Author: admin

  • വാടക മുറിയിൽ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ; ഒപ്പം താമസിച്ച യുവാവിനായി അന്വേഷണം

    വാടക മുറിയിൽ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ; ഒപ്പം താമസിച്ച യുവാവിനായി അന്വേഷണം

    വാടക മുറിയിൽ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ; ഒപ്പം താമസിച്ച യുവാവിനായി അന്വേഷണം

    ബംഗളൂരുവിൽ വാടകയ്ക്ക് എടുത്ത മുറിയിൽ കോളേജ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു ആചാര്യ കോളേജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനി ദേവിശ്രീയാണ്(21) മരിച്ചത്. 

    ദേവിശ്രീയെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്ന പ്രേം വർധൻ എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. 

    കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ വാടക മുറിയിലെത്തിയത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം മുറി പുറത്ത് നിന്ന് പൂട്ടി പ്രേംവർധൻ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
     

  • വരും ജന്മം നിനക്കായ്: ഭാഗം 68

    വരും ജന്മം നിനക്കായ്: ഭാഗം 68

    രചന: ശിവ എസ് നായർ

    അഞ്ജുവിന്റെ മുറിയിൽ നിന്നും അമ്മാവന്റെ മകൾ വേണിയും മകൻ വിനോദും എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടതും അഖിലിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവൻ രൂക്ഷമായി അനിയത്തിയെ ഒന്ന് നോക്കി. അവന്റെ നോട്ടം കണ്ട് അഞ്ജുവിന് ചെറുതായി ഭയം തോന്നി. “അമ്മാവനും അമ്മായിയും എന്താ പതിവില്ലാതെ ഈ വഴി. വർഷങ്ങൾ ആയല്ലോ നിങ്ങളെ ഈ വഴിയൊക്കെ ഒന്ന് കണ്ടിട്ട്. കൃത്യമായി പറഞ്ഞാൽ അച്ഛൻ മരിച്ചതിനു ശേഷം പിന്നെ നിങ്ങൾ ഈ വീട്ടിലേക്ക് വന്നിട്ടേയില്ല.” പുച്ഛത്തോടെ അഖിൽ അമ്മാവനെയും അമ്മായിയെയും നോക്കി. “നീയെന്താ മോനെ ഇങ്ങനെയൊക്കെ പറയുന്നത്?” എനിക്കിങ്ങോട്ട് വരാൻ നേരവും കാലവും ഒക്കെ നോക്കണോ. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ഞാൻ കുറച്ചു തിരക്കിൽ ആയിപോയി. അതുകൊണ്ടാണ് എനിക്ക് ഇങ്ങോട്ടൊന്നും വരാൻ പറ്റാതിരുന്നത്. വിനോദും കൂടി ഇപ്പോ ബിസിനസ് ഏറ്റെടുത്ത് നടത്താൻ തുടങ്ങിയതിൽ പിന്നെയാണ് ഞാനൊന്ന് ഫ്രീ ആയത്. അതാ ഇങ്ങോട്ടൊന്ന് ഇറങ്ങാമെന്ന് വിചാരിച്ചത്. പിന്നെ നീ നാട്ടിൽ വന്നത് ഞങ്ങൾ അറിയാനും കുറച്ചു വൈകി. അല്ലെങ്കിൽ നേരത്തെ തന്നെ മോനെ കാണാൻ ഞങ്ങൾ വരുമായിരുന്നു.” ശിവദാസൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “മോന് അവിടെ സുഖമല്ലേ, ജോലിയൊക്കെ എങ്ങനെ പോകുന്നു? ഇനിയെന്നാ തിരിച്ചു പോകുന്നത്.” സരസ്വതി കുശലാന്വേഷണം നടത്തി. “ജോലിക്കൊന്നും ഒരു കുഴപ്പമില്ല… ചിലപ്പോൾ തിരിച്ചു പോയില്ലെന്നും വരും. ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്ത് കൂടിയാലോ എന്ന് ആലോചിക്കുന്നുണ്ട് ഞാൻ.” അലസ മട്ടിൽ പറഞ്ഞു കൊണ്ട് അഖിൽ തന്റെ മുറിയിലേക്ക് കയറിപ്പോയി. അവരോട് ഇനിയും സംസാരിച്ചാൽ താൻ അതിര് കടന്ന് എന്തെങ്കിലും പറഞ്ഞു പോകുമെന്ന് അവന് തോന്നി. വീട്ടിൽ കയറി വരുന്നവരോട് അപമര്യാദയായി പെരുമാറണ്ട എന്ന് കരുതിയാണ് അഖിൽ അവിടെ നിന്നും ഒഴിഞ്ഞു മാറി പോയത്. അവന്റെ ആ പെരുമാറ്റം ഇരുവർക്കും തീരെ ഇഷ്ടമായില്ല. വിനോദിനെയും വേണിയെയും പോലും അഖിൽ മൈൻഡ് ചെയ്തില്ല. അവൻ തങ്ങളെ നോക്കാതെ പോയതിൽ ഇരുവർക്കും വിഷമം തോന്നി. അഖിൽ മുകളിലേക്ക് കയറിപ്പോകുന്നത് നിരാശയോടെയാണ് വേണി നോക്കി നിന്നത്. “പത്ത് കാശ് സമ്പാദിക്കാൻ തുടങ്ങിയപ്പോ നിന്റെ മോന് നല്ല അഹങ്കാരമായല്ലോ ദേവകി.” സരസ്വതി അനിഷ്ടത്തോടെ അഖിലിന്റെ അമ്മയെ നോക്കി. “ഏട്ടത്തി ഒന്നും വിചാരിക്കരുത്. ഇവരുടെ അച്ഛൻ മരിച്ചതിൽ പിന്നെ നിങ്ങളെ ആരെയും ഈ വഴിക്ക് കണ്ടിട്ടില്ലല്ലോ. അതിന്റെ ദേഷ്യമാണ് അവന്. ബിസിനസിന്റെ തിരക്കുകൾ കൊണ്ടാണ് നിങ്ങൾക്ക് ഈ വഴി വരാൻ പറ്റാത്തതെന്ന് എനിക്കറിയാം. പക്ഷേ അത് അഖിലിന് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ.” ദേവകി ക്ഷമാപണത്തോടെ ഇരുവരോടും പറഞ്ഞു. “ദാസേട്ടന്റെ തിരക്കുകളെ കുറിച്ച് ഞാൻ നിന്നോട് പ്രത്യേകം പറയേണ്ടല്ലോ ദേവകി. വിനോദ് മോനും കൂടി ബിസിനസ്സിലേക്ക് ഇറങ്ങിയ ശേഷമാണ് ദാസേട്ടനൊന്ന് ഫ്രീ ആയത്. ബന്ധുക്കളെയൊന്നും വെറുപ്പിക്കരുതെന്ന് മോനെ പറഞ്ഞ് നീ മനസ്സിലാക്കണം. പിന്നെ വേണി മോളുമായുള്ള കല്യാണ കാര്യവും നീ അവനോട് സൂചിപ്പിക്കണം.” സരസ്വതിയുടെ വാക്കുകൾ കേട്ട് ദേവകി പുഞ്ചിരിച്ചു. “ഞാൻ പറഞ്ഞ എന്റെ മോൻ കേൾക്കും. ഏട്ടത്തിക്ക് എങ്കിലും ഞങ്ങളെ ഒന്ന് അന്വേഷിച്ചു വരാൻ തോന്നിയല്ലോ. അഖിയോട് ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊള്ളാം.” ദേവകി പറഞ്ഞു. “പിന്നെ ഗൾഫിലുള്ള ഈ നല്ല ജോലി വിട്ടിട്ട് ഇവിടെ ബിസിനസ് തുടങ്ങാൻ ഒന്നും നീ സമ്മതിക്കണ്ട. വെറുതെ കുറെ കാശ് കളയാം എന്നല്ലാതെ ബിസിനസ് ഒക്കെ അവനെക്കൊണ്ട് പറ്റിയ പണിയാണെന്ന് എനിക്ക് തോന്നുന്നില്ല.” ശിവദാസൻ ഉപദേശ രൂപേണ പറഞ്ഞു കൊണ്ട് അവരെ നോക്കി. അഖിൽ മുകളിലേക്ക് കയറി പോയെങ്കിലും തന്റെ മുറിയിലേക്ക് പോകാതെ താഴെ നടക്കുന്ന സംഭാഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ട് സ്റ്റെയർ കേസിന് മുകളിൽ അവർ കാണാതെ നിൽക്കുകയായിരുന്നു അവൻ. തനിക്കുള്ള കല്യാണ ആലോചനയും ആയിട്ടാണ് അമ്മാവന്റെയും അമ്മായിയുടെയും ഈ അപ്രതീക്ഷിത വരവ് എന്ന് അവൻ ഊഹിച്ചു. താഴെക്കിറങ്ങിച്ചെന്ന് അവരോട് നാലു വർത്തമാനം പറയാൻ അവന്റെ നാവ് തരിച്ചെങ്കിലും അഖിൽ ആത്മസംയമനം പാലിച്ചു നിന്നു. “എന്നാപ്പിന്നെ ഞങ്ങൾ ഇറങ്ങട്ടെ ദേവകി. അഖിലിനോട് സംസാരിച്ചിട്ട് നീ വിവരമറിയിക്ക്. നല്ലൊരു മുഹൂർത്തം നോക്കി നമുക്ക് ഇവരുടെ രണ്ടുപേരുടെയും നിശ്ചയം അങ്ങ് നടത്താം.” ശിവദാസൻ സോഫയിൽ നിന്നും എഴുന്നേറ്റു. “ഞാൻ മോനോട് പറഞ്ഞിട്ട് വിവരം അറിയിക്കുന്നുണ്ട്.” ദേവകി ചിരിച്ചു. “എങ്കിൽ ശരി, ഞങ്ങൾ വേറൊരു ദിവസം വരാം. ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കാതെ ഇടയ്ക്ക് മോളെയും കൂട്ടി നീ അങ്ങോട്ടൊക്കെ ഒന്ന് ഇറങ്ങ്.” ഇറങ്ങാൻ നേരം ദേവകിയുടെ കൈപിടിച്ച് സരസ്വതി പറഞ്ഞു. “വരാം ഏട്ടത്തി.” അഞ്ചുവും ദേവകിയും പുഞ്ചിരിയോടെ അവരെ യാത്രയാക്കി. കാറിൽ കയറാൻ നേരം വിനോദ് പിന്തിരിഞ്ഞ് അഞ്ജുവിനെ നോക്കി പുഞ്ചിരിച്ചു കാണിച്ചു. അവന്റെ ചിരിയും കണ്ണു കൊണ്ടുള്ള നോട്ടവും കണ്ട് അവൾക്ക് ഒരു നിമിഷം നാണം തോന്നി. ആ കാഴ്ച കണ്ടു കൊണ്ടാണ് അഖിൽ മുകളിൽ നിന്നും താഴേക്ക് വന്നത്. “ആരോട് ചോദിച്ചിട്ട അമ്മ അവരെയൊക്കെ ഈ വീട്ടിൽ വിളിച്ചു കയറ്റിയത്. നാലെണ്ണവും കൂടി ഇങ്ങോട്ട് വന്നിറങ്ങിയപ്പോൾ തന്നെ പറഞ്ഞ് വിട്ടൂടായിരുന്നോ?” അഖിൽ അമർഷത്തോടെ ചോദിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു. “വീട്ടിൽ കയറി വരുന്നവരോട് എങ്ങനെയാ ഇറങ്ങി പോകാൻ പറയുന്നത്. മരിച്ചു പോയ നിന്റെ അച്ഛന്റെ ചേച്ചിയാണ് അവർ. ആ ഒരു ബഹുമാനമെങ്കിലും നമ്മൾ അവർക്ക് കൊടുക്കണ്ടേ.” ദേവകി ശാസനയോടെ മകനെ നോക്കി. “ഇത്രയും വർഷം ഇവരൊക്കെ എവിടെ പോയി കിടക്കുകയായിരുന്നു. നമ്മള് ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഇവരൊക്കെ അന്വേഷിച്ചിട്ടുണ്ടോ? ഇപ്പോൾ ഞാൻ ഗൾഫിൽ പോയി സമ്പാദിക്കാൻ തുടങ്ങിയെന്ന് അറിഞ്ഞപ്പോൾ ഒരു നാണവുമില്ലാതെ ഇളിച്ചു കൊണ്ട് കയറി വന്നതാണെന്ന് അമ്മയ്ക്ക് മനസ്സിലായില്ലേ.” അഖിൽ ദേഷ്യം കൊണ്ട് ഉറഞ്ഞ് തുള്ളി. “ഏട്ടൻ ഇത്രയ്ക്ക് ദേഷ്യപ്പെടാൻ മാത്രം ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ. ബിസിനസിന്റെ തിരക്കുകൾ ഒക്കെ ഉള്ളതു കൊണ്ടല്ലേ അമ്മാവന് ഇതുവഴി വരാൻ പറ്റാത്തത്. അച്ഛൻ മരിച്ചപ്പോൾ അവരൊക്കെ വന്നതാണല്ലോ. എല്ലാവർക്കും അവരുടേതായ തിരക്കുകൾ ഉണ്ടാവില്ലെ? അല്ലാതെ എപ്പോഴും ഇവിടെ വന്ന് നമ്മൾ എങ്ങനെയാ ജീവിക്കുന്നത് എന്നൊക്കെ നോക്കിയിരിക്കാൻ പറ്റുമോ?” അഞ്ചു ചോദിച്ചു. “നീ ഒരക്ഷരം മിണ്ടിപ്പോകരുത്. ഇത്രയും വർഷം തിരിഞ്ഞു നോക്കാത്തവർ ഒന്ന് വന്ന് ചിരിച്ചു കാണിച്ചപ്പോ ഴേക്കും അമ്മയെപ്പോലെ നീയും പഴയതൊക്കെ മറന്നു. എല്ലു മുറിയെ ഞാൻ കഷ്ടപ്പെട്ടിട്ട നിന്നെ പഠിപ്പിക്കുന്നതും ഈ വീട് കെട്ടിപ്പൊക്കിയതും. ഇത്രയും നാൾ ആരുടെയും സഹായവും സഹകരണവും ഇല്ലാതെ നമുക്ക് തനിച്ച് ജീവിക്കാമെങ്കിൽ ഇനിയും അങ്ങനെ പറ്റും. അതുകൊണ്ട് ഇത്രയും നാളും ഇല്ലാതിരുന്ന ബന്ധുത്വം ഒന്നും ഇനിയും വേണ്ട.” അഖിൽ ദേഷ്യത്തോടെ ഇരുവരെയും നോക്കി. “നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ മോനെ. അമ്മാവനും അമ്മായിയും വെറുതെ വന്നതല്ല. വേണിയെ ഇങ്ങോട്ട് കെട്ടിച്ചുവിടാൻ അവർക്ക് താല്പര്യമുണ്ട്. അതുപോലെ വിനോദിന് നമ്മുടെ അഞ്ചു മോളെ കൊടുക്കുമോ എന്നും അവർ ചോദിച്ചിട്ടുണ്ട്. നിന്റെ ഇഷ്ടം കൂടി നോക്കിയതിനു ശേഷം നിനക്ക് താല്പര്യമാണെങ്കിൽ രണ്ടാളുടെയും നിശ്ചയം ഒരേ ദിവസം തന്നെ നടത്താമെന്നാണ് അമ്മാവനും അമ്മായിയും പറഞ്ഞത്. വേണി മോള് നല്ല സുന്ദരിയാ, നിനക്ക് ചേരും. പിന്നെ നീ തിരിച്ചു പോകുന്നതിനു മുമ്പ് നിശ്ചയം നടത്തണമെന്നാണ് ഏട്ടത്തി പറഞ്ഞിട്ട് പോയത്. എന്തായാലും നിങ്ങൾക്ക് രണ്ടുപേർക്കും വിവാഹ പ്രായമായല്ലോ. അഞ്ചു മോളെ നമുക്ക് പരിചയമുള്ളിടത്ത് കെട്ടിച്ച് വിടുമ്പോൾ എനിക്ക് സമാധാനവും ഉണ്ടാവും.” ദേവകി അത് പറയുമ്പോൾ അഖിലിന്റെ മുഖം ദേഷ്യത്താൽ ചുവന്ന് തുടുത്തു. ” വിനോദനെ കല്യാണം കഴിക്കാൻ നിനക്ക് ഇഷ്ടമുണ്ടോ? ” അഖിൽ രൂക്ഷമായി അഞ്ജുവിനെ നോക്കി. ” ഇഷ്ടപ്പെടാതിരിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലല്ലോ. ഏട്ടന് വേണിയെ ഇഷ്ടമാണെങ്കിൽ നമ്മുടെ രണ്ടുപേരുടെയും നിശ്ചയവും കല്യാണവും ഒരേ സമയത്ത് തന്നെ നടക്കും. ” അഞ്ചു പറഞ്ഞത് കേട്ട് അഖിൽ കോപം നിയന്ത്രിച്ചു. ” അങ്ങനെ നീയിപ്പോ അവനെ ഇഷ്ടപെടണ്ട. വേണിയെ കല്യാണം കഴിക്കാൻ എനിക്കൊരു താല്പര്യവുമില്ല. അതുകൊണ്ട് നീയും വേണ്ടാത്തതൊന്നും ആഗ്രഹിക്കാൻ നിക്കണ്ട. ഇത്രയും വർഷത്തിനിടയ്ക്ക് അമ്മാവനും അമ്മായിയും ഈ വഴി വന്നില്ലെങ്കിലും വേണിക്കോ വിനോദിനോ ഒരു തവണയെങ്കിലും നമ്മളെ ഒന്ന് വിളിക്കാനോ ഇങ്ങോട്ട് വരാനോ തോന്നിയിട്ടില്ലല്ലോ. അതുകൊണ്ട് അങ്ങനെയുള്ളവരുമായി ബന്ധം കൂടാതിരിക്കുന്നത് തന്നെയാണ് നല്ലത്. അതുകൊണ്ട് നിന്റെ മനസ്സിൽ വേണ്ടാത്ത വല്ല മോഹവും കയറി കൂടിയിട്ടുണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്ക്. അമ്മയോടും കൂടിയാ ഞാനിത് പറയുന്നത്. ” അഖിൽ ശാസനയോടെ പറഞ്ഞു. ” അഞ്ചു മോൾക്ക് സ്ത്രീധനം ഒന്നും വേണ്ടെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. ഇവളെ വേറെ ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കുകയാണെങ്കിൽ കൊടുക്കാനുള്ള സ്ത്രീധനം നിന്റെ കയ്യിലുണ്ടോ. അങ്ങനെയാണെങ്കിൽ നീ ഇവളെ ആർക്കു വേണമെങ്കിലും കെട്ടിച്ചു കൊടുത്തോ എനിക്കൊരു പ്രശ്നവുമില്ല. അവർക്കാണെങ്കിൽ സ്ത്രീധനം ഒന്നും കൊടുക്കേണ്ടല്ലോ എന്ന് കരുതിയാണ് അഞ്ചു സമ്മതം പറഞ്ഞത്. എനിക്കും ഈ ബന്ധത്തിനോട് താല്പര്യം ഉണ്ട്. നീ സമ്മതിച്ചേ പറ്റു മോനെ.” ദേവകി ഉറച്ച സ്വരത്തിൽ പറഞ്ഞു……..കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • അത്ഭുതങ്ങൾ സംഭവിച്ചാൽ സമനില പിടിക്കാം, ഇന്ത്യയുടെ 2 വിക്കറ്റുകൾ വീണു; ഇപ്പോഴും 522 റൺസ് അകലെ

    അത്ഭുതങ്ങൾ സംഭവിച്ചാൽ സമനില പിടിക്കാം, ഇന്ത്യയുടെ 2 വിക്കറ്റുകൾ വീണു; ഇപ്പോഴും 522 റൺസ് അകലെ

    അത്ഭുതങ്ങൾ സംഭവിച്ചാൽ സമനില പിടിക്കാം, ഇന്ത്യയുടെ 2 വിക്കറ്റുകൾ വീണു; ഇപ്പോഴും 522 റൺസ് അകലെ

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് പരാജയഭീതി. വിജയലക്ഷ്യമായ 549 റൺസിലേക്ക് രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 2ന് 27 റൺസ് എന്ന നിലയിലാണ്. വിജയലക്ഷ്യത്തിൽ നിന്ന് 522 റൺസ് പിന്നിലാണ് ഇപ്പോഴും ഇന്ത്യ.

    അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രം ഇന്ത്യക്ക് നാളെ സമനില പിടിക്കാം. അവസാനദിനത്തിൽ 522 റൺസ് കൂടി കൂട്ടിച്ചേർക്കുക എന്നത് അസാധ്യമാണെന്നിരിക്കെ സമനിലക്കായുള്ള പൊരുതലാകും നാളെ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ നിന്നുണ്ടാകുക. അതേസമയം എട്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ദക്ഷിണാഫ്രിക്കക്ക് വിജയം സ്വന്തമാക്കാം. 

    യശസ്വി ജയ്‌സ്വാളിന്റെയും കെഎൽ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജയ്‌സ്വാൾ 13 റൺസിനും രാഹുൽ 6 റൺസിനും വീണു. കളി നിർത്തുമ്പോൾ രണ്ട് റൺസുമായി സായ് സുദർശനും 4 റൺസുമായി നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കുൽദീപ് യാദവുമാണ് ക്രീസിൽ.
     

  • Android 16 കരുത്തിൽ OxygenOS 16 എത്തി; AI മെച്ചപ്പെടുത്തലുകൾ:’ ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ എന്നിവയുമായി നവംബറിൽ റോൾഔട്ട് ആരംഭിക്കും

    Android 16 കരുത്തിൽ OxygenOS 16 എത്തി; AI മെച്ചപ്പെടുത്തലുകൾ:’ ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ എന്നിവയുമായി നവംബറിൽ റോൾഔട്ട് ആരംഭിക്കും

    Android 16 കരുത്തിൽ OxygenOS 16 എത്തി; AI മെച്ചപ്പെടുത്തലുകൾ:’ ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ എന്നിവയുമായി നവംബറിൽ റോൾഔട്ട് ആരംഭിക്കും

    വൺപ്ലസിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ OxygenOS 16 ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ Android 16-ന്റെ അടിത്തറയിൽ നിർമ്മിച്ചിരിക്കുന്ന ഈ അപ്‌ഡേറ്റ്, ഉപയോക്താക്കൾക്ക് കൂടുതൽ വേഗതയും, മികച്ച AI (Artificial Intelligence) ശേഷികളും, ആകർഷകമായ ദൃശ്യാനുഭവവും നൽകുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. 2025 നവംബർ മുതൽ തിരഞ്ഞെടുത്ത ഡിവൈസുകളിൽ അപ്ഡേറ്റ് എത്തിത്തുടങ്ങും.

    പുതിയ സവിശേഷതകൾ:

    •  ലിക്വിഡ് ഗ്ലാസ് ഡിസൈൻ (Liquid Glass Design): പുതിയ “ബ്രീത്ത് വിത്ത് യൂ” (Breathe With You), “ത്രൈവ് വിത്ത് ഫ്രീ എക്സ്പ്രഷൻ” (Thrive with Free Expression) എന്നീ ഡിസൈൻ ഫിലോസഫികളിലാണ് OxygenOS 16 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്റർഫേസിലുടനീളം ഗൗസിയൻ ബ്ലർ (Gaussian Blur) എഫക്റ്റുകൾ നൽകിയിട്ടുള്ളതിനാൽ, മെനുകൾക്കും ആപ്പുകൾക്കും ഒരു ‘ദ്രാവക ഗ്ലാസ്’ പ്രതീതി ലഭിക്കുന്നു.
    •  വിപുലീകരിച്ച AI ശേഷികൾ (Advanced AI Capabilities): പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പ്രധാന ആകർഷണം AI ഫീച്ചറുകളാണ്.
      • Plus Mind: ഉപയോക്താക്കളുടെ കുറിപ്പുകളും ഓർമ്മപ്പെടുത്തലുകളും സംയോജിപ്പിക്കുന്ന AI- പവർഡ് പേഴ്സണൽ അസിസ്റ്റന്റ്. ഇതിൽ Google Gemini സംയോജിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ കൃത്യമായ പ്രതികരണങ്ങൾ ലഭിക്കും.
      • AI Writer: ഇമെയിലുകൾ, കുറിപ്പുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ എഴുതാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന ടൂൾകിറ്റ്.
      • പ്രൈവറ്റ് കമ്പ്യൂട്ടിംഗ് ക്ലൗഡ് (Private Computing Cloud): സുരക്ഷ ഉറപ്പാക്കാൻ സെൻസിറ്റീവ് ഡാറ്റയെല്ലാം ഡിവൈസിൽ തന്നെ പ്രോസസ്സ് ചെയ്യുന്ന സംവിധാനം.
    •  വേഗതയും സുസ്ഥിരതയും (Speed and Stability): സിസ്റ്റം അനിമേഷനുകൾ കൂടുതൽ സുഗമമാക്കാൻ Parallel Processing 2.0 എന്ന സാങ്കേതികവിദ്യ വൺപ്ലസ് അവതരിപ്പിച്ചു. ഒന്നിലധികം ആപ്പുകൾ ഒരേ സമയം ഉപയോഗിക്കുമ്പോഴും സിസ്റ്റത്തിന്റെ വേഗത കുറയാതെ നിലനിർത്താൻ ഇത് സഹായിക്കും.
    •  മെച്ചപ്പെട്ട ലോക്ക് സ്‌ക്രീൻ (Enhanced Lock Screen): ലോക്ക് സ്‌ക്രീനിലെ വിജറ്റുകൾ കൂടുതൽ വിവരങ്ങൾ തത്സമയം കാണിക്കാൻ ശേഷിയുള്ളതാണ്. സ്‌പോർട്‌സ് സ്കോറുകൾ, ഫുഡ് ഡെലിവറി അപ്ഡേറ്റുകൾ, സ്‌പോട്ടിഫൈ എന്നിവയുടെ തത്സമയ അലേർട്ടുകൾ കാണാൻ സാധിക്കും.

    ​പുതിയ വൺപ്ലസ് 15 സീരീസ് ഫോണുകളിൽ OxygenOS 16 പ്രീ-ഇൻസ്റ്റാൾ ചെയ്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ മാസത്തോടെ OnePlus 13, 13R, OnePlus Open, OnePlus Pad 2 തുടങ്ങിയ ഡിവൈസുകൾക്ക് ആദ്യഘട്ട അപ്ഡേറ്റുകൾ ലഭിക്കും.

  • തൃശ്ശൂരിൽ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൈ രണ്ടും കൂട്ടിക്കെട്ടിയ നിലയിൽ

    തൃശ്ശൂരിൽ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൈ രണ്ടും കൂട്ടിക്കെട്ടിയ നിലയിൽ

    തൃശ്ശൂരിൽ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൈ രണ്ടും കൂട്ടിക്കെട്ടിയ നിലയിൽ

    തൃശ്ശൂർ എടത്തിരുത്തിയിൽ ഗൃഹനാഥനെ വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്തിരുത്തി കുമ്പള പറമ്പ് സ്വദേശി തേക്കാനത്ത് വീട്ടിൽ മാത്യൂസാണ്(55) മരിച്ചത്

    ഇന്ന് രാവിലെയാണ് മാത്യൂസിനെ കുളത്തിൽ വീണുകിടക്കുന്ന നിലയിൽ വീട്ടുകാർ കണ്ടത്. ഉടനെ അയൽവാസികളെ വിവരം അറിയിച്ച് കുളത്തിൽ നിന്ന് മാത്യൂസിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു

    കരാഞ്ചിറ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൈ രണ്ടും തുണികൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
     

  • പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത: കേരളത്തിലും ജാഗ്രത നിർദ്ദേശം

    പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത: കേരളത്തിലും ജാഗ്രത നിർദ്ദേശം

    പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത: കേരളത്തിലും ജാഗ്രത നിർദ്ദേശം

    ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

    ​തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനോട് ചേർന്ന പ്രദേശത്തുമായി പുതിയ ന്യൂനമർദ്ദം (Low-Pressure Area) രൂപപ്പെട്ടു. ഇത് വരും മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    ​ഈ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനാണ് സാധ്യത. നവംബർ 28-നോ 29-നോ ഓടെ ഇത് തമിഴ്‌നാട്, പുതുച്ചേരി തീരപ്രദേശങ്ങൾക്ക് അടുത്തെത്താൻ സാധ്യതയുണ്ട്.

    ​ഇതിൻ്റെ ഫലമായി തമിഴ്‌നാടിൻ്റെ തീരദേശ മേഖലകളിലും തെക്കൻ കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

  • തണൽ തേടി: ഭാഗം 62

    തണൽ തേടി: ഭാഗം 62

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ഈ ലോകത്തോട് മുഴുവൻ യുദ്ധം ചെയ്യാൻ തോന്നും ആ ഒരാൾക്ക് വേണ്ടി. അത്രത്തോളം ആണ് സ്നേഹിക്കുന്നവരെ അവൻ അടുക്കി പിടിക്കുന്നത്. പെട്ടെന്ന് അവന്റെ ചിരി അവളുടെ മനസ്സിലേക്ക് നിറഞ്ഞുവന്നു. അവൾക്ക് അപ്പോൾ അവനെ കാണണം എന്ന് തോന്നി ബന്ധുക്കളുടെ എണ്ണം ഇതിനിടയിൽ കുറഞ്ഞു വരുന്നുണ്ടായിരുന്നു. പലരും യാത്ര പറഞ്ഞ് തിരികെ പോകാൻ തുടങ്ങി. പോകുന്നവരിൽ പലരും മുറിയിൽ വന്ന് ലക്ഷ്മിയെ കണ്ടു യാത്രയൊക്കെ പറഞ്ഞാണ് പോകുന്നത് ഇടയ്ക്ക് സിമി വന്നു ഒറ്റയ്ക്കല്ല എന്ന് അറിയിക്കുന്നതുപോലെ അരികിൽ വന്ന് എന്തെങ്കിലും ഒക്കെ സംസാരിച്ചിട്ട് പോകും. അതിനിടയിൽ സിമി കുഞ്ഞിനെ കൂടി തന്റെ കയ്യിൽ കൊണ്ട് തന്നു. ഇവിടെ വന്നപ്പോൾ മുതൽ അവൾ ഒരുപാട് കൊതിപ്പിച്ചതാണ്. ഒന്ന് എടുക്കാൻവല്ലാത്ത കോതി ആയിരുന്നു. കുറച്ച് സമയം അവളെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ അവൾക്കൊപ്പം ഇരുന്ന് കളിക്കുകയായിരുന്നു ചെയ്തത്. അപ്പോഴാണ് വിയർത്തു കുതിർന്ന് ഒരാൾ മുറിയിലേക്ക് കടന്നു വരുന്നത്. പെട്ടെന്ന് ലക്ഷ്മിയേ മുറിയിൽ കണ്ടപ്പോൾ അവനോന്ന് ചിരിച്ചു കാണിച്ചു. ഞാൻ വിചാരിച്ചു പുറത്ത് ആയിരിക്കും എന്ന്. കൂട്ടുകാരിയെ സേഫ് ആയി വീട്ടിൽ കൊണ്ട് വിട്ടു. ഈ സൺ‌ഡേ പുള്ളിക്കാരി ഒരു വിരുന്ന് ഓഫർ ചെയ്തിട്ടുണ്ട്. ആണോ.? അതെന്നെ എന്നിട്ട് എന്ത് പറഞ്ഞു..? ഓക്കേ പറഞ്ഞിട്ടുണ്ട്. സിനി എന്റെ ഡ്രസ്സ്‌ ഒക്കെ ഇങ്ങോട്ട് മാറ്റി എന്ന് തോന്നുന്നു. കുളിക്കാൻ ആയിട്ട് നോക്കിയപ്പോൾ ഒന്നും കാണുന്നില്ല. ആകെ മടുത്തു പോയി. ഒന്ന് കുളിച്ചില്ലെങ്കിൽ ശരിയാവില്ല. അലമാര തുറന്നു കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ താൻ അത് കാര്യമാക്കേണ്ട. പല ആളുകളല്ലേ പലതരത്തിലുള്ള ചിന്താഗതികളാണ്. പിന്നെ എല്ലാരും പഴയ ആൾക്കാർ ഒക്കെ അല്ലേ.? അലമാരിയിൽ നിന്നും ഡ്രസ്സ് എടുത്ത് തോളിലേക്കിട്ട് അവളുടെ മുഖത്ത് നോക്കി അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു. എന്നാ പറ്റി പെട്ടെന്നൊരു മൂഡ് ഓഫ് പോലെ..? അവളുടെ മുഖം കണ്ട് മനസ്സ് മനസ്സിലാക്കിയത് പോലെ അവൻ ചോദിച്ചു.. ഒന്നുമില്ല അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു അവരൊക്കെ അങ്ങനെ പറഞ്ഞത് വിചാരിച്ചിട്ടാണെങ്കിൽ ഞാൻ പറഞ്ഞില്ലേ അത് കാര്യം ആയിട്ട് എടുക്കണ്ട. ഈ വന്നവരൊന്നും അല്ല ഇവിടെ താമസിക്കേണ്ടത്, അത് നമ്മളൊക്കെയല്ലേ. അമ്മച്ചിക്കൊക്കെ തന്നോട് വലിയ കാര്യം ആണ്. അതുകൊണ്ട് മറ്റൊന്നും ഓർത്ത് വിഷമിക്കേണ്ട. എങ്ങനെ തന്നെ ആശ്വസിപ്പിക്കും എന്ന് അറിയാതെ നിൽക്കുകയാണ് ആൾ. അവള് ചിരിച്ചുകൊണ്ട് തലയാട്ടി. കുറച്ചു കൂട്ടുകാരുണ്ട് എന്തുവന്നാലും കട്ടക്ക് നിൽക്കുന്നവരാണ്. അവരെ ഒന്ന് പറഞ്ഞു വിട്ടിട്ട് വരാം. അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ മാത്രം അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.. ഇന്നലത്തെ പോലാണോ വരാൻ പോകുന്നത്.? അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.. ഹേയ് കല്യാണം ആയിട്ട് ഇന്ന് കുടിക്കാനോ.? അതൊന്നുമില്ല! അവന്മാരെ ഒന്ന് ഡീൽ ചെയ്തിട്ട് വരാമെന്നാ ഉദ്ദേശിച്ചത്. ഞാനൊന്നും കഴിക്കില്ല. നമ്മുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമല്ലേ ആ ദിവസത്തിന്റെ ഭംഗി അങ്ങനെ കളയാനും മാത്രം ഒരു ബോറൻ ഒന്നുമല്ല ഞാൻ. അവളുടെ മുഖത്തേക്ക് നോക്കി പറയുമ്പോൾ ഏറെ ആർദ്രമായിരുന്നു ആ സ്വരം.. അവൾക്ക് ആ നിമിഷം അവന്റെ മുഖം കൈ കുമ്പിളിൽ എടുത്ത് വെറുതെ നോക്കിയിരിക്കാൻ ആണ് തോന്നിയത്. തന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കുന്നവളെ കണ്ട് മനസ്സിലാവാതെ അവൻ വിരൽ ഞൊടിച്ചു വിളിച്ചു. എന്താണ് സ്വപ്നം കാണാണോ..? പെട്ടെന്ന് അബദ്ധം പിണഞ്ഞത് പോലെ അവളൊന്നു ചിരിച്ചു. അല്ല, കുഞ്ഞ് ഉറങ്ങി ഞാൻ അതിനെപ്പറ്റി ആലോചിച്ചതാ. ബെഡിൽ ചരിഞ്ഞു കിടന്നുറങ്ങുന്ന കുഞ്ഞിനെ കാണിച്ചുകൊണ്ട് അവൾ പറഞ്ഞപ്പോൾ. അവൻ അവളെ മനസ്സിലായി എന്ന് അർത്ഥം വരുന്നതുപോലെ ഒന്ന് തലയാട്ടി. പെട്ടെന്നാണ് അവളുടെ മാറിൽ താൻ കെട്ടിക്കൊടുത്ത മിന്ന് അവന്റെ ശ്രദ്ധയിൽ പെട്ടത്. ഒരു നിമിഷം അവന്റെ മനസ്സിലേക്ക് എന്തൊക്കെയോ ചിന്തകൾ കടന്നുവന്നു. ആദ്യമായി അവളെ കണ്ടതും വിവേകിന്റെ അടുത്ത് കൊണ്ടുവിടാൻ പോയതും ഒക്കെ. ഇന്ന് അവൾ തന്റെ പാതിയാണ്. മനസ്സിൽ എപ്പോഴോ അവൾ ഇടം പിടിച്ചു കഴിഞ്ഞു. താലിയിലേക്ക് സൂക്ഷിച്ചു നോക്കുന്നവനെ കണ്ടപ്പോൾ അവൾ എന്താ എന്നർത്ഥത്തിൽ പുരികം പൊക്കി. അവൻ ഒന്നുമില്ലെന്ന് തലയാട്ടി കാണിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി. ഇച്ചായാ… പെട്ടെന്ന് അവൾ വിളിച്ചപ്പോൾ അവനൊരു പ്രത്യേക അനുഭൂതിയാണ് തോന്നിയത്. വാതിൽക്കൽ നിന്നവൻ ചിരിയോടെ തിരിഞ്ഞുനോക്കി.. ഒരുപാട് താമസിക്കില്ലല്ലോ..? ഇല്ല എല്ലാവരും പോവായി, അവൻ പറഞ്ഞു. അച്ഛനെ കണ്ടില്ല, പള്ളിയിൽ നിന്ന് ഇങ്ങോട്ട് വന്നു കഴിഞ്ഞേ പിന്നെ, അതിനി വൈകിട്ട് നോക്കിയാ മതി. ചാച്ചന്റെ വല്ല കൂട്ടുകാരുടെയും കൂടെ പോയതായിരിക്കും. അല്ലെങ്കിലും ഇവിടെ എന്ത് പരിപാടി വന്നാലും ഓടിനടക്കാൻ ഞാൻ മാത്രമേ ഉള്ളൂ. അതിപ്പോ എന്റെ സ്വന്തം പരിപാടി ആണെങ്കിൽ പോലും. ഒരു ചിരിയോടെ അതും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി പോയി. കുഞ്ഞിനെയും കൊണ്ട് സിമിയുടെ റൂമിലേക്ക് ചെന്നിരുന്നു ലക്ഷ്മി. അവളും അപ്പോൾ കുളിയൊക്കെ കഴിഞ്ഞ് പോകാൻ തുടങ്ങുകയായിരുന്നു. ജോജി പുറത്തെ കാര്യങ്ങളൊക്കെ ഒരുവിധം ഒതുക്കുന്നുണ്ട്. കസേരകൾ അടുക്കി വയ്ക്കുകയും പന്തൽ അഴിക്കാനും ഒക്കെ സഹായിക്കുന്നുണ്ട്. സണ്ണിയും അവർക്കൊപ്പം കൂടിയിട്ടുണ്ട്. സാലി ആണെങ്കിൽ ബാക്കി വന്ന ഭക്ഷണം പല പാത്രങ്ങളിൽ ആക്കി അടുത്ത വീടുകളിലേക്ക് കൊണ്ടുകൊടുക്കുവാൻ സിനിക്ക് നിർദ്ദേശം കൊടുക്കുകയാണ്. അത്യാവശ്യം ബന്ധുക്കളെല്ലാവരും പോയിക്കഴിഞ്ഞു. ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് ആന്റണിയുടെ അമ്മച്ചി മാത്രമാണ്. അവർ അടുക്കളയിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. സുഹൃത്തുക്കളെ എല്ലാം പറഞ്ഞുവിട്ടു സെബാസ്റ്റ്യനും എട്ടുമണിയോടെ വീട്ടിലേക്ക് വന്നിരുന്നു. ഒരു കാവി നിറത്തിലുള്ള ലുങ്കിയും കറുത്ത ഷർട്ടും ആണ് അവന്റെ വേഷം. കുളികഴിഞ്ഞ് മുടി ചീകി ഒതുക്കി വെച്ചിട്ടുണ്ട്. വല്ലാത്ത തലവേദന, അമ്മച്ചി ഒരു കട്ടൻ ചായ തരാമോ? അവൻ സാലിയോട് ചോദിച്ചപ്പോൾ അവർ പെട്ടെന്ന് തന്നെ കട്ടൻ ചായ ഇടാനായി പോയിരുന്നു. ആ സമയം കൊണ്ട് ജോജിയും സിമിയും കുഞ്ഞും യാത്ര പറഞ്ഞ് ഇറങ്ങി. കുറച്ച് വലിയ പൊതിയൊക്കെ തന്നെ സിമിയുടെ കൈയിലും കെട്ടിപ്പൊതിഞ്ഞു കൊടുത്തിട്ടുണ്ട് സാലി. അളിയാ ആദ്യത്തെ വിരുന്ന് അങ്ങോട്ട് തന്നെയാവട്ടെ, നാളെ തന്നെ രണ്ടുപേരും അങ്ങോട്ട് ഇറങ്ങ് പോകുന്നതിനു മുൻപ് സെബാസ്റ്റ്യന്റെ കയ്യിൽ പിടിച്ചു കൊണ്ട് ജോജി പറഞ്ഞു. നാളെ എനിക്കൊന്ന് കിടന്നുറങ്ങണം അളിയ, രണ്ടുമൂന്നു ദിവസത്തെ ക്ഷീണമുണ്ട്. അതുകഴിഞ്ഞ് സമയം പോലേ ഞാൻ ഇറങ്ങാം. ഞാൻ വിളിക്കാം ജോജിയോട് സെബാസ്റ്റ്യൻ ചിരിയോടെ മറുപടി പറഞ്ഞു. ആൾ എവിടെ.? ജോജി ചോദിച്ചപ്പോഴാണ് മുറിയിൽ നിന്നും ഇറങ്ങി ലക്ഷ്മി വന്നത്. ഞങ്ങൾ ഇറങ്ങുവ ലക്ഷ്മി, ജോജി പറഞ്ഞപ്പോൾ അവൾ ചിരിയോടെ തലയാട്ടിയിരുന്നു. ഞാൻ ഒന്ന് കിടക്കട്ടെ, ജോജി പോയതും ലക്ഷ്മിയോടും സണ്ണിയോടും പറഞ്ഞ് സെബാസ്റ്റ്യൻ മുറിയിലേക്ക് പോയിരുന്നു. ലക്ഷ്മി…. അകത്തുനിന്നും സാലിയുടെ വിളി കേട്ടപ്പോൾ അവൾ അടുക്കളയിലേക്ക് ചെന്നു അപ്പോൾ കയ്യിൽ ചായയുമായി നിൽക്കുകയാണ് സാലി അവന് കൊണ്ട് കൊടുക്ക് ചായ . ലക്ഷ്മിയോട് പറഞ്ഞു. ചായ വാങ്ങിയപ്പോൾ അവൾ തന്നോട് എന്തോ പറയാൻ നിൽക്കുന്നത് പോലെ സാലിക്ക് തോന്നി. അവർ പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കി എന്താ കൊച്ചേ.? അത് പിന്നെ അമ്മയെ ഞാൻ പറയുമ്പോൾ അമ്മ മോശമായിട്ട് കരുതരുത്. എന്നതാ കൊച്ചു പറ.? എന്റെ കയ്യിൽ ഒരു വള ഇരിപ്പുണ്ട് അന്ന് മോതിരത്തിന് ഒരു വള ഞാൻ തന്നില്ലേ അതേ ഫാഷനും വെയിറ്റും തന്നെയാണ്. അത് അമ്മയുടെ കയ്യിൽ ചേരുമോ എന്നറിയില്ല. അത് ഞാൻ തന്നാൽ അമ്മ വാങ്ങുമോ.? മടിച്ചു മടിച്ചാണ് ചോദ്യം. എന്നാ കൊച്ചെ ഇത്? എന്നാ കാര്യത്തിനാ ഇപ്പം എനിക്ക് അത് തരുന്നത്.? അവരങ്ങനെ പറഞ്ഞതുകൊണ്ടാണോ.? ആരാണ്ട് ചുമ്മാ എന്തെങ്കിലും ഒരു കുറ്റം പറയേണ്ടെന്ന് കരുതി പറഞ്ഞതാ. അതൊന്നും ഓർത്ത് ഇന്നത്തെ ദിവസം നീ സന്തോഷം കളയാൻ നിക്കണ്ട. എനിക്കങ്ങനെ പൊന്നിനോടും പണത്തിനോട് ഒന്നും ഒരു ആർത്തിയില്ല. കേറി വന്ന കാലത്ത് ഇതൊക്കെ ഇട്ടിട്ട് നടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്നൊക്കെ സെബാസ്റ്റ്യന്റെ അപ്പൻ ഇതെല്ലാം കൊണ്ട് തുലച്ചു. അത്യാവശ്യം അന്നത്തെ കാലത്ത് നന്നായിട്ട് തന്ന എന്നെ കെട്ടിച്ചു വിട്ടത്. ഇവിടെ വന്നതിനുശേഷം എല്ലാം പോയത്.. പിന്നെ പിള്ളാരെ പഠിപ്പിക്കാനും ഓരോ ആവശ്യങ്ങൾക്കും വേണ്ടി മാത്രമായി സ്വർണം വാങ്ങുന്നത് തന്നെ. പിന്നെ ഒരു പെൺകൊച്ചിനെ കെട്ടിച്ചു വിട്ടതിന്റെ ബുദ്ധിമുട്ട് ഒക്കെ എനിക്ക് നന്നായിട്ട് അറിയാവുന്നതാണ്. എന്റെ സെബാസ്റ്റ്യൻ എന്തോരം ഓടിയതാണെന്നറിയോ.? അവൻ ഒരു പെണ്ണിനെ കെട്ടുന്ന കാലത്ത് കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിക്കുകയില്ല എന്ന് ഞാൻ തീരുമാനിച്ചത് ആണ്. അവനും അങ്ങനെ തന്നെയാണ്. എനിക്ക് അവൻ കൊണ്ടുവരുന്ന പെണ്ണിന്റെ പൊന്നും പണമൊന്നുംഞങ്ങൾക്ക് ആവശ്യമുണ്ടായിരുന്നില്ല. അവനെ സ്നേഹിക്കുന്ന ഒരു പെണ്ണായിരിക്കണം എന്നേയുള്ളൂ. പിന്നെ എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന പോലെ നമ്മുടെ ജാതിയിൽ നിന്ന് തന്നെ ഒരു പെൺകുട്ടി വേണമെന്നു എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് ഇല്ലെന്ന് ഞാൻ പറയുന്നില്ല. ഇതിപ്പോൾ എല്ലാരും അറിയിച്ച് പള്ളിയിൽ വച്ച് കല്യാണം നടന്നല്ലോ. എനിക്ക് അത് മതി. എനിക്ക് നിന്നെ ഇഷ്ടമാണ്. വേറൊന്നും ഓർത്ത് നീ വിഷമിക്കേണ്ട. ആ വള കൈയിലിട്ട് കൊണ്ട് നടക്കു.. ഇപ്പോഴത്തെ പ്രായത്തിലെ ഇതൊക്കെ ഇടാൻ തോന്നത്തുള്ളൂ കുറച്ചുനാളും കൂടി കഴിഞ്ഞ ആ ചിന്തയൊക്കെ അങ്ങ് പോകും. ആ തോന്നുന്ന സമയത്ത് അതൊക്കെ ഇട്ട് നടക്കണം മക്കളെ, ചിരിയോടെ അവരത് പറഞ്ഞപ്പോഴാണ് അവൾക്ക് ആശ്വാസം തോന്നിയത്. ഇതുവരെ താനെന്തോ തെറ്റ് ചെയ്തത് പോലെയായിരുന്നു മനസ്സും മൂടികെട്ടി നിൽക്കുകയായിരുന്നു.. അകത്തേക്ക് കയറുമ്പോൾ ആകപ്പാടെ ഒരു ആശ്വാസം തോന്നി മനസ്സിന്….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • മാഞ്ചസ്റ്റർ സിറ്റി ബയേൺ ലെവർകൂസനോട് പരാജയപ്പെട്ടു

    മാഞ്ചസ്റ്റർ സിറ്റി ബയേൺ ലെവർകൂസനോട് പരാജയപ്പെട്ടു

    മാഞ്ചസ്റ്റർ സിറ്റി ബയേൺ ലെവർകൂസനോട് പരാജയപ്പെട്ടു

    യുവേഫ ചാമ്പ്യൻസ് ലീഗിൽ ആവേശകരമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഇന്നലെ നടന്ന മത്സരങ്ങളിൽ വൻ അട്ടിമറികൾ.

    ചെൽസിക്ക് തകർപ്പൻ ജയം:

    ​ലണ്ടൻ ക്ലബ്ബായ ചെൽസി തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ എഫ്.സി. ബാഴ്സലോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തുവിട്ടു. ഈ വമ്പൻ വിജയം ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ സാധ്യതകൾക്ക് വലിയ ഊർജ്ജം നൽകി. മത്സരത്തിലുടനീളം ചെൽസിയുടെ ആക്രമണ നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

    മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി:

    ​മറ്റൊരു പ്രധാന മത്സരത്തിൽ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തോൽവി നേരിട്ടു. സ്വന്തം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജർമ്മൻ ടീമായ ബയേൺ ലെവർകൂസനാണ് സിറ്റിയെ അട്ടിമറിച്ചത്. ശക്തമായ പ്രതിരോധം തീർത്ത ലെവർകൂസൻ, അവസരം മുതലെടുത്ത് നേടിയ ഏക ഗോളിനാണ് സിറ്റിയെ പരാജയപ്പെടുത്തിയത്. ഈ തോൽവി സിറ്റി പരിശീലകൻ്റെയും ടീമിൻ്റെയും പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങളുയർത്തി.

  • 200MP AI ക്യാമറയുള്ള ഫോണുകൾക്ക് വമ്പൻ കിഴിവ്; ഓണർ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ പ്രഖ്യാപിച്ചു

    200MP AI ക്യാമറയുള്ള ഫോണുകൾക്ക് വമ്പൻ കിഴിവ്; ഓണർ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ പ്രഖ്യാപിച്ചു

    200MP AI ക്യാമറയുള്ള ഫോണുകൾക്ക് വമ്പൻ കിഴിവ്; ഓണർ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ പ്രഖ്യാപിച്ചു

    മികച്ച ഫോട്ടോകൾ പകർത്താൻ കുറഞ്ഞ വിലയിൽ ഒരു ഫോൺ വേണോ? ഓണർ (Honor) നൽകുന്ന ഈ ബ്ലാക്ക് ഫ്രൈഡേ (Black Friday) ഓഫറുകൾ അറിയുക.

    ​പ്രൊഫഷണൽ നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള സ്മാർട്ട്‌ഫോണുകൾക്ക് അവിശ്വസനീയമായ വിലക്കുറവുമായി ഓണർ (Honor) ബ്ലാക്ക് ഫ്രൈഡേ ഡീലുകൾ പ്രഖ്യാപിച്ചു. AI (നിർമ്മിത ബുദ്ധി) സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമറകളുള്ള മോഡലുകൾക്കാണ് പ്രധാനമായും കിഴിവുകൾ നൽകിയിരിക്കുന്നത്.

    പ്രധാന ഓഫറുകൾ:

    • മാജിക് സീരീസ് (Magic Series): ഓണറിന്റെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ മാജിക് 7 പ്രോ, മാജിക് വി5 (Magic V5) പോലുള്ള ഫോണുകൾക്ക് വമ്പിച്ച വിലക്കുറവുണ്ട്. 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും മികച്ച AI പോർട്രെയ്റ്റ് മോഡുകളും ഈ ഫോണുകളുടെ പ്രത്യേകതയാണ്.
    • ഓണർ 400 പ്രോ (Honor 400 Pro): 200MP AI സൂപ്പർ സൂം ക്യാമറയുള്ള ഈ മോഡലിന് ഫോട്ടോഗ്രാഫർമാർക്കിടയിൽ വലിയ ഡിമാൻഡാണ്. ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിൽ ഈ ഫോൺ ആകർഷകമായ വിലയിൽ ലഭ്യമാണ്.
    • ഓണർ 200 സീരീസ്: എഐ പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ മോഡലുകൾക്കും മികച്ച കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

    ​ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയതും മികച്ചതുമായ ക്യാമറ ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ ബ്ലാക്ക് ഫ്രൈഡേ അവസരം ഉപയോഗിക്കാം.

  • പടിയടച്ച് പിണ്ഡം വെക്കാതെ വേറെ പോംവഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

    പടിയടച്ച് പിണ്ഡം വെക്കാതെ വേറെ പോംവഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

    പടിയടച്ച് പിണ്ഡം വെക്കാതെ വേറെ പോംവഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

    ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സജന്‍. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ പഠിക്കാന്‍ പിന്നെ പാര്‍ട്ടി കാണില്ല. രാഹുല്‍ മാങ്കൂട്ടമല്ല പ്രശ്‌നം, രാഹുലിന്റെ മനോനിലയാണ്. പടിയടച്ച് പിണ്ഡം വെക്കാതെ വോറെ പോംവഴിയില്ല നേതൃത്വമേ എന്നും സജന ഫേസ്ബുക്കില്‍ പറയുന്നു

    കുറിപ്പിന്റെ പൂര്‍ണരൂപം
     

    പാർട്ടി അടിയന്തിരമായി രാഹുൽ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണം. പടിയടച്ച് പിണ്ഡം വയ്ക്കണം. രാഹുൽ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്നം. “ഞരമ്പൻ”എന്ന നാടൻ ഭാഷ സിപിഎം സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ഗതികേടിൽ കോൺഗ്രസ്‌ പ്രവർത്തകർ പോകേണ്ട സമയമല്ല ഇത്. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേൽ ഇനി പഠിക്കാൻ പാർട്ടി ഉണ്ടാകില്ല. പാർട്ടി നടപടി എടുത്താൽ എത്ര ഉന്നത നേതാവിന്റെ സംരക്ഷണം ഉണ്ടെങ്കിലും യാഥാർഥ്യം മനസ്സിലാക്കി മാത്രമേ പിന്നീടുള്ള സംരക്ഷണ കാര്യം തീരുമാനിക്കാവൂ. ആർക്കാണ് ഇദ്ദേഹത്തെ ഇപ്പോൾ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ഉള്ളത്. ‘പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്’ എന്ന് നേതൃത്വം മനസ്സിലാക്കണം. നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകൾക്കുള്ളതാണ്. ഗർഭശ്ചിദ്രവും പീഡനങ്ങളും എല്ലാം മാധ്യമത്തിലൂടെയും അല്ലാതെയും നേതൃത്വത്തിനും എല്ലാപേർക്കും മനസ്സിലായിട്ടും ആ കുട്ടികൾ പരാതി നൽകിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. അവർ പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകും…?

    എന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു എന്നുള്ളത് ശരി തന്നെയാണ്. യൂത്ത് കോൺഗ്രസ്‌ ദേശീയ നേതൃത്വം എടുത്തത് മാതൃകാപരമായ നടപടിയാണ്. അത് രാജി വച്ചതല്ല. രാജി വയ്പ്പിച്ചതാണ്. മറ്റ് കാര്യങ്ങൾ മാന്യതയോർത്ത് ഇപ്പോൾ പറയുന്നില്ല. ഇനിയും രമേശ് പിശാരടിമാരും രാഹുൽ ഈശ്വർ മാരും വരും. അവരോട് മറ്റൊന്നും പറയാനില്ല. സ്ത്രീപക്ഷം എന്നൊരു പക്ഷം ഉണ്ട്. തൻവിയും അനുശ്രീയുമൊക്കെ പണം വാങ്ങി ഏതെങ്കിലും പരിപാടികളിൽ ഗസ്റ്റ്‌ ആയി പോകുന്നത് പോലെയല്ല പാർട്ടിയിലെ വനിതാ പ്രവർത്തകർ. സ്വല്പം ബുദ്ധിമുട്ടിയാണ് നമ്മളൊക്കെ ഇതിൽ നിൽക്കുന്നത്. പോലീസ് ലാത്തിചാർജ്ജും ജയിൽ വാസവും സമരങ്ങളും ഒക്കെയായി മുന്നോട്ട് പോകുമ്പോൾ റീൽസ് ആക്കി അത് പോസ്റ്റ്‌ ചെയ്യാൻ പി ആർ സംവിധാനങ്ങളും ഇല്ലാത്ത പട്ടിണിപ്പാവങ്ങൾ ആയവരുമൊക്കെ ഈ പാർട്ടിയിൽ ഉണ്ട്. അതിൽ ആത്മാഭിമാനം പണയം വയ്ക്കാത്ത നമ്മളെ പോലുള്ളവർക്ക് വേണ്ടി പാർട്ടി ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ.