Author: admin

  • വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ തെങ്കാശിയിൽ; പോലീസിനെ കണ്ട് മലമുകളിലേക്ക് ഓടിക്കയറി

    വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ തെങ്കാശിയിൽ; പോലീസിനെ കണ്ട് മലമുകളിലേക്ക് ഓടിക്കയറി

    വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ തെങ്കാശിയിൽ; പോലീസിനെ കണ്ട് മലമുകളിലേക്ക് ഓടിക്കയറി

    തൃശൂർ വിയ്യൂർ ജയിൽ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ എത്തി. അമ്പതോളം വരുന്ന തമിഴ്‌നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു. ബാലമുരുകനായി പരിശോധന ഊർജിതമാക്കിയിരിക്കുകയാണ് തമിഴ്‌നാട് പോലീസ്. ഭാര്യയെ കാണാൻ വേണ്ടിയാണ് തെങ്കാശിയിൽ എത്തിയത്.

    ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. അമ്പതോളം വരുന്ന തമിഴ്‌നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ ഓടി രക്ഷപ്പെടുകയായിരുന്നു. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിൻ മുകളിലേക്ക് ഓടിക്കയറിയ ബാലമുരുകനെ പിന്തുടർന്ന് പോലീസ് സംഘവും മലകയറിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.

    ഇതിനിടെ അഞ്ച് പോലീസുകാർ മലയിൽ നിന്ന് ഇറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവിൽ ഫയർഫോഴ്‌സ് എത്തി ഇന്ന് രാവിലെ ആണ് മലയിൽ കുടുങ്ങിയ പോലീസുകാരെ താഴെ ഇറക്കിയത്. ഇതിനിടെ മഴ പെയ്തതും തിരച്ചിൽ ശ്രമം ദുഷ്‌കരമാക്കി. ബാലമുരുകൻ മലയിൽ തന്നെ ഉണ്ട് എന്നാണ് തമിഴ്‌നാട് പോലീസിന്റെ നിഗമനം.

  • കൊല്ലം ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞു താണു; സർവീസ് റോഡ് തകർന്നു

    കൊല്ലം ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞു താണു; സർവീസ് റോഡ് തകർന്നു

    കൊല്ലം ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞു താണു; സർവീസ് റോഡ് തകർന്നു

    കൊല്ലം ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാർശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ സർവീസ് റോഡ് തകർന്നു. മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു.

    ദേശീയപാത ഇടിയുന്ന സമയത്ത് സർവീസ് റോഡിൽ സ്‌കൂൾ വാൻ അടക്കമുള്ള വാഹനങ്ങലുണ്ടായിരുന്നു. വണ്ടികളിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആർക്കും പരുക്കില്ല. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു താഴ്ന്നത്. 

    റോഡിൽ തിരക്കേറിയ സമയത്താണ് അപകടം നടന്നത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. വാഹനങ്ങൾ തീരദേശപാത വഴി തിരിച്ചുവിടുകയാണ്.
     

  • ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശാന്തൻപാറ ടാങ്ക് മേട് സ്വദേശി പുകഴേന്തി(14)യാണ് മരിച്ചത്. ചിന്നക്കനാൽ ഫാത്തിമ മാതാ സ്‌കൂൾ വിദ്യാർഥിയാണ്. 

    ആത്മത്യയെന്നാണ് പ്രാഥമിക നിഗമനം. പുകഴേന്തി ഇന്ന് സ്‌കൂളിൽ പോയിരുന്നില്ല. വീട്ടിലുള്ളവർ ജോലിക്ക് പോയ ശേഷം മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടെ വെച്ചാണ് ജീവനൊടുക്കിയത്. 

    വീട്ടിലെത്തിയ പോസ്റ്റ്മാനാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിച്ചു. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
     

  • ക്രിസ്മസ്-പുതുവത്സരം: സ്‌പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

    ക്രിസ്മസ്-പുതുവത്സരം: സ്‌പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

    ക്രിസ്മസ്-പുതുവത്സരം: സ്‌പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

    ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും സ്‌പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. സ്‌പെഷ്യൽ സർവീസിന്റെ ബുക്കിംഗ് ആരംഭിച്ചു. ഡിസംബർ 19 മുതൽ ജനുവരി 5 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസുകൾ നടത്തും

    നിലവിലെ സർവീസുകൾക്ക് പുറമെയാണ് സ്‌പെഷ്യൽ സർവീസുകൾ ക്രമീകരിച്ചത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്, എറണാകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപാട്, കോട്ടയം, പാലാ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ

    ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും സർവീസുകളുണ്ടാകും. അതുപോലെ കോഴിക്കോട്, മലപ്പുറം, സുൽത്താൻ ബത്തേരി, തൃശ്ശൂർ, എറണാകുളം, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപാട്, കോട്ടയം, പാലാ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് അധിക സർവീസുകളുണ്ടാകും
     

  • പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിൻവലിച്ചു

    പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിൻവലിച്ചു

    പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിൻവലിച്ചു

    സർവീസുകൾ താറുമാറായതിന് പിന്നാലെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പിൻവലിച്ചു. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് പിൻവലിച്ചത്. 

    പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന പരിഷ്‌കാരങ്ങൾ കാരണം ഇൻഡിഗോയുടെ 700ഓളം സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു. ഇന്നലെ 550 സർവീസുകളും മുടങ്ങി. ഡൽഹി അടക്കമുള്ള വിമാനത്താവളങ്ങളിൽ വലിയ പ്രതിസന്ധിയാണ് ഇതേ തുടർന്നുണ്ടായത്. ഇതിന് പിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു

    ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടൽ. ഡൽഹിയിൽ മാത്രം 225 വിമാന സർവീസുകളാണ് റദ്ദാക്കിയത്. പാർലമെന്റിൽ വിഷയം ചർച്ചയാകുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
     

  • അയ്യോ ഞാനല്ലേ, എന്നെ വിട്ടേക്കൂ; രാഹുലിന്റെ ഗോഡ് ഫാദർ താങ്കളാണോ എന്ന ചോദ്യത്തിന് അടൂർ പ്രകാശ്

    അയ്യോ ഞാനല്ലേ, എന്നെ വിട്ടേക്കൂ; രാഹുലിന്റെ ഗോഡ് ഫാദർ താങ്കളാണോ എന്ന ചോദ്യത്തിന് അടൂർ പ്രകാശ്

    അയ്യോ ഞാനല്ലേ, എന്നെ വിട്ടേക്കൂ; രാഹുലിന്റെ ഗോഡ് ഫാദർ താങ്കളാണോ എന്ന ചോദ്യത്തിന് അടൂർ പ്രകാശ്

    രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ശക്തമായ നിലപാട് എടുത്തെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുലിനെതിരെ മുൻപ് കോൺഗ്രസിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം എവിടെയാണെന്ന് അറിയാവുന്ന ഏക ആൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അടൂർ പ്രകാശ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് ഉദ്യോഗസ്ഥർക്കും ആഭ്യന്തര വകുപ്പിനും അറിയാം. 

    പ്രതിയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞു. രാഹുലിന്റെ ഗോഡ്ഫാദർ താങ്കളാണോ എന്ന ചോദ്യത്തിന്, അയ്യോ ഞാനല്ലേ, എന്നെ അങ്ങ് വിട്ടേക്കൂ എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി.

    ശബരിമല സ്വർണക്കൊളള കേസിൽ ഇനിയും ജയിലിലേക്ക് പോകാൻ ധാരാളം ആളുകളുണ്ടെന്നും അവരും ഉടൻ ജയിലിലേക്ക് പോകുമെന്നാണ് കരുതുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. ശബരിമല സ്വർണക്കൊളള ചർച്ച ചെയ്യാതിരിക്കാൻ നീക്കം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെ ജയകുമാറിനെ പുതിയ ചുമതല ഏൽപ്പിച്ചത് സർക്കാരാണെന്നും അത് ശരിയോ തെറ്റോ എന്ന് കോടതി പരിശോധിക്കട്ടെയെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
     

  • റോഡ് നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

    റോഡ് നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

    റോഡ് നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

    തിരുവനന്തപുരത്ത് ഇരുചക്ര വാഹനം കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു. കരകുളം ഏണിക്കര ദുർഗ ലൈൻ ശിവശക്തിയിൽ ആകാശ് മുരളിയാണ്(30) മരിച്ചത്. വഴയിലക്ക് സമീപം പുരവൂർകോണത്ത് രോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിലാണ് സ്‌കൂട്ടർ വീണത്. 

    ഇന്ന് പുലർച്ചെയായിരുന്നു അപകടം. ടെക്‌നോപാർക്കിൽ ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. പുലർച്ചെയായതിനാൽ യുവാവിനെ ആരും ആദ്യം കണ്ടില്ല. പിന്നീടാണ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ ആകാശിനെ ഇതുവഴി കടന്നുപോയവർ കണ്ടത്. 

    ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴയില-പഴകുറ്റി നാലുവരി പാതയുടെ നിർമാണത്തിന്റെ ഭാഗമായി കലുങ്ക് പണി നടക്കുന്ന സ്ഥലമാണിത്.
     

  • സിഎം വിത്ത് മീ പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

    സിഎം വിത്ത് മീ പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

    സിഎം വിത്ത് മീ പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

    മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ സിഎം വിത്ത് മീ യിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. വെൺമണി സ്വദേശി അർജുനാണ് അറസ്റ്റിലായത്. സിഎം വിത്ത് മീ പരിപാടിയിലേക്ക് വിളിച്ച ശേഷം ഇയാൾ സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. മ്യൂസിയം പോലീസാണ് അർജുനെ അറസ്റ്റ് ചെയ്തത്

    ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കാനുള്ള പരിപാടിയാണ് സിഎം വിത്ത് മീ. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിന്റെ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഉദ്യോഗസ്ഥർ ഫോൺ കോളിന് മറുപടി നൽകുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിന് കൈമാറുകയും ചെയ്യുന്നതാണ് പരിപാടി

    ടോൾ ഫ്രീ നമ്പറിലേക്ക് അർജുൻ സ്ഥിരമായി വിളിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്യുമായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. ഓൺലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ
     

  • വിസി നിയമനം: മുഖ്യമന്ത്രിയും ഗവർണറും സമയവായത്തിലെത്തിയില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി

    വിസി നിയമനം: മുഖ്യമന്ത്രിയും ഗവർണറും സമയവായത്തിലെത്തിയില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി

    വിസി നിയമനം: മുഖ്യമന്ത്രിയും ഗവർണറും സമയവായത്തിലെത്തിയില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി

    ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിൽ സർക്കാരിനും ഗവർണർക്കും അന്ത്യശാസനവുമായി സുപ്രീം കോടതി. ഇരു കൂട്ടർക്കും സമവായത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ തങ്ങൾ നിയമനം നടത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. പട്ടികയിൽ ഇല്ലാത്ത വ്യക്തിയെ നിയമിക്കാനുള്ള ഗവർണർ നീക്കാം സുപ്രീം കോടതി നിർദേശത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

    ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിൽ സർക്കാർ നൽകിയ മുൻഗണന പട്ടികയിൽ നിന്ന് നിയമനം നടത്താൻ ആകില്ലെന്നാണ് ഗവർണർ സുപ്രീം കോടതിയിൽ അറിയിച്ചത്. സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെ വിസിയായി നിയമനം നൽകുമെന്നും ഗവർണർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഇതിനെതിരെ സർക്കാരും കോടതിയെ സമീപിച്ചു. 

    കെടിയു മിനിറ്റ്സ് രേഖകൾ മോഷണം പോയ കേസിൽ സിസ തോമസ് പ്രതിയാണെന്നും, നിയമനം തടയണമെന്നുമാണ് സർക്കാർ നിലപാട്. തർക്കം രൂക്ഷമായതോടെയാണ് സുപ്രീംകോടതി അന്ത്യശാസനം നൽകിയത്. ഇരു കൂട്ടർക്കും സമവായത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ ഞങ്ങൾ നിയമനം നടത്തുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. 

  • കീഴടങ്ങാൻ ഉദ്ദേശ്യമില്ല: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ

    കീഴടങ്ങാൻ ഉദ്ദേശ്യമില്ല: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ

    കീഴടങ്ങാൻ ഉദ്ദേശ്യമില്ല: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ

    ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിനായി അഡ്വ. എസ് രാജീവ് ഹാജരാകും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. കേസ് ഇന്ന് അല്ലെങ്കിൽ നാളെ തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും

    രാഹുൽ തത്കാലം കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പുതിയ നീക്കത്തിലൂടെ മനസിലാകുന്നത്. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല. പരാതി നൽകിയത് യഥാർഥ രീതിയിലൂടെയല്ല. യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്റെ വാദങ്ങൾ

    ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നും രാഹുൽ ഹർജിയിൽ പറയുന്നു. വർഷങ്ങൾ നീണ്ടുനിന്ന ബന്ധം തകർന്നപ്പോഴാണ് ബലാത്സംഗ കേസായി മാറ്റിയത്. താനൊരു രാഷ്ട്രീയ നേതാവായതു കൊണ്ടാണ് തെരഞ്ഞെടുപ്പ് കാലത്ത് കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.