Category: Kerala

  • പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്, ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് മാർഗനിർദേശം നൽകി ഹൈക്കോടതി

    പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്, ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് മാർഗനിർദേശം നൽകി ഹൈക്കോടതി

    പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്, ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് മാർഗനിർദേശം നൽകി ഹൈക്കോടതി

    ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് നിർണായക നിർദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകൾ ഇല്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുത്. ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കുണ്ടെന്നും ഹൈക്കോടതി ഓർമിപ്പിച്ചു

    ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ മാർഗനിർദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പാക്കുകയും വേണം. തുടർ ചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം

    ആശുപത്രി റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കണം. ഓരോ ചികിത്സയുടെയും കൃത്യമായ നിരക്കുകൾ രോഗികൾക്കും ബന്ധുക്കൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയണമെന്നും കോടതി നിർദേശിച്ചു.
     

  • പ്രവസത്തിനിടെ കുഞ്ഞ് മരിച്ചു; ചിറ്റൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി

    പ്രവസത്തിനിടെ കുഞ്ഞ് മരിച്ചു; ചിറ്റൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി

    പ്രവസത്തിനിടെ കുഞ്ഞ് മരിച്ചു; ചിറ്റൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി

    പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ ചികിത്സാ പിഴവ് പരാതി. മതിയായ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ചിറ്റൂർ വണ്ടിത്താവളം നാരായണൻകുട്ടി- ആനന്ദി ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ രാത്രി മരിച്ചത്. 

    പ്രസവത്തിൽ കുഞ്ഞിന്റെ ഇടതുകൈക്ക് ഗുരുതര പരുക്കേറ്റെന്നും മതിയായ സംവിധാനങ്ങളില്ലാതെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചെന്നും കുടുംബം ആരോപിച്ചു. എന്നാൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.

    പരാതിയിൽ ഡിഎംഒ തലത്തിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഡെലിവറിയിൽ സങ്കീര്ണ്ണത ഉണ്ടായിട്ടും സുഖപ്രസവത്തിന് ഡോക്ടർമാർ കാത്തിരുന്നെന്നും ആരോപണമുണ്ട്. പ്രസവത്തിൽ കുട്ടിയുടെ ഇടതു കൈക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ശ്വാസം എടുക്കുന്നതിലും ബുദ്ധിമുട്ടുണ്ടായി. സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തത് മതിയായ സുരക്ഷ ഉറപ്പാക്കാതെയെന്നും പരാതിയുണ്ട്.

     

  • മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

    മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

    മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

    ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന് ജാമ്യമില്ല. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. രണ്ടു കേസുകളിലും ജാമ്യാപേക്ഷ നൽകിയിരുന്നു. രണ്ടും വിജിലൻസ് കോടതി തള്ളുകയായിരുന്നു.

    ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വർണമോഷണക്കേസിൽ ആറാം പ്രതിയുമാണ്. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. 

    റാന്നി ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രത്യേക അന്വേഷകസംഘം നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 22നാണ് കേസിൽ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

  • കുടുംബവഴക്ക്; മലപ്പുറം പൂക്കോട്ടൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു

    കുടുംബവഴക്ക്; മലപ്പുറം പൂക്കോട്ടൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു

    കുടുംബവഴക്ക്; മലപ്പുറം പൂക്കോട്ടൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു

    മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. അമീർ എന്ന 26കാരനാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ജുനൈദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം

    ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം കൊല നടത്താൻ ഉപയോഗിച്ച കത്തിയുമായി ജുനൈദ് പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. കുടുംബ ബാധ്യതകൾ, ബാങ്ക് ലോൺ എന്നിവയെ സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു

    സംഭവം നടക്കുന്ന സമയത്ത് ജുനൈദിന്റെ ഭാര്യയും കുട്ടികളും സ്ഥലത്തുണ്ടായിരുന്നില്ല. അമീർ അവിവാഹിതനാണ്. കറിക്കത്തി കൊണ്ടാണ് ജുനൈദ് സഹോദരനെ കുത്തിയത്.
     

  • സ്വർണാഭരണത്തിനായി കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്നു; തൃശ്ശൂരിൽ യുവതിയും സുഹൃത്തും പിടിയിൽ

    സ്വർണാഭരണത്തിനായി കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്നു; തൃശ്ശൂരിൽ യുവതിയും സുഹൃത്തും പിടിയിൽ

    സ്വർണാഭരണത്തിനായി കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്നു; തൃശ്ശൂരിൽ യുവതിയും സുഹൃത്തും പിടിയിൽ

    തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണിയാണ്(75) കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. 

    സംഭവത്തിൽ തങ്കമണിയുടെ മകൾ സന്ധ്യ(45), കാമുകൻ നിതിൻ(27) എന്നിവർ പിടിയിലായി. തങ്കമണിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതിനായിരുന്നു കൊലപാതകം. ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയ ശേഷം മൃതദേഹം രാത്രിയോടെ പറമ്പിൽ ഇടുകയായിരുന്നു. 

    തങ്കമണി തലയടിച്ച് വീണതാണെന്നാണ് മകൾ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്. ഇവരുടെ അയൽവാസി കൂടിയാണ് നിതിൻ. മൃതദേഹത്തിൽ കണ്ട പാടുകളും സംശയത്തിന് ഇടയാക്കിയിരുന്നു. സന്ധ്യക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിതിൻ അവിവാഹിതനാണ്.
     

  • വീണ്ടും കത്തിക്കയറി സ്വർണവില; പവന് ഒന്ന് ഒറ്റയടിക്ക് 1400 രൂപ വർധിച്ചു

    വീണ്ടും കത്തിക്കയറി സ്വർണവില; പവന് ഒന്ന് ഒറ്റയടിക്ക് 1400 രൂപ വർധിച്ചു

    വീണ്ടും കത്തിക്കയറി സ്വർണവില; പവന് ഒന്ന് ഒറ്റയടിക്ക് 1400 രൂപ വർധിച്ചു

    സ്വർണവില വീണ്ടും കത്തിക്കയറുന്നു. സംസ്ഥാനത്ത് പവന് ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരിടവേളക്ക് ശേഷം പവന്റെ വില വീണ്ടും 93,000 കടന്നു. 93,160 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്. 

    ഗ്രാമിന് 175 രൂപ വർധിച്ച് 11,645 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 145 രൂപ വർധിച്ച് 9360 രൂപയായി. വെള്ളി വിലയും വർധിച്ചിട്ടുണ്ട്. ഗ്രാമിന് 3 രൂപ ഉയർന്ന് 168 രൂപയായി. 

    രാജ്യാന്തരവിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. രാജ്യാന്തര വില ഔൺസിന് 4040 ഡോളറിൽ നിന്ന് 4146 ഡോളറിലേക്ക് മുന്നേറി. ഇതേ ട്രെൻഡ് തുടരുകയാണെങ്കിൽ കേരളത്തിൽ വില ഇനിയും വർധിച്ചേക്കും.
     

  • രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ചെയ്യേണ്ട കാര്യങ്ങൾ കോൺഗ്രസ് ചെയ്തു: ഷാഫി പറമ്പിൽ

    രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ചെയ്യേണ്ട കാര്യങ്ങൾ കോൺഗ്രസ് ചെയ്തു: ഷാഫി പറമ്പിൽ

    രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ചെയ്യേണ്ട കാര്യങ്ങൾ കോൺഗ്രസ് ചെയ്തു: ഷാഫി പറമ്പിൽ

    രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചുവെന്നും ഷാഫി പറമ്പിൽ എം പി. കൂടുതൽ നടപടി വേണമെങ്കിൽ പാർട്ടി നേതൃത്വവും കൂടി ആലോചിച്ച് തീരുമാനിക്കും. കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ടതുണ്ടെങ്കിൽ പാർട്ടി കൂടി ആലോചിച്ച് തീരുമാനിക്കും.

    ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സിപിഎം എന്ത് നടപടി സ്വീകരിച്ചു. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയോ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം, ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി ചെയ്തു. കൂടുതൽ പ്രതികരിക്കാനില്ല. ഇനി കൂടുതൽ കാര്യങ്ങൾ പാർട്ടി ചെയ്യേണ്ടതില്ല. ഇനി കൂടുതൽ ചെയ്യേണ്ടതുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ഷാഫി പറഞ്ഞു

    തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സ്ഥാനാർഥികളെ താഴെത്തട്ടിൽ നിന്നെടുത്തു. പരമാവധി പ്രശ്‌നങ്ങൾ ഒഴിവാക്കി സ്ഥാനാർഥികളെ നിർണയിച്ചു. പ്രശ്‌നങ്ങൾ കുറവുള്ളത് കോൺഗ്രസിലാണ്. തെരഞ്ഞെടുപ്പിനെ ഏറ്റവും കോൺഫിഡൻസോടെ സമീപിക്കുന്നത് യുഡിഎഫും കോൺഗ്രസുമാണെന്നും ഷാഫി പറഞ്ഞു
     

  • അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

    തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കക്കും ഭൂമധ്യരേഖയ്ക്കും സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-വടക്ക്പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്

    തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കും. മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് ഇന്തോനേഷ്യയിൽ കരയിൽ പ്രവേശിച്ചു.
     

  • കേരളത്തിലെ എസ് ഐ ആർ നടപടികൾ സ്റ്റേ ചെയ്യണം; ചാണ്ടി ഉമ്മൻ സുപ്രീം കോടതിയിൽ

    കേരളത്തിലെ എസ് ഐ ആർ നടപടികൾ സ്റ്റേ ചെയ്യണം; ചാണ്ടി ഉമ്മൻ സുപ്രീം കോടതിയിൽ

    കേരളത്തിലെ എസ് ഐ ആർ നടപടികൾ സ്റ്റേ ചെയ്യണം; ചാണ്ടി ഉമ്മൻ സുപ്രീം കോടതിയിൽ

    എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ സുപ്രീം കോടതിയിൽ. കേരളത്തിലെ എസ്‌ഐആർ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മൻ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരാൻ സുപ്രീം കോടതിയിൽ ചാണ്ടി ഉമ്മൻ അപേക്ഷ നൽകി.

    എസ്‌ഐആറിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിന് മുമ്പ് എന്യൂമേറഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന തിടുക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കി, ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പൂർത്തിയാക്കണമെന്ന നിർബന്ധമില്ലെന്നും രത്തൽ ഖേൽക്കർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു

    തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഷെഡ്യൂൾ അനുസരിച്ച് എന്യൂമറേഷൻ ഫോം സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്യാൻ ഡിസംബർ നാല് വരെ സമയമുണ്ട്. എന്നാൽ ചില ജില്ലകളിൽ രണ്ട് ദിവസത്തികം പൂർത്തിയാക്കണമെന്ന് നിർദേശിച്ചതായി രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നു. ബുധനാഴ്ച സുപ്രീം കോടതി ഹർജി പരിഗണിക്കും മുമ്പ് ജോലി പൂർത്തിയാക്കാൻ കമ്മീഷന് തിടുക്കമെന്ന ആക്ഷേപമാണ് ഉയർന്നത്. എന്നാൽ ഇത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇത് നിഷേധിച്ചിരുന്നു.

  • തൃശ്ശൂർ രാഗം തീയറ്റർ നടത്തിപ്പുകാരനെ വെട്ടിയ സംഭവം; പിന്നിൽ നിർമാതാവ് റാഫേലെന്ന് പരുക്കേറ്റ സുനിൽ

    തൃശ്ശൂർ രാഗം തീയറ്റർ നടത്തിപ്പുകാരനെ വെട്ടിയ സംഭവം; പിന്നിൽ നിർമാതാവ് റാഫേലെന്ന് പരുക്കേറ്റ സുനിൽ

    തൃശ്ശൂർ രാഗം തീയറ്റർ നടത്തിപ്പുകാരനെ വെട്ടിയ സംഭവം; പിന്നിൽ നിർമാതാവ് റാഫേലെന്ന് പരുക്കേറ്റ സുനിൽ

    തൃശ്ശൂർ രാഗം തീയറ്റർ നടത്തിപ്പുകാരൻ സുനിലിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രവാസി വ്യവസായിയും സിനിമാ നിർമാതാവുമായ റാഫേലിനെതിരെ ക്വട്ടേഷൻ ആരോപണം. ആക്രമിക്കപ്പെട്ട സുനിലാണ് ആരോപണം ഉന്നയിച്ചത്. തന്നെ വെട്ടിക്കൊല്ലാൻ സിജോയ്ക്ക് ക്വട്ടേഷൻ നൽകിയത് റാഫേൽ ആണെന്നാണ് സുനിൽ ആരോപിക്കുന്നത്. 

    സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെ ചൊല്ലി റാഫേലുമായി തർക്കമുണ്ടെന്ന് സുനിൽ പറയുന്നു. ഒരു വർഷം മുമ്പ് സിജോ ഭീഷണിപ്പെടുത്തിയത് റാഫേൽ പറഞ്ഞിട്ടാണെന്നും സുനിൽ പറഞ്ഞു. റാഫേലും സിജോയും ഒരു വർഷം മുമ്പത്തെ കേസിൽ കൂട്ടുപ്രതികളാണ്. ഇരിങ്ങാലക്കുട മാസ് തീയറ്റർ ഉടമയാണ് റാഫേൽ പൊഴേലിപറമ്പിൽ

    സുനിലിനെ വെട്ടിയ രണ്ട് ഗുണ്ടകൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. ക്വട്ടേഷൻ നൽകിയ സിജോ നേരത്തെ പിടിയിലായിരുന്നു.