Blog

  • നടക്കുന്നത് ഏറ്റവും വലിയ താര കൈമാറ്റം; സഞ്ജു സാംസൺ ചെന്നൈയിലേക്കെന്ന് സൂചന

    നടക്കുന്നത് ഏറ്റവും വലിയ താര കൈമാറ്റം; സഞ്ജു സാംസൺ ചെന്നൈയിലേക്കെന്ന് സൂചന

    നടക്കുന്നത് ഏറ്റവും വലിയ താര കൈമാറ്റം; സഞ്ജു സാംസൺ ചെന്നൈയിലേക്കെന്ന് സൂചന

    മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കെന്ന് സൂചന. അടുത്ത സീസണിൽ സഞ്ജു ചെന്നൈക്ക് വേണ്ടി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ ചെന്നൈ രാജസ്ഥാന് കൈമാറും. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താര കൈമാറ്റമാണ് നടക്കാനൊരുങ്ങുന്നത്

    കഴിഞ്ഞ ഏതാനും നാളുകളായി ക്രിക്കറ്റ് ലോകത്തെ ചൂടേറിയ വിഷയമാണ് സഞ്ജുവിന്റെ ടീം മാറ്റം. ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് സഞ്ജു ചെന്നൈയിലെത്തുമെന്ന് കാത്തിരിക്കുന്നത്. ഇത് യാഥാർഥ്യമായി എന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം. ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ട്രാൻസ്ഫർ വിഷയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചതായി ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു

    സാങ്കേതിക നടപടികളുടെ കടമ്പ കൂടി കടന്നാൽ ട്രേഡിംഗ് പൂർത്തിയാകും. താരങ്ങളുടെ രേഖാമൂലമുള്ള സമ്മതം ലഭിച്ചു കഴിഞ്ഞാൽ ഫ്രാഞ്ചൈസികൾക്ക് അന്തിമ കരാറിനായി കൂടുതൽ ചർച്ചകൾ നടത്താം. അതേസമയം ട്രേഡിംഗിന് രവീന്ദ്ര ജഡേജക്ക് താത്പര്യമില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്‌
     

  • ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും

    ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്ത മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. 

    തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരത്തിലോ ഉള്ള മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 24 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
     

  • ആസൂത്രണം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ; നഷ്ടമായ 7 കോടി കണ്ടെത്തി

    ആസൂത്രണം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ; നഷ്ടമായ 7 കോടി കണ്ടെത്തി

    ആസൂത്രണം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ; നഷ്ടമായ 7 കോടി കണ്ടെത്തി

    ബംഗളൂരു കവർച്ചാക്കേസിലെ പണം പോലീസ് കണ്ടെത്തി. എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന പണമാണ് മോഷ്ടിച്ചത്. ചെന്നൈയിൽ നിന്നാണ് പണം കണ്ടെത്തിയത്. മോഷണത്തിന് പിന്നിൽ അഞ്ച് പേരടങ്ങുന്ന കവർച്ചാ സംഘമാണെന്ന് പോലീസ് അറിയിച്ചു. 

    പ്രതികളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഗോവിന്ദപുര പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ അപ്പണ്ണ നായ്കാണ് അറസ്റ്റിലായത്. കവർച്ച ആസൂത്രണം ചെയ്തത് അപ്പണ്ണയാണ്. എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച 7 കോടി രൂപയാണ് കൊള്ളയടിച്ചത്. 

    നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് കവർച്ചക്കാർ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റി കൊണ്ടുപോയി. ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
     

  • പ്രണയം: ഭാഗം 28

    പ്രണയം: ഭാഗം 28

    എഴുത്തുകാരി: കണ്ണന്റെ രാധ

    അപ്പോൾ നടക്കാത്ത കാര്യങ്ങൾ പറയാൻ വേണ്ടിയാണ് നീ എന്നെ വിളിച്ചത് അല്ലേ. മ്? ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവളുടെ മുഖം വല്ലാതെയായി, കണ്ണുകൾ ചുവന്നു തുടങ്ങി.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു തുടങ്ങിയ നിമിഷം അവനും വല്ലാതെ ആയി.. ആ കണ്ണുനീർ തന്റെ കൈവിരാൽ തുടച്ചുകൊണ്ട് അവൻ ചോദിച്ചു. എന്തുപറ്റി..? നന്ദേട്ടൻ ഇങ്ങനെയൊക്കെയാണോ മനസ്സിൽ ചിന്തിച്ചു വച്ചിരിക്കുന്നത്. അതാണോ ആഗ്രഹം.? ഇതൊന്നും നടക്കരുത് എന്ന്. സത്യം പറ, ശരിക്കും എന്നെ ഇഷ്ടമാണോ.? അതോ എന്നെ ഇഷ്ടമാണെന്ന് വെറുതെ അഭിനയിക്കുന്നതാണോ. അവന്റെ മുഖത്തേക്ക് നോക്കി അവൾ അങ്ങനെ ചോദിച്ചപ്പോൾ ഒരു നിമിഷം അവനും അമ്പരപ്പെട്ടവളെ നോക്കിയിരുന്നു. നിനിക്ക് അങ്ങനെ തോന്നുന്നുണ്ടോ.? ഞാൻ നിന്റെ മുൻപിൽ അഭിനയിക്കുകയാണെന്ന്. അരുതാത്ത എന്തോ കേട്ടതുപോലെ അവൻ നോക്കി. പിന്നല്ലാതെ ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് പറയുമ്പോൾ ഇത് നടക്കരുത് എന്നാണോ നന്ദേട്ടൻ ആഗ്രഹം.? ഒഴുകി വന്ന കണ്ണുനീരോടെ ചോദിച്ചവൾ എടി പൊട്ടി ഞാനൊരു തമാശ പറഞ്ഞതാ, നീ അതിങ്ങനെ സീരിയസ് ആയിട്ട് എടുത്താലോ. ഈ കാര്യത്തിൽ മാത്രം തമാശ വേണ്ടെ നന്ദേട്ട… നന്ദേട്ടന് അറിയില്ല ഞാൻ എത്രത്തോളം ഹൃദയം തന്ന സ്നേഹിക്കുന്നതെന്ന്.. നന്ദേട്ടൻ അപ്പുറം മറ്റൊരു സന്തോഷവും എനിക്കില്ല. അതിനപ്പുറം മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നുമില്ല. എനിക്ക് അതൊക്കെ അറിയാം.! ഞാൻ വെറുതെ ഒരു തമാശയായിട്ട് പറഞ്ഞതാ, അത് നിനക്ക് വിഷമമായെങ്കിൽ സോറി. അവളുടെ മുഖത്തേക്ക് നോക്കി ഒരു കുറ്റബോധത്തോടെ പറഞ്ഞപ്പോൾ വീണ്ടും അവൾക്ക് വേദന തോന്നി. അവൾ ഒന്നും പറയാതെ അവന്റെ കൈകളിൽ പിടിച്ച് ആ കൈകൾ തന്റെ കവിളോട് ചേർത്തുവച്ചുകൊണ്ട് ആ കൈയിൽ ചാഞ്ഞു കിടന്നു. എനിക്ക് നന്ദേട്ടൻ ഇല്ലാതെ പറ്റില്ല, അത്രത്തോളം ഞാൻ സ്നേഹിച്ചിട്ടുണ്ട്. അത് അറിയാൻ സാധിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിക്കുന്നുണ്ട്. പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. എനിക്ക് അതൊക്കെ അറിയാം, ഞാൻ അറിയാതെ പറഞ്ഞു പോയതാ. ഇനി ഒരിക്കലും അങ്ങനെ പറയില്ല.. അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവൾ കണ്ണുകൾ തുടച്ച് അവനെ ഒന്ന് നോക്കി.. എനിക്ക് ഉറപ്പു തരുമോ എന്തൊക്കെ പ്രതിസന്ധികൾ വന്നാലും ഇനി നമ്മൾ പിരിയുന്ന കാര്യത്തെപ്പറ്റി പറയില്ലെന്ന്… വലംകൈ നീട്ടി അവളത് ചോദിച്ചപ്പോൾ ചെറുചിരിയോടെ അവനാ കൈകൾക്ക് മുകളിൽ തന്റെ കൈകൾ വച്ചുകൊണ്ട് പറഞ്ഞു. ഇനി ഒരിക്കലും ഞാൻ അങ്ങനെ പറയില്ല… ഇനി നമ്മൾ തമ്മിൽ പിരിയുന്നുണ്ടെങ്കിൽ അത് എന്റെ മരണമായിരിക്കും പോരെ.. അവൻ ചോദിച്ചപ്പോൾ അവള് പെട്ടെന്ന് അവന്റെ വായ പൊത്തി കളഞ്ഞിരുന്നു… തിസന്ധ്യ നേരത്തെ ഇങ്ങനെയുള്ള വർത്തമാനങ്ങൾ ഒന്നും വേണ്ട നന്ദേട്ടാ…. അവൾ പറഞ്ഞപ്പോൾ അവൻ അവളെ തന്നെ നോക്കിയിരുന്നു. നിന്റെ ഒരു കാര്യം എന്ത് പറഞ്ഞാലും വിഷമം. ഇനി നീ പറ അതേപോലെ ഞാൻ സംസാരിക്കാം. അപ്പോൾ കുഴപ്പമില്ലല്ലോ, സന്തോഷമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതി നമ്മുടെ കല്യാണം, അത് കഴിഞ്ഞുള്ള കാര്യങ്ങൾ അങ്ങനെയൊക്കെ. അവള് അവന്റെ തോളിലേക്ക് ചാഞ്ഞു. കല്യാണം കഴിഞ്ഞ് ഉള്ള എന്ത് കാര്യങ്ങൾ..? കുസൃതിയോടെ അവൻ ചോദിച്ചു അവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി അമ്പലം മുറ്റത്ത് ഇരുന്ന് തന്നെ പറയണം ഇങ്ങനെ ഉള്ള വർത്തമാനം.. ശെടാ ഇതിപ്പോ എന്തുപറഞ്ഞാലും കുറ്റം ആണല്ലോ എങ്കിൽ നമുക്ക് അമേരിക്കയിൽ ട്രംപ് നടത്തിയ പ്രസംഗത്തെക്കുറിച്ച് സംസാരിച്ചാലോ.. അവൻ ചോദിച്ചപ്പോൾ അവൾ വീണ്ടും അവനെ ഒന്ന് കൂർപ്പിച്ച് നോക്കിയിരുന്നു. നന്ദേട്ടൻ എല്ലാം കളിയാ.. എങ്കിൽ ഇനി ഒന്നും പറയുന്നില്ല കുറച്ചു കാര്യം ചെയ്തു കാണിച്ചാലോ.,,? അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്തിരുത്തി കൊണ്ട് അവൻ ചോദിച്ചപ്പോൾ ആ മുഖത്ത് നാണം അല തല്ലി. നീണ്ട കൂവളം മിഴികൾ അടഞ്ഞു പോയി. അവൻ അവളുടെ കഴുത്തിൽ പിടിച്ചു തന്നോട് ചേർത്തു ആ കവിളിൽ ചുണ്ട് ചേർത്തു. അവന്റെ തോളിൽ അമർന്നു പോയി അവളുടെ കൈകൾ, വിരലാൽ അവൻ അവളുടെ ചുണ്ടിനു ചുറ്റും ഒരു കളം വരച്ചു. അവളുടെ കൈകൾ അവന്റെ പിൻകഴുത്തിൽ അമർന്നു. തന്റെ വിരലാൽ അവളുടെ ചുണ്ടിന്റെ കോണിൽ അവൻ പതിയെ ഞെരടി ആ മുഖം തന്നോട് അടുപ്പിച്ചു, മെല്ലെ ആ ചുണ്ടിൽ ഒരു നേർത്ത ചുംബനം.! അവന്റെ മിഴികളും ആ നിമിഷം അടഞ്ഞു പോയി..! ഇത് അമ്പലമാ നന്ദേട്ടാ… പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു,. എല്ലാം കഴിഞ്ഞപ്പോഴാണോ നിനക്ക് അമ്പലമാണ് എന്നുള്ള ബോധം വന്നത്.? അവളുടെ മുഖത്തേക്ക് നോക്കി തെല്ലു കുസൃതിയോടെ ചോദിച്ചവൻ.! അവളുടെ മുഖം വാക പോലെ പൂത്തു…! നേരം ഒരുപാട് ആയി പോകണ്ടേ നിനക്ക്.? എനിക്ക് പോകാൻ തോന്നുന്നില്ല, നന്ദേട്ടന്റെ കൂടെ ഇങ്ങനെ ചേർന്നിരിക്കാൻ തോന്നുന്നത്.. എങ്കിൽ ഞാൻ വീട്ടിൽ വന്നു നിന്റെ അച്ഛനോട് പറയട്ടെ.? എന്ത്..? കുസൃതിയോടെ വെള്ളത്തിലേക്ക് നീട്ടി വച്ചിരിക്കുന്ന അവന്റെ കാലിനു മുകളിൽ തന്റെ പാദസരം നിറഞ്ഞ കാലുകൾ കൊണ്ട് ഇക്കിളി കൂട്ടിക്കൊണ്ട് അവൾ ചോദിച്ചു.. ഈ പാവം പെൺകൊച്ചിനെ എനിക്കിങ് തന്നേക്കാൻ, എനിക്കും ഈ പെണ്ണില്ലാതെ ഇപ്പോൾ പറ്റില്ലാന്ന്. അത്രയ്ക്ക് ധൈര്യമുണ്ടോ നന്ദേട്ടന്..? അവൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു തുടരും. അതെന്താടി അങ്ങനെ ഒരു ടോക്ക്. എനിക്ക് ധൈര്യം ഇല്ല എന്ന് സംശയമുണ്ടോ.? എനിക്കൊരു കുഴപ്പവുമില്ല ഞാൻ വേണമെങ്കിൽ അച്ഛനോട് വന്ന് ചോദിക്കാം. ഇപ്പോൾ ചോദിക്കാൻ ഒന്നും നിൽക്കണ്ട മോൻ നല്ലൊരു ജോലിയൊക്കെ മേടിക്കാൻ നോക്ക്.. എനിക്ക് ചെലവിന് തരണ്ടേ.? നീയല്ലേ പറഞ്ഞത് ഞാൻ ഉണ്ടെങ്കിൽ നിന്റെ വയറു നിറയും, നിനക്ക് ചോറും കറിയും ഒന്നും വേണ്ടാന്ന്… അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു… അതൊക്കെ ഒരു ഓളത്തിന് പറയുന്നതല്ലേ. നന്ദേട്ടൻ ഒപ്പം ഉണ്ടെങ്കിൽ എനിക്ക് സന്തോഷമാണ്… എങ്കിലും വിശക്കില്ലേ.? നമുക്ക് വയറു നിറയണ്ടെ..? വയറു എന്താണെങ്കിലും നിറയും. പക്ഷേ….. അവനൊന്ന് നിർത്തി കുസൃതിയോടെ അവളെ നോക്കിയപ്പോൾ അവൾ മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി… പിന്നെയാണ് അവൻ പറഞ്ഞതിന്റെ അർത്ഥം അവൾക്ക് മനസ്സിലായത്. അത് മനസ്സിലായതും അവൾ അവനെ കൂർപ്പിച്ച് ഒന്ന് നോക്കി. അപ്പോ വീണ പറയുന്ന പോലെ നന്ദേട്ടന് അത്ര പാവമൊന്നുമല്ല. ഞാനൊരു ഭീകരനാണെന്ന് തോന്നാനു മാത്രം ഇപ്പോ എന്താ ഇവിടെ ഉണ്ടായത്.,? കല്യാണം കഴിഞ്ഞ് സാധാരണ നടക്കാറുള്ള ഒരു പ്രകൃതി നിയമത്തെക്കുറിച്ച് അല്ലേ കുട്ടി ഞാൻ സംസാരിച്ചുള്ളൂ. അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. ഞാൻ സത്യായിട്ടും വിചാരിച്ചതല്ല നന്ദേട്ടൻ ഇങ്ങനെയൊക്കെ എന്നോട്, എങ്ങനെയൊക്കെ…? ഒന്നുകൂടി അവളുടെ അരികിലേക്ക് നീങ്ങിയിരുന്ന് ആ മുടി തുമ്പ് വകഞ്ഞുമാറ്റി പിൻകഴുത്തിൽ മീശ തുമ്പാൽ ഉരസി കൊണ്ട് അവൻ ചോദിച്ചു.. ആരെങ്കിലും കാണുട്ടോ, ഞാൻ പോവാ… എങ്ങനെ പോകും.? ആ പാടം കഴിഞ്ഞാൽ ഞാൻ അങ്ങ് നടന്നു പൊയ്ക്കോളാം. ഈ രാത്രിയിലോ..? രാത്രി ഒന്നും ആയില്ലല്ലോ സന്ധ്യ ആയതല്ലേ ഉള്ളൂ. ഞാൻ കൊണ്ടുവിടട്ടെ ആരെങ്കിലും കണ്ടാലോ.? ഈ സമയത്തിനി ആരും കാണില്ല. നീ ഒറ്റയ്ക്ക് പോയ എനിക്കൊരു സമാധാനം കാണില്ല… അത് വേണ്ട ചിലപ്പോൾ വേണു അങ്കിൾ വന്നാലോ.. എന്നെ കാണണ്ടാവുമ്പോൾ അമ്മ പറഞ്ഞു വിടാൻ സാധ്യതയുണ്ട്. ഒരു കാര്യം ചെയ്യാം നീ കുറച്ചു മുന്നേ നടന്നോ ഞാൻ നിന്റെ പിറകെ വരാം…. ശരി രണ്ടുപേരും അമ്പലത്തിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് വേണു കാറിൽ വരുന്നത് കണ്ടത്. ഒന്ന് ഭയന്നുവെങ്കിലും അവളോട് മുൻപേ നടന്നുകൊള്ളാൻ കണ്ണു കാണിച്ചവൻ. അത് അനുസരിച്ച് അല്പം മുൻപേ അവൾ നടന്നു. കാറിന്റെ അരികിലേക്ക് എത്തിയിരുന്നു. നന്ദൻ അപ്പോഴേക്കും ഓട്ടോ സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞിരുന്നു. വേണു വണ്ടി കൊണ്ടുവന്ന് കീർത്തനയുടെ മുൻപിൽ നിർത്തിയപ്പോഴാണ് അപ്പുറത്ത് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന നന്ദനെ കണ്ടത്….. നന്ദാ…. വേണു വിളിച്ചപ്പോഴേക്കും പെട്ടു എന്ന നിലയിൽ അവൻ ഒന്ന് തിരിഞ്ഞുനോക്കി… അച്ഛനോ..,? അവൻ വേണുവിനെ നോക്കി ഒന്ന് ചിരിച്ചു. നീയെന്താ പതിവില്ലാതെ ഈ സമയത്ത് അമ്പലത്തില്. വേണു ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയാതെ നന്ദൻ നിന്നിരുന്നു.. ഞാന് ഓട്ടം വന്നതാ ഒരാളെ കൊണ്ട്, അപ്പൊ പിന്നെ ഒന്ന് കേറി തൊഴുതിയിട്ട് പോരാമെന്ന് കരുതി.. അവൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ കീർത്തനയ്ക്കും ശ്വാസം നേരേ വീണിരുന്നു. അവൾ അപ്പോഴേക്കും കാറിൽ കയറി കഴിഞ്ഞിരുന്നു. ഞാൻ കുറച്ച് താമസിച്ചേ വരു. നീ വീട്ടിലേക്ക് എന്തോ പച്ചക്കറിയോ മറ്റോ അവൾ വേണമെന്ന് പറഞ്ഞായിരുന്നു അതും കൂടി ഒന്ന് വാങ്ങിച്ചു കൊടുത്തേക്കണം. വേണു മകന് നിർദ്ദേശം നൽകി. അവൻ തലയാട്ടി കാണിച്ച് ഓട്ടോയിലേക്ക് കയറി. കണ്ണുകൾ കൊണ്ട് ഒന്നുകൂടി അവളോട് യാത്ര പറയുകയും ചെയ്തിരുന്നു. തിരികെ കാറിലേക്ക് വന്നു കയറിയ വേണു നന്ദനെ നോക്കി ഒന്ന് പുഞ്ചിരിച്ചിരുന്നു. താമസിച്ചു പോയത് എന്താണ് മോളെ ..? ദീപാരാധന തൊഴുത് കുറെ സമയം അങ്ങനെ നിന്നുപോയി അങ്കിൾ, സമയം പോയതൊന്നും അറിഞ്ഞില്ല അതിനു വേണുവോന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് സ്ഥിരമായി ഇരുവരും തമ്മിൽ കാണുന്നത് അമ്പലത്തിൽ വച്ചായി. കുറച്ചുകൂടി നേരത്തെ ഇറങ്ങാൻ നന്ദനും ശ്രമിച്ചു തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കൃഷ്ണൻ നന്ദനൊരു ജോലി ശരിയാക്കിയത്. ജോലിയുടെ ഇന്റർവ്യൂ എറണാകുളത്താണ്. അതിനെക്കുറിച്ച് അവളോട് അവൻ അറിയുകയും ചെയ്തു. അപ്പോൾ ജോലി എറണാകുളത്ത് ആയിരിക്കും അല്ലേ നന്ദേട്ടാ.? അതറിയില്ല വലിയ കമ്പനി അല്ലേ അപ്പൊ ഒരുപാട് ബ്രാഞ്ചുകൾ കാണും. ചെലപ്പോ എറണാകുളത്താവും. അതൊന്നും നമുക്ക് പറയാൻ പറ്റില്ലല്ലോ. അപ്പോൾ പിന്നെ നമുക്ക് ദിവസവും കാണാൻ ഒന്നും പറ്റില്ല അല്ലേ .? ഞാൻ പറഞ്ഞതല്ലേ ഈ ജോലിയൊക്കെ മതിയെന്ന്, അപ്പോൾ നിനക്ക് അല്ലേ നിർബന്ധം നല്ല ജോലി തന്നെ വേണമെന്ന്. അപ്പോൾ ഇതൊക്കെ സഹിക്കേണ്ടി വരും. എന്താണെങ്കിലും ഇന്റർവ്യൂവിന് പോയിട്ട് നല്ല ജോലി കിട്ടുകയാണെങ്കിൽ അത് നമുക്ക് നല്ലതല്ലേ അവൾ ചോദിച്ചു പക്ഷേ ഒരു പ്രശ്നമുണ്ട് എന്താ നന്ദേട്ടാ..? അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.. എനിക്ക് ദൂരെയൊന്നും പോയി ജോലി ചെയ്യാൻ ഒരു മൂഡില്ല. പണ്ടായിരുന്നെങ്കിൽ ഞാൻ പോയേനെ. ഏത് ജോലി കിട്ടിയാലും പക്ഷേ ഇപ്പോൾ, ഇപ്പൊ എന്താ…? അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഇപ്പൊ എനിക്ക് ഈ ഒരാളെ കാണാതിരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാ.. . ഒറ്റ വലിക്ക് അവളെ തന്റെ നെഞ്ചോട് ചേർത്ത് അവൻ പറഞ്ഞു, പിന്നെ അവളുടെ മുടി പിന്നിലേക്ക് ഒതുക്കി വച്ചു. തന്നോട് ചേർത്ത് അവളെ ഇരുത്തി അവളുടെ തോളിൽ ചാഞ്ഞു കിടന്നു. അവൾ തന്റെ കരങ്ങളാൽ അവനേ നെഞ്ചോട് ചേർത്ത് പിടിച്ചു മെല്ലെ അവൻ അവളുടെ കഴുത്തിൽ ഉമ്മ വച്ചു, അവന്റെ പുറത്ത് അവളുടെ കൈകൾ മുറുകി. കഴുത്തിൽ നിന്ന് ഒഴുകിയ ചുണ്ടുകൾ മെല്ലെ കവിളിനെ തഴുകി ചുണ്ടിന് അരികിൽ എത്തി. അവളെ തന്റെ അരികിലേക്ക് ചേർത്ത് അവൻ അവളുടെ ചുണ്ടിൽ പതിയെ കടിച്ചു. സ്സ്സ്… അവളിൽ നിന്ന് ഒരു ആർത്തനാദം പുറത്ത് വന്നു…. അത് അവന്റെ ആവേശം കൂട്ടി… അവളുടെ കീഴ്ച്ചുണ്ട് അവൻ സ്വന്തം ആക്കി, തന്റെ ചുണ്ടുകൾ കൊണ്ട് അവിടെ ഒരു വലയം തീർത്തു, ആ ചുണ്ടുകളിലെ മധുരം നുകർന്നവൻ..! അവൾ അവന്റെ പുറത്ത് നഖങ്ങളാൽ പുതിയ ഒരു ചിത്രം വരച്ചു…തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൾ; ആ വമ്പൻ പ്രഖ്യാപനം ഇന്നുണ്ടാകുമോ

    സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൾ; ആ വമ്പൻ പ്രഖ്യാപനം ഇന്നുണ്ടാകുമോ

    സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൾ; ആ വമ്പൻ പ്രഖ്യാപനം ഇന്നുണ്ടാകുമോ

    മലയാളി താരം സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൽ. ഐപിഎൽ താര കൈമാറ്റ ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് സഞ്ജു 31ാം പിറന്നാൾ ആഘോഷിക്കുന്നത്. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സ് നടപടികൾ ഊർജിതമായി മുന്നോട്ടു പോകവെയാണ് ഇത്തവണത്തെ പിറന്നാൾ ദിനമെന്ന പ്രത്യേകത കൂടിയുണ്ട്

    സഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ചെന്നൈ സൂപ്പർ കിംഗ്‌സ് ആ വമ്പൻ പ്രഖ്യാപനം നടത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. താരം ചെന്നൈയിൽ എത്തുമെന്നത് ഉറപ്പാണെന്നും സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നു. 

    പിറന്നാൾ ദിനത്തിൽ സഞ്ജുവിന് ചെന്നൈ സൂപ്പർ കിംഗ്‌സ് സമൂഹമാധ്യമങ്ങളിൽ ആശംസ നേർന്ന് എത്തിയതും ആരാധകർക്ക് പ്രതീക്ഷയാണ്. സഞ്ജുവിനെ പകരമായി രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ രാജസ്ഥാന് നൽകിയേക്കുമെന്നാണ് വിവരം
     

  • ആഡംബര ബൈക്ക് ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

    ആഡംബര ബൈക്ക് ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

    ആഡംബര ബൈക്ക് ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

    തിരുവനന്തപുരം വഞ്ചിയൂരിൽ പിതാവ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃഥ്വിക്(28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം ആവശ്യപ്പെട്ട് ഹൃഥ്വിക് നടത്തിയ ആക്രമണത്തിൽ സഹികെട്ടാണ് പിതാവ് വിനയാനന്ദ് തിരിച്ച് ആക്രമിച്ചതും മരണം സംഭവിച്ചതും

    ഒക്ടോബർ 9നായിരുന്നു സംഭവം. വഞ്ചിയൂരിലെ വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഹൃഥ്വിക് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിനയാനന്ദ്(52) സംഭവത്തിന് ശേഷം പോലീസിൽ കീഴടങ്ങിയിരുന്നു. 

    ഹൃഥ്വിക് അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നു. അടുത്തിടെ 12 ലക്ഷം രൂപയുടെ ബൈക്ക് മാതാപിതാക്കൾ വായ്പയെടുത്ത് ഇയാൾക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ തന്റെ ജന്മദിനത്തിന് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകൾ കൂടി വാങ്ങി നൽകണമെന്ന വാശിയാണ് ആക്രമണത്തിൽ കലാശിച്ചത്.
     

  • സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ഡൽഹിയിൽ സി.സി.ടി.വി. സംവിധാനം സമഗ്രമായി നവീകരിക്കുന്നു

    സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ഡൽഹിയിൽ സി.സി.ടി.വി. സംവിധാനം സമഗ്രമായി നവീകരിക്കുന്നു

    സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ഡൽഹിയിൽ സി.സി.ടി.വി. സംവിധാനം സമഗ്രമായി നവീകരിക്കുന്നു

    ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിസിടിവി (ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ) നിരീക്ഷണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഡൽഹി സർക്കാർ പദ്ധതിയിടുന്നു. നഗരത്തിൽ കൂടുതൽ സുരക്ഷാ വലയം തീർക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമ നിർവ്വഹണ ഏജൻസികളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

    പ്രധാന പ്രഖ്യാപനങ്ങൾ:

    • അധിക കാമറകൾ: നിലവിലുള്ള 2.8 ലക്ഷം കാമറകൾക്ക് പുറമെ 50,000 സി.സി.ടി.വി. കാമറകൾ കൂടി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
    • തത്സമയ നിരീക്ഷണം: തത്സമയ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുകയും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും.
    • സമഗ്രമായ നവീകരണം: സി.സി.ടി.വി. കവറേജ് വർദ്ധിപ്പിക്കുന്നതിലൂടെ നഗരത്തിൽ കൂടുതൽ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
    • ധനസഹായം: ഈ പദ്ധതിക്കായി ഡൽഹി ബഡ്ജറ്റിൽ 100 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
    • നടപടികൾ ആരംഭിച്ചു: പൊതുമരാമത്ത് വകുപ്പ് (PWD) അധിക കാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കി 12 മാസത്തിനുള്ളിൽ കാമറകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
    • സംയോജിത പ്രവർത്തനം: പദ്ധതിയുടെ സാങ്കേതിക, ലോജിസ്റ്റിക് വിശദാംശങ്ങൾ അന്തിമമാക്കുന്നതിനായി ഡൽഹി പോലീസ്, പി.ഡബ്ല്യു.ഡി., ഡൽഹി ഹോം ഡിപ്പാർട്ട്‌മെന്റ് എന്നിവരുമായി ചർച്ചകൾ നടക്കുന്നു.

    ​നിലവിൽ, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെയും (RWAs) മാർക്കറ്റ് വ്യാപാരി അസോസിയേഷനുകളുടെയും സഹായത്തോടെയാണ് സി.സി.ടി.വി. പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പുതിയ നവീകരണം സ്ത്രീ സുരക്ഷാ പദ്ധതികൾക്ക് കൂടുതൽ കരുത്താകുമെന്നാണ് സർക്കാർ കരുതുന്നത്.

    ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിസിടിവി (ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ) നിരീക്ഷണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഡൽഹി സർക്കാർ പദ്ധതിയിടുന്നു. നഗരത്തിൽ കൂടുതൽ സുരക്ഷാ വലയം തീർക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമ നിർവ്വഹണ ഏജൻസികളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

    പ്രധാന പ്രഖ്യാപനങ്ങൾ:

    • അധിക കാമറകൾ: നിലവിലുള്ള 2.8 ലക്ഷം കാമറകൾക്ക് പുറമെ 50,000 സി.സി.ടി.വി. കാമറകൾ കൂടി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
    • തത്സമയ നിരീക്ഷണം: തത്സമയ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുകയും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും.
    • സമഗ്രമായ നവീകരണം: സി.സി.ടി.വി. കവറേജ് വർദ്ധിപ്പിക്കുന്നതിലൂടെ നഗരത്തിൽ കൂടുതൽ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
    • ധനസഹായം: ഈ പദ്ധതിക്കായി ഡൽഹി ബഡ്ജറ്റിൽ 100 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
    • നടപടികൾ ആരംഭിച്ചു: പൊതുമരാമത്ത് വകുപ്പ് (PWD) അധിക കാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കി 12 മാസത്തിനുള്ളിൽ കാമറകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
    • സംയോജിത പ്രവർത്തനം: പദ്ധതിയുടെ സാങ്കേതിക, ലോജിസ്റ്റിക് വിശദാംശങ്ങൾ അന്തിമമാക്കുന്നതിനായി ഡൽഹി പോലീസ്, പി.ഡബ്ല്യു.ഡി., ഡൽഹി ഹോം ഡിപ്പാർട്ട്‌മെന്റ് എന്നിവരുമായി ചർച്ചകൾ നടക്കുന്നു.

    ​നിലവിൽ, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെയും (RWAs) മാർക്കറ്റ് വ്യാപാരി അസോസിയേഷനുകളുടെയും സഹായത്തോടെയാണ് സി.സി.ടി.വി. പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പുതിയ നവീകരണം സ്ത്രീ സുരക്ഷാ പദ്ധതികൾക്ക് കൂടുതൽ കരുത്താകുമെന്നാണ് സർക്കാർ കരുതുന്നത്.

  • തണൽ തേടി: ഭാഗം 42

    തണൽ തേടി: ഭാഗം 42

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അല്ല കഴിക്കാൻ വരാറുണ്ടോ എന്ന്.. അബദ്ധം പിണഞ്ഞത് പോലെ അവൾ മറ്റെവിടെയോ നോക്കി മറുപടി പറഞ്ഞപ്പോൾ, വീണ്ടും അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി ബാക്കിയായി… വരണോ.? ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി മേൽമീശ കടിച്ചു ചിരിച്ചു അവൻ ചോദിച്ചു അവന്റെ ആ ചോദ്യത്തിന് പെട്ടെന്ന് എന്ത് മറുപടി പറയണം എന്ന് അവൾക്കറിയില്ലായിരുന്നു. അവൾ അവനെ നോക്കി. അവളെ തന്നെ നോക്കിയിരുന്നവൻ പെട്ടെന്ന് നോട്ടം മാറ്റി കളഞ്ഞു.. കീഴ്ച്ചുണ്ട് കടിച്ച് ചിരിച്ചു മറ്റെവിടെയോ നോക്കി അവൻ പറഞ്ഞു നമ്മുടെ വീടിന് താഴെ ഒരു പയ്യൻ ഉണ്ട് അവൻ സ്കൂളിൽ പോകുന്ന സമയത്ത് എനിക്കുള്ള പൊതി കൊണ്ടുവരികയാ ചെയ്യുന്നത്. അവന്റെ കൈയിലാ അമ്മച്ചി പൊതി കൊടുത്തു വിടുന്നത്, ഉച്ചയ്ക്കത്തേക്കുള്ളത്. ചിലപ്പോൾ ഞാൻ ഉച്ചയ്ക്ക് വല്ല ഹോട്ടലിൽ നിന്നും കഴിക്കും. അങ്ങനെയാ ചെയ്യാറുള്ളത്. വേണമെങ്കിൽ വരുന്നതുകൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല… ഇടം കൈകൊണ്ട് താടിയിൽ ഉഴിഞ്ഞുകൊണ്ട് അവളെ ഒളിക്കണ്ണിട്ട് നോക്കി അവൻ പറഞ്ഞു അവൾ മറുപടിയൊന്നും പറയാതെ മറ്റെവിടെയോ ചിരിയോടെ നോക്കി.. മഴ കഴിഞ്ഞു എന്ന് തോന്നുന്നു.. പോയാലോ.? അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ അവൻ അവളെ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. ഒരുപാട് നേരം ഒന്നും ആ നോട്ടത്തെ അഭിമുഖീകരിക്കാൻ കഴിയില്ലന്ന് അവൾക്കും തോന്നിയിരുന്നു. ഒരു കൂട്ടുകാരിയോട് സംസാരിക്കണം എന്ന് പറഞ്ഞില്ലേ.?ആ കൊച്ചിനെ വിളിച്ചൊ ഇപ്പോഴാവുമ്പോൾ സമയം ഉണ്ടല്ലോ, ഫ്രീ ആയിട്ട് സംസാരിക്കാൻ പറ്റും. പിന്നെ മഴ തോർന്നിട്ട് ഒന്നുമില്ല. തുടങ്ങിയിട്ടേ ഉള്ളു അവളുടെ മുഖത്തേക്ക് നോക്കി ഒരു പ്രത്യേക ഈണത്തിൽ അവൻ പറഞ്ഞപ്പോൾ വല്ലാത്തൊരു പരവേശം അവൾക്കും തോന്നിയിരുന്നു. എങ്കിലും അവൻ നീട്ടിയ ഫോൺ വാങ്ങി അവൾ ലോക്ക് സ്ക്രീനിൽ പിടിച്ചപ്പോൾ അത് ലോക്കാണ്. 3 4 8 1 അവൾ സംശയത്തോടെ മുഖത്തേക്ക് നോക്കി പിൻ… അവൻ പറഞ്ഞു അവൾ അപ്പോൾ തന്നെ അത് അടിച്ചു കൊടുത്തു. ഓപ്പൺ ആയതും വന്നത് ഈശോയുടെ ഒരു ഫോട്ടോയാണ്. അതാണ് വാൾപേപ്പർ. മനസ്സിൽ ഓർമ്മയുള്ള നമ്പർ ഡയൽ ചെയ്ത് അവൾ ഫോൺ കോളിങ്ങിലിട്ടപ്പോഴും അവൻ ഇടയ്ക്ക് ഒളികട്ട് തന്നെ നോക്കുന്നത് അവൾക്ക് കാണാമായിരുന്നു. എങ്കിലും കാണാത്ത ഭാവത്തിൽ ഇരുന്നവൾ.. മറുപുറത്ത് ഫോൺ കണക്ട് ആയിരുന്നു അപ്പോഴേക്കും.. ഹലോ…? ഹലോ അച്ചു, ഞാനാ ലക്ഷ്മി. ഉത്സാഹത്തോടെ പറഞ്ഞു ലച്ചു, നീ എവിടെയാണ്.? നിന്റെ ഫോണിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണല്ലോ. ഞാൻ നിന്നെ എത്ര ദിവസം കൊണ്ട് വിളിക്കാ എന്നറിയോ. അപ്പുറത്ത് നിന്നും ആധി നിറഞ്ഞ സ്വരം സെബാസ്റ്റ്യനും കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു. അതൊക്കെ വലിയ കഥയാ ഫോൺ എന്റെ കയ്യിൽ ഇല്ല. വീട്ടിലാ… അപ്പൊ നീ വീട്ടിൽ അല്ലേ..? അല്ല. പിന്നെ എവിടെയാ..? കല്യാണം എങ്ങനെയാ മുടങ്ങിയത്.? അങ്കിൾ വിളിച്ചിരുന്നു എന്നെ. നിനക്ക് ആരുമായിട്ട് എങ്കിലും ബന്ധമുണ്ടോ എന്നൊക്കെ ചോദിച്ചു. ഞാൻ വിവേകിന്റെ കാര്യം ഒന്നും പറഞ്ഞില്ല! എനിക്ക് അറിയില്ലെന്ന പറഞ്ഞത്. നീ വിവേകിന്റെ കൂടെയാണോ.? എന്താ സംഭവം.? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. അർച്ചന വീണ്ടും ചോദിക്കുന്നുണ്ട്.. അതൊക്കെ നേരിട്ട് പറയാം. വിവേക് എന്ന് കേട്ടപ്പോൾ അവൾക്ക് ഒരു അസ്വസ്ഥത തോന്നി… എങ്കിൽ നമുക്ക് നാളെ കാണാൻ പറ്റുമോ.? അർച്ചന ചോദിച്ചപ്പോൾ അവൾ സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി, അവൻ എന്ത് എന്ന് അർത്ഥത്തിൽ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി. നാളെ കാണാൻ പറ്റുമോന്ന് അവൾ ചോദിക്കുന്നു. ഒച്ചയൽപ്പം താഴ്ത്തി അവൾ അവനോട് പറഞ്ഞു. കാണാമെന്ന് പറ അവൻ മറുപടി പറഞ്ഞു… ആഹ്.. നാളെ കാണാം. നീ നാളെ ഫ്രീയാണോ.? ലക്ഷ്മി ഫോണെടുത്തുകൊണ്ട് ചോദിച്ചു… ആടി., എവിടെ വച്ചു കാണും.? അത് ഞാൻ വൈകിട്ട് നിന്നെ വിളിച്ചു പറയാം. ഈ നമ്പറിൽ വിളിച്ചാൽ കിട്ടുമോ ഇനി നിന്നേ.,? കിട്ടും വൈകുന്നേരം വിളിക്കണേ.. വൈകിട്ട് വിളിക്കാടി.. ലക്ഷ്മി ഫോൺ വച്ച് കഴിഞ്ഞ് സെബാസ്റ്റ്യനേ നോക്കി. എങ്ങനെയാ കാണുന്നതെന്ന അവൾ ചോദിക്കുന്നത്. എവിടെ വച്ചാണെന്ന്.? നാളെ താൻ പള്ളിയിൽ പോവില്ലേ അപ്പൊ അത് കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് ടൗണിൽ ഇറങ്ങിയാൽ നിങ്ങൾക്ക് സംസാരിക്കാല്ലോ. അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു. അപ്പൊൾ പോകാം.? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൾ തലയാട്ടിയിരുന്നു. അവൻ ബൈക്കിലേക്ക് കയറി വണ്ടി സ്റ്റാർട്ട് ചെയ്തതും, അവൾ പിന്നിൽ ഇടം പിടിച്ചു. തോളിൽ കൈ വയ്ക്കും എന്ന് പ്രതീക്ഷിച്ചുവെങ്കിലും അത് ഉണ്ടായില്ല. അതോടെ അവന് ഒരു നിരാശ തോന്നിയിരുന്നു. അവനൊരു അല്പം വേഗത കൂട്ടി. പെട്ടന്ന് പ്രതീക്ഷിച്ചതുപോലെ അപ്പോഴേക്കും അവൾ കൈയെടുത്ത് തോളിൽ വച്ചിട്ടുണ്ടായിരുന്നു. ആ നിമിഷം തന്നെ അവൻ വണ്ടിയുടെ വേഗത കുറച്ചു. അവളിൽ ഒരു പുഞ്ചിരി ബാക്കിയായി.. റിയർവ്യൂ മിററിലൂടെ കൃത്യമായത് അവൻ അത് കാണുകയും ചെയ്തു. അവന്റെ ചുണ്ടിലെ മായാത്ത പുഞ്ചിരി അവൾക്കും കൃത്യമായി കാണാൻ കഴിയുന്നുണ്ടായിരുന്നു.. പകുതി എത്തിയപ്പോഴേക്കും വീണ്ടും ചാറ്റൽ മഴ പൊടിയാൻ തുടങ്ങിയിരുന്നു. വണ്ടി നിർത്തണോ ഇനി കുറച്ചുകൂടിയേ ഉള്ളൂ. അവൻ പുറകിലേക്ക് നോക്കിക്കൊണ്ട് അവളോട് ചോദിച്ചു. അവൾ വേണ്ട എന്ന് അർത്ഥത്തിൽ തലയാട്ടി. മുറ്റത്തേക്ക് ബൈക്ക് കൊണ്ടുവച്ചപ്പോഴേക്കും മഴ ശക്തിയിൽ പെയ്യാൻ തുടങ്ങിയിരുന്നു. അപ്പോഴേക്കും രണ്ടുപേരും വീട്ടിലെത്തിയിരുന്നു. ആരും വന്നിട്ടില്ലെന്ന് തോന്നുന്നു അവൻ പെട്ടെന്ന് ചവിട്ടിയുടെ താഴെ നിന്നും താക്കോലെടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു. പോക്കറ്റിൽ നിന്നും ഫോണെടുത്ത് ശിവന്റെ നമ്പറിലേക്ക് വിളിച്ചു. നിങ്ങൾ എവിടെയാ ശിവ അണ്ണാ.? എടാ ഇവിടെ ഒരു ബ്ലോക്ക് പെട്ടുപോയി. പിന്നെ ഒരു ആക്സിഡന്റ് നടന്നിരിക്കുകയാ ആൾക്കാരെ എല്ലാവരും ആംബുലൻസ് കേറ്റി കൊണ്ടിരിക്കുക. അതുകൊണ്ട് ബ്ലോക്ക്. വരാന് ഒരു 15 മിനിറ്റും കൂടി എടുക്കും. ശിവൻ പറഞ്ഞപ്പോൾ അവൻ ശരി പറഞ്ഞു ഫോൺ വച്ചിരുന്നു. അപ്പോഴേക്കും ലക്ഷ്മി വീട് തുറന്നിരുന്നു. അവരെന്തോ ഒരു ബ്ലോക്കിൽ പെട്ടു. ഒരു 15 മിനിറ്റ് എടുക്കും വരാൻ എന്നാ പറഞ്ഞത്.. സെബാസ്റ്റ്യൻ ലക്ഷ്മിയോട് പറഞ്ഞു. അവൾ അപ്പോഴും തോർത്തും എടുത്ത് അവന് അരികിൽ എത്തി. അത് അവന് കൊടുക്കണോ വേണ്ടയോ എന്നറിയാതെ നിൽക്കുകയാണ് അവളുടെ ഭാവവും പരുങ്ങലുമൊക്കെ കണ്ടപ്പോൾ അവൻ അവളുടെ മുഖത്തേക്ക് ഒന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.. എന്താ..? മഴ നനഞ്ഞില്ലേ….. വിയർത്തിരിക്കുകയായിരുന്നില്ലേ…. തലതോർത്തിയില്ലെങ്കിൽ…. വെള്ളം താന്നിട്ടു…..പനി വരും.! അവന്റെ മുഖത്തേക്ക് നോക്കാതെ മടിയോടെയാണ് അവൾ അത് പറഞ്ഞത്… ഒപ്പം തന്നെ കൈയിലിരുന്ന് തോർത്ത് അവന് നേരെ നീട്ടുകയും ചെയ്തിരുന്നു. ചെറുചിരിയോടെ അവനത് വാങ്ങി… അതേ ചിരിയോടെ തന്നെ തന്റെ തല തോർത്തുകയും ചെയ്തു. തൊട്ടടുത്ത നിമിഷം അവളെപ്പോലും ഞെട്ടിച്ചുകൊണ്ട് അവനാ തോർത്ത് അവളുടെ തലയുടെ മുകളിലേക്ക് ഇട്ട് ശക്തിയായി അവളുടെ തല തോർത്തി… പനി വരില്ലേ..? അവളുടെ മുഖത്തേക്ക് നോക്കി ചെറു ചിരിയോടെ അവനത് പറഞ്ഞപ്പോൾ അവളിലും ഒരു ചിരി നാമ്പിട്ടിരുന്നു.. അവളുടെ തോളിലേക്ക് തോർത്തിട്ട് അതേ ചിരിയോടെ അവൻ അകത്തേക്ക് കയറി.. ഒരു കട്ടൻ ചായ കിട്ടോ.? നല്ല തലവേദന ഉണ്ട്. പോകുന്ന പോക്കിൽ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ. ഞാനിപ്പോൾ ഉണ്ടാക്കിത്തരാം എന്നും പറഞ്ഞ് അവൾ അകത്തേക്ക് പോയിരുന്നു. അടുക്കളയിലേക്ക് ചെന്നപ്പോൾ കുറച്ച് സമയം എടുത്തു പഞ്ചസാരയും തേയിലയും ഒക്കെ കണ്ടുപിടിക്കാൻ. എങ്കിലും പെട്ടെന്ന് തന്നെ അവൾ കട്ടൻചായ ഇട്ടിരുന്നു. അവൻ ആദ്യമായി തന്നോട് ആവശ്യപ്പെടുന്നതാണ്. അത് അത്രയും മനോഹരമായി തന്നെ കൊടുക്കണം എന്ന് തോന്നി. ചായ ഇട്ടതും അവൾ വേഗം തന്നെ അവന്റെ റൂമിന് അരികിലേക്ക് ചെന്നിരുന്നു. അവൻ അപ്പോഴേക്കും വേഷമൊക്കെ മാറി പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു. അവൾ ചായ ഒരു ചിരിയോടെ അവന് നേരെ നീട്ടി. ഗ്ലാസ് വാങ്ങുമ്പോൾ അറിയാത്തതുപോലെ അവളുടെ വിരലിൽ അവൻ ഒന്ന് സ്പർശിച്ചിരുന്നു. പെട്ടെന്ന് ശരീരത്തിലൂടെ ഒരു തരിപ്പ് കയറിയത് പോലെയാണ് അവൾക്ക് തോന്നിയത്. അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോൾ ഇരുകണ്ണും ചിമ്മി കാണിച്ചവൻ. അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.. പനി വരാതിരിക്കാൻ ഒരു ചൂട് കട്ടൻ ചായ മഴ നനഞ്ഞിട്ട് കുടിക്കുന്നത് നല്ലതാണ്. കുടിച്ചോ..? തന്റെ കയ്യിലേക്ക് അവൾ നീട്ടിയ അതേ കട്ടൻചായ തന്നെ അവൻ അവൾക്ക് നേരെ നീട്ടി.. അവള് അത് വാങ്ങണോ വേണ്ടയോ എന്നറിയാതെ നിന്നു. തലവേദന എടുക്കുന്നു എന്ന് പറഞ്ഞിട്ട്… താൻ കുടിക്കടോ അവൾക്ക് നേരെ ഗ്ലാസ്‌ നീട്ടിക്കൊണ്ട് വീണ്ടും അവൻ പറഞ്ഞപ്പോൾ അവൾ അത് വാങ്ങി ഒന്ന് സിപ്പ് ചെയ്തിരുന്നു. അപ്പോഴേക്കും സ്റ്റെപ്പിറങ്ങി സാലിയും ആനിയും വരുന്നതാണ് കണ്ടത്. അവരെ കണ്ടപ്പോഴേക്കും അവൻ പുറത്തേക്ക് ഇറങ്ങി നിന്നിരുന്നു. അവനെ അനുഗമിച്ചവളും. എന്നാ ബ്ലോക്ക് ആയിരുന്നു, എന്തോ പറയാനാ ഒരു വിധത്തില് ഇങ്ങ് വന്നു പറ്റിയത്.. ആനി സെബാസ്റ്റ്യനോടായി പറഞ്ഞു. ശിവണ്ണൻ പറഞ്ഞിരുന്നു. അവളുടെ കൈയിലിരുന്ന കട്ടൻചായ വാങ്ങിക്കൊണ്ട് വളരെ സ്വാഭാവികമായി അവൻ പറഞ്ഞു. കാര്യം അറിയാതെ അമ്പരക്കുകയാണ് അവൾ.. അപ്പോഴേക്കും സാലിയോട് എന്തോ സംസാരിച്ചുകൊണ്ട് അവൻ അതൊന്ന് സിപ്പ് ചെയ്തിരുന്നു. അവൾ അത്ഭുതത്തോടെ അവനെ നോക്കി ,വീണ്ടും അവൻ ആരും കാണാതെ കണ്ണ് ചിമ്മി കാണിച്ചു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അത് സംഭവിക്കും; 2026 ലോകകപ്പോടെ കളി നിർത്തുമെന്ന് റൊണാൾഡോ

    അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അത് സംഭവിക്കും; 2026 ലോകകപ്പോടെ കളി നിർത്തുമെന്ന് റൊണാൾഡോ

    അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അത് സംഭവിക്കും; 2026 ലോകകപ്പോടെ കളി നിർത്തുമെന്ന് റൊണാൾഡോ

    2026ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പ് തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന അധ്യായമായിരിക്കുമെന്ന് തുറന്നുപറഞ്ഞ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോ. കഴിഞ്ഞ ദിവസം സൗദി ഫോറത്തിൽ വീഡിയോ വഴി സംസാരിച്ച താരം പ്രഫഷനൽ രംഗത്ത് നിന്ന് റിട്ടയർ ചെയ്യാനുള്ള തീരുമാനം തുറന്നു പറയുകയായിരുന്നു.

    നിലവിൽ 40 കാരനായ റൊണാൾഡോ, പ്രായം ഒടുവിൽ തന്റെ വിടവാങ്ങൽ നിർദേശിക്കുമെന്ന് തുറന്നുപറയുകയായിരുന്നു. എനിക്ക് 41 വയസ്സ് തികയാൻ പോകുന്നു. പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ സംഭവിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു

    കഴിഞ്ഞ 25 വർഷത്തിനിടയിൽ ഞാൻ ഫുട്ബോളിനായി എല്ലാം നൽകി. തീർച്ചയായും 2026ലേത് എന്റെ അവസാന ലോകകപ്പായിരിക്കും. ആ നിമിഷം ഞാൻ ശരിക്കും ആസ്വദിക്കുന്നുവെന്നും റൊണാൾഡോ പറഞ്ഞു.

  • പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്, ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് മാർഗനിർദേശം നൽകി ഹൈക്കോടതി

    പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്, ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് മാർഗനിർദേശം നൽകി ഹൈക്കോടതി

    പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്, ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് മാർഗനിർദേശം നൽകി ഹൈക്കോടതി

    ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് നിർണായക നിർദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകൾ ഇല്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുത്. ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കുണ്ടെന്നും ഹൈക്കോടതി ഓർമിപ്പിച്ചു

    ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ മാർഗനിർദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പാക്കുകയും വേണം. തുടർ ചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം

    ആശുപത്രി റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കണം. ഓരോ ചികിത്സയുടെയും കൃത്യമായ നിരക്കുകൾ രോഗികൾക്കും ബന്ധുക്കൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയണമെന്നും കോടതി നിർദേശിച്ചു.