Category: Kerala

  • മുഖ്യമന്ത്രിക്കെതിരായ കൊലവിളി പരാമർശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു

    മുഖ്യമന്ത്രിക്കെതിരായ കൊലവിളി പരാമർശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു

    മുഖ്യമന്ത്രിക്കെതിരായ കൊലവിളി പരാമർശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിൽ കൊലവിളി പരാമർശം നടത്തിയ കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബർ പോലീസാണ് കേസെടുത്തത്. അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ നൽകിയ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്

    സിഎംസി സന്ന്യാസിനി സമൂഹത്തിലെ അംഗമായിരുന്നു ടീന ജോസ്. സഭാ നടപടികൾക്ക് വിധേയയായി 2009ൽ കന്യാസ്ത്രീ പട്ടം നഷ്ടപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിവാദ കമന്റ്

    അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും എന്നായിരുന്നു ടീന ജോസിന്റെ കമന്റ്. ഇത് വിവാദമായതോടെ ടീനയെ തള്ളി സിഎംസി സന്ന്യാസിനി സമൂഹം രംഗത്തുവന്നിരുന്നു.
     

  • പത്മകുമാറിനെ ഇന്ന് എസ് ഐ ടി കസ്റ്റഡിയിൽ വാങ്ങും

    പത്മകുമാറിനെ ഇന്ന് എസ് ഐ ടി കസ്റ്റഡിയിൽ വാങ്ങും

    പത്മകുമാറിനെ ഇന്ന് എസ് ഐ ടി കസ്റ്റഡിയിൽ വാങ്ങും

    ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കൊള്ളയിൽ മുഖ്യസൂത്രധാരൻ പത്മകുമാറെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നുമാണ് എസ്‌ഐടിയുടെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പത്മകുമാറിന്റെ ഇടപാടുകളിൽ വിശദമായ പരിശോധന നടത്തും. 

    ചോദ്യം ചെയ്യലിൽ പത്മകുമാർ നടത്തുന്ന വെളിപ്പെടുത്തൽ ഇനി നിർണ്ണായകമാണ്. എന്നാൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചിട്ടുണ്ടെന്നും കസ്റ്റഡി വേണ്ടെന്നുമാണ് പത്മകുമാറിന്റെ അഭിഭാഷകന്റെ വാദം. പത്മകുമാറിനെ നേരിട്ട് ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഥലത്ത് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് ക്രമീകരിച്ചിരിക്കുന്നത്. 

    ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും അറസ്റ്റിലായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും. അതേസമയം, ശബരിമല സ്വർണ്ണകൊള്ള കേസിൽ നാലാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ വിജിലൻസ് കേസുകൾ പരിഗണിക്കുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
     

  • എസ് ഐ ആറിന് അടിയന്തര സ്റ്റേ കിട്ടുമോ; കേരളത്തിൽ നിന്നുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

    എസ് ഐ ആറിന് അടിയന്തര സ്റ്റേ കിട്ടുമോ; കേരളത്തിൽ നിന്നുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

    എസ് ഐ ആറിന് അടിയന്തര സ്റ്റേ കിട്ടുമോ; കേരളത്തിൽ നിന്നുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

    കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.എസ്‌ഐആർ നടപടികളിൽ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിക്കും.

    തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആർ പ്രക്രിയ ഇപ്പോൾ പ്രായോഗികം അല്ല എന്ന ഭരണപരമായ പ്രശ്‌നമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുക. ബിഎൽഒമാരുടെ ജോലി സമ്മർദ്ദം, കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങളും ഹർജിക്കാർ കോടതിയെ അറിയിക്കും. 

    ഹർജികളിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി സുപ്രീംകോടതി തേടിയിരുന്നു. കേരളത്തിലെ എസ്‌ഐആറിനെതിരെ സംസ്ഥാന സർക്കാരിന് പുറമേ സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് കോടതിയെ സമീപിച്ചത്.

  • ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

    ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

    ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

    തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർഥി മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആംആദ്മി പാർട്ടി സ്ഥാനാർഥി ടിഎസ് രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

    സർവീസിൽ നിന്ന് വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രചാരണ പോസ്റ്ററുകളിൽ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ കറുത്ത പെയിന്റ് ഉപയോഗിച്ച് മായ്ച്ചു. 

    ബാക്കിയിടങ്ങളിൽ ബിജെപി പ്രവർത്തകർ റിട്ടയേർഡ് എന്ന് ചേർത്തു. ശാസ്താമംഗലം ഡിവിഷനിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായി ശ്രീലേഖ മത്സരിക്കുന്നത്. പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും തന്നെ എല്ലാവർക്കും അറിയാമെന്ന് ശ്രീലേഖ പ്രതികരിച്ചു.
     

  • എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

    എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

    എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം: എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. 

    രതീഷ് -ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) ആണ് മരിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

  • രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കൾക്കൊപ്പം വേദി പങ്കിടരുത്; പെൺകുട്ടി പരാതിയുമായി മുന്നോട്ടു പോകണമെന്നും മുരളീധരൻ

    രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കൾക്കൊപ്പം വേദി പങ്കിടരുത്; പെൺകുട്ടി പരാതിയുമായി മുന്നോട്ടു പോകണമെന്നും മുരളീധരൻ

    രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കൾക്കൊപ്പം വേദി പങ്കിടരുത്; പെൺകുട്ടി പരാതിയുമായി മുന്നോട്ടു പോകണമെന്നും മുരളീധരൻ

    ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനാർഥികൾക്കായി വോട്ടുപിടിക്കുന്നതിൽ പ്രശ്നമില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എന്നാൽ നേതാക്കളുമായി വേദി പങ്കിടരുത്. പാർട്ടി നടപടികളിൽ പങ്കെടുക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് അവകാശമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

    അദ്ദേഹത്തെ സഹായിച്ച പ്രവർത്തകർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അവർക്ക് വേണ്ടി ഡോർ ടു ഡോർ ക്യാംപെയ്ൻ നടത്തുന്നതിൽ തടസമൊന്നുമില്ല. പക്ഷേ പാർട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ പാർട്ടിയുടെ നടപടിക്രമങ്ങളിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് അവകാശമില്ല. കാരണം അദ്ദേഹം സസ്പെൻഷനിലാണ്. 

    പാർട്ടിയെ സംബന്ധിച്ച് ഇപ്പോൾ അദ്ദേഹം പുറത്താണ് നിൽക്കുന്നത്. കൂടുതലായുള്ള നടപടികൾ സ്വീകരിക്കേണ്ട കാര്യം ഇപ്പോഴില്ല. തെറ്റാര് ചെയ്താലും ശിക്ഷിക്കപ്പെടണം. പെൺകുട്ടി ധൈര്യമായി പരാതിയുമായി മുന്നോട്ട് പോകണമെന്നും മുരളീധരൻ പറഞ്ഞു

  • ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; തിരുവനന്തപുരത്ത് റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നു

    ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; തിരുവനന്തപുരത്ത് റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നു

    ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; തിരുവനന്തപുരത്ത് റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നു

    കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം റെയിൽവേ പോലീസാണ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ കൊച്ചിയിലും ബണ്ടിച്ചോറിനെ കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ ബണ്ടി ചോറിനെ റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്

    ബണ്ടി ചോർ പല കാര്യങ്ങളാണ് പറയുന്നതെന്ന് റെയിൽവേ പോലീസ് അറിയിച്ചു. ഇയാളുടെ കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിന്റെ നമ്പറും മാത്രമാണ്. പേരൂർക്കട സ്റ്റേഷനിൽ നിന്ന് 76,000 രൂപ കിട്ടാനുണ്ടെന്ന് ബണ്ടി ചോർ പറയുന്നു. ഇന്നലെ സ്റ്റേഷനിലും ഇയാൾ പോയിരുന്നു

    കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വെച്ച് റെയിൽവേ പോലീസ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായി ഒന്നും കണ്ടെത്താതിനാൽ ചോദ്യം ചെയ്യലിന് ശേഷം പിന്നീട് വിട്ടയക്കുകയായിരുന്നു.
     

  • ശബരിമല സ്വർണക്കൊള്ള; അപകീർത്തികരമായ പരാമർശത്തിൽ കെഎം ഷാജഹാനെതിരെ കേസ്

    ശബരിമല സ്വർണക്കൊള്ള; അപകീർത്തികരമായ പരാമർശത്തിൽ കെഎം ഷാജഹാനെതിരെ കേസ്

    ശബരിമല സ്വർണക്കൊള്ള; അപകീർത്തികരമായ പരാമർശത്തിൽ കെഎം ഷാജഹാനെതിരെ കേസ്

    ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തിൽ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്

    ശബരിമല സ്വർണപ്പാളി കടത്തുമായി എഡിജിപി എസ് ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ഷാജഹാൻ യൂട്യൂബ് ചാനൽ വഴി മൂന്ന് വീഡിയോ ചെയ്തുവെന്നാണ് പരാതി. നേരത്തെ സിപിഎം നേതാവ് കെജെ ഷൈൻ, വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണൻ എന്നിവർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഷാജഹാനെ അറസ്റ്റ് ചെയ്തിരുന്നു

    എസ് ശ്രീജിത്ത് ശബരിമല ചീഫ് പോലീസ് കോർഡിനേറ്ററായ കാലത്താണ് തട്ടിപ്പ് നടന്നതെന്നും ഇതിൽ പോലീസിനും പങ്കുണ്ടെന്ന വീഡിയോ ഷാജഹാൻ അപ്ലോഡ് ചെയ്‌തെന്നാണ് പരാതി. ഈ വീഡിയോ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.