയാണ് അവർക്ക് തോന്നിയത്……കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തീക്കാറ്റായി എം ഡി നിധീഷ്; സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച, 5 വിക്കറ്റുകൾ വീണു

    തീക്കാറ്റായി എം ഡി നിധീഷ്; സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച, 5 വിക്കറ്റുകൾ വീണു

    തീക്കാറ്റായി എം ഡി നിധീഷ്; സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച, 5 വിക്കറ്റുകൾ വീണു

    രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ കേരളം സൗരാഷ്ട്രയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ സൗരാഷ്ട്ര അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. സൗരാഷ്ട്രക്ക് വേണ്ടി ജേ ഗോഹിൽ അർധ സെഞ്ച്വറി നേടി

    63 റൺസുമായി ജേ ഗോഹിലും ഒരു റൺസുമായി ഗജ്ജർ സമ്മറുമാണ് ക്രീസിൽ. ഹർവിക് ദേശായി 0, ചിരാഗ് ജാനി 5, എവി വാസവദ 0, പ്രേരക് മങ്കാദ് 13, അൻഷ് ദേശായി 1 എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രക്ക് നഷ്ടമായത്. എം ഡി നിധീഷാണ് അഞ്ച് വിക്കറ്റും സ്വന്തമാക്കിയത്

    റൺസ് എടുക്കും മുമ്പ് തന്നെ സൗരാഷ്ട്രക്ക് ഓപണർ ഹർവിക് ദേശായിയെ നഷ്ടമായിരുന്നു. പിന്നാലെ ചിരാഗും എ വി വാസവദും വീണു. ഇതോടെ സൗരാഷ്ട്ര 7ന് 3 വിക്കറ്റ് എന്ന നിലയിലായി. പിന്നീട് ജേ ഗോഹിലും പ്രേരക് മങ്കാദും ചേർന്നാണ് സ്‌കോർ 50 കടത്തിയത്

    സ്‌കോർ 76ൽ നിൽക്കെ പ്രേരകിനെയും നിധീഷ് മടക്കി. പിന്നാലെ ക്രീസിലെത്തിയ അൻഷ് ഗോസായിയും പുറത്തായതോടെ സൗരാഷ്ട്ര 5ന് 84 എന്ന നിലയിലായി.
     

  • സർവ്വേ ജോലി ‘അടിമപ്പണി’യെന്ന് ബിഎൽഒ; ‘ബുദ്ധിമുട്ടാണെങ്കിൽ ഒഴിയാം’ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

    സർവ്വേ ജോലി ‘അടിമപ്പണി’യെന്ന് ബിഎൽഒ; ‘ബുദ്ധിമുട്ടാണെങ്കിൽ ഒഴിയാം’ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

    സർവ്വേ ജോലി ‘അടിമപ്പണി’യെന്ന് ബിഎൽഒ; ‘ബുദ്ധിമുട്ടാണെങ്കിൽ ഒഴിയാം’ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

    തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന സോഷ്യൽ ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ രജിസ്ട്രി (SIR) സർവ്വേ ‘അടിമപ്പണി’ക്ക് (Slave Labour) തുല്യമാണെന്ന് വിമർശിച്ച ബൂത്ത് ലെവൽ ഓഫീസറോട് (BLO), വേണമെങ്കിൽ ചുമതലയിൽ നിന്ന് ഒഴിയാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (CEO). കോട്ടയം പൂഞ്ഞാറിലെ 110-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയ ആൻ്റണി വർഗീസാണ് ജോലിഭാരത്തെക്കുറിച്ച് പരാതിപ്പെട്ട് ഓഡിയോ സന്ദേശം പ്രചരിപ്പിച്ചത്.

    ​സർവ്വേ ജോലികൾ തന്നെ ശാരീരികമായും മാനസികമായും തളർത്തുകയാണെന്നും, ഇൻ്റർനെറ്റ് സൗകര്യം പോലുമില്ലാതെ ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കേണ്ടി വരുന്നത് അടിമപ്പണിയാണെന്നും ആൻ്റണി വർഗീസ് ഓഡിയോയിൽ പറഞ്ഞിരുന്നു. ഈ സന്ദേശം വൈറലായതോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളും (CEO), ജില്ലാ കളക്ടറും ആൻ്റണിയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചത്.

    ​ജോലിഭാരം കൂടുതലാണെങ്കിൽ ചുമതലയിൽ നിന്ന് ഒഴിവാകാമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചെങ്കിലും, ജോലി തുടരാൻ തയ്യാറാണെന്ന് ആൻ്റണി അറിയിച്ചു. അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പുനൽകി. സർവ്വേ ജോലികളുടെ സമ്മർദ്ദം കാരണം കണ്ണൂരിൽ ഒരു ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.

  • കൊൽക്കത്തയിലും ബംഗ്ലാദേശിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

    കൊൽക്കത്തയിലും ബംഗ്ലാദേശിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

    കൊൽക്കത്തയിലും ബംഗ്ലാദേശിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

    ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 5.2 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ബംഗ്ലാദേശിലെ ഘോരഷാൽ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ കൊൽക്കത്തയിലും ഭൂചലനമുണ്ടായി

    രാവിലെ പത്തരയോടെ കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

    യുഎസ് ജിയോളജിക്കൽ സർവേ കണക്കനുസരിച്ച് ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
     

  • തണൽ തേടി: ഭാഗം 41

    തണൽ തേടി: ഭാഗം 41

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അതും പറഞ്ഞു സന്ധ്യ ഫോൺ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു. ലക്ഷ്മി ഫോൺ വാങ്ങി എന്ത് സംസാരിക്കണം എന്നറിയാത്ത ഒരു അവസ്ഥയിൽ നിന്നു.. മറുപുറത്ത് അവന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു.. ഹലോ… അവൾ ഫോൺ കാതോട് ചേർത്ത് പറഞ്ഞു സന്ധ്യ അപ്പോഴേക്കും കലവും എടുത്തുകൊണ്ട് കിണറ്റിന്റെ കരയിലേക്ക് പോയിരുന്നു.. തങ്ങൾ സംസാരിക്കട്ടെ എന്ന് കരുതിയുള്ള പോക്കാണ് എന്ന് ലക്ഷ്മിക്ക് മനസ്സിലായി. ഞാ…. ഞാൻ…. ഞാനിവിടെ എത്തിയിരുന്നു കേട്ടോ.. എന്ത് പറയണം എന്ന് അറിയാതെ അവൻ പെട്ടെന്ന് പറഞ്ഞു. ആണോ..? മ്മ്മ്… താനെന്തെടുക്കുകയായിരുന്നു.? ഞാനിവിടെ ചേച്ചിയോട് സംസാരിക്കുകയായിരുന്നു. ഞാനിവിടെ നിന്ന് കഴിച്ചിട്ട് ഇറങ്ങും, കഴിച്ചിട്ട് ഇരിക്കണം… അവൻ പറഞ്ഞു മ്മ്… വേറൊന്നുമില്ല എന്നാ ശരി.. അവൻ പറഞ്ഞു അവിടെ ഫംഗ്ഷൻ ഒക്കെ നന്നായി നടന്നോ.?.. ആഹ് കുഴപ്പമില്ല.. എങ്കിൽ ശരി ശരി ഫോൺ വച്ച് കഴിഞ്ഞതും അവന് ഒരു പ്രത്യേക ഫീൽ തോന്നി. അവനാ ഫോൺ കുറച്ചു നേരം തന്റെ നെഞ്ചോട് ഇങ്ങനെ ചേർത്തുപിടിച്ചു.. മറുപുറത്ത് അവളുടെ അവസ്ഥയും മറ്റൊന്നുമായിരുന്നില്ല. ഇത്രയും സമയം മനസ്സ് വല്ലാതെ മൂടികെട്ടി നിൽക്കുകയായിരുന്നു. ഒരു വല്ലാത്ത ശൂന്യത താൻ അനുഭവിക്കുകയായിരുന്നു. അവന്റെ ശബ്ദം ഒന്ന് കേട്ടപ്പോൾ തന്റെ മനസ്സിൽ എവിടെ നിന്നോ ഇല്ലാത്തൊരു ഉത്സാഹം കൈ വന്നതായി അവൾക്ക് തോന്നി. ഇത്ര സമയം ആ ശബ്ദം കേൾക്കാത്തതായിരുന്നോ തന്റെ വിഷമം എന്ന് അവൾ അവളോട് തന്നെ ചോദിച്ചിരുന്നു.. സമയം വളരെയധികം ഇഴഞ്ഞാണ് നീങ്ങുന്നത് എന്ന് അവൾക്ക് തോന്നി. ഉച്ചയാവാനുള്ള കാത്തിരിപ്പ് ആയിരുന്നു. ഉച്ചയ്ക്ക് സന്ധ്യ ചോറ് വിളമ്പി കൊടുത്തപ്പോഴും അവൻ ഇപ്പോൾ ഭക്ഷണം കഴിച്ച് കാണുമോ എന്നാണ് അവൾ ആദ്യം ചിന്തിച്ചത്. ഒന്നും സമയത്ത് കഴിക്കുന്ന ശീലം ഒന്നും ആൾക്കുള്ളതായി തോന്നുന്നില്ല. എന്തെങ്കിലും തിരക്കിൽ ആണെങ്കിൽ ഭക്ഷണം കഴിപ്പൊക്കെ കണക്കാണ്. അത് ഇതിനോടകം താൻ മനസ്സിലാക്കിയ കാര്യമാണ്.. ഏറ്റെടുത്ത എന്ത് കാര്യവും ചെയ്തു തീർക്കുന്നതിലാണ് ആൾക്ക് താൽപര്യം. ഏറ്റെടുത്ത കാര്യങ്ങളോട് വല്ലാത്ത ആത്മാർത്ഥതയാണ്! അതിപ്പോൾ തന്റെ കാര്യത്തിലും അങ്ങനെ തന്നെയാണല്ലോ എന്ന് അവൾ ചിന്തിക്കുകയായിരുന്നു. നീ എന്താടി പെണ്ണേ ദിവാസ്വപ്നം കാണുന്നത്.,? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സന്ധ്യ ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിച്ചു കാണിച്ചു. ഹേയ് ഞാന് വേറെന്താ ആലോചിച്ചത് ആണ് അവൾ മറുപടി പറഞ്ഞു അവിടെ നല്ല സൂപ്പർ ബീഫും കപ്പയുമോക്കെ കാണും.. അവൻ അതൊക്കെ കഴിച്ചു കാണും. തന്റെ മനസ്സറിഞ്ഞിട്ട് എന്നതുപോലെ സന്ധ്യ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം തോന്നിയിരുന്നു. അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് ലക്ഷ്മി നോക്കി.. ഞാനും ഈ പ്രായമൊക്കെ കഴിഞ്ഞിട്ട് വന്നതല്ലേ? നിന്റെ ചിന്തയുടെ അർത്ഥമൊക്കെ എനിക്ക് മനസ്സിലാകും.. അവൾക്കുള്ള മറുപടി എന്നതുപോലെ സന്ധ്യ പറഞ്ഞപ്പോൾ അറിയാതെ അവളും ഒന്ന് ചിരിച്ചു പോയിരുന്നു. സന്ധ്യയിൽ നിന്ന് സെബാസ്റ്റ്യനെക്കുറിച്ച് അവൾക്ക് അറിയാൻ പറ്റി. ശിവന്റെയും സന്ധ്യയുടെയും പ്രണയത്തിന് ചുക്കാൻ പിടിച്ചതൊക്കെ സെബാസ്റ്റ്യൻ ആയിരുന്നു എന്ന് അവൾ പറഞ്ഞ കഥകളിൽ നിന്നും മനസ്സിലായി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ശിവന്റെ ചെറിയച്ഛൻ കുട്ടികളെയും വിളിച്ചുകൊണ്ട് വന്നിരുന്നു. കുട്ടികൾ കൂടി വന്നതോടെ കുറച്ചു കൂടി സന്തോഷം തോന്നിയിരുന്നു ലക്ഷ്മിക്ക്. പെട്ടെന്ന് തന്നെ അവരോട് ഒരാളായി മാറാനും ലക്ഷ്മിക്ക് സാധിച്ചു. അവർക്ക് ചിത്രങ്ങൾ വരച്ചു കൊടുത്തു അവരുടെ കൂടെ കളിച്ചും ഒക്കെ കുറെ സമയം അവൾ ഇരുന്നു. ഒരു രണ്ടുമണിയോടെ അടുത്തപ്പോഴാണ് സെബാസ്റ്റ്യൻ സന്ധ്യയുടെ ഫോണിലേക്ക് വിളിച്ചത്. ചേച്ചി പിള്ളേരെ വിളിച്ചായിരുന്നോ..? ആ എടാ അവരിങ്ങ് വന്നു. ചെറിയച്ഛൻ കൊണ്ടുവന്നു. ആണോ, ഞാനിവിടെ കവലില്‍ എത്തിയിട്ടുണ്ട്. ഇപ്പൊ അങ്ങോട്ട് വരും. ലക്ഷ്മിയോട് റെഡിയായി ഇരിക്കാൻ പറ.. ശരി.. ശരി അതും പറഞ്ഞ് സന്ധ്യ അകത്തേക്ക് ചെന്ന് സെബാസ്റ്റ്യൻ വരുന്നുണ്ടെന്ന് ലക്ഷ്മിയോട് പറഞ്ഞു.. വളരെ പ്രിയപ്പെട്ട എന്തോ ലഭിച്ചത് പോലെയുള്ള ഒരു അനുഭവമായിരുന്നു അവൾക്ക്. അവളുടെ മുഖത്ത് ആ സന്തോഷം അറിയാൻ ഉണ്ടായിരുന്നു. കുട്ടികളോട് ഒക്കെ യാത്ര പറഞ്ഞു പോകാൻ തയ്യാറെടുത്തവൾ. കുറച്ചു സമയങ്ങൾക്ക് ശേഷം വിയർത്തു അലഞ്ഞു ക്ഷീണം നിറഞ്ഞ ഒരു രൂപം കയറി വരുന്നത് കണ്ടപ്പോൾ തന്നെ അത് സെബാസ്റ്റ്യൻ ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു.. ശിവേട്ടൻ എപ്പോൾ വരുമെടാ.? സന്ധ്യ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. അവരെല്ലാവരും വീട്ടിലോട്ട് പോയിട്ടുണ്ട്, ഒരു മുക്കാൽ മണിക്കൂറിനുള്ളിൽ വരും, നീ കേറുന്നില്ലേ.? ഇല്ല ചേച്ചി ചെന്നിട്ട് വേണം ഒന്ന് കിടക്കാൻ. ഭയങ്കര ക്ഷീണം.! നാളെ ബസിൽ പോകണ്ടതാ.. കുട്ടികളെ വിളിച്ച് അവരുടെ കയ്യിൽ ഓരോ കവറും കൂടി കൊടുത്താണ് സെബാസ്റ്റ്യൻ സന്ധ്യയോട് യാത്രയും പറഞ്ഞു ഇറങ്ങിയത്. ലക്ഷ്മിയെ കണ്ട മാത്രയിൽ തന്നെ അവന്റെ കണ്ണുകളും ഒന്ന് തിളങ്ങിയിരുന്നു. കുറച്ച് അധികം സമയം കാണാതിരുന്നതിന്റെ ബുദ്ധിമുട്ട് ഇരുമിഴികളിലും കാണാൻ ഉണ്ടായിരുന്നു. നന്നായി ക്ഷീണിച്ചല്ലോ..! പാലം കയറുമ്പോൾ ലക്ഷ്മി പറയുന്നുണ്ടായിരുന്നു. എന്തെങ്കിലും ഒരു ഫങ്ക്ഷൻ വീട്ടിൽ ഉണ്ടെങ്കിൽ ഇത് പതിവാ, ഈ ബുദ്ധിമുട്ടും ക്ഷീണവും ഒക്കെ. അത് ഒന്ന് കിടന്നു കഴിയുമ്പോൾ അങ്ങ് മാറിക്കോളും.. ചിരിയോടെ മുണ്ടോന്നു മടക്കി കുത്തി അവൻ പറഞ്ഞു ചേച്ചി എന്ത് പറഞ്ഞു.? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു ചേച്ചി നന്നായി സംസാരിക്കും, ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അവരുടെ ഇഷ്ടത്തെക്കുറിച്ച് ഒക്കെ, അവൻ മൂളി കേൾക്കുന്നുണ്ടായിരുന്നു. അപ്പോഴും മിഴികൾ ഇടയ്ക്കിടെ ചെല്ലുന്നത് അവളിലേക്ക് തന്നെയാണ്. അവൾ കാണാതെ ഇടയ്ക്ക് അവളെ നോക്കും. അവളും അതേപോലെതന്നെ. രണ്ടുപേരും പരസ്പരം ഇരുവരും അറിയാതെ ഒരു ഒളിച്ചുകളി നടത്തുന്നുണ്ടായിരുന്നു. മാനം ഇരുണ്ടു മുടി ഒന്ന് രണ്ട് തുള്ളികൾ താഴേക്ക് പെയ്തു തുടങ്ങി. അയ്യോ മഴ പെയ്യുന്നു അവൾ പറഞ്ഞു കുറെ നേരമായിട്ട് മഴകോള് ഉണ്ടായിരുന്നു അവൻ അതും പറഞ്ഞ് ആകാശത്തേക്ക് നോക്കി.. ചാറ്റൽ മഴ പെയ്യുന്നുണ്ട്.. നമുക്ക് പെട്ടെന്ന് പാലം കടന്ന് താഴേക്ക് എത്താം. അവിടെ ഒരു ബസ് സ്റ്റോപ്പ് ഉണ്ട്. അവിടെ കേറിയിരിക്കാം.. അതും പറഞ്ഞ് രണ്ടുപേരും വേഗത്തിൽ നടക്കാൻ തുടങ്ങിയെങ്കിലും മഴ ശക്തമാകുന്നുണ്ടായിരുന്നു. വിയർത്തി ഇരിക്കുവല്ലേ മഴ നനയേണ്ട. തന്റെ തോളിൽ കിടന്ന ഷോള് എടുത്ത് അവന്റെ തലയിലൂടെ ഇട്ടിരുന്നു അവൾ.. പെട്ടെന്ന് അവൻ അവളുടെ മുഖത്തേക്കൊന്നു നോക്കി.. പനി വരും അതാ… അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. മേൽ മീശ ഒന്ന് കടിച്ച് അവളെ നോക്കി ചിരിച്ചു കാണിച്ചവൻ.. ശേഷം ആ ഷോളിന്റെ തുമ്പ് അല്പം എടുത്ത് അവളുടെ തലയിൽ കൂടിയിട്ടു.. അമ്പരപ്പോടെ അവന്‍റെ മുഖത്തേക്ക് അവൾ ഒന്നു നോക്കിയപ്പോൾ ഇരു കണ്ണുകളും ചിമ്മി കാണിച്ച് അവൻ പറഞ്ഞു. പനി വരും… പുതുമഴയാ… അവളുടെ ചൊടിയിലും ഒരു പുഞ്ചിരി നിറഞ്ഞിരുന്നു. ഒരു ഷോളിന്റെ മറവിൽ രണ്ടുപേരും തോളുരുമ്മി നടന്നു. ആ പാലം കടക്കുവോളം രണ്ടുപേരുടെയും ചുണ്ടിൽ ആ പുഞ്ചിരി മായാതെ ഉണ്ടായിരുന്നു.. താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ അറിയാതെ രണ്ടുപേരുടെയും കൈകൾ പരസ്പരം ഉരസി. വീഴാൻ പോയവളുടെ കയ്യിൽ മുറുക്കി പിടിച്ചവൻ.. അവന്റെ മുഖത്തേക്ക് അവൾ നോക്കിയപ്പോൾ അവളുടെ മുഖത്തേക്ക് നോക്കാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി അവൾ കണ്ടിരുന്നു. പാലമിറങ്ങി നേരെ താഴെ ബസ്റ്റോപ്പിലേക്ക് കയറിയതും കാത്തിരുന്നത് പോലെ മഴ സംഹാരതാണ്ഡവമാടാൻ തുടങ്ങി. രണ്ടുപേരും ആ വെയിറ്റിംഗ് ഷെഡിൽ കയറിയിരുന്നു. ചാറ്റൽ മഴ നനഞ്ഞതിന്റെ പ്രതീകം എന്നതുപോലെ രണ്ടുപേരുടെയും മുഖത്ത് ചെറിയ വെള്ളത്തുള്ളികൾ ഒക്കെ സ്ഥാനം പിടിച്ചിട്ടുണ്ട്. വെയിറ്റിംഗ് ഷെഡ്ഡിൽ പരസ്പരം ഒരു അകലം സൂക്ഷിച്ചു ഇരിക്കുമ്പോൾ രണ്ടുപേരുടെയും മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ആയിരുന്നു. അവളെ നോക്കാതെ മറ്റെങ്ങോ കാഴ്ചകളിൽ അവൻ നോക്കിയിരുന്നുവെങ്കിലും മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു. അവളുടെ അവസ്ഥയും അതുതന്നെയായിരുന്നു. പരസ്പരം മുഖത്തോട് മുഖം നോക്കാൻ രണ്ടുപേർക്കും എന്തൊക്കെയോ ബുദ്ധിമുട്ട് തോന്നി. താൻ വല്ലതും കഴിച്ചായിരുന്നോ.? മൗനത്തിന് വിരാമം ഇട്ടുകൊണ്ട് അവൻ തന്നെയാണ് ചോദിച്ചത്.. മ്മ് കഴിച്ചു…കഴിച്ചോ.? മറുചോദ്യം ചോദിച്ചവൾ അവൻ ചിരിച്ചുകൊണ്ട് തലയാട്ടി. നാളെ എപ്പോഴാ ബസ്സിൽ പോകുന്ന..? വെളുപ്പിന് ഒരു ആറുമണി ആവുമ്പോ വീട്ടിൽ നിന്ന് ഇറങ്ങും.. ഉച്ചയ്ക്ക് വരോ..? അവൾ ചോദിച്ചു എന്തിന്..? കുസൃതിയോടെ അവൻ ചോദിച്ചു അല്ല കഴിക്കാൻ വരാറുണ്ടോ എന്ന്.. അബദ്ധം പിണഞ്ഞത് പോലെ അവൾ മറ്റെവിടെയോ നോക്കി മറുപടി പറഞ്ഞപ്പോൾ, വീണ്ടും അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി ബാക്കിയായി… വരണോ.? ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി മേൽമീശ കടിച്ചു ചിരിച്ചു അവൻ ചോദിച്ചു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പവർ പ്ലേയിൽ തകർത്തടിച്ച് ഓപണർമാർ; പിന്നാലെ രസംകൊല്ലിയായി മഴയും

    പവർ പ്ലേയിൽ തകർത്തടിച്ച് ഓപണർമാർ; പിന്നാലെ രസംകൊല്ലിയായി മഴയും

    പവർ പ്ലേയിൽ തകർത്തടിച്ച് ഓപണർമാർ; പിന്നാലെ രസംകൊല്ലിയായി മഴയും

    ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടി20യിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ രസംകൊല്ലിയായി മഴ. മത്സരം 4.5 ഓവർ എത്തിയപ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസ് എന്ന നിലയിലാണ്. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

    പവർ പ്ലേയിൽ തകർപ്പൻ തുടക്കമാണ് ഇന്ത്യൻ ഓപണർമാർ നൽകിയത്. ഇരുവരും ആക്രമണം അഴിച്ചുവിട്ടപ്പോൾ ബൗണ്ടറികൾ മൈതാനത്തിന്റെ പല ഭാഗത്തേക്കുമായി പാഞ്ഞു. 13 പന്തിൽ ഒരു സിക്‌സും ഒരു ഫോറും സഹിതം 23 റൺസുമായി അഭിഷേക് ശർമയും 16 പന്തിൽ 6 ഫോർ സഹിതം 29 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ

    അഭിഷേകിനെ രണ്ട് തവണയാണ് ഓസീസ് ഫീൽഡർമാർ കൈ വിട്ടത്. സ്‌കോർ 5ലും 11 ലും വെച്ച്  ഓസീസ് ഫീൽഡർമാർ ക്യാച്ച് പാഴാക്കുകയായിരുന്നു. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അതേസമയം ഇന്ന് വിജയിച്ച് പരമ്പര സമനിലയിലാക്കാനാണ് ഓസീസിന്റെ ശ്രമം
     

  • വെഞ്ഞാറമൂടിൽ KSRTC സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനിയുടെ കൈ അറ്റു

    വെഞ്ഞാറമൂടിൽ KSRTC സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനിയുടെ കൈ അറ്റു

    വെഞ്ഞാറമൂടിൽ KSRTC സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനിയുടെ കൈ അറ്റു

    തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ച് 19 കാരിയായ വിദ്യാർഥിനിയുടെ കൈ അറ്റു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈ ആണ് അറ്റത്.

    വെഞ്ഞാറമൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജംഗഷന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവർ ടെക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസ് ഇടിച്ചത്. വീഴ്ചയിൽ ബസിന്റെ പിൻവശത്തെ ടയർ ഫാത്തിമയുടെ കൈയിലൂടെ കയറി ഇറങ്ങുകയായിരുന്നു. നാട്ടുകാരാണ് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി ഫാത്തിമയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നയാണ്. കൈ തുന്നി ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

  • ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു

    ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു

    ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു

    ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. മൂന്ന് ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിനാണ് വെള്ളിയാഴ്ച തുടക്കമായത്. ഉച്ചകോടിക്കിടെ വിവിധ ലോകനേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

    ഇതാദ്യമായാണ് ജി20 ഉച്ചകോടി ആഫ്രിക്കയിൽ നടക്കുന്നത്. വസുധൈവ കുടുംബകം, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിലൂന്നി ആശയങ്ങൾ ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്ന് മോദി പറഞ്ഞു

    ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക നേതാക്കളുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഐക്യദാർഢ്യം, സമത്വം, സുസ്ഥിരത എന്നതാണ് ഇത്തവണത്തെ ജി20 ഉച്ചകോടിയുടെ പ്രമേയം.

  • മംഗല്യ താലി: ഭാഗം 88

    മംഗല്യ താലി: ഭാഗം 88

    രചന: കാശിനാഥൻ

    അങ്ങനെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ല.. എങ്കിലും എന്തോ ഒരു ചെറിയ ഗ്രോത്ത് കാണുന്നുണ്ട്. നമുക്ക് ഒരു സ്കാനിങ് ഒക്കെ ചെയ്തു നോക്കാം.. പിന്നെ ബയോപ്സിക്കും ഒന്ന് അയക്കണം.. ഡോക്ടർ തന്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തൊക്കെയോ രേഖപ്പെടുത്തുന്നുണ്ട്. ഡോക്ടർ പറഞ്ഞ വാചകങ്ങൾ കേട്ടപ്പോൾ മഹാലക്ഷ്മിയുടെ നെഞ്ച് പൊട്ടിപ്പോകും പോലെയാണ് അവർക്ക് തോന്നിയത്. ആരെ എങ്കിലും കൂട്ടിക്കൊണ്ട് ഇന്ന് തന്നെ വരികയാണെങ്കിൽ അത്രയും നല്ലത് കെട്ടോ.. ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല.. ഇപ്പോ എല്ലാത്തിനും ട്രീറ്റ്മെന്റ് ഉണ്ടല്ലോ. ഡോക്ടർ പിന്നെയും അവരെ ആശ്വസിപ്പിച്ചു. എങ്കിലും അതൊന്നും കേൾക്കുവാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു മഹാലക്ഷ്മി. ഞാൻ എന്റെ ഡ്രൈവറെ കൂട്ടിയാൽ മതിയോ… പെട്ടെന്ന് ഓർത്തതുപോലെ അവർ ചോദിച്ചു. അത് പറ്റില്ല… ഹസ്ബൻഡ് അല്ലെങ്കിൽ മക്കൾ, സഹോദരങ്ങളോ അങ്ങനെ ആരെങ്കിലും മതി, ഹമ്… മഹാലക്ഷ്മി തലയാട്ടി. ഉച്ചയ്ക്കുശേഷം വന്നാൽ മതിയോ ഡോക്ടർ.. മതി മതി… ഇവിടെയൊന്നു വിളിച്ചിട്ട് വരണേ.. ഓക്കേ.. അവരുടെ നേർക്ക് കൈകൂപ്പി കൊണ്ട് മഹാലക്ഷ്മി എഴുന്നേറ്റ്. അന്നാദ്യമായി മഹാലക്ഷ്മിയുടെ കവിളിലൂടെ ചൂട് കണ്ണീർ അരിച്ചിറങ്ങി… വേദനയോടുകൂടി അവർ ആ കോറിഡോറിലൂടെ ഇറങ്ങിവരികയാണ്. അപ്പോഴാണ് അവർ ഭദ്രയേ കാണുന്നത്. മുഖം തിരിച്ചു പോകുവാനായി തുടങ്ങിയതും ഭദ്ര മഹാലക്ഷ്മിയുടെ അടുത്തേക്ക് വന്നിരുന്നു. മാഡം. പിന്നിൽ നിന്നും സിസ്റ്റർ ഉറക്കെ വിളിക്കുന്നത് കേട്ട് മഹാലക്ഷ്മിയും ഭദ്രയും ഒരുപോലെ തിരിഞ്ഞു നോക്കി. ലക്ഷ്മിയുടെ അടുത്തേക്ക് കുറച്ചു മുന്നേ താൻ കണ്ടിരുന്ന ഡോക്ടറുടെ ഓ പ്പി യിൽ ഉണ്ടായിരുന്ന സിസ്റ്റർ ഓടിവന്നു. ഇന്ന് വൈകുന്നേരം വേണ്ടപ്പെട്ട ആരെയെങ്കിലും കൂട്ടിക്കൊണ്ടു വരുന്നുണ്ടെങ്കിൽ റിസപ്ഷനിൽ ഒന്ന് ബുക്ക് ചെയ്തിട്ട് പൊയ്ക്കോളൂ. അതാകുമ്പോൾ ഡോക്ടർ ബാക്കി കാര്യങ്ങളൊക്കെ അവരോട് പറഞ്ഞോളൂ കെട്ടോ.. ബയോപ്സിയുടെ കൺസന്റ് ലെറ്ററിൽ സൈൻ ചെയ്യണം, അതിനുവേണ്ടിയാണ്. പറഞ്ഞശേഷം സിസ്റ്റർ അവരുടെ അടുത്തുനിന്നും നടന്നുപോയി മഹാലക്ഷ്മിയോട് ആ സിസ്റ്റർ പറയുന്നത് കേട്ട്, ഭദ്രയ്ക്ക് തലചുറ്റി. ബയോപ്‌സി…. അവൾ അവരെ നോക്കി പുലമ്പി അമ്മേ…. അമ്മയ്ക്ക് എന്താണ് പറ്റിയത്…. പൊട്ടിക്കരഞ്ഞുകൊണ്ട് ഭദ്ര ചോദിച്ചതും മഹാലക്ഷ്മിയുടെ മിഴികളും നിറഞ്ഞു. ഒന്നുമില്ല……. പെട്ടന്ന് അവർ പറഞ്ഞു. പിന്നെന്തിനാണ് ആ സിസ്റ്റർ വന്നിട്ട് അങ്ങനെയൊക്കെ പറഞ്ഞത്. ലക്ഷ്മിയമ്മയ്ക്ക് എന്തുപറ്റി.എന്നോടൊന്നു പറയു.. പ്ലീസ്. അവരുടെ വലംകൈയെടുത്ത് കൂപ്പി പിടിച്ചുകൊണ്ട് അവൾ വിതുമ്പി. മോളെന്താ ഇവിടെ… എന്ത് പറ്റി.. ഹരിഎവിടെ..? അവർ സാവധാനം അവളെ നോക്കി ചോദിച്ചു. മീര ടീച്ചർക്ക് സുഖമില്ലാത വെളുപ്പിനെ ഇവിടെ അഡ്മിറ്റ് ആക്കിയതാണ്.. എന്തുപറ്റി…. ബിപിയുടെ പ്രോബ്ലം ആണ്, ഡോക്ടർ ഇപ്പോൾ റൗണ്ട്സിന് വന്നിരുന്നു. കുറച്ചു മെഡിസിൻസ് എഴുതിയിട്ടുണ്ട്, അത് വാങ്ങുവാനായി ഞാൻ ഫാർമസിയിലേക്ക് ഇറങ്ങി വന്നപ്പോഴാണ് ലക്ഷ്മിമ്മയെ കാണുന്നത്. ആഹ്… മോള് ചെല്ലു ചെന്നിട്ട് മരുന്നു വാങ്ങിക്ക്.. ഡ്രൈവർ പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട്, ഞാൻ പോയേക്കുവാ. ലക്ഷ്മിയമ്മേ… എന്നോട് ദേഷ്യം ആണെന്ന് അറിയാം, ഇഷ്ടമില്ലെന്നും അറിയാം. എന്നാലും ഞാൻ ചോദിക്കുവാ, ലക്ഷ്മിമ്മയ്ക്ക് എന്താണ് പറ്റിയത്… ദയവ് ചെയ്തു എന്നോട് പറയുമൊ. ഭദ്ര അവരുടെ നേർക്ക് നോക്കിക്കൊണ്ട് പിന്നെയും പറഞ്ഞു. എന്റെ ബ്രസ്റ്റില് ചെറിയ ഒരു തടിപ്പ് പോലെ. ഞാൻ ഡോക്ടറെ ഒന്ന് കാണിച്ചു. ജസ്റ്റ് പരിശോധനയ്ക്ക് അയച്ചശേഷം എന്താണെന്ന് പറയാമെന്ന് ഡോക്ടർ മറുപടി പറഞ്ഞത്.. ഉത്തരവാദിത്തപ്പെട്ടവർ ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ മാത്രമേ അവർ ടെസ്റ്റിന് അയക്കുകയുള്ളൂ. അതുകൊണ്ട് ഞാൻ ഇറങ്ങിപ്പോന്നതാണ്. ഈശ്വരാ…. അവൾ ഉറക്കെ നിലവിളിച്ചു പോയി. ലക്ഷ്മിയമ്മ വന്നേ.. ഞാനുണ്ടല്ലോ കൂടെ. നമുക്ക് ചെന്നിട്ട് അത് പരിശോധനയ്ക്ക് അയക്കാനുള്ള കാര്യങ്ങൾ നോക്കാം. ഇപ്പോൾ ധൃതിവെച്ച് ഒന്നും ചെയ്യുന്നില്ല മോളെ.. എല്ലാം വരുന്നിടത്ത് വച്ച് കാണാം.. പോട്ടെ വേണ്ട… ലക്ഷ്മിയമ്മ ഇപ്പോൾ പോകുവാൻ ഞാൻ സമ്മതിക്കില്ല.. ഡോക്ടർ പറഞ്ഞ പ്രകാരം, നമ്മൾക്ക് ചെയ്യാം വന്നേ. അൽപ്പം ബലത്തിൽ അവരുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ നടന്നു നീങ്ങി. സിസ്റ്റേഴ്സിനോടൊക്കെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം ഭദ്ര ഓരോന്ന് ചെയ്യുന്നത് കണ്ട് മഹാലക്ഷ്മിയുടെ ഹൃദയം നൊന്തു. തന്റെ കുടുംബത്തിൽ നിന്നും അവളെ ആട്ടിറക്കി വിട്ട നിമിഷമായിരുന്നു മഹാലക്ഷ്മി അപ്പോൾ ഓർത്തത്. നിറമിഴികളോടെ തന്റെ കാലുപിടിച്ച് യാചിച്ചിരുന്ന പെൺകുട്ടിയെ ഓർക്കും തോറും അവരുടെ ചങ്ക് നീറി പിടഞ്ഞു. സർജറി യൂണിറ്റിന്റെ അരികിലായുള്ള ഒരു പ്രത്യേക ഡിപ്പാർട്ട്മെന്റിൽ ആയിരുന്നു , ഈ പ്രൊസീജറും നടത്തുന്നത്.. ലക്ഷ്മിയമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല, 100% അതെനിക്ക് ഉറപ്പാണ്.. ധൈര്യമായിട്ട് ചെന്നിട്ട് വാ. അവരെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ഭദ്ര അത് പറഞ്ഞപ്പോൾ, മഹാലക്ഷ്മിയും കരഞ്ഞു പോയിരുന്നു. മഹാലക്ഷ്മിയെ അകത്തേക്ക് കയറ്റി വിട്ടിട്ട് പ്രാർത്ഥനയോടുകൂടി ഭദ്രയിരുന്നു. അപ്പോഴായിരുന്നു അവളുടെ ഫോണിലേക്ക് ഹരിയുടെ കോൾ വന്നത്. പെട്ടെന്ന് തന്നെ അവൾ കോൾ അറ്റൻഡ് ചെയ്തു. നടന്ന കാര്യങ്ങളൊക്കെ ഹരിയെ അവതരിപ്പിച്ചു. അരമണിക്കൂറിനുള്ളിൽ അവനും പാഞ്ഞു വന്നു. മഹാലക്ഷ്മി ഇറങ്ങി വന്നപ്പോൾ ഹരി ചെന്നിട്ട് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു. അതുവരെ അമ്മയോട് ഉണ്ടായിരുന്ന ദേഷ്യവും പകയും ഒക്കെ എവിടേക്കോ ഓടി മറിഞ്ഞ നിമിഷമായിരുന്നു അത്. കുഴപ്പമില്ല മോനേ…. അവർ അവന്റെ തോളിൽ തട്ടി. എന്നിട്ട് അവനെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ഹരിയും ഭദ്രയും ചേർന്നായിരുന്നു മഹാലക്ഷ്മിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയത്. പേടിക്കേണ്ടതായി ഉണ്ടോ എന്ന് നമുക്ക് റിസൾട്ട് വന്നാലേ അറിയാൻ സാധിക്കൂ… സാരമില്ലെന്നേ നോക്കാം… ഹരിയെ നോക്കി ഡോക്ടർ പറഞ്ഞു. മീരയേകൂടി കണ്ടിട്ട് പോകാം അല്ലേ.. മീര ഏത് റൂമിലാണ് കിടക്കുന്നത്. മഹാലക്ഷ്മി ചോദിച്ചതും ഭദ്ര അവരെയും കൂട്ടി മീരയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന റൂമിലേക്ക് പോയി. ഇടയ്ക്ക് വന്നിട്ട് മഹാലക്ഷ്മിയുടെ വിവരങ്ങളൊക്കെ ഭദ്ര അവരെ ധരിപ്പിച്ചിരുന്നു. താനും കൂടി ഇറങ്ങി വരാമെന്ന് മീര പറഞ്ഞെങ്കിലും, ഭദ്ര അവരെ തടയുകയായിരുന്നു.. ലക്ഷ്മി മാഡത്തിന് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു മീരയും.. അപ്പോഴാണ് അവർ മുഴുവനും ചേർന്ന് അവിടേക്ക് കയറി ചെന്നത്. ഇത്തിരിനേരം മഹാലക്ഷ്മിയോട് സംസാരിച്ച ശേഷം മീര ഭദ്രയോടും ഹരിയോടും ഒന്ന് പുറത്തേക്ക് പോകാമോ എന്ന് ചോദിച്ചു. അവർ രണ്ടാളും അത് അനുസരിക്കുകയും ചെയ്തു. കാരണം ടീച്ചർക്ക് അവരോട് തുറന്നു സംസാരിക്കുവാൻ ആണെന്നുള്ളത് രണ്ടാൾക്കും തോന്നി… ടീച്ചർ തന്നെ അത് തുറന്നു പറയുന്നതാണ് നല്ലതെന്ന് ഹരിക്കും തോന്നിയിരുന്നു. അതുകൊണ്ട് എതിർത്തൊന്നും പറയാതെ അവർ ഇരുവരും ഇറങ്ങി പോവുകയായിരുന്നു……കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു; പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തം

    ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു; പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തം

    ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു; പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തം

    ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസെടുത്ത് നിൽക്കുമ്പോഴാണ് ഇടിമിന്നലിനെയും മഴയെയും തുടർന്ന് മത്സരം നിർത്തിവെച്ചത്. 

    16 പന്തിൽ 29 റൺസുമായി ശുഭ്മാൻ ഗില്ലും 13 പന്തിൽ 23 റൺസുമായി അഭിഷേക് ശർമയുമായിരുന്നു ക്രീസിൽ. മഴ ശക്തമായി തുടർന്നതിനാൽ മത്സരം പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരവും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു

    ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ടി20 പരമ്പര വിജയമാണിത്.