Category: Kerala

  • ദിലീപിനെ തിരിച്ചെടുക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; സ്വാഗതം ചെയ്ത് ഫെഫ്കയും

    ദിലീപിനെ തിരിച്ചെടുക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; സ്വാഗതം ചെയ്ത് ഫെഫ്കയും

    ദിലീപിനെ തിരിച്ചെടുക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; സ്വാഗതം ചെയ്ത് ഫെഫ്കയും

    ഫെഫ്കയ്ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി നിർമാതാക്കളുടെ സംഘടനയും. കോടതി വിധി അംഗീകരിക്കുന്നതായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. 

    ദിലീപ് നിരപരാധി എന്ന് തന്നെ കരുതുന്നു. ഇന്നത്തെ വിധിയെ നല്ലതായി കാണുന്നു. കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയതിനാൽ സംഘടനയിലേക്ക് തിരിച്ചെടുക്കും. ദിലീപിന്റെ കത്ത് കിട്ടിയാൽ സംഘടനയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ബി രാഗേഷ് പറഞ്ഞു

    അതിനിടെ ദിലീപിനെ തിരിച്ചെടുക്കാൻ ഫെഫ്കയിലും ആലോചന തുടങ്ങി. ദിലീപിനെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിലാണ് ഫെഫ്കയിൽ നിന്ന് പുറത്താക്കിയത്. അതുകൊണ്ട് തന്നെ കോടതി കുറ്റവിമുക്തനാക്കിയാൽ തിരികെ സംഘടനയിലേക്ക് വരാൻ ദിലീപിന് അവകാശമുണ്ടെന്ന് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു
     

  • മുസ്ലീങ്ങൾക്ക് ഇഷ്ടമില്ലെന്ന് കണ്ട് ജിന്ന എതിർത്തു; അതോടെ നെഹ്‌റുവും വന്ദേമാതരത്തെ എതിർത്തുവെന്ന് മോദി

    മുസ്ലീങ്ങൾക്ക് ഇഷ്ടമില്ലെന്ന് കണ്ട് ജിന്ന എതിർത്തു; അതോടെ നെഹ്‌റുവും വന്ദേമാതരത്തെ എതിർത്തുവെന്ന് മോദി

    മുസ്ലീങ്ങൾക്ക് ഇഷ്ടമില്ലെന്ന് കണ്ട് ജിന്ന എതിർത്തു; അതോടെ നെഹ്‌റുവും വന്ദേമാതരത്തെ എതിർത്തുവെന്ന് മോദി

    ദേശീയഗീതയമായ വന്ദേമാതരത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേമാതരത്തെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് വിമർശനം. മുസ്ലീങ്ങൾക്ക് വന്ദേമാതരത്തെ ഇഷ്ടമില്ലെന്ന് കണ്ട് ജിന്ന എതിർത്തു. അതോടെ നെഹ്‌റുവും വന്ദേമാതരത്തെ എതിർത്തുവെന്ന് മോദി ആരോപിച്ചു

    വന്ദേമാതരത്തിന്റെ 100ാം വാർഷികം ആഘോഷിച്ചപ്പോൾ രാജ്യം അടിയന്തരാവസ്ഥയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. രാജ്യത്തെ ഭരണഘടന അടിച്ചമർത്തപ്പെടുകയായിരുന്നു. 1947ൽ സ്വാതന്ത്ര്യം നേടിത്തന്ന ഗാനത്തിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള നല്ല അവസരമാണിത്. 

    അടുത്തിടെ ഭരണഘടനയുടെ 75ാം വാർഷികം ആഘോഷിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെയും ബിർസ മുണ്ടയുടെയും 150ാം ജന്മവാർഷികങ്ങൾ രാജ്യം ആഘോഷിച്ചു. ഇപ്പോൾ വന്ദേമാതരം 150 വർഷങ്ങൾ ആഘോഷിക്കുകയാണെന്നും മോദി പറഞ്ഞു
     

  • പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു

    പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു

    പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അപമാനിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ കോടതിയിലേക്ക് മാറ്റി. രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ പരാതിക്കാരിയ്ക്കു നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യർക്കെതിരെ കേസെടുത്തത്.

    നേരത്തെ പരാതിക്കാരിയുടെ ഫോട്ടോ സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ, ചിത്രം താൻ പോസ്റ്റ് ചെയ്തിരുന്നു. അത് നീക്കം ചെയ്യുകയാണെന്നു അറിയിച്ചുകൊണ്ട് സന്ദീപ് ചിത്രം പിൻവലിച്ചത് ആസൂത്രിതനീക്കമാണെന്നാണ് പോലീസ് പറയുന്നത്.

    യുവതിയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറുപേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സന്ദീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
     

  • എന്നും അതിജീവിതക്കൊപ്പം; അപ്പീൽ നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെ കെ ശൈലജ

    എന്നും അതിജീവിതക്കൊപ്പം; അപ്പീൽ നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെ കെ ശൈലജ

    എന്നും അതിജീവിതക്കൊപ്പം; അപ്പീൽ നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെ കെ ശൈലജ

    നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകാനുള്ള നിയമവകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സിപിഎം നേതാവ് കെ കെ ശൈലജ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എന്നും അതിജീവിതക്കൊപ്പമാണെന്നും ശൈജല ടീച്ചർ കുറിച്ചു. കുറ്റകൃത്യം തെളിഞ്ഞു. ഗൂഢാലോചനക്കും തെളിവുണ്ടായിരുന്നു. അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ സൂചിപ്പിക്കുന്നു. അപ്പീൽ നൽകാനുള്ള നിയമ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശൈലജ ടീച്ചർ പറഞ്ഞു

    കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. അതിജീവിതക്കൊപ്പമാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ശക്തമായ അന്വേ,ണം നടത്തി. പ്രോസിക്യൂഷനും നല്ല രീതിയിൽ പ്രവർത്തിച്ചു. അപ്പീൽ പോകാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു

    നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയ കുറ്റമെല്ലാം തെളിഞ്ഞു. എന്നാൽ എട്ടാം പ്രതിയായ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു
     

  • എന്ത് നീതി; ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ അനാവരണമാണ് ഇപ്പോൾ കാണുന്നത്: പാർവതി തിരുവോത്ത്

    എന്ത് നീതി; ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ അനാവരണമാണ് ഇപ്പോൾ കാണുന്നത്: പാർവതി തിരുവോത്ത്

    എന്ത് നീതി; ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ അനാവരണമാണ് ഇപ്പോൾ കാണുന്നത്: പാർവതി തിരുവോത്ത്

    നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടി പാർവതി തിരുവോത്ത്. നമ്മൾ ഇപ്പോൾ കാണുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അവതരണമാണെന്നാണ് പാർവതി സമൂഹ മാധ്യമത്തിൽ കുറിച്ചത്. എന്നും അവൾക്കൊപ്പമാണെന്നും പാർവതി വ്യക്തമാക്കി

    എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം എന്നാണ് പാർവതി ഇൻസ്റ്റാ സ്റ്റോറിയിൽ പങ്കുവെച്ചത്. അതിജീവിതക്കൊപ്പമാണെന്ന വ്യക്തമാക്കുന്ന മറ്റ് പ്രതികരണങ്ങളും പാർവതി ഇൻസ്റ്റഗ്രാമിലൂടെ നടത്തിയിട്ടുണ്ട്. 

    ദൈവമുണ്ടെങ്കിൽ, കുറഞ്ഞപക്ഷം മനുഷ്യത്വമെന്നൊന്ന് ഉണ്ടെങ്കിൽ നാളെ അത് തെളിയിക്കപ്പെടും എന്നായിരുന്നു കഴിഞ്ഞ ദിവസം പാർവതി കുറിച്ചത്. അതിജീവിതയ്‌ക്കൊപ്പമാണെന്ന് നടി റിമാ കല്ലിങ്കലടക്കമുള്ളവരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.

  • നടിയെ ആക്രമിച്ച കേസ്: നീതി കിട്ടിയില്ല, സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്

    നടിയെ ആക്രമിച്ച കേസ്: നീതി കിട്ടിയില്ല, സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്

    നടിയെ ആക്രമിച്ച കേസ്: നീതി കിട്ടിയില്ല, സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്

    നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയുമായി സംസാരിച്ചു. നടിക്ക് പൂർണമായി നീതി കിട്ടിയിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

    പോലീസ് വളരെ ശക്തമായ അന്വേഷണം നടത്തി. അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. ശരിയായ അന്വേഷണം നടത്തി. പ്രോസിക്യൂഷനും നല്ല രീതിയിൽ പ്രവർത്തിച്ചു. അപ്പീൽ പോകാൻ തന്നെയാണ് തീരുമാനം. വിധിന്യായം വിശദമായ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

    ദിലീപ് അടക്കം നാല് പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. അതേസമയം ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. 

  • നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരണവുമായി താരസംഘടന

    നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരണവുമായി താരസംഘടന

    നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരണവുമായി താരസംഘടന

    നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു എന്നാണ് പ്രതികരണം. ഫേസ്ബുക്ക് വഴിയാണ് താരസംഘടന പ്രതികരിച്ചത്

    നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലിപീനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം മോഹൻലാലിന്റെ നേതൃത്വത്തിൽ ദിലീപിനെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ വിവാദമായതോടെ അമ്മയിലേക്ക് ഇല്ലെന്ന് ദിലീപ് പറയുകയായിരുന്നു

    കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഏഴ് മുതൽ പത്ത് വരെയുള്ള നാല് പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി.
     

  • നടിയെ ആക്രമിച്ച കേസ്: വിധി തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്; വിധി ആശ്വാസകരമെന്ന് സതീശൻ

    നടിയെ ആക്രമിച്ച കേസ്: വിധി തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്; വിധി ആശ്വാസകരമെന്ന് സതീശൻ

    നടിയെ ആക്രമിച്ച കേസ്: വിധി തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്; വിധി ആശ്വാസകരമെന്ന് സതീശൻ

    നടിയെ ആക്രമിച്ച കേസിൽ കോടതി വിധി തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഗൂഢാലോചന ഭാഗം തെളിയിക്കാൻ കഴിയാതെ പോയത് കേസ് അന്വേഷിച്ച പോലീസിന്റെയും കോടതിയിൽ അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും പരാജയമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു

    അതേസമയം കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവർ കുറ്റക്കാരാണെന്ന വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഒരു സ്ത്രീക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് അതിജീവിതക്കുണ്ടായത്. കുറ്റവാളികൾ ശിക്ഷപ്പെട്ടെന്നത് സന്തോഷകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ വിധി കാരണമാകും

    തൃക്കാക്കര എംഎൽഎ ായിരുന്ന പിടി തോമസിന്റെ അതിശക്തമായ ഇടപെടലാണ് ഇത്തരം പരിസമാപ്തിയിലേക്ക് കേസിനെ എത്തിച്ചത്. അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായില്ലായിരുന്നുവെങ്കിൽ കേസ് പോലും ഇല്ലാതാകാനുള്ള സാധ്യതയുണ്ടാകുമായിരുന്നു. സ്വാഭാവികമായും പ്രോസിക്യൂഷൻ അപ്പീൽ നൽകുമെന്നും സതീശൻ പറഞ്ഞു
     

  • രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; രണ്ടാമത്തെ കേസിൽ പരാതിക്കാരി മൊഴി നൽകി

    രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; രണ്ടാമത്തെ കേസിൽ പരാതിക്കാരി മൊഴി നൽകി

    രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; രണ്ടാമത്തെ കേസിൽ പരാതിക്കാരി മൊഴി നൽകി

    രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി മൊഴി നൽകി. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്‌തെന്നാണ് മൊഴി. പലതവണ ഭീഷമിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നും പരാതിക്കാരി മൊഴി നൽകി

    എസ് പി പൂങ്കുഴലിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റൽ തെളിവുകളും കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ ബലാത്സംഗത്തെ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് അന്വേഷണ സംഘത്തിന്റെ നാടകീയ നീക്കം

    തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആദ്യ കേസിൽ ഈ മാസം 15 വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. അതേസമയം രണ്ടാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞിട്ടില്ല
     

  • മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് ദിലീപ്; കോടതി വളപ്പിൽ ആഘോഷം

    മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് ദിലീപ്; കോടതി വളപ്പിൽ ആഘോഷം

    മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് ദിലീപ്; കോടതി വളപ്പിൽ ആഘോഷം

    നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ ദിലീപ് ലക്ഷ്യമിട്ടത് തന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരെ. എല്ലാം തുടങ്ങിയത് അമ്മയുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിന് ശേഷമെന്നാണ് ദിലീപ് പറഞ്ഞത്. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നത് ഇതിന് ശേഷമാണ്. 

    അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവരുടെ ക്രിമിനൽ സംഘവും ചേർന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. തന്റെ കരിയർ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. കേസിൽ ഒപ്പം നിന്നവർക്ക് നന്ദി പറയുന്നതായും ദിലീപ് പ്രതികരിച്ചിരുന്നു. കോടതിയിൽ നിന്ന് ദിലീപ് നേരെ പോയത് തന്റെ വക്കീലായ ബി രാമൻ പിള്ളയുടെ വീട്ടിലേക്കാണ്.

    അതേസമയം ദിലീപ് കുറ്റവിമുക്തനായതോടെ ആരാധകർ കോടതി വളപ്പിൽ ആഹ്ലാദപ്രകടനം നടത്തി. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും ആരാധകർ ആഘോഷിക്കുകയാണ്. കോടതി മുറിക്കുള്ളിൽ അഭിഭാഷകരും ദിലീപിനെ കെട്ടിപ്പിടിച്ചു.