Category: Kerala

  • വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും; രാജീവ് ചന്ദ്രശേഖർ

    വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും; രാജീവ് ചന്ദ്രശേഖർ

    വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും; രാജീവ് ചന്ദ്രശേഖർ

    വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 24 വാർത്ത സ്ഥിരീകരിച്ച് രാജിവ് ചന്ദ്രശേഖർ. നേമത്ത് മത്സരിക്കുമെന്ന് 24 രണ്ടുമാസം മുമ്പ് വിവരം പുറത്തുവിട്ടിരുന്നു. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു ബിജെപി അധ്യക്ഷൻ്റെ പ്രതികരണം.

    ഭരണശൈലിയില്‍ മാറ്റം വരുത്തും. ഡിജിറ്റല്‍ ഭരണം വീട്ടുപടിക്കല്‍ എന്നതാണ് ലക്ഷ്യം. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കും.’ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് താന്‍ മത്സരിക്കുമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നൂറ് ശതമാനം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

    ബാർക്ക് ക്രമക്കേടിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. റിപ്പോർട്ടർ ടിവി എംഡിക്ക് എതിരെ എടുത്ത കേസ് എടുത്ത സംഭവം; കാര്യക്ഷമമായ അന്വേഷണം വേണം. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ഗുരുതരം. മലയാള മാധ്യമങ്ങളുടെ ലഗസിയെ തന്നെ തകർക്കുന്നതാണ് ക്രമക്കേട് ആണ് നടത്തിയത്.

    റിപ്പോർട്ടർ ടിവി എംഡി റൗഡി പട്ടികയിൽ പെട്ട ആളാണോ എന്ന് പരിശോധിക്കേണ്ടത് കേന്ദ്രവാർത്ത വിനിമയ മന്ത്രാലയമാണ്. ഇന്ത്യയിൽ ആർക്കും ചാനൽ തുടങ്ങാൻ ഉള്ള അവകാശമുണ്ട്. പക്ഷേ അത് നടത്താൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ട്. മാധ്യമങ്ങൾ നാലാം തൂണാണ്.

    അതിൽ ആരെങ്കിലും കൃത്രിമം നടത്താൻ ശ്രമിച്ചാൽ അന്വേഷണം വേണം. മാധ്യമങ്ങളുടെ മൂല്യം തകർക്കുന്ന നടപടിയാണ് ബാർക്കിലെ ക്രമക്കേട്. മാധ്യമങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പോലും ബാധിക്കുന്നതാണ് ബാർക്ക്. നല്ല ജേണലിസം ആണ് വിജയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • കോൺഗ്രസും കൈവിട്ടു; രാഹുലിനെതിരെ യുവതി നൽകിയ പീഡന പരാതി കെപിസിസി പോലീസിന് കൈമാറി

    കോൺഗ്രസും കൈവിട്ടു; രാഹുലിനെതിരെ യുവതി നൽകിയ പീഡന പരാതി കെപിസിസി പോലീസിന് കൈമാറി

    കോൺഗ്രസും കൈവിട്ടു; രാഹുലിനെതിരെ യുവതി നൽകിയ പീഡന പരാതി കെപിസിസി പോലീസിന് കൈമാറി

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലഭിച്ച ബലാത്സംഗ പരാതി കെപിസിസി നേതൃത്വം പോലീസ് മേധാവിക്ക് കൈമാറി. പരാതി കൈമാറിയ വിവരം കോൺഗ്രസ് നേതൃത്വം യുവതിയെ അറിയിച്ചു. ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതി നൽകിയത്. കെപിസിസി നേതൃത്വത്തിനാണ് യുവതി പരാതി നൽകിയത്

    നിയമപരമായി പോകാൻ യുവതിക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം പരാതി പോലീസിന് കൈമാറുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ഇനിയും സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം. അതേസമയം രാഹുൽ ഒളിവിൽ തുടരുകയാണ്

    പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ യുവതി പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കോൺഗ്രസ് ആദ്യം പറഞ്ഞിരുന്നത്. ഇതോടെയാണ് വീമ്ടും പരാതി നൽകിയത്.
     

  • പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് സ്ഥാനാർഥി; പ്രചാരണത്തിനിടെ പിടിയിൽ

    പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് സ്ഥാനാർഥി; പ്രചാരണത്തിനിടെ പിടിയിൽ

    പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് സ്ഥാനാർഥി; പ്രചാരണത്തിനിടെ പിടിയിൽ

    കോട്ടയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച യുവാവ് പിടിയിൽ. കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ ആറാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കുമ്മനം പുത്തൻപറമ്പിൽ രാഹുലിനെയാണ്(38) പോലീസ് പിടികൂടിയത്

    പ്രചാരണത്തിനിടെയാണ് രാഹുൽ പോലീസിന്റെ പിടിയിലാകുന്നത്. 2020ൽ രാഹുലിന്റെ സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രാഹുലിന്റെ വീട്ടിൽ ഒളിവിൽ പാർപ്പിച്ചിരുന്നു. ഈ കേസിൽ രാഹുലിനെയും പ്രതി ചേർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു

    കേസിൽ കോടതിയിൽ നിന്ന് ജാമ്യം എടുത്ത രാഹുൽ മുങ്ങി നടക്കുകയായിരുന്നു. അഞ്ച് വർഷത്തോളമായി ഇയാൾ കോടതിയിലും ഹാജരായിരുന്നില്ല. പെൻഡിംഗ് കേസുകളിലെ പ്രതികളെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് രാഹുൽ സ്ഥാനാർഥിയായി മത്സരിക്കുന്ന കാര്യം വ്യക്തമായതും പിന്നാലെ പിടികൂടിയതും.
     

  • കേരളത്തിൽ എസ്‌ഐആർ നടപടി തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം

    കേരളത്തിൽ എസ്‌ഐആർ നടപടി തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം

    കേരളത്തിൽ എസ്‌ഐആർ നടപടി തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം

    കേരളത്തിൽ എസ്‌ഐആർ നടപടികൾ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്‌ഐആറിന്റെ ഭാഗമായ എന്യൂമറേഷൻ ഫോം സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിക്കാൻ കേരളാ സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു

    സർക്കാർ ഉയർത്തുന്ന കാര്യങ്ങളിൽ ന്യായമുണ്ടെന്ന് നിരീക്ഷിച്ചാണ് ഒരാഴ്ച കൂടി സമയം നീട്ടുന്ന കാര്യത്തിൽ അപേക്ഷ നൽകാൻ കോടതി നിർദേശിച്ചു. ഈ കാര്യം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കമ്മീഷനോട് കോടതി നിർദേശിച്ചു

    നാളെ വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ഇക്കാര്യം വ്യക്തമാക്കി കത്ത് നൽകണമെന്നാണ് സർക്കാരിന് കോടതി നിർദേശം നൽകിയത്. വിഷയത്തിൽ രണ്ട് ദിവസത്തിനകം കമ്മീഷൻ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
     

  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്; സോണിയ ഗാന്ധിക്കും പരാതി അയച്ചു

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്; സോണിയ ഗാന്ധിക്കും പരാതി അയച്ചു

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്; സോണിയ ഗാന്ധിക്കും പരാതി അയച്ചു

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി അയച്ചതായാണ് വിവരം. ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് യുവതിയുടെ പരാതി

    നേരത്തെ ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് യുവതിയെ സമീപിച്ചെങ്കിലും നിയമനടപടിക്കില്ലെന്ന് യുവതി അറിയിച്ചിരുന്നു. പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ യുവതി പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്. പിന്നാലെയാണ് വീണ്ടും പരാതി നൽകിയത്

    സോണിയ ഗാന്ധിക്ക് ഇ മെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലുമായി പത്തനംതിട്ടയിൽ ഏറ്റവും അടുപ്പമുള്ള വ്യക്തിയെയും കുറിച്ച് പരാതിയിൽ പറയുന്നു. ഇയാളുടെ അറിവോടെ സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു

    ഗർഭിണിയാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ലൈംഗികമായി പീഡിപ്പിച്ച ശേഷം ബന്ധത്തിൽ നിന്ന് പിൻമാറിയെന്നും യുവതി പറയുന്നു. പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.
     

  • സമൂഹ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിക്കുന്നു; കെഎം ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന

    സമൂഹ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിക്കുന്നു; കെഎം ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന

    സമൂഹ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിക്കുന്നു; കെഎം ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന

    യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടിൽ പോലീസ് പരിശോധന. ഹാജഹാനും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയത്താണ് പരിശോധന നടത്തിയത്. പോലീസ് സംഘം എത്തിയപ്പോൾ വീട്ടിൽ ജോലിക്കുള്ള സ്ത്രീ തടഞ്ഞെങ്കിലും പോലീസ് അകത്ത് കടക്കുകയായിരുന്നു. 

    കോടതിയുടെ സെർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഷാജഹാൻ സമൂഹ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. 

    യൂട്യൂബ് ചാനലിലൂടെ എസ് ശ്രീജിത്തിനെ അപകീർത്തിപ്പെടുത്തി എന്നതാണ് കേസ്. ശബരിമല സ്വർണക്കൊള്ളയിൽ ശ്രീജിത്തിന് പങ്കുണ്ടെന്നായിരുന്നു ഷാജഹാന്റെ വീഡിയോയിലെ ഉള്ളടക്കം
     

  • രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ താമസിച്ചത് ബാഗല്ലൂരിലെ റിസോർട്ടിൽ; പോലീസ് എത്തുന്നതിന് മുമ്പ് മുങ്ങി

    രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ താമസിച്ചത് ബാഗല്ലൂരിലെ റിസോർട്ടിൽ; പോലീസ് എത്തുന്നതിന് മുമ്പ് മുങ്ങി

    രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ താമസിച്ചത് ബാഗല്ലൂരിലെ റിസോർട്ടിൽ; പോലീസ് എത്തുന്നതിന് മുമ്പ് മുങ്ങി

    പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ താമസിച്ചത് തമിഴ്‌നാട്-കർണാടക അതിർത്തിയായ ബാഗല്ലൂരിലെ റിസോർട്ടിലെന്ന് റിപ്പോർട്ട്. ബാഗല്ലൂരിലെ റിസോർട്ടിൽ പോലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയത്. ഇതിന് ശേഷം കർണാടകയിലേക്ക് കടന്നതായാണ് സൂചന

    ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. കഴിഞ്ഞ ആറ് ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. നാളെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുമ്പായി പീഡനക്കേസ് പ്രതിയെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്

    വ്യാഴാഴ്ച വൈകിട്ട് രാഹുൽ പോയത് പൊള്ളാച്ചിയിലേക്കെന്ന നിഗമനത്തിലാണ് പോലീസ്. പിന്നാലെ കോയമ്പത്തൂരിലേക്ക് കടന്നു. രാഹുൽ ഒളിവിൽ പോകാൻ ഉപയോഗിച്ച ചുവന്ന പോളോ കാർ യുവനടിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നടിയെ പോലീസ് ചോദ്യം ചെയ്‌തേക്കും.
     

  • രാഹുൽ ഈശ്വർ നിരാഹാരം കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ല: മന്ത്രി വി ശിവൻകുട്ടി

    രാഹുൽ ഈശ്വർ നിരാഹാരം കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ല: മന്ത്രി വി ശിവൻകുട്ടി

    രാഹുൽ ഈശ്വർ നിരാഹാരം കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ല: മന്ത്രി വി ശിവൻകുട്ടി

    രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരസമരം ചെയ്യുകയാണെന്ന വാർത്തയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാഹുൽ ഈശ്വർ പട്ടിണി കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കും എന്നല്ലാതെ ആർക്കാണ് പ്രശ്നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുൽ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

    രാഹുൽ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഈശ്വർ പട്ടിണി കിടന്നാൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. അല്ലാതെ ആർക്കാണ് പ്രശ്നം. മഹാത്മാ ഗാന്ധി പണ്ട് ജയിലിൽ നിരാഹാരം കിടന്നിട്ടുണ്ട്. മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കിൽ ജനങ്ങൾ തിരിഞ്ഞുനോക്കും. ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ.

    ഇരയെ തകർക്കുന്ന കാപാലികനാണ് രാഹുൽ ഈശ്വർ. രാഹുൽ ഈശ്വറിന്റെ കുടുംബത്തിലെ പെൺകുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ അദ്ദേഹത്തിന് അത് മനസിലാവൂവെന്നും വി ശിവൻകുട്ടി പറഞ്ഞു.

  • മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ; ഷട്ടറുകൾ തുറന്നേക്കും

    മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ; ഷട്ടറുകൾ തുറന്നേക്കും

    മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ; ഷട്ടറുകൾ തുറന്നേക്കും

    പത്തനംതിട്ട മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തി. ഡിസംബർ 1ന് ജലനിരപ്പ് 190 മീറ്ററിൽ എത്തിയിരുന്നു. പരമാവധി ജലനിരപ്പായ 192.63 മീറ്ററിൽ എത്തിയാൽ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു

    കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കാട് പവർ ഹൗസിൽ പൂർണതോതിൽ ഉത്പാദനം നടക്കാത്തതിനാൽ ശബരിഗിരി പവർ ഹൗസിൽ നിന്നു പുറന്തള്ളുന്ന ജലം മൂലമാണ് മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നത്. ഡാം തുറന്നാൽ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം. 

    ഈ സാഹചര്യത്തിൽ കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു
     

  • വീണ്ടും ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം

    വീണ്ടും ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം

    വീണ്ടും ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം

    കെഎസ്ആർടിസിയ്ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. സെപ്റ്റംബർ 8ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആർടിസി നേടിയത്. ഇന്നലെ രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.72 രൂപ കോടി നേടാനായി. ടിക്കറ്റിതര വരുമാനം 77.9 ലക്ഷം രൂപ ഉൾപ്പെടെ 10.5 കോടി രൂപയാണ് ആകെ നേടാനായത്.

    കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു പ്രതിദിന വരുമാനം. നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി സമസ്ത മേഖലയിലും അടുത്തകാലത്തായി കെഎസ്ആർടിസി നടപ്പിലാക്കിയ കാലോചിതമായ പരിഷ്‌കരണ പദ്ധതികളാണ് വരുമാന നേട്ടത്തിന് പിന്നിൽ. ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായി മികച്ച വരുമാനം നേടാൻ സഹായിക്കുന്നത്

    കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും,കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ ഓരോരുത്തരോടും കെഎസ്ആർടിസിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അഭിപ്രായപ്പെട്ടു.