Author: admin

  • അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസ്; സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

    അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസ്; സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

    അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസ്; സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. യുവതിയുടെ ഐഡന്റിറ്റി താൻ ബോധപൂർവം പരസ്യപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യരുടെ വാദം. 

    യുവതി നൽകിയ സൈബർ അധിക്ഷേപ പരാതിയെ തുടർന്നെടുത്ത കേസിൽ സന്ദീപ് വാര്യർ നാലാം പ്രതിയാണ്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ ഇന്നലെ രാത്രി സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരയുടെ ഐഡന്റിറ്റി മനപൂർവം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും അത് ചെയ്തത് ഡിവൈഎഫ്ഐ ആണെന്നുമാണ് സന്ദീപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. 

    ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ ഫേസ്ബുക്കിൽ അന്ന് അപ്ലോഡ് ചെയ്തിരുന്നു. അത് പലരും ദുരുപയോഗം ചെയ്യുകയാണെന്നാണ് സന്ദീപിന്റെ വാദം. ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. മനപ്പൂർവ്വം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും കേസിലെ നാലാം പ്രതിയായ സന്ദീപ് വാര്യർ പറഞ്ഞു.

  • ഇഡി നോട്ടീസ് ബിജെപിയെ സഹായിക്കുന്നതിനായി സിപിഎമ്മിനെ പേടിപ്പിക്കാനുള്ളത്: വിഡി സതീശൻ

    ഇഡി നോട്ടീസ് ബിജെപിയെ സഹായിക്കുന്നതിനായി സിപിഎമ്മിനെ പേടിപ്പിക്കാനുള്ളത്: വിഡി സതീശൻ

    ഇഡി നോട്ടീസ് ബിജെപിയെ സഹായിക്കുന്നതിനായി സിപിഎമ്മിനെ പേടിപ്പിക്കാനുള്ളത്: വിഡി സതീശൻ

    മസാല ബോണ്ടിൽ മുഖ്യമന്ത്രിക്കും തോമസ് ഐസകിനും ഇഡി നോട്ടീസ് വന്നതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മസാല ബോണ്ടിന് പിന്നിൽ ധാരാളം ദുരൂഹതകളുണ്ട്. യഥാർഥത്തിൽ 9.732 ശതമാനം പലിശക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റിൽ നിന്ന് പണം കടമെടുക്കുകയാണുണ്ടായത്.സമീപകാലത്തെ ഏറ്റവും കൂടിയ പലിശയാണിത്

    അത്രയും വലിയ പലിശക്ക് മസാല ബോണ്ടിൽ കടമെടുക്കേണ്ട ഒരു ആവശ്യവുമില്ല. അഞ്ച് വർഷം കൊണ്ട് മുതലും പലിശയും അടച്ചു തീർക്കണം. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചു കൊണ്ടാണ് വായ്പ എടുത്തിരിക്കുന്നത്. കൂടാതെ എസ്എൻസി ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിയിൽ നിന്നാണ് ഇത് ചെയ്തിരിക്കുന്നത്

    അന്നത്തെ ധനകാര്യമന്ത്രി നൽകിയ വിശദീകരണം മുഴുവൻ തെറ്റായിരുന്നു. ഇപ്പോൾ പറയുന്നതും തെറ്റാണ്. എല്ലാം കഴിഞ്ഞ് മുഖ്യമന്ത്രി ലണ്ടനിൽ ചെന്ന് മണിയടിക്കുക മാത്രമാണ് ചെയ്തത്. മൂന്ന് വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് അയച്ചത് എന്തിനെന്ന് പിടിയില്ല. കേരളത്തിൽ ബിജെപിയെ സഹായിക്കാൻ വേണ്ടി സിപിഎം നേതൃത്വത്തെ പേടിപ്പിക്കുന്നതാണ് ഇഡിയുടെ നോട്ടീസെന്നും സതീശൻ പറഞ്ഞു
     

  • രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ ഈശ്വർ

    രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ ഈശ്വർ

    രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ ഈശ്വർ

    രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ. തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടിൽ നിന്നും ലാപ്‌ടോപ്പ് എടുക്കുന്നതിനായാണ് രാഹുൽ ഈശ്വറിനെ എത്തിച്ചത്. അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിനാണ് രാഹുൽ ഈശ്വറെ അറസ്റ്റ് ചെയ്തത്

    രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടെന്നും താൻ നിർത്തില്ലെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. വീട്ടിൽ നിന്നും രാഹുൽ ഈശ്വറെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി. 

    രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. അതേസമയം സന്ദീപ് വാര്യർ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
     

  • കിതപ്പല്ല, കുതിച്ച് സ്വർണവില; പവന് ഇന്ന് 480 രൂപ ഉയർന്നു

    കിതപ്പല്ല, കുതിച്ച് സ്വർണവില; പവന് ഇന്ന് 480 രൂപ ഉയർന്നു

    കിതപ്പല്ല, കുതിച്ച് സ്വർണവില; പവന് ഇന്ന് 480 രൂപ ഉയർന്നു

    സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില വീണ്ടും 95,680 രൂപയായി. ഗ്രാമിന് 60 രൂപ ഉയർന്ന് 11,960 രൂപയിലെത്തി

    അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്. സ്പോട്ട് ഗോൾഡിന്റെ വില ട്രോയ് ഔൺസിന് 4,238.02 ഡോളറിലേക്ക് എത്തി. ഇന്ന് ട്രോയ് ഔൺസിന് 18 ഡോളറിന്റെ വർധനവാണ് സ്വർണത്തിന് ഉണ്ടായത്. 

    നവംബർ ഒന്നിന് 90,200 രൂപയായിരുന്നു പവന്റെ വില. നവംബർ 5ന് 89,080 രൂപയായി താഴ്ന്നിരുന്നു. പിന്നീട് പടിപടിയായി ഉയരുകയായിരുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 49 രൂപ വർധിച്ച് 9786 രൂപയായി.
     

  • മലയാളി വിദ്യാർഥിനി രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

    മലയാളി വിദ്യാർഥിനി രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

    മലയാളി വിദ്യാർഥിനി രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

    കണ്ണൂർ ചക്കരക്കൽ സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൻമൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ്(23) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 

    രാജസ്ഥാൻ ശ്രീഗംഗാ നഗർ ഗവ. വെറ്ററിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോളേജ് ഹോസ്റ്റലിൽ വെച്ച് പെൺകുട്ടി ജീവനൊടുക്കിയെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. 

    നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. അച്ഛൻ വസന്തൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. അമ്മ സിന്ധു.
     

  • രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

    രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

    രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

    പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. യുവതി മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയതിന് പിന്നാലെയാണ് പാലക്കാട് നിന്ന് കോൺഗ്രസ് എംഎൽഎ മുങ്ങിയത്. ഒരു ചുവന്ന പോളോ കാറിൽ കണ്ണാടിയിൽ നിന്ന് മുങ്ങിയ രാഹുലിനെ കുറിച്ച് യാതൊരു വിവരവുമില്ല

    കണ്ണാടിയിൽ നിന്ന് രാഹുൽ മുങ്ങിയ ചുവന്ന പോളോ കാർ ഒരു സിനിമാ താരത്തിന്റേതാണെന്നും സൂചനയുണ്ട്. ഈ കാറിന്റെ നമ്പറടക്കം ശേഖരിച്ച് പരിശോധന നടത്തിയപ്പോഴാണ് ഈ വിവരം ലഭിച്ചത്. യാത്രക്കിടയിൽ രാഹുൽ മാങ്കൂട്ടത്തിൽ കാർ മാറ്റിയോ എന്നത് വ്യക്തമല്ല

    കേസിൽ മറ്റൊരു പ്രതിയായ സുഹൃത്ത് ജോബിയും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുണ്ടെന്നാണ് വിവരം. രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പരിശോധന നടക്കുകയാണ്.
     

  • അനാവശ്യ ബഹമില്ലാതെ പാർലമെന്റ് നടപടികളോട് സഹകരിക്കണം; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

    അനാവശ്യ ബഹമില്ലാതെ പാർലമെന്റ് നടപടികളോട് സഹകരിക്കണം; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

    അനാവശ്യ ബഹമില്ലാതെ പാർലമെന്റ് നടപടികളോട് സഹകരിക്കണം; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

    രാജ്യത്തിന്റെ അതിവേഗ വളർച്ചക്ക് ഊർജമാകുന്നതാകണം പാർലമെന്റ് സമ്മേലളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനാണ് സർക്കാരിന്റെ അജണ്ട. വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് സർക്കാരും പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

    പാർലമെന്റ് സമ്മേളനം ജനങ്ങൾക്ക് ഊർജത്തിന്റെ സന്ദേശമാകുന്നതാകണം. പ്രതിപക്ഷം പാർലമെന്റിലെ ദൗത്യം ശരിയായി വിനിയോഗിക്കണം. തെരഞ്ഞെടുപ്പ് തോൽവിയുടെ അസ്വസ്ഥതയിൽ നിന്ന് പുറത്തുവരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പറഞ്ഞു

    പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ജനവികാരം എതിരാണെന്ന് പ്രതിപക്ഷം ഇനിയെങ്കിലും തിരിച്ചറിയണം. എല്ലാ എംപിമാർക്കും പാർലമെന്റിൽ സംസാരിക്കാൻ അവസരമുണ്ടാകണം. അതുകൊണ്ട് തന്നെ എല്ലാവരും സഹകരിച്ച് മുന്നോട്ടു പോകണമെന്നും മോദി പറഞ്ഞു
     

  • തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് വരും; ബിജെപിയുടെ രാഷ്ട്രീയക്കളിയെന്ന് എംവി ഗോവിന്ദൻ

    തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് വരും; ബിജെപിയുടെ രാഷ്ട്രീയക്കളിയെന്ന് എംവി ഗോവിന്ദൻ

    തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് വരും; ബിജെപിയുടെ രാഷ്ട്രീയക്കളിയെന്ന് എംവി ഗോവിന്ദൻ

    കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ തെരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരും. ഇതെല്ലാം രാഷ്ട്രീയ കളിയാണ്. കിഫ്ബിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

    കിഫ്ബി വഴി കോടികളുടെ വികസനമുണ്ടായി. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ സഞ്ചരിക്കുമ്പോൾ കിഫ്ബിയുടെ കൃത്യമായിട്ടുള്ള പദ്ധതികളിലൂടെ മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളൂ. കേരളത്തിന്റെ പശ്ചാത്തല സൗകര്യം ലോകോത്തര നിലവാരമുള്ളതായി വളർത്തിയെടുത്തത് കിഫ്ബി വഴിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

    ബിജെപിയുടെ രാഷ്ട്രീയ നിലപാടാണിത്. കേരളത്തെ തകർക്കാനും കേരളത്തോടുള്ള വെല്ലുവിളിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനെതിരായ കടന്നാക്രമണമാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 

     

  • ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

    ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

    ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

    തിരുവനന്തപുരം ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. ഓട്ടോറിക്ഷയും മൂന്ന് ഇരുചക്ര വാഹനങ്ങളുമാണ് കത്തിനശിച്ചത്. ആനത്തലവട്ടം സ്വദേശി എസ് ബാബുവിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തിനശിച്ചത്. 

    പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആദ്യം ഓട്ടോറിക്ഷയിലാണ് തീ കണ്ടത്. ഇത് കെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റ് വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിറയിൻകീഴിലെ ബിജെപി സ്ഥാനാർഥി ടിന്റുവിന്റെ വീടിന് പുറകുവശത്ത് തീയിടാനും ശ്രമം നടന്നിരുന്നു. 

    ബാബുവിന്റെ സഹോദരിയുടെ മകളാണ് ടിന്റു. ബാബുവാണ് ടിന്റുവിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
     

  • ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിന് ഒപ്പം സെൽഫി; പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസുമാക്കി

    ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിന് ഒപ്പം സെൽഫി; പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസുമാക്കി

    ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിന് ഒപ്പം സെൽഫി; പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസുമാക്കി

    ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിന് ഒപ്പം സെൽഫിയെടുത്ത് യുവാവ്. തിരുനെൽവേലി സ്വദേശി എസ് ബാലമുരുഗനാണ്(32) ഭാര്യ ശ്രീപ്രിയയെ(30) വെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലെത്തിയായിരുന്നു കൊലപാതകം. മൃതദേഹത്തിന് ഒപ്പം സെൽഫിയെടുത്ത ശേഷം വഞ്ചനക്കുള്ള പ്രതിഫലം മരണം എന്ന കുറിപ്പോടെ വാട്‌സാപ്പിൽ സ്റ്റാറ്റസ് ആക്കുകയും ചെയ്തു. 

    അകന്ന ബന്ധുവുമായുള്ള ഭാര്യയുടെ അടുപ്പമാണ് കൊലപാതകത്തിന് കാരണം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലമുരുഗനും ശ്രീപ്രിയയും ഏതാനും നാളുകളായി അകന്നു കഴിയുകയായിരുന്നു. നാല് മാസം മുമ്പാണ് ശ്രീപ്രിയ കോയമ്പത്തൂരിലെത്തിയത്. ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച യുവതി ഗാന്ധിപുരത്തിന് സമീപം ഹോസ്റ്റലിലായിരുന്നു താമസം. 

    ബാലമുരുഗന്റെ അകന്ന ബന്ധുവായ രാജ എന്നയാളുമായി ശ്രീപ്രിയ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ബാലമുരുഗൻ ഈ ബന്ധം അവസാനിപ്പിക്കണമെന്നും തനിക്കൊപ്പം വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. പക്ഷേ ശ്രീപ്രിയ വിസമ്മതിച്ചു. ഇതിനിടെ രാജ ശ്രീപ്രിയക്കൊപ്പമുള്ള സ്വകാര്യ ചിത്രം ബാലമുരുഗന് അയച്ചു കൊടുത്തു. ഇത് കണ്ട് രോഷാകുലനായാണ് ഇയാൾ വീണ്ടും കോയമ്പത്തൂരിലെത്തി ഭാര്യയെ വെട്ടിക്കൊന്നത്.