Category: Novel

  • തണൽ തേടി: ഭാഗം 64

    തണൽ തേടി: ഭാഗം 64

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ശരി ആയിക്കോട്ടെ എന്റെ ഭാര്യ പറഞ്ഞിട്ട് ഞാൻ ഇനി കേട്ടില്ല എന്ന് വേണ്ട.. ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളും മനസ്സുനിറഞ്ഞൊന്ന് ചിരിച്ചിരുന്നു. അതോടൊപ്പം അവൻ “ഭാര്യ” എന്ന് സംബോധന ചെയ്തപ്പോൾ അവളുടെ മനസ്സും നിറഞ്ഞിരുന്നു. ശരിക്കും ഇതൊക്കെ വിൽക്കേണ്ട ആവശ്യമുണ്ടോ.? ഇട്ടുകൊണ്ട് നടന്നു കൂടെ..? അവൾ ചോദിച്ചു ഞാൻ പറഞ്ഞില്ലേ ഇത് ഇട്ടുകൊണ്ട് നടന്നാൽ ഈ കടം ഒക്കെ തീരുമോ.? ഇല്ലല്ലോ. സ്വർണ്ണം ഒക്കെ നമുക്ക് എപ്പോ വേണമെങ്കിലും ഉണ്ടാക്കാം കടങ്ങളൊക്കെ തീർക്കാനുള്ളതാണ്. ഏറ്റവും മുഖ്യമായ കാര്യം സ്വസ്ഥമായിട്ട് ഇരിക്കുക എന്നത് ആണ്. പിന്നെ നമുക്ക് സേവ് ചെയ്യാമല്ലോ. പണ്ടുമുതലേ കടം വാങ്ങിച്ചു കഴിഞ്ഞാൽ നെഞ്ചിൽ ഒരു ഭാരം ആണ്. അത് തിരിച്ചു കൊടുക്കുന്നതുവരെ.പിന്നെ ഒരു സമാധാനവുമില്ല. അവൻ എഴുനേറ്റ് ജനൽ തുറന്നു തലവേദന മാറിയോ..? അത് കാണെ അവൾ ചോദിച്ചു ആഹ് മാറി..! ചെലപ്പോ തന്റെ കൈയുടെ ഐശ്വര്യമായിരിക്കും. അവൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു പോയിരുന്നു. കുറച്ചു പൈങ്കിളി ആയിപ്പോയി അല്ലേ? ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവളിൽ ആ ചിരി പൂർണ്ണതയിൽ എത്തിയിരുന്നു. വെഡിങ് റിങ് വിൽക്കാൻ ആണോ.? അത്രയ്ക്ക് മുരടൻ ഒന്നുമല്ല ഞാൻ. അവൻ അവളെ നോക്കി പറഞ്ഞു സ്വർണ്ണം ഇട്ട് നടക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാ… ഇതിപ്പോ ഇടാതെ പറ്റില്ലല്ലോ. മാത്രമല്ല അത് കൈയിൽ കിടക്കുന്നത് ഒരു സന്തോഷവും സമാധാനവും, ഒറ്റയ്ക്കല്ലെന്നുള്ള ഒരു വിശ്വാസം അല്ലേ.? കൂടെ ഒരാൾ ഉണ്ടെന്നു ഉള്ള ചിന്തയാണ്. അത് ഒരു സന്തോഷവും സമാധാനവും ആണ് അവന്റെ സ്വരം ആർദ്രമായി അതൊരു ചിന്തയൊന്നുമല്ല. ശരിക്കും കൂടെ ഒരാൾ ഇല്ലേ.? ഉണ്ടോ..? അവൾക്ക് അരികിലേക്ക് വന്നുകൊണ്ട് അവൻ ചോദിച്ചു. എന്താ തോന്നുന്നേ.? എന്തൊക്കെയോ….! അവളുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ മീശ പിരിച്ചു അവൻ പറഞ്ഞപ്പോൾ അവളിൽ പെട്ടെന്ന് വെപ്രാളം നിറഞ്ഞിരുന്നു. ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്. എങ്ങനെയല്ലെന്ന്..? അവൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി നിന്ന് താടി ഒന്ന് ഉഴിഞ്ഞുകൊണ്ട് ചോദിച്ചു. ഇച്ചായൻ ഉദ്ദേശിച്ചതല്ല.. ഞാനതിനൊന്നും ഉദ്ദേശിച്ചില്ലല്ലോ. താൻ എന്താ ഉദ്ദേശിച്ചത്.? അവൻ അവളെ തന്നെ നോക്കി വീണ്ടും ചോദിച്ചു. അവളുടെ മുഖത്ത് നാണവും പരിഭ്രമവും എല്ലാം ഇടകലർന്ന് എത്തുന്നുണ്ട്. അത് കാണെ അവനിൽ ചിരി വന്നിരുന്നു. അവൾക്ക് അരികിൽ നിന്നും അവൻ കുറച്ച് മാറിനിന്നു. താൻ അരികിൽ നിൽക്കുമ്പോൾ അവളുടെ നെഞ്ച പടപട എന്ന് ഇടിക്കുന്നുണ്ട് എന്ന് അവന് തോന്നിയിരുന്നു. ആ നെഞ്ചിപ്പോ പൊട്ടിപ്പോവല്ലോ, അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ അവളിലും ഒരു ചിരി വിടർന്നിരുന്നു. കയ്യിലെ മോതിരം കാണുമ്പോൾ ഫാൻസുകാരുടെയൊക്കെ ഹൃദയം തകർന്നു പോകുമല്ലോ. അവൾ പറഞ്ഞു അതാണ് ആകെയുള്ള ഒരു സങ്കടം. അവളെ ഒന്ന് പാളി നോക്കികൊണ്ട് പറഞ്ഞു. വല്ലാത്ത സങ്കടം തന്നെയാണ് അല്ലേ.? അവൾ അവനെ കൂർപ്പിച്ചു നോക്കി ചോദിച്ചു ചെറുതായിട്ട്… അവൻ അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ പറഞ്ഞു. അവൾ വീണ്ടും കണ്ണ് ഉരുട്ടി അവനെ ഒന്ന് നോക്കി. അല്ല തന്റെ ഒരു കൂട്ടുകാരി എന്നെ കാണാൻ വേണ്ടി ബസ്സിൽ വരുമായിരുന്നു എന്ന് പറഞ്ഞില്ലേ.? ആ കൂട്ടുകാരി വന്നില്ലായിരുന്നോ കല്യാണത്തിന് അവൻ ഒരു പ്രത്യേക താളത്തിൽ ചോദിച്ചു. ഇല്ല വന്നില്ല അപ്പൊ ആ കൊച്ച് അറിഞ്ഞിട്ടില്ല കല്യാണം കഴിഞ്ഞ കാര്യം അല്ലേ. അറിയിച്ചിട്ടുണ്ട്. അവൾ എളിയിൽ കൈ കുത്തി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അർച്ചനയോടെ ഞാൻ പ്രത്യേകം പറഞ്ഞു വിട്ടിട്ടുണ്ട്. അവളോട് പറഞ്ഞേക്കണം ഇനി എന്റെ കെട്ടിയവനെ മനസ്സിൽ വച്ചുകൊണ്ട് ഇരിക്കണ്ട എന്ന് അവൻ പെട്ടന്ന് അവളെ നോക്കി ചുണ്ട് കടിച്ചു ഒന്ന് ചിരിച്ചു. ആര്…? എങ്ങനെ..? അവൻ മുണ്ടു മടക്കി ഉടുത്തുകൊണ്ട് അവൾക്ക് അരികിൽ വന്നപ്പോൾ പെട്ടെന്ന് അവളിൽ ഒരു പരിഭ്രമം നിറഞ്ഞിരുന്നു. ഒരു ഓളത്തിന് പറഞ്ഞു പോയതാണ്. എന്താണ് പറഞ്ഞതെന്ന് പിന്നീടാണ് മനസ്സിലായത്. ഉടനെ തന്നെ പറഞ്ഞതിലേ അബദ്ധം മനസ്സിലാക്കി അവൾ. അവൻ അപ്പോഴും ചിരിയോടെ തന്റെ അരികിലേക്ക് നടന്നുവരികയാണ്. അവൾ പെട്ടെന്ന് രണ്ടടി പുറകിലോട്ട് വച്ചു ഭിത്തിയിൽ തട്ടിൽ നിന്നപ്പോൾ അവൻ കൈകൾ കൊണ്ട് അവളെ ബ്ലോക്ക് ചെയ്തു. എന്തെന്നാ പറഞ്ഞത്..? അവൻ വീണ്ടും ചോദിച്ചു. അ…. അത്…. ഞാൻ അറിയാതെ എന്തോ പറഞ്ഞതാ അവന്റെ മുഖത്ത് നിന്ന് മുഖം മാറ്റിക്കൊണ്ട് അവൾ പറഞ്ഞപ്പോൾ ചിരിയോടെ അവൻ അവളെ ഒന്ന് നോക്കി. ആരാന്നാ പറഞ്ഞേ..? അവൻ ഒന്നുകൂടി കുസൃതിയോടെ ചോദിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് നാണം വിരിയുന്നത് അവൻ അറിഞ്ഞിരുന്നു. പെട്ടെന്നാണ് കതകിൽ മുട്ട് കേട്ടത്. അവൻ അവളെ ഒന്നു നോക്കി ചിരിച്ചുകൊണ്ട് കതകിനരികിലേക്ക് പോയി. തുറന്ന് നോക്കിയപ്പോൾ മുൻപിൽ നിൽക്കുന്നത് അമ്മച്ചിയാണ്. എന്നാ അമ്മച്ചി..? അവൻ അവരുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. നിന്നേ കാണാൻ ആരോ വന്നിരിക്കുന്നു ആരാ..? അതും ചോദിച്ചുകൊണ്ട് അവളെ ഒന്ന് നോക്കിയതിനുശേഷം അവൻ പുറത്തേക്ക് നടന്നു. അവനെ അനുഗമിച്ചുകൊണ്ട് പിന്നാലെ അവളും ഉണ്ടായിരുന്നു. വാതിൽക്കലേക്ക് എത്തിയപ്പോൾ തന്നെ ഉമ്മറത്ത് കാത്തു നിൽക്കുന്ന ആളെ രണ്ടുപേരും കണ്ടിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ അയാളെ സെബാസ്റ്റ്യന് മനസ്സിലായിരുന്നു. പോലീസ് സ്റ്റേഷനിൽ തങ്ങൾ വിവാഹിതരാകുമെന്ന് എഴുതിവെപ്പിച്ച എസ്ഐ.! ഇയാൾ എന്താണ് ഈ ദിവസം ഇവിടെ എന്ന് അവൻ ഒന്ന് സംശയിച്ചു. ലക്ഷ്മിയുടെ മുഖത്തും ഭയം ഇരച്ചു നിൽക്കുന്നതായി അവന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ലക്ഷ്മിയേ ഒന്നു നോക്കി അകത്തേക്ക് കയറി പോകാൻ അവൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. അവൾ അത് സമ്മതിച്ചു ഉടനെ തന്നെ അകത്തേക്ക് കയറി പോയിരുന്നു. മുറ്റത്തേക്ക് അവൻ ഇറങ്ങിച്ചെല്ലുമ്പോൾ തിരിഞ്ഞു നിന്നിരുന്ന അയാൾ അവന്റെ മുഖത്തേക്ക് നോക്കി. നന്നായി ഒന്ന് പുഞ്ചിരിച്ചു. സാറെന്താ ഇവിടെ? അവൻ അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഞാൻ തന്നെ കാണാൻ വന്നതാ. ഇന്ന് കല്യാണമായിരുന്നു അല്ലേ? അതെ..! നമുക്കൊന്നു നടക്കാം നടക്കാനോ.? അവൻ മനസ്സിലാകാതെ അയാളെ നോക്കി. നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട് കുറച്ചു സംസാരിക്കാനാ, നിനക്കും കൂടി ഗുണം ഉള്ള കാര്യമാണെന്ന് കൂട്ടിക്കോ അയാൾ പറഞ്ഞപ്പോൾ തന്നെ എന്തോ ഒരു പന്തികേട് അവന് തോന്നിയിരുന്നു. സാർ നിക്ക്, ഞാൻ ഈ വേഷം ഒന്നു മാറ്റിയിട്ട് വരാം. ഇത് മതിയെടാ കാറുണ്ട്. അയാൾ പറഞ്ഞപ്പോൾ അവൻ സമ്മതിച്ചുവെങ്കിലും മൊബൈൽ ഫോൺ ഓൺ ആക്കി ശിവന് ഒരു മെസ്സേജ് അയച്ചു. ഒപ്പം തന്നെ ഫോൺ എടുത്ത് ശിവന്റെ നമ്പർ കോളിങ്ങിലിട്ട് അപ്പുറത്ത് അറ്റൻഡ് ചെയ്തപ്പോൾ അത് ലോക്ക് ചെയ്ത് പോക്കറ്റിൽ വച്ചു. ശേഷം അകത്തേക്ക് നോക്കി വിളിച്ചു ലക്ഷ്മി…. അവന്റെ വിളി കാത്ത് നിന്നതുപോലെ അവൾ അകത്തുനിന്നും ഇറങ്ങി വന്നു.. ഞാന് ഒന്ന് പുറത്ത് പോയിട്ട് വരാം.. എവിടെ പോവാ..? പെട്ടെന്ന് വരില്ലേ.? ആധി നിറഞ്ഞ ഒരുപാട് ചോദ്യങ്ങൾ അവളുടെ കണ്ണിൽ നിറഞ്ഞുനിൽക്കുന്ന ഭയവും അവന്റെ മുഖത്തേക്കുള്ള നോട്ടവും കണ്ടപ്പോൾ ആ നിർണായക സാഹചര്യത്തിൽ പോലും അവന് അല്പം സന്തോഷം തോന്നിയിരുന്നു. ആ കണ്ണുകളിൽ ആധി നിറഞ്ഞത് തനിക്ക് വേണ്ടിയല്ലേ.? ആ ഉത്കണ്ഠ തനിക്ക് വേണ്ടി അല്ലേ എന്ന ഒരു സമാധാനം. ഒറ്റയ്ക്ക് പോവണ്ട..? അവൾ കരയുമെന്ന് അവസ്ഥയിൽ എത്തിയതുപോലെ അവന് തോന്നിയിരുന്നു. ഞാൻ പെട്ടെന്ന് തിരിച്ചു വരും. അവൻ അവളോട് പറഞ്ഞു. ശേഷം അവളെ ഒന്ന് തിരിഞ്ഞു നോക്കി നടന്നുകൊണ്ട് എസ്ഐയുടെ അരികിലേക്ക് നടന്നിരുന്നു. അയാൾ പടിക്കെട്ടുകൾക്കു മുകളിൽ അവനെയും കാത്ത് നിൽക്കുകയാണ്. അവൻ കണ്ണിൽ നിന്നും മായുന്നതുവരെ അവൾ അങ്ങനെ അവിടെ നിന്നു. എസ്ഐക്കൊപ്പം മുകളിലേക്ക് കയറിയപ്പോൾ ഒരു ഇന്നോവ കാർ അവിടെ തങ്ങളെ കാത്തു കിടക്കുന്നത് അവൻ കണ്ടു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ വ്യക്തമായി തന്നെ സെബാസ്റ്റ്യൻ കണ്ടു ആദർശ്.!…..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 65

    തണൽ തേടി: ഭാഗം 65

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അയാൾ പടിക്കെട്ടുകൾക്കു മുകളിൽ അവനെയും കാത്ത് നിൽക്കുകയാണ്. അവൻ കണ്ണിൽ നിന്നും മായുന്നതുവരെ അവൾ അങ്ങനെ അവിടെ നിന്നു. എസ്ഐക്കൊപ്പം മുകളിലേക്ക് കയറിയപ്പോൾ ഒരു ഇന്നോവ കാർ അവിടെ തങ്ങളെ കാത്തു കിടക്കുന്നത് അവൻ കണ്ടു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ വ്യക്തമായി തന്നെ സെബാസ്റ്റ്യൻ കണ്ടു ആദർശിനെ കണ്ടപ്പോൾ തന്നെ എന്തായിരിക്കും അവരുടെ ഉദ്ദേശം എന്ന് ഏകദേശം സെബാസ്റ്റ്യന് മനസ്സിലായിരുന്നു. ഒരു ചിരിയോടെ ആദർശ മെല്ലെ വണ്ടിയിൽ നിന്നും ഇറങ്ങി. തന്നെ ഒന്ന് കാണാൻ വേണ്ടി വന്നതാ… പേടിക്കേണ്ട പ്രശ്നത്തിന് ഒന്നുമല്ല. ആദർശ് പറഞ്ഞു എനിക്ക് പേടിയൊന്നുമില്ല, സെബാസ്റ്റ്യൻ കൂസൽ ഇല്ലാതെ പറഞ്ഞു നമുക്കൊന്ന് സംസാരിക്കാം. ആദർശ് പറഞ്ഞു എനിക്ക് തന്നോട് ഒന്നും സംസാരിക്കാൻ ഇല്ല. ഒന്ന് സംസാരിക്കടോ എസ് ഐ പുറകിൽ നിന്ന് പറഞ്ഞപ്പോൾ അവൻ അയാളെ കൂർപ്പിച്ച് ഒന്ന് നോക്കി. എന്ത് സംസാരിക്കാൻ ഉണ്ടെങ്കിലും ഇവിടെ വച്ച് പറയാം, അതെന്താ നിനക്ക് പേടിയാണോ.? വീണ്ടും അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് എസ് ഐ ചോദിച്ചു.. ഞാൻ എന്തിനാ പേടിക്കുന്നത്, എനിക്ക് എവിടെയും പോകാനും ഒന്നും സംസാരിക്കാനും ഇല്ല. പിന്നെ സാറിനെ ഇതിനകത്ത് എന്താ ലാഭം എന്ന് എനിക്കറിയില്ല. അതെന്താണെങ്കിലും അത് വാങ്ങിക്കൊണ്ട് സാറ് പോകാൻ നോക്ക്. എനിക്ക് പ്രത്യേകിച്ച് ഇയാളോട് ഒന്നും സംസാരിക്കാൻ ഇല്ല. എടാ എന്റെ ലാഭത്തെ പറ്റി പറയാൻ നീ ആരാടാ..? അതും പറഞ്ഞ് അയാൾ അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചിരുന്നു. ഹാ വിട് സാറേ… ആവശ്യമില്ലാതെ എന്നെ ചൊറിയാൻ നിക്കല്ലേ, സാർ എന്റെ വീട്ടിൽ വന്ന് എന്നെ വിളിച്ചു കൊണ്ടു വന്നതാ. മര്യാദയ്ക്ക് ഞാൻ പറഞ്ഞു പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറഞ്ഞൊ ഞാൻ കേൾക്കാമെന്ന്. അയാളുടെ കയ്യ് അല്പം ബലമായി പിടിച്ചു മാറ്റി കൊണ്ട് അവൻ പറഞ്ഞപ്പോൾ വണ്ടിയിൽ നിന്നും ആദർശ് ഇറങ്ങിയിരുന്നു സാറെ പ്രശ്നം വേണ്ട, അവനെ വിട്, നമുക്ക് അങ്ങോട്ട് മാറിനിൽക്കാം… അവിടെയുള്ള ഒരു റബർതോട്ടം കാണിച്ചുകൊണ്ട് ആദർശ് പറഞ്ഞപ്പോൾ അവന്റെ പിന്നാലെ സെബാസ്റ്റ്യൻ നടന്നിരുന്നു. അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അത് ചുണ്ടിലേക്ക് വച്ചുകൊണ്ട് സെബാസ്റ്റ്യനേ ഒന്ന് നോക്കി. സെബാസ്റ്റ്യ, നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ല. തന്നെ ഞാൻ ആദ്യമായിട്ട് കാണുന്നത് ആ പോലീസ് സ്റ്റേഷനിൽ വച്ച, ഞാൻ മനസ്സിൽ കണ്ടുകൊണ്ട് നടന്ന പെണ്ണിനെ വലയിലാക്കിയ ഒരു ശത്രുവായിട്ടാ ഞാൻ തന്നെ കരുതിയത്. പിന്നെ അടുത്ത കാലത്ത് ആണ് അവളുടെ കാമുകൻ നീ അല്ലായിരുന്നു എന്ന് ഞാൻ അറിഞ്ഞത്. വിവേകിന്റെ കാര്യം അവൻ അറിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമായി തന്നെ സെബാസ്റ്റ്യന് മനസ്സിലായി. താൻ ഇതിനകത്ത് വന്നു പെട്ടുപോയതാ പോലീസ് സ്റ്റേഷനിൽ എഴുതി വച്ചിരിക്കുന്നത് പേടിച്ചു ആയിരിക്കും താൻ അവളെ കല്യാണം കഴിച്ചത്. ഏതായാലും അത് നന്നായി. ഞാൻ തന്നെ കാണാൻ വന്നത് മറ്റൊന്നും കൊണ്ടല്ല. വളച്ചു കെട്ടില്ലാതെ പറയാം… ലക്ഷ്മി ഞാൻ ഒരുപാട് ആഗ്രഹിച്ച മുതലാ, എനിക്ക് മുംബൈയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയാണ്. വലിയ വലിയ ടെൻഡറുകൾ ഒക്കെ ഞാൻ സ്വന്തമാക്കുന്നത് പല വഴികളിലൂടെയാണ്. സെബാസ്റ്റ്യൻ പറഞ്ഞതുപോലെ മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് വേണ്ടി പലപ്പോഴും കൂട്ടിക്കൊടുപ്പടക്കം ചെയ്യേണ്ടി വന്നിട്ടുണ്ട്. ലക്ഷ്മിയുടെ ഫോട്ടോ എന്റെ ബോസിന് ഒരുപാട് ഇഷ്ടപ്പെട്ടത് ആണ്. അയാൾ പറഞ്ഞത് എന്ത് വിലകൊടുത്തും അവളെ വേണം എന്നാണ്. കോടികളുടെ ബിസിനസ്സ് ആണ് എനിക്ക് കിട്ടുന്നത്. വെറുതെ വേണ്ട സെബാസ്റ്റ്യന് എത്ര രൂപ വേണമെങ്കിലും ഞാൻ തരാം. ഇപ്പൊ അവളുടെ ഭർത്താവ് എന്നുള്ള ഒരു ലേബലും തനിക്കുണ്ട്. തന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞിട്ട് മതി.! എത്ര കാലം വേണമെങ്കിലും അവൾക്ക് വേണ്ടി കാത്തിരിക്കാൻ അയാൾ തയ്യാറാണ്. ഒരു മണിക്കൂർ, ഒരൊറ്റ മണിക്കൂർ നേരത്തേക്ക് താൻ ഒന്ന് കണ്ണടച്ചാൽ ഒരു 10 ലക്ഷം രൂപ ഞാൻ തനിക്ക് തരാം… അവനത് പറഞ്ഞു കഴിഞ്ഞത് മാത്രമേ ആദർശിന് ഓർമ്മയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും സെബാസ്റ്റ്യൻ കരുത്തുറ്റ കരങ്ങൾ അവന്റെ കവിളിൽ പതിച്ചിരുന്നു. ഒപ്പം തന്നെ അവൻ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അവന്റെ കവിളിൽ അമർത്തി പിടിച്ചു അടി നാഭിയ്ക്ക് ഇട്ട് ഒരു ചവിട്ട് കൊടുത്തു അമ്മേ….. അറിയാതെ ആദർശ് വിളിച്ചു പോയി.. എന്റെ ഭാര്യക്ക് വിലയിടാൻ വരുന്നോടാ നായിന്റെ മോനെ, കഴിഞ്ഞപ്രാവശ്യം വന്നപ്പോഴേ ഞാൻ നിന്നോട് പറഞ്ഞതാ വീട്ടിലിരിക്കുന്ന നിന്റെ അമ്മയെ വിളിച്ചു കൊണ്ടു പോകാൻ. വീണ്ടും വീണ്ടും ആ വാക്ക് എന്നെക്കൊണ്ട് ആവർത്തിപ്പിക്കരുത്. നിന്റെ സംസ്കാരം അല്ല എനിക്ക്. അതുകൊണ്ട ഇപ്പോഴും ഞാൻ ഇത്രയും മാന്യമായ രീതിയിൽ നിന്നോടിടപ്പെടുന്നത്. ഇനി മേലാൽ എന്റെ പെണ്ണിന് നേരെ നിന്റെ ദൃഷ്ടി ഉയർന്നാൽ അന്ന് നിന്റെ അവസാനം ആയിരിക്കും. ആദർശന്റെ ചുണ്ടിൽ നിന്നും ചോര വന്നിരുന്നു. രംഗം ശരിയല്ല എന്ന് തോന്നിയത് കൊണ്ട് തന്നെ അപ്പോൾ അവിടേക്ക് എസ്ഐ വരികയും ചെയ്തിരുന്നു. ആദർശിന്റെ കോലം കണ്ടതോടെ ദേഷ്യത്തോടെ സെബാസ്റ്റ്യന്റെ നേരെ കയ്യ് ഉയർത്തി. വേണ്ട സാറേ..! അവൻ കൈയെടുത്ത് തടഞ്ഞുകൊണ്ട് അയാളെ നോക്കി. ഇവന്മാർക്കൊക്കെ അങ്ങ് മുകളിൽ പിടിപാട് ഉണ്ടാകും എന്ന് എനിക്കറിയാം. സാറിനും അതിലൊരു ഓഹരി കിട്ടിയിട്ടുണ്ടാവും എന്നും മനസ്സിലായി പക്ഷേ ഒരു കാര്യം സാർ ഓർത്തോണം ഇപ്പൊ ഇവിടെ നടന്നതും പറഞ്ഞതുമായ എല്ലാ കാര്യങ്ങളും അപ്പുറത്ത് എന്റെ കൂട്ടുകാരൻ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. സാറിന്റെ മാസ്സ് ഡയലോഗുകൾ ഒക്കെ ആ റെക്കോർഡിങ്ങിൽ പതിഞ്ഞിട്ടുണ്ട് എനിക്ക് എന്ത് സംഭവിച്ചാലും ഈ റെക്കോഡിങ് ഒക്കെ ഇത് എത്തേണ്ടടത് എത്തിയിരിക്കും. പണി പോകുന്ന വഴി കാണില്ല. അതുകൊണ്ട് സാർ ഇനി ഇത്തരം പരിപാടികൾക്ക് കുടപിടിച്ചുകൊണ്ട് എന്നെ കാണാൻ വരരുത്. സെബാസ്റ്റ്യൻ അത് പറഞ്ഞപ്പോഴേക്കും അയാൾ ശരിക്കും ഭയന്നിരുന്നു. അയാളുടെ മുഖം കണ്ടപ്പോൾ തന്നെ അയാൾ ഭയന്നുവെന്ന് ആദർശിനും മനസ്സിലായിരുന്നു.. സാറേ അവനെ വിളിച്ചു കൊണ്ടു പോകാൻ നോക്ക്… അത്രയും പറഞ്ഞ് സെബാസ്റ്റ്യൻ മുന്നോട്ടു നടന്നിരുന്നു. ആദർശ് ഇനി ഈ പരിപാടിക്ക് എന്നെ വിളിച്ചേക്കരുത്. ഈ ജോലി പോയ എനിക്ക് മുൻപിൽ വേറെ മാർഗമൊന്നുമില്ല. നിങ്ങളെയൊക്കെ രക്ഷിക്കാൻ നൂറുപേര് കാണും പക്ഷേ എന്റെ അവസ്ഥ അതല്ല.. അത്രയും പറഞ്ഞ് എസ്ഐ തന്റെ ബുള്ളറ്റും സ്റ്റാർട്ട് ചെയ്തു പോയപ്പോൾ എങ്ങനെ ഇനിയും ലക്ഷ്മിയെ തന്റെ വരുതിയിലേക്ക് കൊണ്ടുവരുമെന്ന് അറിയാതെ ദേഷ്യത്തോടെ നിൽക്കുകയായിരുന്നു ആദർശ്. കുറച്ച് സമയത്തിന് ശേഷം അവൻ വാഹനം എടുത്തു കൊണ്ട് തിരികെ പോവുകയും ചെയ്തിരുന്നു. ലക്ഷ്മി ഉമ്മറത്ത് തന്നെ സെബാസ്റ്റ്യനെ നോക്കി ഇരിക്കുകയായിരുന്നു. അവൻ പോയ നിമിഷം മുതൽ അവൾക്ക് സമാധാനം ഉണ്ടായിരുന്നില്ല. സാലി രണ്ടുമൂന്നുവട്ടം അകത്തേക്ക് വന്ന് വിളിച്ചപ്പോഴും അവൾ പോയിരുന്നില്ല. പടിക്കെട്ടുകൾ ഇറങ്ങി സെബാസ്റ്റ്യൻ വരുന്നത് കണ്ടപ്പോഴാണ് അവൾക്ക് സമാധാനം തോന്നിയത്.. അവൾ ഓടി അവന്റെ അരികിലേക്ക് ചെന്നു. ആ കണ്ണുകൾ നിറയാൻ തുടങ്ങിയത് അവൻ വ്യക്തമായി കണ്ടിരുന്നു.. “ഹേയ്… അവൻ ചിരിയോടെ കണ്ണു ചിമ്മി എവിടെ പോയതായിരുന്നു.? അയാൾ എന്തിനാ വിളിച്ചത്.? അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു. കേസിന്റെ കാര്യം പറയാൻ വേണ്ടി വിളിച്ചതാ, കല്യാണം കഴിഞ്ഞില്ലേ അപ്പോൾ അതിനെക്കുറിച്ച് അറിയാൻ വേണ്ടി വിളിച്ചതാ. അവളോട് അങ്ങനെ പറയാനാണ് അവന് തോന്നിയത്… ഇല്ലെങ്കിൽ അവൾ ഭയക്കും എന്ന് തോന്നി.. ഇതെന്താ ചുണ്ടിൽ ചോര..? ഇടറിയ സ്വരത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ മുണ്ടിന്റെ കോന്തല കൊണ്ട് ചുണ്ടിലെ ചോരയൊന്നും ഒപ്പി. അത് എവിടെയോ ഇടിച്ചത് ആണ്… അത്രയും പറഞ്ഞ് തിരിഞ്ഞു പോകാൻ തുടങ്ങിയവന്റെ കയ്യിൽ അവൾ കയറി പിടിച്ചു… ഇച്ചായനെ അയാൾ എന്തെങ്കിലും ചെയ്തോ.?ചോദിക്കുന്നതിനൊപ്പം അവൾ കരഞ്ഞു പോയിരുന്നു. ആ കണ്ണുകൾ തനിക്ക് വേണ്ടി നിറഞ്ഞപ്പോൾ ഒരു നിമിഷം അവന് സന്തോഷമാണ് തോന്നിയത്… ഹേയ് ഇല്ലടോ, താൻ വിചാരിക്കുന്ന പോലെ പ്രശ്നമൊന്നുമില്ല….ആ മറ്റവൻ വന്നായിരുന്നു ആദർശ് അവനോട് ഒന്നും രണ്ടും പറഞ്ഞ് ഉടക്കേണ്ടി വന്നു. അവൻ എന്തോ പറഞ്ഞപ്പോൾ ചെറുതായി ഉന്തും തള്ളുമായി. അതുകൊണ്ട് പറ്റിയതാ .. അവളുടെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞപ്പോഴാണ് ആ മുഖത്ത് ചെറിയൊരു ആശ്വാസം അവൻ കണ്ടത്. തന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്തോന്നുള്ള പേടിയായിരുന്നു അത്രയും നേരം ആ മുഖത്ത്. പേടിച്ചോ..? ഏറെ ആർദ്രമായി അവളുടെ കവിളിൽ തഴുകി അവൻ ചോദിച്ചപ്പോൾ. ആ കണ്ണുകൾ ആ നിമിഷം തന്നെ നിറഞ്ഞു തൂവി…. ഞാനിവിടെ തീയിൽ ചവിട്ടി നിൽക്കാരുന്നു. അയാൾ എങ്ങോട്ടാ കൊണ്ടുപോയത് എന്ന് അറിയാതെ.. പെട്ടെന്ന് എനിക്ക് ആരുമില്ലാത്തത് പോലെ തോന്നി..! അത് പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. ആ വാക്കുകൾ കേൾക്കേ ഒരു വല്ലാത്ത അനുഭവമാണ് അവന് തോന്നിയത്.. അവൻ പെട്ടെന്ന് അവളുടെ താടിയിൽ പിടിച്ച് ഉയർത്തി ആ നിറഞ്ഞ കണ്ണുകളിൽ നോക്കി പറഞ്ഞു ഞാൻ ഉള്ളപ്പോൾ ഒറ്റയ്ക്കാകുമോ ..?….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • തണൽ തേടി: ഭാഗം 66

    തണൽ തേടി: ഭാഗം 66

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അത് പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. ആ വാക്കുകൾ കേൾക്കേ ഒരു വല്ലാത്ത അനുഭവമാണ് അവന് തോന്നിയത്.. അവൻ പെട്ടെന്ന് അവളുടെ താടിയിൽ പിടിച്ച് ഉയർത്തി ആ നിറഞ്ഞ കണ്ണുകളിൽ നോക്കി പറഞ്ഞു ഞാൻ ഉള്ളപ്പോൾ ഒറ്റയ്ക്കാകുമോ ..? ആ സമാധാനത്തിലാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത് തന്നെ…. പറഞ്ഞതിനോടൊപ്പം തന്നെ ആ സ്വരം ഇടറുകയും കണ്ണുകൾ നിറയുകയും ചെയ്തിരുന്നു. ആരും കാണാതെ അവൻ അവളുടെ കണ്ണുകൾ തന്റെ കൈവിരൽ തുമ്പിനാൽ ഒപ്പി കൊടുത്തു. ശേഷം ആ മുഖത്തേക്ക് നോക്കിക്കൊണ്ട് പതിവായി ചെയ്യുന്നതുപോലെ കണ്ണ് രണ്ടും ചിമ്മി കാണിച്ചു. ഞാൻ ഉള്ളടത്തോളം ഒറ്റയ്ക്ക് അല്ല.. ചിരിയോടെ പറഞ്ഞു, ആ വാക്കുകൾ കേൾക്കേ സന്തോഷത്തിനൊപ്പം സങ്കടവും വന്നു. “ഞാൻ ഉള്ളടത്തോളം ” ഇല്ലാതെ ആയാൽ ഞാൻ പിന്നെയില്ല എന്ന് പറയണം എന്ന് തോന്നി നീ ഇത് എവിടെ പോയതാഡാ.? വാതിൽക്കൽ സാലിയുടെ സ്വരം കേട്ടപ്പോഴാണ് പെട്ടെന്ന് അവൻ അവളുടെ അരികിൽ നിന്നും അല്പം മാറി നിന്നത്… അത് ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി പോയത് ആണ്.. അവൻ പറഞ്ഞു. കല്യാണ ദിവസമായിട്ട് നിനക്ക് അടങ്ങിയിരിക്കാൻ വയ്യേ രൂക്ഷമായി അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് താൻ ചോദിച്ചപ്പോൾ അവൻ ഒന്നും പറയാതെ അകത്തേക്ക് കയറിയിരുന്നു. നേരത്തെ കിടന്നുറങ്ങാൻ നോക്ക് പിള്ളേരേ….രാവിലെ മുതൽ ഒരേ നിൽപ്പ് ആയി മനുഷ്യൻ വയ്യാണ്ട് ആയിട്ടുണ്ട്… . സാലി പറഞ്ഞു അവൾ ഉടനെ തന്നെ സാലി കാണാതെ മുഖം ഒന്ന് അമർത്തിത്തുടച്ച് അകത്തേക്ക് കയറിയിരുന്നു. സാലിയ്ക്ക് മുഖം കൊടുക്കാതെ അവളും നേരെ പോയത് മുറിയിലേക്ക് ആണ്… ചെന്നപ്പോൾ ആള് ഷർട്ട് ഒക്കെ മാറി ലുങ്കിയും ഉടുത്ത് തോളിലൂടെ ഒരു തോർത്തും ചുറ്റി കുളിക്കാൻ പോകാനുള്ള തയ്യാറെടുപ്പിലാണ്… ഒരു ദിവസം ഒരു നാല് തവണയെങ്കിലും ആൾ കുളിക്കും. അതേപോലെ വിയർക്കുന്ന ശരീരവും ആണ്. ഇവിടെ വന്നതിനു ശേഷം താനത് മനസ്സിലാക്കിയതാണ്. ഇതെന്താ ഈ സമയത്ത് പിന്നെയും കുളിക്കാൻ പോവാണോ.? അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഇനിയിപ്പോൾ കുളിക്കാതെ ഭയങ്കര ബുദ്ധിമുട്ടാണ് വിയർത്തു. അവൻ ബാത്റൂമിൽ കുളിക്കാതെ പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി. ഇവിടെ കുളിച്ചു കൂടെ.? ഞാൻ ആ കനാലിൽ പോയി ഒന്ന് മുങ്ങി നിവർന്നിട്ട് വരാം… വേണ്ട.. ഈ സമയത്ത് അവള് പേടിയോടെ അവന്‍റെ മുഖത്തേക്ക് നോക്കി പറഞ്ഞു. അതെന്താ..? അവൻ പുരികം പൊക്കി ചോദിച്ചു ആരെങ്കിലും അവിടെ പതുങ്ങി ഇരിക്കുവാ മറ്റൊ ഉണ്ടെങ്കിലോ.? എന്റെ കൊച്ചെ അവരെല്ലാവരും പോയി. ഇനിയിപ്പോ അവിടെ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ നോക്കിക്കോളാം.. അതൊന്നും ഓർത്ത് പേടിക്കേണ്ട… പിന്നെ താൻ വരുന്നതിനുമുമ്പ് ഞാൻ എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പ് കനാലിൽ പോയി കുളിച്ചിട്ട ഞാൻ വന്നു കിടക്കുന്നത്. താൻ വന്നു കഴിഞ്ഞെ പിന്നെ മാറിയതാ ശീലം… തന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് പോയാൽ ആരെങ്കിലും എന്തേലും പറയുമോ എന്ന് ഓർത്തു. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം എത്ര ദിവസമായി എന്നറിയോ ഒന്ന് മുങ്ങി കുളിച്ചിട്ട്… അവളുടെ മുഖത്ത് നിലനിൽക്കുന്ന പരിഭ്രമം കണ്ടതും അവളുടെ മുഖത്തേക്ക് നോക്കി ഏറെ ആർദ്രമായി അവൻ പറഞ്ഞു… പേടിക്കേണ്ട ഞാൻ പെട്ടെന്ന് വരാം, താൻ ഭക്ഷണം എടുത്ത് വയ്ക്ക്…. തലയാട്ടി സമ്മതിച്ചവൾ പുറത്തേക്ക് പോയി. കുറച്ചുസമയം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു തനിക്ക് വേണ്ടി ആ മുഖത്ത് ആധി യും ആവലാതികളും ഒക്കെ നിറയുന്നത് കണ്ടപ്പോൾ അവന് വല്ലാത്തൊരു സന്തോഷം തന്നെയാണ് തോന്നിയത്. അവൻ പറഞ്ഞതുപോലെ വളരെ പെട്ടെന്ന് തന്നെ തിരികെ വരുകയും ചെയ്തു. അവൻ തിരികെ വരുന്നത് വരെ അവൾക്ക് വല്ലാത്ത ഒരു ഭയമായിരുന്നു. അവനെ കണ്ടു കഴിഞ്ഞപ്പോഴാണ് സമാധാനമായത്.. സാലിയും ആനിയും സിനിയും എല്ലാവരും നേരത്തെ കഴിച്ചിരുന്നു. ഇനി കഴിക്കാൻ ബാക്കിയുള്ളത് സെബാസ്റ്റ്യനും അവളും മാത്രമാണ്. ഭക്ഷണം കഴിക്കാൻ തോന്നിയില്ലെങ്കിലും അവന്റെ ഒപ്പം അവളും ഇരുന്നു. ഉച്ചയ്ക്കത്തെ ഭക്ഷണം തന്നെ ബാക്കി വന്നത് ആണ് വീട്ടിലേക്ക് എടുത്തുകൊണ്ടു വന്നത് . ബിരിയാണി കഴിക്കാൻ മടിയുള്ളതുകൊണ്ട് അവൾ ഒരു പാലപ്പവും കുറച്ച് ബീഫ് കറിയും ആണ് എടുത്തത്. ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ ബിരിയാണി കഴിക്കുന്നതിനോട് പൊതുവേ താല്പര്യമില്ലാത്ത കൂട്ടത്തിൽ ആണ് അവൾ.. ഭക്ഷണം എല്ലാം കഴിഞ്ഞ് സെബാസ്റ്റ്യൻ കഴിച്ച പ്ലേറ്റും കഴുകി അവൾ അടുക്കളയിൽ നിന്നും പോകാൻ ഒരുങ്ങിയപ്പോഴാണ് സാലി അവിടേക്ക് വരുന്നത്. നിനക്ക് ഇതുവരെ കിടക്കാറായില്ലേ കൊച്ചേ.? ഉറക്കക്ഷീണം ഒന്നുമില്ലയോ.? പോയി കിടക്കാൻ നോക്ക്. അവൻ ഏതായാലും നാളെ ബസ്സിൽ ഒന്നും പോകണ്ടല്ലോ. അതുകൊണ്ട് നേരത്തെ എഴുന്നേറ്റ് വരാൻ ഒന്നും നിൽക്കണ്ട. നല്ല ക്ഷീണം കാണും. അവർ പറഞ്ഞപ്പോൾ അവൾ തലയാട്ടിക്കൊണ്ട് പുറത്തേക്ക് പോയി. ഈ ആദ്യരാത്രിയിലെ പാലിന്റെ പരിപാടിയൊന്നും ഇവിടെയില്ലന്ന് ഒരു നിമിഷം അവൾ ഓർത്തു. സിനിമയിലൊക്കെ അങ്ങനെയാണ് കണ്ടിട്ടുള്ളത്. ഇനി ക്രിസ്ത്യൻ കല്യാണത്തിൽ പാല് കൊടുത്തു വിടുന്ന രീതി ഒന്നുമില്ലേ എന്ന് ചിന്തിച്ചു. എങ്കിലും ആരും അതിനെപ്പറ്റി പറയാത്തത് കൊണ്ട് അവൾ മുറിയിലേക്ക് ചെന്നു. പെട്ടെന്ന് ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി. ആദ്യമായാണ് ഒരു പുരുഷന്റെ ഒപ്പം ഒറ്റയ്ക്ക് ഒരു മുറിയിൽ. അതിപ്പോൾ എത്ര പ്രിയപ്പെട്ട ആളാണെന്ന് പറഞ്ഞാലും, ഒരു പരിഭ്രമം മനസ്സിൽ നിറയുമല്ലോ. അവൾ മുറി തുറന്നപ്പോൾ സെബാസ്റ്റ്യൻ ജനലൊക്കെ തുറന്നിടുന്ന തിരക്കിലാണ്. ഒപ്പം ഫോണിലും ആണ് ശരി ശിവ അണ്ണാ ഞാൻ നാളെ വിളിക്കാം അവളുടെ സാന്നിധ്യം അറിഞ്ഞതും അവൻ ഫോൺ കട്ട് ചെയ്തു. കുറച്ചു വെള്ളം കൂടി എടുത്തു കൊണ്ടു വാ അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി. ഡൈനിങ് ടേബിളിന്റെ പുറത്തിരുന്ന് ജഗ്ഗുമായി അകത്തേക്ക് വന്നു. അവളുടെ കയ്യിൽ നിന്നും ആ ജഗ് വാങ്ങി അകത്തെ മേശപ്പുറത്തേക്ക് വച്ചതിനുശേഷം അവൻ തന്നെ കതകടച്ചു. ഹൃദയം പെരുമ്പറ മുഴക്കുന്നത് പോലെ അവൾക്ക് തോന്നി.. ഞാനീ ബനിയൻ ഊരിക്കോട്ടെ.? ഇത് ഇട്ട് കിടന്നാൽ എനിക്ക് ഉറക്കം വരില്ല. തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.? അല്പം ചമ്മലോടെ ഇട്ടിരിക്കുന്ന ഇന്നർ ബെന്നിയൻ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആളുടെ ചോദ്യം. അവൾ ഇല്ല എന്ന് തലയാട്ടി കാണിച്ചു. ആ നിമിഷം തന്നെ അവൻ ബനിയൻ ഊരി. രോമാവൃതമായി അവന്റെ ശരീരം കണ്ടപ്പോൾ തന്നെ അവൻ ഒരു കഠിനാധ്വാനി ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു. എങ്കിലും ഒരുപാട് നേരം അങ്ങനെ നോക്കി നിന്നില്ല. ആൾക്ക് എന്തെങ്കിലും ചമ്മല് തോന്നിയാലോ എന്ന് വിചാരിച്ച് പെട്ടെന്ന് കട്ടിലിലേക്ക് ഇരുന്നു. ബനിയൻ ഊരി ഹാങ്ങറിലേക്ക് ഇട്ടതിനു ശേഷം ആളും അടുത്തു വന്നിരുന്നു. പെട്ടെന്ന് ലക്സ് സോപ്പിന്റെയും കുട്ടികുറ പൗഡറിന്റെയും സമിശ്രമായ മണം.. അവന്റെ ശരീരത്തിൽ നിന്നാണ്, ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • വരും ജന്മം നിനക്കായ്: ഭാഗം 71

    വരും ജന്മം നിനക്കായ്: ഭാഗം 71

    രചന: ശിവ എസ് നായർ

    “അഖിലേട്ടന് എന്നോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം ഇനി നടക്കില്ല അഖിലേട്ടാ. ഈ ജന്മം നമുക്ക് ഒന്നുചേരാൻ വിധിയില്ല.” ഗായത്രിയുടെ സ്വരം ശാന്തമായിരുന്നു. “വീണ്ടും വീണ്ടും നീ എന്നെ വിഷമിപ്പിക്കുകയാണോ ഗായു.” അഖിലിന്റെ ശബ്ദം ഇടറി. “അഖിലേട്ടനെ ഞാൻ മനപൂർവം വേദനിപ്പിക്കുന്നതല്ല. അഖിലേട്ടന്റെ അമ്മയുടെ അനുഗ്രഹമില്ലാതെ ഒന്ന് ചേർന്നാലും നമുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. ജനിച്ചു വളർത്തിയ അമ്മയുടെ ശാപം വാങ്ങിക്കൊണ്ട് നമുക്ക് ഒരുമിച്ച് ഒരു ജീവിതം വേണ്ട അഖിലേട്ടാ. ആദ്യത്തെ പോലെ സമാധാനം ഇല്ലാത്ത ഒരു ജീവിതം രണ്ടാമതും ജീവിക്കാൻ എന്നെക്കൊണ്ടാവില്ല.” ഗായത്രി തന്റെ മനസ്സ് തുറക്കാൻ തന്നെ തീരുമാനിച്ചു. “നീ ഇത് എന്തൊക്കെയാ ഗായു പറയുന്നത്.?” അഖിൽ വിഷമത്തോടെ അവളെ നോക്കി. “അഖിലേട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും എന്നെ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല. ഞാനിത് പറയാൻ കാരണം കുറച്ചു ദിവസം മുൻപ് അവർ എന്നെ വിളിച്ചിരുന്നു. ഒരിക്കലും ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ ശ്രമിക്കരുതെന്നാണ് അന്ന് അഖിലേട്ടന്റെ അമ്മ എന്നോട് പറഞ്ഞത്. അഖിലേട്ടന്റെ അമ്മ അങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും അങ്ങനെ ഒരു ഉദ്ദേശം എന്റെ മനസ്സിൽ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകാനും പോകുന്നില്ല. എന്നെപ്പോലൊരു പെണ്ണിനെ മരുമകളായി സ്വീകരിക്കാൻ അവർക്ക് കഴിയില്ല. അതുകൊണ്ട് തന്നെ അഖിലേട്ടന്റെ അമ്മയുടെ വാക്ക് ധിക്കരിച്ച് ഞാൻ അഖിലേട്ടനോടൊപ്പം ജീവിക്കാൻ ശ്രമിച്ചാൽ നമുക്ക് ഒരിക്കലും സമാധാനം നിറഞ്ഞ ഒരു ജീവിതം കിട്ടില്ല. ശിവപ്രസാദുമായുള്ള എന്റെ കല്യാണം ഗൗരിക്ക് വേണ്ടി എന്റെ അച്ഛനും അമ്മയും വേറെ നിവൃത്തിയില്ലാതെ നടത്തിയതാണ്. ആ ലൈഫുമായി ഞാൻ പൊരുത്തപ്പെടാൻ ശ്രമിച്ചിട്ടും ശിവപ്രസാദിനൊപ്പമുള്ള ജീവിതം സന്തോഷത്തോടെ പോയതുമില്ല. അതുപോലെ അഖിലേട്ടന്റെ അമ്മയുടെ അനുഗ്രഹമില്ലാതെ നമ്മൾ ഒരുമിച്ച് ഒരു ജീവിതം തുടങ്ങിയതിന് ശേഷം നമ്മുടെ ജീവിതവും പകുതിക്ക് വെച്ച് പിരിഞ്ഞു പോകുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അങ്ങനെ ഒരുമിച്ച ശേഷം എന്തെങ്കിലും കാരണം കൊണ്ട് പിരിയുന്നതിനേക്കാൾ നല്ലത് നമ്മൾ ഒരുമിക്കാതിരിക്കുന്നതാണ്. ആദ്യമൊക്കെ കുറച്ച് സങ്കടം ഉണ്ടാകും. എങ്കിലും പിന്നീട് പതിയെ പതിയെ അത് മാറിക്കോളും. മാതാപിതാക്കളുടെ അനുഗ്രഹവും അവരുടെ പിന്തുണയും ഇല്ലാതെ നമുക്ക് നല്ലൊരു ജീവിതം ജീവിക്കാൻ കഴിയില്ല അഖിലേട്ടാ. എല്ലാവരെയും വെറുപ്പിച്ചു കൊണ്ട് നമുക്കൊരു ജീവിതം വേണ്ട. എന്തൊക്കെ സംഭവിച്ചാലും എന്റെ ഈ തീരുമാനത്തിന് ഒരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല. നമ്മൾ വിവാഹിതരാകാതിരിക്കുന്നതാണ് നല്ലത്. അഖിലേട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും എന്നെ ഒരിക്കലും ഒരു രീതിയിലും ഉൾകൊള്ളാൻ സാധിക്കില്ലെന്ന് അവർ വ്യക്തമാക്കി കഴിഞ്ഞു. എന്നെ പോലൊരു പെണ്ണിനെ അല്ല അവർ മരുമകളായി കാണാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവർക്ക് ഇഷ്ടമില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് അഖിലേട്ടൻ ചിന്തിക്കരുത്.” തന്റെ ഉള്ളിലെ സങ്കടം മറച്ച് പുറമേ പുഞ്ചിരിക്കാൻ ഗായത്രി ശ്രമിച്ചു. “ഗായു… അമ്മയെയും അഞ്ജുവിനെയും പറഞ്ഞ് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. ഇതിന്റെ പേരിൽ നീ എന്നിൽ നിന്നും അകന്ന് പോകരുത്. നിന്നെ നഷ്ടപ്പെടുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.” അഖിൽ അവളുടെ കരങ്ങൾ കവർന്നു. “അഖിലേട്ടൻ കല്യാണം കഴിക്കാതിരുന്നാൽ പോലും അവർക്ക് വിഷമമില്ലെന്നും പകരം എന്നെ ഭാര്യയായി കൊണ്ടു വന്നാൽ ആണ് ഉൾക്കൊള്ളാൻ കഴിയാത്തതെന്നും അഖിലേട്ടന്റെ അമ്മ എന്നോട് വെട്ടി തുറന്നു പറഞ്ഞതാണ്. അങ്ങനെയുള്ള അമ്മയും അനിയത്തിയെയും എന്ത് പറഞ്ഞാണ് അഖിലേട്ടൻ സമ്മതിപ്പിക്കുക.? ആത്മഹത്യാ ഭീഷണി മുഴക്കുമോ?” അവളുടെ ചോദ്യത്തിന് മുമ്പിൽ അഖിൽ ഒരു നിമിഷം പതറി. “നീയെന്താ ഗായു ഇങ്ങനെയൊക്കെ പറയുന്നത്? ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാവുന്നതല്ലേ. നിന്നെ പിരിഞ്ഞൊരു ജീവിതം ഇനി എനിക്ക് ചിന്തിക്കാൻ കൂടി കഴിയുന്നതല്ല. അമ്മയുടെ കാല് പിടിച്ചിട്ടായാലും ഞാൻ സമ്മതം വാങ്ങിച്ചെടുക്കും. അല്ലാതെ ആത്മഹത്യാ ഭീഷണി ഒന്നും ഞാൻ മുഴക്കില്ല. പരമാവധി അമ്മയെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ ശ്രമിക്കും.” അഖിൽ തളർന്ന സ്വരത്തിൽ പറഞ്ഞു. “അഖിലേട്ടൻ എങ്ങനെയെങ്കിലും അമ്മയുടെ സമ്മതം നേടിയെടുത്തു എന്ന് തന്നെ ഇരിക്കട്ടെ പക്ഷേ അതൊരിക്കലും അമ്മ പൂർണ്ണ മനസ്സോടെ അംഗീകരിക്കുന്നതാവില്ല. അതുകൊണ്ട് ഇനി ഒരിക്കലും നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം അഖിലേട്ടൻ സ്വപ്നം കാണരുത്. ഇതുവരെയുള്ള എന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് അഖിലേട്ടന് അറിയാവുന്നതല്ലേ. അതുകൊണ്ട് ഇനിയുള്ള ജീവിതത്തിലെങ്കിലും സമാധാനം വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഒരു സുഹൃത്തായിട്ട് എങ്കിലും അഖിലേട്ടൻ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നാൽ മതി. അതിനപ്പുറം ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. ഒരിക്കലും അഖിലേട്ടനെ വിഷമിപ്പിക്കാൻ വേണ്ടിയല്ല ഞാൻ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ഒത്തിരി ആലോചിച്ചതിനു ശേഷമാണ് ഞാൻ ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. അഖിലേട്ടന് എന്നോട് എത്രത്തോളം സ്നേഹമുണ്ടെന്ന് എനിക്കറിയാം. പക്ഷേ മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെങ്കിൽ ഈ വേർപിരിയൽ അനിവാര്യമാണ്. ശിവപ്രസാദിൽ നിന്ന് ഡിവോഴ്സ് വാങ്ങുമ്പോൾ ഒരിക്കലും അഖിലേട്ടന്റെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങി വരണമെന്ന് ഞാൻ മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല. ഇപ്പോഴും എപ്പോഴും അങ്ങനെ ഒരു ആഗ്രഹം ഇനി എന്റെ മനസ്സിൽ ഉണ്ടാവുകയുമില്ല. ഒരിക്കൽ അഖിലേട്ടന്റെ ഭാര്യ ആവാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. പക്ഷേ അന്നത് നടന്നില്ല. ഇപ്പോൾ ഈ ജീവിതവുമായി ഞാൻ ഏകദേശം പൊരുത്തപ്പെട്ട് കഴിഞ്ഞു. അഖിലേട്ടന്റെ വീട്ടുകാരുടെ വെറുപ്പ് സമ്പാദിച്ചു കൊണ്ട് നമുക്ക് ഒരുമിച്ച് ജീവിക്കണ്ട. അങ്ങനെ ജീവിക്കാൻ തുടങ്ങിയാൽ ഒരിക്കലും നമ്മുടെ ലൈഫിൽ സന്തോഷം ഉണ്ടാകില്ല. എന്റെ ഈ തീരുമാനത്തിൽ ഒരിക്കലും മാറ്റമുണ്ടാകില്ല. അതുകൊണ്ടുതന്നെ എന്നെ ഓർത്ത് ഈ ജീവിതം നശിപ്പിക്കരുത് എന്നൊരു അപേക്ഷ മാത്രമേ എനിക്കുള്ളൂ. ഒക്കെ മറക്കാനും മറ്റൊരു കുട്ടിയെ സ്വീകരിക്കാനും മനസ്സ് പാകമാകുമ്പോൾ പുതിയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കണം.” ഗായത്രിയുടെ വാക്കുകൾക്ക് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു. “ഒരിക്കൽ ഞാൻ പോലും വിചാരിക്കാത്ത സമയത്താണ് നിന്നെ എനിക്ക് നഷ്ടപ്പെട്ടത്. ആ നിന്നെ ഈശ്വരനായിട്ട് തന്നെ തിരിച്ചു കൊണ്ട് തന്നു എന്നാണ് ഞാൻ ഇത്രയും നാളും കരുതിയിരുന്നത്. പക്ഷേ അതെല്ലാം എന്റെ തോന്നൽ മാത്രമായിരുന്നു എന്ന് എനിക്കിപ്പോൾ മനസ്സിലായി ഗായു. ഈ ജന്മം നമുക്ക് ഒരുമിച്ച് ജീവിക്കാൻ ഈശ്വരൻ വിധിച്ചിട്ടില്ലെന്ന് കരുതി ഞാൻ സമാധാനിച്ചോളാം.” ഒരുമാത്ര അഖിലിന്റെ കണ്ണുകൾ നിറഞ്ഞു. “അഖിലേട്ടൻ വിഷമിക്കരുത്. എന്റെ സ്ഥാനത്ത് നിന്നൊന്ന് ചിന്തിച്ചാൽ ഞാൻ എന്തു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് അഖിലേട്ടന് മനസ്സിലാകും.” ഗായത്രിയുടെ വാക്കുകൾ കേട്ട് അഖിൽ വിഷമത്തോടെ തലയാട്ടി. “സോറി ഗായു… ഇനി ഒരിക്കലും ഇക്കാര്യം പറഞ്ഞ് ഞാൻ നിന്നെ വിഷമിപ്പിക്കില്ല. നിന്നെ മനസ്സിലാക്കാൻ എനിക്ക് കഴിയും. ഞാനും കൂടി നിന്നെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ നിന്നെ ആര് മനസ്സിലാക്കാനാണ്. നിനക്ക് എന്താവശ്യമുണ്ടെങ്കിലും ഒരു സുഹൃത്തായി ഞാൻ ഒപ്പമുണ്ടാവും. ഐ വിൽ മിസ്സ്‌ യൂ.” അവളുടെ കൈകളിൽ നെറ്റി മുട്ടിച്ചു കൊണ്ട് അഖിൽ പറഞ്ഞു. ശേഷം തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയി. അഖിൽ സങ്കടത്തോടെ ഇറങ്ങിപ്പോകുന്നത് നോക്കി ഗായത്രി നിസ്സഹായയായി ഇരുന്നു. അഖിലിനെ വീണ്ടും വേദനിപ്പിക്കേണ്ടി വന്നതിൽ ഗായത്രി വിഷമമുണ്ടായിരുന്നു എങ്കിലും എന്റെ തീരുമാനമാണ് ശരിയെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. …..കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • വരും ജന്മം നിനക്കായ്: ഭാഗം 72

    വരും ജന്മം നിനക്കായ്: ഭാഗം 72

    രചന: ശിവ എസ് നായർ

    ഗായത്രിയുമായി സംസാരിച്ച് പിരിഞ്ഞതിന് ശേഷം അഖിൽ നേരെ പോയത് മനുവിന്റെ വീട്ടിലേക്കാണ്. “ഗായത്രി എന്ത് പറഞ്ഞു?” അഖിലിനെ കണ്ടതും മനു ചോദിച്ചു. “നോ പറഞ്ഞു, അവൾക്ക് ഇനി ഒരിക്കലും എന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ താല്പര്യമില്ല.  ഗായുവിനെ കൊണ്ട് അതിന് കഴിയുകയുമില്ല.” അത് പറയുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറിപ്പോയി. തുടർന്ന് ഗായത്രി തന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ അഖിൽ അവനോട് വിശദീകരിച്ചു. “ഞാൻ ഇത് പ്രതീക്ഷിച്ചതാ അഖിൽ.  ഗായത്രിയെ പോലൊരു പെണ്ണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതിൽ അത്ഭുതപ്പെടാനില്ല. കാരണം നിന്റെ വീട്ടുകാരുടെ സമ്മതമില്ലാതെ നിന്റെ ജീവിതത്തിലേക്ക് വന്നാലും പിന്നീടുള്ള കാലം നിന്റെ വീട്ടിൽ അവൾക്ക് ഒരു സ്വസ്ഥതയോ സമാധാനമോ കിട്ടുമോ? നിന്റെ അമ്മ ഗായത്രിക്ക് സ്വൈര്യം കൊടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? അങ്ങനെ സംഭവിച്ചാൽ അമ്മേടേം ഭാര്യയെടേം ഇടയിൽ കിടന്ന് നീ പെട്ട് പോകും. ആരെയും തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയായിരിക്കും. ഈ ചെറിയ കാലയളവിനുള്ളിൽ തന്നെ ഒത്തിരി അനുഭവിച്ചവളാണ് ഗായത്രി. ഇനിയും അതിന് നീ ആയിട്ട് ഒരു സങ്കടം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. നിന്റെ അമ്മയ്ക്കും അനിയത്തിക്കും എതിർപ്പില്ലായിരുന്നെങ്കിൽ ഗായത്രിയുടെ മനസ്സ് എപ്പോഴെങ്കിലും മാറുമെന്ന പ്രതീക്ഷയിൽ നിനക്ക് മുന്നോട്ടു പോകാമായിരുന്നു. പക്ഷേ അവളെ നിനക്ക് വിധിച്ചിട്ടില്ല അഖിലേ. അതുകൊണ്ട് പഴയതെല്ലാം നീ മറന്നേ പറ്റു. ഗായത്രിയുടെ തീരുമാനം അറിഞ്ഞ സ്ഥിതിക്ക് നീ ഇനി അവളുടെ കാര്യമോർത്ത് സങ്കടപ്പെടരുത്.” മനു ഉപദേശ രൂപേണ പറഞ്ഞു. “ഇത്ര നാൾ എനിക്കും ഒരു പ്രതീക്ഷ ഉണ്ടായിരുന്നെടാ. പക്ഷേ നീ പറഞ്ഞത് പോലെ ഗായുവിന്റെ ഈ തീരുമാനം ഒരിക്കലും മാറില്ലെന്ന് എനിക്ക് ഇന്നത്തോടെ ബോധ്യമായി. അവളെ ഞാനല്ലാതെ മറ്റാരാ മനസിലാക്കുക. അതുകൊണ്ട് ഞാനിനി അവളെ ഒരു തരത്തിലും ഈ കാര്യം പറഞ്ഞ് ശല്യം ചെയ്യില്ല. ഗായു, അവൾക്ക് ഇഷ്ടമുള്ള പോലെ ഇനി ജീവിക്കട്ടെ. ഒരു സുഹൃത്തായി അവൾക്കൊപ്പം നിൽക്കാനേ ഞാനിപ്പോ ആഗ്രഹിക്കുന്നുള്ളൂ. മറ്റൊന്നും എന്റെ മനസ്സിലുമില്ല.” അഖിലിന്റെ വാക്കുകൾ ഇടറി. “അതാ നല്ലത്… കുറച്ചു നാൾ കഴിയുമ്പോ ഒക്കെ മറക്കാനും പുതിയൊരു ജീവിതം തുടങ്ങാനുമൊക്കെ നിനക്കും കഴിയും. അല്ലാതെ നഷ്ടപ്പെട്ടവരെ ഓർത്ത് ഈ ലൈഫ് നശിപ്പിക്കരുത് നീ.” മനു അവന്റെ കരങ്ങൾ കവർന്നു. “ഇല്ല മനു… ഗായുവിനെ കിട്ടാത്തതോർത്ത് ഈ ജീവിതം ഞാൻ നശിപ്പിക്കില്ല. അത് അവളെയും വിഷമിപ്പിക്കും.” അഖിൽ വേദനയോടെ പുഞ്ചിരിച്ചു. *** പിറ്റേ ദിവസം രാവിലെ അഖിലിനെ എയർപോർട്ടിൽ കൊണ്ട് വിടാൻ വന്നതായിരുന്നു മനു. അവന്റെ അനിയത്തി മീനാക്ഷിയും അവനോടൊപ്പം ഉണ്ടായിരുന്നു. “അഖിലേ… മീനുവിന് നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു.” അഖിലിന്റെ അടുത്ത് വന്ന് ശബ്ദം താഴ്ത്തിയാണ് അവൻ അത് പറഞ്ഞത്. “എന്ത് കാര്യം?” അഖിൽ അമ്പരപ്പിൽ അവനെ നോക്കി. “അത് അവൾ തന്നെ പറയും.” അത് പറഞ്ഞു കൊണ്ട് മീനുവിനെ അഖിലിന്റെ അടുത്തേക്ക് പറഞ്ഞ് വിട്ടിട്ട് മനു ബാഗുകൾ ഒക്കെ കാറിലേക്ക് എടുത്തു വയ്ക്കാൻ തുടങ്ങി. “മീനുവിന് എന്നോടെന്താ പറയാനുള്ളത്?” കാര്യം മീനാക്ഷി മനുവിന്റെ പെങ്ങൾ ആണെങ്കിലും അഖിലിന് അവളുമായി അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. തമ്മിൽ കാണുമ്പോൾ ഒരു ചിരിയിലോ ഒന്നോ രണ്ടോ വാക്കിലോ ഇരുവരും സംവദിക്കാറായിരുന്നു പതിവ്. അതുകൊണ്ട് തന്നെ മീനുവിന് തന്നോട് ഇത്ര കാര്യമായിട്ട് എന്താ പറയാനുണ്ടാവുക എന്നോർത്ത് അഖിൽ അത്ഭുതപ്പെട്ടു. “ഞാനൊരു കാര്യം പറഞ്ഞാൽ അഖിലേട്ടൻ തെറ്റിദ്ധരിക്കരുത്.” പരിഭ്രമത്തോടെയാണ് മീനു അത് പറഞ്ഞത്. അവളുടെ വാക്കുകൾ കേട്ട് അഖിൽ കൺഫ്യൂഷനോടെ മീനുവിനെ നോക്കി. “മീനുവിന് എന്താ പറയാനുള്ളതെന്ന് വച്ചാൽ പറഞ്ഞോ.” അഖിൽ പറഞ്ഞു. “കുട്ടിക്കാലം മുതലേ എനിക്ക് അഖിലേട്ടനെ ഒത്തിരി ഇഷ്ടമാണ്. രണ്ട് വർഷം മുൻപാണ് ഞാൻ മനു ഏട്ടനോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. അന്ന് അഖിലേട്ടൻ ഗായത്രി ചേച്ചിയുമായി ഇഷ്ടത്തിലാണെന്നും നിങ്ങൾ തമ്മിൽ ഉടനെ വിവാഹിതരാകും എന്നാണ് മനുവേട്ടൻ എന്നോട് പറഞ്ഞിരുന്നത്. അന്ന് അതറിഞ്ഞപ്പോൾ ഞാൻ അഖിലേട്ടനെ മറക്കാൻ പരമാവധി ശ്രമിച്ചിരുന്നു. എന്റെ ഇഷ്ടം അഖിലേട്ടൻ ഒരിക്കലും അറിയണ്ട എന്ന് തന്നെയാണ് കരുതിയിരുന്നതും. പക്ഷേ പിന്നീട് നിങ്ങളുടെ ജീവിതത്തിൽ നടന്നതൊക്കെ മനുവേട്ടൻ വഴി ഞാനും അറിഞ്ഞിരുന്നു.” മീനു പറഞ്ഞു വന്നത് നിർത്തിയിട്ട് ഭീതിയോടെ അഖിലിനെ ഒന്ന് നോക്കി. മീനുവിന് തന്നോട് ഇങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നു എന്ന് കേട്ടതിന്റെ ഷോക്കിൽ ആയിരുന്നു അഖിൽ. അവൻ അവളെ അന്തംവിട്ട് നോക്കി നിൽക്കുകയാണ്. “അഖിലേട്ടനെ മോഹിക്കാൻ എനിക്ക് അർഹതയുണ്ടോ എന്നൊന്നും അറിയില്ല. അവസരം നോക്കി നിങ്ങൾക്കിടയിലേക്ക് ഞാൻ വന്നു കയറുകയാണെന്നും ചിന്തിക്കരുത്. എന്നെങ്കിലും അഖിലേട്ടൻ ഒരു വിവാഹം കഴിക്കുമെങ്കിൽ അത്രയും നാളും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. ഈ മനസ്സിലെ മുറിവുണങ്ങാൻ സമയം വേണമെന്ന് എനിക്കറിയാം. എത്ര വർഷം കാത്തിരിക്കാനും ഞാൻ തയ്യാറാണ്. എനിക്ക് അഖിലേട്ടനെ അത്രയ്ക്ക് ഇഷ്ടമാണ്. മനുവേട്ടനും അമ്മയും ഒന്നും എന്റെ ഇഷ്ടത്തിന് എതിരല്ല. അഖിലേട്ടൻ പോകുന്നതിനു മുൻപ് എനിക്ക് ഇക്കാര്യം പറയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ നേരിട്ട് വന്ന് ഇക്കാര്യം പറഞ്ഞത്. ഉടനെ ഒരു മറുപടി തരണം എന്നില്ല. നന്നായി ആലോചിച്ച് മനുവേട്ടനോട് പറഞ്ഞാൽ മതി.” അത്രമാത്രം പറഞ്ഞു കൊണ്ട് അഖിലിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ മീനു പിൻതിരിഞ്ഞ് നടന്നു പോയി. അവൾ പോകുന്നത് കണ്ട് മനു അവന്റെ അടുത്തേക്ക് വന്നു. “ഡാ… നിന്റെ പെങ്ങൾ എന്തൊക്കെയാടാ പറഞ്ഞിട്ട് പോയത്.” കേട്ടതൊന്നും വിശ്വസിക്കാനാവാതെ അഖിൽ മനുവിനെ മിഴിച്ചു നോക്കി. “അവൾക്ക് നിന്നെ ഇഷ്ടമാണ് അഖിൽ. നീ പോകുന്നതിന് മുൻപ് മീനുവിന് അവളുടെ ഇഷ്ടം നിന്നെ അറിയിക്കണമെന്ന് പറഞ്ഞ് വാശി പിടിച്ചാണ് എന്റെ ഒപ്പം ഇങ്ങോട്ട് വന്നത്. നിന്നോട് അവളെ ഇഷ്ടപ്പെടണമെന്നോ കെട്ടണമെന്നോ എന്നൊന്നും ഞാൻ പറയില്ല. എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം.” ചിരിയോടെ പറഞ്ഞു കൊണ്ട് മനു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു. “നീ എന്ത് ആലോചിച്ചു നിൽക്കാ,  വന്ന് വണ്ടിയിൽ കയറ്.” അഖിൽ കാറിലേക്ക് കയറാതെ എന്തോ ഓർത്ത് നിൽക്കുന്നത് കണ്ട് മനു വിളിച്ചു. എന്തൊക്കെയോ ആലോചനയിൽ മുഴുകി നിന്ന അഖിൽ പെട്ടെന്ന് വന്ന് കാറിൽ കയറി ഇരുന്നു. അവൻ കയറിയതും മനു വണ്ടി സ്റ്റാർട്ട്‌ ചെയ്തു. എയർപോർട്ടിലേക്കുള്ള യാത്രയിൽ ഉടനീളം അഖിൽ തീർത്തും നിശബ്ദനായി കാണപ്പെട്ടു. മീനുവിന് തന്നോട് ഇങ്ങനെ ഒരു ഇഷ്ടമുണ്ടാകുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എയർപോർട്ടിൽ എത്തിയതും മനുവിനോട് യാത്ര പറഞ്ഞ് അഖിൽ തന്റെ ബാഗുകൾ എടുത്ത് അകത്തേക്ക് കയറിപ്പോയി. ആ നിമിഷം അവന്റെ മനസ്സിലും ഹൃദയത്തിലും നിറഞ്ഞു നിന്നത് ഗായത്രി മാത്രമായിരുന്നു. ആ നിമിഷം ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിനെ നനച്ചു കൊണ്ട് നിലത്തേക്ക് പതിച്ചു……കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • വരും ജന്മം നിനക്കായ്: ഭാഗം 73 || അവസാനിച്ചു

    വരും ജന്മം നിനക്കായ്: ഭാഗം 73 || അവസാനിച്ചു

    രചന: ശിവ എസ് നായർ

    “നീ എന്താ മോളെ അഖിലിനോട് അങ്ങനെയൊക്കെ പറയാൻ പോയത്? ഒന്നുല്ലേലും നീ സ്നേഹിച്ച പയ്യനല്ലേ. എല്ലാം മനസ്സിലാക്കി അവൻ വിളിച്ചപ്പോ നീ ആ കൊച്ചിനെ വേണ്ടെന്ന് വച്ചത് ശരിയായില്ല. നിനക്കും വേണ്ടേ മോളെ ഒരു ജീവിതം.” തന്നെ കാണാൻ അഖിൽ വന്നതും അവൻ പറഞ്ഞ കാര്യങ്ങളുമൊക്കെ ഗായത്രി ഒരു ദിവസം അമ്മയോട് പറഞ്ഞപ്പോൾ സുമിത്രയിൽ നിന്നും കിട്ടിയ മറുപടി അതായിരുന്നു. “അമ്മേ… തോന്നുമ്പോ വേണ്ടെന്ന് വയ്ക്കാനും പിന്നീട് വേണമെന്ന് തോന്നുമ്പോ കൂട്ടിച്ചേർക്കാനും കഴിയുന്നതല്ല സ്നേഹ ബന്ധങ്ങൾ. അങ്ങനെ കൂട്ടിച്ചേർക്കുന്ന ബന്ധങ്ങൾക്ക് പഴയ കെട്ടുറപ്പും ഉണ്ടായി കൊള്ളണമെന്നില്ല. അച്ഛനും അമ്മയും കാരണമാണ് ആഗ്രഹിച്ച ജീവിതം എനിക്ക് നഷ്ടപ്പെട്ടത്.” ഗായത്രി കടുപ്പത്തിൽ അവരെയൊന്ന് നോക്കി. “ശരിയാ… എല്ലാം ഞങ്ങളുടെ തെറ്റ് തന്നെയാ. നിനക്കൊരു കുടുംബം ഉണ്ടായി കാണാനുള്ള ആഗ്രഹം കൊണ്ടാ അമ്മ ഇങ്ങനെ പറഞ്ഞത്.” സുമിത്രയുടെ മിഴികൾ പെട്ടെന്ന് ഈറനായി. “ഇനി നിങ്ങളൊക്കെ നിർബന്ധിച്ചാലും എന്റെ മനസ്സ് ആഗ്രഹിച്ചാൽ കൂടിയും എനിക്ക് അഖിലേട്ടന്റെ കൂടെ ജീവിക്കാൻ കഴിയില്ല. കാരണം ശിവപ്രസാദ് ശാരീരികമായും മാനസികമായും അത്രത്തോളം എന്നേ വേദനിപ്പിച്ചു കഴിഞ്ഞു. ആ ട്രോമയിൽ നിന്നും എനിക്ക് എന്നാണ് ഒരു മോചനം ലഭിക്കുകയെന്ന് കൂടി അറിയില്ല. അതുകൊണ്ട് തന്നെ ഇനിയൊരിക്കലും ഒരു പുരുഷനൊപ്പവും ഉത്തമയായ ഭാര്യയായി ജീവിക്കാൻ എനിക്ക് കഴിയില്ല. അന്ന് അത്രയും മൃഗീയമായിട്ടാണ് ശിവപ്രസാദ് എന്നെ ഉപദ്രവിച്ചത്. എന്റെ ബുദ്ധിമോശം കൊണ്ട് കൂടിയാണ് എനിക്കന്ന് അതെല്ലാം അനുഭവിക്കേണ്ടി വന്നത്. ആ ഒരു ഷോക്കിൽ നിന്നും എന്റെ മനസ്സ് തിരിച്ചു വന്നിട്ടില്ല അമ്മേ. ഇത് ആർക്ക് പറഞ്ഞാലും മനസ്സിലാവില്ല. ഇത്രയും മാനസിക സംഘർഷം അനുഭവിക്കുന്ന എനിക്ക് ഒരിക്കലും അഖിലേട്ടന്റെ അമ്മേടേം അനിയത്തിയുടെയും അവഗണന കൂടി നേരിടാൻ കഴിയില്ല. പുറമെ ഒന്നും ഭാവിക്കാത്ത പോലെ നടക്കുന്നെങ്കിലും കഴിഞ്ഞു പോയതൊക്കെ ഒരു ദുസ്വപ്നം പോലെ എന്റെ മനസ്സിനെ ഇപ്പോഴും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഇനിയൊരു വിവാഹ ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ലമ്മേ. അമ്മയോട് ഞാൻ ഇത്രയും ഓപ്പൺ ആയി കാര്യങ്ങൾ പറഞ്ഞത് ഇനിയൊരു വിവാഹ ജീവിതത്തിലേക്ക് പോകാൻ എന്നെ നിങ്ങളാരും നിർബന്ധിക്കാതിരിക്കാൻ വേണ്ടിയാണ്. ഇനി എന്റെ ജീവിത ലക്ഷ്യം തന്നെ ജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് ധൈര്യപൂർവ്വം വന്ന് താമസിക്കാനും എന്തെങ്കിലും കൈത്തൊഴിൽ ചെയ്ത് മുന്നോട്ട് ജീവിക്കാനുള്ള ഒരു മാർഗം കണ്ടെത്തി കൊടുക്കാൻ കഴിയുന്ന എന്തെങ്കിലും സംരംഭം തുടങ്ങണം എന്നത് മാത്രമാണ്. വിവാഹമല്ല ജീവിതത്തിന്റെ അവസാന വാക്കെന്ന് നിങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം. ഇന്നത്തെ കാലത്ത് ഒരു പെണ്ണിന് ഇവിടെ ആൺ തുണ ഇല്ലാതെയും ജീവിക്കാൻ കഴിയും.” അമ്മയോട് തന്റെ മനസ്സിലുള്ളത് പറഞ്ഞ് കഴിഞ്ഞപ്പോൾ ഗായത്രിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. സുമിത്രയോട് അവൾ പറഞ്ഞതൊക്കെ വേണു മാഷും കേൾക്കുന്നുണ്ടായിരുന്നു. മകളുടെ ജീവിതം ഈ വിധമാകാൻ കാരണം തങ്ങളുടെ പിടിവാശി ആണല്ലോ എന്നോർത്ത് ഉള്ളിൽ പരിതപിക്കാൻ മാത്രമേ അയാൾക്ക് കഴിയുമായിരുന്നുള്ളു. സുമിത്രയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു. ഗായത്രിയോട് ചെയ്തതിന് പ്രായശ്ചിത്തമായി ഇനിയുള്ള കാലം അവളുടെ ആഗ്രഹം പോലെ ഗായത്രി ജീവിക്കട്ടെ എന്ന് വേണു മാഷും ഭാര്യയും തീരുമാനം എടുത്തു. അവളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ തങ്ങളാൽ കഴിയുന്നത് ചെയ്യാനും അവർ തയ്യാറായി. 🍁🍁🍁🍁🍁🍁 മൂന്ന് വർഷങ്ങൾ കടന്ന് പോയി. എല്ലാവരെയും ഭീഷണിപ്പെടുത്തി വിഷ്ണുവും ഒത്തുള്ള ജീവിതം നേടി എടുത്തെങ്കിലും പഠനം പാതി വഴിക്ക് മുടങ്ങി കുഞ്ഞിനേം നോക്കി കിടപ്പിലായ ഊർമിളയെയും പരിചരിച്ച് ഗൗരിയുടെ ജീവിതം വീടിനുള്ളിൽ തന്നെ ഒതുങ്ങിപ്പോയി. വിഷ്ണു മുംബൈയിലെ ജോലി രാജി വച്ച് ഗൾഫിലേക്ക് പോയിരുന്നു. അവരുടെ അച്ഛൻ സുധാകരൻ, മൂത്ത മകൻ ഉണ്ടാക്കി വച്ച നാണക്കേട് കാരണം നാട്ടിൽ തല ഉയർത്തി നടക്കാൻ പറ്റാതെ നാട്ടിൽ നിന്നും ദൂരേക്ക് ട്രാൻസ്ഫർ വാങ്ങി പോയിരുന്നു. റിട്ടയർമെന്റ്ന് ശേഷവും അയാൾ പിന്നെ വീട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല. ജയിലിൽ ശിവപ്രസാദിന്റെ ജീവിതവും ദുരിത പൂർണമായിരുന്നു. സഹ തടവുകാരിൽ നിന്നും ഏൽക്കുന്ന കൊടിയ പീഡനങ്ങൾ അവനെ ഒത്തിരി തളർത്തി. പല രാത്രികളിലും ഗായത്രിയോട് ചെയ്തു പോയ തെറ്റുകൾ ഓർത്ത് ശിവപ്രസാദ് കുറ്റബോധം കൊണ്ട്  ഉരുകി ഉരുകി ജയിലിലെ കഠിനമായ ദിനങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു. 🍁🍁🍁🍁🍁 ഗായത്രിക്കും ഒടുവിൽ അവൾ ആഗ്രഹിച്ചത് പോലെ തന്നെ തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞു. ജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് വന്ന് താമസിക്കാൻ ആയി അവൾ ചെറിയൊരു ഹോസ്റ്റൽ പണിതുയർത്തി. വളരെ ചെറിയൊരു തുക മാത്രമാണ് വാടകയായി അവൾ വാങ്ങിയിരുന്നതും. ഹോസ്റ്റലിനോട് ചേർന്ന് തന്നെ പൊതിച്ചോറും അച്ചാറും സ്നാക്സുമൊക്കെ വിൽക്കുന്ന ചെറിയ ബിസിനസ് യൂണിറ്റും അവൾ തുടങ്ങി വച്ചു. ജോലിയില്ലാത്ത സ്ത്രീകൾക്ക് ഒരു വരുമാന മാർഗ്ഗം ഉണ്ടാക്കാനാണ് അവളത് തുടങ്ങിയത്. എന്തായാലും അത് മറ്റുള്ളവർക്ക് സഹായമാവുക തന്നെ ചെയ്തു. ഗായത്രിയുടെ വിശേഷങ്ങളൊക്കെ അഖിലും അറിയുന്നുണ്ടായിരുന്നു. രണ്ടുപേരും ഇപ്പോഴും നല്ല സുഹൃത്തുക്കൾ ആയി തുടരുന്നുണ്ട്. അന്ന് നാട്ടിൽ നിന്നും പോയിട്ട് അവൻ പിന്നീട് ഇതുവരെ തിരിച്ചു വന്നിട്ടില്ലായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം അഖിൽ ഇത്തവണ നാട്ടിൽ വരുന്നുണ്ട്. അതും മനുവിന്റെ പെങ്ങൾ മീനാക്ഷിയുമായുള്ള വിവാഹത്തിനായിട്ടാണ് അവൻ വരുന്നതും. അഖിലിന്റെ വിവാഹ വാർത്ത അറിഞ്ഞു ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഗായത്രിയാണ്. 🍁🍁🍁🍁🍁🍁 കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നാണ് അഖിലിന്റെയും മീനാക്ഷിയുടെയും വിവാഹം ദിവസം. അവർക്കൊപ്പം തന്നെ മനുവിന്റെയും അഖിലിന്റെ പെങ്ങൾ അഞ്ജുവിന്റെയും വിവാഹം നടക്കുന്നുണ്ട്. വധുവിന്റെ വേഷത്തിൽ അഖിലിന്റെ വാമ ഭാഗത്തായി മീനു വന്നിരിക്കുന്നത് നിറഞ്ഞ മനസ്സോടെയാണ് ഗായത്രി കണ്ടത്. അഖിൽ അവളെ താലി ചാർത്തുന്നത് കാണാനായി സദസ്സിന്റെ ഏറ്റവും മുന്നിൽ തന്നെ അവൾ ഉണ്ടായിരുന്നു. മുഹൂർത്ത സമയത്ത് നാദസ്വര മേളങ്ങളുടെ അകമ്പടിയോടെ അഖിൽ മീനുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഗായത്രിയുടെ ഹൃദയം അവർക്ക് വേണ്ടി നിശബ്ദമായി പ്രാർത്ഥിച്ചു. താലി കെട്ടും ഫോട്ടോഷൂട്ടും കഴിഞ്ഞപ്പോൾ ഗായത്രി സ്റ്റേജിൽ കയറി അവരുടെ അടുത്തേക്ക് ചെന്നു. അഖിലിനോട് ചേർന്നു നിൽക്കുന്ന മീനാക്ഷിയെ കാണുമ്പോൾ ഗായത്രിക്ക് നഷ്ടബോധമൊന്നും തോന്നിയില്ല. ഈ ജന്മത്തിൽ ചേരേണ്ടത് അവരാണെന്ന ഉത്തമ ബോധ്യം അവൾക്കുണ്ടായിരുന്നു. “മീനു… ഇതാണ് ഗായത്രി.” തങ്ങൾക്കടുത്തേക്ക് വന്ന ഗായത്രിയെ ചൂണ്ടി അഖിൽ പറഞ്ഞു. “ഫോട്ടോയിൽ കാണുന്ന പോലെ തന്നെ ഉണ്ട് ചേച്ചിയെ നേരിട്ട് കാണാൻ.” ചിരിയോടെ പറഞ്ഞു കൊണ്ട് മീനു അവളെ കെട്ടിപിടിച്ചു. ഹൃദയം നിറഞ്ഞൊരു പുഞ്ചിരിയോടെ ഗായത്രിയും അവളെ ആലിംഗനം ചെയ്തു. “എനിക്ക് സന്തോഷമായി അഖിലേട്ടാ… രണ്ടാളും സന്തോഷത്തോടെ ജീവിക്കണം.” കയ്യിലിരുന്ന ഗിഫ്റ്റ് പാക്കറ്റ് അവർക്ക് നേരെ നീട്ടി കൊണ്ട് ഗായത്രി ഇരുവരോടുമായി പറഞ്ഞു. അതിനു മറുപടിയായി അഖിലും മീനുവും ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു. ശേഷം അവരുടെ കൂടെ ഒരു ഫോട്ടോ കൂടി എടുത്തതിനു ശേഷമാണ് ഗായത്രി മണ്ഡപത്തിൽ നിന്നും ഇറങ്ങിയത്. ആ നിമിഷം അവളുടെ ഹൃദയം അത്യധികം സന്തോഷത്തിൽ തന്നെയായിരുന്നു. തനിക്കുണ്ടായ നഷ്ടമോർത്ത് അപ്പോൾ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല. ജീവിതം ചിലപ്പോൾ ഇങ്ങനെയൊക്കെ ആകാമെന്ന് ഓർത്ത് അവൾ സ്വയം സമാധാനിച്ചു. കോളേജ് ലൈഫും ഹോസ്റ്റലിലെ അന്തേവാസികൾക്കൊപ്പമുള്ള നിമിഷങ്ങൾ അത്രമേൽ അവളെ സന്തുഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു. തങ്ങൾക്കരികിൽ നിന്നും ഗായത്രി പിൻവാങ്ങുമ്പോൾ അഖിലിന്റെ ഹൃദയം അവളെ നഷ്ടപ്പെട്ടതോർത്ത് വിങ്ങി. അടുത്ത ജന്മമെങ്കിലും ഗായത്രി തന്റേതാകണേ എന്നൊരു പ്രാർത്ഥന മാത്രമേ അവന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. “ഐ വിൽ മിസ്സ്‌ യൂ ഗായു…” അഖിലിന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. അവന്റെ ഹൃദയവേദന മനസ്സിലാക്കിയത് പോലെ മീനു അവന്റെ കൈകളിൽ മുറുകെപ്പിടിച്ച് അഖിലിന് സ്വാന്തനമേകി അവനോട് ചേർന്ന് നിന്നു. ……അവസാനിച്ചു………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പ്രണയം: ഭാഗം 31 || അവസാനിച്ചു

    പ്രണയം: ഭാഗം 31 || അവസാനിച്ചു

    എഴുത്തുകാരി: കണ്ണന്റെ രാധ

    മനസ്സിന് എന്തോ ഒരു സുഖം തോന്നിയില്ല, നന്ദേട്ടന്റെ മുറിയുടെ അരികിൽ എത്തിയത് പോലും അറിഞ്ഞില്ല. ആ മുറിയും കടന്ന് ഉമ്മറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ഒരു കൈകൾ തന്നെ വലിച്ച് അകത്തേക്ക് കയറ്റി നന്ദന്റെ മുഖത്തെ കുസൃതി കണ്ടപ്പോൾ തന്നെ അവളുടെ മുഖം ചുവന്നിരുന്നു. വിട് നന്ദേട്ടാ ആരെങ്കിലും ഇങ്ങോട്ട് വന്നാലോ…? തൽക്കാലം ആരും ഇങ്ങോട്ട് വരില്ല, കാലുകൊണ്ട് വാതിൽ തട്ടിയടച്ച് ഒരു പ്രത്യേക ഭാവത്തിൽ മീശ പിരിച്ച് മുണ്ടും മടക്കി കുത്തി അവൾകരികിലേക്ക് നീങ്ങി കൊണ്ട് അവൻ പറഞ്ഞു. എന്തുപറ്റി? നീ ഇങ്ങനെ മുഖം കുത്തി വീർപ്പിച്ചു വച്ചിരിക്കുന്നത്..? അവൾക്ക് അരികിലേക്ക് വന്ന് ആ മുഖത്ത് കൈകൾ കൊണ്ട് തലോടി ഏറെ ആർദ്രമായി ആ കണ്ണിലേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.. ഇത്ര പെട്ടെന്ന് അവൻ അത് മനസ്സിലാക്കിയോ എന്ന അത്ഭുതത്തിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി.! നന്ദേട്ടന് തോന്നിയതാവും, അങ്ങനെ ഒന്നുമില്ല, അവൾ പറഞ്ഞു ഇല്ലേ….? അവളെ തന്നിലേക്ക് വലിച്ചെടുപ്പിച്ച് അവൻ അതേ രീതിയിൽ ചോദിച്ചു വന്നപ്പോൾ കണ്ട സന്തോഷം മുഖത്ത് ഇല്ലല്ലോ, എന്തുപറ്റി എന്റെ മുത്തിന്…? അവളുടെ തലമുടി ഇഴകളിൽ തഴുകി കൊണ്ടായിരുന്നു ആ ചോദ്യം. അതും ഏറെ പ്രണയത്തോടെ… എനിക്കെന്തോ മനസ്സിനൊരു സുഖം തോന്നുന്നില്ല നന്ദേട്ട, നന്ദേട്ടനെ എനിക്ക് നഷ്ടപ്പെടും എന്നൊരു തോന്നൽ, അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…..പെട്ടെന്ന് നന്ദനും വല്ലാതെയായി അയ്യേ എന്തായിത്…? കൊച്ചു കുട്ടികളെ പോലെ, കണ്ണൊക്കെ നിറഞ്ഞ് വല്ലാതെ ആയി …..ദേ കണ്മഷി ഒക്കെ പോയി എന്റെ പെണ്ണ് ഇങ്ങനെ ഒരു തൊട്ടാവാടിയായി പോയാലോ..? എപ്പോഴും ഈ ഒരു കാര്യം തന്നെ ആലോചിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് ആണ്, ഇങ്ങനെയുള്ള ചിന്തകളൊക്കെ വരുന്നത്. ഞാൻ നിന്റെ സ്വന്തം അല്ലേ..? പിന്നെന്തിനാ ഈ ആവശ്യമില്ലാത്ത ചിന്തകൾ ഒക്കെ, തൽക്കാലം ആവശ്യമില്ലാത്ത ഒരു ചിന്തകളും വേണ്ട. എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും.! അങ്ങനെ അല്ലെങ്കിൽ അങ്ങനെ ഒരു ജീവിതം എനിക്ക് ഉണ്ടാവില്ല. അവളുടെ കൈകളിലേക്ക് പിടിച്ച് അവൻ വാക്കു നൽകുമ്പോൾ അവളുടെ മുഖം ആശ്വാസത്താൽ നിറയുന്നത് അവൻ കണ്ടിരുന്നു. ഉറപ്പാണോ….? ഇടർച്ചയോടെ അവൾ ചോദിച്ചു. സംശയമുണ്ടോ…? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി. അവളുടെ കണ്ണിൽ നിന്നും ഉതിർന്ന വീഴുന്ന കണ്ണുനീർത്തുള്ളികൾ അവൻ തുടുവിരലിനാൽ തുടച്ചുനീക്കി… ആ നിമിഷം തന്നെ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നിരുന്നു അവൾ.. അവന്റെ വിരലുകൾ അവളുടെ തലമുടിയിഴകളിൽ തഴുകി നിന്നു ഏറെ പ്രണയത്തോടെ അവൾ അവന്റെ മുഖം താഴ്ത്തി ആ ചുണ്ടുകളിൽ നനുത്തൊരു സ്പർശം സമ്മാനിച്ചു. നന്ദന്റെ കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു ഈ പെണ്ണിന്റെ കാര്യം വെറുതെ നിക്കുന്ന മനുഷ്യനെ പ്രലോഭിപ്പിക്കാൻ വേണ്ടി വരിക ആണ്…. ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് നോക്കി, തിരികെ പോകാൻ തുടങ്ങിയവളെ കൈകളിൽ വലിച്ച് അവൻ തന്റെ കരങ്ങളിൽ ആക്കി പിന്നെ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ മറ്റു പല ഭാവങ്ങളും വിരിയുന്നത് അവൾ തിരിച്ചറിഞ്ഞു. അവന്റെ ചൂണ്ടുവിരൽ അവളുടെ നെറ്റി മുതൽ താടി വരെ ഒരു നീണ്ട പാത തീർത്തു. അതിൽ തന്നെ അവൾ പുളഞ്ഞു പോയിരുന്നു . പിന്നെ മെല്ലെ കൈവിരലുകൾ അവളുടെ കവിളുകളെ തലോടി പിൻകഴുത്തിലേക്ക് താഴ്ന്നു. പിൻകഴുത്തിലൂടെ അവളെ തന്നിലേക്ക് ഒന്നുകൂടി ചേർത്ത് പിടിച്ച് അവൻ മൃദുവായി ആ ചുണ്ടുകളിൽ ഒന്ന് മുത്തി, പിന്നെ ആ ചുണ്ടുകൾ കവർന്നു, ഏറെ പ്രണയം നിറഞ്ഞൊരു ചുംബനം, അവളുടെ കവിളുകളിൽ അവന്റെ കൈകൾ തഴുകി, അവളുടെ വിരലുകൾ അവന്റെ തലമുടിയിൽ കൊരുത്ത് വലിച്ചു..! ആവേശത്തോടെ അവന്റെ കീഴ്ച്ചുണ്ട് അവൾ സ്വന്തം ആക്കി, കണ്ണുകൾ അടച്ചു അവന്റെ പ്രണയമധുരം സ്വീകരിച്ചു. അവന്റെ കൈകൾ ചുരിദാറിന്റെ ടോപ്പിനുള്ളിലൂടെ അവളുടെ വയറിനേ തഴുകി. അവൾ കണ്ണ് തുറന്ന് അത്ഭുതപൂർവ്വം അവനെ നോക്കി.. അവൻ കണ്ണുകൾ കൊണ്ട് അവളെ നോക്കി ചിരിച്ചു, പിന്നെ കണ്ണുചിമ്മി കാണിച്ചു. അവളുടെ ചുണ്ടുകളെ മെല്ലെ വേർപെടുത്തി അവൻ എന്ത് സോഫ്റ്റ് ആണ്, അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു അവൾക്ക് നാണം തോന്നി…. ഞാൻ പോവാ നന്ദേട്ടാ, നാണത്തോടെ അവൾ പറഞ്ഞപ്പോൾ അവൻ മീശ പിരിച്ചു ചുണ്ട് കടിച്ച് ഒന്ന് ചിരിച്ചു , വിഷമം മാറിയോ… മാറ്റിയില്ലേ….? ചിരിയോടെ അവൾ പറഞ്ഞപ്പോൾ അവൻ ഭംഗിയായി അവളെ നോക്കി ഒന്ന് ചിരിച്ചു നിന്നെപ്പോലെ എന്നെ സ്നേഹിക്കാൻ പറ്റുന്നത് വേറെ ആർക്കാ…? ഈ ജന്മം ആർക്കെങ്കിലും പറ്റുമോ, അങ്ങനെ ഉള്ള നിന്നെ ഞാൻ വിട്ടുകളയുമോ ? നീയില്ലാതെ ഞാനില്ല അവളുടെ മുഖത്തേക്ക് നോക്കി അവൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മനസ്സിലും സമാധാനം നിറഞ്ഞു . അവസാനിച്ചു

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • അപരാജിത: ഭാഗം 1: മഴ നനഞ്ഞ ഇടവഴികൾ

    അപരാജിത: ഭാഗം 1: മഴ നനഞ്ഞ ഇടവഴികൾ

    അപരാജിത: ഭാഗം 1: മഴ നനഞ്ഞ ഇടവഴികൾ

    കഥാതന്തു: ഗായത്രി എന്ന പെൺകുട്ടിയുടെ ജനനം മുതൽ വാർദ്ധക്യം വരെയുള്ള ജീവിതയാത്ര. ഗ്രാമീണ നിഷ്കളങ്കതയിൽ നിന്ന് ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലേക്കും, വീഴ്ചകളിൽ നിന്ന് വിജയത്തിലേക്കും അവൾ നടത്തുന്ന പോരാട്ടത്തിന്റെ കഥ.

    നോവൽ രൂപരേഖ (30 അധ്യായങ്ങൾ)

    1. അധ്യായം 1-5 (ബാല്യം): ഗായത്രിയുടെ ജനനം, ഗ്രാമത്തിലെ കുട്ടിക്കാലം, അച്ഛനുമായുള്ള ആത്മബന്ധം, സ്കൂളിലെ ആദ്യ ദിവസങ്ങൾ, ജീവിതത്തെ മാറ്റിമറിച്ച ഒരു ദുരന്തം.
    2. അധ്യായം 6-10 (കൗമാരം): ഹൈസ്കൂൾ ജീവിതം, സാമ്പത്തിക പ്രതിസന്ധികൾ, സൗഹൃദങ്ങൾ, ആദ്യത്തെ പ്രണയം (അല്ലെങ്കിൽ ആകർഷണം), സമൂഹത്തിന്റെ വേലിക്കെട്ടുകൾ തിരിച്ചറിയുന്നു.
    3. അധ്യായം 11-15 (യൗവനം & വിദ്യാഭ്യാസം): കോളേജ് പഠനത്തിനായി നഗരത്തിലേക്ക്, പുതിയ ലോകം, രാഷ്ട്രീയവും സാമൂഹികവുമായ തിരിച്ചറിവുകൾ, ആദ്യത്തെ വലിയ പരാജയം.
    4. അധ്യായം 16-20 (തൊഴിൽ & സംഘർഷം): ജോലിക്കായുള്ള അലച്ചിൽ, ജോലിസ്ഥലത്തെ വിവേചനങ്ങൾ, വിവാഹം (അല്ലെങ്കിൽ അതിനെതിരെയുള്ള നിലപാട്), കുടുംബത്തിലെ ബാധ്യതകൾ.
    5. അധ്യായം 21-25 (അതിജീവനം): വലിയൊരു വ്യക്തിപരമായ നഷ്ടം, തകർന്നുപോകാതെ സ്വന്തം സംരംഭം തുടങ്ങുന്നു, എതിർപ്പുകളെ നേരിടുന്നു, വിജയം കൈവരിക്കുന്നു.
    6. അധ്യായം 26-30 (പൂർണ്ണത): മധ്യവയസ്സ്, പഴയ കാലഘട്ടത്തിലേക്കുള്ള തിരിഞ്ഞുനോട്ടം, പുതിയ തലമുറയ്ക്ക് വഴികാട്ടിയാകുന്നു, സമാധാനപരമായ ശിഷ്ടകാലം.

    അധ്യായം 1: മഴ നനഞ്ഞ ഇടവഴികൾ

    എഴുത്തുകാരി: നിഹാര

    കർക്കിടക മാസത്തിലെ ഇടമുറിയാത്ത മഴയായിരുന്നു അന്ന്. വടക്കേലെ തറവാടിന്റെ ഓടുമേഞ്ഞ മേൽക്കൂരയിൽ മഴത്തുള്ളികൾ താളം പിടിച്ചു വീഴുന്നത് കേട്ടാണ് ഗായത്രി ഉണർന്നത്. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മുറ്റം മുഴുവൻ വെള്ളം നിറഞ്ഞിരിക്കുന്നു. തൊടിയിലെ വാഴയിലകൾ കാറ്റിൽ ആടിയുലയുന്നുണ്ട്. ആ ആറുവയസ്സുകാരിയുടെ കണ്ണുകളിൽ മഴ എന്നത് എന്നും ഒരത്ഭുതമായിരുന്നു.

    “ഗായു… എഴുന്നേറ്റില്ലേ കുട്ടി? നേരം വെളുത്തു.” അടുക്കളയിൽ നിന്ന് അമ്മയുടെ നീട്ടിവിളിച്ചുള്ള ശബ്ദം കേട്ടു.

    രാധ എന്നാണ് അമ്മയുടെ പേര്. സ്നേഹം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ മടിയുള്ള, കാർക്കശ്യക്കാരിയായ ഒരു വീട്ടമ്മ. പക്ഷേ ഗായത്രിക്ക് ജീവൻ അച്ഛനായിരുന്നു. മാധവൻ മാഷ്. ആ ഗ്രാമത്തിലെ എൽ.പി സ്കൂളിലെ അധ്യാപകൻ. എല്ലാവർക്കും മാധവൻ മാഷിനെ ബഹുമാനമായിരുന്നു, ഗായത്രിക്ക് അച്ഛൻ ഒരു കൂട്ടുകാരനെപ്പോലെയും.

    പുതപ്പ് മാറ്റി അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു. തണുത്ത കാറ്റ് ജനൽ വിടവിലൂടെ അരിച്ചെത്തുന്നുണ്ട്. പഴയ തറവാടാണ്. അപ്പൂപ്പൻ പണിത വീട്. കാലപ്പഴക്കം കൊണ്ട് പലയിടത്തും വിള്ളലുകൾ വീണിട്ടുണ്ടെങ്കിലും, ആ വീടിന് ഒരു ഗാംഭീര്യമുണ്ടായിരുന്നു. ചുവരുകളിൽ തൂക്കിയിട്ട പഴയ ചിത്രങ്ങളും, മച്ചിലെ മരപ്പണികളും ഗായത്രിക്ക് ഏറെ ഇഷ്ടമായിരുന്നു.

    പല്ലുതേച്ച് മുഖം കഴുകി അവൾ ഉമ്മറത്തേക്ക് വന്നു. ചാരുകസേരയിൽ ഇരുന്ന് പത്രം വായിക്കുന്ന അച്ഛനെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു.

    “അച്ഛാ… ഇന്നും സ്കൂളിൽ പോകണോ? നല്ല മഴയല്ലേ?” അവൾ കൊഞ്ചലോടെ ചോദിച്ചു.

    മാധവൻ മാഷ് പത്രം താഴ്ത്തി, മൂക്കിൻതുമ്പിലെ കണ്ണട ഒന്ന് നേരെയാക്കി ചിരിച്ചു. “മഴയെന്നും പറഞ്ഞ് നമ്മൾ മടി പിടിച്ചിരുന്നാലോ ഗായൂ? മഴയത്ത് സ്കൂളിൽ പോകാനല്ലേ രസം? നിനക്ക് ഞാൻ ഇന്ന് പുതിയൊരു കുട വാങ്ങിത്തരാം എന്ന് പറഞ്ഞിട്ടില്ലേ?”

    പുതിയ കുടയുടെ കാര്യം കേട്ടതോടെ ഗായത്രിയുടെ മടി മാറി. കഴിഞ്ഞ ആഴ്ച സ്കൂളിൽ നിന്ന് വരുമ്പോൾ കാറ്റിൽ അവളുടെ പഴയ കുടയുടെ കമ്പി ഒടിഞ്ഞിരുന്നു. അന്ന് മുതൽ അച്ഛന്റെ വലിയ കറുത്ത കുടയ്ക്കുള്ളിൽ പതുങ്ങിയാണ് അവൾ സ്കൂളിൽ പോയിരുന്നത്. ഇന്ന് സ്വന്തമായി ഒരു കുട കിട്ടാൻ പോകുന്നു!

    പ്രാതൽ കഴിക്കുമ്പോൾ അമ്മയുടെ വക പതിവ് ഉപദേശങ്ങൾ തുടങ്ങി. “വഴിയിൽ വെള്ളക്കെട്ടുള്ളടത്ത് ഇറങ്ങരുത്, ഉടുപ്പിൽ ചെളി ആക്കരുത്, ഉച്ചയ്ക്ക് ചോറ് മുഴുവൻ കഴിക്കണം…” ഗായത്രി തലയാട്ടി സമ്മതിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് അച്ഛനെ നോക്കി കണ്ണിറുക്കി കാണിച്ചു. അതൊരു രഹസ്യമായിരുന്നു, അമ്മയുടെ വഴക്കിൽ നിന്ന് രക്ഷപ്പെടാനുള്ള അച്ഛന്റെയും മകളുടെയും തന്ത്രം.

    തവിട്ടു നിറമുള്ള യൂണിഫോം ഇട്ട്, മുടി രണ്ട് വശത്തേക്കും പിന്നിയിട്ട്, നെറ്റിയിൽ വലിയൊരു പൊട്ടും തൊട്ട് ഗായത്രി തയ്യാറായി. അച്ഛൻ തന്റെ പഴയ സൈക്കിൾ ഉമ്മറത്തേക്ക് എടുത്തു വെച്ചു.

    “ഇന്ന് സൈക്കിളിലല്ല. നടന്നു പോകാം. വഴിയിൽ നിറയെ ചെളിയാണ്,” അച്ഛൻ പറഞ്ഞു.

    അവർ ഇറങ്ങാൻ തുടങ്ങിയപ്പോൾ മഴയുടെ ശക്തി അല്പം കുറഞ്ഞിരുന്നു. ഇടവഴിയിലൂടെ നടക്കുമ്പോൾ, നനഞ്ഞ മണ്ണിന്റെ ഗന്ധം ഗായത്രി ആവോളം ശ്വസിച്ചു. വഴി വക്കിലെ തൊട്ടാവാടികൾ മഴയത്ത് വാടി നിൽക്കുന്നു. ഇലകളിൽ മഴത്തുള്ളികൾ വജ്രം പോലെ തിളങ്ങുന്നു.

    “അച്ഛാ, ഈ മഴ എവിടെ നിന്നാ വരുന്നേ?” ഗായത്രിയുടെ സംശയങ്ങൾ ഒരിക്കലും അവസാനിക്കാറില്ല.

    “അത് കടലിലെ വെള്ളം സൂര്യൻ ചൂടാക്കുമ്പോൾ ആവിയായി മുകളിലേക്ക് പോകും. അവിടെ മേഘങ്ങളായി മാറും. പിന്നെ തണുക്കുമ്പോൾ മഴയായി പെയ്യും,” മാധവൻ മാഷ് ലളിതമായി പറഞ്ഞു കൊടുത്തു.

    “അപ്പൊ ഈ കാണുന്ന വെള്ളമൊക്കെ കടലിൽ നിന്ന് വന്നതാണോ?” അവൾ അത്ഭുതത്തോടെ ചോദിച്ചു.

    അച്ഛൻ ചിരിച്ചു കൊണ്ട് അവളുടെ കൈ മുറുകെ പിടിച്ചു. “അതെ, എല്ലാം ഒരിടത്ത് നിന്ന് തുടങ്ങി പല വഴികളിലൂടെ സഞ്ചരിച്ച്, ഒടുവിൽ ഒരിടത്ത് തന്നെ ചേരുന്നു. മനുഷ്യരുടെ ജീവിതം പോലെ.”

    അച്ഛൻ പറഞ്ഞതിന്റെ അർത്ഥം അന്ന് അവൾക്ക് മനസ്സിലായില്ലെങ്കിലും, ആ വാക്കുകൾ എവിടെയോ മനസ്സിൽ പതിഞ്ഞു.

    സ്കൂളിലേക്കുള്ള വഴിയിൽ വച്ചാണ് അവർ നാരായണൻ ചേട്ടന്റെ കട കണ്ടത്. നാരായണൻ ചേട്ടന്റെ കടയിൽ ഇല്ലാത്തതായി ഒന്നുമില്ല. മിഠായികൾ, പുസ്തകങ്ങൾ, പച്ചക്കറികൾ… കടയുടെ മുന്നിൽ തൂക്കിയിട്ടിരിക്കുന്ന വർണ്ണാഭമായ കുടകൾ കണ്ട് ഗായത്രിയുടെ കണ്ണുകൾ വിടർന്നു.

    “വാ, നമുക്ക് കുട വാങ്ങാം,” അച്ഛൻ കടയിലേക്ക് കയറി.

    ചുവപ്പിൽ വെളുത്ത പുള്ളികളുള്ള ഒരു ചെറിയ കുടയാണ് അവൾ തിരഞ്ഞെടുത്തത്. അത് കൈയിൽ കിട്ടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവൾക്ക്. ആ കുട നിവർത്തി പിടിച്ച് അവൾ അച്ഛന്റെ ഒപ്പം നടന്നു. ഇപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നില്ല എങ്കിലും, പുതിയ കുട മടക്കാൻ അവൾക്ക് മനസ്സില്ലായിരുന്നു.

    സ്കൂളിലെത്തിയപ്പോൾ കൂട്ടുകാരികളായ മീനുവും സഫിയയും ഓടി വന്നു. “ഹായ്! പുതിയ കുടയാണോ?” മീനു ആവേശത്തോടെ ചോദിച്ചു. “അതെ, അച്ഛൻ വാങ്ങിത്തന്നതാ,” ഗായത്രി അഭിമാനത്തോടെ പറഞ്ഞു.

    അന്ന് ക്ലാസ്സിലിരിക്കുമ്പോഴും അവളുടെ ശ്രദ്ധ മുഴുവൻ ജനലരികിൽ വെച്ചിരുന്ന ആ ചുവന്ന കുടയിലായിരുന്നു. ടീച്ചർ പാഠങ്ങൾ എടുക്കുന്നുണ്ടെങ്കിലും, ഗായത്രിയുടെ മനസ്സ് അച്ഛൻ പറഞ്ഞ കടലിന്റെയും മഴയുടെയും കഥയിലായിരുന്നു.

    വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോൾ മഴ വീണ്ടും ശക്തി പ്രാപിച്ചു. ഇത്തവണ അവൾക്ക് സ്വന്തം കുടയുണ്ടായിരുന്നു. പക്ഷേ കാറ്റ് ശക്തമായിരുന്നു. ചെറിയ കൈകൾ കൊണ്ട് കുട പിടിച്ചു നിൽക്കാൻ അവൾ പാടുപെട്ടു.

    “അച്ഛാ, കുട പറന്നു പോകുവാ…” അവൾ കരച്ചിലിന്റെ വക്കിലെത്തി. മാധവൻ മാഷ് പെട്ടെന്ന് തന്നെ അവളുടെ കുട മടക്കി തന്റെ വലിയ കുടയിലേക്ക് അവളെ ചേർത്തു നിർത്തി. “സാരമില്ല മോളേ… കാറ്റുള്ളപ്പോൾ വലിയ മരങ്ങൾ പോലും വീണു പോകും. അപ്പോൾ നമ്മൾ ഒതുങ്ങി നിൽക്കണം. കാറ്റ് കഴിയുമ്പോൾ തല ഉയർത്തി നിൽക്കാം.”

    അച്ഛന്റെ ആ ചൂടിൽ, ആ വലിയ കുടക്കീഴിൽ അവൾ സുരക്ഷിതയായിരുന്നു. എന്നും ഇങ്ങനെ അച്ഛന്റെ കൈ പിടിച്ച് നടന്നാൽ മതിയായിരുന്നു എന്ന് അവൾ ആഗ്രഹിച്ചു.

    വീട്ടിലെത്തിയപ്പോൾ അമ്മ ദേഷ്യത്തിലായിരുന്നു. “ഇതെന്താ ഇത്ര വൈകിയത്? ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു.” “വഴിയിൽ നല്ല വെള്ളമായിരുന്നു രാധേ, അതാ വൈകിയത്,” അച്ഛൻ ശാന്തമായി മറുപടി പറഞ്ഞു.

    അന്ന് രാത്രി, അത്താഴം കഴിഞ്ഞ് കിടക്കുമ്പോൾ പുറത്ത് ഇടിയും മിന്നലും ഉണ്ടായിരുന്നു. ഗായത്രി പേടിച്ച് അച്ഛനെ കെട്ടിപ്പിടിച്ചു. “പേടിക്കണ്ട ഗായൂ… മിന്നൽ വെളിച്ചമല്ലേ? ഇരുട്ടിനെ മാറ്റുന്ന വെളിച്ചം. ശബ്ദം കേട്ട് പേടിക്കരുത്.”

    അച്ഛൻ അവളുടെ തലയിൽ തലോടി ഉറക്കി. പിറ്റേന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആരും അറിഞ്ഞിരുന്നില്ല. ഗായത്രിയുടെ ജീവിതത്തിലെ നിഷ്കളങ്കമായ ബാല്യത്തിന്റെ അവസാന ദിനമായിരുന്നു അത്. ആ രാത്രിയിലെ മഴയ്ക്ക് വല്ലാത്തൊരു രൗദ്രഭാവമുണ്ടായിരുന്നു. മുറ്റത്തെ മാവിൻ കൊമ്പുകൾ ഒടിയുന്ന ശബ്ദം കേട്ടാണ് പാതിരാത്രിയിൽ ഗായത്രി ഞെട്ടിയുണർന്നത്.

    അവൾ നോക്കുമ്പോൾ അച്ഛൻ കട്ടിലിൽ ഇല്ല. ഉമ്മറത്ത് നിന്ന് അമ്മയുടെ കരച്ചിൽ കേൾക്കുന്നു. “മാധവേട്ടാ… അയ്യോ… ഒന്ന് നോക്കണേ…” ഗായത്രി ഓടി ഉമ്മറത്തെത്തി. അവിടെ കണ്ട കാഴ്ച അവളുടെ പിഞ്ചു മനസ്സിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മഴയത്ത് പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി, മുറ്റത്ത് വീണു കിടക്കുന്ന അച്ഛൻ!

    “അച്ഛാ!” അവളുടെ നിലവിളി ആ മഴയുടെ ഇരമ്പലിൽ അലിഞ്ഞു ചേർന്നു. ആ ചുവന്ന കുട, ഉമ്മറത്തെ കോലായിൽ അപ്പോഴും ചാരി വെച്ചിട്ടുണ്ടായിരുന്നു, തന്റെ ഉടമസ്ഥയുടെ ജീവിതം എന്നെന്നേക്കുമായി മാറാൻ പോകുന്നത് അറിയാതെ.

    (തുടരും…)

    Copyright © 2025 by Metro Journal All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, without the prior written permission of the publisher.

  • അപരാജിത: ഭാഗം 2: നിശ്ശബ്ദതയുടെ നിലവിളി

    അപരാജിത: ഭാഗം 2: നിശ്ശബ്ദതയുടെ നിലവിളി

    അപരാജിത: ഭാഗം 2: നിശ്ശബ്ദതയുടെ നിലവിളി

    എഴുത്തുകാരി: നിഹാര

    ആ രാത്രിയിലെ നിലവിളിക്ക് ഇടിമുഴക്കത്തേക്കാൾ ശബ്ദമുണ്ടായിരുന്നു. അമ്മയുടെ അലർച്ച കേട്ട് ഓടിക്കൂടിയ അയൽക്കാരുടെ ബഹളത്തിനിടയിൽ ഗായത്രി ആകെ പകച്ചുപോയി. ടോർച്ചിന്റെ വെളിച്ചങ്ങൾ മിന്നാമിനുങ്ങുകളെപ്പോലെ ഇരുട്ടിൽ പാഞ്ഞുനടന്നു. ആരോ ഒരാൾ മെയിൻ സ്വിച്ച് ഓഫ് ചെയ്തു. പിന്നെ മുറ്റത്ത് വലിയൊരു ബഹളമായിരുന്നു.

    “മാധവൻ മാഷ്…” “വൈദ്യുതി കമ്പി പൊട്ടി വീണതാ…” “ആശുപത്രിയിൽ കൊണ്ട് പോകാൻ വണ്ടി വിളിക്കൂ…”

    പലരും പലതും വിളിച്ചു പറയുന്നുണ്ടായിരുന്നു. നനഞ്ഞ മണ്ണിൽ വീണു കിടക്കുന്ന അച്ഛനെ കണ്ടപ്പോൾ ഗായത്രിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല. അയലത്തെ സുമതിയേച്ചി വന്ന് അവളെ എടുത്തുമാറ്റി അകത്തേക്ക് കൊണ്ടുപോയി. അപ്പോഴും അവളുടെ കണ്ണുകൾ ഉമ്മറത്തെ ഇരുട്ടിലേക്കാണ് ഉറ്റുനോക്കിയത്.

    അച്ഛനെ ആരൊക്കെയോ ചേർന്ന് ഒരു ജീപ്പിൽ കയറ്റി കൊണ്ടുപോയി. അമ്മയും കൂടെ പോയി. ഗായത്രിയെ സുമതിയേച്ചി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ആ രാത്രി അവൾ ഉറങ്ങിയില്ല. പുറത്ത് മഴ തോർന്നിരുന്നില്ല. ജനലിലൂടെ നോക്കുമ്പോൾ തന്റെ വീട്ടിൽ ആളുകൾ കൂടിനിൽക്കുന്നത് അവൾ കണ്ടു. അച്ഛൻ മടങ്ങി വരുമെന്നും, രാവിലെ ആ ചുവന്ന കുടയും ചൂടി സ്കൂളിൽ കൊണ്ടുപോകുമെന്നും അവൾ വെറുതെ ആശിച്ചു.

    പിറ്റേന്ന് ഉച്ചയോടെയാണ് അച്ഛനെ തിരികെ കൊണ്ടുവന്നത്. പക്ഷേ, അത് പഴയ അച്ഛനായിരുന്നില്ല. വെള്ള പുതപ്പിച്ച്, അനക്കമില്ലാതെ… വീടിന്റെ ഉമ്മറത്ത് കിടത്തിയപ്പോൾ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ ഗായത്രിയുടെ ഉള്ളിൽ ഭയമുണ്ടാക്കി. അമ്മ ഇത്രയധികം കരയുന്നത് അവൾ ഒരിക്കലും കണ്ടിട്ടില്ല.

    “ഗായു… അച്ഛനെ ഒരു നോക്ക് കണ്ടോളൂ…” ആരോ പറഞ്ഞു.

    സുമതിയേച്ചിയുടെ കൈയിൽ തൂങ്ങി അവൾ അച്ഛന്റെ അടുത്തേക്ക് ചെന്നു. ശാന്തമായി ഉറങ്ങുകയാണ്. മുഖത്ത് വലിയ മാറ്റമൊന്നുമില്ല. ആ മൂക്കിൻതുമ്പിലെ കണ്ണട മാത്രം കാണാനില്ല. അവൾ മെല്ലെ അച്ഛന്റെ കൈയിൽ തൊട്ടു. മരവിച്ച തണുപ്പ്. അവൾക്ക് പേടി തോന്നി കൈ പിൻവലിച്ചു.

    “അച്ഛാ…” അവൾ പതുക്കെ വിളിച്ചു. വിളി കേൾക്കില്ലെന്ന് അവൾക്ക് അറിയില്ലായിരുന്നു.

    ചടങ്ങുകൾ വേഗത്തിലായിരുന്നു. മുറ്റത്തിന്റെ തെക്കേ അറ്റത്ത് മാവിൻ ചുവട്ടിൽ ചിതയൊരുങ്ങി. അച്ഛൻ എന്നും വൈകുന്നേരങ്ങളിൽ ചാരുകസേരയിലിരുന്ന് നോക്കാറുള്ള അതേ മാവിൻ ചുവട്. ചിതയിലേക്ക് തീ പടരുമ്പോൾ ഗായത്രിക്ക് കരച്ചിൽ വന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് പൂർണ്ണമായി ഉൾക്കൊള്ളാൻ ആ ആറുവയസ്സുകാരിക്ക് കഴിഞ്ഞിരുന്നില്ല. അച്ഛൻ ഇനി വരില്ലേ? താൻ ഇനി ഒറ്റയ്ക്ക സ്കൂളിൽ പോകേണ്ടി വരുമോ?

    ചിതയിലെ തീ ആളിപ്പടരുമ്പോൾ പുകച്ചുരുളുകൾ ആകാശത്തേക്ക് ഉയർന്നു. തലേദിവസം അച്ഛൻ പറഞ്ഞ വാക്കുകൾ അവളുടെ ഓർമ്മയിൽ വന്നു. “വെള്ളം ആവിയായി മുകളിലേക്ക് പോകും… മേഘങ്ങളായി മാറും…” അച്ഛനും ഇതുപോലെ ആവിയായി മേഘങ്ങളുടെ അടുത്തേക്ക് പോവുകയാണോ? ഇനി മഴയായി പെയ്യുമോ?

    അന്ന് വൈകുന്നേരം വീട്ടിൽ വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു. ബന്ധുക്കൾ പലരും മടങ്ങിപ്പോയി. അമ്മ ഉമ്മറത്തെ തൂണിൽ ചാരിയിരുന്ന് ശൂന്യതയിലേക്ക് നോക്കുന്നു. ഗായത്രി പതുക്കെ അമ്മയുടെ അടുത്തേക്ക് ചെന്നു.

    “അമ്മേ…” രാധ മകളെ ചേർത്തു പിടിച്ചു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ തോർന്നിരുന്നില്ല. “നമുക്ക് ഇനി ആരുമില്ല മോളേ… നമ്മൾ ഒറ്റയ്ക്കായി…” അമ്മയുടെ ശബ്ദം ഇടറിയിരുന്നു.

    ഉമ്മറത്തെ മൂലയിൽ തലേദിവസം അച്ഛൻ വാങ്ങിത്തന്ന ചുവന്ന കുടയും, അച്ഛന്റെ വലിയ കറുത്ത കുടയും അപ്പോഴും ഇരിക്കുന്നുണ്ടായിരുന്നു. കറുത്ത കുടയുടെ അരികിൽ ആ ചെറിയ ചുവന്ന കുട വല്ലാതെ ഒറ്റപ്പെട്ടതുപോലെ അവൾക്ക് തോന്നി.

    ആദ്യമായി ഗായത്രിക്ക് വിശപ്പ് തോന്നിയില്ല. ഉറക്കം വന്നില്ല. വീടിന്റെ ഓരോ കോണിലും അച്ഛന്റെ സാന്നിധ്യം അവൾക്ക് അനുഭവപ്പെട്ടു. അച്ഛന്റെ പുസ്തകങ്ങൾ, പേന, കണ്ണടയുടെ പെട്ടി… എല്ലാം അവിടെ തന്നെയുണ്ട്. അച്ഛൻ മാത്രം ഇല്ല. മരണം എന്നത് തിരിച്ചു വരവില്ലാത്ത യാത്രയാണെന്ന് ആ രാത്രി അവൾ പഠിച്ചു തുടങ്ങുകയായിരുന്നു.

    (തുടരും…)

    അപരാജിത: ഭാഗം 1: മഴ നനഞ്ഞ ഇടവഴികൾ

    Copyright © 2025 by Metro Journal All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, without the prior written permission of the publisher.