Category: Kerala

  • രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ; പോലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നതായി സംശയം

    രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ; പോലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നതായി സംശയം

    രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ; പോലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നതായി സംശയം

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എട്ടാം ദിവസവും ഒളിവിൽ തുടരുന്നു. രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട്-കർണാടക അതിർത്തിയിൽ തെരച്ചിൽ നടത്തുകയാണ്. രാഹുൽ ഒളിച്ച് താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിന് മുമ്പ് രക്ഷപ്പെടുന്നതിൽ പോലീസിന് സംശയമുണ്ട്

    പോലീസിൽ നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുണ്ടോയെന്നാണ് സംശയം. എസ് ഐ ടി നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്

    അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അച്ചടക്ക നടപടി വൈകുന്നതിൽ കോൺഗ്രസിൽ അമർഷം പുകയുകയാണ്. കോടതി തീരുമാനം കാത്തുനിൽക്കുന്നതിൽ ഒരു വിഭാഗം അതൃപ്തി രേഖപ്പെടുത്തി. എന്നാൽ കോടതി വിധി വരട്ടെ എന്ന നിലപാടിലാണ് കെപിസിസി നേതൃത്വം
     

  • വിവാഹദിനത്തിൽ അപകടം, ഐസിയുവിൽ വെച്ച് താലികെട്ട്; ഒടുവിൽ ആവണി ആശുപത്രി വിട്ടു

    വിവാഹദിനത്തിൽ അപകടം, ഐസിയുവിൽ വെച്ച് താലികെട്ട്; ഒടുവിൽ ആവണി ആശുപത്രി വിട്ടു

    വിവാഹദിനത്തിൽ അപകടം, ഐസിയുവിൽ വെച്ച് താലികെട്ട്; ഒടുവിൽ ആവണി ആശുപത്രി വിട്ടു

    വിവാഹദിനത്തിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിലായ ആലപ്പുഴ തുമ്പോളി സ്വദേശിനി ആവണി ആശുപത്രി വിട്ടു. വിവാഹ ദിനത്തിൽ നടന്ന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ വരൻ ഷാരോൺ ആവണിയെ താലി കെട്ടിയിരുന്നു. ഐസിയുവിൽ വെച്ചായിരുന്നു താലികെട്ട്

    വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവരുടെയും പ്രാർഥനയാണ് കരുത്തായതെന്നും ആവണി പ്രതികരിച്ചു. കാലൊടിഞ്ഞിട്ടുണ്ടാകുമന്നാണ് ആദ്യം കരുതിയത്. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസിലായത്. പിന്നാലെയാണ് എറണാകുളം ലേക്ക് ഷോറിലേക്ക് കൊണ്ടുപോയത്. 

    കല്യാണമെന്ന് പറയുമ്പോൾ വലിയ താത്പര്യമുണ്ടായിരുന്നില്ല പരസ്പരം അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോകാൻ കഴിയുമെന്നായിരുന്നു ചിന്ത. എന്നാൽ ആശുപത്രിയിൽ വെച്ച് താലി കെട്ടിയ നിമിഷത്തിലാണ് ലൈഫ് പാർട്ണർ എന്താണെന്നതിൽ വിശ്വാസം വരുന്നത്. ഷാരോണിനെ ലഭിച്ചത് ഭാഗ്യമാണെന്നും ആവണി പറഞ്ഞു
     

  • പമ്പ ചാലക്കയത്തിന് സമീപം ശബരിമല തീർഥാടകരുടെ കാറിന് തീപിടിച്ചു; ആളപായമില്ല

    പമ്പ ചാലക്കയത്തിന് സമീപം ശബരിമല തീർഥാടകരുടെ കാറിന് തീപിടിച്ചു; ആളപായമില്ല

    പമ്പ ചാലക്കയത്തിന് സമീപം ശബരിമല തീർഥാടകരുടെ കാറിന് തീപിടിച്ചു; ആളപായമില്ല

    ശബരിമല തീർഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച ടാക്സിക്കാണ് തീപിടിച്ചത്. 

    പുക ഉയരുന്നത് കണ്ട് തീർഥാടകരെ വേഗം പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

    അതേസമയം തൃക്കാർത്തിക ദിവസമായ ഇന്ന് ശബരിമലയിൽ തീർഥാടനത്തിരക്ക്. പുലർച്ചെ നടതുറന്ന് ആദ്യ മണിക്കൂറിൽ 15,000 പേരാണ് ദർശനം നടത്തിയത്. മണ്ഡലകാല സീസൺ തുടങ്ങി ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 15 ലക്ഷം കടന്നു.

  • രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടായേക്കും

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടായേക്കും

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടായേക്കും

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി വന്നേക്കും. ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒന്നര മണിക്കൂർ നേരം വിശദമായ വാദം കേട്ടെങ്കിലും ചില രേഖകൾ കൂടി സമർപ്പിക്കണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെ തുടർ വാദത്തിനായി മാറ്റുകയായിരുന്നു. രാഹുലിന്റെ അറസ്റ്റും കോടതി തടഞ്ഞിട്ടില്ല

    അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. ബലാത്സംഗവും ഗർഭച്ഛിദ്രവും നടന്നുവെന്ന് സ്ഥാപിക്കുന്നതിന് ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. എന്നാൽ ഉഭയ സമ്മത പ്രകാരമുള്ള ശാരീരിക ബന്ധമാണുണ്ടായതെന്നും യുവതിയുടെ ഇഷ്ടപ്രകാരമാണ് ഗർഭച്ഛിദ്രം നടത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്. 

    അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ കെപിസിസിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. അയൽ സംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി അയച്ചത്

    പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന്റെ കുരുക്ക് മുറുകും. രണ്ടാമത്തെ ബലാത്സംഗത്തിന്റെ എഫ്‌ഐആർ പ്രോസിക്യൂഷൻ കോടതിയിൽ നൽകും. രാഹുൽ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടും. കൂടാതെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് തന്നെയുണ്ടാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും

  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയുടെ വിവരം ലഭിച്ചു; എസ്‌ഐടി മൊഴിയെടുക്കും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയുടെ വിവരം ലഭിച്ചു; എസ്‌ഐടി മൊഴിയെടുക്കും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയുടെ വിവരം ലഭിച്ചു; എസ്‌ഐടി മൊഴിയെടുക്കും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ കെപിസിസിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. അയൽ സംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി അയച്ചത്

    പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന്റെ കുരുക്ക് മുറുകും. രണ്ടാമത്തെ ബലാത്സംഗത്തിന്റെ എഫ്‌ഐആർ പ്രോസിക്യൂഷൻ കോടതിയിൽ നൽകും. രാഹുൽ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടും. കൂടാതെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് തന്നെയുണ്ടാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും

    തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുക. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവ് പരിശോധിച്ച് വാദം കേട്ട ശേഷമാകും വിധി. ഇന്നലെ ഒന്നര മണിക്കൂറോളം നേരമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നത്.
     

  • രാജ് ഭവൻ ഇനി മുതൽ ലോക് ഭവൻ; പുതിയ പേര് സ്ഥാപിച്ച് ഗവർണർ

    രാജ് ഭവൻ ഇനി മുതൽ ലോക് ഭവൻ; പുതിയ പേര് സ്ഥാപിച്ച് ഗവർണർ

    രാജ് ഭവൻ ഇനി മുതൽ ലോക് ഭവൻ; പുതിയ പേര് സ്ഥാപിച്ച് ഗവർണർ

    ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവന്റെ പേര് മാറ്റി ഗവർണർ രാജേന്ദ്ര അർലേക്കർ.  ലോക് ഭവൻ എന്നാണ് പേര് മാറ്റിയത്. ലോക്ഭവൻ കേരള എന്ന പുതിയ ബോർഡ് ഗവർണർ സ്ഥാപിച്ചു. രാജ്ഭവൻ, രാജ്പഥ് ഇവയൊക്കെ കൊളോണിയൽ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഗവർണർ പറഞ്ഞു. 

    ലോക്ഭവൻ ജനങ്ങളുടേതായിരിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കൊളോണിയൽ സംസ്‌കാരത്തിൽ നിന്ന് നമ്മൾ പുറത്തുവരികയാണ്. അതിനാലാണ് പേര് മാറ്റമെന്ന് ഗവർണർ പറഞ്ഞു. രാജ്ഭവന്റെ പേര് മാറ്റം കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുമെന്നും സഹകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദേഹം പറഞ്ഞു. 

    കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. രാജ്യത്തെ എല്ലാ രാജ് ഭവനങ്ങളുടെയും പേര് ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്ന ലോക് ഭവൻ എന്നാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.

  • ക്രിസ്മസ്-പുതുവത്സരം: ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകും

    ക്രിസ്മസ്-പുതുവത്സരം: ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകും

    ക്രിസ്മസ്-പുതുവത്സരം: ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകും

    ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്.

    6.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.

    ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വർധിച്ചതിനാൽ 1050 കോടി രൂപ വേണം. ഒമ്പതര വർഷത്തെ എൽഡിഎഫ് ഭരണത്തിൽ 80, 671 കോടി രൂപയാണ് സർക്കാർ പെൻഷനുവേണ്ടി അനുവദിച്ചത്

  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി ഉചിതമായ സമയത്തെടുക്കും: സതീശൻ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി ഉചിതമായ സമയത്തെടുക്കും: സതീശൻ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി ഉചിതമായ സമയത്തെടുക്കും: സതീശൻ

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൂടുതൽ നടപടി പാർട്ടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകും. പാർട്ടിക്ക് പോറലേൽപ്പിക്കാൻ സമ്മതിക്കില്ലെന്നും സതീശൻ പറഞ്ഞു

    പാർട്ടിയെ സംരക്ഷിക്കും. പാർക്കിക്കൊരു ക്ഷീണവുമില്ല. പാർട്ടിയെക്കുറിച്ച് അഭിമാനമാണ്. കോൺഗ്രസ് ചെയ്തത് പോലെ മറ്റേത് പാർട്ടിയാണ് ചെയ്തിട്ടുള്ളതെന്നും സതീശൻ ചോദിച്ചു. രാഹുലിനെതിരെ ഇന്നലെയാണ് പുതിയ പരാതി വന്നത്. പേര് പോലും ഇല്ലാത്ത പരാതിയാണ്. എങ്കിലും അന്വേഷിച്ച് ഉചിതമായ തീരുമാനമെടുക്കും. 

    ഒരു കേസ് കോടതിയിൽ ഉണ്ടല്ലോ. അതിൽ പാർട്ടി ഒരു തടസവും പറഞ്ഞില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. ശബരിമല സ്വർണക്കൊള്ള അന്തരീക്ഷത്തിൽ നിന്ന് പോകാനാണ് സിപിഎം ഈ വിഷയം പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
     

  • രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും; കൂടുതൽ രേഖകൾ ഹാജരാക്കാൻ അനുമതി

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും; കൂടുതൽ രേഖകൾ ഹാജരാക്കാൻ അനുമതി

    രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും; കൂടുതൽ രേഖകൾ ഹാജരാക്കാൻ അനുമതി

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. ഇതിന് ശേഷമാകും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഉണ്ടാകുക. കുറച്ചു രേഖകൾ കൂടി പരിശോധിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നാളത്തേക്ക് മാറ്റിയത്. 

    നാളെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഒന്നര മണിക്കൂർ നേരമാണ് ഇന്ന് സെഷൻസ് കോടതിയിൽ വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച തെളിവുകൾ കോടതി പരിശോധിച്ചു

    കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. ബലാത്സംഗവും ഗർഭച്ഛിദ്രവും ഒഴികെ പരാതിക്കാരി ഉന്നയിച്ച മറ്റ് കാര്യങ്ങളെല്ലാം രാഹുൽ മാങ്കുട്ടത്തിൽ അംഗീകരിച്ചു. 

    ഉഭയസമ്മത പ്രകാരമാണ് യുവതിയുമായി ബന്ധമുണ്ടായിരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഇക്കാലത്ത് യുവതി വിവാഹിതയായിരുന്നു. ഗർഭം ധരിച്ചത് ഭർത്താവിൽ നിന്നാണെന്നും രാഹുൽ കോടതിയിൽ വാദിച്ചു.
     

  • മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്; രാഹുൽ വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃക: ഒജെ ജനീഷ്

    മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്; രാഹുൽ വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃക: ഒജെ ജനീഷ്

    മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്; രാഹുൽ വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃക: ഒജെ ജനീഷ്

    മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.

    രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരമാണ്. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു.  ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.

    ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ കെപിസിസി പ്രസിഡന്റിന് ഒരു പരാതി ലഭിച്ചു. അത് ഡിജിപിക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.