Category: Kerala

  • രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

    രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

    രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

    തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ ഒളിവിൽ പോയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു.

    ആദ‍്യ സംഘത്തിൽ നിന്നും രാഹുലിന് വിവരങ്ങൾ ചോർന്നുവെന്ന നിഗമനത്തെത്തുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

    നേരത്തെ രാഹുലിനെതിരായ കേസിൽ അറസ്റ്റ് തടഞ്ഞതോടെ അന്വേഷണ സംഘം കർണാടകയിൽ നിന്നും മടങ്ങിയിരുന്നു. ഒളിവിൽ പോയി പത്ത് ദിവസങ്ങൾ പൂർത്തിയായിട്ടും രാഹുലിനെ ഇതുവരെ അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. നവംബർ 27നാണ് രാഹുലിനെതിരേ യുവതി മുഖ‍്യമന്ത്രിക്ക് പരാതി നൽകിയത്.

    പരാതി പൊലീസിനു കൈമാറിയതോടെയാണ് രാഹുൽ‌ ഒളിവിൽ പോയത്. അതേസമയം, 23 കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന രണ്ടാമത്തെ കേസിൽ രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. തിങ്കളാഴ്ചയോടെ കോടതി വിശദമായ വാദം കേൾക്കും.

  • രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

    രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

    രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

    തിരുവനന്തപുരം: പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം ചെയ്തു നൽകിയ രണ്ടു പേർ പിടിയിൽ. ജോസ്, റെക്സ് എന്നിവരാണ് പിടിയിലായത്.

    കർണാടക- തമിഴ്നാട് അതിർത്തിയായ ബാഗലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന രാഹുലിനെ ബെംഗളൂരുവിലേക്ക് എത്തിച്ചത് ഇവരാണെന്ന് പൊലീസ് വ‍്യക്തമാക്കി.

    ഇരുവരെയും ചോദ‍്യം ചെയ്യുകയും ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോർച‍്യൂണർ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വർഷങ്ങളായി ബെംഗളൂരുവിൽ താമസിക്കുന്ന ജോസിന് കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം.

    ലൈംഗിക പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയത്. 10 ദിവസം അന്വേഷണ സംഘം തെരച്ചിൽ നടത്തിയിട്ടും രാഹുലിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

  • 2012 മുതൽ വിരോധം; കാവ്യയുമായുള്ള ബന്ധം എന്തിന് മഞ്ജുവിനോട് പറഞ്ഞെന്ന് ദിലീപ് ചോദിച്ചു: അതിജീവിതയുടെ മൊഴി പുറത്ത്

    2012 മുതൽ വിരോധം; കാവ്യയുമായുള്ള ബന്ധം എന്തിന് മഞ്ജുവിനോട് പറഞ്ഞെന്ന് ദിലീപ് ചോദിച്ചു: അതിജീവിതയുടെ മൊഴി പുറത്ത്

    2012 മുതൽ വിരോധം; കാവ്യയുമായുള്ള ബന്ധം എന്തിന് മഞ്ജുവിനോട് പറഞ്ഞെന്ന് ദിലീപ് ചോദിച്ചു: അതിജീവിതയുടെ മൊഴി പുറത്ത്

    കൊച്ചി: ബലാത്സംഗത്തിനിരയായ നടിയുടെ മൊഴി പുറത്ത്. 2012 മുതൽ ദിലീപിന് തന്നോട് വൈരാഗ്യമുണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴിയിൽ പറയുന്നത്. മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്നും 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചുവെന്നും നടി പറയുന്നു.

    കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താൻ മറുപടി നൽകി. അതിന് തനിക്കെതിരേ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്നായിരുന്നു ദിലീപിന്‍റെ മറുപടി.

    കൂടാതെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചിരുന്നില്ലെന്നും ദിലീപുമായുളള പ്രശ്നം പറഞ്ഞുതീർക്കണമെന്ന് സിനിമാ മേഖലയിലുളള പലരും തന്നെ ഉപദേശിച്ചിരുന്നതായും അതിജീവിതയുടെ മൊഴിയില്‍ പറയുന്നു.

    കേസിൽ‌ തിങ്കളാഴ്ച വിധി വരാനിരിക്കെയാണ് വിചാരണ കോടതിയിൽ നൽകിയ കൂടുതൽ മൊഴികൾ പുറത്തു വരുന്നത്. അതിജീവിതയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നെന്നും എന്നാല്‍ നടന്നിരുന്നില്ലെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം ശ്രമത്തിലാണ് പദ്ധതി നടപ്പായതെന്നും വിവരമുണ്ട്.

  • ‘എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച’; ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

    ‘എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച’; ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

    ‘എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച’; ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

    ജമാഅത്തെ ഇസ്ലാമി നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ആവശ്യപ്പെട്ടതിനാലാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു. അന്ന് അവരെ മുഖത്ത് നോക്കി വർഗ്ഗീയ വാദികളെന്ന് താൻ വിളിച്ചു. എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

    വർഗീയ വാദികൾ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ജമാഅത്തെ നേതാക്കളെ കണ്ടത്. കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ട് കണ്ടു, അവർ പ്രശ്നക്കാർ ആണെന്ന് അവരോട് തന്നെ പറഞ്ഞിട്ടുണ്ട്. ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതിന്റെ കാരണം യുഡിഎഫ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

    1992 ൽ കോൺഗ്രസ് സർക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു. ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996 ൽ ജമാ അത്തെ ഇസ്ലാമി എൽഡിഎഫിന് ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയെന്ന് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം നൽകി. ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എൽഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    അതിനിടെ എൽഡിഎഫിന് ബന്ധമുണ്ടായത് ജമാത്തെ ഇസ്ലാമിയുമായി നേരിട്ടെന്നും എന്നാൽ യുഡിഎഫിന് വെൽഫയർ പാർട്ടിയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതികരിച്ചു. ജമാഅത്തെ എൽഡിഎഫ് ബന്ധം മറക്കരുതെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  • നല്ല അന്വേഷണം; ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

    നല്ല അന്വേഷണം; ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

    നല്ല അന്വേഷണം; ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

    കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധപ്പെട്ട് നല്ല അന്വേഷണമാണെന്നും ഹൈക്കോടതി തന്നെ അന്വേഷണത്തിൽ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    അതിദാരിദ്ര്യ മുക്തി സംബന്ധിച്ച് എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്‍റിൽ ഉന്നയിച്ചത് യുഡിഎഫിന്‍റെ കുബുദ്ധിയാണ്. ഇക്കാര്യത്തിൽ വേണുഗോപാലിനെ പോലുള്ളവർ മറുപടി പറയണം.

  • മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

    മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

    മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

    മുംബൈ: ക്രിസ്മസ് അവധിക്കാല യാത്രാത്തിരക്ക് കുറയ്ക്കാന്‍ മുംബൈയില്‍ നിന്ന് മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രതിവാര പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. കുര്‍ള ലോക്മാന്യ തിലക്-മംഗളൂരു ജങ്ഷന്‍ (01185) വണ്ടി എല്ലാ ചൊവ്വാഴ്ചയും ലോകമാന്യതിലക് ടെര്‍മിനസില്‍നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് ബുധനാഴ്ച മംഗളൂരുവിലെത്തും.

    ഈ വണ്ടി മംഗളൂരു ജങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.50-ന് മുംബൈയിലെത്തും. ഡിസംബര്‍ 16 മുതല്‍ ജനുവരി ആറുവരെയാണ് ഓടുക.

    എല്‍ടിടിയില്‍ നിന്ന് 18 മുതല്‍ വ്യാഴാഴ്ച വൈകിട്ട് 4ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി 11.30ന് തിരുവനന്തപുരം നോര്‍ത്തിലെത്തും. ജനുവരി 8 വരെ വ്യാഴാഴ്ചകളില്‍ സര്‍വീസ് നടത്തും.

  • ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളിൽ മറ്റന്നാൾ; ഇന്ന് കൊട്ടിക്കലാശം

    ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളിൽ മറ്റന്നാൾ; ഇന്ന് കൊട്ടിക്കലാശം

    ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളിൽ മറ്റന്നാൾ; ഇന്ന് കൊട്ടിക്കലാശം

    തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങുകയാണ്. കൊട്ടിക്കലാശത്തോടെയാണ് അവസാന ദിവസമായ പരസ്യപ്രചാരണത്തിന്റെ കൊടിയിറക്കം. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏഴ് ജില്ലകളിലാണ് നടക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി 75633 പേരാണ് മത്സര രംഗത്തുള്ളത്. 23576 വാർഡുകളിലേക്കാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ കണ്ണൂർ ജില്ലയിലെ 14 വാർഡുകളിൽ എതിർസ്ഥാനാർത്ഥികൾ ഇല്ലാതായതോടെ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടി.

    തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോർപ്പറേഷൻ, 39 മുനിസിപ്പാലിറ്റി, ഏഴ് ജില്ലാ പഞ്ചായത്ത്, 75 ബ്ലോക്ക് പഞ്ചായത്ത്, 471 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ജനങ്ങൾ വിധിയെഴുതുക. ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിൽ ചൊവ്വാഴ്ച വിധി എഴുതുമ്പോൾ ബാക്കിയുള്ള ജില്ലകളിൽ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് ചൊവ്വാഴ്ച രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

    വികസന തുടർച്ച ഉറപ്പു നൽകിയുള്ള പ്രചാരണത്തിൽ എൽഡിഎഫ് തന്നെയാണ് ഒരുപടി മുന്നിലുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫിന് തന്നെയായിരുന്നു മേൽക്കൊയ്മ. എന്നാൽ തീവ്ര വർഗീയ കൂട്ടുകെട്ടും എംഎൽഎയുടെ ലൈംഗിക ആരോപണ കേസും യുഡിഎഫിന് പ്രധാന വെല്ലുവിളിയാവുകയാണ്. മതിയായ സ്ഥാനാർത്ഥികൾ ഇല്ലാത്തതായതോടെ ബിജെപിയും തെരഞ്ഞെടുപ്പ് ചിത്രത്തിലില്ല. അങ്ങനെ ഡിസംബർ 13ന് വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ 1199 തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ ഭരണസമിതിയിൽ ആര് വാഴും, ആര് വീഴും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

  • നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഗുരുതര കണ്ടെത്തൽ: കേസ് അട്ടിമറിക്കാൻ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ്

    നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഗുരുതര കണ്ടെത്തൽ: കേസ് അട്ടിമറിക്കാൻ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ്

    നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഗുരുതര കണ്ടെത്തൽ: കേസ് അട്ടിമറിക്കാൻ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ്

    നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചുവെന്ന് അന്വേഷണസംഘം. ‘ദിലീപിനെ പൂട്ടണം’ എന്നായിരുന്നു വാട്സാപ്പ് ഗ്രൂപ്പിന്റെ പേര്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തിതീർക്കാനായിരുന്നു ഇത്. മഞ്ജു വാര്യരുടെയും, എഡിജിപി ബി.സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തിയായിരുന്നു ഗ്രൂപ്പ്.

    താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് ദിലീപ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

    പരസ്പരം ചാറ്റ് ചെയ്യുന്ന തരത്തിലുള്ള സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങൾ ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് കണ്ടെത്തൽ. ഇതിൽ സ്‌ക്രീൻഷോട്ട് സഹിതമുള്ള തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ നാളെയാണ് വിധി വരുന്നത്. ഏഴര വർഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. കേസിൽ ആകെ 10 പ്രതികൾ. ബലാൽസംഗ കൊട്ടേഷന് ഗൂഢാലോചന നടത്തിയത് 8-ാം പ്രതി ദിലീപ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ഒന്നര കോടിയുടെ കൊട്ടേഷനാണ് ദിലീപ് നൽകിയത്.

  • കൊല്ലത്ത് നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു

    കൊല്ലത്ത് നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു

    കൊല്ലത്ത് നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു

    കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു. പത്തിലധികം ബോട്ടുകൾക്കാണ് പുലർച്ചെയോടെ തീപിടിച്ചത്.
    ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് തീ അണക്കാൻ ശ്രമം തുടരുന്നു. ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ആളാപായമില്ല. ഡീസൽ ടാങ്കുകൾക്ക് തീ പിടിച്ചതും അഗ്നിബാധയുടെ വ്യാപ്തി കൂട്ടി.

    പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സമീപമുള്ള ബോട്ടുകളിൽ ചിലത് അഴിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ചില ബോട്ടുകളിലേക്ക് അ​ഗ്നിരക്ഷാ സേനയ്ക്ക് എത്താൻ കഴിഞ്ഞിട്ടില്ല.

  • ഗോവയില്‍ ബാഗ ബീച്ചിലെ ക്ലബില്‍ വന്‍ തീപിടിത്തം; 23 പേര്‍ മരിച്ചു

    ഗോവയില്‍ ബാഗ ബീച്ചിലെ ക്ലബില്‍ വന്‍ തീപിടിത്തം; 23 പേര്‍ മരിച്ചു

    ഗോവയില്‍ ബാഗ ബീച്ചിലെ ക്ലബില്‍ വന്‍ തീപിടിത്തം; 23 പേര്‍ മരിച്ചു

    പനാജി:  ഗോവയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 23 പേര്‍ മരിച്ചു. ബാഗ ബീച്ചിലെ ക്ലബിലാണ് തീപിടിത്തമുണ്ടായത്. 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് 

    സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്. മരിച്ചവരില്‍ കൂടുതലും ക്ലബ് ജീവനക്കാരാണ്. അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി.