Blog

  • സാഹചര്യം മുതലെടുത്ത് യാത്രാനിരക്ക് കൂട്ടരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

    സാഹചര്യം മുതലെടുത്ത് യാത്രാനിരക്ക് കൂട്ടരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

    സാഹചര്യം മുതലെടുത്ത് യാത്രാനിരക്ക് കൂട്ടരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

    വിമാന നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. ചില വിമാനക്കമ്പനികൾ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. യാത്രാനിരക്കിന് പരിധി നിശ്ചയിക്കുകയും ഇത് ചൂണ്ടിക്കാട്ടി കമ്പനികൾക്ക് കത്തയക്കുകയും ചെയ്തു. പരിധി എത്രയാണ് നിശ്ചയിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല

    സ്ഥിതി നിയന്ത്രണത്തിൽ വരുന്നതുവരെ നിർദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകൾ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. മുൻനിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകി. നിർദേശിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.

    ഇൻഡിഗോയിലെ പ്രതിസന്ധിയെ തുടർന്ന് മറ്റ് കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് യാത്രക്കാർക്ക് ഇരുട്ടടിയായി. പല റൂട്ടുകളിലും പത്തിരട്ടിയോളമാണ് നിരക്ക് വർധിപ്പിച്ചത്. 30,000ത്തിന് മുകളിലാണ് ഡൽഹി -തിരുവനന്തപുരം നിരക്ക്. സാഹചര്യം മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
     

  • രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുതള്ളും: റിനി ആൻ ജോർജിന് വധഭീഷണി

    രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുതള്ളും: റിനി ആൻ ജോർജിന് വധഭീഷണി

    രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുതള്ളും: റിനി ആൻ ജോർജിന് വധഭീഷണി

    രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം ആദ്യമായി പൊതുശ്രദ്ധയിൽ കൊണ്ടുവന്ന നടി റിനി ആൻ ജോർജിന് വധഭീഷണി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുതള്ളും എന്നായിരുന്നു ഭീഷണി. റിനിയുടെ വടക്കൻ പറവൂരിലെ വീടിന് മുന്നിലെത്തിയാണ് രണ്ട് പേർ ഭീഷണി മുഴക്കിയത്.

    സംഭവത്തിൽ റിനി പോലീസിൽ പരാതി നൽകി. ഇനിയും ഇത്തരം ശ്രമങ്ങളുണ്ടാകുമെന്നാണ് കരുതുന്നതെന്നും എന്നാൽ ഭയപ്പെടുന്നില്ലെന്നും റിനി പറഞ്ഞു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരു വ്യക്തി വീടിന് മുന്നിലെത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചതായി റിനി പറഞ്ഞു

    ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി ചെന്നപ്പോൾ അയാൾ സ്‌കൂട്ടറുമായി സ്ഥലം വിട്ടു. എന്നാൽ രാത്രി 10 മണിയോടെ മറ്റൊരാൾ വീടിന് മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്ന് റിനി പറഞ്ഞു. ബൈക്കിലാണ് ഇയാൾ എത്തിയത്. ഹെൽമറ്റ് ധരിച്ചതിനാൽ ആളെ തിരിച്ചറിയാനായില്ലെന്നും പരാതിയിൽ റിനി പറയുന്നു
     

  • കടുവ സെൻസസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

    കടുവ സെൻസസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

    കടുവ സെൻസസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

    കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പാലക്കാട് പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി പുതൂരിലാണ് സംഭവം. 

    സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിവരം അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം പരിശോധന നടത്തി.

     പിന്നാലെയാണ് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുള്ളി വനമേഖലയിലായിരുന്നു മൃതദേഹം. പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്നത്തെ സംഭവം.
     

  • വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം; ഡികോക്കിന് അർധ സെഞ്ച്വറി

    വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം; ഡികോക്കിന് അർധ സെഞ്ച്വറി

    വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം; ഡികോക്കിന് അർധ സെഞ്ച്വറി

    ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയച്ചു. നിലയുറപ്പിക്കും മുമ്പ് ആദ്യ വിക്കറ്റ് വീണെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്ക കളം പിടിക്കുകയായിരുന്നു. മത്സരം 21 ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിലാണ്

    സ്‌കോർ 1 ൽ നിൽക്കെ അവർക്ക് ഓപണർ റയൻ റക്കിൽട്ടണെ പൂജ്യത്തിന് നഷ്ടമായിരുന്നു. പിന്നീട് ക്രീസിലൊന്നിച്ച ക്വിന്റൻ ഡികോക്കും നായകൻ ടെംബ ബവുമയും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 67 പന്തിൽ 48 റൺസെടുത്ത ബവുമയെ ജഡേജ പുറത്താക്കുകയായിരുന്നു

    56 പന്തിൽ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 64 റൺസുമായി ഡികോക്ക് ക്രീസിലുണ്ട്. മാത്യു ബ്രീറ്റ്‌സ്‌ക് ആണ് മറുവശത്ത്. ഇരു ടീമും ഓരോ മത്സരം വീതം ജയിച്ച് നിൽക്കുന്നതിനാൽ ഇന്നത്തെ മത്സരം നിർണായകമാണ്. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യക്ക് ഏകദിന പരമ്പര കൂടി നഷ്ടമാകുമോയെന്ന ഭീതിയിലാണ് ആരാധകർ
     

  • വർക്കലയിൽ പ്രിന്റിംഗ് പ്രസിനിടയിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

    വർക്കലയിൽ പ്രിന്റിംഗ് പ്രസിനിടയിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

    വർക്കലയിൽ പ്രിന്റിംഗ് പ്രസിനിടയിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

    വർക്കലയിൽ പ്രിന്റിംഗ് പ്രസ്സിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിന്റിംഗ് പ്രസ്സിലാണ് അപകടം നടന്നത്. 

    പ്രസ്സിൽ ഉപയോഗിക്കുന്ന മെഷീനിൽ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്. മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    ഇരുപത് വർഷമായി പ്രിന്റിംഗ് പ്രസിൽ ജോലിചെയ്ത് വരികയായിരുന്നു മീന. അബദ്ധത്തിൽ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം.

  • രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുലിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും, അറസ്റ്റ് തടഞ്ഞില്ല

    രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുലിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും, അറസ്റ്റ് തടഞ്ഞില്ല

    രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുലിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും, അറസ്റ്റ് തടഞ്ഞില്ല

    ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയായ 23കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. പോലീസിന്റെ റിപ്പോർട്ട് കിട്ടുന്നതിന് വേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഈ കേസിൽ കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല

    ആദ്യ കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാത്തതിനാൽ പോലീസിന് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ സാധിക്കും. ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ഹൈക്കോടതി 15ാം തീയതി വരെയാണ് അറസ്റ്റ് തടഞ്ഞത്. തൊട്ടുപിന്നാലെ രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകുകയായിരുന്നു

    പരാതിക്കാരിയുടെ പേര് പോലും ഇല്ലാതെ ലഭിച്ച ഇ മെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. ജാമ്യഹർജി തീർപ്പാക്കും വരെ അറസ്റ്റ് തടയണമെന്നും രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്.
     

  • രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു

    രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു

    രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു. അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പിൻവലിച്ചത്. ഒരേ സമയം രണ്ട് ഹർജി ഫയൽ ചെയ്തത് പ്രോസിക്യൂഷൻ ചോദ്യം ചെയ്തിരുന്നു

    നിയമത്തെ അവഹേളിക്കുന്നതാണ് പ്രതിയുടെ പ്രവർത്തിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്. രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നിരാഹാരം തുടരുന്നതിനെ തുടർന്ന് ആരോഗ്യനില വഷളായതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

    അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. ജാമ്യഹർജി ഈ മാസം 15ന് പരിഗണിക്കും. അന്നുവരെയാണ് അറസ്റ്റ് താത്കാലികമായി തടഞ്ഞത്‌
     

  • രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാം, അക്കാര്യം പോലീസിനെ അറിയിക്കണം: മുഖ്യമന്ത്രി

    രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാം, അക്കാര്യം പോലീസിനെ അറിയിക്കണം: മുഖ്യമന്ത്രി

    രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാം, അക്കാര്യം പോലീസിനെ അറിയിക്കണം: മുഖ്യമന്ത്രി

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത് സ്വാഭാവികമായ കോടതി നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസാണ്. അയാളുടെ മാത്രം കഴിവിന്റെ ഭാഗമായല്ല ഒളിവിൽ ഇരിക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണമുണ്ട്

    രാഹുൽ എവിടെയാണെന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയാം. അക്കാര്യം പോലീസിനെ അറിയിക്കുകയാണ് വേണ്ടത്. കോടതിയുടെ മുന്നിൽ ജാമ്യാപേക്ഷ നിലനിൽക്കുമ്പോൾ അറസ്റ്റ് ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ ഒരു തീരുമാനം വരുന്നതുവരെ കാത്തിരിക്കലാണ് കേരളത്തിൽ പൊതുവെ കണ്ടുവരുന്ന രീതി

    രാഹുൽ വിഷയത്തിൽ ഹൈക്കോടതി ഒരു തീയതിയിലേക്ക് കേസ് കേൾക്കാൻ നീട്ടിവെച്ചിരിക്കുകയാണ്. അത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെ പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. പോലീസ് മനപ്പൂർവം അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്ന ആരോപണം ശരിയല്ല. 

    ഒളിവിൽ പോകാൻ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുത്തത് രാഹുലിന്റെ സഹപ്രവർത്തകരാണ്. ആ സഹപ്രവർത്തകർ എന്നത് കോൺഗ്രസിന്റെ പ്രവർത്തകരും നേതാക്കളുമാണ്. സംസ്ഥാനത്തിന്റെ പുറത്തടക്കം രാഹുലിന് നല്ല രീതിയിൽ സംരക്ഷണം തീർത്തിരിക്കുകയാണ്. അപ്പോൾ രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാം. അക്കാര്യം പോലീസിനെ അറിയിക്കുകയാണ് വേണ്ടത്.
     

  • അറസ്റ്റ് തടഞ്ഞത് ആദ്യ കേസിൽ മാത്രം; രണ്ടാം ബലാത്സംഗ കേസിലും രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകും

    അറസ്റ്റ് തടഞ്ഞത് ആദ്യ കേസിൽ മാത്രം; രണ്ടാം ബലാത്സംഗ കേസിലും രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകും

    അറസ്റ്റ് തടഞ്ഞത് ആദ്യ കേസിൽ മാത്രം; രണ്ടാം ബലാത്സംഗ കേസിലും രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകും

    ആദ്യ ബലാത്സംഗ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ അതിവേഗ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകും. ആദ്യ കേസിലെ മാത്രം അറസ്റ്റാണ് ഹൈക്കോടതി ഇന്ന് തടഞ്ഞത്. ആദ്യ കേസിലെ ആശ്വാസ നടപടി വന്നതിന് പിന്നാലെയാണ് രാഹുലിന്റെ പുതിയ നീക്കം

    തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാകും ജാമ്യഹർജി നൽകുക. രണ്ടാം കേസിൽ പോലീസിന് അറസ്റ്റിന് തടസ്സമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാനൊരുങ്ങുന്നത്. രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകർക്കോ വ്യക്തമല്ലെന്ന് രാഹുൽ പറയുന്നു. 

    പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം. വ്യക്തതയില്ലാത്ത കേസെടുത്ത് തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്നും കോടതിയെ അറിയിക്കും.
     

  • ഏറിയും കുറഞ്ഞും സ്വർണവില; ഇന്ന് ഇടിവ്, പവന്റെ വില എത്രയെന്ന് അറിയാം

    ഏറിയും കുറഞ്ഞും സ്വർണവില; ഇന്ന് ഇടിവ്, പവന്റെ വില എത്രയെന്ന് അറിയാം

    ഏറിയും കുറഞ്ഞും സ്വർണവില; ഇന്ന് ഇടിവ്, പവന്റെ വില എത്രയെന്ന് അറിയാം

    സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്. 95,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 11,930 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

    ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സർവകാല റെക്കോർഡ്. പുതിയ റെക്കോർഡ് കുറിക്കുമെന്ന പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വില കൂടിയും കുറഞ്ഞും നിൽക്കുന്ന ട്രെൻഡാണ് വിപണിയിൽ കാണുന്നത്.

    18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 41 രൂപ കുറഞ്ഞ് 9761 രൂപയായി. വെള്ളിയാഴ്ച രണ്ട് തവണയായി സ്വർണത്തിന് 760 രൂപ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 400 രൂപ ഇടിഞ്ഞത്.