Author: admin

  • ചൈനയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർ ജാഗ്രത പാലിക്കണം: ഇന്ത്യയുടെ മുന്നറിയിപ്പ്

    ചൈനയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർ ജാഗ്രത പാലിക്കണം: ഇന്ത്യയുടെ മുന്നറിയിപ്പ്

    ചൈനയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർ ജാഗ്രത പാലിക്കണം: ഇന്ത്യയുടെ മുന്നറിയിപ്പ്

    ചൈനയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യ രംഗത്ത്.

    ​ചൈനയിൽ യാത്ര ചെയ്യുമ്പോൾ ഇന്ത്യൻ പൗരന്മാർ അങ്ങേയറ്റം വിവേകത്തോടെ പ്രവർത്തിക്കണമെന്നും ശ്രദ്ധ പുലർത്തണമെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.

    ​ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന അതിർത്തി തർക്കങ്ങളുടെയും മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ പുതിയ യാത്രാ മുന്നറിയിപ്പ്. കിഴക്കൻ ചൈനയിലെ ഷാങ്ഹായ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വിനോദസഞ്ചാരികളെയും വിദേശികളെയും ലക്ഷ്യമിട്ടുള്ള അസുഖകരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കോൺസുലർ തലത്തിലുള്ള പ്രത്യേക ഉപദേശങ്ങളും നേരത്തെ പുറത്തിറക്കിയിരുന്നു.

    ​അപ്രതീക്ഷിത സംഭവങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ പ്രാദേശിക നിയമങ്ങൾ പാലിക്കുകയും, അപകടസാധ്യതയുള്ള ഒറ്റപ്പെട്ട പ്രദേശങ്ങൾ ഒഴിവാക്കുകയും വേണം. വ്യക്തിപരമായ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ വഴി പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും, അജ്ഞാതരായവരുടെ വാഗ്ദാനങ്ങളിൽ വീഴരുതെന്നും നിർദേശത്തിൽ പറയുന്നു.

    ​ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ ഉടൻ തന്നെ ചൈനയിലെ ഇന്ത്യൻ എംബസിയുമായോ അതത് കോൺസുലേറ്റുകളുമായോ ബന്ധപ്പെടണമെന്നും പൗരന്മാരെ അറിയിച്ചിട്ടുണ്ട്.

  • IFFK സ്ക്രീനിംഗിനിടെ സംവിധായകൻ അപമാനിച്ചു; വനിത ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകി

    IFFK സ്ക്രീനിംഗിനിടെ സംവിധായകൻ അപമാനിച്ചു; വനിത ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകി

    IFFK സ്ക്രീനിംഗിനിടെ സംവിധായകൻ അപമാനിച്ചു; വനിത ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകി

    പ്രമുഖ സംവിധായകനെതിരെ പരാതിയുമായി വനിത ചലച്ചിത്രപ്രവർത്തക. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. മുഖ്യമന്ത്രിക്ക് ചലച്ചിത്രപ്രവർത്തക നേരിട്ട് കത്തയച്ചു. കത്തിന് പിന്നാലെ ചലച്ചിത്രപ്രവർത്തകയിൽ നിന്ന് പൊലീസ് വിവരം തേടി. തലസ്ഥാനത്തെ ഹോട്ടലിൽ ഐഎഫ്എഫ്കെ സ്ക്രീനിംഗ് നടക്കുന്നതിനിടെ ആയിരുന്നു സംഭവം. മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് കത്തിൽ പറയുന്നത്.

    ചലച്ചിത്ര പ്രവർത്തകയുടെ പരാതി മുഖ്യമന്ത്രി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. അതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഹോട്ടൽ മുറിയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

  • കോട്ടയം പൂഞ്ഞാറിൽ ഗൃഹനാഥനെ വീട്ടുപുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

    കോട്ടയം പൂഞ്ഞാറിൽ ഗൃഹനാഥനെ വീട്ടുപുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

    കോട്ടയം പൂഞ്ഞാറിൽ ഗൃഹനാഥനെ വീട്ടുപുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

    പൂഞ്ഞാറിൽ ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ പെരിങ്ങുളം തടവിനാലിൽ വീട്ടിൽ ലോറൻസ് (56) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

    മൃതദേഹത്തിന് സമീപത്തുനിന്നും തോക്കും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു

    ലോറൻസ് സ്വയം വെടിവെച്ച് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തും. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
     

  • രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച

    രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച

    രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച

    രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഡിസംബർ 10 ബുധനാഴ്ച വിധി പറയും

    രാഹുൽ മാങ്കൂട്ടത്തിൽ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. നിന്നെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ലൈംഗികാതിക്രമത്തിന് ശേഷം വിവാഹം ചെയ്യാനാകില്ല എന്ന് പറഞ്ഞതായും യുവതി മൊഴി നൽകിയിട്ടുണ്ട്

    ജി പൂങ്കുഴലി ഐപിഎസ് ബംഗളൂരുവിൽ എത്തിയാണ് 23കാരിയുടെ മൊഴിയെടുത്തത്. തനിക്ക് 21 വയസ്സുള്ളപ്പോഴാണ് രാഹുൽ മാങ്കൂട്ടത്ിതൽ പീഡിപ്പിച്ചതെന്ന് യുവതി മൊഴി നൽകി.
     

  • ദിലീപിനെ തിരിച്ചെടുക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; സ്വാഗതം ചെയ്ത് ഫെഫ്കയും

    ദിലീപിനെ തിരിച്ചെടുക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; സ്വാഗതം ചെയ്ത് ഫെഫ്കയും

    ദിലീപിനെ തിരിച്ചെടുക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; സ്വാഗതം ചെയ്ത് ഫെഫ്കയും

    ഫെഫ്കയ്ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി നിർമാതാക്കളുടെ സംഘടനയും. കോടതി വിധി അംഗീകരിക്കുന്നതായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. 

    ദിലീപ് നിരപരാധി എന്ന് തന്നെ കരുതുന്നു. ഇന്നത്തെ വിധിയെ നല്ലതായി കാണുന്നു. കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയതിനാൽ സംഘടനയിലേക്ക് തിരിച്ചെടുക്കും. ദിലീപിന്റെ കത്ത് കിട്ടിയാൽ സംഘടനയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ബി രാഗേഷ് പറഞ്ഞു

    അതിനിടെ ദിലീപിനെ തിരിച്ചെടുക്കാൻ ഫെഫ്കയിലും ആലോചന തുടങ്ങി. ദിലീപിനെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിലാണ് ഫെഫ്കയിൽ നിന്ന് പുറത്താക്കിയത്. അതുകൊണ്ട് തന്നെ കോടതി കുറ്റവിമുക്തനാക്കിയാൽ തിരികെ സംഘടനയിലേക്ക് വരാൻ ദിലീപിന് അവകാശമുണ്ടെന്ന് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു
     

  • മുസ്ലീങ്ങൾക്ക് ഇഷ്ടമില്ലെന്ന് കണ്ട് ജിന്ന എതിർത്തു; അതോടെ നെഹ്‌റുവും വന്ദേമാതരത്തെ എതിർത്തുവെന്ന് മോദി

    മുസ്ലീങ്ങൾക്ക് ഇഷ്ടമില്ലെന്ന് കണ്ട് ജിന്ന എതിർത്തു; അതോടെ നെഹ്‌റുവും വന്ദേമാതരത്തെ എതിർത്തുവെന്ന് മോദി

    മുസ്ലീങ്ങൾക്ക് ഇഷ്ടമില്ലെന്ന് കണ്ട് ജിന്ന എതിർത്തു; അതോടെ നെഹ്‌റുവും വന്ദേമാതരത്തെ എതിർത്തുവെന്ന് മോദി

    ദേശീയഗീതയമായ വന്ദേമാതരത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേമാതരത്തെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് വിമർശനം. മുസ്ലീങ്ങൾക്ക് വന്ദേമാതരത്തെ ഇഷ്ടമില്ലെന്ന് കണ്ട് ജിന്ന എതിർത്തു. അതോടെ നെഹ്‌റുവും വന്ദേമാതരത്തെ എതിർത്തുവെന്ന് മോദി ആരോപിച്ചു

    വന്ദേമാതരത്തിന്റെ 100ാം വാർഷികം ആഘോഷിച്ചപ്പോൾ രാജ്യം അടിയന്തരാവസ്ഥയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. രാജ്യത്തെ ഭരണഘടന അടിച്ചമർത്തപ്പെടുകയായിരുന്നു. 1947ൽ സ്വാതന്ത്ര്യം നേടിത്തന്ന ഗാനത്തിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള നല്ല അവസരമാണിത്. 

    അടുത്തിടെ ഭരണഘടനയുടെ 75ാം വാർഷികം ആഘോഷിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെയും ബിർസ മുണ്ടയുടെയും 150ാം ജന്മവാർഷികങ്ങൾ രാജ്യം ആഘോഷിച്ചു. ഇപ്പോൾ വന്ദേമാതരം 150 വർഷങ്ങൾ ആഘോഷിക്കുകയാണെന്നും മോദി പറഞ്ഞു
     

  • പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു

    പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു

    പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അപമാനിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ കോടതിയിലേക്ക് മാറ്റി. രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ പരാതിക്കാരിയ്ക്കു നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യർക്കെതിരെ കേസെടുത്തത്.

    നേരത്തെ പരാതിക്കാരിയുടെ ഫോട്ടോ സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ, ചിത്രം താൻ പോസ്റ്റ് ചെയ്തിരുന്നു. അത് നീക്കം ചെയ്യുകയാണെന്നു അറിയിച്ചുകൊണ്ട് സന്ദീപ് ചിത്രം പിൻവലിച്ചത് ആസൂത്രിതനീക്കമാണെന്നാണ് പോലീസ് പറയുന്നത്.

    യുവതിയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറുപേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സന്ദീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
     

  • എന്നും അതിജീവിതക്കൊപ്പം; അപ്പീൽ നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെ കെ ശൈലജ

    എന്നും അതിജീവിതക്കൊപ്പം; അപ്പീൽ നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെ കെ ശൈലജ

    എന്നും അതിജീവിതക്കൊപ്പം; അപ്പീൽ നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെ കെ ശൈലജ

    നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകാനുള്ള നിയമവകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സിപിഎം നേതാവ് കെ കെ ശൈലജ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എന്നും അതിജീവിതക്കൊപ്പമാണെന്നും ശൈജല ടീച്ചർ കുറിച്ചു. കുറ്റകൃത്യം തെളിഞ്ഞു. ഗൂഢാലോചനക്കും തെളിവുണ്ടായിരുന്നു. അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ സൂചിപ്പിക്കുന്നു. അപ്പീൽ നൽകാനുള്ള നിയമ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശൈലജ ടീച്ചർ പറഞ്ഞു

    കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. അതിജീവിതക്കൊപ്പമാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ശക്തമായ അന്വേ,ണം നടത്തി. പ്രോസിക്യൂഷനും നല്ല രീതിയിൽ പ്രവർത്തിച്ചു. അപ്പീൽ പോകാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു

    നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയ കുറ്റമെല്ലാം തെളിഞ്ഞു. എന്നാൽ എട്ടാം പ്രതിയായ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു
     

  • എന്ത് നീതി; ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ അനാവരണമാണ് ഇപ്പോൾ കാണുന്നത്: പാർവതി തിരുവോത്ത്

    എന്ത് നീതി; ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ അനാവരണമാണ് ഇപ്പോൾ കാണുന്നത്: പാർവതി തിരുവോത്ത്

    എന്ത് നീതി; ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ അനാവരണമാണ് ഇപ്പോൾ കാണുന്നത്: പാർവതി തിരുവോത്ത്

    നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടി പാർവതി തിരുവോത്ത്. നമ്മൾ ഇപ്പോൾ കാണുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അവതരണമാണെന്നാണ് പാർവതി സമൂഹ മാധ്യമത്തിൽ കുറിച്ചത്. എന്നും അവൾക്കൊപ്പമാണെന്നും പാർവതി വ്യക്തമാക്കി

    എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം എന്നാണ് പാർവതി ഇൻസ്റ്റാ സ്റ്റോറിയിൽ പങ്കുവെച്ചത്. അതിജീവിതക്കൊപ്പമാണെന്ന വ്യക്തമാക്കുന്ന മറ്റ് പ്രതികരണങ്ങളും പാർവതി ഇൻസ്റ്റഗ്രാമിലൂടെ നടത്തിയിട്ടുണ്ട്. 

    ദൈവമുണ്ടെങ്കിൽ, കുറഞ്ഞപക്ഷം മനുഷ്യത്വമെന്നൊന്ന് ഉണ്ടെങ്കിൽ നാളെ അത് തെളിയിക്കപ്പെടും എന്നായിരുന്നു കഴിഞ്ഞ ദിവസം പാർവതി കുറിച്ചത്. അതിജീവിതയ്‌ക്കൊപ്പമാണെന്ന് നടി റിമാ കല്ലിങ്കലടക്കമുള്ളവരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.

  • നടിയെ ആക്രമിച്ച കേസ്: നീതി കിട്ടിയില്ല, സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്

    നടിയെ ആക്രമിച്ച കേസ്: നീതി കിട്ടിയില്ല, സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്

    നടിയെ ആക്രമിച്ച കേസ്: നീതി കിട്ടിയില്ല, സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്

    നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയുമായി സംസാരിച്ചു. നടിക്ക് പൂർണമായി നീതി കിട്ടിയിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

    പോലീസ് വളരെ ശക്തമായ അന്വേഷണം നടത്തി. അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. ശരിയായ അന്വേഷണം നടത്തി. പ്രോസിക്യൂഷനും നല്ല രീതിയിൽ പ്രവർത്തിച്ചു. അപ്പീൽ പോകാൻ തന്നെയാണ് തീരുമാനം. വിധിന്യായം വിശദമായ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

    ദിലീപ് അടക്കം നാല് പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. അതേസമയം ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.