Category: National

  • വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് സ്മൃതിയും പലാഷും

    വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് സ്മൃതിയും പലാഷും

    വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് സ്മൃതിയും പലാഷും

    മുംബൈ: വിവാഹത്തിൽ നിന്നും പിന്മാറുന്നുവെന്ന് വ‍്യക്തമാക്കിയതിനു പിന്നാലെ സംഗീത സംവിധായകൻ പലാഷ് മുച്ഛലും ഇന്ത‍്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു.

    പരസ്പരം അൺഫോളോ ചെയ്തെങ്കിലും പലാഷ് മുച്ഛലിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും സ്മൃതിയുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയെയും വനിതാ താരങ്ങളായ ഹർളീൻ ഡിയോൾ, മോനം ശർമ എന്നിവരെയും പലാഷ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

    അതേസമയം, വിവാഹം മാറ്റിവച്ചതിനു പിന്നാലെ തന്നെ സ്മൃതി പലാഷുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ‍്യമങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നു. സമൂഹമാധ‍്യമങ്ങളിലൂടെ തന്നെയായിരുന്നു വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന കാര‍്യം സ്മൃതി അറിയിച്ചത്.

    മുംബൈ: വിവാഹത്തിൽ നിന്നും പിന്മാറുന്നുവെന്ന് വ‍്യക്തമാക്കിയതിനു പിന്നാലെ സംഗീത സംവിധായകൻ പലാഷ് മുച്ഛലും ഇന്ത‍്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു.

    പരസ്പരം അൺഫോളോ ചെയ്തെങ്കിലും പലാഷ് മുച്ഛലിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും സ്മൃതിയുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയെയും വനിതാ താരങ്ങളായ ഹർളീൻ ഡിയോൾ, മോനം ശർമ എന്നിവരെയും പലാഷ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

    അതേസമയം, വിവാഹം മാറ്റിവച്ചതിനു പിന്നാലെ തന്നെ സ്മൃതി പലാഷുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ‍്യമങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നു. സമൂഹമാധ‍്യമങ്ങളിലൂടെ തന്നെയായിരുന്നു വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന കാര‍്യം സ്മൃതി അറിയിച്ചത്.

  • ‘ആര്യൻ നടുവിരൽ ഉയർത്തിക്കാട്ടിയത് ആൾക്കൂട്ടത്തെ അല്ല, മാനേജരെ’; വിശദീകരണവുമായി നടൻ സൈദ് ഖാൻ

    ‘ആര്യൻ നടുവിരൽ ഉയർത്തിക്കാട്ടിയത് ആൾക്കൂട്ടത്തെ അല്ല, മാനേജരെ’; വിശദീകരണവുമായി നടൻ സൈദ് ഖാൻ

    ‘ആര്യൻ നടുവിരൽ ഉയർത്തിക്കാട്ടിയത് ആൾക്കൂട്ടത്തെ അല്ല, മാനേജരെ’; വിശദീകരണവുമായി നടൻ സൈദ് ഖാൻ

    ബെംഗളൂരു: വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്‍റെ മകനും സംവിധായകനുമായ ആര്യൻ ഖാൻ. ബെംഗളൂരുവിലെ പബ്ബിൽ ആൾക്കൂട്ടത്തിന് നേരെ താരപുത്രൻ നടുവിരൽ ഉയർത്തി കാട്ടിയതാണ് വിവാദമായത്. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രാഷ്ട്രീയ നേതാവ് സമീർ അഹമ്മദിന്‍റെ മകനും നടനുമായ സൈദ് ഖാൻ രംഗത്തെത്തിയിരിക്കുകയാണ്. ആര്യൻ നടുവിരൽ ഉയർത്തിക്കാട്ടിയത് ആൾക്കൂട്ടത്തെ അല്ലെന്നും മാനേജറെ ആണെന്നുമാണ് സൈദ് പറയുന്നത്.

    ‘എനിക്ക് വർഷങ്ങളായി ആര്യനെ അറിയാം. ഞങ്ങൾ ഒരേ സ്ഥലത്തുനിന്നാണ് അഭിനയം പഠിച്ചത്. ബെംഗളൂരുവിലേക്ക് വരുന്നുണ്ടെന്ന് അവൻ എനിക്ക് മെസേജ് അയച്ചിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഒന്നിച്ച് പരിപാടിക്ക് എത്തിയത്. ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പേർ അവിടെയുണ്ടായിരുന്നു. ഒരുപാട് പേരുണ്ടെങ്കിൽ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ആര്യൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ മാനേജർ കൂടിയായ സുഹൃത്ത് ആൾക്കൂട്ടത്തെ പറഞ്ഞുവിടാം എന്ന് പറഞ്ഞ് പോയി. കുറേ നേരമായി അദ്ദേഹത്തെ കാണുന്നുണ്ടായിരുന്നില്ല. എന്താണ് നടക്കുന്നത് എന്നറിയാൻ ഞങ്ങൾ ബാൽക്കണിയിലേക്ക് പോയി. മാനേജരെ കണ്ടപ്പോൾ അവനോടാണ് ആര്യൻ നടുവിരൽ കാണിച്ചത്. അല്ലാതെ അവിടെ നിൽക്കുന്നവരെ അല്ല.’- സൈദ് പറഞ്ഞു.

    തന്‍റെ ബ്രാൻഡിന്‍റെ പ്രമോഷന് വേണ്ടിയാണ് ആര്യൻ ബെംഗളൂരുവിൽ എത്തിയത്. സംഭവത്തിൽ അഡ്വ. ഒസൈദ് ഹുസൈൻ എന്ന ആൾ ബെംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ നിരവധി പെൺകുട്ടികൾ ഉണ്ടായിരുന്നെന്നും ആര്യന്‍റെ പ്രവർത്തി അവരെ അപമാനിക്കുന്നതാണ് എന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.

  • കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല; വിമർശനവുമായി ഖുശ്ബു

    കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല; വിമർശനവുമായി ഖുശ്ബു

    കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല; വിമർശനവുമായി ഖുശ്ബു

    തൃശൂർ: എൽഡിഎഫ് സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും തമിഴ് നടിയുമായ ഖുശ്ബു. കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നത് മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ സ്വപ്നം മാത്രമാണെന്നും ഖുശ്ബു പറഞ്ഞു.

    ബിജെപി പ്രചാരണത്തിന് തൃശൂരിലെത്തിയപ്പോഴായിരുന്നു നടിയുടെ പരാമർശം. അബ്ദുൾ കലാം പറഞ്ഞതുപോലെ സ്വപ്നങ്ങൾ കാണുന്നത് നല്ലതാണെന്നും എന്നാൽ എൽഡിഎഫ് ഭൂരിപക്ഷം നേടി വിജയിക്കുമെന്ന മുഖ‍്യമന്ത്രിയുടെ സ്വപ്നം ഇവിടെ അവസാനിക്കുകയാണെന്നു പറഞ്ഞ ഖുശ്ബു ബിജെപി കേരളത്തിൽ വൻ വിജയം നേടുമെന്ന് കൂട്ടിച്ചേർത്തു.

  • വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു

    വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു. തമിഴ്നാട് വാൽപ്പാറയിലാണ് സംഭവം. അയ്യർപാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മകൻ സൈബുളാണ് (4) മരിച്ചത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തുള്ള വനത്തിൽ പാതി ഭക്ഷിച്ച നിലയിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.

    വാൽപ്പാറ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയുടെ മൃതദേഹം മാറ്റി. കുട്ടികളെ പുലി കടിച്ചുകൊണ്ടുപോവുന്ന സംഭവങ്ങൾ വാൽപ്പാറ‍യിൽ നിത‍്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ എട്ടുമാസത്തിനിടെ മൂന്നു കുട്ടികളെയാണ് പുലി പിടിച്ചത്.

  • 500 കിലോമീറ്റർ വരെ ₹7500 മാത്രം

    500 കിലോമീറ്റർ വരെ ₹7500 മാത്രം

    500 കിലോമീറ്റർ വരെ ₹7500 മാത്രം

    ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെ തുടർന്ന് രാജ്യത്ത് വ്യോമയാന മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. യാത്രക്കാരുടെ ചൂഷണം തടയുന്നതിനായി ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് പരമാവധി വില പരിധി (Fare Cap) നിശ്ചയിച്ചുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി.

    ​പുതിയ ഉത്തരവനുസരിച്ച്, 500 കിലോമീറ്റർ ദൂരപരിധിയിലുള്ള യാത്രകൾക്ക് പരമാവധി ₹7,500 മാത്രമേ വിമാനക്കമ്പനികൾക്ക് ഈടാക്കാൻ കഴിയൂ. ദൂരപരിധി അനുസരിച്ചുള്ള മറ്റ് നിരക്കുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

    • ​500 കി.മീ. വരെ: ₹7,500
    • ​500-1000 കി.മീ. വരെ: ₹12,000
    • ​1000-1500 കി.മീ. വരെ: ₹15,000
    • ​1500 കി.മീറ്ററിന് മുകളിൽ: ₹18,000

    ​സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ഈ നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കും യുഡിഎഫ്, പിഎസ്എഫ്, ടാക്‌സുകൾ എന്നിവയ്ക്കും ഈ പരിധി ബാധകമല്ല. അടിയന്തരമായി യാത്ര ചെയ്യേണ്ടവരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് തടയുക എന്നതാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

  • സാഹചര്യം മുതലെടുത്ത് യാത്രാനിരക്ക് കൂട്ടരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

    സാഹചര്യം മുതലെടുത്ത് യാത്രാനിരക്ക് കൂട്ടരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

    സാഹചര്യം മുതലെടുത്ത് യാത്രാനിരക്ക് കൂട്ടരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

    വിമാന നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. ചില വിമാനക്കമ്പനികൾ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. യാത്രാനിരക്കിന് പരിധി നിശ്ചയിക്കുകയും ഇത് ചൂണ്ടിക്കാട്ടി കമ്പനികൾക്ക് കത്തയക്കുകയും ചെയ്തു. പരിധി എത്രയാണ് നിശ്ചയിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല

    സ്ഥിതി നിയന്ത്രണത്തിൽ വരുന്നതുവരെ നിർദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകൾ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. മുൻനിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകി. നിർദേശിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.

    ഇൻഡിഗോയിലെ പ്രതിസന്ധിയെ തുടർന്ന് മറ്റ് കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് യാത്രക്കാർക്ക് ഇരുട്ടടിയായി. പല റൂട്ടുകളിലും പത്തിരട്ടിയോളമാണ് നിരക്ക് വർധിപ്പിച്ചത്. 30,000ത്തിന് മുകളിലാണ് ഡൽഹി -തിരുവനന്തപുരം നിരക്ക്. സാഹചര്യം മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
     

  • കർണാടകയിൽ റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ യുവതി മരിച്ചു

    കർണാടകയിൽ റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ യുവതി മരിച്ചു

    കർണാടകയിൽ റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ യുവതി മരിച്ചു

    കർണാടകയിൽ നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. മല്ലഷെട്ടിഹള്ളി സ്വദേശി അനിത(38)യാണ് മരിച്ചത്. രണ്ട് റോട്ട്‌വീലർ നായ്ക്കളാണ് യുവതിയെ ആക്രമിച്ചത്. ദാവൺഗെരെ ജില്ലയിലെ ഹൊന്നൂരുവിന് സമീപം ആണ് സംഭവം. 

    ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ശരീരത്തിന്റെ അമ്പതിടങ്ങളിൽ കടിയേറ്റു. നായകളെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷിച്ചിട്ടുണ്ട്. 

    കൃത്യമായ അന്വേഷണം നടക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

  • വിജയ്‌യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ; തമിഴ്‌നാട്ടിൽ പുതിയ സഖ്യമുണ്ടാകുമോ

    വിജയ്‌യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ; തമിഴ്‌നാട്ടിൽ പുതിയ സഖ്യമുണ്ടാകുമോ

    വിജയ്‌യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ; തമിഴ്‌നാട്ടിൽ പുതിയ സഖ്യമുണ്ടാകുമോ

    തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷനുമായ പ്രവീൺ ചക്രവർത്തി. വിജയ്‌യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രവീൺ ചക്രവർത്തി വിജയ്‌യെ കണ്ടത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യ സാധ്യത തേടിയാണെന്ന റിപ്പോർട്ടുകളുണ്ട്

    അതേസമയം തിരുച്ചിറപ്പള്ളിയിൽ കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസ്വാമി വിജയ്‌യുടെ പിതാവ് എസ്എ ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ ചടങ്ങിന് ശേഷം ഒരേ കാറിൽ തിരുവാരൂരിലേക്ക് പുറപ്പെട്ട ഇരുവരും 4 മണിക്കൂറോളം ചർച്ച നടത്തിയെന്നാണ് വിവരം. 

    അതേസമയം സംഭവത്തിൽ ഡിഎംകെ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കോൺഗ്രസ് സമിതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചർച്ച നടത്തിയിരുന്നു.
     

  • ഇന്നും നാളെയും സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

    ഇന്നും നാളെയും സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

    ഇന്നും നാളെയും സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

    ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്‌പെഷ്യൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന.

    37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. വിഷയത്തിൽ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം ഉന്നമിടുന്നത് ഇൻഡിഗോ കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നൽകിയ ഉത്തരവ് നടപ്പാക്കാത്തത് ഗുരുതര വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം

    അതേസമയം എയർ ഇന്ത്യ അടക്കം മറ്റ് വിമാന കമ്പനികൾ ഡിജിസിഎ നിർദേശം പാലിച്ചിട്ടുണ്ട്. വിമാന സർവീസുകൾ നിർത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി. രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട കൊച്ചി-ബംഗളൂരു ഇൻഡിഗോ റദ്ദാക്കി. 9.30ന് പുറപ്പെടേണ്ട കൊച്ചി-ഹൈദരാബാദും കൊച്ചി-ജമ്മു ഇൻഡിഗോയും റദ്ദാക്കി.
     

  • സുപ്രീം കോടതി ഇടപെട്ടു; ഇന്ത്യൻ പൗരത്വമുണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും മകനെയും തിരികെയെത്തിച്ചു

    സുപ്രീം കോടതി ഇടപെട്ടു; ഇന്ത്യൻ പൗരത്വമുണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും മകനെയും തിരികെയെത്തിച്ചു

    സുപ്രീം കോടതി ഇടപെട്ടു; ഇന്ത്യൻ പൗരത്വമുണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും മകനെയും തിരികെയെത്തിച്ചു

    ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ട് വയസുള്ള മകനെയും തിരികെ എത്തിച്ചു. സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. ബുധനാഴ്ചയാണ് ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചത്

    മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുകയായിരുന്നു. ബംഗാളിലെ മാൾഡയിൽ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒമ്പത് മാസം ഗർഭിണിയായ സൊനാലി ഖാത്തൂനും മകനും ഇന്ത്യയിൽ തിരികെ പ്രവേശിച്ചത്. ജൂൺ 27നാണ് അനധികൃതമായി രാജ്യത്ത് കടന്ന ബംഗ്ലാദേശ് പൗരൻമാരാണെന്ന് ആരോപിച്ച് ഡൽഹി പോലീസ് സൊനാലിയെയും ഭർത്താവിനെയും മകനെയും അടക്കം ആറ് പേരെ അറസ്റ്റ് ചെയ്തത്. 

    പിന്നാലെ ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തി. എന്നാൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സൊനാലിയെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തോട് നിർദേശിക്കുകയായിരുന്നു. സൊനാലിയുടെ പിതാവ് ഭോദു ഷെയ്ക്കിന്റെ ഇന്ത്യൻ പൗരത്വം ചോദ്യം ചെയ്യപ്പെടാത്തതിനാൽ, പൗരത്വ നിയമപ്രാകരം സൊനാലിയും കുട്ടികളും ഇന്ത്യൻ പൗരൻമാരായിരിക്കുമെന്നും കോടതി പറഞ്ഞിരുന്നു.