Blog

  • തൃശ്ശൂരിൽ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൈ രണ്ടും കൂട്ടിക്കെട്ടിയ നിലയിൽ

    തൃശ്ശൂരിൽ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൈ രണ്ടും കൂട്ടിക്കെട്ടിയ നിലയിൽ

    തൃശ്ശൂരിൽ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൈ രണ്ടും കൂട്ടിക്കെട്ടിയ നിലയിൽ

    തൃശ്ശൂർ എടത്തിരുത്തിയിൽ ഗൃഹനാഥനെ വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്തിരുത്തി കുമ്പള പറമ്പ് സ്വദേശി തേക്കാനത്ത് വീട്ടിൽ മാത്യൂസാണ്(55) മരിച്ചത്

    ഇന്ന് രാവിലെയാണ് മാത്യൂസിനെ കുളത്തിൽ വീണുകിടക്കുന്ന നിലയിൽ വീട്ടുകാർ കണ്ടത്. ഉടനെ അയൽവാസികളെ വിവരം അറിയിച്ച് കുളത്തിൽ നിന്ന് മാത്യൂസിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു

    കരാഞ്ചിറ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൈ രണ്ടും തുണികൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
     

  • പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത: കേരളത്തിലും ജാഗ്രത നിർദ്ദേശം

    പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത: കേരളത്തിലും ജാഗ്രത നിർദ്ദേശം

    പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത: കേരളത്തിലും ജാഗ്രത നിർദ്ദേശം

    ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

    ​തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനോട് ചേർന്ന പ്രദേശത്തുമായി പുതിയ ന്യൂനമർദ്ദം (Low-Pressure Area) രൂപപ്പെട്ടു. ഇത് വരും മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    ​ഈ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനാണ് സാധ്യത. നവംബർ 28-നോ 29-നോ ഓടെ ഇത് തമിഴ്‌നാട്, പുതുച്ചേരി തീരപ്രദേശങ്ങൾക്ക് അടുത്തെത്താൻ സാധ്യതയുണ്ട്.

    ​ഇതിൻ്റെ ഫലമായി തമിഴ്‌നാടിൻ്റെ തീരദേശ മേഖലകളിലും തെക്കൻ കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

  • തണൽ തേടി: ഭാഗം 62

    തണൽ തേടി: ഭാഗം 62

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ഈ ലോകത്തോട് മുഴുവൻ യുദ്ധം ചെയ്യാൻ തോന്നും ആ ഒരാൾക്ക് വേണ്ടി. അത്രത്തോളം ആണ് സ്നേഹിക്കുന്നവരെ അവൻ അടുക്കി പിടിക്കുന്നത്. പെട്ടെന്ന് അവന്റെ ചിരി അവളുടെ മനസ്സിലേക്ക് നിറഞ്ഞുവന്നു. അവൾക്ക് അപ്പോൾ അവനെ കാണണം എന്ന് തോന്നി ബന്ധുക്കളുടെ എണ്ണം ഇതിനിടയിൽ കുറഞ്ഞു വരുന്നുണ്ടായിരുന്നു. പലരും യാത്ര പറഞ്ഞ് തിരികെ പോകാൻ തുടങ്ങി. പോകുന്നവരിൽ പലരും മുറിയിൽ വന്ന് ലക്ഷ്മിയെ കണ്ടു യാത്രയൊക്കെ പറഞ്ഞാണ് പോകുന്നത് ഇടയ്ക്ക് സിമി വന്നു ഒറ്റയ്ക്കല്ല എന്ന് അറിയിക്കുന്നതുപോലെ അരികിൽ വന്ന് എന്തെങ്കിലും ഒക്കെ സംസാരിച്ചിട്ട് പോകും. അതിനിടയിൽ സിമി കുഞ്ഞിനെ കൂടി തന്റെ കയ്യിൽ കൊണ്ട് തന്നു. ഇവിടെ വന്നപ്പോൾ മുതൽ അവൾ ഒരുപാട് കൊതിപ്പിച്ചതാണ്. ഒന്ന് എടുക്കാൻവല്ലാത്ത കോതി ആയിരുന്നു. കുറച്ച് സമയം അവളെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ അവൾക്കൊപ്പം ഇരുന്ന് കളിക്കുകയായിരുന്നു ചെയ്തത്. അപ്പോഴാണ് വിയർത്തു കുതിർന്ന് ഒരാൾ മുറിയിലേക്ക് കടന്നു വരുന്നത്. പെട്ടെന്ന് ലക്ഷ്മിയേ മുറിയിൽ കണ്ടപ്പോൾ അവനോന്ന് ചിരിച്ചു കാണിച്ചു. ഞാൻ വിചാരിച്ചു പുറത്ത് ആയിരിക്കും എന്ന്. കൂട്ടുകാരിയെ സേഫ് ആയി വീട്ടിൽ കൊണ്ട് വിട്ടു. ഈ സൺ‌ഡേ പുള്ളിക്കാരി ഒരു വിരുന്ന് ഓഫർ ചെയ്തിട്ടുണ്ട്. ആണോ.? അതെന്നെ എന്നിട്ട് എന്ത് പറഞ്ഞു..? ഓക്കേ പറഞ്ഞിട്ടുണ്ട്. സിനി എന്റെ ഡ്രസ്സ്‌ ഒക്കെ ഇങ്ങോട്ട് മാറ്റി എന്ന് തോന്നുന്നു. കുളിക്കാൻ ആയിട്ട് നോക്കിയപ്പോൾ ഒന്നും കാണുന്നില്ല. ആകെ മടുത്തു പോയി. ഒന്ന് കുളിച്ചില്ലെങ്കിൽ ശരിയാവില്ല. അലമാര തുറന്നു കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ താൻ അത് കാര്യമാക്കേണ്ട. പല ആളുകളല്ലേ പലതരത്തിലുള്ള ചിന്താഗതികളാണ്. പിന്നെ എല്ലാരും പഴയ ആൾക്കാർ ഒക്കെ അല്ലേ.? അലമാരിയിൽ നിന്നും ഡ്രസ്സ് എടുത്ത് തോളിലേക്കിട്ട് അവളുടെ മുഖത്ത് നോക്കി അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു. എന്നാ പറ്റി പെട്ടെന്നൊരു മൂഡ് ഓഫ് പോലെ..? അവളുടെ മുഖം കണ്ട് മനസ്സ് മനസ്സിലാക്കിയത് പോലെ അവൻ ചോദിച്ചു.. ഒന്നുമില്ല അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു അവരൊക്കെ അങ്ങനെ പറഞ്ഞത് വിചാരിച്ചിട്ടാണെങ്കിൽ ഞാൻ പറഞ്ഞില്ലേ അത് കാര്യം ആയിട്ട് എടുക്കണ്ട. ഈ വന്നവരൊന്നും അല്ല ഇവിടെ താമസിക്കേണ്ടത്, അത് നമ്മളൊക്കെയല്ലേ. അമ്മച്ചിക്കൊക്കെ തന്നോട് വലിയ കാര്യം ആണ്. അതുകൊണ്ട് മറ്റൊന്നും ഓർത്ത് വിഷമിക്കേണ്ട. എങ്ങനെ തന്നെ ആശ്വസിപ്പിക്കും എന്ന് അറിയാതെ നിൽക്കുകയാണ് ആൾ. അവള് ചിരിച്ചുകൊണ്ട് തലയാട്ടി. കുറച്ചു കൂട്ടുകാരുണ്ട് എന്തുവന്നാലും കട്ടക്ക് നിൽക്കുന്നവരാണ്. അവരെ ഒന്ന് പറഞ്ഞു വിട്ടിട്ട് വരാം. അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ മാത്രം അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.. ഇന്നലത്തെ പോലാണോ വരാൻ പോകുന്നത്.? അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.. ഹേയ് കല്യാണം ആയിട്ട് ഇന്ന് കുടിക്കാനോ.? അതൊന്നുമില്ല! അവന്മാരെ ഒന്ന് ഡീൽ ചെയ്തിട്ട് വരാമെന്നാ ഉദ്ദേശിച്ചത്. ഞാനൊന്നും കഴിക്കില്ല. നമ്മുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമല്ലേ ആ ദിവസത്തിന്റെ ഭംഗി അങ്ങനെ കളയാനും മാത്രം ഒരു ബോറൻ ഒന്നുമല്ല ഞാൻ. അവളുടെ മുഖത്തേക്ക് നോക്കി പറയുമ്പോൾ ഏറെ ആർദ്രമായിരുന്നു ആ സ്വരം.. അവൾക്ക് ആ നിമിഷം അവന്റെ മുഖം കൈ കുമ്പിളിൽ എടുത്ത് വെറുതെ നോക്കിയിരിക്കാൻ ആണ് തോന്നിയത്. തന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കുന്നവളെ കണ്ട് മനസ്സിലാവാതെ അവൻ വിരൽ ഞൊടിച്ചു വിളിച്ചു. എന്താണ് സ്വപ്നം കാണാണോ..? പെട്ടെന്ന് അബദ്ധം പിണഞ്ഞത് പോലെ അവളൊന്നു ചിരിച്ചു. അല്ല, കുഞ്ഞ് ഉറങ്ങി ഞാൻ അതിനെപ്പറ്റി ആലോചിച്ചതാ. ബെഡിൽ ചരിഞ്ഞു കിടന്നുറങ്ങുന്ന കുഞ്ഞിനെ കാണിച്ചുകൊണ്ട് അവൾ പറഞ്ഞപ്പോൾ. അവൻ അവളെ മനസ്സിലായി എന്ന് അർത്ഥം വരുന്നതുപോലെ ഒന്ന് തലയാട്ടി. പെട്ടെന്നാണ് അവളുടെ മാറിൽ താൻ കെട്ടിക്കൊടുത്ത മിന്ന് അവന്റെ ശ്രദ്ധയിൽ പെട്ടത്. ഒരു നിമിഷം അവന്റെ മനസ്സിലേക്ക് എന്തൊക്കെയോ ചിന്തകൾ കടന്നുവന്നു. ആദ്യമായി അവളെ കണ്ടതും വിവേകിന്റെ അടുത്ത് കൊണ്ടുവിടാൻ പോയതും ഒക്കെ. ഇന്ന് അവൾ തന്റെ പാതിയാണ്. മനസ്സിൽ എപ്പോഴോ അവൾ ഇടം പിടിച്ചു കഴിഞ്ഞു. താലിയിലേക്ക് സൂക്ഷിച്ചു നോക്കുന്നവനെ കണ്ടപ്പോൾ അവൾ എന്താ എന്നർത്ഥത്തിൽ പുരികം പൊക്കി. അവൻ ഒന്നുമില്ലെന്ന് തലയാട്ടി കാണിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി. ഇച്ചായാ… പെട്ടെന്ന് അവൾ വിളിച്ചപ്പോൾ അവനൊരു പ്രത്യേക അനുഭൂതിയാണ് തോന്നിയത്. വാതിൽക്കൽ നിന്നവൻ ചിരിയോടെ തിരിഞ്ഞുനോക്കി.. ഒരുപാട് താമസിക്കില്ലല്ലോ..? ഇല്ല എല്ലാവരും പോവായി, അവൻ പറഞ്ഞു. അച്ഛനെ കണ്ടില്ല, പള്ളിയിൽ നിന്ന് ഇങ്ങോട്ട് വന്നു കഴിഞ്ഞേ പിന്നെ, അതിനി വൈകിട്ട് നോക്കിയാ മതി. ചാച്ചന്റെ വല്ല കൂട്ടുകാരുടെയും കൂടെ പോയതായിരിക്കും. അല്ലെങ്കിലും ഇവിടെ എന്ത് പരിപാടി വന്നാലും ഓടിനടക്കാൻ ഞാൻ മാത്രമേ ഉള്ളൂ. അതിപ്പോ എന്റെ സ്വന്തം പരിപാടി ആണെങ്കിൽ പോലും. ഒരു ചിരിയോടെ അതും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി പോയി. കുഞ്ഞിനെയും കൊണ്ട് സിമിയുടെ റൂമിലേക്ക് ചെന്നിരുന്നു ലക്ഷ്മി. അവളും അപ്പോൾ കുളിയൊക്കെ കഴിഞ്ഞ് പോകാൻ തുടങ്ങുകയായിരുന്നു. ജോജി പുറത്തെ കാര്യങ്ങളൊക്കെ ഒരുവിധം ഒതുക്കുന്നുണ്ട്. കസേരകൾ അടുക്കി വയ്ക്കുകയും പന്തൽ അഴിക്കാനും ഒക്കെ സഹായിക്കുന്നുണ്ട്. സണ്ണിയും അവർക്കൊപ്പം കൂടിയിട്ടുണ്ട്. സാലി ആണെങ്കിൽ ബാക്കി വന്ന ഭക്ഷണം പല പാത്രങ്ങളിൽ ആക്കി അടുത്ത വീടുകളിലേക്ക് കൊണ്ടുകൊടുക്കുവാൻ സിനിക്ക് നിർദ്ദേശം കൊടുക്കുകയാണ്. അത്യാവശ്യം ബന്ധുക്കളെല്ലാവരും പോയിക്കഴിഞ്ഞു. ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് ആന്റണിയുടെ അമ്മച്ചി മാത്രമാണ്. അവർ അടുക്കളയിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. സുഹൃത്തുക്കളെ എല്ലാം പറഞ്ഞുവിട്ടു സെബാസ്റ്റ്യനും എട്ടുമണിയോടെ വീട്ടിലേക്ക് വന്നിരുന്നു. ഒരു കാവി നിറത്തിലുള്ള ലുങ്കിയും കറുത്ത ഷർട്ടും ആണ് അവന്റെ വേഷം. കുളികഴിഞ്ഞ് മുടി ചീകി ഒതുക്കി വെച്ചിട്ടുണ്ട്. വല്ലാത്ത തലവേദന, അമ്മച്ചി ഒരു കട്ടൻ ചായ തരാമോ? അവൻ സാലിയോട് ചോദിച്ചപ്പോൾ അവർ പെട്ടെന്ന് തന്നെ കട്ടൻ ചായ ഇടാനായി പോയിരുന്നു. ആ സമയം കൊണ്ട് ജോജിയും സിമിയും കുഞ്ഞും യാത്ര പറഞ്ഞ് ഇറങ്ങി. കുറച്ച് വലിയ പൊതിയൊക്കെ തന്നെ സിമിയുടെ കൈയിലും കെട്ടിപ്പൊതിഞ്ഞു കൊടുത്തിട്ടുണ്ട് സാലി. അളിയാ ആദ്യത്തെ വിരുന്ന് അങ്ങോട്ട് തന്നെയാവട്ടെ, നാളെ തന്നെ രണ്ടുപേരും അങ്ങോട്ട് ഇറങ്ങ് പോകുന്നതിനു മുൻപ് സെബാസ്റ്റ്യന്റെ കയ്യിൽ പിടിച്ചു കൊണ്ട് ജോജി പറഞ്ഞു. നാളെ എനിക്കൊന്ന് കിടന്നുറങ്ങണം അളിയ, രണ്ടുമൂന്നു ദിവസത്തെ ക്ഷീണമുണ്ട്. അതുകഴിഞ്ഞ് സമയം പോലേ ഞാൻ ഇറങ്ങാം. ഞാൻ വിളിക്കാം ജോജിയോട് സെബാസ്റ്റ്യൻ ചിരിയോടെ മറുപടി പറഞ്ഞു. ആൾ എവിടെ.? ജോജി ചോദിച്ചപ്പോഴാണ് മുറിയിൽ നിന്നും ഇറങ്ങി ലക്ഷ്മി വന്നത്. ഞങ്ങൾ ഇറങ്ങുവ ലക്ഷ്മി, ജോജി പറഞ്ഞപ്പോൾ അവൾ ചിരിയോടെ തലയാട്ടിയിരുന്നു. ഞാൻ ഒന്ന് കിടക്കട്ടെ, ജോജി പോയതും ലക്ഷ്മിയോടും സണ്ണിയോടും പറഞ്ഞ് സെബാസ്റ്റ്യൻ മുറിയിലേക്ക് പോയിരുന്നു. ലക്ഷ്മി…. അകത്തുനിന്നും സാലിയുടെ വിളി കേട്ടപ്പോൾ അവൾ അടുക്കളയിലേക്ക് ചെന്നു അപ്പോൾ കയ്യിൽ ചായയുമായി നിൽക്കുകയാണ് സാലി അവന് കൊണ്ട് കൊടുക്ക് ചായ . ലക്ഷ്മിയോട് പറഞ്ഞു. ചായ വാങ്ങിയപ്പോൾ അവൾ തന്നോട് എന്തോ പറയാൻ നിൽക്കുന്നത് പോലെ സാലിക്ക് തോന്നി. അവർ പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കി എന്താ കൊച്ചേ.? അത് പിന്നെ അമ്മയെ ഞാൻ പറയുമ്പോൾ അമ്മ മോശമായിട്ട് കരുതരുത്. എന്നതാ കൊച്ചു പറ.? എന്റെ കയ്യിൽ ഒരു വള ഇരിപ്പുണ്ട് അന്ന് മോതിരത്തിന് ഒരു വള ഞാൻ തന്നില്ലേ അതേ ഫാഷനും വെയിറ്റും തന്നെയാണ്. അത് അമ്മയുടെ കയ്യിൽ ചേരുമോ എന്നറിയില്ല. അത് ഞാൻ തന്നാൽ അമ്മ വാങ്ങുമോ.? മടിച്ചു മടിച്ചാണ് ചോദ്യം. എന്നാ കൊച്ചെ ഇത്? എന്നാ കാര്യത്തിനാ ഇപ്പം എനിക്ക് അത് തരുന്നത്.? അവരങ്ങനെ പറഞ്ഞതുകൊണ്ടാണോ.? ആരാണ്ട് ചുമ്മാ എന്തെങ്കിലും ഒരു കുറ്റം പറയേണ്ടെന്ന് കരുതി പറഞ്ഞതാ. അതൊന്നും ഓർത്ത് ഇന്നത്തെ ദിവസം നീ സന്തോഷം കളയാൻ നിക്കണ്ട. എനിക്കങ്ങനെ പൊന്നിനോടും പണത്തിനോട് ഒന്നും ഒരു ആർത്തിയില്ല. കേറി വന്ന കാലത്ത് ഇതൊക്കെ ഇട്ടിട്ട് നടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്നൊക്കെ സെബാസ്റ്റ്യന്റെ അപ്പൻ ഇതെല്ലാം കൊണ്ട് തുലച്ചു. അത്യാവശ്യം അന്നത്തെ കാലത്ത് നന്നായിട്ട് തന്ന എന്നെ കെട്ടിച്ചു വിട്ടത്. ഇവിടെ വന്നതിനുശേഷം എല്ലാം പോയത്.. പിന്നെ പിള്ളാരെ പഠിപ്പിക്കാനും ഓരോ ആവശ്യങ്ങൾക്കും വേണ്ടി മാത്രമായി സ്വർണം വാങ്ങുന്നത് തന്നെ. പിന്നെ ഒരു പെൺകൊച്ചിനെ കെട്ടിച്ചു വിട്ടതിന്റെ ബുദ്ധിമുട്ട് ഒക്കെ എനിക്ക് നന്നായിട്ട് അറിയാവുന്നതാണ്. എന്റെ സെബാസ്റ്റ്യൻ എന്തോരം ഓടിയതാണെന്നറിയോ.? അവൻ ഒരു പെണ്ണിനെ കെട്ടുന്ന കാലത്ത് കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിക്കുകയില്ല എന്ന് ഞാൻ തീരുമാനിച്ചത് ആണ്. അവനും അങ്ങനെ തന്നെയാണ്. എനിക്ക് അവൻ കൊണ്ടുവരുന്ന പെണ്ണിന്റെ പൊന്നും പണമൊന്നുംഞങ്ങൾക്ക് ആവശ്യമുണ്ടായിരുന്നില്ല. അവനെ സ്നേഹിക്കുന്ന ഒരു പെണ്ണായിരിക്കണം എന്നേയുള്ളൂ. പിന്നെ എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന പോലെ നമ്മുടെ ജാതിയിൽ നിന്ന് തന്നെ ഒരു പെൺകുട്ടി വേണമെന്നു എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് ഇല്ലെന്ന് ഞാൻ പറയുന്നില്ല. ഇതിപ്പോൾ എല്ലാരും അറിയിച്ച് പള്ളിയിൽ വച്ച് കല്യാണം നടന്നല്ലോ. എനിക്ക് അത് മതി. എനിക്ക് നിന്നെ ഇഷ്ടമാണ്. വേറൊന്നും ഓർത്ത് നീ വിഷമിക്കേണ്ട. ആ വള കൈയിലിട്ട് കൊണ്ട് നടക്കു.. ഇപ്പോഴത്തെ പ്രായത്തിലെ ഇതൊക്കെ ഇടാൻ തോന്നത്തുള്ളൂ കുറച്ചുനാളും കൂടി കഴിഞ്ഞ ആ ചിന്തയൊക്കെ അങ്ങ് പോകും. ആ തോന്നുന്ന സമയത്ത് അതൊക്കെ ഇട്ട് നടക്കണം മക്കളെ, ചിരിയോടെ അവരത് പറഞ്ഞപ്പോഴാണ് അവൾക്ക് ആശ്വാസം തോന്നിയത്. ഇതുവരെ താനെന്തോ തെറ്റ് ചെയ്തത് പോലെയായിരുന്നു മനസ്സും മൂടികെട്ടി നിൽക്കുകയായിരുന്നു.. അകത്തേക്ക് കയറുമ്പോൾ ആകപ്പാടെ ഒരു ആശ്വാസം തോന്നി മനസ്സിന്….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • മാഞ്ചസ്റ്റർ സിറ്റി ബയേൺ ലെവർകൂസനോട് പരാജയപ്പെട്ടു

    മാഞ്ചസ്റ്റർ സിറ്റി ബയേൺ ലെവർകൂസനോട് പരാജയപ്പെട്ടു

    മാഞ്ചസ്റ്റർ സിറ്റി ബയേൺ ലെവർകൂസനോട് പരാജയപ്പെട്ടു

    യുവേഫ ചാമ്പ്യൻസ് ലീഗിൽ ആവേശകരമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഇന്നലെ നടന്ന മത്സരങ്ങളിൽ വൻ അട്ടിമറികൾ.

    ചെൽസിക്ക് തകർപ്പൻ ജയം:

    ​ലണ്ടൻ ക്ലബ്ബായ ചെൽസി തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ എഫ്.സി. ബാഴ്സലോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തുവിട്ടു. ഈ വമ്പൻ വിജയം ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ സാധ്യതകൾക്ക് വലിയ ഊർജ്ജം നൽകി. മത്സരത്തിലുടനീളം ചെൽസിയുടെ ആക്രമണ നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

    മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി:

    ​മറ്റൊരു പ്രധാന മത്സരത്തിൽ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തോൽവി നേരിട്ടു. സ്വന്തം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജർമ്മൻ ടീമായ ബയേൺ ലെവർകൂസനാണ് സിറ്റിയെ അട്ടിമറിച്ചത്. ശക്തമായ പ്രതിരോധം തീർത്ത ലെവർകൂസൻ, അവസരം മുതലെടുത്ത് നേടിയ ഏക ഗോളിനാണ് സിറ്റിയെ പരാജയപ്പെടുത്തിയത്. ഈ തോൽവി സിറ്റി പരിശീലകൻ്റെയും ടീമിൻ്റെയും പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങളുയർത്തി.

  • 200MP AI ക്യാമറയുള്ള ഫോണുകൾക്ക് വമ്പൻ കിഴിവ്; ഓണർ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ പ്രഖ്യാപിച്ചു

    200MP AI ക്യാമറയുള്ള ഫോണുകൾക്ക് വമ്പൻ കിഴിവ്; ഓണർ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ പ്രഖ്യാപിച്ചു

    200MP AI ക്യാമറയുള്ള ഫോണുകൾക്ക് വമ്പൻ കിഴിവ്; ഓണർ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ പ്രഖ്യാപിച്ചു

    മികച്ച ഫോട്ടോകൾ പകർത്താൻ കുറഞ്ഞ വിലയിൽ ഒരു ഫോൺ വേണോ? ഓണർ (Honor) നൽകുന്ന ഈ ബ്ലാക്ക് ഫ്രൈഡേ (Black Friday) ഓഫറുകൾ അറിയുക.

    ​പ്രൊഫഷണൽ നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള സ്മാർട്ട്‌ഫോണുകൾക്ക് അവിശ്വസനീയമായ വിലക്കുറവുമായി ഓണർ (Honor) ബ്ലാക്ക് ഫ്രൈഡേ ഡീലുകൾ പ്രഖ്യാപിച്ചു. AI (നിർമ്മിത ബുദ്ധി) സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമറകളുള്ള മോഡലുകൾക്കാണ് പ്രധാനമായും കിഴിവുകൾ നൽകിയിരിക്കുന്നത്.

    പ്രധാന ഓഫറുകൾ:

    • മാജിക് സീരീസ് (Magic Series): ഓണറിന്റെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ മാജിക് 7 പ്രോ, മാജിക് വി5 (Magic V5) പോലുള്ള ഫോണുകൾക്ക് വമ്പിച്ച വിലക്കുറവുണ്ട്. 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും മികച്ച AI പോർട്രെയ്റ്റ് മോഡുകളും ഈ ഫോണുകളുടെ പ്രത്യേകതയാണ്.
    • ഓണർ 400 പ്രോ (Honor 400 Pro): 200MP AI സൂപ്പർ സൂം ക്യാമറയുള്ള ഈ മോഡലിന് ഫോട്ടോഗ്രാഫർമാർക്കിടയിൽ വലിയ ഡിമാൻഡാണ്. ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിൽ ഈ ഫോൺ ആകർഷകമായ വിലയിൽ ലഭ്യമാണ്.
    • ഓണർ 200 സീരീസ്: എഐ പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ മോഡലുകൾക്കും മികച്ച കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

    ​ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയതും മികച്ചതുമായ ക്യാമറ ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ ബ്ലാക്ക് ഫ്രൈഡേ അവസരം ഉപയോഗിക്കാം.

  • പടിയടച്ച് പിണ്ഡം വെക്കാതെ വേറെ പോംവഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

    പടിയടച്ച് പിണ്ഡം വെക്കാതെ വേറെ പോംവഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

    പടിയടച്ച് പിണ്ഡം വെക്കാതെ വേറെ പോംവഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

    ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സജന്‍. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ പഠിക്കാന്‍ പിന്നെ പാര്‍ട്ടി കാണില്ല. രാഹുല്‍ മാങ്കൂട്ടമല്ല പ്രശ്‌നം, രാഹുലിന്റെ മനോനിലയാണ്. പടിയടച്ച് പിണ്ഡം വെക്കാതെ വോറെ പോംവഴിയില്ല നേതൃത്വമേ എന്നും സജന ഫേസ്ബുക്കില്‍ പറയുന്നു

    കുറിപ്പിന്റെ പൂര്‍ണരൂപം
     

    പാർട്ടി അടിയന്തിരമായി രാഹുൽ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണം. പടിയടച്ച് പിണ്ഡം വയ്ക്കണം. രാഹുൽ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്നം. “ഞരമ്പൻ”എന്ന നാടൻ ഭാഷ സിപിഎം സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ഗതികേടിൽ കോൺഗ്രസ്‌ പ്രവർത്തകർ പോകേണ്ട സമയമല്ല ഇത്. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേൽ ഇനി പഠിക്കാൻ പാർട്ടി ഉണ്ടാകില്ല. പാർട്ടി നടപടി എടുത്താൽ എത്ര ഉന്നത നേതാവിന്റെ സംരക്ഷണം ഉണ്ടെങ്കിലും യാഥാർഥ്യം മനസ്സിലാക്കി മാത്രമേ പിന്നീടുള്ള സംരക്ഷണ കാര്യം തീരുമാനിക്കാവൂ. ആർക്കാണ് ഇദ്ദേഹത്തെ ഇപ്പോൾ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ഉള്ളത്. ‘പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്’ എന്ന് നേതൃത്വം മനസ്സിലാക്കണം. നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകൾക്കുള്ളതാണ്. ഗർഭശ്ചിദ്രവും പീഡനങ്ങളും എല്ലാം മാധ്യമത്തിലൂടെയും അല്ലാതെയും നേതൃത്വത്തിനും എല്ലാപേർക്കും മനസ്സിലായിട്ടും ആ കുട്ടികൾ പരാതി നൽകിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. അവർ പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകും…?

    എന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു എന്നുള്ളത് ശരി തന്നെയാണ്. യൂത്ത് കോൺഗ്രസ്‌ ദേശീയ നേതൃത്വം എടുത്തത് മാതൃകാപരമായ നടപടിയാണ്. അത് രാജി വച്ചതല്ല. രാജി വയ്പ്പിച്ചതാണ്. മറ്റ് കാര്യങ്ങൾ മാന്യതയോർത്ത് ഇപ്പോൾ പറയുന്നില്ല. ഇനിയും രമേശ് പിശാരടിമാരും രാഹുൽ ഈശ്വർ മാരും വരും. അവരോട് മറ്റൊന്നും പറയാനില്ല. സ്ത്രീപക്ഷം എന്നൊരു പക്ഷം ഉണ്ട്. തൻവിയും അനുശ്രീയുമൊക്കെ പണം വാങ്ങി ഏതെങ്കിലും പരിപാടികളിൽ ഗസ്റ്റ്‌ ആയി പോകുന്നത് പോലെയല്ല പാർട്ടിയിലെ വനിതാ പ്രവർത്തകർ. സ്വല്പം ബുദ്ധിമുട്ടിയാണ് നമ്മളൊക്കെ ഇതിൽ നിൽക്കുന്നത്. പോലീസ് ലാത്തിചാർജ്ജും ജയിൽ വാസവും സമരങ്ങളും ഒക്കെയായി മുന്നോട്ട് പോകുമ്പോൾ റീൽസ് ആക്കി അത് പോസ്റ്റ്‌ ചെയ്യാൻ പി ആർ സംവിധാനങ്ങളും ഇല്ലാത്ത പട്ടിണിപ്പാവങ്ങൾ ആയവരുമൊക്കെ ഈ പാർട്ടിയിൽ ഉണ്ട്. അതിൽ ആത്മാഭിമാനം പണയം വയ്ക്കാത്ത നമ്മളെ പോലുള്ളവർക്ക് വേണ്ടി പാർട്ടി ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ.

  • ചുഴലിക്കാറ്റ് ‘സെൻയാർ’ രൂപപ്പെട്ടു; തമിഴ്‌നാട് തീരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

    ചുഴലിക്കാറ്റ് ‘സെൻയാർ’ രൂപപ്പെട്ടു; തമിഴ്‌നാട് തീരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

    ചുഴലിക്കാറ്റ് ‘സെൻയാർ’ രൂപപ്പെട്ടു; തമിഴ്‌നാട് തീരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

    ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെട്ട് ‘സെൻയാർ’ (Senyar) ചുഴലിക്കാറ്റായി മാറി. തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള സെൻയാർ, തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

    നവംബർ 28-നോ 29-നോ ഓടെ ചെന്നൈക്കും പുതുച്ചേരിക്കുമിടയിൽ ചുഴലിക്കാറ്റ് തീരം തൊടാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനം കാരണം തമിഴ്‌നാടിന്റെ വടക്കൻ തീരങ്ങളിലും ആന്ധ്രാപ്രദേശിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പലയിടത്തും അതിശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

    ​സെൻയാർ തീരം കടക്കുന്ന സമയത്ത് കനത്ത കാറ്റും (മണിക്കൂറിൽ 100 കിലോമീറ്റർ വരെ) ഉണ്ടാകാൻ സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ വർധിക്കുമെന്നതിനാൽ, ഈ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും, തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

  • വരും ജന്മം നിനക്കായ്: ഭാഗം 69

    വരും ജന്മം നിനക്കായ്: ഭാഗം 69

    രചന: ശിവ എസ് നായർ

    “ഈ വീട് വയ്ക്കാനും എന്നെ പഠിപ്പിക്കാനും ഒക്കെ ഏട്ടൻ ഇപ്പോൾ തന്നെ ഒരുപാട് കാശ് ചിലവാക്കിയില്ലേ. ഇനി എന്റെ കല്യാണത്തിന് കൂടി ചെലവാക്കാൻ ഏട്ടന്റെ കയ്യിൽ കാശുണ്ടോ. രണ്ട് കല്യാണവും ഒരുമിച്ച് നടത്തുകയാണെങ്കിൽ കല്യാണ ചിലവൊക്കെ അമ്മാവൻ നോക്കിക്കോളാം എന്നാണ് പറഞ്ഞത്. പിന്നെ അവർക്ക് സ്ത്രീധനമൊന്നും വേണ്ട എന്നെ മാത്രം മതിയെന്ന് പറഞ്ഞതു കൊണ്ടാണ് ഞാൻ എതിർപ്പൊന്നും പറയാതിരുന്നത് അല്ലാതെ വേണ്ടാത്ത മോഹമൊന്നും മനസ്സിൽ കേറ്റിയിട്ടല്ല ഏട്ടാ. അമ്മാവനും അമ്മായിയും ഈ ബന്ധം കൊണ്ട് വന്നപ്പോൾ ഏറ്റവും സന്തോഷം അമ്മയ്ക്ക് ആയിരുന്നു.” അഞ്ചു മുഖം കുനിച്ചു. “ഒരു രൂപ പോലും സ്ത്രീധനം കൊടുക്കാതെ തന്നെ നിന്റെ കല്യാണം ഞാൻ നടത്തും. നിനക്കാരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് പറഞ്ഞോ, സ്ത്രീധനം മോഹിക്കാത്ത നല്ല പയ്യൻ ആണെങ്കിൽ ഞാൻ അത് നടത്തി തരും. അല്ലെങ്കിൽ നിനക്കുള്ള ചെക്കനെ സമയമാകുമ്പോൾ ഞാൻ തന്നെ കണ്ടുപിടിച്ചോളാം, എന്ത് പറയുന്നു നീ?” അഖിൽ ചോദ്യ ഭാവത്തിൽ അനിയത്തിയെ നോക്കി. “എന്റെ മനസ്സിൽ അങ്ങനെ ആരുമില്ല. ഏട്ടൻ കണ്ടുപിടിക്കുന്ന ആളെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതമാണ്.” അഞ്ചു പെട്ടെന്ന് പറഞ്ഞു. “വിനോദിനും വേണിക്കും എന്താ കുഴപ്പം. നിന്റെ അച്ഛന്റെ ഏട്ടത്തിയുടെ മക്കൾ തന്നെയല്ലേ അവർ. അറിയുന്ന കുടുംബത്തിലേക്കാണ് അഞ്ജുവിനെ വിടുന്നതെങ്കിൽ നമുക്ക് അതൊരു സമാധാനമല്ലേ മോനെ.” ദേവകി അനുനയത്തിൽ ചോദിച്ചു. “ഇത്ര പെട്ടെന്ന് അമ്മയ്ക്ക് എങ്ങനെയാ മാറാൻ കഴിയുന്നതമ്മേ. അച്ഛന്റെ മരണ ശേഷം നമ്മൾ ഇവിടെ കിടന്നു ചക്രശ്വാസം വലിച്ചപ്പോൾ ഇവരെ ആരെയും ഇങ്ങോട്ട് കണ്ടില്ലല്ലോ. പെട്ടെന്ന് ബന്ധം കൂടാൻ വന്നപ്പോൾ തന്നെ ആലോചിക്കണ്ടേ എന്റെ ജോലി കണ്ടിട്ടാകുമെന്ന്. അമ്മയ്ക്ക് ഇത്ര വിവരമില്ലാതായി പോയല്ലോ.” അഖിലിന് ദേഷ്യം അടക്കാനായില്ല. “നിന്റെ ജോലിയും പൈസയും കണ്ടിട്ടാണ് അവർ വന്നതെന്ന് എനിക്കറിയാഞ്ഞിട്ടല്ല മോനെ. നിന്റെ ഏട്ടന്റെ ചേച്ചിയല്ലേ എന്ന് കരുതിയാണ് ഞാൻ എല്ലാം മറന്നത്. ബന്ധുക്കളെയൊക്കെ എന്തിനാ വെറുതെ വെറുപ്പിക്കുന്നത്. അതോർത്തിട്ടാണ് ഞാൻ ഈ ആലോചനയ്ക്ക് അവരോട് സമ്മതം പറയാൻ തീരുമാനിച്ചത്.” ദേവകി വിഷമത്തോടെ പറഞ്ഞു. “എന്തായാലും അവരുടെ ആലോചന നടക്കില്ല. അതുകൊണ്ട് അമ്മ അതേക്കുറിച്ച് സ്വപ്നം കാണണ്ട. സമയമാകുമ്പോൾ അഞ്ചുവിന് ഞാൻ നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു കല്യാണം നടത്തിക്കോളാം.” അഖിലിന്റെ വാക്കുകൾ കേട്ട് ദേവകി വിഷമമായി. “വേണിയും വിനോദും ആയുള്ള ബന്ധം വേണ്ടെങ്കിൽ വേണ്ട. പക്ഷേ ഇവൾടെ കല്യാണം നടക്കുന്ന സമയത്ത് തന്നെ നിന്റെ കല്യാണവും നടക്കണം അഖി. നീ തിരിച്ച് ഗൾഫിലേക്ക് പോകുന്നതിനു മുമ്പ് നിന്റെ വിവാഹ നിശ്ചയം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. വേണിയെ നിനക്ക് വേണ്ടെങ്കിൽ വേണ്ട ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ഒരു കൂട്ടുകാരിയുടെ മകൾ ഉണ്ട് സന്ധ്യ, അമ്മ അവളെ നിനക്ക് വേണ്ടി ആലോചിക്കട്ടെ.” ദേവകി പ്രതീക്ഷയോടെ മകനെ നോക്കി. “എനിക്ക് വേണ്ടി അമ്മ പെണ്ണ് അന്വേഷിക്കണമെന്നില്ല. ഈ ജന്മം എനിക്കൊരു കല്യാണം ഉണ്ടെങ്കിൽ അത് ഗായത്രിയുടെ കൂടെ മാത്രമായിരിക്കും. മനസ്സിൽ ഒരു പെൺകുട്ടിയെ പ്രതിഷ്ഠിച്ചിട്ട് വേറൊരു കുട്ടിയെ കല്യാണം കഴിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് എന്റെ കാര്യം നിങ്ങൾ ആരും ആലോചിക്കണ്ട. എനിക്കറിയാം എന്ത് വേണമെന്ന്.” അഖിലിന്റെ വാക്കുകൾ കേട്ട് അഞ്ചുവും ദേവകിയും ഞെട്ടി. “നിന്നെ വേണ്ടെന്ന് വെച്ചിട്ടല്ലേ അവൾ വേറൊരുത്തനെ കല്യാണം കഴിച്ചു പോയത്. എന്നിട്ട് ആ ബന്ധം മുന്നോട്ടു പോകാതെ ഡിവോഴ്സ് ആയി വീട്ടിലിരിക്കുന്ന അവളെ തന്നെ നിനക്ക് വേണോ. ഒരു രണ്ടാം കെട്ടുകാരിയെ കല്യാണം കഴിക്കാൻ ആണോ നീ കാത്തിരിക്കുന്നത്.” ദേവകി ദേഷ്യത്തോടെ ചോദിച്ചു. “അവൾ രണ്ടാംകെട്ട് ആയാലും മൂന്നാംകെട്ട് ആയാലും അമ്മയ്ക്ക് എന്താ. ഞങ്ങളല്ലേ ഒരുമിച്ച് ജീവിക്കുന്നത്.” ഗായത്രിയെ കുറിച്ച് അമ്മ മോശമായി പറഞ്ഞത് അഖിലിന് ഇഷ്ടമായില്ല. “നീ വേറെ ഏത് പെണ്ണിനെ കണ്ടുപിടിച്ചു കൊണ്ടു വന്നാലും ഞാൻ സമ്മതിച്ചേനെ. പക്ഷേ ആ ഒരുമ്പട്ടവളെ ഈ വീട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല. പത്രത്തിലും ടിവിയിലും ഒക്കെ വന്ന ന്യൂസ് ഞാനും കണ്ടതാ. ഭർത്താവ് പീഡിപ്പിച്ചു എന്ന് പറഞ്ഞ് കേസ് കൊടുത്തല്ലേ അവൾ അവനുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഈ നാട്ടിൽ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെയൊക്കെ. ആ നശിച്ച ജന്മത്തിനെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്നാൽ പിന്നെ എനിക്കോ നിന്റെ അനിയത്തിക്കോ ഈ നാട്ടിൽ തലയുയർത്തി നടക്കാൻ പറ്റില്ല. ഇവൾക്ക് നല്ലൊരു ബന്ധം പോലും പിന്നെ കിട്ടിയെന്ന് വരില്ല.” ദേവകി ദേഷ്യം കൊണ്ട് വിറച്ചു. “അമ്മ വെറുതെ കാര്യം അറിയാതെ സംസാരിക്കരുത്. നിങ്ങളാരും കരുതുന്നത് പോലെയൊന്നുമല്ല അവളുടെ ജീവിതത്തിൽ സംഭവിച്ചത്. അതുകൊണ്ട് യാഥാർത്ഥ്യം അറിയാതെ അമ്മ വെറുതെ ഗായത്രിയെ കുറ്റപ്പെടുത്തരുത്.” അഖിൽ അപേക്ഷ പോലെ പറഞ്ഞു. “ഗായത്രി ചേച്ചിയെ ഏട്ടൻ കല്യാണം കഴിക്കുന്നത് എനിക്കും ഇഷ്ടമല്ല. ഏട്ടനെ ചതിച്ച് വേറൊരാളെ കെട്ടിയതല്ലേ ആ ചേച്ചി. എന്നിട്ട് ആ ചേച്ചി ബന്ധം ഉപേക്ഷിച്ചു വന്നു നിൽക്കുന്നത് ഏട്ടനെ കെട്ടാൻ വേണ്ടിയാണോ. എന്റെയും അമ്മയുടെയും ഇഷ്ടം നോക്കാതെ ഏട്ടൻ ആ ചേച്ചിയെ ഇങ്ങോട്ട് കല്യാണം കഴിച്ചു കൊണ്ടു വരുമോ?” അഞ്ചുവും ദേഷ്യത്തിലായി. “നീയെങ്ങാനും അവളെ ഈ വീട്ടിലേക്ക് കൊണ്ടു വന്നാൽ പിന്നെ ഞങ്ങളും നീയും തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല മോനേ. അവളെപ്പോലെ ഒരു പെണ്ണിനെ ഈ വീട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് നാട്ടുകാരുടെ മുഖത്തു നോക്കാനുള്ളതാണ്.” ദേവകി വാശിയോടെ പറഞ്ഞു. “അമ്മ ഈ പറയുന്ന നാട്ടുകാരും ബന്ധുക്കളും ഒന്നുമല്ല ഇത്രയും നമുക്ക് ചെലവിന് തന്നത്. നമ്മൾ കഷ്ടപ്പെട്ട സമയത്തൊക്കെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കാൻ ഇല്ലായിരുന്നല്ലോ. പലപ്പോഴും എന്റെ കയ്യിൽ 10 രൂപ എടുക്കാൻ ഇല്ലാതിരുന്നപ്പോൾ എന്നെ സഹായിച്ചിട്ടുള്ളത് ഗായത്രിയാണ്. അന്നവൾ കണക്കില്ലാതെ എന്നെ സഹായിച്ചതിന് പകരമായിട്ടില്ല അവളെ കല്യാണം കഴിക്കാൻ ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നത്. ഹൃദയത്തിൽ തട്ടി സ്നേഹിച്ചത് കൊണ്ടാണ് അമ്മേ. അതുപോലെ എന്റെ ജീവിതം എങ്ങനെ വേണമെന്ന് ഞാൻ തന്നെ തീരുമാനിക്കും. ഈ കുടുംബത്തെ വലിയൊരു കട കെണിയിൽ ആക്കിയിട്ടാണ് അച്ഛൻ പോയത്. ആ അവസ്ഥയിൽ നിന്നും ഈ നിലയിൽ എത്താൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഒന്നുമില്ലെങ്കിലും ഞാൻ ഗൾഫിൽ പോകാൻ കാരണം ഗായത്രിയുടെ അച്ഛനാണ്. എനിക്കൊരു ലക്ഷ്യം ഉണ്ടായത് അദ്ദേഹം കാരണമാണ്. പിന്നെ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് കാര്യങ്ങൾ ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. അതിന്റെ പേരിൽ ഗായത്രിയെ ഉപേക്ഷിച്ചു കളയാൻ എനിക്ക് കഴിയില്ല. ഈ ജന്മം അവളെ മറക്കാൻ എനിക്ക് പറ്റുകയുമില്ല. ഗായത്രി സമ്മതിച്ചാൽ ഞാനെന്റെ ജീവിതത്തിൽ അവളെ കൂട്ടുക തന്നെ ചെയ്യും. അമ്മയും നീയും വെറുതെ എതിർക്കണ്ട. നിങ്ങളുടെ അനുഗ്രഹത്തോടെ ഒരുമിച്ച് ജീവിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. പത്രത്തിലും ടിവിയിലും കാണുന്ന വാർത്ത കേട്ട് നിങ്ങൾ വെറുതെ ഗായത്രിയെ കുറ്റപ്പെടുത്താൻ നിൽക്കാതെ അവളുടെ അവസ്ഥ മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കണം. അവളുടെ സ്ഥാനത്ത് നമ്മുടെ അഞ്ചുവാണെങ്കിൽ അമ്മ ഇങ്ങനെയൊക്കെ പറയുമോ. ഭർത്താവിന്റെ പീഡനം സഹിച്ച് ആ വീട്ടിൽ കടിച്ചു തൂങ്ങി നിൽക്കാതെ അവൾ അതിനെ എതിർത്തതാണോ നിങ്ങൾ അവളിൽ കാണുന്ന കുറ്റം. എന്റെ ഗായത്രി ചങ്കൂറ്റമുള്ള പെണ്ണാണ്.. സ്വന്തം അച്ഛന്റെയും അമ്മയുടെയും കണ്ണുനീരിന് മുൻപിൽ സ്വാർത്ഥമായി തീരുമാനമെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല. അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല.. ഈ കുടുംബം ഈ നിലയിൽ എത്തിക്കാൻ ഞാൻ ഇത്രയും കഷ്ടപ്പെട്ടതല്ലേ അമ്മേ. നമുക്ക് കേറിക്കിടക്കാൻ ഒരു വീടുണ്ടായത് ഞാൻ എല്ലുമുറിയെ പണിയെടുത്തിട്ടല്ലേ. അങ്ങനെയുള്ള എന്റെ ഇഷ്ടം സാധിപ്പിച്ച് തരാൻ നിങ്ങൾക്ക് മനസ്സ് വരുന്നില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് വേണ്ടി ഞാൻ ജീവിച്ചതിൽ ഒരു അർത്ഥവുമില്ല.” അഖിൽ നിരാശയോടെ സോഫയിലേക്ക് ഇരുന്നു. അമ്മയും അനിയത്തിയും തന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്ത് അവന് കടുത്ത ഹൃദയ വേദന തോന്നി. അവരുടെ സമ്മതം കൂടി ഉണ്ടെങ്കിൽ മാത്രമേ ഗായത്രിയെ പറഞ്ഞു മനസ്സിലാക്കി തന്റെ ജീവിതത്തിലേക്ക് കൂട്ടാൻ പറ്റുകയുള്ളൂ എന്ന് അഖിലിന് നന്നായി അറിയാം. ഗായത്രിയെ ഒരുതരത്തിലും അംഗീകരിക്കാൻ ദേവകിക്കോ അഞ്ചുവിനോ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ വിഷമം കണ്ടപ്പോൾ ഇരുവർക്കും ഒരു നിമിഷം എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. “മറ്റൊരുത്തൻ ചവച്ച് തുപ്പിയ വിഴുപ്പിനെ തന്നെ നിനക്ക് വേണോ മോനെ. നിന്നെ കല്യാണം കഴിക്കുന്ന പെൺകുട്ടി മനസ്സു കൊണ്ടും ശരീരം കൊണ്ടും പരിശുദ്ധിയായിരിക്കണം എന്നാണ് അമ്മ ആഗ്രഹിച്ചത്. അതുകൊണ്ട് ഗായത്രിയെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല മോനെ.” ഗായത്രിയെ കുറിച്ച് തന്നെ അമ്മ പറഞ്ഞ വാക്കുകൾ അഖിലിനെ പിടിച്ചുലച്ചു……..കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

    ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

    ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണു; ദേശീയ താരം ഹാർദികിന് ദാരുണാന്ത്യം

    ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് 16കാരനായ ദേശീയതാരം ഹാർദികിന് ദാരുണാന്ത്യം. ഹരിയാന റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്‌ക്റ്റ് ബോൾ കോർട്ടിലാണ് അപകടം. 

    ബാസ്‌കറ്റ് ബോൾ കളിക്കാനെത്തിയ ഹാർദിക് ബോൾ എടുത്ത് ബാസ്‌കറ്റിൽ ഇട്ട ശേഷം പോളിൽ തൂങ്ങിയപ്പോഴാണ് ഇതൊടിഞ്ഞ് ദേഹത്തേക്ക് വീണത്. നിലത്തുവീണ ഹാർദികിന്റെ നെഞ്ചിൽ പോൾ ഇടിച്ചു. സുഹൃത്തുക്കൾ ഓടിയെത്തി ഹാർദികിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

    ഹാർദികിന്റെ മരണത്തെ തുടർന്ന് ഹരിയാനയിലെ എല്ലാ കായികമത്സരങ്ങളും അടുത്ത 3 ദിവസത്തേക്ക് നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി പറഞ്ഞു
     

  • എസ്‌ഐആർ ജോലികൾക്ക് വിദ്യാർഥികളെ നിയോഗിക്കരുതെന്ന് മന്ത്രി

    എസ്‌ഐആർ ജോലികൾക്ക് വിദ്യാർഥികളെ നിയോഗിക്കരുതെന്ന് മന്ത്രി

    എസ്‌ഐആർ ജോലികൾക്ക് വിദ്യാർഥികളെ നിയോഗിക്കരുതെന്ന് മന്ത്രി

    എസ്‌ഐആർ ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

    എസ്‌ഐആർ നടപടികൾ പൂർത്തിയാക്കാൻ സ്‌കൂൾ വിദ്യാർഥികളെ വളൻഡിയേഴ്‌സ് ആയി ആവശ്യപ്പെട്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്‌കൂളുകൾക്ക് കത്തയച്ചിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയിൽ ഒരു കാരണവശാലും കുട്ടികളുടെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

    കുട്ടികളെ മറ്റു പരിപാടികൾക്ക് വിളിച്ചു കൊണ്ടു പോകാൻ പാടില്ല. ഓഫീസ് ജോലികൾക്ക് കുട്ടികള ഉപയോഗിക്കാൻ കഴിയില്ല. അത് ഉത്തരവായി ഇറക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പഠനാവകാശ ലംഘനമാണെന്നും കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.