Blog

  • റോഡ് നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

    റോഡ് നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

    റോഡ് നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

    തിരുവനന്തപുരത്ത് ഇരുചക്ര വാഹനം കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു. കരകുളം ഏണിക്കര ദുർഗ ലൈൻ ശിവശക്തിയിൽ ആകാശ് മുരളിയാണ്(30) മരിച്ചത്. വഴയിലക്ക് സമീപം പുരവൂർകോണത്ത് രോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിലാണ് സ്‌കൂട്ടർ വീണത്. 

    ഇന്ന് പുലർച്ചെയായിരുന്നു അപകടം. ടെക്‌നോപാർക്കിൽ ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. പുലർച്ചെയായതിനാൽ യുവാവിനെ ആരും ആദ്യം കണ്ടില്ല. പിന്നീടാണ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ ആകാശിനെ ഇതുവഴി കടന്നുപോയവർ കണ്ടത്. 

    ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴയില-പഴകുറ്റി നാലുവരി പാതയുടെ നിർമാണത്തിന്റെ ഭാഗമായി കലുങ്ക് പണി നടക്കുന്ന സ്ഥലമാണിത്.
     

  • സിഎം വിത്ത് മീ പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

    സിഎം വിത്ത് മീ പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

    സിഎം വിത്ത് മീ പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

    മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ സിഎം വിത്ത് മീ യിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. വെൺമണി സ്വദേശി അർജുനാണ് അറസ്റ്റിലായത്. സിഎം വിത്ത് മീ പരിപാടിയിലേക്ക് വിളിച്ച ശേഷം ഇയാൾ സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. മ്യൂസിയം പോലീസാണ് അർജുനെ അറസ്റ്റ് ചെയ്തത്

    ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കാനുള്ള പരിപാടിയാണ് സിഎം വിത്ത് മീ. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിന്റെ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഉദ്യോഗസ്ഥർ ഫോൺ കോളിന് മറുപടി നൽകുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിന് കൈമാറുകയും ചെയ്യുന്നതാണ് പരിപാടി

    ടോൾ ഫ്രീ നമ്പറിലേക്ക് അർജുൻ സ്ഥിരമായി വിളിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്യുമായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. ഓൺലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ
     

  • വിസി നിയമനം: മുഖ്യമന്ത്രിയും ഗവർണറും സമയവായത്തിലെത്തിയില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി

    വിസി നിയമനം: മുഖ്യമന്ത്രിയും ഗവർണറും സമയവായത്തിലെത്തിയില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി

    വിസി നിയമനം: മുഖ്യമന്ത്രിയും ഗവർണറും സമയവായത്തിലെത്തിയില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി

    ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിൽ സർക്കാരിനും ഗവർണർക്കും അന്ത്യശാസനവുമായി സുപ്രീം കോടതി. ഇരു കൂട്ടർക്കും സമവായത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. പട്ടികയിൽ ഇല്ലാത്ത വ്യക്തിയെ നിയമിക്കാനുള്ള ഗവർണർ നീക്കാം സുപ്രീം കോടതി നിർദേശത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

    ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിൽ സർക്കാർ നൽകിയ മുൻഗണന പട്ടികയിൽ നിന്ന് നിയമനം നടത്താൻ ആകില്ലെന്നാണ് ഗവർണർ സുപ്രീം കോടതിയിൽ അറിയിച്ചത്. സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെ വിസിയായി നിയമനം നൽകുമെന്നും ഗവർണർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഇതിനെതിരെ സർക്കാരും കോടതിയെ സമീപിച്ചു. 

    കെടിയു മിനിറ്റ്സ് രേഖകൾ മോഷണം പോയ കേസിൽ സിസ തോമസ് പ്രതിയാണെന്നും, നിയമനം തടയണമെന്നുമാണ് സർക്കാർ നിലപാട്. തർക്കം രൂക്ഷമായതോടെയാണ് സുപ്രീംകോടതി അന്ത്യശാസനം നൽകിയത്. ഇരു കൂട്ടർക്കും സമവായത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ ഞങ്ങൾ നിയമനം നടത്തുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. 

  • കീഴടങ്ങാൻ ഉദ്ദേശ്യമില്ല: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ

    കീഴടങ്ങാൻ ഉദ്ദേശ്യമില്ല: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ

    കീഴടങ്ങാൻ ഉദ്ദേശ്യമില്ല: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ

    ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിനായി അഡ്വ. എസ് രാജീവ് ഹാജരാകും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. കേസ് ഇന്ന് അല്ലെങ്കിൽ നാളെ തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും

    രാഹുൽ തത്കാലം കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പുതിയ നീക്കത്തിലൂടെ മനസിലാകുന്നത്. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല. പരാതി നൽകിയത് യഥാർഥ രീതിയിലൂടെയല്ല. യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്റെ വാദങ്ങൾ

    ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നും രാഹുൽ ഹർജിയിൽ പറയുന്നു. വർഷങ്ങൾ നീണ്ടുനിന്ന ബന്ധം തകർന്നപ്പോഴാണ് ബലാത്സംഗ കേസായി മാറ്റിയത്. താനൊരു രാഷ്ട്രീയ നേതാവായതു കൊണ്ടാണ് തെരഞ്ഞെടുപ്പ് കാലത്ത് കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
     

  • ഇന്നലെ ഇടിഞ്ഞു, ഇന്ന് തിരിച്ചുകയറി; സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

    ഇന്നലെ ഇടിഞ്ഞു, ഇന്ന് തിരിച്ചുകയറി; സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

    ഇന്നലെ ഇടിഞ്ഞു, ഇന്ന് തിരിച്ചുകയറി; സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

    സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. ഇന്നലെ രണ്ട് തവണകളായി സ്വർണവില ഇടിഞ്ഞിരുന്നു. പിന്നാലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലും പവന്റെ വില എത്തി. ഇന്ന് വിലയിൽ വർധനവാണ് സംഭവിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്

    പവന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 95,280 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ച് 11,910 രൂപയിലെത്തി. ആഗോള വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 4209 ഡോളറിലെത്തി. 0.18 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്

    18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 21 രൂപ വർധിച്ച് 9745 രൂപയായി. 24 കാരറ്റ് സ്വർണം ഗ്രാമിന് 27 രൂപ വർധിച്ച് 12,993 രൂപയിലെത്തി
     

  • ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 334ന് പുറത്ത്; ഏകദിന ശൈലിയിൽ മറുപടിയുമായി ഓസ്‌ട്രേലിയ

    ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 334ന് പുറത്ത്; ഏകദിന ശൈലിയിൽ മറുപടിയുമായി ഓസ്‌ട്രേലിയ

    ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 334ന് പുറത്ത്; ഏകദിന ശൈലിയിൽ മറുപടിയുമായി ഓസ്‌ട്രേലിയ

    ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 334ന് പുറത്തായി. ബ്രസ്‌ബേനിൽ നടക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിനം 9 വിക്കറ്റിന് 325 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ബാറ്റിംഗ് പുനരാരംഭിക്കുകയായിരുന്നു. 9 റൺസ് കൂടി മാത്രമേ രണ്ടാം ദിനം അവർക്ക് നേടാൻ സാധിച്ചുള്ളു. 38 റൺസെടുത്ത ജോഫ്ര ആർച്ചറാണ് പത്താമനായി പുറത്തായത്. 138 റൺസുമായി ജോ റൂട്ട് പുറത്താകാതെ നിന്നു

    ഇന്നലെ സാക്ക് ക്രൗളി 76 റൺസും ഹാരി ബ്രൂക്ക് 31 റൺസുമെടുത്തിരുന്നു. വിൽ ജാക്‌സ് 19 റൺസും ബെൻ സ്റ്റോക്‌സ് 19 റൺസും എടുത്തു. ഇംഗ്ലണ്ട് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ബെൻ ഡക്കറ്റ്, ഒലി പോപ്, ജെയ്മി സ്മിത്ത്, ബ്രെയ്ഡൻ കേഴ്‌സ് എന്നിവർ പൂജ്യത്തിന് പുറത്തായി. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് 6 വിക്കറ്റ് വീഴ്ത്തി. 

    മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ്. 33 റൺസെടുത്ത ട്രാവിസ് ഹെഡാണ് പുറത്തായത്. 74 പന്തിൽ 68 റൺസുമായി ജേക്ക് വെതറാൾഡും 35 പന്തിൽ 29 റൺസുമായി ലാബുഷെയ്‌നുമാണ് ക്രീസിൽ
     

  • പുടിന് ഗംഭീര സ്വീകരണം; രാഷ്ട്രപതി ഭവനിൽ ട്രൈ-സർവീസസ് ഗാർഡ് ഓഫ് ഓണർ: നിർണായക ചർച്ചകൾ ഇന്ന്

    പുടിന് ഗംഭീര സ്വീകരണം; രാഷ്ട്രപതി ഭവനിൽ ട്രൈ-സർവീസസ് ഗാർഡ് ഓഫ് ഓണർ: നിർണായക ചർച്ചകൾ ഇന്ന്

    പുടിന് ഗംഭീര സ്വീകരണം; രാഷ്ട്രപതി ഭവനിൽ ട്രൈ-സർവീസസ് ഗാർഡ് ഓഫ് ഓണർ: നിർണായക ചർച്ചകൾ ഇന്ന്

    റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിന് വെള്ളിയാഴ്ച ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവന്റെ മുന്നിൽ ഊഷ്മളമായ ഔപചാരിക സ്വീകരണവും ത്രി-സർവീസസ് ഗാർഡ് ഓഫ് ഓണറും നൽകി. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

    ​ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ മുഴങ്ങിയ ശേഷം, പുടിൻ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനായാണ് റഷ്യൻ പ്രസിഡൻ്റ് എത്തിയിരിക്കുന്നത്.

    ​ ചടങ്ങിലെ പ്രമുഖർ

    ​വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

    ​രാഷ്ട്രപതി മുർമുവും പ്രസിഡൻ്റ് പുടിനും തങ്ങളുടെ പ്രതിനിധി സംഘത്തിലെ അംഗങ്ങളെ പരസ്പരം പരിചയപ്പെടുത്തി. റഷ്യൻ പ്രതിനിധി സംഘത്തിൽ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലൂസോവ്, ക്രൈംലിൻ വക്താവ് ദിമിത്രി പെസ്കോവ് എന്നിവരും ഉൾപ്പെട്ടിരുന്നു.

    ​ പ്രോട്ടോക്കോൾ ലംഘിച്ച് മോദിയുടെ സ്വീകരണം

    ​നാല് വർഷത്തിന് ശേഷം ന്യൂഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, പ്രധാനമന്ത്രി മോദിയും പ്രസിഡൻ്റ് പുടിനും ഇന്ന് ഉച്ചയ്ക്ക് ഉഭയകക്ഷി ചർച്ചകൾ നടത്തും.

    ​പ്രസിഡൻ്റ് പുടിൻ വ്യാഴാഴ്ചയാണ് തലസ്ഥാനത്ത് എത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ പ്രധാനമന്ത്രി മോദി പ്രോട്ടോക്കോൾ ലംഘിച്ച് വിമാനത്താവളത്തിൽ എത്തിച്ചേർന്നു. എയർപോർട്ട് ടാർമാക്കിൽ വെച്ച് ഊഷ്മളമായ ആലിംഗനത്തോടെയാണ് പ്രധാനമന്ത്രി പുടിനെ സ്വീകരിച്ചത്.

    ​ഇന്ത്യ-റഷ്യ സൗഹൃദം “കാലം തെളിയിച്ചതാണ്” എന്ന് എക്സിലെ പോസ്റ്റിൽ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു. നാല് വർഷത്തിന് ശേഷം റഷ്യൻ നേതാവിനെ ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. “എൻ്റെ സുഹൃത്ത്, പ്രസിഡൻ്റ് പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്… ഇന്ത്യ-റഷ്യ സൗഹൃദം കാലം തെളിയിച്ചതാണ്, അത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്,” മോദി പറഞ്ഞു.

    ​വിമാനത്താവളത്തിൽ നിന്ന് ഇരുവരും പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗ് വസതിയിലേക്ക് ഒരുമിച്ചാണ് യാത്ര ചെയ്തത്. അവിടെ വെച്ച് മോദി ഭഗവദ് ഗീതയുടെ ഒരു പതിപ്പ് പുടിന് സമ്മാനിച്ചു.

    ​ സന്ദർശനത്തിലെ പ്രധാന പരിപാടികൾ

    ​സന്ദർശനത്തിനിടെ, പുടിൻ പ്രധാനമന്ത്രി മോദിയുമായി ചേർന്നുള്ള 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. കൂടാതെ, ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിലും അദ്ദേഹം സംബന്ധിക്കും. RT ചാനലിൻ്റെ ഇന്ത്യൻ പ്രക്ഷേപണവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതി മുർമു ഒരുക്കുന്ന ഔദ്യോഗിക വിരുന്ന് (State Banquet) ഇന്ന് വൈകുന്നേരം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പുടിൻ ഇന്ന് രാത്രി തന്നെ രാജ്യത്ത് നിന്ന് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • ഇൻഡിഗോയിൽ മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നു; ഇന്ന് റദ്ദാക്കിയത് 400ഓളം വിമാനങ്ങൾ

    ഇൻഡിഗോയിൽ മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നു; ഇന്ന് റദ്ദാക്കിയത് 400ഓളം വിമാനങ്ങൾ

    ഇൻഡിഗോയിൽ മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നു; ഇന്ന് റദ്ദാക്കിയത് 400ഓളം വിമാനങ്ങൾ

    ഇൻഡിഗോ എയർലൈൻസിൽ മൂന്നാം ദിനവും പ്രവർത്തന പ്രതിസന്ധി തുടരുന്നു. പ്രധാന വിമാനത്താവളങ്ങളിലെല്ലാം കമ്പനിയുടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ന് ഇതുവരെ 400 ഓളം വിമാന സർ വീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ 550ലധികം സർവീസുകൾ റദ്ദാക്കിയിരുന്നു.

     മുംബൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്നത്തെ റദ്ദാക്കലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സർവീസുകൾ റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. മുംബൈ വിമാനത്താവളത്തിൽ ഇന്ന് രാവിലെ മുതൽ ഇൻഡിഗോയുടെ 104 വിമാനങ്ങൾ റദ്ദാക്കി. ബെംഗളൂരുവിൽ, 102 സർവീസുകളും ഹൈദരാബാദ് വിമാനത്താവളത്തിൽ 92 സർവീസുകളും റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു.   

    ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരെ ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം അറിയിച്ചത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തിയിരുന്നു
     

  • ജോൺ ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപി; ശബരിമല സ്വർണക്കൊള്ള കുറ്റക്കാരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

    ജോൺ ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപി; ശബരിമല സ്വർണക്കൊള്ള കുറ്റക്കാരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

    ജോൺ ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപി; ശബരിമല സ്വർണക്കൊള്ള കുറ്റക്കാരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

    പിഎം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസ് എംപിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റ് അംഗങ്ങൾ സർക്കാരിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ്. ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപിയാണ്. നാടിന്റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒന്നിച്ച് നിൽക്കണം. രാജ്യസഭാ അംഗമെന്ന നിലയിൽ ബ്രിട്ടാസ് ആ ഇടപെടൽ നടത്തുന്നുണ്ട്

    ശബരിമല സ്വർണക്കൊള്ള കേസിൽ പാർട്ടി കുറ്റക്കാരെ സംരക്ഷിക്കില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണ്. അതിൽ കൂടുതൽ അഭിപ്രായം പറയാനില്ല. മസാല ബോണ്ടിലെ കിഫ്ബിക്കെതിരായ ഇഡി നോട്ടീസ് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ളതാണ് നോട്ടീസ്

    ആരോപണം രണ്ട് കയ്യുമുയർത്തി സ്വീകരിക്കും. കിഫ്ബി വഴി വികസനം ഞങ്ങൾ ചെയ്തതാണ്. എല്ലാം ചെയ്തത് ആർബിഐയുടെ അനുമതിയോടെയാണ്. വിസി നിയമനത്തിൽ സുപ്രീം കോടതി നിർദേശ പ്രകാരമാണ് മുൻഗണനക്രമ പട്ടിക സർക്കാർ നൽകിയത്. ആ നിർദേശം ഗവർണർ ലംഘിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
     

  • മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതക്കാരന്റെ പ്രവർത്തി: രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രി

    മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതക്കാരന്റെ പ്രവർത്തി: രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രി

    മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതക്കാരന്റെ പ്രവർത്തി: രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രി

    പോലീസിന്റെ കണ്ണ് വെട്ടിച്ച് ചിലർ രാഹുൽ മാങ്കൂട്ടത്തിലിന് സുരക്ഷയൊരുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോധപൂർവമാണ് ചിലരുടെ ഇടപെടൽ. സ്ത്രീപീഡനത്തിന് ജയിലിൽ കിടന്നയാൾ സതീശനൊപ്പമുണ്ട്. അന്ന് അവരെ പുറത്താക്കിയിരുന്നോ. രാഹുലിന്റെ കാര്യം സമൂഹം നന്നായി ചർച്ച ചെയ്തു

    മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗിക വൈകൃതക്കാരന്റെ നടപടികളാണ് നടന്നത്. ഒരു പൊതുപ്രവർത്തകന് ചേർന്നതാണോ ഇത്. അത്തരം ഒരു പൊതുപ്രവർത്തകനെ അപ്പോഴേ പുറത്താക്കണ്ടേ. കോൺഗ്രസിന്റേത് മാതൃകാപരമായ നടപടികളല്ല. രാഹുലിനെതിരെയുള്ള പരാതിയെ കുറിച്ച് നേതൃത്വം നേരത്തെ അറിഞ്ഞുവെന്ന് പറയുന്നു. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന് പറഞ്ഞ് കാത്തു

    ഏതെങ്കിലും ഒരു പാർട്ടിക്ക് അങ്ങനെ ചെയ്യാൻ കഴിയുമോ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തിന് അർഹതപ്പെട്ടവ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ് പാർലമെന്റ് അംഗങ്ങൾ. എല്ലാ എംപിമാരും ചെയ്യേണ്ടതാണ് ബ്രിട്ടാസും ചെയ്തതെന്ന് പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. സിപിഎമ്മിന്റെ നേതാവ് എന്ന നിലയിൽ ബ്രിട്ടാസ് ഫലപ്രദമായി ഇടപെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു