Blog

  • രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടായേക്കും

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടായേക്കും

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടായേക്കും

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി വന്നേക്കും. ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒന്നര മണിക്കൂർ നേരം വിശദമായ വാദം കേട്ടെങ്കിലും ചില രേഖകൾ കൂടി സമർപ്പിക്കണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെ തുടർ വാദത്തിനായി മാറ്റുകയായിരുന്നു. രാഹുലിന്റെ അറസ്റ്റും കോടതി തടഞ്ഞിട്ടില്ല

    അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. ബലാത്സംഗവും ഗർഭച്ഛിദ്രവും നടന്നുവെന്ന് സ്ഥാപിക്കുന്നതിന് ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. എന്നാൽ ഉഭയ സമ്മത പ്രകാരമുള്ള ശാരീരിക ബന്ധമാണുണ്ടായതെന്നും യുവതിയുടെ ഇഷ്ടപ്രകാരമാണ് ഗർഭച്ഛിദ്രം നടത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. 

    അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ കെപിസിസിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. അയൽ സംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി അയച്ചത്

    പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന്റെ കുരുക്ക് മുറുകും. രണ്ടാമത്തെ ബലാത്സംഗത്തിന്റെ എഫ്‌ഐആർ പ്രോസിക്യൂഷൻ കോടതിയിൽ നൽകും. രാഹുൽ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടും. കൂടാതെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് തന്നെയുണ്ടാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും

  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയുടെ വിവരം ലഭിച്ചു; എസ്‌ഐടി മൊഴിയെടുക്കും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയുടെ വിവരം ലഭിച്ചു; എസ്‌ഐടി മൊഴിയെടുക്കും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയുടെ വിവരം ലഭിച്ചു; എസ്‌ഐടി മൊഴിയെടുക്കും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ കെപിസിസിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. അയൽ സംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി അയച്ചത്

    പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന്റെ കുരുക്ക് മുറുകും. രണ്ടാമത്തെ ബലാത്സംഗത്തിന്റെ എഫ്‌ഐആർ പ്രോസിക്യൂഷൻ കോടതിയിൽ നൽകും. രാഹുൽ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടും. കൂടാതെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് തന്നെയുണ്ടാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും

    തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുക. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവ് പരിശോധിച്ച് വാദം കേട്ട ശേഷമാകും വിധി. ഇന്നലെ ഒന്നര മണിക്കൂറോളം നേരമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നത്.
     

  • എതിർപ്പ് കനത്തതോടെ യൂടേൺ അടിച്ച് കേന്ദ്രം; സഞ്ചാർ സാഥി ആപ്പിന്റെ ഇൻസ്റ്റാളേഷൻ ഉത്തരവ് പിൻവലിച്ചു

    എതിർപ്പ് കനത്തതോടെ യൂടേൺ അടിച്ച് കേന്ദ്രം; സഞ്ചാർ സാഥി ആപ്പിന്റെ ഇൻസ്റ്റാളേഷൻ ഉത്തരവ് പിൻവലിച്ചു

    എതിർപ്പ് കനത്തതോടെ യൂടേൺ അടിച്ച് കേന്ദ്രം; സഞ്ചാർ സാഥി ആപ്പിന്റെ ഇൻസ്റ്റാളേഷൻ ഉത്തരവ് പിൻവലിച്ചു

    രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ സഞ്ചാർ സാഥി എന്ന സൈബർ സുരക്ഷാ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഉച്ചയ്ക്ക് ശേഷമിറക്കിയ പ്രസ്താവനയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ആപ്പിന് ജനകീയമായ സ്വീകാര്യത വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. 

    ആപ്പ് നിർബന്ധമാക്കിയ ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയന്നർന്നത് കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഉത്തരവിനെതിരെ ആപ്പിൾ നിയമനടപടിക്ക് ഒരുങ്ങുകയായിരുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് സർക്കാർ ഉത്തരവ് പിൻവലിച്ചത്. 

    രാജ്യത്ത് പുതുതായി നിർമിക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് പ്രി ഇൻസ്റ്റാൾ ചെയ്യണമെന്നും നിലവിലുള്ള ഫോണുകളിൽ അപ്‌ഡേറ്റ് വഴി ആപ്പ് ലഭ്യമാക്കണമെന്നുമാണ് സർക്കാർ മൊബൈൽ നിർമാതാക്കൾക്ക് നിർദേശം നൽകിയിരുന്നത്. ഇൻസ്റ്റാർ ചെയ്യുന്ന ആപ്പ് ഒരു കാരണത്താലും ഡിലീറ്റ് ചെയ്യാൻ സാധിക്കരുതെന്നും മുൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ആപ്പിൾ, സാംസംഗ്, വിവോ, ഒപ്പോ തുടങ്ങി രാജ്യത്തെ എല്ലാ മുൻനിര മൊബൈൽ നിർമാതാക്കൾക്കും ഈ നിർദേശം നൽകിയിരുന്നു
     

  • കോഹ്ലിക്ക് 53ാം സെഞ്ച്വറി, റിതുരാജിന് കന്നി സെഞ്ച്വറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

    കോഹ്ലിക്ക് 53ാം സെഞ്ച്വറി, റിതുരാജിന് കന്നി സെഞ്ച്വറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

    കോഹ്ലിക്ക് 53ാം സെഞ്ച്വറി, റിതുരാജിന് കന്നി സെഞ്ച്വറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

    റായ്പൂർ ഏകദിനത്തിൽ ബാറ്റിംഗ് വിരുന്നൊരുക്കി ഇന്ത്യൻ താരങ്ങൾ. തുടർച്ചയായ രണ്ടാം ഏകദിനത്തിലും വിരാട് കോഹ്ലി സെഞ്ച്വറി നേടിയപ്പോൾ റിതുരാജ് ഗെയ്ക്ക് വാദ് തന്റെ കന്നി സെഞ്ച്വറിയും മത്സരത്തിൽ കണ്ടെത്തി. നായകൻ കെഎൽ രാഹുൽ അർധ സെഞ്ച്വറി നേടി. നിശ്ചിത 50 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് സ്വന്തമാക്കിയത്. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ച ദക്ഷിണാഫ്രിക്കൻ നായകന്റെ തീരുമാനം അമ്പേ പാളുന്നതാണ് കണ്ടത്.

    ഒന്നാം വിക്കറ്റിൽ ജയ്‌സ്വാളും രോഹിത് ശർമയും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു. 14 റൺസെടുത്ത രോഹിത് ശർമ ആദ്യം പുറത്തായി. സ്‌കോർ 62ൽ നിൽക്കെ 22 റൺസുമായി ജയ്‌സ്വാളും മടങ്ങി. നാലാം വിക്കറ്റിൽ ഒന്നിച്ച കോഹ്ലിയും റിതുരാജും പിന്നീട് കളം വാഴുന്നതാണ് കണ്ടത്. ഇരുവരും ചേർന്ന് സ്‌കോർ 257 വരെ എത്തിച്ചു

    77 പന്തിൽ റിതുരാജ് തന്റെ കന്നി സെഞ്ച്വറിയിലേക്ക് എത്തി. 83 പന്തിൽ 12 ഫോറും റണ്ട് സിക്‌സും സഹിതം 105 റൺസെടുത്ത റിതുരാജ് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 257 എത്തിയിരുന്നു. ഇതിനിടെ 90 പന്തിൽ കോഹ്ലിയും സെഞ്ച്വറി തികച്ചു. കോഹ്ലിയുടെ 53ാം ഏകദിന സെഞ്ച്വറിയാണിത്. സെഞ്ച്വറിക്ക് പിന്നാലെ കോഹ്ലിയും മടങ്ങി

    93 പന്തിൽ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം 102 റൺസാണ് കോഹ്ലി നേടിയത്. കോഹ്ലിയും റിതുരാജും പുറത്തായതോടെ ഇന്ത്യൻ സ്‌കോറിംഗിന്റെ വേഗതയും കുറഞ്ഞു. വാഷിംഗ്ടൺ സുന്ദർ ഒരു റൺസിന് വീണു. പിന്നീട് കെഎൽ രാഹുലും ജഡേജയും ചേർന്ന് 50 ഓവർ പൂർത്തിയാക്കുകയായിരുന്നു. രാഹുൽ 43 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 66 റൺസുമായും ജഡേജ 24 റൺസുമായും പുറത്താകാതെ നിന്നു
     

  • രാജ് ഭവൻ ഇനി മുതൽ ലോക് ഭവൻ; പുതിയ പേര് സ്ഥാപിച്ച് ഗവർണർ

    രാജ് ഭവൻ ഇനി മുതൽ ലോക് ഭവൻ; പുതിയ പേര് സ്ഥാപിച്ച് ഗവർണർ

    രാജ് ഭവൻ ഇനി മുതൽ ലോക് ഭവൻ; പുതിയ പേര് സ്ഥാപിച്ച് ഗവർണർ

    ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവന്റെ പേര് മാറ്റി ഗവർണർ രാജേന്ദ്ര അർലേക്കർ.  ലോക് ഭവൻ എന്നാണ് പേര് മാറ്റിയത്. ലോക്ഭവൻ കേരള എന്ന പുതിയ ബോർഡ് ഗവർണർ സ്ഥാപിച്ചു. രാജ്ഭവൻ, രാജ്പഥ് ഇവയൊക്കെ കൊളോണിയൽ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഗവർണർ പറഞ്ഞു. 

    ലോക്ഭവൻ ജനങ്ങളുടേതായിരിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കൊളോണിയൽ സംസ്‌കാരത്തിൽ നിന്ന് നമ്മൾ പുറത്തുവരികയാണ്. അതിനാലാണ് പേര് മാറ്റമെന്ന് ഗവർണർ പറഞ്ഞു. രാജ്ഭവന്റെ പേര് മാറ്റം കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുമെന്നും സഹകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദേഹം പറഞ്ഞു. 

    കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. രാജ്യത്തെ എല്ലാ രാജ് ഭവനങ്ങളുടെയും പേര് ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്ന ലോക് ഭവൻ എന്നാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.

  • ക്രിസ്മസ്-പുതുവത്സരം: ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകും

    ക്രിസ്മസ്-പുതുവത്സരം: ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകും

    ക്രിസ്മസ്-പുതുവത്സരം: ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകും

    ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്.

    6.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.

    ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വർധിച്ചതിനാൽ 1050 കോടി രൂപ വേണം. ഒമ്പതര വർഷത്തെ എൽഡിഎഫ് ഭരണത്തിൽ 80, 671 കോടി രൂപയാണ് സർക്കാർ പെൻഷനുവേണ്ടി അനുവദിച്ചത്

  • കോഹ്ലിക്കും റിതുരാജിനും അർധ സെഞ്ച്വറി; റായ്പൂർ ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

    കോഹ്ലിക്കും റിതുരാജിനും അർധ സെഞ്ച്വറി; റായ്പൂർ ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

    കോഹ്ലിക്കും റിതുരാജിനും അർധ സെഞ്ച്വറി; റായ്പൂർ ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 26 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കായി വിരാട് കോഹ്ലിയും റിതുരാജ് ഗെയ്ക്ക് വാദും അർധ സെഞ്ച്വറി നേടി. 

    ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബവുമ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 40 റൺസ് കൂട്ടിച്ചേർത്തു. 8 പന്തിൽ 14 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്

    സ്‌കോർ 62ൽ നിൽക്കെ 22 റൺസെടുത്ത ജയ്‌സ്വാളും വീണു. പിന്നീട് കൂടുതൽ കോട്ടം ഇല്ലാതെ കോഹ്ലിയും റിതുരാജും ഇന്നിംഗ്‌സ് കൊണ്ടു പോകുകയായിരുന്നു. കോഹ്ലി 56 റൺസുമായും റിതുരാജ് 56 റൺസുമായും ക്രീസിൽ തുടരുകയാണ്.
     

  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി ഉചിതമായ സമയത്തെടുക്കും: സതീശൻ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി ഉചിതമായ സമയത്തെടുക്കും: സതീശൻ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി ഉചിതമായ സമയത്തെടുക്കും: സതീശൻ

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൂടുതൽ നടപടി പാർട്ടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകും. പാർട്ടിക്ക് പോറലേൽപ്പിക്കാൻ സമ്മതിക്കില്ലെന്നും സതീശൻ പറഞ്ഞു

    പാർട്ടിയെ സംരക്ഷിക്കും. പാർക്കിക്കൊരു ക്ഷീണവുമില്ല. പാർട്ടിയെക്കുറിച്ച് അഭിമാനമാണ്. കോൺഗ്രസ് ചെയ്തത് പോലെ മറ്റേത് പാർട്ടിയാണ് ചെയ്തിട്ടുള്ളതെന്നും സതീശൻ ചോദിച്ചു. രാഹുലിനെതിരെ ഇന്നലെയാണ് പുതിയ പരാതി വന്നത്. പേര് പോലും ഇല്ലാത്ത പരാതിയാണ്. എങ്കിലും അന്വേഷിച്ച് ഉചിതമായ തീരുമാനമെടുക്കും. 

    ഒരു കേസ് കോടതിയിൽ ഉണ്ടല്ലോ. അതിൽ പാർട്ടി ഒരു തടസവും പറഞ്ഞില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. ശബരിമല സ്വർണക്കൊള്ള അന്തരീക്ഷത്തിൽ നിന്ന് പോകാനാണ് സിപിഎം ഈ വിഷയം പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
     

  • രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും; കൂടുതൽ രേഖകൾ ഹാജരാക്കാൻ അനുമതി

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും; കൂടുതൽ രേഖകൾ ഹാജരാക്കാൻ അനുമതി

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും; കൂടുതൽ രേഖകൾ ഹാജരാക്കാൻ അനുമതി

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. ഇതിന് ശേഷമാകും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഉണ്ടാകുക. കുറച്ചു രേഖകൾ കൂടി പരിശോധിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നാളത്തേക്ക് മാറ്റിയത്. 

    നാളെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഒന്നര മണിക്കൂർ നേരമാണ് ഇന്ന് സെഷൻസ് കോടതിയിൽ വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച തെളിവുകൾ കോടതി പരിശോധിച്ചു

    കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. ബലാത്സംഗവും ഗർഭച്ഛിദ്രവും ഒഴികെ പരാതിക്കാരി ഉന്നയിച്ച മറ്റ് കാര്യങ്ങളെല്ലാം രാഹുൽ മാങ്കുട്ടത്തിൽ അംഗീകരിച്ചു. 

    ഉഭയസമ്മത പ്രകാരമാണ് യുവതിയുമായി ബന്ധമുണ്ടായിരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഇക്കാലത്ത് യുവതി വിവാഹിതയായിരുന്നു. ഗർഭം ധരിച്ചത് ഭർത്താവിൽ നിന്നാണെന്നും രാഹുൽ കോടതിയിൽ വാദിച്ചു.
     

  • ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് 7 സീറ്റ്, എഎപിക്ക് 3

    ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് 7 സീറ്റ്, എഎപിക്ക് 3

    ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് 7 സീറ്റ്, എഎപിക്ക് 3

    ഡൽഹി മുൻസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ ബിജെപിക്ക് ജയം. ആം ആദ്മി പാർട്ടി മൂന്ന് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. ഫോർവേർഡ് ബ്ലോക്കിന് ഒരു സീറ്റ് കിട്ടി

    ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം പിടിച്ച ബിജെപിക്ക് ഇതേ ട്രെൻഡ് നിലനിർത്താനായി. അതേസമയം രണ്ട് സിറ്റിംഗ് സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. ഈ സീറ്റുകളിലാണ് കോൺഗ്രസും ഫോർവേർഡ് ബ്ലോക്കും വിജയിച്ചത്

    മൂന്ന് സിറ്റിംഗ് സീറ്റുകൾ എഎപി നിലനിർത്തി. കോർപറേഷനിലെ 250 സീറ്റിൽ 122 സീറ്റിലും ബിജെപിയാണ്. എഎപിക്ക് 102 സീറ്റും കോൺഗ്രസിന് 9 സീറ്റുകളുമുണ്ട്.