Author: admin

  • ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി

    ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി

    ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി

    ന്യൂഡൽഹി: കേരളത്തിൽ പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ നിർബന്ധമായും സ്കൂളുകൾ അനുവദിക്കണമെന്നാണ് കോടതി നിർദേശിച്ചത്.

    ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളുകളും മൂന്നു കിലോമീറ്റർ പരിധിയിൽ അപ്പർ പ്രൈമറി സ്കൂളുകളുകളില്ലെങ്കിലും യുപി സ്കൂളുകളും സ്ഥാപിക്കാനാണ് നിർദേശം. മഞ്ചേരിയിലെ എളമ്പ്രയിൽ സ്കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നിർദേശം.

    എളമ്പ്രയിൽ അടിയന്തരമായി എൽപി സ്കൂളുകൾ സ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. സർക്കാർ സ്കൂൾ ആരംഭിക്കാനാണ് ഉത്തരവ്. സ്വന്തം കെട്ടിടമില്ലെങ്കിൽ വാടക കെട്ടിടത്തിൽ മൂന്നമാസത്തിനം സ്കൂൾ ആരംഭിക്കാനാണ് ഉത്തരവിൽ പറയുന്നത്.

  • വരും ജന്മം നിനക്കായ്: ഭാഗം 73 || അവസാനിച്ചു

    വരും ജന്മം നിനക്കായ്: ഭാഗം 73 || അവസാനിച്ചു

    രചന: ശിവ എസ് നായർ

    “നീ എന്താ മോളെ അഖിലിനോട് അങ്ങനെയൊക്കെ പറയാൻ പോയത്? ഒന്നുല്ലേലും നീ സ്നേഹിച്ച പയ്യനല്ലേ. എല്ലാം മനസ്സിലാക്കി അവൻ വിളിച്ചപ്പോ നീ ആ കൊച്ചിനെ വേണ്ടെന്ന് വച്ചത് ശരിയായില്ല. നിനക്കും വേണ്ടേ മോളെ ഒരു ജീവിതം.” തന്നെ കാണാൻ അഖിൽ വന്നതും അവൻ പറഞ്ഞ കാര്യങ്ങളുമൊക്കെ ഗായത്രി ഒരു ദിവസം അമ്മയോട് പറഞ്ഞപ്പോൾ സുമിത്രയിൽ നിന്നും കിട്ടിയ മറുപടി അതായിരുന്നു. “അമ്മേ… തോന്നുമ്പോ വേണ്ടെന്ന് വയ്ക്കാനും പിന്നീട് വേണമെന്ന് തോന്നുമ്പോ കൂട്ടിച്ചേർക്കാനും കഴിയുന്നതല്ല സ്നേഹ ബന്ധങ്ങൾ. അങ്ങനെ കൂട്ടിച്ചേർക്കുന്ന ബന്ധങ്ങൾക്ക് പഴയ കെട്ടുറപ്പും ഉണ്ടായി കൊള്ളണമെന്നില്ല. അച്ഛനും അമ്മയും കാരണമാണ് ആഗ്രഹിച്ച ജീവിതം എനിക്ക് നഷ്ടപ്പെട്ടത്.” ഗായത്രി കടുപ്പത്തിൽ അവരെയൊന്ന് നോക്കി. “ശരിയാ… എല്ലാം ഞങ്ങളുടെ തെറ്റ് തന്നെയാ. നിനക്കൊരു കുടുംബം ഉണ്ടായി കാണാനുള്ള ആഗ്രഹം കൊണ്ടാ അമ്മ ഇങ്ങനെ പറഞ്ഞത്.” സുമിത്രയുടെ മിഴികൾ പെട്ടെന്ന് ഈറനായി. “ഇനി നിങ്ങളൊക്കെ നിർബന്ധിച്ചാലും എന്റെ മനസ്സ് ആഗ്രഹിച്ചാൽ കൂടിയും എനിക്ക് അഖിലേട്ടന്റെ കൂടെ ജീവിക്കാൻ കഴിയില്ല. കാരണം ശിവപ്രസാദ് ശാരീരികമായും മാനസികമായും അത്രത്തോളം എന്നേ വേദനിപ്പിച്ചു കഴിഞ്ഞു. ആ ട്രോമയിൽ നിന്നും എനിക്ക് എന്നാണ് ഒരു മോചനം ലഭിക്കുകയെന്ന് കൂടി അറിയില്ല. അതുകൊണ്ട് തന്നെ ഇനിയൊരിക്കലും ഒരു പുരുഷനൊപ്പവും ഉത്തമയായ ഭാര്യയായി ജീവിക്കാൻ എനിക്ക് കഴിയില്ല. അന്ന് അത്രയും മൃഗീയമായിട്ടാണ് ശിവപ്രസാദ് എന്നെ ഉപദ്രവിച്ചത്. എന്റെ ബുദ്ധിമോശം കൊണ്ട് കൂടിയാണ് എനിക്കന്ന് അതെല്ലാം അനുഭവിക്കേണ്ടി വന്നത്. ആ ഒരു ഷോക്കിൽ നിന്നും എന്റെ മനസ്സ് തിരിച്ചു വന്നിട്ടില്ല അമ്മേ. ഇത് ആർക്ക് പറഞ്ഞാലും മനസ്സിലാവില്ല. ഇത്രയും മാനസിക സംഘർഷം അനുഭവിക്കുന്ന എനിക്ക് ഒരിക്കലും അഖിലേട്ടന്റെ അമ്മേടേം അനിയത്തിയുടെയും അവഗണന കൂടി നേരിടാൻ കഴിയില്ല. പുറമെ ഒന്നും ഭാവിക്കാത്ത പോലെ നടക്കുന്നെങ്കിലും കഴിഞ്ഞു പോയതൊക്കെ ഒരു ദുസ്വപ്നം പോലെ എന്റെ മനസ്സിനെ ഇപ്പോഴും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഇനിയൊരു വിവാഹ ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ലമ്മേ. അമ്മയോട് ഞാൻ ഇത്രയും ഓപ്പൺ ആയി കാര്യങ്ങൾ പറഞ്ഞത് ഇനിയൊരു വിവാഹ ജീവിതത്തിലേക്ക് പോകാൻ എന്നെ നിങ്ങളാരും നിർബന്ധിക്കാതിരിക്കാൻ വേണ്ടിയാണ്. ഇനി എന്റെ ജീവിത ലക്ഷ്യം തന്നെ ജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് ധൈര്യപൂർവ്വം വന്ന് താമസിക്കാനും എന്തെങ്കിലും കൈത്തൊഴിൽ ചെയ്ത് മുന്നോട്ട് ജീവിക്കാനുള്ള ഒരു മാർഗം കണ്ടെത്തി കൊടുക്കാൻ കഴിയുന്ന എന്തെങ്കിലും സംരംഭം തുടങ്ങണം എന്നത് മാത്രമാണ്. വിവാഹമല്ല ജീവിതത്തിന്റെ അവസാന വാക്കെന്ന് നിങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം. ഇന്നത്തെ കാലത്ത് ഒരു പെണ്ണിന് ഇവിടെ ആൺ തുണ ഇല്ലാതെയും ജീവിക്കാൻ കഴിയും.” അമ്മയോട് തന്റെ മനസ്സിലുള്ളത് പറഞ്ഞ് കഴിഞ്ഞപ്പോൾ ഗായത്രിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. സുമിത്രയോട് അവൾ പറഞ്ഞതൊക്കെ വേണു മാഷും കേൾക്കുന്നുണ്ടായിരുന്നു. മകളുടെ ജീവിതം ഈ വിധമാകാൻ കാരണം തങ്ങളുടെ പിടിവാശി ആണല്ലോ എന്നോർത്ത് ഉള്ളിൽ പരിതപിക്കാൻ മാത്രമേ അയാൾക്ക് കഴിയുമായിരുന്നുള്ളു. സുമിത്രയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു. ഗായത്രിയോട് ചെയ്തതിന് പ്രായശ്ചിത്തമായി ഇനിയുള്ള കാലം അവളുടെ ആഗ്രഹം പോലെ ഗായത്രി ജീവിക്കട്ടെ എന്ന് വേണു മാഷും ഭാര്യയും തീരുമാനം എടുത്തു. അവളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ തങ്ങളാൽ കഴിയുന്നത് ചെയ്യാനും അവർ തയ്യാറായി. 🍁🍁🍁🍁🍁🍁 മൂന്ന് വർഷങ്ങൾ കടന്ന് പോയി. എല്ലാവരെയും ഭീഷണിപ്പെടുത്തി വിഷ്ണുവും ഒത്തുള്ള ജീവിതം നേടി എടുത്തെങ്കിലും പഠനം പാതി വഴിക്ക് മുടങ്ങി കുഞ്ഞിനേം നോക്കി കിടപ്പിലായ ഊർമിളയെയും പരിചരിച്ച് ഗൗരിയുടെ ജീവിതം വീടിനുള്ളിൽ തന്നെ ഒതുങ്ങിപ്പോയി. വിഷ്ണു മുംബൈയിലെ ജോലി രാജി വച്ച് ഗൾഫിലേക്ക് പോയിരുന്നു. അവരുടെ അച്ഛൻ സുധാകരൻ, മൂത്ത മകൻ ഉണ്ടാക്കി വച്ച നാണക്കേട് കാരണം നാട്ടിൽ തല ഉയർത്തി നടക്കാൻ പറ്റാതെ നാട്ടിൽ നിന്നും ദൂരേക്ക് ട്രാൻസ്ഫർ വാങ്ങി പോയിരുന്നു. റിട്ടയർമെന്റ്ന് ശേഷവും അയാൾ പിന്നെ വീട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല. ജയിലിൽ ശിവപ്രസാദിന്റെ ജീവിതവും ദുരിത പൂർണമായിരുന്നു. സഹ തടവുകാരിൽ നിന്നും ഏൽക്കുന്ന കൊടിയ പീഡനങ്ങൾ അവനെ ഒത്തിരി തളർത്തി. പല രാത്രികളിലും ഗായത്രിയോട് ചെയ്തു പോയ തെറ്റുകൾ ഓർത്ത് ശിവപ്രസാദ് കുറ്റബോധം കൊണ്ട്  ഉരുകി ഉരുകി ജയിലിലെ കഠിനമായ ദിനങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു. 🍁🍁🍁🍁🍁 ഗായത്രിക്കും ഒടുവിൽ അവൾ ആഗ്രഹിച്ചത് പോലെ തന്നെ തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞു. ജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് വന്ന് താമസിക്കാൻ ആയി അവൾ ചെറിയൊരു ഹോസ്റ്റൽ പണിതുയർത്തി. വളരെ ചെറിയൊരു തുക മാത്രമാണ് വാടകയായി അവൾ വാങ്ങിയിരുന്നതും. ഹോസ്റ്റലിനോട് ചേർന്ന് തന്നെ പൊതിച്ചോറും അച്ചാറും സ്നാക്സുമൊക്കെ വിൽക്കുന്ന ചെറിയ ബിസിനസ് യൂണിറ്റും അവൾ തുടങ്ങി വച്ചു. ജോലിയില്ലാത്ത സ്ത്രീകൾക്ക് ഒരു വരുമാന മാർഗ്ഗം ഉണ്ടാക്കാനാണ് അവളത് തുടങ്ങിയത്. എന്തായാലും അത് മറ്റുള്ളവർക്ക് സഹായമാവുക തന്നെ ചെയ്തു. ഗായത്രിയുടെ വിശേഷങ്ങളൊക്കെ അഖിലും അറിയുന്നുണ്ടായിരുന്നു. രണ്ടുപേരും ഇപ്പോഴും നല്ല സുഹൃത്തുക്കൾ ആയി തുടരുന്നുണ്ട്. അന്ന് നാട്ടിൽ നിന്നും പോയിട്ട് അവൻ പിന്നീട് ഇതുവരെ തിരിച്ചു വന്നിട്ടില്ലായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം അഖിൽ ഇത്തവണ നാട്ടിൽ വരുന്നുണ്ട്. അതും മനുവിന്റെ പെങ്ങൾ മീനാക്ഷിയുമായുള്ള വിവാഹത്തിനായിട്ടാണ് അവൻ വരുന്നതും. അഖിലിന്റെ വിവാഹ വാർത്ത അറിഞ്ഞു ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഗായത്രിയാണ്. 🍁🍁🍁🍁🍁🍁 കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നാണ് അഖിലിന്റെയും മീനാക്ഷിയുടെയും വിവാഹം ദിവസം. അവർക്കൊപ്പം തന്നെ മനുവിന്റെയും അഖിലിന്റെ പെങ്ങൾ അഞ്ജുവിന്റെയും വിവാഹം നടക്കുന്നുണ്ട്. വധുവിന്റെ വേഷത്തിൽ അഖിലിന്റെ വാമ ഭാഗത്തായി മീനു വന്നിരിക്കുന്നത് നിറഞ്ഞ മനസ്സോടെയാണ് ഗായത്രി കണ്ടത്. അഖിൽ അവളെ താലി ചാർത്തുന്നത് കാണാനായി സദസ്സിന്റെ ഏറ്റവും മുന്നിൽ തന്നെ അവൾ ഉണ്ടായിരുന്നു. മുഹൂർത്ത സമയത്ത് നാദസ്വര മേളങ്ങളുടെ അകമ്പടിയോടെ അഖിൽ മീനുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഗായത്രിയുടെ ഹൃദയം അവർക്ക് വേണ്ടി നിശബ്ദമായി പ്രാർത്ഥിച്ചു. താലി കെട്ടും ഫോട്ടോഷൂട്ടും കഴിഞ്ഞപ്പോൾ ഗായത്രി സ്റ്റേജിൽ കയറി അവരുടെ അടുത്തേക്ക് ചെന്നു. അഖിലിനോട് ചേർന്നു നിൽക്കുന്ന മീനാക്ഷിയെ കാണുമ്പോൾ ഗായത്രിക്ക് നഷ്ടബോധമൊന്നും തോന്നിയില്ല. ഈ ജന്മത്തിൽ ചേരേണ്ടത് അവരാണെന്ന ഉത്തമ ബോധ്യം അവൾക്കുണ്ടായിരുന്നു. “മീനു… ഇതാണ് ഗായത്രി.” തങ്ങൾക്കടുത്തേക്ക് വന്ന ഗായത്രിയെ ചൂണ്ടി അഖിൽ പറഞ്ഞു. “ഫോട്ടോയിൽ കാണുന്ന പോലെ തന്നെ ഉണ്ട് ചേച്ചിയെ നേരിട്ട് കാണാൻ.” ചിരിയോടെ പറഞ്ഞു കൊണ്ട് മീനു അവളെ കെട്ടിപിടിച്ചു. ഹൃദയം നിറഞ്ഞൊരു പുഞ്ചിരിയോടെ ഗായത്രിയും അവളെ ആലിംഗനം ചെയ്തു. “എനിക്ക് സന്തോഷമായി അഖിലേട്ടാ… രണ്ടാളും സന്തോഷത്തോടെ ജീവിക്കണം.” കയ്യിലിരുന്ന ഗിഫ്റ്റ് പാക്കറ്റ് അവർക്ക് നേരെ നീട്ടി കൊണ്ട് ഗായത്രി ഇരുവരോടുമായി പറഞ്ഞു. അതിനു മറുപടിയായി അഖിലും മീനുവും ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു. ശേഷം അവരുടെ കൂടെ ഒരു ഫോട്ടോ കൂടി എടുത്തതിനു ശേഷമാണ് ഗായത്രി മണ്ഡപത്തിൽ നിന്നും ഇറങ്ങിയത്. ആ നിമിഷം അവളുടെ ഹൃദയം അത്യധികം സന്തോഷത്തിൽ തന്നെയായിരുന്നു. തനിക്കുണ്ടായ നഷ്ടമോർത്ത് അപ്പോൾ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല. ജീവിതം ചിലപ്പോൾ ഇങ്ങനെയൊക്കെ ആകാമെന്ന് ഓർത്ത് അവൾ സ്വയം സമാധാനിച്ചു. കോളേജ് ലൈഫും ഹോസ്റ്റലിലെ അന്തേവാസികൾക്കൊപ്പമുള്ള നിമിഷങ്ങൾ അത്രമേൽ അവളെ സന്തുഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു. തങ്ങൾക്കരികിൽ നിന്നും ഗായത്രി പിൻവാങ്ങുമ്പോൾ അഖിലിന്റെ ഹൃദയം അവളെ നഷ്ടപ്പെട്ടതോർത്ത് വിങ്ങി. അടുത്ത ജന്മമെങ്കിലും ഗായത്രി തന്റേതാകണേ എന്നൊരു പ്രാർത്ഥന മാത്രമേ അവന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. “ഐ വിൽ മിസ്സ്‌ യൂ ഗായു…” അഖിലിന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. അവന്റെ ഹൃദയവേദന മനസ്സിലാക്കിയത് പോലെ മീനു അവന്റെ കൈകളിൽ മുറുകെപ്പിടിച്ച് അഖിലിന് സ്വാന്തനമേകി അവനോട് ചേർന്ന് നിന്നു. ……അവസാനിച്ചു………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തിയാൽ: നരേന്ദ്രമോദി

    പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തിയാൽ: നരേന്ദ്രമോദി

    പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തിയാൽ: നരേന്ദ്രമോദി

    ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണക്കായി രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കും. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നേതൃത്വം നൽകും. 11 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവർ പങ്കെടുക്കും

    മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കാശ്മീരി, തെലുങ്ക്, ഒഡിയ, അസമീസ് എന്നീ ഒമ്പത് ഭാഷകളിലുള്ള ഭരണഘടന പരിഭാഷ ചടങ്ങിൽ പ്രകാശനം ചെയ്യും. ഭരണഘടന അംഗീകരിച്ചതിന്റെ 76ാം വാർഷികമാണ് ഈ വർഷം. പ്രവൃത്തിയിലൂടെ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്താമെന്നും തുല്യതയും അന്തസും ഉറപ്പ് നൽകുന്ന നിർദേശങ്ങൾ നിറവേറ്റപ്പെടട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു

    2014ൽ പടിക്കെട്ടുകളെ നമിച്ച് പാർലമെന്റിലേക്ക് പ്രവേശിച്ചത് മോദി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ശക്തി കാരണമാണ് പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രിയായത്. ഭരണഘടനയുടെ അറുപതാം വാർഷികം ഉചിതമായ രീതിയിൽ ആചരിക്കപ്പെട്ടില്ലെന്ന് പറഞ്ഞ് കോൺഗ്രസിനെയും മോദി വിമർശിച്ചു.
     

  • എസ് ഐ ആറിന് അടിയന്തര സ്റ്റേ കിട്ടുമോ; കേരളത്തിൽ നിന്നുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

    എസ് ഐ ആറിന് അടിയന്തര സ്റ്റേ കിട്ടുമോ; കേരളത്തിൽ നിന്നുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

    എസ് ഐ ആറിന് അടിയന്തര സ്റ്റേ കിട്ടുമോ; കേരളത്തിൽ നിന്നുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

    കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.എസ്‌ഐആർ നടപടികളിൽ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിക്കും.

    തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആർ പ്രക്രിയ ഇപ്പോൾ പ്രായോഗികം അല്ല എന്ന ഭരണപരമായ പ്രശ്‌നമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുക. ബിഎൽഒമാരുടെ ജോലി സമ്മർദ്ദം, കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങളും ഹർജിക്കാർ കോടതിയെ അറിയിക്കും. 

    ഹർജികളിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി സുപ്രീംകോടതി തേടിയിരുന്നു. കേരളത്തിലെ എസ്‌ഐആറിനെതിരെ സംസ്ഥാന സർക്കാരിന് പുറമേ സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് കോടതിയെ സമീപിച്ചത്.

  • പ്രണയം: ഭാഗം 31 || അവസാനിച്ചു

    പ്രണയം: ഭാഗം 31 || അവസാനിച്ചു

    എഴുത്തുകാരി: കണ്ണന്റെ രാധ

    മനസ്സിന് എന്തോ ഒരു സുഖം തോന്നിയില്ല, നന്ദേട്ടന്റെ മുറിയുടെ അരികിൽ എത്തിയത് പോലും അറിഞ്ഞില്ല. ആ മുറിയും കടന്ന് ഉമ്മറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ഒരു കൈകൾ തന്നെ വലിച്ച് അകത്തേക്ക് കയറ്റി നന്ദന്റെ മുഖത്തെ കുസൃതി കണ്ടപ്പോൾ തന്നെ അവളുടെ മുഖം ചുവന്നിരുന്നു. വിട് നന്ദേട്ടാ ആരെങ്കിലും ഇങ്ങോട്ട് വന്നാലോ…? തൽക്കാലം ആരും ഇങ്ങോട്ട് വരില്ല, കാലുകൊണ്ട് വാതിൽ തട്ടിയടച്ച് ഒരു പ്രത്യേക ഭാവത്തിൽ മീശ പിരിച്ച് മുണ്ടും മടക്കി കുത്തി അവൾകരികിലേക്ക് നീങ്ങി കൊണ്ട് അവൻ പറഞ്ഞു. എന്തുപറ്റി? നീ ഇങ്ങനെ മുഖം കുത്തി വീർപ്പിച്ചു വച്ചിരിക്കുന്നത്..? അവൾക്ക് അരികിലേക്ക് വന്ന് ആ മുഖത്ത് കൈകൾ കൊണ്ട് തലോടി ഏറെ ആർദ്രമായി ആ കണ്ണിലേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.. ഇത്ര പെട്ടെന്ന് അവൻ അത് മനസ്സിലാക്കിയോ എന്ന അത്ഭുതത്തിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി.! നന്ദേട്ടന് തോന്നിയതാവും, അങ്ങനെ ഒന്നുമില്ല, അവൾ പറഞ്ഞു ഇല്ലേ….? അവളെ തന്നിലേക്ക് വലിച്ചെടുപ്പിച്ച് അവൻ അതേ രീതിയിൽ ചോദിച്ചു വന്നപ്പോൾ കണ്ട സന്തോഷം മുഖത്ത് ഇല്ലല്ലോ, എന്തുപറ്റി എന്റെ മുത്തിന്…? അവളുടെ തലമുടി ഇഴകളിൽ തഴുകി കൊണ്ടായിരുന്നു ആ ചോദ്യം. അതും ഏറെ പ്രണയത്തോടെ… എനിക്കെന്തോ മനസ്സിനൊരു സുഖം തോന്നുന്നില്ല നന്ദേട്ട, നന്ദേട്ടനെ എനിക്ക് നഷ്ടപ്പെടും എന്നൊരു തോന്നൽ, അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…..പെട്ടെന്ന് നന്ദനും വല്ലാതെയായി അയ്യേ എന്തായിത്…? കൊച്ചു കുട്ടികളെ പോലെ, കണ്ണൊക്കെ നിറഞ്ഞ് വല്ലാതെ ആയി …..ദേ കണ്മഷി ഒക്കെ പോയി എന്റെ പെണ്ണ് ഇങ്ങനെ ഒരു തൊട്ടാവാടിയായി പോയാലോ..? എപ്പോഴും ഈ ഒരു കാര്യം തന്നെ ആലോചിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് ആണ്, ഇങ്ങനെയുള്ള ചിന്തകളൊക്കെ വരുന്നത്. ഞാൻ നിന്റെ സ്വന്തം അല്ലേ..? പിന്നെന്തിനാ ഈ ആവശ്യമില്ലാത്ത ചിന്തകൾ ഒക്കെ, തൽക്കാലം ആവശ്യമില്ലാത്ത ഒരു ചിന്തകളും വേണ്ട. എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും.! അങ്ങനെ അല്ലെങ്കിൽ അങ്ങനെ ഒരു ജീവിതം എനിക്ക് ഉണ്ടാവില്ല. അവളുടെ കൈകളിലേക്ക് പിടിച്ച് അവൻ വാക്കു നൽകുമ്പോൾ അവളുടെ മുഖം ആശ്വാസത്താൽ നിറയുന്നത് അവൻ കണ്ടിരുന്നു. ഉറപ്പാണോ….? ഇടർച്ചയോടെ അവൾ ചോദിച്ചു. സംശയമുണ്ടോ…? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി. അവളുടെ കണ്ണിൽ നിന്നും ഉതിർന്ന വീഴുന്ന കണ്ണുനീർത്തുള്ളികൾ അവൻ തുടുവിരലിനാൽ തുടച്ചുനീക്കി… ആ നിമിഷം തന്നെ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നിരുന്നു അവൾ.. അവന്റെ വിരലുകൾ അവളുടെ തലമുടിയിഴകളിൽ തഴുകി നിന്നു ഏറെ പ്രണയത്തോടെ അവൾ അവന്റെ മുഖം താഴ്ത്തി ആ ചുണ്ടുകളിൽ നനുത്തൊരു സ്പർശം സമ്മാനിച്ചു. നന്ദന്റെ കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു ഈ പെണ്ണിന്റെ കാര്യം വെറുതെ നിക്കുന്ന മനുഷ്യനെ പ്രലോഭിപ്പിക്കാൻ വേണ്ടി വരിക ആണ്…. ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് നോക്കി, തിരികെ പോകാൻ തുടങ്ങിയവളെ കൈകളിൽ വലിച്ച് അവൻ തന്റെ കരങ്ങളിൽ ആക്കി പിന്നെ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ മറ്റു പല ഭാവങ്ങളും വിരിയുന്നത് അവൾ തിരിച്ചറിഞ്ഞു. അവന്റെ ചൂണ്ടുവിരൽ അവളുടെ നെറ്റി മുതൽ താടി വരെ ഒരു നീണ്ട പാത തീർത്തു. അതിൽ തന്നെ അവൾ പുളഞ്ഞു പോയിരുന്നു . പിന്നെ മെല്ലെ കൈവിരലുകൾ അവളുടെ കവിളുകളെ തലോടി പിൻകഴുത്തിലേക്ക് താഴ്ന്നു. പിൻകഴുത്തിലൂടെ അവളെ തന്നിലേക്ക് ഒന്നുകൂടി ചേർത്ത് പിടിച്ച് അവൻ മൃദുവായി ആ ചുണ്ടുകളിൽ ഒന്ന് മുത്തി, പിന്നെ ആ ചുണ്ടുകൾ കവർന്നു, ഏറെ പ്രണയം നിറഞ്ഞൊരു ചുംബനം, അവളുടെ കവിളുകളിൽ അവന്റെ കൈകൾ തഴുകി, അവളുടെ വിരലുകൾ അവന്റെ തലമുടിയിൽ കൊരുത്ത് വലിച്ചു..! ആവേശത്തോടെ അവന്റെ കീഴ്ച്ചുണ്ട് അവൾ സ്വന്തം ആക്കി, കണ്ണുകൾ അടച്ചു അവന്റെ പ്രണയമധുരം സ്വീകരിച്ചു. അവന്റെ കൈകൾ ചുരിദാറിന്റെ ടോപ്പിനുള്ളിലൂടെ അവളുടെ വയറിനേ തഴുകി. അവൾ കണ്ണ് തുറന്ന് അത്ഭുതപൂർവ്വം അവനെ നോക്കി.. അവൻ കണ്ണുകൾ കൊണ്ട് അവളെ നോക്കി ചിരിച്ചു, പിന്നെ കണ്ണുചിമ്മി കാണിച്ചു. അവളുടെ ചുണ്ടുകളെ മെല്ലെ വേർപെടുത്തി അവൻ എന്ത് സോഫ്റ്റ് ആണ്, അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു അവൾക്ക് നാണം തോന്നി…. ഞാൻ പോവാ നന്ദേട്ടാ, നാണത്തോടെ അവൾ പറഞ്ഞപ്പോൾ അവൻ മീശ പിരിച്ചു ചുണ്ട് കടിച്ച് ഒന്ന് ചിരിച്ചു , വിഷമം മാറിയോ… മാറ്റിയില്ലേ….? ചിരിയോടെ അവൾ പറഞ്ഞപ്പോൾ അവൻ ഭംഗിയായി അവളെ നോക്കി ഒന്ന് ചിരിച്ചു നിന്നെപ്പോലെ എന്നെ സ്നേഹിക്കാൻ പറ്റുന്നത് വേറെ ആർക്കാ…? ഈ ജന്മം ആർക്കെങ്കിലും പറ്റുമോ, അങ്ങനെ ഉള്ള നിന്നെ ഞാൻ വിട്ടുകളയുമോ ? നീയില്ലാതെ ഞാനില്ല അവളുടെ മുഖത്തേക്ക് നോക്കി അവൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മനസ്സിലും സമാധാനം നിറഞ്ഞു . അവസാനിച്ചു

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടി അതിർത്തി കടന്ന് ഇന്ത്യയിൽ; കമിതാക്കൾ ബിഎസ്എഫിന്റെ പിടിയിൽ

    പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടി അതിർത്തി കടന്ന് ഇന്ത്യയിൽ; കമിതാക്കൾ ബിഎസ്എഫിന്റെ പിടിയിൽ

    പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടി അതിർത്തി കടന്ന് ഇന്ത്യയിൽ; കമിതാക്കൾ ബിഎസ്എഫിന്റെ പിടിയിൽ

    പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയ കമിതാക്കളെ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി. പോപത് കുമാർ(24), ഗൗരി(20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. രാത്രി മുഴുവൻ നടന്നാണ് ഇവർ ്തിർത്തിയിലെത്തിയത്. 

    ബിഎസ്എഫ് ഇരുവരെയും പോലീസിന് കൈമാറി. അതിർത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മിഥി എന്ന ഗ്രാമത്തിലുള്ളവരാണ് ഇരുവരും. വീട്ടുകാർ വിവാഹത്തിന് എതിർത്തതോടെയാണ് ഒളിച്ചോടിയതെന്ന് ഒഇവർ പോലീസിനോട് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഭുജിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റി

    കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ സമാനമായ സംഭവമാണ്. ഒക്ടോബർ 8ന് സിന്ധ് പ്രവിശ്യയിൽ നിന്നുള്ള താര രൺമാൽ ഭിൽ എന്ന യുവാവിനെയും മീന എന്ന യുവതിയെയും അതിർത്തി കടക്കുന്നതിനിടെ പിടികൂടിയിരുന്നു.
     

  • ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

    ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

    ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

    തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർഥി മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആംആദ്മി പാർട്ടി സ്ഥാനാർഥി ടിഎസ് രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

    സർവീസിൽ നിന്ന് വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രചാരണ പോസ്റ്ററുകളിൽ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ കറുത്ത പെയിന്റ് ഉപയോഗിച്ച് മായ്ച്ചു. 

    ബാക്കിയിടങ്ങളിൽ ബിജെപി പ്രവർത്തകർ റിട്ടയേർഡ് എന്ന് ചേർത്തു. ശാസ്താമംഗലം ഡിവിഷനിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായി ശ്രീലേഖ മത്സരിക്കുന്നത്. പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും തന്നെ എല്ലാവർക്കും അറിയാമെന്ന് ശ്രീലേഖ പ്രതികരിച്ചു.
     

  • ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായവരുടെ എണ്ണം ഏഴായി

    ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായവരുടെ എണ്ണം ഏഴായി

    ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായവരുടെ എണ്ണം ഏഴായി

    ചെങ്കോട്ട സ്‌ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഫരീദാബാദ് സ്വദേശി സോയാബാണ് അറസ്റ്റിലായത്. സ്‌ഫോടനത്തിന് മുമ്പ് മുഖ്യസൂത്രധാരൻ ഉമർ നബിക്ക് താമസ സൗകര്യം നൽകിയത് സോയാബ് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 

    ഉമറിന്റെ ആറ് കൂട്ടാളികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെങ്കോട്ടയിലെ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. 

    അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎക്ക് ലഭിച്ചിട്ടുണ്ട്. ഉമർ നബിയും ഫരീദാബാദ് സംഘവും കൂടുതൽ ഭീകരാക്രമണങ്ങൾ പദ്ധതിയിട്ടിരുന്നതായാണ് കണ്ടെത്തൽ
     

  • എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

    എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

    എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം: എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. 

    രതീഷ് -ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) ആണ് മരിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

  • അപരാജിത: ഭാഗം 1: മഴ നനഞ്ഞ ഇടവഴികൾ

    അപരാജിത: ഭാഗം 1: മഴ നനഞ്ഞ ഇടവഴികൾ

    അപരാജിത: ഭാഗം 1: മഴ നനഞ്ഞ ഇടവഴികൾ

    കഥാതന്തു: ഗായത്രി എന്ന പെൺകുട്ടിയുടെ ജനനം മുതൽ വാർദ്ധക്യം വരെയുള്ള ജീവിതയാത്ര. ഗ്രാമീണ നിഷ്കളങ്കതയിൽ നിന്ന് ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലേക്കും, വീഴ്ചകളിൽ നിന്ന് വിജയത്തിലേക്കും അവൾ നടത്തുന്ന പോരാട്ടത്തിന്റെ കഥ.

    നോവൽ രൂപരേഖ (30 അധ്യായങ്ങൾ)

    1. അധ്യായം 1-5 (ബാല്യം): ഗായത്രിയുടെ ജനനം, ഗ്രാമത്തിലെ കുട്ടിക്കാലം, അച്ഛനുമായുള്ള ആത്മബന്ധം, സ്കൂളിലെ ആദ്യ ദിവസങ്ങൾ, ജീവിതത്തെ മാറ്റിമറിച്ച ഒരു ദുരന്തം.
    2. അധ്യായം 6-10 (കൗമാരം): ഹൈസ്കൂൾ ജീവിതം, സാമ്പത്തിക പ്രതിസന്ധികൾ, സൗഹൃദങ്ങൾ, ആദ്യത്തെ പ്രണയം (അല്ലെങ്കിൽ ആകർഷണം), സമൂഹത്തിന്റെ വേലിക്കെട്ടുകൾ തിരിച്ചറിയുന്നു.
    3. അധ്യായം 11-15 (യൗവനം & വിദ്യാഭ്യാസം): കോളേജ് പഠനത്തിനായി നഗരത്തിലേക്ക്, പുതിയ ലോകം, രാഷ്ട്രീയവും സാമൂഹികവുമായ തിരിച്ചറിവുകൾ, ആദ്യത്തെ വലിയ പരാജയം.
    4. അധ്യായം 16-20 (തൊഴിൽ & സംഘർഷം): ജോലിക്കായുള്ള അലച്ചിൽ, ജോലിസ്ഥലത്തെ വിവേചനങ്ങൾ, വിവാഹം (അല്ലെങ്കിൽ അതിനെതിരെയുള്ള നിലപാട്), കുടുംബത്തിലെ ബാധ്യതകൾ.
    5. അധ്യായം 21-25 (അതിജീവനം): വലിയൊരു വ്യക്തിപരമായ നഷ്ടം, തകർന്നുപോകാതെ സ്വന്തം സംരംഭം തുടങ്ങുന്നു, എതിർപ്പുകളെ നേരിടുന്നു, വിജയം കൈവരിക്കുന്നു.
    6. അധ്യായം 26-30 (പൂർണ്ണത): മധ്യവയസ്സ്, പഴയ കാലഘട്ടത്തിലേക്കുള്ള തിരിഞ്ഞുനോട്ടം, പുതിയ തലമുറയ്ക്ക് വഴികാട്ടിയാകുന്നു, സമാധാനപരമായ ശിഷ്ടകാലം.

    അധ്യായം 1: മഴ നനഞ്ഞ ഇടവഴികൾ

    എഴുത്തുകാരി: നിഹാര

    കർക്കിടക മാസത്തിലെ ഇടമുറിയാത്ത മഴയായിരുന്നു അന്ന്. വടക്കേലെ തറവാടിന്റെ ഓടുമേഞ്ഞ മേൽക്കൂരയിൽ മഴത്തുള്ളികൾ താളം പിടിച്ചു വീഴുന്നത് കേട്ടാണ് ഗായത്രി ഉണർന്നത്. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മുറ്റം മുഴുവൻ വെള്ളം നിറഞ്ഞിരിക്കുന്നു. തൊടിയിലെ വാഴയിലകൾ കാറ്റിൽ ആടിയുലയുന്നുണ്ട്. ആ ആറുവയസ്സുകാരിയുടെ കണ്ണുകളിൽ മഴ എന്നത് എന്നും ഒരത്ഭുതമായിരുന്നു.

    “ഗായു… എഴുന്നേറ്റില്ലേ കുട്ടി? നേരം വെളുത്തു.” അടുക്കളയിൽ നിന്ന് അമ്മയുടെ നീട്ടിവിളിച്ചുള്ള ശബ്ദം കേട്ടു.

    രാധ എന്നാണ് അമ്മയുടെ പേര്. സ്നേഹം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ മടിയുള്ള, കാർക്കശ്യക്കാരിയായ ഒരു വീട്ടമ്മ. പക്ഷേ ഗായത്രിക്ക് ജീവൻ അച്ഛനായിരുന്നു. മാധവൻ മാഷ്. ആ ഗ്രാമത്തിലെ എൽ.പി സ്കൂളിലെ അധ്യാപകൻ. എല്ലാവർക്കും മാധവൻ മാഷിനെ ബഹുമാനമായിരുന്നു, ഗായത്രിക്ക് അച്ഛൻ ഒരു കൂട്ടുകാരനെപ്പോലെയും.

    പുതപ്പ് മാറ്റി അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു. തണുത്ത കാറ്റ് ജനൽ വിടവിലൂടെ അരിച്ചെത്തുന്നുണ്ട്. പഴയ തറവാടാണ്. അപ്പൂപ്പൻ പണിത വീട്. കാലപ്പഴക്കം കൊണ്ട് പലയിടത്തും വിള്ളലുകൾ വീണിട്ടുണ്ടെങ്കിലും, ആ വീടിന് ഒരു ഗാംഭീര്യമുണ്ടായിരുന്നു. ചുവരുകളിൽ തൂക്കിയിട്ട പഴയ ചിത്രങ്ങളും, മച്ചിലെ മരപ്പണികളും ഗായത്രിക്ക് ഏറെ ഇഷ്ടമായിരുന്നു.

    പല്ലുതേച്ച് മുഖം കഴുകി അവൾ ഉമ്മറത്തേക്ക് വന്നു. ചാരുകസേരയിൽ ഇരുന്ന് പത്രം വായിക്കുന്ന അച്ഛനെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു.

    “അച്ഛാ… ഇന്നും സ്കൂളിൽ പോകണോ? നല്ല മഴയല്ലേ?” അവൾ കൊഞ്ചലോടെ ചോദിച്ചു.

    മാധവൻ മാഷ് പത്രം താഴ്ത്തി, മൂക്കിൻതുമ്പിലെ കണ്ണട ഒന്ന് നേരെയാക്കി ചിരിച്ചു. “മഴയെന്നും പറഞ്ഞ് നമ്മൾ മടി പിടിച്ചിരുന്നാലോ ഗായൂ? മഴയത്ത് സ്കൂളിൽ പോകാനല്ലേ രസം? നിനക്ക് ഞാൻ ഇന്ന് പുതിയൊരു കുട വാങ്ങിത്തരാം എന്ന് പറഞ്ഞിട്ടില്ലേ?”

    പുതിയ കുടയുടെ കാര്യം കേട്ടതോടെ ഗായത്രിയുടെ മടി മാറി. കഴിഞ്ഞ ആഴ്ച സ്കൂളിൽ നിന്ന് വരുമ്പോൾ കാറ്റിൽ അവളുടെ പഴയ കുടയുടെ കമ്പി ഒടിഞ്ഞിരുന്നു. അന്ന് മുതൽ അച്ഛന്റെ വലിയ കറുത്ത കുടയ്ക്കുള്ളിൽ പതുങ്ങിയാണ് അവൾ സ്കൂളിൽ പോയിരുന്നത്. ഇന്ന് സ്വന്തമായി ഒരു കുട കിട്ടാൻ പോകുന്നു!

    പ്രാതൽ കഴിക്കുമ്പോൾ അമ്മയുടെ വക പതിവ് ഉപദേശങ്ങൾ തുടങ്ങി. “വഴിയിൽ വെള്ളക്കെട്ടുള്ളടത്ത് ഇറങ്ങരുത്, ഉടുപ്പിൽ ചെളി ആക്കരുത്, ഉച്ചയ്ക്ക് ചോറ് മുഴുവൻ കഴിക്കണം…” ഗായത്രി തലയാട്ടി സമ്മതിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് അച്ഛനെ നോക്കി കണ്ണിറുക്കി കാണിച്ചു. അതൊരു രഹസ്യമായിരുന്നു, അമ്മയുടെ വഴക്കിൽ നിന്ന് രക്ഷപ്പെടാനുള്ള അച്ഛന്റെയും മകളുടെയും തന്ത്രം.

    തവിട്ടു നിറമുള്ള യൂണിഫോം ഇട്ട്, മുടി രണ്ട് വശത്തേക്കും പിന്നിയിട്ട്, നെറ്റിയിൽ വലിയൊരു പൊട്ടും തൊട്ട് ഗായത്രി തയ്യാറായി. അച്ഛൻ തന്റെ പഴയ സൈക്കിൾ ഉമ്മറത്തേക്ക് എടുത്തു വെച്ചു.

    “ഇന്ന് സൈക്കിളിലല്ല. നടന്നു പോകാം. വഴിയിൽ നിറയെ ചെളിയാണ്,” അച്ഛൻ പറഞ്ഞു.

    അവർ ഇറങ്ങാൻ തുടങ്ങിയപ്പോൾ മഴയുടെ ശക്തി അല്പം കുറഞ്ഞിരുന്നു. ഇടവഴിയിലൂടെ നടക്കുമ്പോൾ, നനഞ്ഞ മണ്ണിന്റെ ഗന്ധം ഗായത്രി ആവോളം ശ്വസിച്ചു. വഴി വക്കിലെ തൊട്ടാവാടികൾ മഴയത്ത് വാടി നിൽക്കുന്നു. ഇലകളിൽ മഴത്തുള്ളികൾ വജ്രം പോലെ തിളങ്ങുന്നു.

    “അച്ഛാ, ഈ മഴ എവിടെ നിന്നാ വരുന്നേ?” ഗായത്രിയുടെ സംശയങ്ങൾ ഒരിക്കലും അവസാനിക്കാറില്ല.

    “അത് കടലിലെ വെള്ളം സൂര്യൻ ചൂടാക്കുമ്പോൾ ആവിയായി മുകളിലേക്ക് പോകും. അവിടെ മേഘങ്ങളായി മാറും. പിന്നെ തണുക്കുമ്പോൾ മഴയായി പെയ്യും,” മാധവൻ മാഷ് ലളിതമായി പറഞ്ഞു കൊടുത്തു.

    “അപ്പൊ ഈ കാണുന്ന വെള്ളമൊക്കെ കടലിൽ നിന്ന് വന്നതാണോ?” അവൾ അത്ഭുതത്തോടെ ചോദിച്ചു.

    അച്ഛൻ ചിരിച്ചു കൊണ്ട് അവളുടെ കൈ മുറുകെ പിടിച്ചു. “അതെ, എല്ലാം ഒരിടത്ത് നിന്ന് തുടങ്ങി പല വഴികളിലൂടെ സഞ്ചരിച്ച്, ഒടുവിൽ ഒരിടത്ത് തന്നെ ചേരുന്നു. മനുഷ്യരുടെ ജീവിതം പോലെ.”

    അച്ഛൻ പറഞ്ഞതിന്റെ അർത്ഥം അന്ന് അവൾക്ക് മനസ്സിലായില്ലെങ്കിലും, ആ വാക്കുകൾ എവിടെയോ മനസ്സിൽ പതിഞ്ഞു.

    സ്കൂളിലേക്കുള്ള വഴിയിൽ വച്ചാണ് അവർ നാരായണൻ ചേട്ടന്റെ കട കണ്ടത്. നാരായണൻ ചേട്ടന്റെ കടയിൽ ഇല്ലാത്തതായി ഒന്നുമില്ല. മിഠായികൾ, പുസ്തകങ്ങൾ, പച്ചക്കറികൾ… കടയുടെ മുന്നിൽ തൂക്കിയിട്ടിരിക്കുന്ന വർണ്ണാഭമായ കുടകൾ കണ്ട് ഗായത്രിയുടെ കണ്ണുകൾ വിടർന്നു.

    “വാ, നമുക്ക് കുട വാങ്ങാം,” അച്ഛൻ കടയിലേക്ക് കയറി.

    ചുവപ്പിൽ വെളുത്ത പുള്ളികളുള്ള ഒരു ചെറിയ കുടയാണ് അവൾ തിരഞ്ഞെടുത്തത്. അത് കൈയിൽ കിട്ടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവൾക്ക്. ആ കുട നിവർത്തി പിടിച്ച് അവൾ അച്ഛന്റെ ഒപ്പം നടന്നു. ഇപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നില്ല എങ്കിലും, പുതിയ കുട മടക്കാൻ അവൾക്ക് മനസ്സില്ലായിരുന്നു.

    സ്കൂളിലെത്തിയപ്പോൾ കൂട്ടുകാരികളായ മീനുവും സഫിയയും ഓടി വന്നു. “ഹായ്! പുതിയ കുടയാണോ?” മീനു ആവേശത്തോടെ ചോദിച്ചു. “അതെ, അച്ഛൻ വാങ്ങിത്തന്നതാ,” ഗായത്രി അഭിമാനത്തോടെ പറഞ്ഞു.

    അന്ന് ക്ലാസ്സിലിരിക്കുമ്പോഴും അവളുടെ ശ്രദ്ധ മുഴുവൻ ജനലരികിൽ വെച്ചിരുന്ന ആ ചുവന്ന കുടയിലായിരുന്നു. ടീച്ചർ പാഠങ്ങൾ എടുക്കുന്നുണ്ടെങ്കിലും, ഗായത്രിയുടെ മനസ്സ് അച്ഛൻ പറഞ്ഞ കടലിന്റെയും മഴയുടെയും കഥയിലായിരുന്നു.

    വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോൾ മഴ വീണ്ടും ശക്തി പ്രാപിച്ചു. ഇത്തവണ അവൾക്ക് സ്വന്തം കുടയുണ്ടായിരുന്നു. പക്ഷേ കാറ്റ് ശക്തമായിരുന്നു. ചെറിയ കൈകൾ കൊണ്ട് കുട പിടിച്ചു നിൽക്കാൻ അവൾ പാടുപെട്ടു.

    “അച്ഛാ, കുട പറന്നു പോകുവാ…” അവൾ കരച്ചിലിന്റെ വക്കിലെത്തി. മാധവൻ മാഷ് പെട്ടെന്ന് തന്നെ അവളുടെ കുട മടക്കി തന്റെ വലിയ കുടയിലേക്ക് അവളെ ചേർത്തു നിർത്തി. “സാരമില്ല മോളേ… കാറ്റുള്ളപ്പോൾ വലിയ മരങ്ങൾ പോലും വീണു പോകും. അപ്പോൾ നമ്മൾ ഒതുങ്ങി നിൽക്കണം. കാറ്റ് കഴിയുമ്പോൾ തല ഉയർത്തി നിൽക്കാം.”

    അച്ഛന്റെ ആ ചൂടിൽ, ആ വലിയ കുടക്കീഴിൽ അവൾ സുരക്ഷിതയായിരുന്നു. എന്നും ഇങ്ങനെ അച്ഛന്റെ കൈ പിടിച്ച് നടന്നാൽ മതിയായിരുന്നു എന്ന് അവൾ ആഗ്രഹിച്ചു.

    വീട്ടിലെത്തിയപ്പോൾ അമ്മ ദേഷ്യത്തിലായിരുന്നു. “ഇതെന്താ ഇത്ര വൈകിയത്? ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു.” “വഴിയിൽ നല്ല വെള്ളമായിരുന്നു രാധേ, അതാ വൈകിയത്,” അച്ഛൻ ശാന്തമായി മറുപടി പറഞ്ഞു.

    അന്ന് രാത്രി, അത്താഴം കഴിഞ്ഞ് കിടക്കുമ്പോൾ പുറത്ത് ഇടിയും മിന്നലും ഉണ്ടായിരുന്നു. ഗായത്രി പേടിച്ച് അച്ഛനെ കെട്ടിപ്പിടിച്ചു. “പേടിക്കണ്ട ഗായൂ… മിന്നൽ വെളിച്ചമല്ലേ? ഇരുട്ടിനെ മാറ്റുന്ന വെളിച്ചം. ശബ്ദം കേട്ട് പേടിക്കരുത്.”

    അച്ഛൻ അവളുടെ തലയിൽ തലോടി ഉറക്കി. പിറ്റേന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആരും അറിഞ്ഞിരുന്നില്ല. ഗായത്രിയുടെ ജീവിതത്തിലെ നിഷ്കളങ്കമായ ബാല്യത്തിന്റെ അവസാന ദിനമായിരുന്നു അത്. ആ രാത്രിയിലെ മഴയ്ക്ക് വല്ലാത്തൊരു രൗദ്രഭാവമുണ്ടായിരുന്നു. മുറ്റത്തെ മാവിൻ കൊമ്പുകൾ ഒടിയുന്ന ശബ്ദം കേട്ടാണ് പാതിരാത്രിയിൽ ഗായത്രി ഞെട്ടിയുണർന്നത്.

    അവൾ നോക്കുമ്പോൾ അച്ഛൻ കട്ടിലിൽ ഇല്ല. ഉമ്മറത്ത് നിന്ന് അമ്മയുടെ കരച്ചിൽ കേൾക്കുന്നു. “മാധവേട്ടാ… അയ്യോ… ഒന്ന് നോക്കണേ…” ഗായത്രി ഓടി ഉമ്മറത്തെത്തി. അവിടെ കണ്ട കാഴ്ച അവളുടെ പിഞ്ചു മനസ്സിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മഴയത്ത് പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി, മുറ്റത്ത് വീണു കിടക്കുന്ന അച്ഛൻ!

    “അച്ഛാ!” അവളുടെ നിലവിളി ആ മഴയുടെ ഇരമ്പലിൽ അലിഞ്ഞു ചേർന്നു. ആ ചുവന്ന കുട, ഉമ്മറത്തെ കോലായിൽ അപ്പോഴും ചാരി വെച്ചിട്ടുണ്ടായിരുന്നു, തന്റെ ഉടമസ്ഥയുടെ ജീവിതം എന്നെന്നേക്കുമായി മാറാൻ പോകുന്നത് അറിയാതെ.

    (തുടരും…)

    Copyright © 2025 by Metro Journal All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, without the prior written permission of the publisher.