Author: admin

  • പാലക്കാട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ; ഗുരുതര പരുക്ക്

    പാലക്കാട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ; ഗുരുതര പരുക്ക്

    പാലക്കാട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ; ഗുരുതര പരുക്ക്

    പാലക്കാട് മണ്ണാർക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞാത്തമ്മയ്(52)ക്കാണ് വെട്ടേറ്റത്. 

    ഭർത്താവ് കുഞ്ഞാലനാണ് ഇവരെ ആക്രമിച്ചത്. മണ്ണാർക്കാട് അലനല്ലൂർ പാലക്കാഴിയിലാണ് സംഭവം. പരുക്കേറ്റ കുഞ്ഞാത്തമ്മ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

    കുഞ്ഞാലൻ ഭാര്യയെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് നാട്ടുകൽ പോലീസ് അറിയിച്ചു.
     

  • തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ആറ് പേർ മരിച്ചു; 30 പേർക്ക് പരുക്ക്

    തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ആറ് പേർ മരിച്ചു; 30 പേർക്ക് പരുക്ക്

    തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ആറ് പേർ മരിച്ചു; 30 പേർക്ക് പരുക്ക്

    തെമിഴ്‌നാട്ടിലെ തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറുപേർ മരിച്ചു. 30 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തെങ്കാശി ജില്ലയിലെ ഇടയ്ക്കലിലെ ദുരൈ സാമിപുരത്തിനടുത്താണ് അപകടമുണ്ടായത്. 

    തെങ്കാശിയിൽ നിന്ന് ശ്രീവില്ലിപുത്തൂരിലേക്ക് പോവുകയായിരുന്ന ബസും കോവിൽപട്ടിയിൽ നിന്ന് തെങ്കാശിയിലേക്ക് വരികയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

    മഴയും റോഡിലെ തടസ്സങ്ങളും കാരണം പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത് പ്രയാസപ്പെട്ടതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ നാല് ദിവസമായി തെങ്കാശി, തിരുനെൽവേലി ജില്ലകളിൽ കനത്ത മഴയാണ്.
     

  • തണൽ തേടി: ഭാഗം 57

    തണൽ തേടി: ഭാഗം 57

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    കുറച്ച് സമയം കൂടി കഴിഞ്ഞപ്പോഴേക്കും പാട്ടിനൊപ്പം ആള് ഡാൻസ് കളിക്കുകയും ചെയ്യുന്നുണ്ട്. മുണ്ടൊക്കെ മടക്കി കുത്തി അടിപൊളിയായി ആണ് കളിക്കുന്നത്. ഒപ്പം വണ്ടിയിലെ സുഹൃത്തുക്കളും പിന്നെ സണ്ണി ചാച്ചനും ഒക്കെ കൂടിയിട്ടുണ്ട്. 10- 11 മണിയോടെ എല്ലാ വന്നവരെല്ലാവരും ഏകദേശം പോയി തുടങ്ങിയിരുന്നു. ഇതിനിടയിൽ ഒരു ഗ്ലാസിൽ സാലിയുടെ പ്രായമായ അമ്മച്ചിക്ക് ഒരു കൊച്ചു ഗ്ലാസിൽ മുണ്ടിൽ ഒളിപ്പിച്ചു എന്തോ കൊടുക്കുന്നത് കണ്ടു. പിന്നെ വല്ല്യമ്മച്ചിയുടെ എക്സ്പെർഷൻ കണ്ടപ്പോൾ ആണ് അത് മദ്യം ആണെന്ന് ലക്ഷ്മിയ്ക്ക് മനസിലായത്. ലക്ഷ്മിയ്ക്ക് ചിരിയും വന്നു 10-80 വയസുള്ള അമ്മച്ചി ആണേ ഇനി വീട്ടുകാർക്കുള്ള സമയമാണ്. അവസാനം സെബാസ്റ്റ്യന്റെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് അവശേഷിച്ചത്. ഇനി നമുക്ക് കഴിക്കാം, വാ ലക്ഷ്മി വന്നു വിളിച്ചത് സിമി ചേച്ചി ആണ്. അങ്ങനെ എല്ലാവരും കൂടിയിരുന്നപ്പോൾ സെബാസ്റ്റ്യൻ എത്തിയിരുന്നു സെബാനെ നീയും കൂടിയിരിക്കഡാ സാലി പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു. ഇനി എപ്പോഴാ പിന്നെ… ദേ നേരത്തെ കിടന്നുറങ്ങേണ്ടതാണ് നാളെ രാവിലെ എഴുനേൽക്കണ്ടേ സാലി വഴക്ക് പറയുന്നുണ്ട്. അപ്പോഴാണ് സിനിയുടെ അരികിലിരുന്ന ലക്ഷ്മിയിൽ അവന്റെ കണ്ണ് പതിഞ്ഞത്. മുഖത്തൊരു കള്ളച്ചിരി മിന്നി. കണ്ണൊക്കെ ചുവന്നിരിക്കുകയാണ്. ചെറിയൊരു ആട്ടം ഉണ്ടോ എന്ന് സംശയമില്ലാതില്ല. മുണ്ടും മടക്കി കുത്തി മുന്നോട്ടു ആഞ്ഞപ്പോൾ ഒരു ചെറിയ ആട്ടം പോലെ തോന്നുന്നുണ്ട്. മുഖം അങ്ങ് വിയർത്തു ചുവന്നു. തന്റെ അരികിലേക്ക് വന്ന് തനിക്കും എല്ലും കപ്പയും വിളമ്പിത്തരുന്നുണ്ട്. ഒപ്പം മുഖത്ത് ഒരു കള്ളച്ചിരിയും ഉണ്ട്. കൂർപ്പിച്ച് ഒന്നും നോക്കുക മാത്രമാണ് ചെയ്തത്. അധികം ആവരുത് എന്ന് പ്രത്യേകം പറഞ്ഞതാണ്. എന്നിട്ടാണ് ഇങ്ങനെ ആടി കുഴഞ്ഞു നിൽക്കുന്നത്. അത് കണ്ടപ്പോൾ ഒരു നിമിഷം ദേഷ്യമാണ് തോന്നിയത്. അതുകൊണ്ട് മുഖത്ത് നോക്കാതെ ഇരുന്ന് കഴിച്ചു. അതിനിടയിൽ പാനീയും പഴവും ആയി വിഷ്ണുവും വന്നു. ജീവിതത്തിൽ ആദ്യമായാണ് ഇത് കഴിക്കുന്നത്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ച് വലിയ പിടി ഒന്നും ലക്ഷ്മിക്കുണ്ടായിരുന്നില്ല. പിന്നെ സിനിയാണ് പറഞ്ഞത് പഴത്തിൽ മുക്കിയാണ് കഴിക്കുന്നത് എന്ന്. എങ്കിലും കപ്പ കഴിച്ചു കഴിച്ചപ്പോൾ അതിനൊരു പ്രത്യേക രുചി ഉണ്ടെന്ന് അവൾക്കും തോന്നിയിരുന്നു. രണ്ടുമൂന്നുവട്ടം ആള് കണ്ണുകൾ കൊണ്ട് തന്നെ നോക്കുകയും തന്റെ മുഖഭാവം അറിയാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടിരുന്നു. താൻ ആവട്ടെ ഒരു മൈൻഡ് ഇല്ലാതെ നിൽക്കുന്നത് കണ്ടിട്ട് ആവും സ്ത്രീകൾ നിൽക്കുന്ന ഭാഗത്തേക്ക് ആള് വന്നിരുന്നു. ശേഷം സിമി ചേച്ചിയുടെ കയ്യിലിരുന്ന് കുഞ്ഞിന് പിടിച്ചു വാങ്ങിക്കൊണ്ട് തന്റെ അരികിലായി നിന്നു. എന്റെ പൊന്ന് പിണക്കത്തിലാണോ..? കുഞ്ഞിനെ നോക്കിയാണ് ചോദ്യം എങ്കിലും ആ ചോദ്യത്തിന്റെ അർത്ഥം അവൾക്കു മനസ്സിലാക്കാൻ സാധിച്ചിരുന്നു. അവളുടെ ചുണ്ടിൽ ഒരു ചിരി മിന്നിയെങ്കിലും അവളത് സമർത്ഥമായി ഒളിപ്പിച്ചു. ചക്കര കഴിച്ചായിരുന്നോ..? ഒരു പ്രത്യേക ടോണിലാണ് ചോദ്യമൊക്കെ. പൊട്ടി ചിരിച്ചു പോകുമോ എന്ന ഭയമായിരുന്നു അവൾക്ക്. പിന്നെ മൂന്നുമാസം പ്രായമുള്ള കുഞ്ഞല്ലേ കഴിക്കുന്നത്, നിക്കാൻ വയ്യ അവന്! കൊച്ചിനെ താഴെ ഇട്ടേക്കല്ല്, പോയി കിടന്നുറങ്ങാൻ നോക്ക് സാലി അവനെ വഴക്ക് പറഞ്ഞപ്പോൾ അത്രയും നേരം പിടിച്ചുവച്ച ചിരി പുറത്തുവന്നു പോയിരുന്നു. ചിരിച്ച് നേരെ നോക്കിയത് അവന്റെ മുഖത്തേക്കാണ്. ആള് നന്നായി കിറുങ്ങി നിൽക്കുകയാണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇതൊന്നും എന്നേ ബാധിക്കുന്നില്ല എന്ന മട്ടാണ് അതോടൊപ്പം ഇതുവരെ കാണാത്ത ഒരു ഭാവം മുഖത്ത്! കണ്ണെടുക്കാതെ തന്നെ തന്നെ നോക്കുക ആണ്. ആ ഭാവം എന്തെന്നറിയാതെ അവൾ ഒന്ന് കൂർപ്പിച്ചു നോക്കി. പെട്ടെന്നാണ് അവൻ ഒരു കണ്ണ് ചിമ്മി കാണിച്ചു ചുണ്ടുകൾ കൊണ്ട് ഉമ്മ തരുന്നത് പോലെ കാണിച്ചത്. ഒരു നിമിഷം അവളും അത്ഭുതപ്പെട്ടു പോയിരുന്നു …തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • അപരാജിതിന്‌ 2 റൺസ് അകലെ സെഞ്ച്വറി നഷ്ടം; കേരളം ഒന്നാമിന്നിംഗ്‌സിൽ 281ന് പുറത്ത്

    അപരാജിതിന്‌ 2 റൺസ് അകലെ സെഞ്ച്വറി നഷ്ടം; കേരളം ഒന്നാമിന്നിംഗ്‌സിൽ 281ന് പുറത്ത്

    അപരാജിതിന്‌ 2 റൺസ് അകലെ സെഞ്ച്വറി നഷ്ടം; കേരളം ഒന്നാമിന്നിംഗ്‌സിൽ 281ന് പുറത്ത്

    രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളം ഒന്നാമിന്നിംഗ്‌സിൽ 281 റൺസിന് പുറത്തായി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് 35 റൺസ് കൂടി ചേർക്കാനെ ഇന്നായുള്ളു. ബാബ അപരാജിത് 98 റൺസെടുത്തു. 

    രണ്ടാം ദിനം തുടക്കത്തിൽ തന്നെ കേരളത്തിന് ശ്രീഹരി എസ് നായരെ നഷ്ടമായി. പിന്നാലെ സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ അപരാജിതും വീണു. നിധിഷ് എംഡി 7 റൺസെടുത്തും മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.

    കേരളത്തിനായി ഇന്നലെ അഭിജിത്ത് പ്രവീൺ 60 റൺസും അഭിഷേക് നായർ 47 റണഅ#സുമെടുത്തിരുന്നു. അൻകിത് ശർമ 20 റൺസിനും മുഹമ്മദ് അസ്ഹറുദ്ദീൻ 14 റൺസിനും വീണു. മധ്യപ്രദേശിനായി അർഷാദ് ഖാൻ നാലും സരൻഷ് ജെയ്ൻ മൂന്നും വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 8 റൺസ് എന്ന നിലയിലാണ്.
     

  • കരുത്തും സൗന്ദര്യവും ഒരുമിച്ച്, 24GB റാമും 6500mAh ബാറ്ററിയുമായി അവതരിച്ചു

    കരുത്തും സൗന്ദര്യവും ഒരുമിച്ച്, 24GB റാമും 6500mAh ബാറ്ററിയുമായി അവതരിച്ചു

    കരുത്തും സൗന്ദര്യവും ഒരുമിച്ച്, 24GB റാമും 6500mAh ബാറ്ററിയുമായി അവതരിച്ചു

    സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ വിപ്ലവം സൃഷ്ടിച്ച് റിയൽമി 14 പ്രോ 5G അവതരിപ്പിച്ചു. 24GB റാം, 6500mAh ബാറ്ററി, 144Hz അമോലെഡ് ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളോടെയെത്തുന്ന ഈ ഫോൺ ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

    ​റിയൽമിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ റിയൽമി 14 പ്രോ 5G, മിഡ്-പ്രീമിയം വിഭാഗത്തെ പുനർനിർവചിക്കാൻ ലക്ഷ്യമിടുന്നു. ആകർഷകമായ രൂപകൽപ്പനയും ശക്തമായ ഹാർഡ്‌വെയറുമാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതകൾ.

    ​ഡിസൈനും ഡിസ്‌പ്ലേയും

    ​റിയൽമി 14 പ്രോ 5G-യുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ ആകർഷകമായ ഡിസ്‌പ്ലേയാണ്. 144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് അമോലെഡ് പാനലാണ് ഇതിലുള്ളത്. ഇത് സ്മൂത്ത് സ്ക്രോളിംഗ്, ലാഗ് ഇല്ലാത്ത ഗെയിമിംഗ്, മികച്ച കാഴ്ചാനുഭവം എന്നിവ ഉറപ്പാക്കുന്നു. നിറങ്ങൾ കൂടുതൽ വ്യക്തവും ആകർഷകവുമാണ്, കറുപ്പ് നിറം കൂടുതൽ ആഴമുള്ളതായി തോന്നുന്നു.

    ​സ്ലിം പ്രൊഫൈലും വളഞ്ഞ അറ്റങ്ങളുമുള്ള പ്രീമിയം രൂപകൽപ്പനയാണ് ഫോണിന് നൽകിയിട്ടുള്ളത്. വലിയ ബാറ്ററിയുണ്ടായിട്ടും ഭാരം കുറവായതിനാൽ, ഇത് ദീർഘനേരം കൈയ്യിൽ പിടിക്കാൻ എളുപ്പമാണ്.

    ​പ്രകടനവും റാമും

    ​ഈ വിഭാഗത്തിലെ ഒരു ഫോണിന് ആദ്യമായി 24GB റാം നൽകി റിയൽമി പ്രകടനത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. ഈ വലിയ മെമ്മറി തടസ്സമില്ലാത്ത മൾട്ടിടാസ്കിംഗ്, വേഗത്തിലുള്ള ആപ്പ് ലോഞ്ചുകൾ, മികച്ച പ്രൊസസ്സിംഗ് എന്നിവ ഉറപ്പാക്കുന്നു.

    ​5G കണക്റ്റിവിറ്റിക്കായി പ്രത്യേകം ഒപ്റ്റിമൈസ് ചെയ്ത അത്യാധുനിക പ്രോസസ്സറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. നൂതന കൂളിംഗ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ, ഉയർന്ന ഉപയോഗത്തിലും ഫോൺ മികച്ച പ്രകടനം നിലനിർത്തുന്നു.

    ​ബാറ്ററിയും ചാർജിംഗും

    ​ഇന്നത്തെ ഉപയോക്താക്കളുടെ പ്രധാന ആശങ്കയായ ബാറ്ററി ലൈഫിന് റിയൽമി ഈ ഫോണിൽ പരിഹാരം കണ്ടിട്ടുണ്ട്. 6500mAh ബാറ്ററിയാണ് റിയൽമി 14 പ്രോ 5G-യിലുള്ളത്.

    ​ഈ വലിയ ബാറ്ററി അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യയും പിന്തുണയ്ക്കുന്നു. മിനിറ്റുകൾക്കുള്ളിൽ ഫോൺ ചാർജ് ചെയ്യാൻ ഇത് സഹായിക്കുന്നു.

    ​ക്യാമറ

    ​റിയൽമി 14 പ്രോ 5G-യിൽ മികച്ച ക്യാമറ സംവിധാനവുമുണ്ട്. ഉയർന്ന റെസല്യൂഷനുള്ള പ്രൈമറി സെൻസറും, അൾട്രാ-വൈഡ് ലെൻസും, ടെലിഫോട്ടോ ലെൻസും അടങ്ങുന്ന ട്രിപ്പിൾ-ലെൻസ് സംവിധാനമാണ് പിന്നിലുള്ളത്. വെല്ലുവിളി നിറഞ്ഞ വെളിച്ചത്തിലും വ്യക്തവും സ്വാഭാവികവുമായ ചിത്രങ്ങൾ പകർത്താൻ പ്രൈമറി സെൻസർ സഹായിക്കുന്നു.

    ​സെൽഫി പ്രേമികൾക്കും വീഡിയോ കോളുകൾക്കും വേണ്ടി മുൻ ക്യാമറയും മികച്ചതാണ്. എഐ അടിസ്ഥാനമാക്കിയുള്ള മെച്ചപ്പെടുത്തലുകളും അഡ്വാൻസ്ഡ് പോർട്രെയിറ്റ് മോഡുകളും ഉപയോഗിച്ച് പ്രൊഫഷണൽ ലുക്കുള്ള ചിത്രങ്ങൾ എളുപ്പത്തിൽ എടുക്കാം.

    ​സോഫ്റ്റ്‌വെയറും യൂസർ എക്സ്പീരിയൻസും

    ​ആൻഡ്രോയിഡിനെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ റിയൽമി യുഐയിലാണ് റിയൽമി 14 പ്രോ 5G പ്രവർത്തിക്കുന്നത്. ലളിതവും വേഗതയേറിയതുമായ ഈ ഇന്റർഫേസ്, ഹാർഡ്‌വെയറിൻ്റെ മുഴുവൻ സാധ്യതയും പ്രയോജനപ്പെടുത്തുന്നു.

    ​ഫൈനൽ വെർഡിക്ട്

    ​24GB റാം, 6500mAh ബാറ്ററി, 144Hz അമോലെഡ് ഡിസ്‌പ്ലേ എന്നിവയുമായി റിയൽമി 14 പ്രോ 5G മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. ശക്തമായ ക്യാമറകൾ, ആകർഷകമായ ഡിസൈൻ, മികച്ച സോഫ്റ്റ്‌വെയർ എന്നിവയെല്ലാം ഈ ഫോണിനെ ശ്രദ്ധേയമാക്കുന്നു.

    ​ഗെയിമർമാർക്കും, മൾട്ടിടാസ്ക് ചെയ്യുന്നവർക്കും, കൂടുതൽ ബാറ്ററി ലൈഫ് ആവശ്യമുള്ളവർക്കും റിയൽമി 14 പ്രോ 5G ഒരു മികച്ച പാക്കേജാണ്.

    നിരാകരണം: ഈ ലേഖനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ പ്രാഥമിക റിപ്പോർട്ടുകളെയും പ്രചാരത്തിലുള്ള വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക റിലീസിനെ ആശ്രയിച്ച് റിയൽമി 14 പ്രോ 5G-യുടെ യഥാർത്ഥ സവിശേഷതകളിൽ മാറ്റങ്ങൾ വരാം. വാങ്ങുന്നതിന് മുമ്പ് റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ പരിശോധിക്കാൻ ഉപയോക്താക്കൾ ശ്രദ്ധിക്കുക.

  • പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം സ്ഥാനാർഥിയടക്കം 2 പേർക്ക് 20 വർഷം തടവ്

    പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം സ്ഥാനാർഥിയടക്കം 2 പേർക്ക് 20 വർഷം തടവ്

    പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം സ്ഥാനാർഥിയടക്കം 2 പേർക്ക് 20 വർഷം തടവ്

    പയ്യന്നൂരിൽ പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സിപിഎം സ്ഥാനാർഥിയടക്കം രണ്ട് പേർക്ക് 20 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്‌ഐ നേതാവുമായ വികെ നിഷാദ്, അന്നൂരിലെ ടിസിവി നന്ദകുമാർ എന്നിവരെയാണ് ശിക്ഷിച്ചത്. 

    വിവധ വകുപ്പുകളിലായാണ് ശിക്ഷ. എന്നാൽ ഇരുവരും പത്ത് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു

    2012 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയാണ് ബോംബേറുണ്ടായത്.
     

  • അവസാന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം ധര്‍മേന്ദ്രയുടെ മടക്കം

    അവസാന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം ധര്‍മേന്ദ്രയുടെ മടക്കം

    അവസാന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം ധര്‍മേന്ദ്രയുടെ മടക്കം

    അവസാന സിനിമയായ ‘ഇക്കിസ്’ റിലീസിന് മുമ്പെ ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയുടെ യാത്രയായി. ഡിസംബര്‍ 25ന് ആണ് ഇക്കിസ് തിയേറ്ററുകളില്‍ എത്തുന്നത്. 89 വയസുള്ള ധര്‍മേന്ദ്ര് തന്റെ 90-ാം ജന്മദിനത്തിന് ദിവസങ്ങള്‍ മുമ്പാണ് വിടപറഞ്ഞിരിക്കുന്നത്. ഡിസംബര്‍ 8ന് ആണ് ധര്‍മേന്ദ്രയുടെ ജന്മദിനം.

    ധര്‍മേന്ദ്രയുടെ മരണത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് ‘ഇക്കിസ്’ എന്ന അവസാനത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ‘കാലാതീതനായ ഇതിഹാസം’ എന്ന ടാഗ് ലൈനോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. പരം വീര്‍ ചക്രം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ അരുണ്‍ ഖേതര്‍പാലിന്റെ കഥയാണ് സിനിമയാകുന്നത്.

    അരുണിന്റെ പിതാവ് എംഎല്‍ ഖേതര്‍പാലിന്റെ വേഷത്തിലാണ് ധര്‍മേന്ദ്ര ഇക്കിസില്‍ അഭിനയിക്കുന്നത്. ‘പിതാക്കന്മാര്‍ മക്കളെ വളര്‍ത്തുന്നു, ഇതിഹാസങ്ങള്‍ രാഷ്ട്രങ്ങളെ വളര്‍ത്തുന്നു’ എന്ന കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദയാണ് അരുണ്‍ ഖേതര്‍പാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാഡോക്ക് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ശ്രീറാം രാഘവ് ആണ് സംവിധാനം ചെയ്യുന്നത്.

    അതേസമയം, 1960ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഷോലെ’, ‘ധരം വീര്‍’, ‘ചുപ്‌കെ ചുപ്‌കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേള്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി എത്തിയ ധര്‍മേന്ദ്ര ഏറെ പ്രശസ്തനായി. ഷാഹിദ് കപൂറും കൃതി സനോനും അഭിനയിച്ച ‘തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ’ എന്ന ചിത്രമാണ് ധര്‍മേന്ദ്രയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.

  • തണൽ തേടി: ഭാഗം 59

    തണൽ തേടി: ഭാഗം 59

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ഇനിയിപ്പോ പറഞ്ഞാൽ തന്നെ എന്താ.? എന്നോടല്ലേ, അവൾ ചിരിയോടേ പറഞ്ഞു. അവൾ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൻ വീണ്ടും അവളുടെ കയ്യിൽ പിടിച്ചു. അപ്പോൾ വേറെ ആരോടെങ്കിലും ആണെങ്കിൽ പ്രശ്നമുണ്ടോ.? ഒരു കുസൃതിയോടെ അവn ചോദിച്ചു… കൊല്ലും ഞാൻ, കൂർപ്പിച്ച മുഖത്തോടെ അവനെ നോക്കി അവൾ പറഞ്ഞപ്പോൾ അവൻ പൊട്ടി ചിരിച്ചു പോയിരുന്നു… ശരിക്കും…..? അവനൊരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. ഇന്നലെ എന്തായിരുന്നു കോലം, ഞാൻ ശരിക്കും പേടിച്ചുപോയി. കാലു പോലും നിലത്ത് ഉണ്ടായിരുന്നില്ല. പാട്ടും ഡാൻസും, അവൾ പറഞ്ഞു അതുവരെ എനിക്ക് ഓർമ്മയുണ്ട്. അത് കഴിഞ്ഞ് ലാസ്റ്റ് ഏതോ ഒരുത്തൻ ഒരു പെഗ്ഗ് തന്നു. അവിടം തൊട്ട റിലേ പോയി, പിന്നെ ഒന്നും ഓർമ്മയില്ല. അവൻ പറഞ്ഞു അമ്മ ഇന്നലെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അവൾ പറഞ്ഞു അത് അമ്മയ്ക്ക് പതിവുള്ളതാ. ഞാൻ രണ്ടു പെഗ്ഗ് അടിച്ചു കഴിഞ്ഞാൽ പിന്നെ അമ്മച്ചിക്ക് ഒരിക്കലും ഇല്ലാത്ത ദേഷ്യമാ, ചാച്ചനെ പോലെ ആയി പോകുന്ന് ഓർത്താ.. പക്ഷേ അങ്ങനെ ഒന്നും ഞാൻ കുടിക്കില്ല വല്ലപ്പോഴും ഉള്ളു. എല്ലാത്തിനും നമുക്ക് ഒരു ലിമിറ്റ് ഉണ്ട്, ഇന്നലെ പിന്നെ സന്തോഷം കൊണ്ട, ഞാൻ ഈ ബസ്സിൽ കയറി കഴിഞ്ഞേ പിന്നെയാ ഇങ്ങനെയൊരു ശീലം തുടങ്ങിയത്. ആദ്യമൊക്കെ ബസ്സിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഭയങ്കര നടുവേദന ആയിരുന്നു. ആ വേദനയൊക്കെ മറക്കാൻ വേണ്ടി ഒരെണ്ണം കുടിക്കും. അപ്പോൾ ഒരാശ്വാസം. കിടന്നുറങ്ങാൻ പറ്റും.പിന്നെ അത് ആഘോഷങ്ങൾക്ക് മാത്രമായി ചുരുങ്ങി തുടങ്ങി. എങ്കിലും ഒരു അഡിക്റ്റ് അല്ല. എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റും. ഇന്നലെ പക്ഷെ പറ്റിയില്ല അവൻ പറഞ്ഞു അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു കണ്ട്രോൾ ഉണ്ടായാൽ മതി. വല്ലപ്പോഴും അത്രേയുള്ളൂ, അവൻ പറഞ്ഞു. വലി..? അവൾ ചോദിച്ചു ഇതുവരെ ഇല്ല അവൻ പറഞ്ഞു അപ്പോൾ ഇനി ഉണ്ടാകുമോ.? അവൾ ചോദിച്ചു മനുഷ്യന്റെ കാര്യം അല്ലേ ഒന്നും പറയാൻ പറ്റില്ലല്ലോ, അവൻ പറഞ്ഞു. അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ പറഞ്ഞു ഞാൻ പോട്ടെ, ഒരുപാട് വൈകി. റെഡിയാവാൻ ഉള്ളതാ… പിന്നെ ഒന്നും പുട്ടി ഒന്നും ഒത്തിരി വേണ്ട. നാച്ചുറൽ ബ്യൂട്ടി ഉണ്ട് തനിക്ക്, അത് കളയണ്ട. അതേപോലെ കാണാനാണ് ഭംഗി. അവൻ പറഞ്ഞു പിന്നെ ഞാൻ കുളിച്ചിട്ട് വരാം, അത് കഴിഞ്ഞു നമുക്കൊരിടം വരെ പോയിട്ട് വരാം. ഇപ്പോഴോ അതേ, താൻ റെഡി ആയിട്ട് നിൽക്ക് ശരി അതും പറഞ്ഞ് മുറിയിലേക്ക് ചെന്നു അവൾ അപ്പോഴേക്കും സിനിയും അർച്ചനയും ഒക്കെ എഴുന്നേറ്റ് വരുന്നതേയുള്ളൂ. 6 മണി ആകുമ്പോഴേക്കും ബ്യൂട്ടീഷൻ വരുമെന്ന് അറിയിച്ചിട്ടുണ്ട്. സെബാസ്റ്റ്യൻ റെഡി ആവണം എന്ന് പറഞ്ഞതുകൊണ്ട് അവൾ നല്ലൊരു ചുരിദാറൊക്കെ അണിഞ്ഞ് നിന്നു. നീ എവിടെയെങ്കിലും പോവാണോ..? മുഖം ഒക്കെ കഴുകി അവളോട് ചോദിച്ചു അർച്ചന പറഞ്ഞു ആൾ പറഞ്ഞു റെഡി ആയി നിൽക്കണം എന്ന്.. എവിടെയോ പോകാനുണ്ട് എന്ന്. ഓഹോ, എങ്കിൽ പോയി വാ, ഞാൻ പല്ല് തേക്കട്ടെ അർച്ചന പോയപ്പോൾ ലക്ഷ്മി അടുക്കളയിലേക്ക് ചെന്നപ്പോൾ സാലി ചായ എടുത്തു അവളുടെ കയ്യിൽ കൊടുത്തു. അവളുടെ വേഷം കണ്ടുകൊണ്ട് സാലി ചോദിച്ചു. നീ എവിടെ പോവാ ആൾ പറഞ്ഞു റെഡിയായിട്ട് നിൽക്കാൻ. അപ്പോഴേക്കും ഒരു മുണ്ടും ഷർട്ടുമണിഞ്ഞു സെബാസ്റ്റ്യനും അവിടേക്ക് വന്നിരുന്നു. എവിടേ പോവാടാ സാലി ചോദിച്ചു ഇപ്പൊ വരാം ഒരു അത്യാവശ്യമുണ്ട്. ഒരു 15 മിനിറ്റിനുള്ളിൽ ഞങ്ങൾ വരും.. റെഡിയായോ..? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവൾ ആയി എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു. അമ്മച്ചി തന്ന ചായ കുടിച്ചുകൊണ്ട് രണ്ടുപേരും പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങിയിരുന്നു. എങ്ങോട്ടാണെന്ന് അറിയാതെ അവളവന്റെ മുഖത്തേക്ക് ഒന്ന് നോക്കി ബൈക്ക് സ്റ്റാർട്ട് ആക്കി അവളോട് കയറാൻ പറയുമ്പോൾ, അവൾ എവിടെയാണെന്ന് അർത്ഥത്തിൽ ഒന്നു കൂടി അവനെ നോക്കി. അവൻ കണ്ണ് ചിമ്മി കാണിച്ചു. കയറ്റം കയറി ബൈക്ക് പോകുമ്പോൾ ആനി സാലിയോട് ചോദിച്ചു. അവരെവിടെ പോയതാ ആർക്കറിയാം ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയതാണ്. എന്തേലും അത്യാവശ്യത്തിന് പോയത് ആയിരിക്കും സാലി പറഞ്ഞ് മറ്റു ജോലികളിൽ മുഴുകി. അപ്പോഴേക്കും ബാക്കിയുള്ളവരും ഏകദേശം എഴുന്നേറ്റ് വന്നിരുന്നു. ഓരോരുത്തരും അവരവരുടെ ജോലികളിലേക്ക് കടന്നു. യാത്രയിൽ നല്ല തണുപ്പുണ്ടായിരുന്നു. അവൾക്ക് നന്നായി തണുപ്പ് തോന്നി. വിറയ്ക്കുന്നുണ്ട് എന്ന് തോന്നിയതും സെബാസ്റ്റ്യൻ അവളോട് പറഞ്ഞു. തണുക്കുന്നുണ്ട് എങ്കിൽ അഭിമാനം ഒന്നും വിചാരിക്കേണ്ട എന്നെ പിടിച്ചിരുന്നോ. അവൻ അങ്ങനെ പറഞ്ഞപ്പോൾ ചിരി വന്നു പോയിരുന്നു അവൾക്ക്. ആൾ ഇങ്ങനെയൊക്കെ സംസാരിക്കാത്തത് ആണ് ഇത് എന്താണോ എന്തോ.? കുറച്ചു ദിവസം ആയി ഇത്തിരി അധികാരം ഒക്കെ കൂടിയിട്ടുണ്ട് എന്ന് തനിക്ക് തോന്നിയിരുന്നു. അത് കേട്ടതും ഒന്നും നോക്കാതെ അവൾ അവന്റെ വയറിനു മുകളിൽ കൈ വെച്ചു ചുറ്റി പിടിച്ചിരുന്നു… അവൾ തോളിൽ പിടിക്കും എന്നാണ് അവൻ കരുതിയത്. ഒരു നിമിഷം അവൻറെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അവൾ വീണ്ടും ചോദിച്ചു. എവിടെക്കാ..? ഇപ്പൊ എത്തും അപ്പോൾ അറിയാമല്ലോ അവൻ വണ്ടി കൊണ്ട് നിർത്തിയത് ഒരു അമ്പലത്തിനു മുൻപിൽ ആണ്. അവൾ മനസിലാകാതെ അവനെ നോക്കി. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം ആണ്. പോയി ഈശ്വരന്മാരോട് പ്രാർത്ഥിച്ച് വായോ. അവൻ പറഞ്ഞു കണ്ണുകൾ നിറയാതിരിക്കാൻ അവൾ ശ്രമിച്ചു. അവനിൽ നിന്നും ഇങ്ങനെയൊരു ശ്രമം ഒട്ടും പ്രതീക്ഷിച്ചത് ആയിരുന്നില്ല. എന്റെ ചാച്ചന്റെയും അമ്മച്ചീടെയും സന്തോഷത്തിനു വേണ്ടിയാണ് താൻ ഈ ജാതി ഒക്കെ മാറാൻ സമ്മതിച്ചേന്ന് എനിക്ക് നന്നായി അറിയാം. ഇന്നത്തെ ദിവസം തന്റെ വിശ്വാസത്തിൽ പ്രാർത്ഥിച്ചിട്ട് വായോ , നിറകണ്ണുകളോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവൾ ചോദിച്ചു വരുന്നില്ലേ..? വരണോ.? അവൻ ചോദിച്ചു കൂടെയുണ്ടെങ്കിൽ സന്തോഷായേനെ അവൾ പറഞ്ഞു ബൈക്ക് ഒതുക്കിതിനുശേഷം അവൾക്കൊപ്പം അമ്പലത്തിലെ പടികൾ കയറി അവൻ. അവനെ ഞെട്ടിച്ചുകൊണ്ട് അവന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. ആ കണ്ണുകൾ നിറയുന്നുണ്ടെന്ന് അവനു തോന്നി. കരയുവാന്നോ.? അവൻ കാതോരം അവളോട് ചോദിച്ചു. സന്തോഷം കൊണ്ടാ.. അവളവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ആഷസിൽ ഇംഗ്ലണ്ട് 172ന് ഒന്നാമിന്നിംഗ്‌സിൽ പുറത്ത്; ഓസ്‌ട്രേലിയയുടെ തുടക്കവും ഞെട്ടലോടെ

    ആഷസിൽ ഇംഗ്ലണ്ട് 172ന് ഒന്നാമിന്നിംഗ്‌സിൽ പുറത്ത്; ഓസ്‌ട്രേലിയയുടെ തുടക്കവും ഞെട്ടലോടെ

    ആഷസിൽ ഇംഗ്ലണ്ട് 172ന് ഒന്നാമിന്നിംഗ്‌സിൽ പുറത്ത്; ഓസ്‌ട്രേലിയയുടെ തുടക്കവും ഞെട്ടലോടെ

    ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും പെർത്തിലെ പിച്ചിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളാകെ പാളുകയായിരുന്നു. സ്‌കോർ ബോർഡ് തുറക്കും മുമ്പ് തന്നെ ഇംഗ്ലണ്ടിന് ഓപണർ സാക്ക് ക്രൗളിയെ നഷ്ടമായി. 

    പിന്നീടിങ്ങോട് കൃത്യമായ ഇടവേളകളിൽ ഓസീസ് ബൗളർമാർ സ്‌ട്രൈക്ക് ചെയ്തതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം 32.5 ഓവറിൽ 172 റൺസിന് തീർന്നു. 52 റൺസെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ. ഏകദിന ശൈലിയിലായിരുന്നു പലരും ബാറ്റേന്തിയത്

    ഒലി പോപ് 46 റൺസും ജെയ്മി സ്മിത്ത് 33 റൺസും ബെൻ ഡക്കറ്റ് 21 റൺസുമെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല. ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് 6 റൺസിന് വീണപ്പോൾ ജോ റൂട്ട് പൂജ്യത്തിൽ മടങ്ങി. 

    7 വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലീഷ് നിരയെ തകർത്തത്. ബ്രൻഡൻ ഡക്കറ്റ് രണ്ട് വിക്കറ്റും കാമറോൺ ഗ്രീൻ ഒരു വിക്കറ്റുമെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്കും ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. നേരിട്ട രണ്ടാം പന്തിൽ തന്നെ ജേക്ക് വെതറാൾഡ് വീണു. ആർച്ചർക്കാണ് വിക്കറ്റ്. ലാബുഷെയ്‌നും സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ
     

  • പുതിയ ക്യാമറകളിൽ ഫോട്ടോ ഫീച്ചറുകൾക്ക് മുൻഗണന

    പുതിയ ക്യാമറകളിൽ ഫോട്ടോ ഫീച്ചറുകൾക്ക് മുൻഗണന

    പുതിയ ക്യാമറകളിൽ ഫോട്ടോ ഫീച്ചറുകൾക്ക് മുൻഗണന

    സ്മാർട്ട്ഫോൺ വിപണിയിൽ വീഡിയോ ഫീച്ചറുകൾക്ക് വലിയ പ്രാധാന്യം ലഭിക്കുമ്പോൾ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരും ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ളവരും ഒരു ക്യാമറയിൽ നിന്ന് ശരിക്കും എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് പുതിയ ചർച്ചകൾ സജീവമാകുന്നു. വിഡിയോ റെക്കോർഡിംഗിനേക്കാൾ മികച്ച സ്റ്റിൽ ഫോട്ടോഗ്രാഫി അനുഭവമാണ് പലരും ആഗ്രഹിക്കുന്നത്.

    ​മികച്ച സ്റ്റിൽ ഫോട്ടോകൾ എടുക്കുന്നതിന് ഒരു ക്യാമറയിൽ ഉണ്ടായിരിക്കേണ്ട പ്രധാന സവിശേഷതകൾ ഇവയാണ്:

    • വലിയ സെൻസർ: കുറഞ്ഞ വെളിച്ചത്തിൽ പോലും വ്യക്തവും മനോഹരവുമായ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന വലിയ സെൻസറുകൾക്ക് മുൻഗണന നൽകുന്നു.
    • വേഗതയേറിയ ഓട്ടോഫോക്കസ്: ചലിക്കുന്ന വിഷയങ്ങൾ (ഉദാഹരണത്തിന്, സ്പോർട്സ്, വന്യജീവികൾ) പകർത്താൻ വേഗതയേറിയതും കൃത്യതയുള്ളതുമായ ഓട്ടോഫോക്കസ് സംവിധാനം അത്യാവശ്യമാണ്.
    • മികച്ച ലെൻസുകൾ: ക്യാമറയുടെ ലെൻസാണ് ചിത്രത്തിൻ്റെ ഗുണമേന്മ നിർണ്ണയിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത്. ലെൻസുകളുടെ വൈവിധ്യവും ഗുണനിലവാരവും ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് പ്രധാനമാണ്.
    • ഉയർന്ന ISO പ്രകടനം: വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിൽ പോലും നോയിസ് ഇല്ലാതെ ചിത്രമെടുക്കാൻ സഹായിക്കുന്ന ഉയർന്ന ISO റേഞ്ചുള്ള ക്യാമറകൾക്ക് വലിയ ഡിമാൻഡുണ്ട്.
    • ഇമേജ് സ്റ്റെബിലൈസേഷൻ: ട്രൈപ്പോഡ് ഇല്ലാതെ ഫോട്ടോ എടുക്കുമ്പോൾ ചിത്രങ്ങൾ കുലുങ്ങാതിരിക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ ആവശ്യമാണ്.
    • മെച്ചപ്പെട്ട RAW ഫയൽ സപ്പോർട്ട്: പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് ചിത്രങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന RAW ഫയലുകൾക്ക് പ്രാധാന്യം നൽകുന്നു.

    ​വീഡിയോ ഫീച്ചറുകൾക്ക് പിന്നാലെ പോകാതെ, സ്റ്റിൽ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനപരമായ ഈ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്യാമറകൾക്ക് വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ.

    സ്മാർട്ട്ഫോൺ വിപണിയിൽ വീഡിയോ ഫീച്ചറുകൾക്ക് വലിയ പ്രാധാന്യം ലഭിക്കുമ്പോൾ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരും ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ളവരും ഒരു ക്യാമറയിൽ നിന്ന് ശരിക്കും എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് പുതിയ ചർച്ചകൾ സജീവമാകുന്നു. വിഡിയോ റെക്കോർഡിംഗിനേക്കാൾ മികച്ച സ്റ്റിൽ ഫോട്ടോഗ്രാഫി അനുഭവമാണ് പലരും ആഗ്രഹിക്കുന്നത്.

    ​മികച്ച സ്റ്റിൽ ഫോട്ടോകൾ എടുക്കുന്നതിന് ഒരു ക്യാമറയിൽ ഉണ്ടായിരിക്കേണ്ട പ്രധാന സവിശേഷതകൾ ഇവയാണ്:

    • വലിയ സെൻസർ: കുറഞ്ഞ വെളിച്ചത്തിൽ പോലും വ്യക്തവും മനോഹരവുമായ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന വലിയ സെൻസറുകൾക്ക് മുൻഗണന നൽകുന്നു.
    • വേഗതയേറിയ ഓട്ടോഫോക്കസ്: ചലിക്കുന്ന വിഷയങ്ങൾ (ഉദാഹരണത്തിന്, സ്പോർട്സ്, വന്യജീവികൾ) പകർത്താൻ വേഗതയേറിയതും കൃത്യതയുള്ളതുമായ ഓട്ടോഫോക്കസ് സംവിധാനം അത്യാവശ്യമാണ്.
    • മികച്ച ലെൻസുകൾ: ക്യാമറയുടെ ലെൻസാണ് ചിത്രത്തിൻ്റെ ഗുണമേന്മ നിർണ്ണയിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത്. ലെൻസുകളുടെ വൈവിധ്യവും ഗുണനിലവാരവും ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് പ്രധാനമാണ്.
    • ഉയർന്ന ISO പ്രകടനം: വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിൽ പോലും നോയിസ് ഇല്ലാതെ ചിത്രമെടുക്കാൻ സഹായിക്കുന്ന ഉയർന്ന ISO റേഞ്ചുള്ള ക്യാമറകൾക്ക് വലിയ ഡിമാൻഡുണ്ട്.
    • ഇമേജ് സ്റ്റെബിലൈസേഷൻ: ട്രൈപ്പോഡ് ഇല്ലാതെ ഫോട്ടോ എടുക്കുമ്പോൾ ചിത്രങ്ങൾ കുലുങ്ങാതിരിക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ ആവശ്യമാണ്.
    • മെച്ചപ്പെട്ട RAW ഫയൽ സപ്പോർട്ട്: പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് ചിത്രങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന RAW ഫയലുകൾക്ക് പ്രാധാന്യം നൽകുന്നു.

    ​വീഡിയോ ഫീച്ചറുകൾക്ക് പിന്നാലെ പോകാതെ, സ്റ്റിൽ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനപരമായ ഈ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്യാമറകൾക്ക് വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ.