Blog

  • രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കൾക്കൊപ്പം വേദി പങ്കിടരുത്; പെൺകുട്ടി പരാതിയുമായി മുന്നോട്ടു പോകണമെന്നും മുരളീധരൻ

    രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കൾക്കൊപ്പം വേദി പങ്കിടരുത്; പെൺകുട്ടി പരാതിയുമായി മുന്നോട്ടു പോകണമെന്നും മുരളീധരൻ

    രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കൾക്കൊപ്പം വേദി പങ്കിടരുത്; പെൺകുട്ടി പരാതിയുമായി മുന്നോട്ടു പോകണമെന്നും മുരളീധരൻ

    ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനാർഥികൾക്കായി വോട്ടുപിടിക്കുന്നതിൽ പ്രശ്നമില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എന്നാൽ നേതാക്കളുമായി വേദി പങ്കിടരുത്. പാർട്ടി നടപടികളിൽ പങ്കെടുക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് അവകാശമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

    അദ്ദേഹത്തെ സഹായിച്ച പ്രവർത്തകർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അവർക്ക് വേണ്ടി ഡോർ ടു ഡോർ ക്യാംപെയ്ൻ നടത്തുന്നതിൽ തടസമൊന്നുമില്ല. പക്ഷേ പാർട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ പാർട്ടിയുടെ നടപടിക്രമങ്ങളിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് അവകാശമില്ല. കാരണം അദ്ദേഹം സസ്പെൻഷനിലാണ്. 

    പാർട്ടിയെ സംബന്ധിച്ച് ഇപ്പോൾ അദ്ദേഹം പുറത്താണ് നിൽക്കുന്നത്. കൂടുതലായുള്ള നടപടികൾ സ്വീകരിക്കേണ്ട കാര്യം ഇപ്പോഴില്ല. തെറ്റാര് ചെയ്താലും ശിക്ഷിക്കപ്പെടണം. പെൺകുട്ടി ധൈര്യമായി പരാതിയുമായി മുന്നോട്ട് പോകണമെന്നും മുരളീധരൻ പറഞ്ഞു

  • ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; തിരുവനന്തപുരത്ത് റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നു

    ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; തിരുവനന്തപുരത്ത് റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നു

    ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; തിരുവനന്തപുരത്ത് റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നു

    കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം റെയിൽവേ പോലീസാണ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ കൊച്ചിയിലും ബണ്ടിച്ചോറിനെ കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ ബണ്ടി ചോറിനെ റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്

    ബണ്ടി ചോർ പല കാര്യങ്ങളാണ് പറയുന്നതെന്ന് റെയിൽവേ പോലീസ് അറിയിച്ചു. ഇയാളുടെ കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിന്റെ നമ്പറും മാത്രമാണ്. പേരൂർക്കട സ്റ്റേഷനിൽ നിന്ന് 76,000 രൂപ കിട്ടാനുണ്ടെന്ന് ബണ്ടി ചോർ പറയുന്നു. ഇന്നലെ സ്റ്റേഷനിലും ഇയാൾ പോയിരുന്നു

    കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വെച്ച് റെയിൽവേ പോലീസ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായി ഒന്നും കണ്ടെത്താതിനാൽ ചോദ്യം ചെയ്യലിന് ശേഷം പിന്നീട് വിട്ടയക്കുകയായിരുന്നു.
     

  • ശബരിമല സ്വർണക്കൊള്ള; അപകീർത്തികരമായ പരാമർശത്തിൽ കെഎം ഷാജഹാനെതിരെ കേസ്

    ശബരിമല സ്വർണക്കൊള്ള; അപകീർത്തികരമായ പരാമർശത്തിൽ കെഎം ഷാജഹാനെതിരെ കേസ്

    ശബരിമല സ്വർണക്കൊള്ള; അപകീർത്തികരമായ പരാമർശത്തിൽ കെഎം ഷാജഹാനെതിരെ കേസ്

    ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തിൽ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്

    ശബരിമല സ്വർണപ്പാളി കടത്തുമായി എഡിജിപി എസ് ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ഷാജഹാൻ യൂട്യൂബ് ചാനൽ വഴി മൂന്ന് വീഡിയോ ചെയ്തുവെന്നാണ് പരാതി. നേരത്തെ സിപിഎം നേതാവ് കെജെ ഷൈൻ, വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണൻ എന്നിവർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഷാജഹാനെ അറസ്റ്റ് ചെയ്തിരുന്നു

    എസ് ശ്രീജിത്ത് ശബരിമല ചീഫ് പോലീസ് കോർഡിനേറ്ററായ കാലത്താണ് തട്ടിപ്പ് നടന്നതെന്നും ഇതിൽ പോലീസിനും പങ്കുണ്ടെന്ന വീഡിയോ ഷാജഹാൻ അപ്ലോഡ് ചെയ്‌തെന്നാണ് പരാതി. ഈ വീഡിയോ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
     

  • കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിന് ഇറങ്ങും: രാഹുൽ മാങ്കൂട്ടത്തിൽ

    കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിന് ഇറങ്ങും: രാഹുൽ മാങ്കൂട്ടത്തിൽ

    കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിന് ഇറങ്ങും: രാഹുൽ മാങ്കൂട്ടത്തിൽ

    കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിന് ഇറങ്ങുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സസ്‌പെൻഷനിലായ ഞാൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. ഇപ്പോൾ നടക്കുന്നത് തന്നെ എംഎൽഎ ആക്കാൻ അധ്വാനിച്ചവർക്ക് വേണ്ടിയുള്ള പ്രചാരണമാണ്

    കെ സുധാകരനും രമേശ് ചെന്നിത്തലയും വിഡി സതീശനുമെല്ലാം തന്റെ നേതാക്കളാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നേതൃത്വം വിലക്കിയിട്ടും പാലക്കാട് സ്ഥാനാർഥികൾക്കായി പ്രചാരണം തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. നേതാക്കൾ തന്നെ വിലക്കിയിട്ടില്ല എന്നാണ് ലൈംഗികാരോപണം നേരിടുന്ന കോൺഗ്രസ് എംഎൽഎ പറയുന്നത്

    തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ തന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചവർക്കായി സാധാരണ പ്രവർത്തകനെ പോലെ പ്രചാരണം നടത്തുകയാണ്. ഒരു പ്രവർത്തകനെന്ന നിലയ്ക്ക് കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
     

  • എറണാകുളത്ത് ട്രെയിനിൽ കടത്തിയ 56 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ

    എറണാകുളത്ത് ട്രെയിനിൽ കടത്തിയ 56 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ

    എറണാകുളത്ത് ട്രെയിനിൽ കടത്തിയ 56 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ

    എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ട്രെയിനിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 56 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ റെയിൽവേ ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. 

    ടാറ്റ നഗർ എക്‌സ്പ്രസിലെ ലഗേജ് ബോഗിക്കുള്ളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇന്നു പുലർച്ചെ ട്രെയിൻ എറണാകുളം സ്റ്റേഷനിൽ എത്തിയപ്പോഴാണ് കഞ്ചാവുമായി ഇവർ പിടിയിലായത്. 

    കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാൽ വിജയവാഡയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. ഇയാൾക്കു പുറമേ കഞ്ചാവ് കൈപ്പറ്റാനെത്തിയ സനൂപ്, ദീപക് എന്നീ മലയാളികളാണ് കസ്റ്റഡിയിലായിട്ടുള്ളത്.
     

    2025-11-26 05:29:00

    https://metrojournalonline.com/static/c1e/client/89527/uploaded/e8ecf2228e428a3f5be1626cc5d4d9bb.jpg
    kerala ,

  • ടിയർ ഗ്യാസ് പരിശീലനത്തിനിടെ അപകടം; കരുനാഗപ്പള്ളിയിൽ മൂന്ന് പോലീസുദ്യോഗസ്ഥർക്ക് പരുക്ക്

    ടിയർ ഗ്യാസ് പരിശീലനത്തിനിടെ അപകടം; കരുനാഗപ്പള്ളിയിൽ മൂന്ന് പോലീസുദ്യോഗസ്ഥർക്ക് പരുക്ക്

    ടിയർ ഗ്യാസ് പരിശീലനത്തിനിടെ അപകടം; കരുനാഗപ്പള്ളിയിൽ മൂന്ന് പോലീസുദ്യോഗസ്ഥർക്ക് പരുക്ക്

    2025-11-26 05:55:00

    https://metrojournalonline.com/static/c1e/client/89527/uploaded_original/1f15e50712040ae839e55351eaf07df9.jpg
    kerala ,