Blog

  • ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ

    ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ

    ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ

    ശബരിമല സ്വർണക്കൊള്ള കേസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എൻ വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ച ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി

    അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. ബോധപൂർവം ചെയ്തതല്ലെന്ന് പോലീസ് പ്രതികരിച്ചു. എആർ ക്യാമ്പിലെ എസ്‌ഐയും നാല് പോലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്

    പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു. വാസുവിന്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പോലീസുകാർ പറയുന്നു. സംഭവത്തിൽ എആർ കമാൻഡന്റ് അന്വേഷണം നടത്തുന്നുണ്ട്.
     

  • ഇന്ത്യൻ യുവതിയെ തടഞ്ഞ സംഭവം; ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

    ഇന്ത്യൻ യുവതിയെ തടഞ്ഞ സംഭവം; ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

    ഇന്ത്യൻ യുവതിയെ തടഞ്ഞ സംഭവം; ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

    അരുണാചൽ പ്രദേശിൽ നിന്നുള്ള ഇന്ത്യൻ യുവതിയെ ചൈനയിലെ ഷാങ്ഹായി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവത്തിൽ ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. യുകെയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയായ പെം തോങ്‌ഡോക്കിനെയാണ് തടഞ്ഞുവെച്ചത്. യുകെയിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെയാണ് ഇവർ ഷാങ്ഹായിയിൽ ഇറങ്ങിയത്

    അരുണാചൽ പ്രദേശിൽ നിന്നുള്ളവർ ഇന്ത്യക്കാരല്ലെന്ന് പറഞ്ഞ് ചൈനീസ് ഉദ്യോഗസ്ഥർ അപമാനിച്ചതായി ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. താൻ ശുദ്ധ ഹിന്ദി സംസാരിക്കുന്ന ഇന്ത്യക്കാരിയാണെന്ന് അവരെ അറിയിച്ചതായും പെം വ്യക്തമാക്കി. പിന്നാലെയാണ് ഇന്ത്യ ചൈനയെ കടുതത് പ്രതിഷേധം അറിയിച്ചത്

    ചൈനയുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമങ്ങളെ ഇത്തരം നടപടി ബാധിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ഷാങ്ഹായിയിലെ ഇന്ത്യൻ കോൺസുലേറ്റ് യുവതിക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
     

  • തണൽ തേടി: ഭാഗം 61

    തണൽ തേടി: ഭാഗം 61

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ഏഴു നൂലിൽ ചാർത്തിയ മിന്നു അവളുടെ കഴുത്തിലേക്ക് അച്ഛൻ വച്ചുനീട്ടുമ്പോൾ സെബാസ്റ്റ്യൻ സ്വതവേ തന്റെ ചുണ്ടിൽ വിരിയുന്ന ചിരിയോടെ അത് സ്വീകരിച്ച് അവളുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. സിമി അത് ഒന്നുകൂടി മുറുക്കി കെട്ടുകയും ചെയ്തു..നിറകണ്ണുകളോടെ സെബാസ്റ്റ്യന്റെ മുഖത്തേക്ക് അവൾ നോക്കി. അവൻ കുസൃതിയോടെ അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു. കണ്ണുകൾ അടച്ച് അവൾ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി പ്രാർത്ഥിച്ചു. ഇനിയുള്ള ജീവിതം സുന്ദരം ആവണം എന്ന് പേരുകൾ എഴുതിയ മോതിരങ്ങൾ കൂടി പരസ്പരം ഇരുവരും പങ്കുവെച്ചു. മറിയ എന്ന പേരിട്ടുകൊണ്ട് മോതിരം എഴുതിയാൽ മതിയെന്ന് വീട്ടിൽ എല്ലാവരും പറഞ്ഞപ്പോൾ പേര് ലക്ഷ്മി എന്ന് തന്നെ മതിയെന്ന് നിർബന്ധിച്ചത് സെബാസ്റ്റ്യൻ ആണ്. ശരിക്കും അവൾ ആഗ്രഹിച്ചതും അതുതന്നെയായിരിക്കും എന്ന് അവൻ അറിയാമായിരുന്നു. പള്ളിയിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് കുറച്ച് അധികം ആളുകൾക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കേണ്ടതായി വന്നിരുന്നു. ബന്ധുക്കൾ ഒക്കെ അരികിൽ വരുമ്പോൾ എല്ലാവരെയും അവൻ ലക്ഷ്മിക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സിമിയും ജോജിയും സെബാസ്റ്റ്യന്റെ കയ്യിലേക്ക് ഒരു ചെയിനാണ് ഇട്ടുകൊടുത്തത്. ബസ്സിലെ സുഹൃത്തുക്കൾ എല്ലാവരും കൂടി ചേർന്ന് അവന്റെ കയ്യിൽ ഒരു മോതിരം അണിഞ്ഞു കൊടുത്തിരുന്നു. അതല്ലാതെ ശിവനും സന്ധ്യയും ഒരു മോതിരം അവന് സമ്മാനിച്ചിരുന്നു. ബസ്സിന്റെ ഓണർ ആയ സാബു ഒരു പവന്റെ ഒരു മാലയാണ് സെബാസ്റ്റ്യന് സമ്മാനിച്ചത്. തന്റെ ജോലിക്കാരിൽ അയാൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം സെബാസ്റ്റ്യനോടാണ്.. അതിന്റെ പ്രധാന കാരണം അവൻ ആത്മാർത്ഥമായി ജോലി ചെയ്യും എന്നതുപോലെ വിശ്വസിക്കാൻ കൊള്ളാവുന്നതാണ് എന്നതുമാണ്. ബസ്സിൽ ജോലി ചെയ്യുന്ന പലരും തന്നോട് പലതരത്തിലും കള്ളതരങ്ങൾ കാണിക്കാറുണ്ട്.. എന്നാൽ സെബാസ്റ്റ്യൻ എല്ലാകാര്യത്തിലും വിശ്വസ്തനാണ്. പലപ്പോഴും പൈസയുടെ കാര്യങ്ങൾ പോലും ഏൽപ്പിക്കുന്നത് അവനെയാണ്. സണ്ണിയും ആനിയും ഇട്ടു ഒരു മോതിരം. എല്ലാവർക്കും ഭക്ഷണം ആയി ഒരുക്കിയിരുന്നത് ബീഫ് ബിരിയാണി ആയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ ബസ്സിലെ സുഹൃത്തുക്കൾ വക ചില കലാപരിപാടികൾ ഒക്കെ ഉണ്ടായിരുന്നു. അവനും ലക്ഷ്മിയ്ക്കുമുള്ള ഭക്ഷണം ഒരു മൺചട്ടിയിലാണ് അവർ കൊണ്ടുവന്ന് തന്നത്. ശേഷം അതിന്റെ വീഡിയോ എടുക്കുകയും ഒക്കെ ചെയ്തിരുന്നു. സിമിയും സിനിയും അർച്ചനയും കൂടി ചേർന്നാണ് രണ്ടാം സാരി ഉടുക്കാൻ സഹായിച്ചത്. ചില്ലി റെഡ് നിറത്തിലുള്ള സാരിയ്ക്ക് മാച്ച് ചെയ്യുന്ന നിറത്തിലുള്ള കുർത്തയും അതേ കരയുള്ള മുണ്ടും ആയിരുന്നു അവന്റെ വേഷം. ആ വേഷത്തിൽ കണ്ടപ്പോൾ അവനെ ഒരു തനി അച്ചായനായി തന്നെയാണ് അവൾക്ക് തോന്നിയത്. ആ ഡ്രസ്സിൽ കുറച്ചുകൂടി അവന്റെ സൗന്ദര്യം വർധിച്ചത് പോലെ… നിറമൊക്കെ നന്നായി എടുത്തു കാണാനുണ്ട്. കല്യാണത്തിന് അനുവും വീട്ടുകാരും എത്തിയിരുന്നു. അനുവിന്റെ മുഖം കടന്നല് കുത്തിയത് പോലെ വീർത്തിട്ടുണ്ട്. താനെന്ത് ചെയ്തിട്ടാണോ ആവോ.? അവൾക്ക് അനുവിന്റെ മുഖം കണ്ടപ്പോൾ ചിരി വന്നു പോയിരുന്നു. പള്ളിയിലെ പരിപാടിയെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോൾ അവിടെയും ബന്ധുക്കളുടെ ബഹളമായിരുന്നു. കുരിശു വരച്ച് ബൈബിളും തന്ന് ലക്ഷ്മിയെ സാലി അകത്തേക്ക് കയറ്റിയപ്പോൾ അമ്മായിയമ്മയ്ക്ക് വള ഇടുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ എന്ന് കൂട്ടത്തിൽ ആരോ പറയുന്നത് കേട്ടിരുന്നു. പെട്ടെന്ന് ലക്ഷ്മിക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി. അവൾ നിസ്സഹായതയോടെ സെബാസ്റ്റ്യനെ നോക്കിയപ്പോൾ അവൻ ഒന്നുമില്ലാ എന്ന് കണ്ണടച്ചു കാണിച്ചു. അമ്മായിഅമ്മയ്ക്ക് വള വേണ്ടന്ന്, മരുമോൾ അല്ലല്ലോ മോൻ അല്ലേ അമ്മച്ചിക്ക് വള കൊടുക്കേണ്ടത്. സെബാസ്റ്റ്യൻ പറഞ്ഞു ഇത് പെട്ടെന്ന് നടത്തിയ ഒരു കല്യാണമല്ലേ, മാത്രമല്ല ആ കൊച്ചിന്റെ വീട്ടുകാർ ഒക്കെ സമ്മതിച്ചു നടത്തുമായിരുന്നെങ്കിൽ എന്താണെങ്കിലും അങ്ങനെയൊരു ചടങ്ങ് ഒഴിവാക്കുമായിരുന്നില്ല, എനിക്കിനി സ്വർണ്ണം ഇട്ട് നടക്കാത്ത കുറവേ ഉള്ളു സാലി പറഞ്ഞപ്പോൾ വല്ലാത്ത ഒരു ആശ്വാസം ലക്ഷ്മിക്കു തോന്നിയിരുന്നു. ഈ കുടുംബത്തിലുള്ളവർ തന്നെ മനസ്സിലാക്കുന്നുണ്ടല്ലോ അതിൽ കൂടുതൽ എന്താണ് വേണ്ടത്.? അകത്തേക്ക് കയറിയതും ചെറുക്കനും പെണ്ണിനും മധുരം കൊടുക്കുന്നതൊക്കെ ആയിരുന്നു പിന്നീടുള്ള ചടങ്ങ്. എല്ലാം കഴിഞ്ഞപ്പോഴേക്കും ലക്ഷ്മി ക്ഷീണിച്ചു പോയിരുന്നു. സെബാസ്റ്റ്യൻ വിയർത്തു തുടങ്ങിയിട്ടുണ്ട്. ആളുകൾ ഇങ്ങനെ നോക്കുന്നതും ചുറ്റും കൂടി നിൽക്കുന്നതും ഒന്നും അവൻ ഇഷ്ടമാവുന്നില്ലന്ന് ആ മുഖഭാവത്തിൽ നിന്നും ലക്ഷ്മിക്കും മനസ്സിലായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ സിമിയാണ് അവളെയും കൂട്ടികൊണ്ട് പുതിയ മുറിയിലേക്ക് പോയത്. സെബാസ്റ്റ്യൻ അപ്പോഴേക്കും സുഹൃത്തുക്കൾക്കും ഒപ്പം പുറത്തേക്കു പോയിരുന്നു. നമുക്ക് സാധാരണ ഡ്രസ്സ് ഇടാം ഇനിയിപ്പോ അയൽവക്കത്തുള്ള കുറച്ച് പേരൊക്കെ വരത്തുള്ളൂ. സിമി പറഞ്ഞു കുഞ്ഞിവിടെ.? ലക്ഷ്മി ചോദിച്ചു അമ്മച്ചിയുടെ കൈയ്യിൽ ഉണ്ട് ചേച്ചി ഇന്ന് പോകുമോ.? ഇന്ന് പോണം, കാരണം ഇവിടെ എല്ലാവർക്കും കൂടി കിടക്കാൻ ഒന്നും സ്ഥലമില്ലല്ലോ. പിന്നെ ജോജിച്ചായനും കൂടി ഉള്ളതുകൊണ്ട് പോയേ പറ്റൂ ലക്ഷ്മി. ചിരിയോടെ സിമി പറഞ്ഞപ്പോൾ അവളും ഒന്ന് ചിരിച്ചു കാണിച്ചിരുന്നു. ലക്ഷ്മി ഒന്ന് കുളിക്ക്. എന്നിട്ട് ഡ്രസ്സ് ഒക്കെ മാറിയിട്ട് വാ ഇതൊന്ന് അഴിക്കാൻ ഹെൽപ് ചെയ്യാമോ സാരിയിലേക്ക് നോക്കിക്കൊണ്ട് ലക്ഷ്മി ചോദിച്ചു. എന്നിട്ടേ ഞാൻ പോകു, ഞാൻ തോർത്ത് എടുക്കാൻ വേണ്ടി പോയതാ. ഇപ്പൊ വരാം. സിമി അതും പറഞ്ഞു പോയപ്പോൾ ആശ്വാസം തോന്നിയിരുന്നു. എല്ലാം അഴിച്ചത് സിമിയും കൂടി ചേർന്നാണ്. അതുകഴിഞ്ഞ് അവൾ കുളിക്കാൻ കയറിയപ്പോഴേക്കും പുറത്ത് അർച്ചന കാത്തു നിൽക്കുന്നുണ്ട്. ഇന്നലെ ഒരു സമയത്ത് വന്നതാണവൾ.. അവൾ പോവുകയാണെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് ഒരു വിഷമം തോന്നിയെങ്കിലും ഇനി അവളെ ഇവിടെ പിടിച്ചുനിർത്തുന്നത് ശരിയല്ലെന്ന് തോന്നി. അതോടെ അർച്ചന യാത്ര പറഞ്ഞ് ഇറങ്ങി. സെബാസ്റ്റ്യനെ കാണാനായി നടന്നപ്പോൾ അവൻ സുഹൃത്തുക്കളോട് എന്തോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ചേട്ടാ ഞാൻ പോവാ, അവന്റെ മുഖത്തേക്ക് നോക്കി അർച്ചന പറഞ്ഞു. എങ്ങനെ..? ബസിനു പോകാം അയ്യോ വേണ്ട, ഒരു കാര്യം ചെയ്യാം ഞാൻ കൊണ്ടു വിടാം. അയ്യോ ചേട്ട കുഴപ്പമില്ല ഞാൻ പൊയ്ക്കോളാം. അർച്ചന പറഞ്ഞു എല്ലാം ലക്ഷ്മി കാണുന്നുണ്ടായിരുന്നു അവൾക്ക് ആശ്വാസം തോന്നി. അവളെ ഈ സന്ധ്യാസമയത്ത് ഒറ്റയ്ക്ക് വിടുന്നത് ശരിയല്ല എന്ന് ലക്ഷ്മിക്കും തോന്നിയിരുന്നു. പിന്നെ തിരക്കിനിടയിൽ എങ്ങനെയാണ് സെബാസ്റ്റ്യനോട് പറയുന്നത് എന്ന് കരുതിയാണ് പറയാതിരുന്നത്. അവൻ തന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചപ്പോൾ ലക്ഷ്മിക്ക് വല്ലാത്ത സമാധാനം ഉണ്ടായിരുന്നു. അത് സാരമില്ല ഞാൻ കൊണ്ടു വിടാം. ഞാനിപ്പോ വരാം.. ചാവി എടുക്കാൻ അകത്തേക്ക് പോയപ്പോൾ അതും നീട്ടി ലക്ഷ്മി അവിടെ നിൽപ്പുണ്ടായിരുന്നു. കുളിയൊക്കെ കഴിഞ്ഞൊ അവളെ നോക്കി അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു. ഞാൻ കൂട്ടുകാരിയേ ഒന്ന് കൊണ്ടുവിട്ടിട്ട് വരാം. ഈ സമയത്ത് ഒറ്റയ്ക്ക് വിടുന്നത് ശരിയല്ലല്ലോ. ഞാനോർത്തു ഇന്നിവിടെ കാണുമെന്ന് അതുകൊണ്ടാ ചോദിക്കാഞ്ഞത് ലക്ഷ്മിയോട് വിശദീകരണം പോലെ സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ അവളൊന്നു ചിരിച്ചു കാണിച്ചിരുന്നു. പെട്ടെന്ന് അവൻ വണ്ടിയെടുത്ത് അർച്ചനയെ നോക്കിയപ്പോഴേക്കും അവൾ പിന്നിലേക്ക് കയറിയിരുന്നു. ലക്ഷ്മിയെ നോക്കി കൈവീശി കാണിച്ച് വണ്ടിയിലേക്ക് കയറി. രണ്ടുപേരും പോകുന്നത് കണ്ടു തിരികെ അകത്തേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് മുറിയിലിരുന്ന് പ്രായമായ ഒരു അമ്മമ്മ ആനിയോട് പറയുന്നത് ലക്ഷ്മി അവിചാരിതമായി കേട്ടത്. വേറൊരു കല്യാണം നടക്കായിരുന്നെങ്കിൽ ഈ ചെറുക്കന് എന്തൊക്കെ കിട്ടിയേനെ, അലമാരി വാഷിംഗ് മെഷീന് സ്വർണ്ണം. ഇതിപ്പോ പ്രേമിച്ചു കെട്ടിയതുകൊണ്ട് എന്താ പറ്റിയത് ഒന്നും കിട്ടിയില്ല. എന്ന് മാത്രമല്ല ബന്ധു ബലം പോലുമില്ല. ആ പെണ്ണിന്റെ ഭാഗത്തു നിന്ന് ആരുണ്ടായിരുന്നില്ലല്ലോ. അങ്ങനെ അല്ല അമ്മാമ്മേ, അവരുടെ വീട്ടിൽ സ്ഥിതി ഉള്ളോരാ. അവളുടെ കയ്യിലും കാലിലും കഴുത്തിലും ഒക്കെ സ്വർണ്ണം ഉണ്ടായിരുന്നു. അവർക്ക് ഈ കല്യാണത്തിന് സമ്മതം അല്ലായിരുന്നു. ഒരു ബസ് ഡ്രൈവറെ കൊണ്ട് അവരുടെ കൊച്ചിനെ കെട്ടിക്കാൻ അവർക്ക് താൽപര്യം തോന്നുമോ.? അതും വേറെ ജാതിക്കാരൻ. ആനി ലക്ഷ്മിയുടെ പക്ഷം പറഞ്ഞുകൊണ്ട് സംസാരിച്ചു. ആഹാ അവന് എന്നതാ കുഴപ്പം.? നമ്മുടെ ഈ നാട്ടിലുണ്ടോ ഇതേപോലെ നല്ലൊരു ചെറുക്കൻ. എന്തൊരു നല്ല സ്വഭാവം ആണ്. എല്ലാം പോട്ടെ അവനെത്രാമത്തെ വയസ്സ് മുതൽ വീട് നോക്കാൻ തുടങ്ങിയത് ആണ്. കുടുംബം നന്നായിട്ട് നോക്കാൻ പറ്റുന്നുണ്ടോ എന്നത് ആണ് ആമ്പിള്ളേരുടെ ഏറ്റവും വലിയ ഗുണം. അത് അവനുണ്ട് അതിൽ കൂടുതൽ എന്ത് സ്വഭാവാ വേണ്ടത്.? ആ പെണ്ണിന് തപസ്സിരുന്നാൽ ഇതേപോലെ നല്ലൊരു ചെറുക്കനെ കിട്ടുമോ.? പിന്നെ അവളുടെ വീട്ടുകാര് ഇത്രയും വലിയ ഉരുക്കം കാണിക്കുന്നത് എന്തോന്നിനാ. അമ്മാമ്മയ്ക്ക് സെബാസ്റ്റ്യനേ പറഞ്ഞത് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് ആ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞിരുന്നു. അവന്റെ ചിരിക്ക് കൊടുക്കണം പൈസ ഇങ്ങോട്ട്, അതൊക്കെ ശരിയാ, എങ്കിലും ആ കൊച്ചിന്റെ അപ്പനെ ഗൾഫിലോ മറ്റോ ആണ്. നല്ല സ്ഥിതിയുള്ളവർ ആയിരിക്കും. അവർ എന്താണെങ്കിലും ഒരു ബസ് ഡ്രൈവറെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ഒന്നുമായില്ലല്ലോ ഉദ്ദേശിച്ചിട്ടുണ്ടാവുന്നത്. ഇതാ പറയുന്നത് അവനവന്റെ കൊക്കിലൊതുങ്ങുന്നതേ കൊത്താവു എന്ന്. ഇവനീ വലിയ വീട്ടിലെ പെണ്ണിനെ കേറി പ്രേമിച്ചത് എന്തിനാ അമ്മാമ്മയ്ക്ക് സംശയം തീർന്നില്ല. ബസ്സിൽ എങ്ങാണ്ട് കയറി തുടങ്ങിയ പരിചയമാ. അവനെ നമുക്ക് അറിയത്തില്ലേ.? അവൻ അങ്ങനെ എല്ലാവരോടും മിണ്ടിയും പറഞ്ഞും ഒന്നും ശീലം ഉള്ളതല്ല. ഈ കൊച്ചും ഒരു പാവം ആണ്. എങ്ങനെയോ ഇഷ്ടപ്പെട്ടു പോയതാ. പിന്നെ ഒരു കാര്യമാ ഇന്നത്തെ കാലത്തെ പെമ്പിള്ളേരൊക്കെ നല്ല ജോലിയുള്ള ചെറുക്കന്മാരെ മാത്രമേ കല്യാണം കഴിക്കുവെന്നും പറഞ്ഞാരിക്കുന്നത് അല്ലേ.? ആ സ്ഥാനത്ത് വീട്ടിൽ ഇത്രയും പ്രശ്നം നടന്നിട്ടും കല്യാണ തലേന്ന് തന്നെ ആ പെൺകൊച്ച് ഇറങ്ങി വന്നില്ലേ, ഇവന്റെ കൂടെ ജീവിക്കത്തൊള്ളൂ എന്നും പറഞ്ഞു അതൊരു വലിയ കാര്യമല്ലേ. ലക്ഷ്മിയുടെ പക്ഷം പിടിച്ചു പിന്നെയും ആനി പറഞ്ഞു കൂടുതൽ കേട്ട് നിൽക്കാൻ വയ്യാത്തത് കൊണ്ട് തന്നെ അവൾ നേരെ മുറിയിലേക്ക് പോയി. ആലോചിച്ചപ്പോൾ സെബാസ്റ്റ്യനേ പോലെ ഒരാളെ കിട്ടിയത് തന്റെ ഭാഗ്യം തന്നെയാണ്. പക്ഷേ തന്റെ വീട്ടുകാരുടെ അസാന്നിധ്യം ഇവിടെ പല ബന്ധുക്കളെയും ചോടിപ്പിച്ചിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി. അവരൊക്കെ വിശ്വസിക്കുന്നതുപോലെ താനും സെബാസ്റ്റ്യനും തമ്മിൽ പ്രണയത്തിലായിരുന്നുവെങ്കിൽ താൻ വീട്ടുകാരെ ഉപേക്ഷിച്ചു അവനുവേണ്ടി ഇറങ്ങിവരുമായിരുന്നോ.? ഇങ്ങനെ ഒരു പ്രതിസന്ധി ഇല്ലാരുന്നു എങ്കിൽ.? അവൾ ഒരു നിമിഷം ചിന്തിച്ചു നോക്കി. ഇത്രത്തോളം സ്നേഹിക്കുന്ന ഒരുവനുവേണ്ടി എങ്ങനെയാണ് ഇറങ്ങി വരാതിരിക്കുന്നത്.? ഈ ലോകത്തോട് മുഴുവൻ യുദ്ധം ചെയ്യാൻ തോന്നും ആ ഒരാൾക്ക് വേണ്ടി. അത്രത്തോളം ആണ് സ്നേഹിക്കുന്നവരെ അവൻ അടുക്കി പിടിക്കുന്നത്. പെട്ടെന്ന് അവന്റെ ചിരി അവളുടെ മനസ്സിലേക്ക് നിറഞ്ഞുവന്നു. അവൾക്ക് അപ്പോൾ അവനെ കാണണം എന്ന് തോന്നി….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ദക്ഷിണാഫ്രിക്ക 260ന് ഡിക്ലയർ, ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം

    ദക്ഷിണാഫ്രിക്ക 260ന് ഡിക്ലയർ, ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം

    ദക്ഷിണാഫ്രിക്ക 260ന് ഡിക്ലയർ, ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം. നാലാം ദിനമായ ഇന്ന് ദക്ഷിണാഫ്രിക്ക രണ്ടാമിന്നിംഗ്‌സ് 260 റൺസെടുത്ത ശേഷം ഡിക്ലയർ ചെയ്തു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ട്രിസ്റ്റൻ സ്റ്റബ്‌സ് 94 റൺസിന് വീണതോടെ നായകൻ ബവുമ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു

    ഇന്ന് ഒരു മണിക്കൂറും ബുധനാഴ്ച മുഴുവൻ ദിനവും ബാറ്റ് ചെയ്യാനാകുമെങ്കിലും ഇന്ത്യയ്ക്ക് മുന്നിൽ കാര്യങ്ങൾ അത്ര പന്തിയല്ല. കൂറ്റൻ സ്‌കോർ പിന്തുടർന്ന് ജയിക്കുക അസാധ്യമാണ്. എന്നാലും സമനിലയെങ്കിലും പിടിക്കുകയെന്നതാകും ഇന്ത്യയുടെ ലക്ഷ്യം. ഇതിനും സാധിച്ചില്ലെങ്കിൽ തോൽവിയോടെ പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെടുന്ന നാണക്കേടും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്

    നാലാം ദിനം 5ന് 260 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. സ്റ്റബ്‌സ് 94 റൺസ് എടുത്തപ്പോൾ ടോണി ഡിസോർസി 49 റൺസും ബവുമ 3 റൺസുമെടുത്ത് പുറത്തായി. വിയാൻ മുൽഡർ 35 റൺസുമായി പുറത്താകാതെ നിന്നു. എയ്ഡൻ മർക്രാം 29 റൺസും റയാൻ റിക്കിൽട്ടൺ 35 റൺസുമെടുത്തു.
     

  • ഫോട്ടോഗ്രാഫർമാർക്ക് വേണ്ട ഫോൾഡബിൾ ഫോൺ; 200MP ക്യാമറയുമായി Samsung Galaxy Z Fold7 വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു

    ഫോട്ടോഗ്രാഫർമാർക്ക് വേണ്ട ഫോൾഡബിൾ ഫോൺ; 200MP ക്യാമറയുമായി Samsung Galaxy Z Fold7 വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു

    ഫോട്ടോഗ്രാഫർമാർക്ക് വേണ്ട ഫോൾഡബിൾ ഫോൺ; 200MP ക്യാമറയുമായി Samsung Galaxy Z Fold7 വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു

    Samsung Galaxy Z Fold7: ക്യാമറ മികവും ഫോൾഡിംഗ് സൗകര്യവും ഒരുമിച്ച്

    ​ഇതുവരെയുള്ള ഫോൾഡബിൾ ഫോണുകളുടെ ചരിത്രത്തിൽ പലപ്പോഴും വിലയിൽ മുൻപിലാണെങ്കിലും ക്യാമറയുടെ കാര്യത്തിൽ മറ്റ് ഫ്ലാഗ്ഷിപ്പ് ഫോണുകളേക്കാൾ പിന്നിലായിരുന്നു. എന്നാൽ, സാംസങ് ഗാലക്സി Z Fold7-ലൂടെ ആ കുറവുകൾക്ക് ഒരു പരിഹാരമായിരിക്കുകയാണ്. ഈ ഫോൺ, മികച്ച ഫോട്ടോഗ്രാഫി കഴിവുകൾ ഉള്ളതുകൊണ്ട് തന്നെ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് പോലും ഒരു ‘സഹായി’യായി മാറുന്നു.

    എന്തുകൊണ്ട് ഫോട്ടോഗ്രാഫർമാർ Fold7-നെ തിരഞ്ഞെടുക്കുന്നു?

    1. 200MP പ്രധാന ക്യാമറ (200MP Main Camera):
      • ​Galaxy S25 Ultra-യിൽ ഉപയോഗിക്കുന്ന അതേ 200MP വൈഡ് സെൻസർ Z Fold7-ലും സാംസങ് നൽകിയിരിക്കുന്നു.
      • ​കൂടുതൽ ഡീറ്റെയിൽസും (details), മികച്ച കളർ റെൻഡറിംഗും (color rendering) ഇത് ഉറപ്പാക്കുന്നു. ഉയർന്ന റെസല്യൂഷനിൽ ചിത്രമെടുക്കുന്നതിലൂടെ, ക്രോപ്പ് ചെയ്യേണ്ടി വന്നാലും ചിത്രത്തിന്റെ ഗുണമേന്മ നിലനിർത്താൻ സാധിക്കും.
    2. വിശാലമായ ഇന്റേണൽ ഡിസ്‌പ്ലേ (Large Internal Display):
      • ​ഫോൺ തുറക്കുമ്പോൾ ലഭിക്കുന്ന 8 ഇഞ്ച് വലിപ്പമുള്ള പ്രധാന സ്‌ക്രീൻ, ഷൂട്ട് ചെയ്യുന്ന ചിത്രങ്ങളുടെ പ്രിവ്യൂ കാണാനും എഡിറ്റിംഗ് നടത്താനും മികച്ച അനുഭവം നൽകുന്നു.
      • ​ചെറിയ ഫോൺ സ്‌ക്രീനുകളേക്കാൾ വലുപ്പമുള്ള ഈ ഡിസ്‌പ്ലേയിൽ, ഫോട്ടോഗ്രാഫർമാർക്ക് കൃത്യമായ കോമ്പോസിഷൻ ഉറപ്പാക്കാനും കളർ കറക്ഷൻ നടത്താനും എളുപ്പമാണ്.
    3. മാക്രോ സൗകര്യത്തോടെ അൾട്രാ-വൈഡ് (Ultra-wide with Macro):
      • ​12MP അൾട്രാ-വൈഡ് ക്യാമറയിൽ ഓട്ടോഫോക്കസ് (AF) സംവിധാനം കൂടി ഉൾപ്പെടുത്തിയതോടെ, ഈ ലെൻസ് ഉപയോഗിച്ച് അതിമനോഹരമായ മാക്രോ ഷോട്ടുകൾ എടുക്കാൻ സാധിക്കുന്നു.
    4. ഫ്ലെക്സ് മോഡ് & ട്രൈപോഡ് ഫീച്ചർ (Flex Mode for Tripod):
      • ​Z Fold7-ന്റെ ‘ഫ്ലെക്സ് മോഡ്’ ഉപയോഗിച്ച്, ഫോൺ ഒരു ട്രൈപോഡ് പോലെ ഏത് പ്രതലത്തിലും നിവർത്തി വെച്ച്, ഷെയ്ക്ക് ഇല്ലാതെ ലോങ് എക്സ്പോഷർ ഷോട്ടുകളോ മികച്ച നൈറ്റ്ഗ്രാഫിയോ (Nightography) പകർത്താനാകും.
      • ​കൂടാതെ, പ്രധാന ക്യാമറ ഉപയോഗിച്ച് മികച്ച സെൽഫികൾ എടുക്കാനും ഇത് സഹായിക്കുന്നു.
    5. മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പന (Thinner and Lighter Design):
      • ​മുൻ മോഡലുകളേക്കാൾ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ (215 ഗ്രാം മാത്രം) Fold7, കയ്യിൽ കൊണ്ടുനടക്കാനും പെട്ടെന്ന് ഉപയോഗിക്കാനും എളുപ്പമാണ്.

    ​മികച്ച ക്യാമറ ഹാർഡ്‌വെയറിനൊപ്പം, Snapdragon 8 Elite ചിപ്‌സെറ്റിന്റെ കരുത്തും ഗാലക്‌സി AI ഫീച്ചറുകളും എഡിറ്റിംഗ് വേഗത്തിലാക്കുകയും ചിത്രങ്ങൾക്ക് മിഴിവ് കൂട്ടുകയും ചെയ്യുന്നു. ഉയർന്ന വില (ഇന്ത്യയിൽ ₹1,74,999 രൂപയിൽ ആരംഭിക്കുന്നു) ഒരു വെല്ലുവിളിയാണെങ്കിലും, ഒരു ഫോണിൽ തന്നെ പ്രൊഫഷണൽ ഗ്രേഡ് ക്യാമറയും ടാബ്‌ലെറ്റ് വലുപ്പത്തിലുള്ള സ്‌ക്രീനും ആവശ്യമുള്ള ഫോട്ടോഗ്രാഫർമാർക്ക് Samsung Galaxy Z Fold7 ഒരു വിട്ടുവീഴ്ചയില്ലാത്ത തിരഞ്ഞെടുപ്പായി മാറിയിരിക്കുന്നു.

  • നാട്ടുകാരുമായി തർക്കം, പിന്നാലെ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎൽഒയെ ചുമതലയിൽ നിന്ന് നീക്കി

    നാട്ടുകാരുമായി തർക്കം, പിന്നാലെ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎൽഒയെ ചുമതലയിൽ നിന്ന് നീക്കി

    നാട്ടുകാരുമായി തർക്കം, പിന്നാലെ ഉടുമുണ്ട് പൊക്കി കാണിച്ചു; ബിഎൽഒയെ ചുമതലയിൽ നിന്ന് നീക്കി

    വോട്ടർമാരെ മുണ്ടുപൊക്കി കാണിച്ച ബിഎൽഒയെ ചുമതലയിൽ നിന്ന് മാറ്റി. തവനൂർ മണ്ഡലം 38ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്‌കൂൾ ബൂത്തിലെ ബിഎൽഒ വാസുദേവനെയാണ് ആണ് ജില്ലാ കലക്ടർ നീക്കിയത്. വിഷയത്തിൽ ഉദ്യോഗസ്ഥനോട് വിശദീകരണം തേടും. പകരം ചുമതല അധ്യാപിക പ്രസീനക്ക് നൽകി

    കഴിഞ്ഞ ദിവസം എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെയാണ് ബിഎൽഒ ഉടുമുണ്ട് പൊക്കി കാണിച്ചത്. പ്രായമുള്ളവരെ അടക്കം വെയിലത്ത് ക്യൂ നിർത്തിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് അശ്ലീല പ്രദർശനം നടത്തിയത്

    നാട്ടുകാരുമായുള്ള വാക്കേറ്റത്തിനിടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ കുപിതനായ ഇയാൾ മുണ്ട് പൊക്കി കാണിക്കുകയായിരുന്നു. സ്ത്രീകളടക്കം നോക്കി നിൽക്കവെയാണ് ഇയാളുടെ അശ്ലീല പ്രവൃത്തിയുണ്ടായത്.
     

  • വാടക മുറിയിൽ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ; ഒപ്പം താമസിച്ച യുവാവിനായി അന്വേഷണം

    വാടക മുറിയിൽ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ; ഒപ്പം താമസിച്ച യുവാവിനായി അന്വേഷണം

    വാടക മുറിയിൽ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ; ഒപ്പം താമസിച്ച യുവാവിനായി അന്വേഷണം

    ബംഗളൂരുവിൽ വാടകയ്ക്ക് എടുത്ത മുറിയിൽ കോളേജ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു ആചാര്യ കോളേജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനി ദേവിശ്രീയാണ്(21) മരിച്ചത്. 

    ദേവിശ്രീയെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്ന പ്രേം വർധൻ എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. 

    കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ വാടക മുറിയിലെത്തിയത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം മുറി പുറത്ത് നിന്ന് പൂട്ടി പ്രേംവർധൻ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
     

  • വരും ജന്മം നിനക്കായ്: ഭാഗം 68

    വരും ജന്മം നിനക്കായ്: ഭാഗം 68

    രചന: ശിവ എസ് നായർ

    അഞ്ജുവിന്റെ മുറിയിൽ നിന്നും അമ്മാവന്റെ മകൾ വേണിയും മകൻ വിനോദും എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടതും അഖിലിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവൻ രൂക്ഷമായി അനിയത്തിയെ ഒന്ന് നോക്കി. അവന്റെ നോട്ടം കണ്ട് അഞ്ജുവിന് ചെറുതായി ഭയം തോന്നി. “അമ്മാവനും അമ്മായിയും എന്താ പതിവില്ലാതെ ഈ വഴി. വർഷങ്ങൾ ആയല്ലോ നിങ്ങളെ ഈ വഴിയൊക്കെ ഒന്ന് കണ്ടിട്ട്. കൃത്യമായി പറഞ്ഞാൽ അച്ഛൻ മരിച്ചതിനു ശേഷം പിന്നെ നിങ്ങൾ ഈ വീട്ടിലേക്ക് വന്നിട്ടേയില്ല.” പുച്ഛത്തോടെ അഖിൽ അമ്മാവനെയും അമ്മായിയെയും നോക്കി. “നീയെന്താ മോനെ ഇങ്ങനെയൊക്കെ പറയുന്നത്?” എനിക്കിങ്ങോട്ട് വരാൻ നേരവും കാലവും ഒക്കെ നോക്കണോ. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ഞാൻ കുറച്ചു തിരക്കിൽ ആയിപോയി. അതുകൊണ്ടാണ് എനിക്ക് ഇങ്ങോട്ടൊന്നും വരാൻ പറ്റാതിരുന്നത്. വിനോദും കൂടി ഇപ്പോ ബിസിനസ് ഏറ്റെടുത്ത് നടത്താൻ തുടങ്ങിയതിൽ പിന്നെയാണ് ഞാനൊന്ന് ഫ്രീ ആയത്. അതാ ഇങ്ങോട്ടൊന്ന് ഇറങ്ങാമെന്ന് വിചാരിച്ചത്. പിന്നെ നീ നാട്ടിൽ വന്നത് ഞങ്ങൾ അറിയാനും കുറച്ചു വൈകി. അല്ലെങ്കിൽ നേരത്തെ തന്നെ മോനെ കാണാൻ ഞങ്ങൾ വരുമായിരുന്നു.” ശിവദാസൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “മോന് അവിടെ സുഖമല്ലേ, ജോലിയൊക്കെ എങ്ങനെ പോകുന്നു? ഇനിയെന്നാ തിരിച്ചു പോകുന്നത്.” സരസ്വതി കുശലാന്വേഷണം നടത്തി. “ജോലിക്കൊന്നും ഒരു കുഴപ്പമില്ല… ചിലപ്പോൾ തിരിച്ചു പോയില്ലെന്നും വരും. ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്ത് കൂടിയാലോ എന്ന് ആലോചിക്കുന്നുണ്ട് ഞാൻ.” അലസ മട്ടിൽ പറഞ്ഞു കൊണ്ട് അഖിൽ തന്റെ മുറിയിലേക്ക് കയറിപ്പോയി. അവരോട് ഇനിയും സംസാരിച്ചാൽ താൻ അതിര് കടന്ന് എന്തെങ്കിലും പറഞ്ഞു പോകുമെന്ന് അവന് തോന്നി. വീട്ടിൽ കയറി വരുന്നവരോട് അപമര്യാദയായി പെരുമാറണ്ട എന്ന് കരുതിയാണ് അഖിൽ അവിടെ നിന്നും ഒഴിഞ്ഞു മാറി പോയത്. അവന്റെ ആ പെരുമാറ്റം ഇരുവർക്കും തീരെ ഇഷ്ടമായില്ല. വിനോദിനെയും വേണിയെയും പോലും അഖിൽ മൈൻഡ് ചെയ്തില്ല. അവൻ തങ്ങളെ നോക്കാതെ പോയതിൽ ഇരുവർക്കും വിഷമം തോന്നി. അഖിൽ മുകളിലേക്ക് കയറിപ്പോകുന്നത് നിരാശയോടെയാണ് വേണി നോക്കി നിന്നത്. “പത്ത് കാശ് സമ്പാദിക്കാൻ തുടങ്ങിയപ്പോ നിന്റെ മോന് നല്ല അഹങ്കാരമായല്ലോ ദേവകി.” സരസ്വതി അനിഷ്ടത്തോടെ അഖിലിന്റെ അമ്മയെ നോക്കി. “ഏട്ടത്തി ഒന്നും വിചാരിക്കരുത്. ഇവരുടെ അച്ഛൻ മരിച്ചതിൽ പിന്നെ നിങ്ങളെ ആരെയും ഈ വഴിക്ക് കണ്ടിട്ടില്ലല്ലോ. അതിന്റെ ദേഷ്യമാണ് അവന്. ബിസിനസിന്റെ തിരക്കുകൾ കൊണ്ടാണ് നിങ്ങൾക്ക് ഈ വഴി വരാൻ പറ്റാത്തതെന്ന് എനിക്കറിയാം. പക്ഷേ അത് അഖിലിന് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ.” ദേവകി ക്ഷമാപണത്തോടെ ഇരുവരോടും പറഞ്ഞു. “ദാസേട്ടന്റെ തിരക്കുകളെ കുറിച്ച് ഞാൻ നിന്നോട് പ്രത്യേകം പറയേണ്ടല്ലോ ദേവകി. വിനോദ് മോനും കൂടി ബിസിനസ്സിലേക്ക് ഇറങ്ങിയ ശേഷമാണ് ദാസേട്ടനൊന്ന് ഫ്രീ ആയത്. ബന്ധുക്കളെയൊന്നും വെറുപ്പിക്കരുതെന്ന് മോനെ പറഞ്ഞ് നീ മനസ്സിലാക്കണം. പിന്നെ വേണി മോളുമായുള്ള കല്യാണ കാര്യവും നീ അവനോട് സൂചിപ്പിക്കണം.” സരസ്വതിയുടെ വാക്കുകൾ കേട്ട് ദേവകി പുഞ്ചിരിച്ചു. “ഞാൻ പറഞ്ഞ എന്റെ മോൻ കേൾക്കും. ഏട്ടത്തിക്ക് എങ്കിലും ഞങ്ങളെ ഒന്ന് അന്വേഷിച്ചു വരാൻ തോന്നിയല്ലോ. അഖിയോട് ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊള്ളാം.” ദേവകി പറഞ്ഞു. “പിന്നെ ഗൾഫിലുള്ള ഈ നല്ല ജോലി വിട്ടിട്ട് ഇവിടെ ബിസിനസ് തുടങ്ങാൻ ഒന്നും നീ സമ്മതിക്കണ്ട. വെറുതെ കുറെ കാശ് കളയാം എന്നല്ലാതെ ബിസിനസ് ഒക്കെ അവനെക്കൊണ്ട് പറ്റിയ പണിയാണെന്ന് എനിക്ക് തോന്നുന്നില്ല.” ശിവദാസൻ ഉപദേശ രൂപേണ പറഞ്ഞു കൊണ്ട് അവരെ നോക്കി. അഖിൽ മുകളിലേക്ക് കയറി പോയെങ്കിലും തന്റെ മുറിയിലേക്ക് പോകാതെ താഴെ നടക്കുന്ന സംഭാഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ട് സ്റ്റെയർ കേസിന് മുകളിൽ അവർ കാണാതെ നിൽക്കുകയായിരുന്നു അവൻ. തനിക്കുള്ള കല്യാണ ആലോചനയും ആയിട്ടാണ് അമ്മാവന്റെയും അമ്മായിയുടെയും ഈ അപ്രതീക്ഷിത വരവ് എന്ന് അവൻ ഊഹിച്ചു. താഴെക്കിറങ്ങിച്ചെന്ന് അവരോട് നാലു വർത്തമാനം പറയാൻ അവന്റെ നാവ് തരിച്ചെങ്കിലും അഖിൽ ആത്മസംയമനം പാലിച്ചു നിന്നു. “എന്നാപ്പിന്നെ ഞങ്ങൾ ഇറങ്ങട്ടെ ദേവകി. അഖിലിനോട് സംസാരിച്ചിട്ട് നീ വിവരമറിയിക്ക്. നല്ലൊരു മുഹൂർത്തം നോക്കി നമുക്ക് ഇവരുടെ രണ്ടുപേരുടെയും നിശ്ചയം അങ്ങ് നടത്താം.” ശിവദാസൻ സോഫയിൽ നിന്നും എഴുന്നേറ്റു. “ഞാൻ മോനോട് പറഞ്ഞിട്ട് വിവരം അറിയിക്കുന്നുണ്ട്.” ദേവകി ചിരിച്ചു. “എങ്കിൽ ശരി, ഞങ്ങൾ വേറൊരു ദിവസം വരാം. ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കാതെ ഇടയ്ക്ക് മോളെയും കൂട്ടി നീ അങ്ങോട്ടൊക്കെ ഒന്ന് ഇറങ്ങ്.” ഇറങ്ങാൻ നേരം ദേവകിയുടെ കൈപിടിച്ച് സരസ്വതി പറഞ്ഞു. “വരാം ഏട്ടത്തി.” അഞ്ചുവും ദേവകിയും പുഞ്ചിരിയോടെ അവരെ യാത്രയാക്കി. കാറിൽ കയറാൻ നേരം വിനോദ് പിന്തിരിഞ്ഞ് അഞ്ജുവിനെ നോക്കി പുഞ്ചിരിച്ചു കാണിച്ചു. അവന്റെ ചിരിയും കണ്ണു കൊണ്ടുള്ള നോട്ടവും കണ്ട് അവൾക്ക് ഒരു നിമിഷം നാണം തോന്നി. ആ കാഴ്ച കണ്ടു കൊണ്ടാണ് അഖിൽ മുകളിൽ നിന്നും താഴേക്ക് വന്നത്. “ആരോട് ചോദിച്ചിട്ട അമ്മ അവരെയൊക്കെ ഈ വീട്ടിൽ വിളിച്ചു കയറ്റിയത്. നാലെണ്ണവും കൂടി ഇങ്ങോട്ട് വന്നിറങ്ങിയപ്പോൾ തന്നെ പറഞ്ഞ് വിട്ടൂടായിരുന്നോ?” അഖിൽ അമർഷത്തോടെ ചോദിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു. “വീട്ടിൽ കയറി വരുന്നവരോട് എങ്ങനെയാ ഇറങ്ങി പോകാൻ പറയുന്നത്. മരിച്ചു പോയ നിന്റെ അച്ഛന്റെ ചേച്ചിയാണ് അവർ. ആ ഒരു ബഹുമാനമെങ്കിലും നമ്മൾ അവർക്ക് കൊടുക്കണ്ടേ.” ദേവകി ശാസനയോടെ മകനെ നോക്കി. “ഇത്രയും വർഷം ഇവരൊക്കെ എവിടെ പോയി കിടക്കുകയായിരുന്നു. നമ്മള് ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഇവരൊക്കെ അന്വേഷിച്ചിട്ടുണ്ടോ? ഇപ്പോൾ ഞാൻ ഗൾഫിൽ പോയി സമ്പാദിക്കാൻ തുടങ്ങിയെന്ന് അറിഞ്ഞപ്പോൾ ഒരു നാണവുമില്ലാതെ ഇളിച്ചു കൊണ്ട് കയറി വന്നതാണെന്ന് അമ്മയ്ക്ക് മനസ്സിലായില്ലേ.” അഖിൽ ദേഷ്യം കൊണ്ട് ഉറഞ്ഞ് തുള്ളി. “ഏട്ടൻ ഇത്രയ്ക്ക് ദേഷ്യപ്പെടാൻ മാത്രം ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ. ബിസിനസിന്റെ തിരക്കുകൾ ഒക്കെ ഉള്ളതു കൊണ്ടല്ലേ അമ്മാവന് ഇതുവഴി വരാൻ പറ്റാത്തത്. അച്ഛൻ മരിച്ചപ്പോൾ അവരൊക്കെ വന്നതാണല്ലോ. എല്ലാവർക്കും അവരുടേതായ തിരക്കുകൾ ഉണ്ടാവില്ലെ? അല്ലാതെ എപ്പോഴും ഇവിടെ വന്ന് നമ്മൾ എങ്ങനെയാ ജീവിക്കുന്നത് എന്നൊക്കെ നോക്കിയിരിക്കാൻ പറ്റുമോ?” അഞ്ചു ചോദിച്ചു. “നീ ഒരക്ഷരം മിണ്ടിപ്പോകരുത്. ഇത്രയും വർഷം തിരിഞ്ഞു നോക്കാത്തവർ ഒന്ന് വന്ന് ചിരിച്ചു കാണിച്ചപ്പോ ഴേക്കും അമ്മയെപ്പോലെ നീയും പഴയതൊക്കെ മറന്നു. എല്ലു മുറിയെ ഞാൻ കഷ്ടപ്പെട്ടിട്ട നിന്നെ പഠിപ്പിക്കുന്നതും ഈ വീട് കെട്ടിപ്പൊക്കിയതും. ഇത്രയും നാൾ ആരുടെയും സഹായവും സഹകരണവും ഇല്ലാതെ നമുക്ക് തനിച്ച് ജീവിക്കാമെങ്കിൽ ഇനിയും അങ്ങനെ പറ്റും. അതുകൊണ്ട് ഇത്രയും നാളും ഇല്ലാതിരുന്ന ബന്ധുത്വം ഒന്നും ഇനിയും വേണ്ട.” അഖിൽ ദേഷ്യത്തോടെ ഇരുവരെയും നോക്കി. “നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ മോനെ. അമ്മാവനും അമ്മായിയും വെറുതെ വന്നതല്ല. വേണിയെ ഇങ്ങോട്ട് കെട്ടിച്ചുവിടാൻ അവർക്ക് താല്പര്യമുണ്ട്. അതുപോലെ വിനോദിന് നമ്മുടെ അഞ്ചു മോളെ കൊടുക്കുമോ എന്നും അവർ ചോദിച്ചിട്ടുണ്ട്. നിന്റെ ഇഷ്ടം കൂടി നോക്കിയതിനു ശേഷം നിനക്ക് താല്പര്യമാണെങ്കിൽ രണ്ടാളുടെയും നിശ്ചയം ഒരേ ദിവസം തന്നെ നടത്താമെന്നാണ് അമ്മാവനും അമ്മായിയും പറഞ്ഞത്. വേണി മോള് നല്ല സുന്ദരിയാ, നിനക്ക് ചേരും. പിന്നെ നീ തിരിച്ചു പോകുന്നതിനു മുമ്പ് നിശ്ചയം നടത്തണമെന്നാണ് ഏട്ടത്തി പറഞ്ഞിട്ട് പോയത്. എന്തായാലും നിങ്ങൾക്ക് രണ്ടുപേർക്കും വിവാഹ പ്രായമായല്ലോ. അഞ്ചു മോളെ നമുക്ക് പരിചയമുള്ളിടത്ത് കെട്ടിച്ച് വിടുമ്പോൾ എനിക്ക് സമാധാനവും ഉണ്ടാവും.” ദേവകി അത് പറയുമ്പോൾ അഖിലിന്റെ മുഖം ദേഷ്യത്താൽ ചുവന്ന് തുടുത്തു. ” വിനോദനെ കല്യാണം കഴിക്കാൻ നിനക്ക് ഇഷ്ടമുണ്ടോ? ” അഖിൽ രൂക്ഷമായി അഞ്ജുവിനെ നോക്കി. ” ഇഷ്ടപ്പെടാതിരിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലല്ലോ. ഏട്ടന് വേണിയെ ഇഷ്ടമാണെങ്കിൽ നമ്മുടെ രണ്ടുപേരുടെയും നിശ്ചയവും കല്യാണവും ഒരേ സമയത്ത് തന്നെ നടക്കും. ” അഞ്ചു പറഞ്ഞത് കേട്ട് അഖിൽ കോപം നിയന്ത്രിച്ചു. ” അങ്ങനെ നീയിപ്പോ അവനെ ഇഷ്ടപെടണ്ട. വേണിയെ കല്യാണം കഴിക്കാൻ എനിക്കൊരു താല്പര്യവുമില്ല. അതുകൊണ്ട് നീയും വേണ്ടാത്തതൊന്നും ആഗ്രഹിക്കാൻ നിക്കണ്ട. ഇത്രയും വർഷത്തിനിടയ്ക്ക് അമ്മാവനും അമ്മായിയും ഈ വഴി വന്നില്ലെങ്കിലും വേണിക്കോ വിനോദിനോ ഒരു തവണയെങ്കിലും നമ്മളെ ഒന്ന് വിളിക്കാനോ ഇങ്ങോട്ട് വരാനോ തോന്നിയിട്ടില്ലല്ലോ. അതുകൊണ്ട് അങ്ങനെയുള്ളവരുമായി ബന്ധം കൂടാതിരിക്കുന്നത് തന്നെയാണ് നല്ലത്. അതുകൊണ്ട് നിന്റെ മനസ്സിൽ വേണ്ടാത്ത വല്ല മോഹവും കയറി കൂടിയിട്ടുണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്ക്. അമ്മയോടും കൂടിയാ ഞാനിത് പറയുന്നത്. ” അഖിൽ ശാസനയോടെ പറഞ്ഞു. ” അഞ്ചു മോൾക്ക് സ്ത്രീധനം ഒന്നും വേണ്ടെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. ഇവളെ വേറെ ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കുകയാണെങ്കിൽ കൊടുക്കാനുള്ള സ്ത്രീധനം നിന്റെ കയ്യിലുണ്ടോ. അങ്ങനെയാണെങ്കിൽ നീ ഇവളെ ആർക്കു വേണമെങ്കിലും കെട്ടിച്ചു കൊടുത്തോ എനിക്കൊരു പ്രശ്നവുമില്ല. അവർക്കാണെങ്കിൽ സ്ത്രീധനം ഒന്നും കൊടുക്കേണ്ടല്ലോ എന്ന് കരുതിയാണ് അഞ്ചു സമ്മതം പറഞ്ഞത്. എനിക്കും ഈ ബന്ധത്തിനോട് താല്പര്യം ഉണ്ട്. നീ സമ്മതിച്ചേ പറ്റു മോനെ.” ദേവകി ഉറച്ച സ്വരത്തിൽ പറഞ്ഞു……..കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • അത്ഭുതങ്ങൾ സംഭവിച്ചാൽ സമനില പിടിക്കാം, ഇന്ത്യയുടെ 2 വിക്കറ്റുകൾ വീണു; ഇപ്പോഴും 522 റൺസ് അകലെ

    അത്ഭുതങ്ങൾ സംഭവിച്ചാൽ സമനില പിടിക്കാം, ഇന്ത്യയുടെ 2 വിക്കറ്റുകൾ വീണു; ഇപ്പോഴും 522 റൺസ് അകലെ

    അത്ഭുതങ്ങൾ സംഭവിച്ചാൽ സമനില പിടിക്കാം, ഇന്ത്യയുടെ 2 വിക്കറ്റുകൾ വീണു; ഇപ്പോഴും 522 റൺസ് അകലെ

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് പരാജയഭീതി. വിജയലക്ഷ്യമായ 549 റൺസിലേക്ക് രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 2ന് 27 റൺസ് എന്ന നിലയിലാണ്. വിജയലക്ഷ്യത്തിൽ നിന്ന് 522 റൺസ് പിന്നിലാണ് ഇപ്പോഴും ഇന്ത്യ.

    അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രം ഇന്ത്യക്ക് നാളെ സമനില പിടിക്കാം. അവസാനദിനത്തിൽ 522 റൺസ് കൂടി കൂട്ടിച്ചേർക്കുക എന്നത് അസാധ്യമാണെന്നിരിക്കെ സമനിലക്കായുള്ള പൊരുതലാകും നാളെ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ നിന്നുണ്ടാകുക. അതേസമയം എട്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ദക്ഷിണാഫ്രിക്കക്ക് വിജയം സ്വന്തമാക്കാം. 

    യശസ്വി ജയ്‌സ്വാളിന്റെയും കെഎൽ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജയ്‌സ്വാൾ 13 റൺസിനും രാഹുൽ 6 റൺസിനും വീണു. കളി നിർത്തുമ്പോൾ രണ്ട് റൺസുമായി സായ് സുദർശനും 4 റൺസുമായി നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കുൽദീപ് യാദവുമാണ് ക്രീസിൽ.
     

  • Android 16 കരുത്തിൽ OxygenOS 16 എത്തി; AI മെച്ചപ്പെടുത്തലുകൾ:’ ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ എന്നിവയുമായി നവംബറിൽ റോൾഔട്ട് ആരംഭിക്കും

    Android 16 കരുത്തിൽ OxygenOS 16 എത്തി; AI മെച്ചപ്പെടുത്തലുകൾ:’ ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ എന്നിവയുമായി നവംബറിൽ റോൾഔട്ട് ആരംഭിക്കും

    Android 16 കരുത്തിൽ OxygenOS 16 എത്തി; AI മെച്ചപ്പെടുത്തലുകൾ:’ ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ എന്നിവയുമായി നവംബറിൽ റോൾഔട്ട് ആരംഭിക്കും

    വൺപ്ലസിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ OxygenOS 16 ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ Android 16-ന്റെ അടിത്തറയിൽ നിർമ്മിച്ചിരിക്കുന്ന ഈ അപ്‌ഡേറ്റ്, ഉപയോക്താക്കൾക്ക് കൂടുതൽ വേഗതയും, മികച്ച AI (Artificial Intelligence) ശേഷികളും, ആകർഷകമായ ദൃശ്യാനുഭവവും നൽകുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. 2025 നവംബർ മുതൽ തിരഞ്ഞെടുത്ത ഡിവൈസുകളിൽ അപ്ഡേറ്റ് എത്തിത്തുടങ്ങും.

    പുതിയ സവിശേഷതകൾ:

    •  ലിക്വിഡ് ഗ്ലാസ് ഡിസൈൻ (Liquid Glass Design): പുതിയ “ബ്രീത്ത് വിത്ത് യൂ” (Breathe With You), “ത്രൈവ് വിത്ത് ഫ്രീ എക്സ്പ്രഷൻ” (Thrive with Free Expression) എന്നീ ഡിസൈൻ ഫിലോസഫികളിലാണ് OxygenOS 16 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്റർഫേസിലുടനീളം ഗൗസിയൻ ബ്ലർ (Gaussian Blur) എഫക്റ്റുകൾ നൽകിയിട്ടുള്ളതിനാൽ, മെനുകൾക്കും ആപ്പുകൾക്കും ഒരു ‘ദ്രാവക ഗ്ലാസ്’ പ്രതീതി ലഭിക്കുന്നു.
    •  വിപുലീകരിച്ച AI ശേഷികൾ (Advanced AI Capabilities): പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പ്രധാന ആകർഷണം AI ഫീച്ചറുകളാണ്.
      • Plus Mind: ഉപയോക്താക്കളുടെ കുറിപ്പുകളും ഓർമ്മപ്പെടുത്തലുകളും സംയോജിപ്പിക്കുന്ന AI- പവർഡ് പേഴ്സണൽ അസിസ്റ്റന്റ്. ഇതിൽ Google Gemini സംയോജിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ കൃത്യമായ പ്രതികരണങ്ങൾ ലഭിക്കും.
      • AI Writer: ഇമെയിലുകൾ, കുറിപ്പുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ എഴുതാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന ടൂൾകിറ്റ്.
      • പ്രൈവറ്റ് കമ്പ്യൂട്ടിംഗ് ക്ലൗഡ് (Private Computing Cloud): സുരക്ഷ ഉറപ്പാക്കാൻ സെൻസിറ്റീവ് ഡാറ്റയെല്ലാം ഡിവൈസിൽ തന്നെ പ്രോസസ്സ് ചെയ്യുന്ന സംവിധാനം.
    •  വേഗതയും സുസ്ഥിരതയും (Speed and Stability): സിസ്റ്റം അനിമേഷനുകൾ കൂടുതൽ സുഗമമാക്കാൻ Parallel Processing 2.0 എന്ന സാങ്കേതികവിദ്യ വൺപ്ലസ് അവതരിപ്പിച്ചു. ഒന്നിലധികം ആപ്പുകൾ ഒരേ സമയം ഉപയോഗിക്കുമ്പോഴും സിസ്റ്റത്തിന്റെ വേഗത കുറയാതെ നിലനിർത്താൻ ഇത് സഹായിക്കും.
    •  മെച്ചപ്പെട്ട ലോക്ക് സ്‌ക്രീൻ (Enhanced Lock Screen): ലോക്ക് സ്‌ക്രീനിലെ വിജറ്റുകൾ കൂടുതൽ വിവരങ്ങൾ തത്സമയം കാണിക്കാൻ ശേഷിയുള്ളതാണ്. സ്‌പോർട്‌സ് സ്കോറുകൾ, ഫുഡ് ഡെലിവറി അപ്ഡേറ്റുകൾ, സ്‌പോട്ടിഫൈ എന്നിവയുടെ തത്സമയ അലേർട്ടുകൾ കാണാൻ സാധിക്കും.

    ​പുതിയ വൺപ്ലസ് 15 സീരീസ് ഫോണുകളിൽ OxygenOS 16 പ്രീ-ഇൻസ്റ്റാൾ ചെയ്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ മാസത്തോടെ OnePlus 13, 13R, OnePlus Open, OnePlus Pad 2 തുടങ്ങിയ ഡിവൈസുകൾക്ക് ആദ്യഘട്ട അപ്ഡേറ്റുകൾ ലഭിക്കും.