Blog

  • വരും ജന്മം നിനക്കായ്: ഭാഗം 67

    വരും ജന്മം നിനക്കായ്: ഭാഗം 67

    രചന: ശിവ എസ് നായർ

    “ശിവപ്രസാദിന്റെ ജാമ്യം റദ്ദാക്കി പ്രതിയെ ഇന്ന് തന്നെ ജയിലിൽ അടയ്ക്കാൻ ഈ കോടതി വിധിക്കുകയാണ്.” ജഡ്ജി ഉമാ ദേവിയുടെ വാക്കുകൾ ഇടി തീ പോലെയാണ് ശിവപ്രസാദിന്റെ കാതിൽ പതിഞ്ഞത്. കോടതി വിധി കേട്ടതും ഊർമ്മിള ഞെട്ടലോടെ തന്റെ മകനെ നോക്കി. “ശിവ… മോനെ… ” ഊർമ്മിള ഉച്ചത്തിൽ അവനെ വിളിച്ചു കരഞ്ഞു. അവർ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ആരൊക്കെയോ ചേർന്ന് ഊർമ്മിളയെ പിടിച്ചു വച്ചു. “എന്റെ മോനെ ജയിലിൽ അടയ്ക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ അവനെ ജയിലിൽ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല. കോടതി എന്റെ മോനെ വെറുതെ വിടണം. അവനൊരു തെറ്റും ചെയ്തിട്ടില്ല. ഇവൾ ഒറ്റ ഒരുത്തിയാണ് എന്റെ മോനെ ഈ ഗതിയിലാക്കിയത്. ഒരു ഭാര്യയുടെ ഒരു കടമയും അവൾ ചെയ്തിട്ടില്ല. എന്നിട്ട് കുറ്റം മൊത്തം എന്റെ മകന് മാത്രം. ഇതെന്ത് നീതിയാണ്.” അലറി കരഞ്ഞു കൊണ്ട് ഊർമിള കോടതിക്ക് നേരെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ആരൊക്കെയോ ചേർന്ന് അവരെ പിടിച്ചു വച്ചു. ഊർമിള ഒത്തിരി തവണ ശിവപ്രസാദിന്റെ അരികിലേക്ക് പോകാൻ നോക്കിയെങ്കിലും എല്ലാവരും കൂടി അവരെ പിടിച്ചു വച്ചത് കാരണം ഊർമിളയ്ക്ക് ശിവപ്രസാദിന്റെ അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. ഒടുവിൽ ബിപി കൂടി അവർ തല ചുറ്റി നിലത്തേക്ക് വീണു. “അമ്മേ… ” ഊർമിള വീണത് കണ്ടതും ശിവപ്രസാദ് അലറി. അവൻ പെട്ടെന്ന് അവരുടെ അടുത്തേക്ക് ഓടി ചെല്ലാൻ ശ്രമിച്ചെങ്കിലും പോലീസുകാർ ശിവപ്രസാദിനെ പിടിച്ചു വച്ചു. കുറച്ച് സമയത്തെ പിടിവലിക്കൊടുവിൽ അവനെ പോലീസുകാർ ജീപ്പിന്റെ അടുത്തേക്ക് കൊണ്ടുപോയി. ഊർമിളയെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. *** കോടതി വളപ്പിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ അഖിലിനെ നോക്കി മൗനമായി നിൽക്കുകയായിരുന്നു ഗായത്രി. ഈ കേസിൽ തനിക്ക് നീതി ലഭിക്കാൻ കാരണം അഖിൽ ആണെന്ന് അവൾക്കറിയാം. അവന്റെ ഒരു സപ്പോർട്ട് ഒന്നു കൊണ്ട് മാത്രമാണ് താൻ ഇത്രയും വരെ പോരാടി എത്തിയത്. ഓരോന്നോർത്തപ്പോൾ ഗായത്രിയുടെ മിഴികൾ നിറഞ്ഞു. “എന്റെ കൂടെ നിന്നതിന് ഒത്തിരി നന്ദിയുണ്ട് അഖിലേട്ടാ. ഞാൻ അനുഭവിച്ചതിനൊക്കെ നീതി കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല.” അത് പറയുമ്പോൾ ഗായത്രിയുടെ ശബ്ദം ഇടറി. “ഇതൊന്നും എന്റെ മിടുക്കു കൊണ്ട് സംഭവിച്ചതല്ല ഗായു. അവൻ നിന്നോട് കാണിച്ച എല്ലാ ക്രൂരതയ്ക്കും നീ തെളിവുകൾ സൂക്ഷിച്ചിരുന്നത് കൊണ്ട് മാത്രമാണ് നിനക്ക് നീതി ലഭിച്ചത്.” അഖിൽ ഒരു പുഞ്ചിരിയോടെ അവളെ നോക്കി. അവന്റെ വാക്കുകൾ കേട്ട് ഗായത്രി ഒന്ന് നെടുവീർപ്പിട്ടു. “അടുത്ത ആഴ്ച ഞാൻ തിരിച്ചു പോകും ഗായു. അതിനുമുമ്പ് എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. ഈ കേസിൽ ഒരു ഒത്തുതീർപ്പ് ഉണ്ടാവട്ടെ എന്ന് കരുതിയാണ് ഇതുവരെ ഞാൻ നിന്നോട് ഒന്നും ചോദിക്കാതിരുന്നത്.” അഖിൽ അല്പം ഗൗരവത്തോടെ പറഞ്ഞു. അവന്റെ വാക്കുകൾ കേട്ട് അവൾ അഖിലിനെ മനസ്സിലാകാത്ത ഭാവത്തിൽ നോക്കി. “അഖിലേട്ടന് എന്നോട് എന്താ പറയാനുള്ളത്?” “എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ് ഗായു. നീയെന്നെ എങ്ങനെയാണ് കാണുന്നതെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ഹൃദയം നിറച്ചും ഇപ്പോഴും നീ മാത്രമേ ഉള്ളു. നിനക്ക് പകരം മറ്റൊരു പെണ്ണിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല.” അത് പറയുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറി. പ്രതീക്ഷിക്കാത്തതെന്തോ കേട്ട ഭാവത്തിൽ ഗായത്രിയുടെ മിഴികളിൽ ഞെട്ടൽ പ്രകടമായി. “അഖിലേട്ടാ… ഞാൻ… എനിക്ക്… ഇനി ഒരിക്കലും എനിക്ക് അഖിലേട്ടന്റെ പഴയ ഗായു ആവാൻ പറ്റില്ല. കൂടുതലൊന്നും ഞാൻ വിശദീകരിക്കണ്ടല്ലോ. എന്റെ സാഹചര്യമെല്ലാം നന്നായി അറിയാവുന്ന ആളല്ലേ. ഞാൻ പറയാതെ തന്നെ എന്റെ മനസ്സ് മനസ്സിലാക്കുന്നതല്ലേ അഖിലേട്ടൻ.” ഗായത്രി സങ്കടത്തോടെ മുഖം കുനിച്ചു. “നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം ഗായു. നിനക്ക് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ ആ കാത്തിരിപ്പിന്റെ അവസാനം നീ എന്റേതാകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ എന്റെ കാത്തിരിപ്പിന് ഒരു അർത്ഥമുണ്ടാകു. മറ്റു കാര്യങ്ങൾ ഒന്നും നീ ആലോചിക്കേണ്ടതില്ല. നീ ശിവപ്രസാദിന്റെ കൂടെ ജീവിച്ചതൊന്നും എനിക്കൊരു പ്രശ്നമേയല്ല. നിന്റെ കൂടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. നീ ഒരുപക്ഷേ അവന്റെ ഒപ്പം സന്തോഷത്തോടെ ജീവിച്ചിരുന്നെങ്കിൽ അതുകണ്ട് ഞാൻ സന്തോഷിക്കുമായിരുന്നു. എന്നും നിന്റെ സന്തോഷം തന്നെയാണ് എനിക്ക് പ്രധാനം.” അഖിൽ അവളുടെ കൈകൾ തന്റെ നെഞ്ചോട് ചേർത്ത് പറഞ്ഞു. ” ഞാൻ മറ്റൊരാളുടെ ഭാര്യയായി ജീവിച്ചത് അഖിലേട്ടന് ഒരു പ്രശ്നമല്ലായിരിക്കും. പക്ഷേ അഖിലേട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും ഒന്നും ഇനി ഒരിക്കലും എന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. വെറുതെ അവരുടെ വെറുപ്പ് സമ്പാദിച്ചു കൊണ്ട് അഖിലേട്ടന്റെ കൂടെ എനിക്ക് ജീവിക്കണ്ട. അഖിലേട്ടനെ ഒരു സുഹൃത്തായി കാണാൻ ഞാൻ ശ്രമിക്കുകയാണ്. എന്നെക്കൊണ്ട് അതിന് സാധിക്കുമോ എന്നൊന്നും അറിയില്ല. എങ്കിലും ഞാനിപ്പോ അഖിലേട്ടന്റെ ഒപ്പം ഒരു ജീവിതം ആഗ്രഹിക്കുന്നില്ല. അത് ആർക്കും ഇഷ്ടപ്പെടില്ല. അതുകൊണ്ട് വെറുതെ എന്തിനാ വേണ്ടാത്ത ആഗ്രഹങ്ങളൊക്കെ മനസ്സിൽ കൊണ്ട് നടക്കുന്നത്. എനിക്ക് ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി. എത്ര സമയമെടുത്തായാലും അഖിലേട്ടൻ എന്നെ മറന്നേ പറ്റൂ. മറ്റൊരു പെൺകുട്ടിയെ മനസ്സുകൊണ്ട് സ്വീകരിക്കാൻ ശ്രമിക്കണം. എന്റെ പേര് പറഞ്ഞ് അഖിലേട്ടന്റെ വീട്ടുകാരെ ഇനിയും വിഷമിപ്പിക്കരുത്. ഈ ജന്മം നമുക്കൊരിക്കലും ഒന്ന് ചേരാൻ കഴിയില്ല അഖിലേട്ടാ. അതുകൊണ്ട് അടുത്ത ജന്മം എങ്കിലും നമുക്ക് ഒരുമിക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കാം.” അവന്റെ കൈകളിൽ നിന്ന് തന്റെ കൈകൾ വേർപെടുത്തി കൊണ്ട് ഗായത്രി പിന്തിരിഞ്ഞു നടന്നു. ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഗായത്രിയുടെ മറുപടി അത് തന്നെയായിരിക്കും എന്ന് ഊഹിച്ചിരുന്നത് കൊണ്ട് അഖിലിന് പ്രത്യേകിച്ച് ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല. “ഈ ജന്മം എന്റെ ജീവിതത്തിൽ ഒരു പെണ്ണേ ഉള്ളൂ ഗായു. അത് നീ മാത്രമാണ്. ഇപ്പോഴത്തെ നിന്റെ വിഷമം കൊണ്ടാണ് നീ ഇങ്ങനെയെല്ലാം പറയുന്നതെന്ന് എനിക്കറിയാം. കുറച്ചു നാൾ കഴിയുമ്പോൾ നിന്റെ മനസ്സ് മാറും പെണ്ണെ. അന്ന് എന്റെ ജീവിതത്തിലേക്ക് മടങ്ങി വരാൻ നിനക്ക് ഒരു മടിയും ഉണ്ടാവില്ല എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. അതുകൊണ്ട് നിനക്ക് വേണ്ടി എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ എനിക്ക് ഒരു മടിയുമില്ല. നീ എനിക്കുള്ളത് തന്നെയാണ്. അതുകൊണ്ടാണ് നിന്റെ ജീവിതം ഇങ്ങനെ അവസാനിച്ചത്.” അഖിൽ സ്വയമെന്നോണം പറഞ്ഞു കൊണ്ട് മനുവിന്റെ അടുത്തേക്ക് നടന്നു. “അവളോട് നീ കാര്യം പറഞ്ഞോ?” അഖിലിനെ കണ്ടതും മനു അവനോട് ചോദിച്ചു. “പറഞ്ഞു…. പക്ഷേ അവൾക്ക് ഇനി ഒരിക്കലും എന്റെ ജീവിതത്തിലേക്ക് വരാൻ പറ്റില്ല എന്നാണ് പറഞ്ഞത്. പക്ഷേ എനിക്ക് പ്രതീക്ഷയുണ്ട് മനു. എന്നായാലും അവൾ എന്റെ ജീവിതത്തിലേക്ക് തന്നെ മടങ്ങി വരും.” ആത്മവിശ്വാസത്തോടെ അഖിൽ പറഞ്ഞു. “ഗായത്രിയെ കല്യാണം കഴിക്കാൻ നിന്റെ അമ്മയും പെങ്ങളും സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?” മനുവിന്റെ ചോദ്യം കേട്ട് അഖിൽ വിലങ്ങനെ തലയാട്ടി. “അമ്മയും പെങ്ങളും ഒന്നും സമ്മതിക്കില്ലെന്ന് എനിക്കറിയാം മനു. അവള് ശിവപ്രസാദിനെ കല്യാണം കഴിച്ചപ്പോൾ തന്നെ അമ്മയ്ക്കും അനിയത്തിക്കും അവളോട് ആകെ ദേഷ്യമാണ്. അത് എങ്ങനെയെങ്കിലും മാറ്റിയെടുക്കണം. എന്റെ അമ്മയുടെ പെങ്ങളുടെ സമ്മതമുണ്ടെങ്കിൽ ഗായത്രിയുടെ മനസ്സ് വേഗം മാറും.” അഖിലിന്റെ സ്വരത്തിൽ പ്രതീക്ഷ നിറഞ്ഞു. “നിന്നെയും കൊണ്ട് വേഗം വീട്ടിൽ ചെല്ലാൻ നിന്റെ അമ്മ കുറച്ചുമുമ്പ് എന്നെ വിളിച്ച് പറഞ്ഞിരുന്നു.” മനു പെട്ടെന്ന് ഓർമ്മ വന്നതും പറഞ്ഞു. “എന്താ കാര്യമെന്ന് നീ ചോദിച്ചില്ലേ?” അഖിൽ ചോദിച്ചു. “കാര്യമൊന്നും പറഞ്ഞില്ല എത്രയും പെട്ടെന്ന് ചെല്ലാൻ മാത്രമേ പറഞ്ഞുള്ളൂ.” “എങ്കിൽ വാ നമുക്ക് വേഗം വീട്ടിലേക്ക് പോകാം.” അഖിൽ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. മനു അവന്റെ പിന്നിലേക്ക് കയറി ഇരുന്നപ്പോൾ അഖിൽ ബൈക്ക് മുന്നോട്ട് എടുത്തു. ** അമ്മാവന്റെ ബെൻസ് കാർ മുറ്റത്ത് കിടക്കുന്നത് കണ്ടുകൊണ്ടാണ് അഖിൽ തന്റെ വീട്ടിൽ എത്തിച്ചേർന്നത്. അമ്മാവൻ വന്നതു കൊണ്ടായിരിക്കും തന്നോട് വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞതെന്ന് അവൻ ചിന്തിച്ചു. മനുവിനോട് യാത്ര പറഞ്ഞ് അഖിൽ ഗേറ്റ് തുറന്ന് വീടിനുള്ളിലേക്ക് കയറി. ഹാളിലെ സോഫയിൽ അമ്മയോട് സംസാരിച്ചു കൊണ്ട് അമ്മാവൻ ശിവദാസനും സരസ്വതി അമ്മായിയും ഉണ്ടായിരുന്നു. പെട്ടെന്നുള്ള അവരുടെ വരവ് അത്രപന്തി അല്ലെന്ന് അഖിൽ ഊഹിച്ചു. അപ്പോഴാണ് അഞ്ജുവിന്റെ മുറിയിൽ നിന്നും അമ്മാവന്റെ മകൾ വേണിയും മകൻ വിനോദും എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്നത്…….കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

    ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

    ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

    ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. പരുക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം സായ് സുദർശനും അക്‌സർ പട്ടേലിന് പകരം നിതീഷ് കുമാർ റെഡ്ഡിയും ടീമിലെത്തി. 

    ഗില്ലിന്റെ അഭാവത്തിൽ റിഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഒരു മാറ്റമുണ്ട്. കോർബിൻ ബോഷിന് പകരം സെനുരൻ മുത്തുസ്വാമി കളിക്കും. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സമനില ആക്കണമെങ്കിൽ ഈ ടെസ്റ്റിൽ വിജയം അനിവാര്യമാണ്

    ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ധ്രുവ് ജുറേൽ, റിഷഭ് പന്ത്, നിതീഷ്‌കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്‌
     

  • 200MP ക്യാമറ, 120W ചാർജിംഗ്, വില വെറും ₹11,999

    200MP ക്യാമറ, 120W ചാർജിംഗ്, വില വെറും ₹11,999

    200MP ക്യാമറ, 120W ചാർജിംഗ്, വില വെറും ₹11,999

    മൊബൈൽ ഫോൺ വിപണിയിൽ ചരിത്രം തിരുത്തിക്കുറിക്കാൻ ഒരുങ്ങി OPPO Reno 8 Pro 5G-യുടെ പുതിയ പ്രഖ്യാപനം. ഒരു ഫ്ലാഗ്ഷിപ്പ് ഫോണിൻ്റെ അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ, കേവലം 11,999 രൂപയ്ക്ക് ഈ 5G സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ അവസരം ഒരുങ്ങുന്നു.

    പ്രധാന സവിശേഷതകൾ:

    • ക്യാമറ: 200 മെഗാപിക്സൽ (MP) റെസലൂഷനുള്ള അൾട്രാ-ഹൈ ക്യാമറ.
    • ചാർജിംഗ്: വെറും മിനിറ്റുകൾക്കുള്ളിൽ ബാറ്ററി നിറയ്ക്കാൻ കഴിയുന്ന 120W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ.
    • വില: എല്ലാ സാധാരണക്കാർക്കും താങ്ങാനാവുന്ന തരത്തിൽ വെറും ₹11,999 രൂപ.

    ​ഈ വിലയിലും ഫീച്ചറുകളിലുമുള്ള OPPO-യുടെ ഈ മോഡൽ വിപണിയിൽ തരംഗം സൃഷ്ടിക്കുമെന്നാണ് ടെക് വിദഗ്ധർ വിലയിരുത്തുന്നത്. പ്രീമിയം ഫോണുകൾക്ക് കടുത്ത വെല്ലുവിളിയാകുന്ന ഈ Reno 8 Pro 5G അടുത്ത മാസം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

  • വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്; രാഹുലിനെതിരെ നടപടിയെടുത്തതാണ്: സതീശൻ

    വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്; രാഹുലിനെതിരെ നടപടിയെടുത്തതാണ്: സതീശൻ

    വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്; രാഹുലിനെതിരെ നടപടിയെടുത്തതാണ്: സതീശൻ

    പാലക്കാട് സിപിഎമ്മിലെ അതൃപ്തരും സിപിഐയിലെ ഒരു വിഭാഗവുമായി സഹകരിച്ചത് നേതൃത്വത്തിന്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടീം യുഡിഎഫ് ഒറ്റക്കെട്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പോടെ യുഡിഎഫ് വിപുലീകരിക്കും. ലീഗിന് പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി എല്ലാം പരിഹരിക്കും

    വെൽഫെയർ പാർട്ടി സഹകരിക്കാമെന്ന് പറഞ്ഞയിടങ്ങളിൽ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. സുന്നി സംഘടനകൾ പറയുന്നത് അവരുടെ അഭിപ്രായമാണ്. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. പാലക്കാട് നഗരസഭയിൽ ബിജെപിയെ താഴെയിറക്കുമെന്നും സതീശൻ അവകാശപ്പെട്ടു

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതാണ്. ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോ. ശബരിമല വിഷയത്തിൽ പത്മകുമാറിനെതിരെ സിപിഎം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും സതീശൻ ചോദിച്ചു.
     

  • ഇന്ത്യാ ഗേറ്റ് പ്രതിഷേധം: മലിനീകരണത്തിനെതിരായ സമരത്തിൽ മാവോയിസ്റ്റ് മുദ്രാവാക്യം: 5 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

    ഇന്ത്യാ ഗേറ്റ് പ്രതിഷേധം: മലിനീകരണത്തിനെതിരായ സമരത്തിൽ മാവോയിസ്റ്റ് മുദ്രാവാക്യം: 5 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

    ഇന്ത്യാ ഗേറ്റ് പ്രതിഷേധം: മലിനീകരണത്തിനെതിരായ സമരത്തിൽ മാവോയിസ്റ്റ് മുദ്രാവാക്യം: 5 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

    ഡൽഹിയിലെ വായു മലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തിനിടെ, കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിഡ്മയ്ക്ക് (Madvi Hidma) അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായ അഞ്ച് വിദ്യാർത്ഥികളെ കോടതി രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

    ​പ്രതിഷേധക്കാർ പോലീസിന് നേരെ പെപ്പർ സ്പ്രേ (Pepper spray) പ്രയോഗിച്ചെന്നും, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നും പോലീസ് ആരോപിച്ചു. ഹിഡ്മയ്ക്ക് സിന്ദാബാദ് വിളിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കി. അടുത്തിടെ ആന്ധ്രാപ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊടും മാവോയിസ്റ്റ് നേതാവാണ് മദ്‌വി ഹിഡ്മ.

    ​അതേസമയം, വായു മലിനീകരണത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചെന്നും കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

  • തണൽ തേടി: ഭാഗം 60

    തണൽ തേടി: ഭാഗം 60

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അവനൊന്നും കണ്ണ് ചിമ്മി കാണിച്ചു. ചെരുപ്പൂരി രണ്ടുപേരും അമ്പലത്തിനകത്തേക്ക് കയറിയപ്പോൾ അവളുടെ മുഖത്തേക്ക് നോക്കിയവാൻ പറഞ്ഞു എനിക്ക് ഈ അമ്പലത്തിൽ ഒന്നും പോയി പരിചയമില്ല. ആകെ സപ്തദാഹത്തിനും ഉത്സവത്തിനും ആണ് പോയിട്ടുള്ളത്. ഇവിടുത്തെ കീഴ്വഴക്കങ്ങൾ ഒന്നും എനിക്ക് അറിയില്ല. അതുകൊണ്ട് എല്ലാം പറഞ്ഞു തരണം. അവള് ചിരിച്ചുകൊണ്ട് അവനോട് ഒപ്പം അമ്പലത്തിനുള്ളിലേക്ക് കയറി. ശ്രീ കോവിലിന്റെ മുൻപിൽ നിന്ന് കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുമ്പോൾ തനിക്ക് ലഭിച്ച ഈ മനോഹരമായ ജീവിതത്തിന് നന്ദി പറയുകയായിരുന്നു ലക്ഷ്മി. അത്രമേൽ മികച്ച ഒരു ജീവിതം തന്നെയായിരിക്കും ഇത് എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. സെബാസ്റ്റ്യന് പണത്തിന് മാത്രമാണ് കുറവുള്ളത്. ബാക്കിയെല്ലാം കൊണ്ടും അവൻ സമ്പന്നനാണ്. ബന്ധങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും. അങ്ങനെ എല്ലാംകൊണ്ടും അവൻ സമ്പന്നൻ ആണെന്ന് അവൾ ഓർത്തു. തിരുമേനിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങി നെറ്റിയിൽ തൊട്ടു. ഒപ്പം അത് അവന്റെ നെറ്റിയിലും ഒരല്പം തൊട്ടു കൊടുത്തിരുന്നു അവൾ. അവൻ ചിരിയോടെ അത് സ്വീകരിച്ചു. പുറത്തേക്ക് ഇറങ്ങിയതും ബൈക്കിലേക്ക് കയറാൻ തുടങ്ങിയവളുടെ കയ്യിൽ പിടിച്ച് ഒന്നുകൂടി അവൻ ചോദിച്ചു. ശരിക്കും ഇന്നലെ എന്താ നടന്നത്..? അവന്റെ മുഖത്തെ ചമ്മൽ അവൾക്ക് വ്യക്തമായി കാണാമായിരുന്നു. അവൾക്ക് ചിരി വന്നു പോയി.. അത്രയ്ക്കൊന്നും ഇല്ല ഇദ്ദേഹം ഇന്നലെ എനിക്ക് ഒരു ഫ്ലയിങ് കിസ്സ് തന്നു അത്രേയുള്ളൂ മടിയോടെ ആണെങ്കിലും അവൾ പറഞ്ഞു അയ്യേ അത്രേ ഉള്ളോ, ഞാൻ വിചാരിച്ചു… അവൻ പെട്ടെന്ന് ആശ്വാസത്തോടെ പറഞ്ഞു എന്ത് വിചാരിച്ചു..? അവളൊന്ന് അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. ഒന്നും വിചാരിച്ചില്ലേ..? അവൻ കൈ തൊഴുതു കൊണ്ട് പറഞ്ഞു.. പിന്നെ ഈ അതെ, ഇതെ എന്നല്ലാതെ ഇതുവരെ എന്നെ കാര്യമായിട്ട് ഒന്നും വിളിച്ചിട്ടില്ലല്ലോ. അവൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കുസൃതിയോടെ ചോദിച്ചു. ഒരുപാട് വട്ടം ഞാനും ആലോചിച്ചു ആ കാര്യം എന്താ ഞാൻ വിളിക്കുന്നെ.? അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.. തനിക്ക് ഇഷ്ടമുള്ളത് എന്തും വിളിക്കാം, സെബാനെന്ന് വിളിച്ചോ എല്ലാരും എന്നെ അങ്ങനെയാ വിളിക്കുന്നേ. പേരോ.? എന്നെക്കാളും മുതിർന്നതല്ലേ എനിക്ക് മടിയാ എങ്കിൽ പിന്നെ ഇച്ചായാന്ന് വിളിക്കുമോ..? അല്പം ചമ്മലോടെ അവളുടെ മുഖത്തേക്ക് നോക്കിയാണ് ചോദ്യം അത് കേൾക്കാൻ ഒരു സുഖമുണ്ട് അത് തന്റെ നാവിൽ നിന്ന് കേൾക്കണം എനിക്ക് വല്യ ആഗ്രഹമുണ്ട്. അവൾ അവന്റെ മുഖത്തേക്ക് നോക്കി, അവൾ തലയാട്ടി ശരി… ചിരിയോടെ പറഞ്ഞു എങ്കിൽ പിന്നെ കേറിക്കോ, ഇനി താമസിച്ചാൽ അമ്മച്ചി വാക്കത്തി എടുക്കും. സെബാസ്റ്റ്യൻ അത് പറഞ്ഞപ്പോൾ ചിരിയോടെ അവളും കയറിയിരുന്നു.. രണ്ടുപേരും വീട്ടിലേക്ക് ചെന്നപ്പോഴേക്കും അവിടെ തിരക്ക് തുടങ്ങിയിരുന്നു.. പിന്നെ ബ്യൂട്ടീഷന്റെ വരവായി ബ്യൂട്ടീഷൻ എത്തിയതും സെബാസ്റ്റ്യൻ നേരെ മുറിയിലേക്ക് പോയി. അവനെ ഒരുക്കാൻ ഒരു ആകെ എത്തിയത് സുഹൃത്തുക്കൾ മാത്രമായിരുന്നു. കുളികഴിഞ്ഞ് നന്നായി ഒന്ന് ഷേവ് ചെയ്ത് ഒരു ക്രീമും കൂടി ഇട്ടതോടെ സെബാസ്റ്റ്യന്റെ ഒരുക്കം കഴിഞ്ഞു. സെബാസ്റ്റ്യൻ പറഞ്ഞതുകൊണ്ട് തന്നെ വന്ന ബ്യൂട്ടീഷനോട് വളരെ നാച്ചുറൽ ആയിട്ടുള്ള മേക്കപ്പ് മതി എന്ന് പ്രത്യേകം പറഞ്ഞിരുന്നു ലക്ഷ്മി. സാരിയുടുത്ത് മേക്കപ്പ് എല്ലാം കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് തൃപ്തികരമായിരുന്നു. മുടി പൊക്കി കെട്ടി വെച്ചിരിക്കുകയാണ്. തങ്ങളുടെ രീതിയിലുള്ള കല്യാണമാണെങ്കിൽ മുടി പിന്നിയിടുകയാണ് ചെയ്യുന്നത്. ഇത് നെറ്റ് കൂടി വച്ചിട്ടുണ്ട്. എങ്കിലും അവൾക്ക് അത് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. ബന്ധുക്കളിൽ ചിലർക്കും അയൽവക്കത്തുള്ളവർക്കും ഒക്കെ രാവിലെ ഭക്ഷണവും കരുതിയിട്ടുണ്ടായിരുന്നു. ലിപ്സ്റ്റിക് ഇട്ടു കഴിഞ്ഞതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ ബ്യൂട്ടീഷൻ സമ്മതിച്ചില്ല. അതോടെ അർച്ചന വന്നു വാരി തരുകയായിരുന്നു ചെയ്തത്. എങ്കിലും ഭക്ഷണം കഴിച്ചു. രണ്ടുപേർക്കും വേണ്ടി ഒരു വണ്ടിയാണ് ഒരുക്കിയിരുന്നത്. വണ്ടിയിലേക്ക് കയറി സെബാസ്റ്റ്യന്റെ അരികിൽ ഇരിക്കുമ്പോൾ അതുവരെ ഇല്ലാത്ത ഒരു നാണം തന്നെ പൊതിയുന്നതുപോലെ അവൾക്ക് തോന്നിയിരുന്നു… ഡ്രൈവിംഗ് സീറ്റിൽ ശിവനാണ്.. മുൻപിൽ സിനിയും കയറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വണ്ടിയിലിരുന്ന് ഒന്നും സംസാരിക്കാൻ നിന്നില്ല. എങ്കിലും അവളുടെ കൈകൾക്ക് മുകളിൽ അവൻ കൈകൾ എടുത്ത് വെച്ചിരുന്നു. ശേഷം അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.. ഗ്രേ നിറത്തിലുള്ള ഒരു സ്യൂട്ട് ആണ് അവന്റെ വേഷം. പള്ളിയിലേക്ക് ചെന്നപ്പോൾ തന്നെ ആളുകളൊക്കെ വന്നു തുടങ്ങി എന്ന് മനസ്സിലായിരുന്നു.. നിരവധി ആളുകൾ പള്ളിയിൽ എത്തിയിട്ടുണ്ട്. ക്യാമറാമാൻ പല പോസിൽ നിൽക്കാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ പറയുന്നുണ്ട്. സെബാസ്റ്റ്യന്റെ അരികിൽ ചേർന്നു നിന്നും, അവനവളുടെ തോളത്തു കൂടി കയ്യിട്ടുമൊക്കെ ഒരുപാട് ചിത്രങ്ങൾ എടുക്കുന്നുണ്ട്. എല്ലാത്തിനും നിന്നു കൊടുത്തിരുന്നു. അകത്തേക്ക് കയറി ആശിർവാദ പ്രാർത്ഥനയും താലി വാഴത്തലും ഒക്കെയായി കുറച്ച് അധികം നേരം എടുത്തു. അവസാനം ഏഴു നൂലിൽ ചാർത്തിയ മിന്നു അവളുടെ കഴുത്തിലേക്ക് അച്ഛൻ വച്ചുനീട്ടുമ്പോൾ സെബാസ്റ്റ്യൻ സ്വതവേ തന്റെ ചുണ്ടിൽ വിരിയുന്ന ചിരിയോടെ അത് സ്വീകരിച്ച് അവളുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. സിമി അത് ഒന്നുകൂടി മുറുക്കി കെട്ടുകയും ചെയ്തു..നിറകണ്ണുകളോടെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് അവൾ നോക്കി. അവൻ കുസൃതിയോടെ അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു. കണ്ണുകൾ അടച്ച് അവൾ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി പ്രാർത്ഥിച്ചു. ഇനിയുള്ള ജീവിതം സുന്ദരം ആവണം എന്ന്….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു

    രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു

    രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം  ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് 194 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായി. ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 489 റൺസാണ് എടുത്തത്. നിലവിൽ ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനേക്കാൾ 295 റൺസ് പിന്നിലാണ് ഇന്ത്യ

    വിക്കറ്റ് നഷ്ടമില്ലാതെ 9 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. ഭേദപ്പെട്ട തുടക്കം കിട്ടിയെങ്കിലും പിന്നീട് തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സ്‌കോർ 65ൽ നിൽക്കെ 22 റൺസെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. 97 പന്തിൽ 58 റൺസെടുത്ത ജയ്‌സ്വാൾ സ്‌കോർ 95ൽ വെച്ച് പുറത്തായി. സായ് സുദർശൻ 15 റൺസെടുത്ത് മടങ്ങി

    ധ്രുവ് ജുറേൽ പൂജ്യത്തിനും ക്യാപ്റ്റൻ റിഷഭ് പന്ത് ഏഴ് റൺസിനും രവീന്ദ്ര ജഡേജ 6 റൺസിനും വീണു. നീതീഷ് കമാർ റെഡ്ഡി 10 റൺസെടുത്തു. വാലറ്റത്ത് വാഷിംഗ്ടൺ സുന്ദർ നടത്തിയ ചെറുത്ത് നിൽപ്പ് ഇന്ത്യയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചു. സുന്ദർ 48 റൺസെടുത്ത് പുറത്തായി. നിലവിൽ 19 റൺസുമായി കുൽദീപ് യാദവും ബുമ്രയുമാണ് ക്രീസിൽ. മാർക്കോ ജാൻസൺ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ സിമോൺ ഹാർമർ 3 വിക്കറ്റെടുത്തു. കേശവ് മഹാരാജ് ഒരു വിക്കറ്റും സ്വന്തമാക്കി.
     

  • എന്തുകൊണ്ട് ഞാൻ കാനൻ DSLR ഉപേക്ഷിച്ച് പുതിയ മിറർലെസ്സ് ക്യാമറ തിരഞ്ഞെടുത്തു

    എന്തുകൊണ്ട് ഞാൻ കാനൻ DSLR ഉപേക്ഷിച്ച് പുതിയ മിറർലെസ്സ് ക്യാമറ തിരഞ്ഞെടുത്തു

    എന്തുകൊണ്ട് ഞാൻ കാനൻ DSLR ഉപേക്ഷിച്ച് പുതിയ മിറർലെസ്സ് ക്യാമറ തിരഞ്ഞെടുത്തു

    ഫോട്ടോഗ്രാഫി ലോകത്തെ പുത്തൻ തരംഗം: കാനൻ മിറർലെസ്സ് ക്യാമറ നൽകുന്ന മേൽക്കൈ

    ​കാനൻ (Canon) ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാർക്കിടയിൽ ഒരുപോലെ പ്രിയങ്കരമാണ്. എങ്കിലും, കഴിഞ്ഞ ദശകമായി ക്യാമറ വിപണിയിൽ സംഭവിച്ച ഏറ്റവും വലിയ മാറ്റമാണ് DSLR (Digital Single-Lens Reflex) ക്യാമറകളിൽ നിന്ന് മിറർലെസ്സ് (Mirrorless) ക്യാമറകളിലേക്കുള്ള മാറ്റം. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ എന്ന നിലയിൽ, ഞാൻ എന്റെ കാനൻ DSLR ക്യാമറകളെക്കാൾ കൂടുതലായി മിറർലെസ്സ് മോഡലുകൾ തിരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങൾ ഇതാ:

    1. ഭാരം കുറവ്, വലുപ്പം കുറവ് (Compact Size and Weight)

    ​DSLR ക്യാമറകളുടെ പ്രധാന പ്രത്യേകതയായ റിഫ്ലെക്‌സ് മിറർ (reflect mirror) സിസ്റ്റം മിറർലെസ്സ് ക്യാമറകളിൽ ഇല്ല. ഇതു കാരണം ക്യാമറയുടെ ബോഡി വളരെ ചെറുതും ഭാരം കുറഞ്ഞതുമായി.

    • യാത്രകൾക്ക് എളുപ്പം: ലെൻസുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെയുള്ള കിറ്റുകൾ കൊണ്ടുപോകുമ്പോൾ ഈ ഭാരക്കുറവ് വലിയ ആശ്വാസമാണ്. ഒരു ദിവസം മുഴുവൻ ക്യാമറ ഉപയോഗിക്കേണ്ടിവരുമ്പോൾ ഈ നേട്ടം വ്യക്തമാകും.

    2. മികച്ച ഇലക്ട്രോണിക് വ്യൂഫൈൻഡർ (Electronic Viewfinder – EVF)

    ​DSLR-ലെ ഒപ്റ്റിക്കൽ വ്യൂഫൈൻഡറിന് പകരം, മിറർലെസ്സ് ക്യാമറകൾ ഇലക്ട്രോണിക് വ്യൂഫൈൻഡറാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഗുണങ്ങൾ ഇവയാണ്:

    • തത്സമയ പ്രിവ്യൂ: ഷൂട്ട് ചെയ്യുന്നതിന് മുമ്പുതന്നെ എക്സ്പോഷർ, വൈറ്റ് ബാലൻസ്, കളർ ടോൺ തുടങ്ങിയ ക്രമീകരണങ്ങൾ ചിത്രത്തിൽ എങ്ങനെ വരുമെന്ന് കൃത്യമായി കാണാൻ EVF സഹായിക്കുന്നു.
    • മാനുവൽ ഫോക്കസ്: ഫോക്കസ് ചെയ്യുമ്പോൾ ചിത്രം വലുതാക്കി കാണിക്കാനുള്ള (Focus Peaking) സൗകര്യം, മാനുവൽ ഫോക്കസിംഗ് എളുപ്പമാക്കുന്നു.

    3. വേഗതയേറിയതും കൃത്യതയുമുള്ള ഓട്ടോഫോക്കസ് (Superior Autofocus)

    ​കാനൻ മിറർലെസ്സ് ക്യാമറകളിലെ ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ് (Dual Pixel AF) സാങ്കേതികവിദ്യ വളരെ വേഗത്തിലും കൃത്യതയിലും ഫോക്കസ് ചെയ്യാൻ സഹായിക്കുന്നു.

    • ഐ ഡിറ്റക്ഷൻ (Eye Detection AF): ആളുകളുടെയും മൃഗങ്ങളുടെയും കണ്ണുകൾ തിരിച്ചറിഞ്ഞ് ഫോക്കസ് നിലനിർത്താനുള്ള കഴിവ്, പ്രത്യേകിച്ച് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫർമാർക്ക് വലിയ സഹായമാണ്.
    • ഫ്രെയിം കവറേജ്: സെൻസറിന്റെ വലിയൊരു ഭാഗത്ത് ഫോക്കസ് പോയിന്റുകൾ ഉള്ളതിനാൽ ഫ്രെയിമിന്റെ ഏത് കോണിലുള്ള വിഷയത്തെയും കൃത്യമായി ഫോക്കസ് ചെയ്യാനാകും.

    4. മെച്ചപ്പെട്ട വീഡിയോ പ്രകടനം (Advanced Video Capabilities)

    ​വീഡിയോ ഷൂട്ടിംഗിൽ മിറർലെസ്സ് ക്യാമറകൾ DSLR-കളെക്കാൾ മികച്ചതാണ്.

    • 4K വീഡിയോ: പല മിറർലെസ്സ് മോഡലുകളും മികച്ച നിലവാരമുള്ള 4K വീഡിയോ വാഗ്ദാനം ചെയ്യുന്നു.
    • നിശ്ശബ്ദ ഷൂട്ടിംഗ്: മിറർ ഇല്ലാത്തതിനാൽ ഷട്ടർ സൗണ്ട് ഇല്ലാതെ ഫോട്ടോ എടുക്കാനും (സൈലന്റ് ഷട്ടർ), വീഡിയോ ഷൂട്ടിംഗിന് അത്യാവശ്യമായ നിശ്ശബ്ദമായ പ്രവർത്തനം നൽകാനും ഇതിന് കഴിയും.

    ​ഈ പ്രത്യേകതകൾ കാരണം, പുതിയ ലെൻസുകളും സാങ്കേതികവിദ്യകളും മിറർലെസ്സ് സിസ്റ്റത്തിനായി പുറത്തിറങ്ങുമ്പോൾ, കാനന്റെ ഭാവി മിറർലെസ്സ് വിഭാഗത്തിലാണെന്ന് ഉറപ്പാണ്.

  • ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ

    ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ

    ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ

    ശബരിമല സ്വർണക്കൊള്ള കേസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എൻ വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ച ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി

    അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. ബോധപൂർവം ചെയ്തതല്ലെന്ന് പോലീസ് പ്രതികരിച്ചു. എആർ ക്യാമ്പിലെ എസ്‌ഐയും നാല് പോലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്

    പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു. വാസുവിന്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പോലീസുകാർ പറയുന്നു. സംഭവത്തിൽ എആർ കമാൻഡന്റ് അന്വേഷണം നടത്തുന്നുണ്ട്.
     

  • ഇന്ത്യൻ യുവതിയെ തടഞ്ഞ സംഭവം; ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

    ഇന്ത്യൻ യുവതിയെ തടഞ്ഞ സംഭവം; ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

    ഇന്ത്യൻ യുവതിയെ തടഞ്ഞ സംഭവം; ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

    അരുണാചൽ പ്രദേശിൽ നിന്നുള്ള ഇന്ത്യൻ യുവതിയെ ചൈനയിലെ ഷാങ്ഹായി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവത്തിൽ ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. യുകെയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയായ പെം തോങ്‌ഡോക്കിനെയാണ് തടഞ്ഞുവെച്ചത്. യുകെയിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെയാണ് ഇവർ ഷാങ്ഹായിയിൽ ഇറങ്ങിയത്

    അരുണാചൽ പ്രദേശിൽ നിന്നുള്ളവർ ഇന്ത്യക്കാരല്ലെന്ന് പറഞ്ഞ് ചൈനീസ് ഉദ്യോഗസ്ഥർ അപമാനിച്ചതായി ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. താൻ ശുദ്ധ ഹിന്ദി സംസാരിക്കുന്ന ഇന്ത്യക്കാരിയാണെന്ന് അവരെ അറിയിച്ചതായും പെം വ്യക്തമാക്കി. പിന്നാലെയാണ് ഇന്ത്യ ചൈനയെ കടുതത് പ്രതിഷേധം അറിയിച്ചത്

    ചൈനയുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമങ്ങളെ ഇത്തരം നടപടി ബാധിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ഷാങ്ഹായിയിലെ ഇന്ത്യൻ കോൺസുലേറ്റ് യുവതിക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.