Category: Sports

  • ജയ്‌സ്വാൾ പുറത്ത്; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ്

    ജയ്‌സ്വാൾ പുറത്ത്; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ്

    ജയ്‌സ്വാൾ പുറത്ത്; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ്

    കൊൽക്കത്ത ടെസ്റ്റിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിൽ. 12 റൺസെടുത്ത യശസ്വി ജയ്‌സ്വാളാണ് പുറത്തായത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് 159 റൺസിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അമിത പ്രതിരോധത്തിലൂന്നിയാണ് ഇന്നിംഗ്‌സ് കൊണ്ടുപോയത്

    20 ഓവറിലാണ് ഇന്ത്യ 37 റൺസെടുത്തത്. 13 റൺസുമായി കെഎൽ രാഹുലും 6 റൺസുമായി വാഷിംഗ്ടൺ സുന്ദറുമാണ് കളി നിർത്തുമ്പോൾ ക്രീസിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനേക്കാൾ 122 റൺസ് പിന്നിലാണ് ഇന്ത്യ. നേരത്തെ ജസ്പ്രീത് ബുമ്രയുടെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്

    വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസ് എന്ന മികച്ച നിലയിൽ നിന്നുമാണ് ദക്ഷിണാഫ്രിക്ക 159ന് പുറത്തായത്. ബുമ്ര അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതവും അക്‌സർ പട്ടേൽ ഒരു വിക്കറ്റുമെടുത്തു.
     

  • ഒടുവിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഔദ്യോഗികമായി സ്ഥിരീകരിച്ചു

    ഒടുവിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഔദ്യോഗികമായി സ്ഥിരീകരിച്ചു

    ഒടുവിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഔദ്യോഗികമായി സ്ഥിരീകരിച്ചു

    ആരാധകർ കാത്തിരുന്ന പ്രഖ്യാപനം നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്. മലയാളി താരം സഞ്ജു സാംസൺ അടുത്ത ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കും. പകരം രവീന്ദ്ര ജഡേജയും സാം കറനും ചെന്നൈയിൽ നിന്ന് രാജസ്ഥാൻ റോയൽസിൽ എത്തി. 

    സഞ്ജു-ജഡേജ കൈമാറ്റക്കരാർ യാഥ്യാർഥ്യമായതായി ശനിയാഴ്ച രാവിലെയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് സമൂഹ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചത്. താരക്കൈമാറ്റം സംബന്ധിച്ച് നേരത്തെ ധാരണയായിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകിയത് ആരാധകരിലും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു

    കഴിഞ്ഞ വർഷം 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയത്. രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നു സഞ്ജു. എന്നാൽ ചെന്നൈയിൽ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കാൻ സാധ്യതയില്ല. വിക്കറ്റ് കീപ്പറായി സഞ്ജു തന്നെ കളിക്കും.
     

  • ഇന്ത്യക്കും ബാറ്റിംഗ് തകർച്ച, നാല് വിക്കറ്റുകൾ വീണു; ലഞ്ചിന് പിരിയുമ്പോൾ 4/138

    ഇന്ത്യക്കും ബാറ്റിംഗ് തകർച്ച, നാല് വിക്കറ്റുകൾ വീണു; ലഞ്ചിന് പിരിയുമ്പോൾ 4/138

    ഇന്ത്യക്കും ബാറ്റിംഗ് തകർച്ച, നാല് വിക്കറ്റുകൾ വീണു; ലഞ്ചിന് പിരിയുമ്പോൾ 4/138

    കൊൽക്കത്ത ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്കും തകർച്ച. മത്സരം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാൾ 21 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും

    ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 159 റൺസിന് പുറത്തായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. സ്‌കോർ 75ൽ നിൽക്കെ 29 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ എത്തിയ ശുഭ്മാൻ ഗിൽ 4 റൺസ് എടുത്ത് നിൽക്കെ റിട്ട. ഹർട്ടായി പവലിയനിലേക്ക് മടങ്ങി

    സ്‌കോർ 109ൽ നിൽക്കെ 39 റൺസെടുത്ത കെഎൽ രാഹുലും പുറത്തായി. പിന്നീടെത്തിയ റിഷഭ് പന്ത് രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം സ്‌കോർ ബോർഡിന്റെ വേഗം ചലിപ്പിച്ചെങ്കിലും 27 റൺസിന് വീണു. ഇതോടെ ഇന്ത്യ 4ന് 132 എന്ന നിലയിലായി. ലഞ്ചിന് പിരിയുമ്പോൾ 11 റൺസുമായി രവീന്ദ്ര ജഡേജയും അഞ്ച് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ

  • കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

    കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

    കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

    കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 189 റൺസിന് ഓൾ ഔട്ടായി. രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. 152 റൺസ് കൂടി കൂട്ടിച്ചേർക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു. ഇന്ത്യക്ക് 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാനായി. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 159 റൺസിന് ഓൾ ഔട്ടായിരുന്നു.

    39 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. വാഷിംഗ്ടൺ സുന്ദർ 29 റൺസും റിഷഭ് പന്ത് 27 റൺസും രവീന്ദ്ര ജഡേജ 27 റൺസുമെടുത്തു. ധ്രുവ് ജുറേൽ 14 റൺസിനും അക്‌സർ പട്ടേൽ 16 റൺസിനും വീണു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 4 റൺസെടുത്ത് നിൽക്കവെ പരുക്കേറ്റ് മടങ്ങുകയായിരുന്നു. 

    രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലാണ്. 11 റൺസെടുത്ത റിയാൻ റിക്കിൽറ്റണിനെ കുൽദീപ് യാദവും 4 റൺസെടുത്ത എയ്ഡൻ മർക്രാമിനെ ജഡേജയും പുറത്താക്കി. വിയാൻ മുൽഡർ 11 റൺസുമായും ടെംബ ബവുമ 4 റൺസുമായും ക്രീസിലുണ്ട്‌
     

  • രണ്ടാമിന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കക്ക് രക്ഷയില്ല; 91 റൺസെടുക്കുമ്പോഴേക്കും 7 വിക്കറ്റുകൾ വീണു

    രണ്ടാമിന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കക്ക് രക്ഷയില്ല; 91 റൺസെടുക്കുമ്പോഴേക്കും 7 വിക്കറ്റുകൾ വീണു

    രണ്ടാമിന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കക്ക് രക്ഷയില്ല; 91 റൺസെടുക്കുമ്പോഴേക്കും 7 വിക്കറ്റുകൾ വീണു

    കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് രണ്ടാമിന്നിംഗ്‌സിലും ബാറ്റിംഗ് തകർത്ത. രണ്ടാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലാണ്. 91 റൺസ് എടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകൾ വീണത്. സ്പിന്നർമാരാണ് രണ്ടാമിന്നിംഗ്‌സിൽ കൂടുതൽ നാശം വിതച്ചത്

    രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ടും അക്‌സർ പട്ടേൽ ഒരു വിക്കറ്റുമെടുത്തു. ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബവുമ 29 റൺസുമായും കോർബിൻ ബോസ്‌ക് ഒരു റൺസുമായും ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കക്ക് നിലവിൽ 63 റൺസിന്റെ ലീഡായി. നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സിൽ 189 റൺസിന് അവസാനിച്ചിരുന്നു. 

    ദക്ഷിണാഫ്രിക്ക ഒന്നാമിന്നംഗ്‌സിൽ 159 റൺസിനാണ് പുറത്തായത്. രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 189ന് പുറത്താകുകയായിരുന്നു. ഇന്ത്യക്കായി കെഎൽ രാഹുൽ 39 റൺസും റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ 27 വീതം വിക്കറ്റുകളും വീഴ്ത്തി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സിമോൻ ഹാർമർ നാല് വിക്കറ്റും മാർകോ ജാൻസൻ 3 വിക്കറ്റുമെടുത്തു
     

  • അപരാജിതിന്‌ 2 റൺസ് അകലെ സെഞ്ച്വറി നഷ്ടം; കേരളം ഒന്നാമിന്നിംഗ്‌സിൽ 281ന് പുറത്ത്

    അപരാജിതിന്‌ 2 റൺസ് അകലെ സെഞ്ച്വറി നഷ്ടം; കേരളം ഒന്നാമിന്നിംഗ്‌സിൽ 281ന് പുറത്ത്

    അപരാജിതിന്‌ 2 റൺസ് അകലെ സെഞ്ച്വറി നഷ്ടം; കേരളം ഒന്നാമിന്നിംഗ്‌സിൽ 281ന് പുറത്ത്

    രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളം ഒന്നാമിന്നിംഗ്‌സിൽ 281 റൺസിന് പുറത്തായി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് 35 റൺസ് കൂടി ചേർക്കാനെ ഇന്നായുള്ളു. ബാബ അപരാജിത് 98 റൺസെടുത്തു. 

    രണ്ടാം ദിനം തുടക്കത്തിൽ തന്നെ കേരളത്തിന് ശ്രീഹരി എസ് നായരെ നഷ്ടമായി. പിന്നാലെ സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ അപരാജിതും വീണു. നിധിഷ് എംഡി 7 റൺസെടുത്തും മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.

    കേരളത്തിനായി ഇന്നലെ അഭിജിത്ത് പ്രവീൺ 60 റൺസും അഭിഷേക് നായർ 47 റണഅ#സുമെടുത്തിരുന്നു. അൻകിത് ശർമ 20 റൺസിനും മുഹമ്മദ് അസ്ഹറുദ്ദീൻ 14 റൺസിനും വീണു. മധ്യപ്രദേശിനായി അർഷാദ് ഖാൻ നാലും സരൻഷ് ജെയ്ൻ മൂന്നും വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 8 റൺസ് എന്ന നിലയിലാണ്.
     

  • ആഷസിൽ ഇംഗ്ലണ്ട് 172ന് ഒന്നാമിന്നിംഗ്‌സിൽ പുറത്ത്; ഓസ്‌ട്രേലിയയുടെ തുടക്കവും ഞെട്ടലോടെ

    ആഷസിൽ ഇംഗ്ലണ്ട് 172ന് ഒന്നാമിന്നിംഗ്‌സിൽ പുറത്ത്; ഓസ്‌ട്രേലിയയുടെ തുടക്കവും ഞെട്ടലോടെ

    ആഷസിൽ ഇംഗ്ലണ്ട് 172ന് ഒന്നാമിന്നിംഗ്‌സിൽ പുറത്ത്; ഓസ്‌ട്രേലിയയുടെ തുടക്കവും ഞെട്ടലോടെ

    ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും പെർത്തിലെ പിച്ചിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളാകെ പാളുകയായിരുന്നു. സ്‌കോർ ബോർഡ് തുറക്കും മുമ്പ് തന്നെ ഇംഗ്ലണ്ടിന് ഓപണർ സാക്ക് ക്രൗളിയെ നഷ്ടമായി. 

    പിന്നീടിങ്ങോട് കൃത്യമായ ഇടവേളകളിൽ ഓസീസ് ബൗളർമാർ സ്‌ട്രൈക്ക് ചെയ്തതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം 32.5 ഓവറിൽ 172 റൺസിന് തീർന്നു. 52 റൺസെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ. ഏകദിന ശൈലിയിലായിരുന്നു പലരും ബാറ്റേന്തിയത്

    ഒലി പോപ് 46 റൺസും ജെയ്മി സ്മിത്ത് 33 റൺസും ബെൻ ഡക്കറ്റ് 21 റൺസുമെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല. ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് 6 റൺസിന് വീണപ്പോൾ ജോ റൂട്ട് പൂജ്യത്തിൽ മടങ്ങി. 

    7 വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലീഷ് നിരയെ തകർത്തത്. ബ്രൻഡൻ ഡക്കറ്റ് രണ്ട് വിക്കറ്റും കാമറോൺ ഗ്രീൻ ഒരു വിക്കറ്റുമെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്കും ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. നേരിട്ട രണ്ടാം പന്തിൽ തന്നെ ജേക്ക് വെതറാൾഡ് വീണു. ആർച്ചർക്കാണ് വിക്കറ്റ്. ലാബുഷെയ്‌നും സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ
     

  • ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

    ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

    ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

    ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. പരുക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം സായ് സുദർശനും അക്‌സർ പട്ടേലിന് പകരം നിതീഷ് കുമാർ റെഡ്ഡിയും ടീമിലെത്തി. 

    ഗില്ലിന്റെ അഭാവത്തിൽ റിഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഒരു മാറ്റമുണ്ട്. കോർബിൻ ബോഷിന് പകരം സെനുരൻ മുത്തുസ്വാമി കളിക്കും. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സമനില ആക്കണമെങ്കിൽ ഈ ടെസ്റ്റിൽ വിജയം അനിവാര്യമാണ്

    ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ധ്രുവ് ജുറേൽ, റിഷഭ് പന്ത്, നിതീഷ്‌കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്‌
     

  • രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു

    രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു

    രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം  ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് 194 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായി. ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 489 റൺസാണ് എടുത്തത്. നിലവിൽ ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനേക്കാൾ 295 റൺസ് പിന്നിലാണ് ഇന്ത്യ

    വിക്കറ്റ് നഷ്ടമില്ലാതെ 9 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. ഭേദപ്പെട്ട തുടക്കം കിട്ടിയെങ്കിലും പിന്നീട് തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സ്‌കോർ 65ൽ നിൽക്കെ 22 റൺസെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. 97 പന്തിൽ 58 റൺസെടുത്ത ജയ്‌സ്വാൾ സ്‌കോർ 95ൽ വെച്ച് പുറത്തായി. സായ് സുദർശൻ 15 റൺസെടുത്ത് മടങ്ങി

    ധ്രുവ് ജുറേൽ പൂജ്യത്തിനും ക്യാപ്റ്റൻ റിഷഭ് പന്ത് ഏഴ് റൺസിനും രവീന്ദ്ര ജഡേജ 6 റൺസിനും വീണു. നീതീഷ് കമാർ റെഡ്ഡി 10 റൺസെടുത്തു. വാലറ്റത്ത് വാഷിംഗ്ടൺ സുന്ദർ നടത്തിയ ചെറുത്ത് നിൽപ്പ് ഇന്ത്യയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചു. സുന്ദർ 48 റൺസെടുത്ത് പുറത്തായി. നിലവിൽ 19 റൺസുമായി കുൽദീപ് യാദവും ബുമ്രയുമാണ് ക്രീസിൽ. മാർക്കോ ജാൻസൺ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ സിമോൺ ഹാർമർ 3 വിക്കറ്റെടുത്തു. കേശവ് മഹാരാജ് ഒരു വിക്കറ്റും സ്വന്തമാക്കി.
     

  • ദക്ഷിണാഫ്രിക്ക 260ന് ഡിക്ലയർ, ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം

    ദക്ഷിണാഫ്രിക്ക 260ന് ഡിക്ലയർ, ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം

    ദക്ഷിണാഫ്രിക്ക 260ന് ഡിക്ലയർ, ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം. നാലാം ദിനമായ ഇന്ന് ദക്ഷിണാഫ്രിക്ക രണ്ടാമിന്നിംഗ്‌സ് 260 റൺസെടുത്ത ശേഷം ഡിക്ലയർ ചെയ്തു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ട്രിസ്റ്റൻ സ്റ്റബ്‌സ് 94 റൺസിന് വീണതോടെ നായകൻ ബവുമ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു

    ഇന്ന് ഒരു മണിക്കൂറും ബുധനാഴ്ച മുഴുവൻ ദിനവും ബാറ്റ് ചെയ്യാനാകുമെങ്കിലും ഇന്ത്യയ്ക്ക് മുന്നിൽ കാര്യങ്ങൾ അത്ര പന്തിയല്ല. കൂറ്റൻ സ്‌കോർ പിന്തുടർന്ന് ജയിക്കുക അസാധ്യമാണ്. എന്നാലും സമനിലയെങ്കിലും പിടിക്കുകയെന്നതാകും ഇന്ത്യയുടെ ലക്ഷ്യം. ഇതിനും സാധിച്ചില്ലെങ്കിൽ തോൽവിയോടെ പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെടുന്ന നാണക്കേടും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്

    നാലാം ദിനം 5ന് 260 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. സ്റ്റബ്‌സ് 94 റൺസ് എടുത്തപ്പോൾ ടോണി ഡിസോർസി 49 റൺസും ബവുമ 3 റൺസുമെടുത്ത് പുറത്തായി. വിയാൻ മുൽഡർ 35 റൺസുമായി പുറത്താകാതെ നിന്നു. എയ്ഡൻ മർക്രാം 29 റൺസും റയാൻ റിക്കിൽട്ടൺ 35 റൺസുമെടുത്തു.