Author: admin

  • നടിയെ ആക്രമിച്ച കേസ്: നീതി കിട്ടിയില്ല, സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്

    നടിയെ ആക്രമിച്ച കേസ്: നീതി കിട്ടിയില്ല, സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്

    നടിയെ ആക്രമിച്ച കേസ്: നീതി കിട്ടിയില്ല, സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്

    നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയുമായി സംസാരിച്ചു. നടിക്ക് പൂർണമായി നീതി കിട്ടിയിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

    പോലീസ് വളരെ ശക്തമായ അന്വേഷണം നടത്തി. അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. ശരിയായ അന്വേഷണം നടത്തി. പ്രോസിക്യൂഷനും നല്ല രീതിയിൽ പ്രവർത്തിച്ചു. അപ്പീൽ പോകാൻ തന്നെയാണ് തീരുമാനം. വിധിന്യായം വിശദമായ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

    ദിലീപ് അടക്കം നാല് പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. അതേസമയം ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. 

  • നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരണവുമായി താരസംഘടന

    നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരണവുമായി താരസംഘടന

    നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരണവുമായി താരസംഘടന

    നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു എന്നാണ് പ്രതികരണം. ഫേസ്ബുക്ക് വഴിയാണ് താരസംഘടന പ്രതികരിച്ചത്

    നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലിപീനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം മോഹൻലാലിന്റെ നേതൃത്വത്തിൽ ദിലീപിനെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ വിവാദമായതോടെ അമ്മയിലേക്ക് ഇല്ലെന്ന് ദിലീപ് പറയുകയായിരുന്നു

    കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഏഴ് മുതൽ പത്ത് വരെയുള്ള നാല് പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി.
     

  • നടിയെ ആക്രമിച്ച കേസ്: വിധി തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്; വിധി ആശ്വാസകരമെന്ന് സതീശൻ

    നടിയെ ആക്രമിച്ച കേസ്: വിധി തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്; വിധി ആശ്വാസകരമെന്ന് സതീശൻ

    നടിയെ ആക്രമിച്ച കേസ്: വിധി തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്; വിധി ആശ്വാസകരമെന്ന് സതീശൻ

    നടിയെ ആക്രമിച്ച കേസിൽ കോടതി വിധി തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഗൂഢാലോചന ഭാഗം തെളിയിക്കാൻ കഴിയാതെ പോയത് കേസ് അന്വേഷിച്ച പോലീസിന്റെയും കോടതിയിൽ അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും പരാജയമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു

    അതേസമയം കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവർ കുറ്റക്കാരാണെന്ന വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഒരു സ്ത്രീക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് അതിജീവിതക്കുണ്ടായത്. കുറ്റവാളികൾ ശിക്ഷപ്പെട്ടെന്നത് സന്തോഷകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ വിധി കാരണമാകും

    തൃക്കാക്കര എംഎൽഎ ായിരുന്ന പിടി തോമസിന്റെ അതിശക്തമായ ഇടപെടലാണ് ഇത്തരം പരിസമാപ്തിയിലേക്ക് കേസിനെ എത്തിച്ചത്. അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായില്ലായിരുന്നുവെങ്കിൽ കേസ് പോലും ഇല്ലാതാകാനുള്ള സാധ്യതയുണ്ടാകുമായിരുന്നു. സ്വാഭാവികമായും പ്രോസിക്യൂഷൻ അപ്പീൽ നൽകുമെന്നും സതീശൻ പറഞ്ഞു
     

  • രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; രണ്ടാമത്തെ കേസിൽ പരാതിക്കാരി മൊഴി നൽകി

    രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; രണ്ടാമത്തെ കേസിൽ പരാതിക്കാരി മൊഴി നൽകി

    രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; രണ്ടാമത്തെ കേസിൽ പരാതിക്കാരി മൊഴി നൽകി

    രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി മൊഴി നൽകി. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്‌തെന്നാണ് മൊഴി. പലതവണ ഭീഷമിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നും പരാതിക്കാരി മൊഴി നൽകി

    എസ് പി പൂങ്കുഴലിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റൽ തെളിവുകളും കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ ബലാത്സംഗത്തെ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് അന്വേഷണ സംഘത്തിന്റെ നാടകീയ നീക്കം

    തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആദ്യ കേസിൽ ഈ മാസം 15 വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. അതേസമയം രണ്ടാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞിട്ടില്ല
     

  • മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് ദിലീപ്; കോടതി വളപ്പിൽ ആഘോഷം

    മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് ദിലീപ്; കോടതി വളപ്പിൽ ആഘോഷം

    മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് ദിലീപ്; കോടതി വളപ്പിൽ ആഘോഷം

    നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ ദിലീപ് ലക്ഷ്യമിട്ടത് തന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരെ. എല്ലാം തുടങ്ങിയത് അമ്മയുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിന് ശേഷമെന്നാണ് ദിലീപ് പറഞ്ഞത്. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നത് ഇതിന് ശേഷമാണ്. 

    അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവരുടെ ക്രിമിനൽ സംഘവും ചേർന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. തന്റെ കരിയർ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. കേസിൽ ഒപ്പം നിന്നവർക്ക് നന്ദി പറയുന്നതായും ദിലീപ് പ്രതികരിച്ചിരുന്നു. കോടതിയിൽ നിന്ന് ദിലീപ് നേരെ പോയത് തന്റെ വക്കീലായ ബി രാമൻ പിള്ളയുടെ വീട്ടിലേക്കാണ്.

    അതേസമയം ദിലീപ് കുറ്റവിമുക്തനായതോടെ ആരാധകർ കോടതി വളപ്പിൽ ആഹ്ലാദപ്രകടനം നടത്തി. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും ആരാധകർ ആഘോഷിക്കുകയാണ്. കോടതി മുറിക്കുള്ളിൽ അഭിഭാഷകരും ദിലീപിനെ കെട്ടിപ്പിടിച്ചു.
     

  • ഇത് അന്തിമ വിധിയല്ല; മേൽക്കോടതിയിൽ നീതിക്ക് വേണ്ടി പോരാടും: ബി സന്ധ്യ

    ഇത് അന്തിമ വിധിയല്ല; മേൽക്കോടതിയിൽ നീതിക്ക് വേണ്ടി പോരാടും: ബി സന്ധ്യ

    ഇത് അന്തിമ വിധിയല്ല; മേൽക്കോടതിയിൽ നീതിക്ക് വേണ്ടി പോരാടും: ബി സന്ധ്യ

    നടിയെ ആക്രമിച്ച കേസിൽ നടൻ ദീലീപ് അടക്കമുള്ള നാല് പ്രതികളെ വെറുതെവിട്ട സംഭവത്തിൽ പ്രതികരിച്ച് അന്വേഷണ സംഘം മുൻ മേധാവി ബി സന്ധ്യ. ഇത് അന്തിമ വിധിയല്ലെന്നും മേൽക്കോടതിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും ബി സന്ധ്യ പറഞ്ഞു. ഗൂഢാലോചന എപ്പോഴും ഒരു വെല്ലുവിളിയാണെന്നും അവർ പ്രതികരിച്ചു

    അന്വേഷണസംഘം മികച്ച ജോലിയാണ് ചെയ്തത്. അവർ അഭിനന്ദനം അർഹിക്കുന്നുണ്ട്. മാറിമാറി വന്ന പ്രോസിക്യൂട്ടർമാരും നല്ല ജോലി ചെയ്തിട്ടുണ്ട്. അന്തിമ വിധി വരുന്നതുവരെ അതിജീവിതക്കൊപ്പം അന്വേഷണ സംഘമുണ്ടാകും. ഒരുപാട് വെല്ലുവിളികൾ വിചാരണ വേളയിൽ നേരിട്ടിട്ടുണ്ട്. മേൽക്കോടതിയിൽ നീതിക്ക് വേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടുമെന്നും ബി സന്ധ്യ പറഞ്ഞു

    കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ആറ് പ്രതികളുടെ ശിക്ഷാ വിധി ഈ മാസം 12ന് വിധിക്കും. കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് കുറ്റക്കാരായി കണ്ടെത്തിയത്. അതേസമയം കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു

    ഒന്നാം പ്രതി പൾസർ സുനിയെന്ന എൻഎസ് സുനിൽ, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ചാർളി തോമസ്, സനിൽ കുമാർ, ദീലീപ്, ശരത് ജി നായർ എന്നീ പ്രതികളെയാണ് കോടതി വെറുതെവിട്ടത്‌
     

  • നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും

    നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും

    നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും

    നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാ വിധി ഈ മാസം 12ന് വിധിക്കും. കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് കുറ്റക്കാരായി കണ്ടെത്തിയത്. അതേസമയം കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു

    ഒന്നാം പ്രതി പൾസർ സുനിയെന്ന എൻഎസ് സുനിൽ, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ചാർളി തോമസ്, സനിൽ കുമാർ, ദീലീപ്, ശരത് ജി നായർ എന്നീ പ്രതികളെയാണ് കോടതി വെറുതെവിട്ടത്

    നടിയെ ആക്രമിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ട് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം.
     

  • മധ്യപ്രദേശിൽ നാല് വനിതകളടക്കം 10 മാവോയിസ്റ്റുകൾ ആയുധം വെച്ച് കീഴടങ്ങി

    മധ്യപ്രദേശിൽ നാല് വനിതകളടക്കം 10 മാവോയിസ്റ്റുകൾ ആയുധം വെച്ച് കീഴടങ്ങി

    മധ്യപ്രദേശിൽ നാല് വനിതകളടക്കം 10 മാവോയിസ്റ്റുകൾ ആയുധം വെച്ച് കീഴടങ്ങി

    മധ്യപ്രദേശിൽ വീണ്ടും മാവോയിസ്റ്റുകൾ കീഴടങ്ങി. ബാലഘട്ട് ജില്ലയിൽ 10 മാവോയിസ്റ്റുകൾ ആണ് കീഴടങ്ങിയത്. കീഴടങ്ങിയവരിൽ 4 സ്ത്രീകളുമുണ്ട്. രണ്ട് എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സേനയ്ക്ക് കൈമാറി. ബാലഘട്ടിൽ ഒരു വനിതാ മാവോയിസ്റ്റ് കീഴടങ്ങി ഒരു മാസത്തിന് ശേഷമാണ് വീണ്ടും കീഴടങ്ങൽ.

    മോസ്റ്റ് വാണ്ടഡ് കമാൻഡർമാരിൽ ഒരാളായ സുരേന്ദർ എന്ന കബീർ ആണ് കീഴടങ്ങിയവരിൽ പ്രധാനി. 77 ലക്ഷം രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റാണ് കബീർ. ഇതോടെ ബാലഘട്ട്-മാണ്ഡ്ല മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഉന്നത മാവോയിസ്റ്റ് നേതാക്കളും ആയുധം താഴെ വെച്ചതായി സുരക്ഷാ സേന അവകാശപ്പെട്ടു.

    കീഴടങ്ങിയ മാവോയിസ്റ്റുകൾ രണ്ട് എകെ 47 റൈഫിളുകൾ, 40 റൗണ്ടുകളുള്ള രണ്ട് ഇൻസാസ് റൈഫിളുകൾ, 22 റൗണ്ടുകളുള്ള ഒരു എസ്എൽആർ റൈഫിൾ, വെടിയുണ്ടകൾ, ഗ്രനേഡുകൾ, ഡിറ്റനേറ്ററുകൾ എന്നിവയും പോലീസിന് കൈമാറി.
     

  • ഡോളറിന് തളർച്ച; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

    ഡോളറിന് തളർച്ച; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

    ഡോളറിന് തളർച്ച; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഡോളർ നേരിട്ട തളർച്ചയും രാജ്യാന്തരവിലയിലെ വർധനവുമാണ് സ്വർണവിലയിൽ വർധനവിന് കാരണം. കേരളത്തിൽ ഇന്ന് പവന് 200 രൂപ വർധിച്ചു. ഇതോടെ ഒരു പവന്റെ വില 95,640 രൂപയായി. 

    ഗ്രാമിന് 25 രൂപ ഉയർന്ന് 11,955 രൂപയിലെത്തി. രാജ്യാന്തര വില 4208 ഡോളറിൽ എത്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഡിസംബർ 10ന് പണനയം പ്രഖ്യാപിക്കാനിരിക്കുകയാണ്. പലിശനിരക്ക് കുറയ്ക്കുകയാണെങ്കിൽ സ്വർണവില വീണ്ടും ഉയരും

    കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ ഉയർന്ന് 9890 രൂപയായി. വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളി വില 192 രൂപയാണ്‌
     

  • യഥാർഥ ഗൂഢാലോചന നടന്നത് എനിക്കെതിരെ; ക്രിമിനൽ പോലീസ് സംഘത്തിന്റെ കള്ളക്കഥ തകർന്നുവെന്ന് ദിലീപ്

    യഥാർഥ ഗൂഢാലോചന നടന്നത് എനിക്കെതിരെ; ക്രിമിനൽ പോലീസ് സംഘത്തിന്റെ കള്ളക്കഥ തകർന്നുവെന്ന് ദിലീപ്

    യഥാർഥ ഗൂഢാലോചന നടന്നത് എനിക്കെതിരെ; ക്രിമിനൽ പോലീസ് സംഘത്തിന്റെ കള്ളക്കഥ തകർന്നുവെന്ന് ദിലീപ്

    നടിയെ ആക്രമിച്ച കേസിൽ വെറുതെവിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ ദിലീപ്. സർവശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞയിടത്തിൽ നിന്നാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ് പറഞ്ഞു. അതിന് അന്നുണ്ടായിരുന്ന ഒരു മേലുദ്യോഗസ്ഥയും അവർ തെരഞ്ഞെടുത്ത ക്രിമിനൽ പോലീസുകാരും ചേർന്നാണ് എനിക്കെതിരെ നീങ്ങിയതെന്നും ദിലീപ് പറഞ്ഞു

    മുഖ്യ പ്രതിയെ കൂട്ടുപിടിച്ച് എനിക്കെതിരെ ക്രിമിനൽ പോലീസ് സംഘം എനിക്കെതിരെ കള്ളക്കഥ ഉണ്ടാക്കി. ഇന്ന് കോടതിയിൽ പോലീസ് സംഘമുണ്ടാക്കിയ കള്ളക്കഥ തകർന്നു. യാഥാർഥ ഗൂഢാലോചന എനിക്കെതിരെയാണ്. കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നു. ഈ ഒമ്പത് വർഷത്തോളം എനിക്ക് വേണ്ടി ആത്മാർഥമായി പ്രതിരോധിച്ച അഭിഭാഷകരോടും നന്ദി പറയുന്നുവെന്നും ദിലീപ് പ്രതികരിച്ചു

    കോടതിക്ക് പുറത്ത് ദിലീപിന്റെ അനുയായികൾ ആഘോഷപ്രകടനം നടത്തുകയാണ്. രാജ്യം ഉറ്റുനോക്കിയ കേസിൽ ഇന്നാണ് കോടതി വിധി പറഞ്ഞത്. കേസിലെ പത്ത് പ്രതികളിൽ ആദ്യ ആറ് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി. പൾസർ സുനിയടക്കമുള്ള പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞു. അതേസമയം എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടു.